ബെയ്ജിംഗ്: വിശ്വാസത്തെപ്രതി പീഡിപ്പിക്കപ്പെടുന്ന ചൈനയിലെ ക്രൈസ്തവ ജനതയ്ക്കുവേണ്ടി പ്രാർത്ഥനാ വാരം പ്രഖ്യാപിച്ച് അന്താരാഷ്ട്ര സംഘടനയായ ‘ദ ഗ്ലോബൽ പ്രയർ ഫോർ ചൈന’. ചൈനയിലെ വിശ്വാസീസമൂഹത്തിനായി പ്രാർത്ഥിക്കണമെന്ന ഏഷ്യൻ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദിനാൾ ചാൾസ് ബോയുടെ അഭ്യർത്ഥനയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് മേയ് 22 മുതലാണ് പ്രാർത്ഥനാ വാരം പ്രഖ്യാപിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹം ചൈനയ്ക്കും ചൈനീസ് ജനതയ്ക്കുമായി ദൈവസമക്ഷം കരങ്ങളുയർത്തണമെന്ന അഭ്യർത്ഥനയും സംഘടന നൽകിയിട്ടുണ്ട്. ‘ചൈനയിലെ ക്രൈസ്തവർക്കും ഇതര മതന്യൂനപക്ഷങ്ങൾക്കും അനുഭവിക്കേണ്ടിവരുന്ന അടിച്ചമർത്തലുകളിൽ ഞങ്ങൾ പ്രകോപിതരും രോഷാകുലരുമാണ്.
ലിസ്ബൺ: 2023ൽ പോർച്ചുഗൽ ആതിഥേയത്വം വഹിക്കുന്ന ലോക യുവജനസംഗമത്തിന്റെ വിശേഷാൽ രക്ഷാധികാരികളായി 13 പുണ്യാത്മാക്കളെ പ്രഖ്യാപിച്ച് സംഘാടക സമിതി. ലോക യുവജനസംഗമത്തിന് ആരംഭം കുറിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമനും പുതിയ സഹസ്രാബ്ദത്തിന്റെ വിശുദ്ധൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസും ഉൾപ്പെടെയുള്ള പുണ്യാത്മാക്കളെ ഇക്കഴിഞ്ഞ ദിവസമാണ് ലിസ്ബൺ പാത്രിയാർക്കീസ് കർദിനാൾ മൈക്കിൾ ക്ലമന്റ് രക്ഷാധികാരികളായി പ്രഖ്യാപിച്ചത്. പരിശുദ്ധ ദൈവമാതാവ് തന്നെയാണ്, ഓഗസ്റ്റ് ഒന്നുമുതൽ ആറുവരെയാണ് പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ വേദിയാകുന്ന ലോക യുവജന സംഗമത്തിന്റെ പ്രഥമ
ജീവിതത്തിൽ എന്തെല്ലാം നേടാനാകും എന്നതല്ല, ഒരു കത്തോലിക്കാ വിശ്വാസിയായി ജനിക്കാൻ സാധിച്ചു എന്നതാണ് തന്നെ സംബന്ധിച്ച് ഏറ്റവും വലിയ അഭിമാനമെന്ന് സാക്ഷിച്ച് പ്രശസ്ത സിനിമാതാരം സിജോയ് വർഗീസ്. ഇരിഞ്ഞാലക്കുട ‘സഹൃദയ എൻജിനീയറിങ് കോളേജി’ൽ സംഘടിപ്പിച്ച, വലിയ കുടുംബങ്ങളുടെ സംഗമത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. കുടുംബവർഷാചരണ സമാപനം, ഇരിഞ്ഞാലക്കുട രൂപത ‘പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റി’ന്റെ ഒന്നാം വാർഷികം എന്നിവയോട് അനുബന്ധിച്ച് സംഘടിപ്പിച്ച, കൂടുതൽ മക്കളുള്ള കുടുംബങ്ങളുടെ സംഗമത്തിൽ മുഖ്യാതിഥിയായിരുന്നു അഞ്ച് മക്കളുടെ പിതാവുകൂടിയായ സിജോയ് വർഗീസ്. കത്തോലിക്കാ വിശ്വാസത്തിന്റെ
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ നിർദേശ പ്രകാരം വത്തിക്കാൻ വിദേശകാര്യ മന്ത്രി ആർച്ച്ബിഷപ്പ് പോൾ ഗല്ലാഘർ യുക്രൈനിലേക്ക്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായുള്ള പേപ്പൽ ചർച്ചയ്ക്ക് വഴിയൊരുക്കാനുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. യുക്രേനിയൻ തലസ്ഥാനമായ കീവിലെത്തി യുക്രൈൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബയുമായി മേയ് 20നാണ് ഇദ്ദേഹം കൂടിക്കാഴ്ച നടത്തുന്നത്. ഈസ്റ്ററിനു മുമ്പേതന്നെ ഈ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും ആർച്ച്ബിഷപ്പ് ഗല്ലാഘർ കോവിഡ് ബാധിതനായതിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. മേയ് 18ന് ലിവിലെത്തുന്ന ആർച്ച്ബിഷപ്പ് അഭയാർത്ഥികളുമായും പ്രാദേശിക നേതാക്കളുമായും ചർച്ച നടത്തും.
ഫ്രാൻസ്: യുദ്ധക്കെടുതികളുടെയും യുദ്ധ ഭീഷണികളിലൂടെയും ലോകരാജ്യങ്ങൾ കടന്നുപോകുമ്പോൾ, പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം തേടി പതിനായിരത്തിൽപ്പരം സൈനീകർ ലൂർദ് മാതാവിന്റെ സന്നിധിയിൽ. യുദ്ധങ്ങൾ ഏൽപ്പിച്ച ആന്തരീക മുറിവുകൾ സൗഖ്യപ്പെടുത്തണമെന്ന പ്രാർത്ഥനയോടെ ലൂർദിലേക്ക് സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ മിലിട്ടറി തീർത്ഥാടനത്തിൽ ഈ വർഷം അണിചേർന്നത് 42 രാജ്യങ്ങളിൽനിന്നുള്ള സൈനീകരാണ്. 160 സൈനീകരുടെ ക്രിസ്തുവിശ്വാസ സ്വീകരണത്തിന് ഇത്തവണത്തെ തീർത്ഥാടനം സാക്ഷ്യം വഹിച്ചതും സവിശേഷതയായി. ലോക രാജ്യങ്ങളിൽ അനുരജ്ഞനവും സമാധാനവും സംജാതമാകുക എന്ന ലക്ഷ്യത്തോടെ, ലൂർദിലെ മരിയൻ പ്രത്യക്ഷീകരണത്തിന്റെ 100-ാം പിറന്നാളായ 1958ൽ ആരംഭം
യു.കെ: ഇംഗ്ലണ്ടിന്റെ പൂന്തോട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കെന്റിലെ പുരാതന മരിയൻ തീർത്ഥാടനകേന്ദ്രമായ എയ്ൽസ്ഫോർഡ് പ്രയറിയിലേക്ക് തീർത്ഥാടനത്തിനൊരുങ്ങി ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത. പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമൺ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നൽകിയ വിശുദ്ധ ഭൂമിയായ എയ്ൽസ്ഫോർഡിലേക്ക് മേയ് 28ന് ഗ്രേറ്റ് ബ്രിട്ടൺ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിലാണ് തീർത്ഥാടനം. ഉച്ചക്ക് 12.00ന് എയ്ൽസ്ഫോർഡിലെ ജപമാലരാമത്തിലൂടെ നടത്തപ്പെടുന്ന ജപമാല പ്രദിക്ഷണത്തിൽ രൂപതയുടെ എല്ലാ ഭാഗത്തുനിന്നുള്ള വിശ്വാസികളും പങ്കെടുക്കും. തുടർന്ന് മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിൽ
വത്തിക്കാൻ സിറ്റി: ജീവിതയാത്രയ്ക്കിടയിൽ തിരിച്ചറിഞ്ഞ ക്രിസ്തുസ്നേഹം മാറോട് ചേർത്ത, വധശിക്ഷയ്ക്കു മുന്നിൽപ്പോലും പതറാതെ ക്രിസ്തുവിനെ മുറുകെപ്പിടിച്ച വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള ഇനി വിശുദ്ധൻ. നിരവധി ചരിത്രനിമിഷങ്ങൾക്ക് സാക്ഷിയായ വത്തിക്കാൻ ചത്വരത്തിൽ അർപ്പിച്ച തിരുക്കർമമധ്യേയാണ്, ഭാരതത്തിലെ പ്രഥമ അൽമായ വിശുദ്ധൻ ദേവസഹായത്തെ ഉൾപ്പെടെ 10 പേരെ ഫ്രാൻസിസ് പാപ്പ വിശുദ്ധരുടെ നിരയിലേക്ക് ഉയർത്തിയത്. ഇറ്റലി, ഫ്രാൻസ്, ഹോളണ്ട് എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് പുതുതായി നാമകരണം ചെയ്യപ്പെട്ട മറ്റു വിശുദ്ധർ. നവ വിശുദ്ധരുടെ നാട്ടുകാർ ഉൾപ്പെടെ ഏതാണ്ട് അര ലക്ഷം പേരാണ്
വാഴ്ത്തപ്പെട്ട ദേവസഹായത്തെ വിശുദ്ധരുടെ നിരയിലേക്ക് ഉയര്‍ത്തുമ്പോള്‍ കന്യാകുമാരി ജില്ലയിലെ നട്ടാലം ഗ്രാമത്തിന്റെ സന്തോഷം ഇരട്ടിക്കുകയാണ്. ദേവസഹായത്തിന്റെ ജന്മംകൊണ്ട് നട്ടാലം ലോകപ്രശസ്തിയിലേക്ക് ഉയരുന്നു എന്നതിനൊപ്പം അവര്‍ക്ക് ആനന്ദം പകരുന്ന മറ്റൊന്നുകൂടിയുണ്ട്. ആ പുണ്യപുരുഷനെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിന് വത്തിക്കാന്‍ അംഗീകരിച്ച അത്ഭുതം നടന്നത് നട്ടാലത്തായിരുന്നു. നട്ടാലത്തുള്ള അധ്യാപക ദമ്പതികളുടെ ഗര്‍ഭസ്ഥശിശുവിന് വാഴ്ത്തപ്പെട്ട ദേവസഹായത്തിന്റെ മധ്യസ്ഥതയില്‍ ലഭിച്ച അത്ഭുത സൗഖ്യം മെഡിക്കല്‍ സയന്‍സിന് ഇപ്പോഴും വിശദീകരിക്കാന്‍ കഴിയുന്നതിനുമപ്പുറമാണ്. 2012-ല്‍ ദേവസഹായത്തെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയര്‍ത്തിയ സമയത്തായിരുന്നു അധ്യാപകരായ വിനിഫ്രഡും ഹേമയും
Don’t want to skip an update or a post?