ലിമ: ലാറ്റിൻ അമേരിക്കയിൽ ഉണ്ണീശോയുടെ പ്രത്യക്ഷീകരണത്താൽ അനുഗൃഹീതമായ പെറുവിൽ ദിവ്യകാരുണ്യ തീർത്ഥാലയം (യൂക്കരിസ്റ്റിക് സാംങ്ച്വറി) നിർമിക്കാനുള്ള സഭാനേതൃത്വത്തിന്റെ ആഗ്രഹത്തിന് പിന്തുണ തേടി പ്രമുഖ സിനിമാതാരം. പെറൂവിയൻ സിനിമാതാരവും ഹാസ്യകലാകാരനുമായ കാർലോസ് അൽവാരസാണ്, ചിക്ലേയോ രൂപത നിർമിക്കുന്ന ദിവ്യകാരുണ്യ തീർത്ഥാലയത്തിനുവേണ്ടി വിശ്വാസികളുടെ സഹായം അഭ്യർത്ഥിച്ചത്. പെറുവിലെ ഒരേയൊരു ദിവ്യകാരുണ്യ അത്ഭുതത്തിന് സാക്ഷ്യം വഹിച്ച സിയുദാദ് ഈറ്റൻ നഗരത്തിലാണ് തീർത്ഥാലയം ഉയരുക. പ്രാദേശീയ ഭരണകൂടം സംഭാവന നൽകിയ സ്ഥലത്ത് തീർത്ഥാലയം നിർമിക്കാൻ ‘ക്രുസേഡ് ഓഫ് ഫെയ്ത്ത്’ എന്ന പേരിൽ രൂപത
ലാഹോർ: പാക്കിസ്ഥാനിൽ കഴിഞ്ഞ വർഷംമാത്രം 38 ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ഇസ്ലാമിലേക്ക് നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കിയെന്ന് വെളിപ്പെടുത്തി പ്രമുഖ സന്നദ്ധസംഘടനയായ ‘സെന്റർ ഫോർ സോഷ്യൽ ജസ്റ്റീസ്’ (സി.എസ്.ജെ). ഓഗസ്റ്റ് 11 പാക്കിസ്ഥാനിൽ ദേശീയ ന്യൂനപക്ഷ ദിനമായി ആചരിച്ച പശ്ചാത്തലത്തിൽ പ്രമുഖ വാർത്താ ഏജൻസിയായ ‘ഫീദെസി’ന് നൽകിയ അഭിമുഖത്തിൽ സംഘടനയുടെ അധ്യക്ഷൻ പീറ്റർ ജേക്കബാണ് നടുക്കുന്ന ഈ വിവരം ലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ‘2021ൽ ആകെ 78 യുവതികളെ മതന്യൂനപക്ഷങ്ങളിൽനിന്ന് തട്ടിക്കൊണ്ടുപോയി ഇസ്ലാമിലേക്ക് നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കിയിട്ടുണ്ട്. 39
കേരളത്തിൽ വേരുകളുള്ള മലയാളി യുവാവ് ഇനി ഓസ്ട്രേലിയയിലെ സിഡ്നി അതിരൂപതയിലെ വൈദീകൻ. പാലായിൽനിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറിയ സീറോ മലബാർ സഭാംഗം ബിജോയ് ജോസഫാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിന് തിരുപ്പട്ടം സ്വീകരിച്ചത്. സിഡ്നി സെന്റ് മേരീസ് കത്തീഡ്രലിലെ തിരുപ്പട്ട സ്വീകരണ തിരുക്കർമങ്ങൾക്ക് സിഡ്നി ആർച്ച്ബിഷപ്പ് അന്തോണി ഫിഷറായിരുന്നു മുഖ്യകാർമികൻ. ഫാ. ബിജോയിയെ കൂടാതെ മറ്റു നാല് പേർകൂടി അന്നേദിനം വൈദീക ശുശ്രൂഷയിലേക്ക് ഉയർത്തപ്പെട്ടു. 2008ൽ സിഡ്നി ആതിഥേയത്വം വഹിച്ച ലോക യുവജനസംഗമത്തിലെ പങ്കാളിത്തവും ഇടവക ദൈവാലയം, സർവകലാശാല എന്നിവിടങ്ങളിൽനിന്ന്
ക്രോയേഷ്യ: യൂറോപ്പിലെ വിഖ്യാത മരിയൻ തീർത്ഥാടന കേന്ദ്രമായ മെഡ്ജുഗോറിയയിലേക്കുള്ള യാത്രയ്ക്കിടെ ബസ് അപകടത്തിൽ മരണമടഞ്ഞവരിൽ ഒരു കത്തോലിക്കാ വൈദീകനും. പോളിഷ് നഗരമായ സോകോലോവ് പോഡ്ലാസ്കി സെന്റ് ജോൺ ബോസ്കോ ഇടവകയിൽ സേവനം ചെയ്യുന്ന സലേഷ്യൻ സഭാംഗം ഫാ. ഗ്രിഗോർസ് റാഡ്സെവിസ്കിയാണ് മരണപ്പെട്ടത്. സലേഷ്യൻ സഭ ഇക്കഴിഞ്ഞ ദിവസം ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. ‘നമ്മുടെ ഇടവക വികാരി ഫാ. ഗ്രിഗോർസ് വാഹനാപകടത്തിൽ മരണപ്പെട്ടെന്ന സങ്കട വാർത്ത അറിയിക്കുകയാണ്. അദ്ദേഹത്തോട് ദൈവം തന്റെ കരുണ കാണിക്കുകയും സ്വർഗീയ സന്തോഷത്തിലേക്ക് അദ്ദേഹത്തെ സ്വീകരിക്കുകയും
ഡൽഹി: ഗർഭച്ഛിദ്രത്തിനെതിരായ പോരാട്ടം എന്ന നിലയിൽ അന്താരാഷ്ട്രതലത്തിൽതന്നെ ശ്രദ്ധേയമായ പ്രൊ ലൈഫ് മാർച്ചിന് ഭാരതം ഇന്ന് (ഓഗസ്റ്റ് 10) ഇദംപ്രഥമമായി സാക്ഷ്യം വഹിക്കും. ഗർഭസ്ഥ ശിശുക്കളുടെ അവകാശങ്ങൾക്കായി ശബ്ദിക്കാൻ ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന പ്രഥമ പ്രോ ലൈഫ് മാർച്ചിന് രാജ്യതലസ്ഥാനമായ ഡൽഹി വേദിയാകാൻ മണിക്കൂറുകൾമാത്രം ശേഷിക്കേ, ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രോ ലൈഫ് സംഘടനകളുടെ പ്രതിനിധികൾ മാർച്ചിൽ പങ്കെടുക്കാനെത്തുന്നുണ്ട്. പാർലമെന്റിന്റെ ഒരു വിളിപ്പാടകലെ സ്ഥിതിചെയ്യുന്ന ജന്തർമന്ദിറിൽ വൈകിട്ട് 3.00മുതൽ 4.30വരെയാണ് പ്രോ ലൈഫ് മാർച്ചിന്റെ ആദ്യഘട്ടം. തുടർന്ന്,
ലണ്ടൻ: യേശുക്രിസ്തുവിന്റെ സന്ദേശങ്ങളും പ്രബോധങ്ങളുമാണ് ജീവിതത്തിലുടനീളം തന്നെ വഴിനടത്തുന്നതെന്ന് സാക്ഷിച്ച് എലിസബത്ത് രാജ്ഞി. വിവിധ രാജ്യങ്ങളിൽനിന്നുള്ള ആംഗ്ലിക്കൻ സഭാ ബിഷപ്പുമാർ സമ്മേളിക്കുന്ന ലാംബെത്ത് കോൺഫറൻസിന് അയച്ച സന്ദേശത്തിലാണ്, ക്രിസ്തുവിശ്വാസം തന്റെ ജീവിതത്തിൽ ചെലുത്തുന്ന നിർണായ സ്ഥാനം രാജ്ഞി വ്യക്തമാക്കിയത്. ക്രിസ്തുവിന്റെ പ്രബോധനങ്ങളിലാണ് താൻ പ്രത്യാശ കണ്ടെത്തുന്നതെന്നും രാജ്ഞി പറഞ്ഞു. പത്ത് വർഷത്തിൽ ഒരിക്കൽ സമ്മേളിക്കുന്ന ഇത്തവണത്തെ ലാംബെർത്ത് കോൺഫറൻസിൽ 165 രാജ്യങ്ങളിൽനിന്നുള്ള ബിഷപ്പുമാരുടെ സാന്നിധ്യമുണ്ട്. വെല്ലുവിളി നിറഞ്ഞ ഈ ലോകത്തിൽ ക്രൈസ്തവ ഐക്യം സംജാതമാകാക്കേണ്ടതിന്റെ ആവശ്യകതയും രാജ്ഞി
പാരീസ്: അഗ്നിബാധയിൽ സാരമായ കേടുപാടുകൾ സംഭവിച്ച, വിശ്വവിഖ്യാതമായ നോട്രഡാം കത്തീഡ്രൽ 2024ൽ പുനർനിർമാണം പൂർത്തിയാക്കി വിശ്വാസികൾക്ക് തുറന്നുനൽകുമെന്ന് സ്ഥിരീകരിച്ച് ഫ്രഞ്ച് സർക്കാർ. കഴിഞ്ഞ ദിവസം ഫ്രഞ്ച് സാംസ്ക്കാരിക മന്ത്രി റിമ അബ്ദുൽ മലാക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. കത്തീഡ്രലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളിലെ സുപ്രധാനമായ ഒരു ഘട്ടം പൂർത്തിയായെന്നും അവർ അറിയിച്ചു. അറ്റകുറ്റപണികൾ നടക്കവെ 2019 ഏപ്രിൽ 12ന് ഉണ്ടായ തീപിടുത്തത്തിൽ മേൽക്കൂര ഉൾപ്പെടെ ദൈവാലയത്തിന്റെ നല്ലൊരുഭാഗവും ആഗ്നി വിഴുങ്ങുകയായിരുന്നു. ‘വേനൽ അസാനത്തോടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങാനാകും വിധം പുനരുദ്ധാരണത്തിലെ
ബോസ്നിയ: പ്രത്യാശ പകരുന്ന വിശ്വാസസാക്ഷ്യങ്ങളും പ്രബോധന പരമ്പരകളും ദിവ്യകാരുണ്യ ആരാധനയുടെ തിരുമണിക്കൂറുകളുമായി കത്തോലിക്കാ യുവത മെഡ്ജുഗോറിയാ നാഥയുടെ തിരുസന്നിധിയിൽ. ലോകമെമ്പാടുമുള്ള വിശിഷ്യാ, യൂറോപ്പിൽനിന്നുള്ള കത്തോലിക്കാ യുവജനങ്ങളുടെ സംഗമമായ മെഡ്ജുഗോറിയ ഇന്റർനാഷണൽ യൂത്ത് ഫെസ്റ്റിവെൽ ‘മ്ളാഡിഫെസ്റ്റി’ന്റെ 33-ാമത് എഡിഷന് ഓഗസ്റ്റ് ഒന്നിനാണ് തുടക്കമായത്. മെഡ്ജുഗോറിയയിൽ നേരിട്ടെത്തിയ അരലക്ഷത്തിൽപ്പരം പേർക്ക് പുറമെ 20 ലക്ഷത്തിൽപ്പരം പേർ ഓൺലൈനായി ഈ വർഷത്തെ സംഗമത്തിൽ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ലോക യുവജന സംഗമം കഴിഞ്ഞാൽ, തുടർച്ചയായി സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ കത്തോലിക്കാ യുവജന
Don’t want to skip an update or a post?