ഗാസയില്‍ പരിക്കേറ്റ കുട്ടികളുമായി ‘വുള്‍ക്കാനോ’ കപ്പല്‍ ഇറ്റലിയില്‍0
- Asia National, LATEST NEWS, VATICAN, WORLD
- February 9, 2024
വാഷിംഗ്ടണ്‍ ഡിസി: വാഷിംഗ്ടണിലെ അമലോത്ഭവനാഥ തീര്‍ത്ഥാട കേന്ദ്ര ബസിലിക്കയുടെ കോമ്പൗണ്ടിലുള്ള പരിശുദ്ധ മറിയത്തിന്റെ തിരുസ്വരൂപം സാമൂഹ്യവിരുദ്ധര്‍ വികൃതമാക്കി. മുഖത്ത് ചുറ്റിക വച്ച് അടിച്ച നിലയിലാണ് തിരുസ്വരൂപമുള്ളത്. 2021-ലും സമാനമായ വിധത്തില്‍ ബസിലിക്കയുടെ കോമ്പൗണ്ടിലുള്ള ഫാത്തിമ നാഥയുടെ തിരുസ്വരൂപം വികൃതമാക്കപ്പെട്ടിരുന്നതായി തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ മോണ്‍. വാള്‍ട്ടര്‍ റോസി പറഞ്ഞു. ഇത്തരം പ്രവൃത്തികള്‍ തീര്‍ത്ഥാടനകേന്ദ്രത്തിന്റെ ഭംഗി നശിപ്പിക്കുക മാത്രമല്ല സമാധാനവും ആശ്വാസവും തേടി ഇവിടെ എത്തുന്ന തീര്‍ത്ഥാടകരുടെ ഹൃദയത്തില്‍ ആത്മീയ മുറിപ്പാടായി മാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യവിരുദ്ധരുടെ ഈ നടപടിയില്‍
മനാഗ്വ/നിക്കരാഗ്വ: സന്യാസിനിമാരുടെ ഭവനം പിടിച്ചെടുത്ത് അത് കുടിയേറ്റക്കാര്‍ക്കും പലായനം ചെയ്യുന്നവര്‍ക്കും വേണ്ടിയുള്ള ഡയറക്ടറേറ്റാക്കി മാറ്റി നിക്കരാഗ്വയിലെ ഏകാധിപത്യ ഭരണകൂടം. 2023 ജൂലൈ മാസത്തില്‍ നിക്കരാഗ്വന്‍ ഭരണകൂടം പുറത്താക്കിയ യേശുക്രിസ്തുവിന്റെ ദരിദ്ര സഹോദരിമാരുടെ കൂട്ടായ്മ എന്ന സന്യാസിനിസഭയുടെ കീഴിലുള്ള ഭവനമാണ് ഭരണകൂടം പിടിച്ചെടുത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഓഫീസാക്കി മാറ്റിയിരിക്കുന്നത്. നിക്കരാഗ്വയിലെ ആഭ്യന്തര മന്ത്രാലയം ക്രിമിനല്‍ മന്ത്രാലയം പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മതവിശ്വാസവുമായി ബന്ധപ്പെട്ട കൂടുതല്‍ ഭവനങ്ങള്‍ ഇത്തരത്തില്‍ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്നും നിക്കരാഗ്വയിലെ അഭിഭാഷകയും ഗവേഷകയുമായ മാര്‍ത്ത പാട്രീഷ്യ മോളിന
ടിഗ്രേ: സ്വീകരിച്ചാനയിക്കാൻ നാവീക സേനാ പ്രതിനിധികൾ, അകമ്പടിയേകാൻ ജലയാനങ്ങളുടെ വ്യൂഹം, അഭിവാദ്യമേകാൻ ജനസാഗരം… അവിസ്മരണീയവും വികാരനിർഭരവുമായ നിമിഷങ്ങൾ സമ്മാനിച്ച് അർജന്റീനിയൻ നഗരമായ ടിഗ്രേയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജലഘോഷയാത്ര. ‘പരിശുദ്ധ കന്യകയുടെ ദിനം’ എന്ന പേരിൽ സഭാ നേതൃത്വവും ടിഗ്രേ നഗര ഭരണകൂടവും ചേർന്ന് പരമ്പരാഗതമായി ക്രമീകരിക്കുന്ന കൃതജ്ഞതാർപ്പണ ദിനത്തിന്റെ മുഖ്യ സവിശേഷതയാണ്, അലംകൃതമായ ജലവാഹനത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുരൂപവുമായി നടത്തുന്ന പ്രദക്ഷിണം. ‘പരിശുദ്ധ കന്യകയുടെ ദിനാ’ഘോഷത്തിൽ പങ്കെടുത്ത് ദൈവമാതാവിന്റെ മാധ്യസ്ഥം തേടാൻ ആയിരങ്ങൾ പ്രവഹിച്ചതോടെ ടിഗ്രെ നഗരം
ഡബ്ലിൻ: പല വലുപ്പത്തിലും ശൈലിയിലുമുള്ള പുൽക്കൂടുകൾ നിരവധി കണ്ടിട്ടുണ്ടാകും. പക്ഷേ, ചലിക്കുന്ന പുൽക്കൂട് കണ്ടിട്ടുണ്ടോ? സംശയമില്ല, ഐറിഷ് തലസ്ഥാനമായ ഡബ്ലിനിലെ വിഖ്യാതമായ ‘ചലിക്കുന്ന പുൽക്കൂട്’ (ദ മൂവിംഗ് ക്രിബ്) കാണേണ്ട കാഴ്ചതന്നെയാണ്. ഐറിഷ് ക്രിസ്മസ് ആഘോഷങ്ങളിലെ പ്രധാന ആകർഷണമായ ‘ചലിക്കുന്ന പുൽക്കൂട്’ സന്ദർശകർക്കായി തുറന്നുകഴിഞ്ഞു. ഇനി ജനുവരി ഏഴ് വരെ കാണാം ആ കൗതുകക്കാഴ്ചകൾ. ‘സെന്റ് മാർട്ടിൻ അപ്പസ്തോലേറ്റ്’ 1956 മുതൽ ഡബ്ലിനിലെ പാർനൽ സ്ക്വയറിൽ ക്രമീകരിക്കുന്ന ‘ചലിക്കുന്ന പുൽക്കൂടി’ന്റെ പ്രദർശനം സൗജന്യമാണെങ്കിലും മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാണെന്ന് സംഘാടകർ
മനില/ഫിലിപ്പിന്‍സ്: 13-കാരിയായ നിനാ റൂയിസ് അബാദിന്റെ നാമകരണനടപടികള്‍ ദെവകരുണയുടെ തിരുനാള്‍ദിനമായ ഏപ്രില്‍ ഏഴിന് ഫിലിപ്പിന്‍സിലെ ലാവോയാഗ് നഗരത്തിലുള്ള സെന്റ് വില്യം കത്തീഡ്രലില്‍ ഔദ്യോഗികമായി ആരംഭിക്കും. വത്തിക്കാന്റെ ‘നിഹില്‍ ഒബ്സ്റ്റാറ്ററ്റ്’ ലഭിച്ചതോടെയാണ് 1993-ല്‍ അന്തരിച്ച ഈ ഫിലിപ്പൈന്‍ കൗമാരക്കാരിയുടെ നാമകരണനടപടികള്‍ ദൈവകരുണയുടെ തിരുനാള്‍ദിനത്തില്‍ ആരംഭിക്കുവാന്‍ തീരുമാനമായത്. ഇതോടെ ദൈവദാസിയായി മാറുന്ന നിനാ റൂയിസിന്റെ നാമകരണനടപടികള്‍ക്കുള്ള പിന്തുണ ഫിലിപ്പിന്‍സിലെ ബിഷപ്പുമാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 1979 ഒക്ടോബര്‍ 31-ന് ക്യുസോണ്‍ നഗരത്തിലാണ് നിനയുടെ ജനനം. അവള്‍ക്ക് മൂന്ന് വയസു മാത്രം പ്രായമുള്ളപ്പോള്‍
ഫാ. ജയ്സൺ കുന്നേൽ mcbs കനേഡിയൻ എഴുത്തുകാരനായ ജോസ്. എ. റോഡ്രിഗസിൻ്റെ (Jose A. Rodrigues) യൗസേപ്പിതാവിനെക്കുറിച്ചുള്ള പുസ്തകമാണ് The Book of Joseph: God’s Chosen Father അഥവാ “ജോസഫിൻ്റെ പുസ്തകം: ദൈവം തിരഞ്ഞെടുത്ത പിതാവ് ” എന്നത് . ദൈവ പിതാവ് തൻ്റെ പ്രതിനിധിയായി തിരഞ്ഞെടുത്ത യൗസേപ്പിൻ്റെ ജീവിതം മൂന്നു ഭാഗങ്ങളായി ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നു. യേശുവിനെ സ്നേഹിക്കുകയും പരിപാലിക്കുകയും പഠിപ്പിക്കുകയും അവനെ പുരുഷത്വത്തിലേക്കു രൂപപ്പെടുത്തുകയും ചെയ്തത് നസറത്തിലെ കുറ്റമറ്റ പിതാവായ ഈ യൗസേപ്പാണ്.
യഥാര്‍ത്ഥ സന്തോഷവും ദൈവമഹത്വവും മനുഷ്യന്റെ വിജയത്തിലൂടെയോ പ്രശസ്തിയിലൂടെയോ ബഹുജനസമ്മതിയിലൂടെയോ അല്ല വെളിപ്പെടുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കുരിശിലാണ് ദൈവമഹത്വം യഥാര്‍ത്ഥമായി വെളിപ്പെടുന്നതെന്ന് ത്രികാലജപപ്രാര്‍ത്ഥനക്കുശേഷം നടത്തിയ പ്രസംഗത്തില്‍ പാപ്പ പറഞ്ഞു. കുരിശുമരണം പരാജയമാണെന്നും ഉത്ഥാനത്തിലാണ് ദൈവം മഹത്വപ്പെടുന്നതെന്നും നാം ചിന്തിച്ചേക്കാം. എന്നാല്‍ തന്റെ പീഡാസഹനത്തെക്കുറിച്ച് യേശു ഇപ്രകാരം പറയുന്നു -”മനുഷ്യപുത്രന് മഹത്വപ്പെടാനുള്ള സമയമായിരിക്കുന്നു.” (യോഹ. 12:23). സ്വജീവന്‍ തന്നെ നല്കുന്ന സ്നേഹമാണ് ദൈവത്തിന്റെ മഹത്വം. തന്നെത്തന്നെ നല്‍കുന്നതാണ് അവിടുത്തെ മഹത്വം. ഇത് കുരിശില്‍ അതിന്റെ പാരമ്യത്തില്‍ എത്തുന്നു. തന്നെ ക്രൂശിച്ചവരോട്
ഉത്തരം കിട്ടാത്ത പ്രാർത്ഥനകൾ … യാഥാർത്ഥ്യമാക്കാൻ പറ്റാത്ത ആഗ്രഹങ്ങൾ … ഫലം പുറപ്പെടുവിക്കാത്ത അധ്വാനങ്ങൾ … ആത്മീയജീവിതത്തിലും ഭൗതിക മേഖലകളിലും വഴിമുട്ടുന്നതിന്റെ പൊരുളറിയാതെ നിസ്സഹായരായിപ്പോകുന്ന അവസ്ഥ … വിശുദ്ധിയിൽ വളരാനുള്ള ഉത്കടമായ ആഗ്രഹം … സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നൊമ്പരങ്ങൾ എന്തുതന്നെയായാലും , ചില തിരിച്ചറിവുകൾക്ക് ജീവിതത്തെത്തന്നെ മാറ്റിമറിക്കാനാകും . ജീവിതത്തെ അടിമുടി മാറ്റാൻ തക്ക ശക്തമായ ആത്മീയ ബോധ്യങ്ങളും തിരിച്ചറിവുകളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം … ആത്മാവിന്റെ പ്രതിധ്വനികൾ ഹൃദയത്തിൽ അലയടിക്കുമ്പോൾ ജീവിതം പുതുതാക്കപ്പെടട്ടെ … 1993
ശാലോമിന്റെ ജൂബിലി വേളയിൽ 25 വർഷത്തെ ചരിത്രത്തെ അടിസ്ഥാനമാക്കി ബെന്നി പുന്നത്തറ എഴുതുന്ന ആത്മകഥാപരമായ ഗ്രന്ഥം.നിങ്ങളുടെ വിശ്വാസജീവിതത്തെ ഉണർത്തുന്ന നിരവധി അനുഭവങ്ങൾ. ശാലോമിന്റെ സാമ്പത്തിക രഹസ്യങ്ങൾ ….പരസ്യവരുമാനങ്ങളിലാതെ, കഴിഞ്ഞ 10 വർഷവും ശാലോം ടി.വി പ്രവർത്തിച്ച വഴികൾ…..ശാലോം ഓഫീസിന്റെ പ്രവർത്തനരീതികളും ഓഫീസ്ശുശ്രുഷകരും. ശാലോമിനെ പിൻതാങ്ങുന്ന സാധാരണക്കാരായ വിശ്വാസികളുടെ സമർപ്പണത്തിന്റെ കഥകൾ
പരിപൂർണമായ നിശബദ്തയിൽ ജീവിച്ചുകൊണ്ടു ലോകത്തെ വിസ്മയിപ്പിച്ച ഒരു അദ്ഭുതപ്രതിഭാസമായ വി. യൗസേപ്പിതാവിനെക്കുറിച്ചു കൂടുതലായി അറിയാനും അദ്ദേഹത്തിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർഥിക്കാനും ഈ ഗ്രന്ഥം സഹായിക്കുമെ് എനിക്കുറപ്പാണ്. കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി സീറോമലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പ് വിശുദ്ധ യൗസേപ്പിതാവിനെക്കുറിച്ചുള്ള ഈ ഗ്രന്ഥം ഒരു അമൂല്യമായ നിക്ഷേപമാണ്. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത Consecration to Saint Joseph എന്ന പുസ്തകത്തിന്റെ മലയാള വിവർത്തനം പുറത്തിറങ്ങുു എറിയുതിൽ അതിയായ സന്തോഷമുണ്ട്. ഈ കാലഘ’ത്തിൽ, കുടുംബജീവിതത്തിലെ നിരവധിയായ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ പുസ്തകത്തിലൂടെ
Don’t want to skip an update or a post?