Follow Us On

08

September

2024

Sunday

കുടുംബങ്ങള്‍ ശീതയുദ്ധത്തിന് വേദിയാക്കരുത്: ഫ്രാന്‍സിസ് മാര്‍പാപ്പ

കുടുംബങ്ങള്‍ ശീതയുദ്ധത്തിന് വേദിയാക്കരുത്: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: മാതാപിതാക്കള്‍ തമ്മില്‍ വഴക്കുണ്ടാകുന്നത് സ്വഭാവികമാണെന്നും എന്നാല്‍ ദിവസം അവസാനിക്കുന്നതിന് മുമ്പ് പ്രശ്‌നം പരിഹരിക്കണമെന്നും കുടുംബങ്ങളെ ഓര്‍മപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. അങ്ങനെ പരിഹരിച്ചില്ലെങ്കില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംഭവിക്കുന്ന ശീതയുദ്ധം ഭീകരമായിരിക്കുമെന്ന് പാപ്പ പറഞ്ഞു.  ‘ സ്‌കൂള്‍ ഓഫ് പ്രെയര്‍’ പദ്ധതിയുടെ ഭാഗമായി റോമിലെ ഒരു ഭവനസമുച്ചയത്തില്‍ നടത്തിയ സന്ദര്‍ശനത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

കുടുംബങ്ങള്‍ കുട്ടികള്‍ക്ക് വളരാന്‍ ഏറ്റവും ആവശ്യമായ ഓക്‌സിജനാണെന്ന് ഓര്‍മിപ്പിച്ച പാപ്പ, ചില കൊടുങ്കാറ്റുകളൊക്കെ ഉണ്ടാകുമെങ്കിലും കുടുംബബന്ധങ്ങള്‍ എപ്പോഴും സംരക്ഷിക്കണമെന്ന് വ്യക്തമാക്കി. ജീവിതത്തില്‍ എല്ലാവര്‍ക്കും വീഴ്ചകളുണ്ടാകുമെന്നും എന്നാല്‍ വീണിടത്ത് കിടക്കാതിരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും പാപ്പ പറഞ്ഞു. കുട്ടികളെ ശ്രവിക്കുകയും പ്രായമവരെ ബഹുമാനിക്കുകയും ചെയ്യാത്ത ഇടവക സമൂഹങ്ങള്‍ യഥാര്‍ത്ഥ ക്രൈസ്തവ ചൈതന്യം പുലര്‍ത്തുന്നില്ല. പ്രായമായവര്‍ നമ്മുടെ ഓര്‍മകളും കുട്ടികള്‍ നമ്മുടെ വാഗ്ദാനങ്ങളുമാണ്.

മാതാപിതാക്കള്‍ വലിയ സ്‌നേഹത്തിലാണ് കഴിയുന്നതെന്ന അവബോധം കുട്ടികള്‍ക്ക് ലഭിക്കണമെന്നും മാതാപിതാക്കള്‍ ഒരു കാരണവശാലും കുട്ടികളുടെ മുമ്പില്‍ വച്ച് വഴക്ക് കൂടരുതെന്നും പാപ്പ പറഞ്ഞു. കുട്ടികളോട് മാതാപിതാക്കള്‍ എപ്പോഴും സംസാരിക്കണമെന്ന് പാപ്പ ഓര്‍മിപ്പിച്ചു. കുട്ടികളെ ഒരിക്കലും ഒറ്റയ്ക്കാക്കരുത്. ഏത് വിഷയത്തെക്കുറിച്ചും സംസാരിക്കാമെന്ന ബോധ്യം അവര്‍ക്ക് നല്‍കണം;പാപ്പ വ്യക്തമാക്കി. 2025 ജൂബിലിവര്‍ഷത്തിന് ഒരുക്കമായുള്ള പ്രാര്‍ത്ഥനാവര്‍ഷത്തില്‍ വിവിധ സമൂഹങ്ങളോടൊപ്പം  മാര്‍പാപ്പ പ്രാര്‍ത്ഥിക്കുന്നതിനായി രൂപീകരിച്ചതാണ് ‘സ്‌കൂള്‍ ഓഫ് പ്രെയര്‍ പദ്ധതി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?