വാഷിംഗ്ടൺ ഡി.സി: കാത്തലിക്ക് പ്രോ ലൈഫ് അഭിഭാഷകയായ സാറാ പിറ്റ്ലിക്കിനെ മിസോറിയിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജിയായി സ്ഥിരീകരിച്ച് മിസോറിയൻ സെനറ്റ്. യേൽ ലോ സ്റ്റുഡന്റ്സ് ഫോർ ലൈഫ് എന്ന സംഘടനയുടെ സ്ഥാപകയായ പിറ്റ്ലിക്ക് 49 വോട്ടുനേടിയാണ് ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ടത്. ജീവൻ അനുകൂലവും മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന തോമസ് മൂർ സൊസൈറ്റിയിലെ പ്രത്യേക ഉപദേശകയായിരുന്നു പിറ്റ്ലിക്ക്. പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് പിറ്റ്ലിക്കിനെ ജില്ലാ കോടതി ജഡ്ജിയായി ആദ്യം നാമനിർദ്ദേശം ചെയ്തതും. പിറ്റ്ലിക്കിന്റെ നിയമനത്തെ പിന്തുണച്ച സെനറ്റർമാർക്ക്
ഹംഗറി: ക്രിസ്തീയത നഷ്ടപ്പെട്ടാൽ നമ്മുടെ വ്യക്തിത്വം നഷ്ടപ്പെടുമെന്ന് വ്യക്തമാക്കി ഹംഗേറിയൻ മന്ത്രി. പ്രോലൈഫ് നയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് ക്രിസ്തീയ വ്യക്തിത്വത്തിന്റെ അടിസ്ഥാനമെന്നും മന്ത്രി പറഞ്ഞു. മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ഫോർ ഫാമിലി അഫേഴ്സ് കാറ്റലിൻ നേവാക്ക് ആണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ക്രിസ്ത്യൻ അനുകൂല നയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രോലൈഫ് നിലപാടുകൾ സ്വീകരിക്കുന്നതെന്നും കാറ്റലിൻ വ്യക്തമാക്കി. ബ്രസീലിയൻ എംബസിയും സ്റ്റേറ്റ് ഫോർ ഫാമിലി അഫേഴ്സും ചേർന്ന് സംഘടിപ്പിച്ച വാർഷിക കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു കാറ്റലിൻ. കുടുംബങ്ങളെ കൂടുതൽ സ്വാഗതം ചെയ്യുന്ന
”ഇസ്രായേലിന്റെ ബലിയാത്രയും മോശയുടെ ബലിജീവിതവും ക്രിസ്തുവിന്റെ ബലിയുടെ വഴിയിലെ നിർണ്ണായക മുഹൂർത്തങ്ങളാണ്. പെസഹാക്കുഞ്ഞാടിൽനിന്നും ‘ദൈവം തരുന്ന’ ബലിക്കുഞ്ഞാടിലേക്കുള്ള യാത്രയിൽ ഒരു വിശ്വാസി കടന്നുപോകേണ്ട വഴികളെ അത് അടയാളപ്പെടുത്തുന്നു.”- ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ- 7’ ഫാ. ബെന്നി നൽക്കര സി.എം. ഐ തിരഞ്ഞെടുക്കപ്പെട്ട ജനമായ ഇസായേലിന്റെ മരുഭൂമിയിലൂടെയുള്ള യാത്ര ബലിവഴികളിലൂടെയുള്ള പുറപ്പാടുയാത്രയായിരുന്നു, എല്ലാ അർത്ഥത്തിലും. പെസഹാക്കുഞ്ഞാടിൻ ബലിയോടെ ആരംഭിച്ച ആ യാത്ര ദൈവം നൽകാനിരുന്ന ദേശത്തേക്കുള്ള
ബെർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാ വിമെൻസ് ഫോറത്തിന്റെ പ്രഥമ മഹാസമ്മേളനത്തിന് നാളെ (ഡിസംബർ 07) ബെർമിംഗ്ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ തിരിതെളിയും. ഏറെ നാളത്തെ പ്രാർത്ഥനക്കും ഒരുക്കങ്ങൾക്കും ശേഷം ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ എട്ട് റീജ്യണുകളിൽനിന്നായി 1500ൽപ്പരം വനിതകൾ സമ്മേളനത്തിനെത്തിച്ചേരുന്നത്. ആത്മീയതലത്തിൽ യൂറോപ്പിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ വനിതാകൂട്ടായ്മ എന്ന ഖ്യാതിയോടെയാണ് സമ്മേളനം നടക്കുന്നത്. കന്യകാമറിയത്തെ വിശേഷിപ്പിക്കുന്ന ‘ടോട്ടാ പുൾക്രാ’ എന്ന നാമധേയത്തിൽ സംഘടിപ്പിക്കുന്ന സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സമ്മേളനത്തിന്റെ കോർഡിനേറ്ററും രൂപതാ വികാരി
വത്തിക്കാൻ സിറ്റി: ഏറ്റവും ചെറിയ തലമുറയുടെ ഭാവിക്കായി ഡിസംബർ മാസത്തിലെ പ്രാർത്ഥനാനിയോഗങ്ങൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിസ് പാപ്പ. പ്രതിമാസ പ്രാർത്ഥനാ നിയോഗം വിശദീകരിക്കുന്ന വീഡിയോ സന്ദേശം പുറത്തിറക്കുകയായിരുന്നു പാപ്പ. കുട്ടികളുടെ ഭാവിക്ക് മുൻഗണന നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഓരോ രാജ്യവും തീരുമാനമെടുക്കണമെന്നും പാപ്പ ആവശ്യപ്പെട്ടു. പാർശ്വവൽക്കരിക്കപ്പെട്ട, ദുരുപയോഗം ചെയ്യപ്പെടുന്ന, ഉപേക്ഷിക്കപ്പെട്ട, വിദ്യാഭ്യാസം ലഭിക്കാത്ത, വൈദ്യസഹായം നിഷേധിക്കപ്പെടുന്ന കുട്ടികളുടെ നിലവിളിയാണ് ദൈവം ആദ്യം ശ്രവിക്കുന്നത്. താൻ അനുഭവിച്ച പീഡനങ്ങളോട് പ്രതികരിക്കാതെ ലോകത്തിലേയ്ക്ക് വന്ന ക്രിസ്തുതന്നെയാണ് ഇവരോരോരുത്തരുടെയും ഉള്ളിലുള്ളത്.
തൃശ്ശൂർ: വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ഇവാഞ്ചലിയം വിറ്റേ എന്ന ചാക്രികലേഖനം പുറത്തിറങ്ങിയതിന്റെ രജതജൂബിലി വർഷമായ 2020ൽ അന്താരാഷ്ട്ര പ്രോലൈഫ് പ്രസ്ഥാനമായ ഹ്യൂമൻ ലൈഫ് ഇന്റർനാഷ്ണലും, ഇരിഞ്ഞാലക്കുട രൂപതയും, ജീസസ് യൂത്ത് പ്രോലൈഫ് മിനിസ്ട്രിയും ഒത്തുചേർന്ന് ഏഷ്യാ പസഫിക് പ്രോലൈഫ് കോൺഫറൻസ് (ആസ്പാക്ക്) ഇരിഞ്ഞാലക്കുടയിലുളള സഹൃദയ എൻജിനീയറിങ് കോളേജിൽ ജനുവരി മാസം 17,18,19 തീയതികളിൽ സംഘടിപ്പിക്കുന്നു. 2020 ജീസസ് യൂത്ത് പ്രോലൈഫ് മിനിസ്ട്രി സ്ഥാപിതമായതിന്റെ രജത ജൂബിലി വർഷം കൂടിയാണെന്നത് കോൺഫറൻസിന് ഇരട്ടി മധുരം നൽകുന്നു. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി
വത്തിക്കാൻ സിറ്റി: തിരുപ്പിറവി ആഘോഷത്തിന്റെ വരവറിയിച്ച് വത്തിക്കാൻ ചത്വരത്തിൽ പുൽക്കൂടും ക്രിസ്മസ് ട്രീയും ഒരുങ്ങി. വടക്കൻ ഇറ്റലിയിലെ ആൽപ്പൈൻ മലയോര സമൂഹത്തിലെ കലാകാരന്മാരുടെ സമ്മാനമാണ് ഇത്തവണത്തെ പുൽക്കൂടും ട്രീയും. 2018ൽ വടക്കൻ ഇറ്റലിയിൽ ഉണ്ടായ കൊടുങ്കാറ്റിന്റെ കെടുതികൾ അനുഭവിച്ച ത്രിവെനേത്തോ, സ്കുരേല്ല മലയോര പ്രദേശത്തെ ജനങ്ങളാണ് വത്തിക്കാൻ ഗവർണറേറ്റിലെ ജോലിക്കാർക്കൊപ്പം പുൽക്കൂട് ഒരുക്കിയത്. കലാകാരന്മാരും കുടുംബാംഗങ്ങളും സ്ഥലത്തെ ഇടവക വികാരിമാരും ബിഷപ്പും ഉൾപ്പെടെയുള്ള 600ൽപ്പരം ചേർന്നാണ് വലിയ പുൽക്കൂടും ക്രിസ്തുമസ് ട്രീയും പാപ്പയ്ക്ക് സമ്മാനിച്ചത്. സെന്റ് പീറ്റേഴ്സ്
”നിത്യപുരോഹിതന്റെ നിഴൽ പതിയുന്ന ബെത്ലെഹെമിലെ ബലിവേദിക്കരികിൽ രാജാവും പുരോഹിതനുമായ, നീതിമാനും സമാധാനരാജാവുമായ മെൽക്കിസെദെക്കുണ്ട്, കാഴ്ചബലിയുമായി. ”- ബെംഗളൂരു ധർമാരാം കോളജ് അദ്ധ്യാപകൻ ഫാ. ബെന്നി നൽക്കര സി.എം.ഐ പങ്കുവെക്കുന്ന ക്രിസ്മസ് വിചിന്തനം ‘ബലിയൊരുക്കങ്ങൾ- 6’ ബെത്ലെഹെമിലെ യേശുവിന്റെ ജനനം ഒരു പുരോഹിതന്റെ പിറവിയായിരുന്നു. അനശ്വരവും അനന്യവുമായ ബലിയർപ്പിക്കാൻ നിയോഗിക്കപ്പെട്ടവന്റെ പിറവി. അവന്റെ പക്കൽ വന്നാരാധിച്ചു മടങ്ങിയ പൂജരാജാക്കന്മാർ സമർപ്പിച്ച കാഴ്ചകളിൽ ആ പൗരോഹിത്യത്തിന്റെ സൂചനകളുണ്ടായിരുന്നല്ലോ. യേശു എന്ന നിത്യപുരോഹിതനാണു പുൽക്കൂട്ടിൽ അവതരിച്ചിരിക്കുന്നതു എന്നും അവൻ നിത്യതയുടെ ബലിയർപ്പിക്കാൻ വന്നിരിക്കുന്നവനാണെന്നും
Don’t want to skip an update or a post?