വാഷിങ്ടൺ ഡി.സി: മധുരതരമായ കേക്കുകൾപോലും തിന്മയുടെ നോട്ടുകൾക്കുമുന്നിൽ കയ്ക്കും എന്ന നിലപാടിലുറച്ച് സ്വവർഗ വിവാഹത്തിന് കേക്ക് നിർമ്മിക്കാൻ വിസമ്മതിച്ച ബേക്കറിനനുകൂലമായി യു.എസ് സുപ്രീം കോടതി വിധി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മാസ്റ്റർ പീസ് ബേക്കറി ഉടമയായ ജാക്ക് ഫിലിപ്പിനനുകൂലമായി ജസ്റ്റിസുമാരായ അന്തോണി കെന്നഡി, റൂത്ത് ബേർഡർ ഗിൻസ്ബർഗ്, സോണിയ സോട്ടോ മേയർ ഡിസന്റഡ്, ക്ലാരൻസ് തോമസ് എന്നിവർ വിധിപ്രഖ്യപിച്ചത്.
2012 ജൂലൈയിലാണ് സ്വവർഗാനുരാഗികളായ രണ്ടുപുരുഷന്മാർ തങ്ങളുടെ വിവാഹത്തിന് കേക്ക് തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട് ജാക്ക് ഫിലിപ്പിനെ സമീപിച്ചത്. എന്നാൽ സ്വവർഗവിവാഹങ്ങൾക്കായി താൻ കേക്ക് തയ്യാറാക്കില്ലെന്നും അങ്ങനെ ചെയ്താൽ അത് ക്രൈസ്തവവിശ്വാസത്തിന്റെ ലംഘനമാണെന്നും അദ്ദേഹം തീർത്തുപറഞ്ഞു. ഹാലോവീൻ, ബാച്ച്ലർപാർട്ടി, ഡിവോഴ്സ് എന്നിവ ആഘോഷിക്കാനും കേക്ക് തയ്യാറാക്കില്ലെന്ന് അറിയിച്ച ജാക്ക് മദ്യം ചേർത്ത കേക്കുകളും താൻ പാകം ചെയ്യില്ലെന്ന് വ്യക്തമാക്കി. തുടർന്നാണ് സ്വവർഗാനുരാഗികൾ ജാക്കിന്റെ നിലപാടിനെതിരെ കൊളറാഡോ സിവിൽ റൈറ്റ്സ് കമ്മീഷൻ ഫോർ ഡിസ്ക്രിമിനേഷന് പരാതി നൽകിയത്.
തുടർന്ന് ഫിലിപ്പ് സ്വവർഗ വിവാഹങ്ങൾക്ക് കേക്ക് നിർമ്മിച്ചുനൽകണമെന്നും വിവേചനരഹിത പരിശീലനത്തിന് വിധേയനാകണമെന്നും കമ്മീഷൻ ഉത്തരവിട്ടു. 2014 ലെ വിചാരണവേളയിലാണ് സിവിൽ റൈറ്റ് കമ്മീഷണറായ ഡിയാൻ റൈസ് സ്വവർഗവിവാഹങ്ങൾക്ക് കേക്ക് നൽകുന്നതിനുള്ള ഫിലിപ്പിന്റെ വിസമ്മതം യഹൂദരുടെ ദഹനബലിക്കും അടിമത്തത്തിനുമുള്ള ന്യായികരണത്തിന് തുല്യമാണെന്ന് പ്രസ്താവിച്ചത്. അതേസമയം, അലൈൻ ഡിഫൻഡിങ് ഫ്രീഡം ഫിലിപ്പിന്റെ കേസ് ഏറ്റെടുത്തുവെങ്കിലും 2013 ൽ അഡ്മിനിസ്ട്രേറ്റീവ് ജഡ്ജിന് മുൻപിൽ പരാജയപ്പെട്ടു. തുടർന്ന് അപ്പീലുമായി ഹ്യൂമൻ റൈറ്റ്സ് കമ്മീഷനേയും അപ്പീൽ കോടതിയേയും സമീപിച്ചെങ്കിലും വിധികളെല്ലാം ഫിലിപ്പിന് എതിരായിരുന്നു. തുടർന്ന് അപ്പീലിനായി സുപ്രീം കോടതിയിൽ ഫിലിപ്പിന്റെ കേസ് സമർപ്പിക്കപ്പെട്ടു. കോടതി ഫിലിപ്പിന്റെ കേസ് പരിഗണിക്കണമോ എന്ന് തീരുമാനിക്കുന്നതിന് മുൻപ് തന്നെ 2017 ലെ തണുപ്പുകാലത്തും വസന്തകാലത്തും കേസ് പട്ടികയിൽ ചേർക്കപ്പെട്ടുകൊണ്ടേയിരുന്നു.
കലയോടും ബേക്കിങിനോടുമുള്ള താത്പര്യം നിമിത്തമാണ് 1993ൽ ഫിലിപ്പ് ലേക്ക് വുഡിലേയും കൊളറാഡോയിലേയും ബിസിനസ് തുടങ്ങിയത്. തുടർന്ന് ഷോപ്പിന് മാസ്റ്റർ പീസെന്ന് പേരുനൽകി. എന്നാൽ ഒരാൾക്ക് പിശാചിനെയും ദൈവത്തെയും ഒന്നിച്ചും സേവിക്കാനാവില്ലെന്നുള്ള മത്തായിയുടെ സുവിശേഷത്തിലെ ക്രിസ്തുവിന്റെ മലയിലെ പ്രഭാഷണത്തിന്റെ ഭാഗങ്ങൾ അദ്ദേഹത്തെ സ്വാധീനിച്ചു. “എനിക്കു വളരെയേറെ പണം സമ്പാദിക്കാൻ കഴിയും എന്നതുകൊണ്ട് ഞാൻ ബേക്കറി തുറന്നു പ്രവർത്തിപ്പിക്കില്ല”; കഴിഞ്ഞ സെപ്റ്റംബറിൽ ഒരു പാനൽ ഈവന്റിൽ ഫിലിപ്പ്പറഞ്ഞു. കോടതി വ്യവഹാരങ്ങളിലൂടനീളം തന്റെ നിലപാടിൽ ഉറച്ചുനിൽക്കാൻ കൂടുംബത്തിന്റെ നാൽപ്പത് ശതമാനം വരുമാനമാണ് ഇദ്ദേഹം ചിലവഴിച്ചത്.
സ്വവവർഗാനുരാഗികൾ കട സന്ദർശിച്ചുമടങ്ങിയ ശേഷം ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള നിരവധി ഫോൺ കോളുകൾ വന്നതായി ഫിലിപ്പ് പറഞ്ഞു. ഒരു വധഭീഷണി വളരെ ഗുരുതരമായതിനാൽ പൊലീസെത്തും വരെ ഫിലിപ്പിന്റെ സഹോദരിക്കും മരുമകൾക്കും കടയുടെ പുറകിലുള്ള മുറിയിൽ ഒളിച്ചിരിക്കേണ്ടിവന്നു. അതേസമയം ഒരു കലാകാരനെന്ന നിലയിൽ ആദ്യ ഭരണഘടനാ ഭേദഗതി ഫിലിപ്പിന്റെ ആവിഷ്ക്കാര സ്വാതന്ത്യം സംരക്ഷിക്കുന്നുണ്ടെന്ന് ഫിലിപ്പിന് വേണ്ടി ഹാജരായ അലൈൻഡ് ഡിഫൻഡിങ് ഫ്രീഡത്തിന്റെ അറ്റോർണികൾ വാദിച്ചു. ദൈനംദിന ജീവിതത്തിൽ ഒരുവന്റെ വിശ്വാസത്തിനനുസൃതമായി ജീവിക്കാനുള്ള സ്വാതന്ത്യത്തെ സംബന്ധിച്ചുള്ളതാണ് ഈ വിധിയെന്നും അതിലൂടെ പൊതുനന്മ പരിപാലിക്കപ്പെടുമെന്നും യു.എസ് ബിഷപ്പ്സ് കോൺഫറൻസും കത്തോലിക്കാ സംഘടനകളും പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *