വെറും സഹോദരിമാരല്ല, ജീവന്റെ സംരക്ഷകർ! പരിചയപ്പെടണം, അടുത്തറിയണം ‘സിസ്റ്റേഴ്സ് ഓഫ് ലൈഫി’നെ0
- AMERICA, American National, WORLD
- April 12, 2021
ലാഹോർ: പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ കുറ്റത്തിന് രണ്ട് പുതിയ ഇരകൾകൂടി. പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് ഡിസ്ട്രിക്ട് ഹെഡ്ക്വാർട്ടേഴ്സ് (ഡി.എച്ച്.ക്യു) ആശുപത്രിയിലെ നഴ്സുമാരായ മറിയം ലാൽ, നെവിഷ് അരൂജ് എന്നിവർക്കെതിരെയാണ് മതനിന്ദാ കുറ്റം ചുമത്തപ്പെട്ടിരിക്കുന്നത്. മാനസിക രോഗികളെ ചികിത്സിക്കുന്ന വാർഡിന്റെ ഭിത്തിയിൽ പതിച്ചിരുന്ന ഇസ്ലാമിക വചനങ്ങൾ എഴുതിയ സ്റ്റിക്കർ പൊളിച്ചുനീക്കിയെന്നാണ് ആരോപണം. എന്നാൽ, നഴ്സുമാർക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ‘ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ’ (ഐ.സി.സി) വ്യക്തമാക്കി. വ്യക്തിപരമായ വിരോധം തീർക്കാൻ മതനിന്ദാ നിയമം ദുരുപയോഗിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഇതെന്ന് മനുഷ്യാവകാശ
വത്തിക്കാൻ സിറ്റി: പ്രാണരക്ഷാർത്ഥം പലായനം ചെയ്ത ക്രൈസ്തവരെ രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരേണ്ടത് ഇറാഖി സർക്കാരിന്റെ കടമയാണെന്ന് ഇറാഖിലെ കൽദായ കത്തോലിക്കാ സഭാ തലവൻ കർദിനാൾ മാർ ലൂയിസ് റാഫേൽ സാക്കോ. ഇറാഖിലെ പേപ്പൽ പര്യടനവുമായി ബന്ധപ്പെട്ട് വത്തിക്കാൻ ദിനപത്രമായ ‘ലൊസെർവത്തോരെ റൊമാനൊയ്ക്ക്’ അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ക്രൈസ്തവരുടെ തിരിച്ചുവരവിന് ഇറാഖിൽ സുരക്ഷിതത്വവും ഭദ്രതയും സർക്കാർ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹാമാരിയെ തുടർന്ന് ലോകമെമ്പാടും ആരോഗ്യപരമായ അടിയന്തരാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ഫ്രാൻസിസ് പാപ്പ നടത്തിയ പര്യടനത്തെ അപ്രതീക്ഷിതം എന്ന്
വത്തിക്കാൻ സിറ്റി: കിഴക്കൻ തിമോറിലും ഇന്തോനേഷ്യൻ പ്രവിശ്യയായ ഈസ്റ്റ് നുസ തെൻഗാരയിലും ഉണ്ടായ പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവരെയും മരണപ്പെട്ടവരെയും പ്രാർത്ഥനയിൽ സമർപ്പിച്ച് ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ദിവസത്തെ പൊതുസന്ദർശനത്തിന്റ സമാപനത്തിലാണ് പാപ്പ ആ രാജ്യങ്ങൾക്കായി പ്രത്യേകം പ്രാർത്ഥിച്ചത്. ‘കഴിഞ്ഞ ദിവസങ്ങളിൽ ഇന്തോനേഷ്യയിലും കിഴക്കൻ തിമോറിലും ഉണ്ടായ വെള്ളപ്പൊക്കത്തിൽ മരണമടഞ്ഞവരെ ഞാൻ പ്രാർത്ഥനയിൽ അനുസ്മരിക്കുന്നു. മരണമടഞ്ഞ സഹോദരങ്ങൾക്ക് ദൈവം നിത്യശാന്തി നൽകാനും അവരുടെ കുടുംബങ്ങൾ ആശ്വസിപ്പിക്കപ്പെടാനും വേണ്ടി പ്രാർത്ഥിക്കുന്നു,’ പാപ്പ പ്രാർത്ഥനാ നിരതനായി. ഈസ്റ്റർ ദിനത്തിൽ ഉണ്ടായ ‘സെറോജാ’
കൊളംബോ: 2019ലെ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ ചാവേർ ബോംബാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ കണ്ടെത്തിയെന്ന ഭരണകൂടത്തിന്റെ സ്ഥിരീകരണം, പുറത്തുവരുമ്പോൾ ചർച്ചയാവുന്നത് ശ്രീലങ്കൻ സഭ നടത്തിയ പ്രതിഷേധങ്ങളാണ്. സ്ഫോടനം നടന്ന് അധികം താമസിയാതെതന്നെ ഇസ്ലാമിക ഭീകരാക്രമമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടും, അന്വേഷണ കമ്മീഷൻ ബൃഹത്തായ റിപ്പോർട്ട് സമർപ്പിച്ചിട്ടും ആക്രണണത്തിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് ഭരണകൂടം വെളിപ്പെടുത്തിയിരുന്നില്ല. അതിനാൽ ഭരണകൂടത്തിന്റെ പുതിയ വെളിപ്പെടുത്തലിന് കാരണം ശ്രീലങ്കൻ സഭയുടെ പ്രതിഷേധങ്ങളാണെന്നാണ് വിലയിരുത്തൽ. ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ കണ്ടെത്തിയ വിവരം ഇക്കഴിഞ്ഞ ദിവസം പൊതുസുരക്ഷാ മന്ത്രി ശരത് വീരശേഖരയാണ് സ്ഥിരീകരിച്ചത്.
ദൈവത്തിന്റെ അനന്തകരുണയുടെ പുകഴ്ച്ചയായി നൽകപ്പെട്ടിരിക്കുന്ന ദൈവകരുണയുടെ തിരുനാളിനെക്കുറിച്ചും അതിലൂടെ കർത്താവ് വാഗ്ദാനം ചെയ്തിരിക്കുന്ന അസാധാരണമായ കൃപകളെക്കുറിച്ചും പങ്കുവെക്കുന്നു ലേഖകൻ. കർത്താവിന്റെ കരുണ നിറഞ്ഞ സ്നേഹത്തെക്കുറിച്ച് ലോകത്തോട് പ്രഘോഷിക്കാൻ അവിടുന്ന് പ്രത്യേകമായി തിരഞ്ഞെടുത്ത എളിയ ദാസിയായിരുന്നു വിശുദ്ധ ഫൗസ്റ്റീന. പോളണ്ടിലെ കരുണയുടെ മാതാവിന്റെ സഹോദരിമാർ എന്ന സന്യാസ സമൂഹത്തിലെ മിണ്ടാമഠത്തിൽ ആരാലും അറിയപ്പെടാതെ ജീവിച്ച സന്യാസിനി. കർത്താവിനെപ്പോലെ 33 വർഷമായിരുന്നു അവളുടെയും ജീവിതം. നിരക്ഷരയും ധൈര്യശാലിയുമായിരുന്ന ഈ യുവസന്യാസിനി തന്റെ ജീവിതം മുഴുവനും പാപികൾക്കു വേണ്ടിയുള്ള ദഹനബലിയായി കർത്താവിനു സമർപ്പിച്ചു.
നേതാവിന്റെ ഏറ്റവും വലിയ ഗുണമായി ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത് ആളെ കൂട്ടാനുള്ള കഴിവാണ്. ഇടിമുഴക്കത്തിന്റെ ശബ്ദത്തില്‍ നേതാവിനു വേണ്ടി ജയ് വിളിക്കാനും, നേതാവിന്റെ പുഞ്ചിരി വിരിഞ്ഞ പടം തെരുവോരങ്ങളില്‍ പോസ്റ്ററൊട്ടിക്കാനും, സമരങ്ങളുടെ മുന്‍നിരയില്‍ നിന്ന്, പ്രകോപനമുണ്ടാകുമ്പോള്‍ നേതാവിന് സംരക്ഷണമൊരുക്കി അടിയേറ്റു വാങ്ങാനും തയാറാകുന്ന അണികളാണ് ഇപ്പോഴത്തെ നേതാക്കന്മാരുടെ വലിയ പിന്‍ബലം. പുതിയ നിയമത്തില്‍ നമുക്കും ഒരു നേതാവിനെ കാണാം. ആ നേതാവിന് വേണ്ടി തെരുവ് വീഥിയില്‍ സൈത്തിന് കൊമ്പുകള്‍ മുറിച്ചുനിരത്തിയും വസ്ത്രങ്ങള്‍ വിരിച്ചും ഓശാന പാടിയും ആര്‍പ്പുവിളിച്ചും ജറുസലെമിലേക്ക്
കേരളത്തിലെ ക്രൈസ്തവരുടെ ജീവിതവും വെല്ലുവിളികളും പ്രതിസന്ധികളും വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണല്ലോ ഇത്. ഈ വിഷയവും അനുബന്ധ വിഷയങ്ങളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യാനുള്ള സാധ്യതകള്‍ ഇന്ന് ഏവരുടെയും മുമ്പിലുണ്ട്. സാമുദായിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും വെല്ലുവിളികള്‍ തിരിച്ചറിയുന്നതിനും നീതിനിഷേധങ്ങള്‍ ചോദ്യം ചെയ്യുന്നതിനും യുവജനങ്ങള്‍ മുന്നോട്ടുവന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. വിവിധ ക്രൈസ്തവ സമൂഹങ്ങളില്‍പ്പെട്ടവര്‍ നവമാധ്യമങ്ങളിലും സഭാവൃത്തങ്ങളിലും നിരന്തരമായി നടത്തുന്ന ചര്‍ച്ചകളും പഠനങ്ങളും സര്‍ക്കാരില്‍നിന്നുതന്നെ ലഭിക്കുന്ന വിവരങ്ങളും വിരല്‍ചൂണ്ടുന്നത് ക്രൈസ്തവ സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥയിലേക്കാണ്. കേരളത്തിലെ ക്രൈസ്തവ
ജപമാല പ്രാർത്ഥനയുടെ ശക്തിയും മനോഹാരിതയും ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ സൺഡേ ശാലോം വായനക്കാരുമായി പങ്കുവെക്കുന്നു, സുപ്രീം കോടതി ജസ്റ്റിസ് (റിട്ട.) കുര്യൻ ജോസഫ്. സ്വന്തം ലേഖകൻ ‘ഒക്ടോബർ അടുക്കുമ്പോഴെല്ലാം ജപമാലയെക്കുറിച്ചുള്ള ചിന്തകളും ജപമാല ഭക്തിയെക്കുറിച്ചുള്ള ഓർമകളും എന്റെ മനസിൽ നിറഞ്ഞുവരും. ചെറുപ്പകാലത്ത് വീട്ടിലെ എല്ലാവരുമൊരുമിച്ച് വെളുപ്പിന് 5.00ന് ചൂട്ട് കത്തിച്ച് ദൈവാലയത്തിലേക്ക് പോകുന്ന രംഗമാണ് മനസിലേക്ക് ആദ്യം വരുന്നത്,’ ജപമാലയെക്കുറിച്ച് ചോദിക്കുമ്പോൾ സുപ്രീം കോടതി ജസ്റ്റീസായിരുന്ന കുര്യൻ ജോസഫിന് ആയിരം നാവാണ്. പരിശുദ്ധ അമ്മയുടെ കരം പിടിച്ച് കുട്ടിക്കാലം
ഇന്ത്യയ്ക്കുമേൽ ആശങ്കയുടെ കരിനിഴൽ വീഴ്ത്തിയ മാരകമായ ‘നിപ്പ’ വൈറസിനെ പ്രാർത്ഥനയുടെയും കൂട്ടായ്മയുടെയും ബലത്തിൽ പിടിച്ചുകെട്ടിയ സംഭവബഹുലമായ അനുഭവങ്ങൾ പങ്കുവെക്കുന്നു, കോഴിക്കോട് ജില്ല കളക്ടർ യു.വി ജോസ്. പനിയുടെ രൂപത്തിലെത്തി സംഹാര രൂപിണിയായി നാടിനെ നടുക്കിയ നിപ്പ വൈറസിന്റെ ആഗമനം പോലെ അത്ഭുതാവഹമായിരുന്നു പിൻവാങ്ങലും. തുടക്കം കോഴിക്കോട് നിന്നാണെന്ന് സ്ഥിരീകരിച്ചെങ്കിലും രോഗബാധ എങ്ങനെ ഉണ്ടായെന്നോ എങ്ങിനെ അവസാനിച്ചെന്നോ എന്നത് ഇന്നും അജ്ഞാതം. പ്രതിരോധ മരുന്നുകൾ ഇല്ലാത്ത, കൃത്യമായ ചികിത്സാവിധികൾ പോലുമില്ലാത്ത ‘നിപ്പ’ വൈറസ് എങ്ങനെ പിടിച്ചുകെട്ടപ്പെട്ടു? നിപ്പയുടെ പ്രതിരോധത്തിനായി
മരിയഭക്തിയെക്കുറിച്ച് സൺഡേ ശാലോമിനോട് വാചാലനാകുന്നു ഭാരത കത്തോലിക്കാ മെത്രാൻസമിതി അധ്യക്ഷൻ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്. ‘പരിശുദ്ധ മറിയത്തിന് ഏറെ പ്രാധാന്യമുള്ള മുംബൈയിലെ പ്രശസ്തമായ മാഹിം ഇടവകയിലാണ് ഞാൻ ജനിച്ചതും വളർന്നതും. ആ ദൈവാലയത്തിൽ ബുധനാഴ്ചതോറും നടക്കുന്ന നിത്യസഹായമാതാവിന്റെ നൊവേനയിൽ പതിനായിരങ്ങളാണ് പങ്കെടുക്കുന്നത്. എന്നെ ഞാനായി രൂപപ്പെടുത്തിയതിൽ എന്റെ ഇടവക ദൈവാലയത്തിന് വലിയ പ്രാധാന്യമുണ്ട്. മാഹിം ദൈവാലയത്തിലെ നിത്യസഹായ മാതാവിന്റെ ചിത്രത്തിന്റെ യഥാർത്ഥ പതിപ്പാണ് എന്റെ ഓഫീസ് മുറിയിൽ ഇപ്പോഴുള്ളത്. ആ മാതൃസാന്നിധ്യം എന്നും എനിക്ക് തുണയാണ്. ഏതു
അല്‍ഷിമേഴ്സ് മൂലം വൃദ്ധസദനത്തിലായ ഭർത്താവിനെ പരിചരിക്കാൻ അവസരം ലഭിക്കുമെന്നതുകൊണ്ടുമാത്രം ഭാര്യ അവിടത്തെ ശുചീകരണത്തൊഴിൽ രണ്ടുകൈയും നീട്ടി സ്വീകരിച്ചെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ, അതും സർവരും വീടിനകത്ത് അടച്ചുപൂട്ടിയിരിക്കാൻ ശ്രമിക്കുന്ന ഈ കൊറോണാക്കാലത്ത്? ജോസഫ് മൈക്കിള്‍ സുകൃതം ചെയ്ത ഒരു ഭര്‍ത്താവിനെക്കുറിച്ചാണ് ഈ വാര്‍ത്ത എന്നു പറഞ്ഞാല്‍ തെറ്റില്ലെങ്കിലും അതില്‍ അല്പം അഭംഗി ഉണ്ടാകുമെന്ന് തോന്നുന്നു. പുണ്യപ്പെട്ട മനസുള്ള ഒരു ഭാര്യയെക്കുറിച്ചുള്ള വാര്‍ത്തയാണ് എന്നു പറയുന്നതാകും കൂടുതല്‍ ഭംഗി. അല്‍ഷിമേഴ്സ് ബാധിച്ച് നേഴ്സിംഗ് ഹോമില്‍ കഴിയുന്ന ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നതിനായി അവിടുത്തെ
എല്ലാമുണ്ടായിട്ടും ഒന്നുമാകാതിരുന്നവരും എന്തിനൊക്കെയോവേണ്ടി ഓട്ടം തുടരുന്നവരും മുണ്ടക്കയം കാപ്പില്‍ തേനംമാക്കല്‍ സെബിയെ കുറിച്ച് അറിയണം, ആ കൊച്ചുമിടുക്കന്റെ മാതാപിതാക്കളായ ഔസേപ്പച്ചന്- മോളി ദമ്പതികളെ പരിചയപ്പെടണം. അതിന്റെ കാരണം വായിച്ചുതന്നെ അറിയൂ… ജോമോന് വെച്ചൂക്കിഴക്കേതില്‍ ഉദരത്തിലുള്ള കുഞ്ഞിന് വൈകല്യമുണ്ടെന്ന് അറിഞ്ഞിട്ടും കുഞ്ഞിനെ സ്വീകരിക്കാന്‍ ഔസേപ്പച്ചനും ഭാര്യ മോളിയും തയാറായപ്പോള്‍ പലരുടെയും നെറ്റി ചുളിഞ്ഞു, സഹതാപംകൊണ്ട്. ദൈവഹിതത്തിന് കീഴ്വഴങ്ങി ജന്മമേകിയ കുഞ്ഞ് വളര്‍ന്ന് വലുതായി പാഠ്യ- പാഠ്യേതര രംഗങ്ങളില്‍ മികവു തെളിയിച്ചപ്പോള്‍ പിന്നെയും പലരുടെയും നെറ്റി ചുളിഞ്ഞു, അത്ഭുതം കൊണ്ട്! കലാരംഗത്തുമാത്രമല്ല, കായികരംഗത്തും താരമാണ്
ടിക്കറ്റ് കൊടുക്കലും പണം വാങ്ങലും മാത്രമല്ല, ഒരു ബസ് കണ്ടക്ടർക്ക് അതിനുമപ്പുറം ചെയ്യാനുണ്ടെന്ന് തെളിയിച്ച തോമസ് അമ്പാട്ട്, ഓരോ ക്രിസ്ത്യാനിക്കും പകരുന്നത് സുപ്രധാനമായ ഒരു ബോധ്യമാണ്. സുബിൻ തോമസ് ചില്ലറ നൽകാത്തതിന് ദേഷ്യപ്പെട്ടും ബാക്കി പിന്നെതരാമെന്ന് പറഞ്ഞും ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി പാഞ്ഞു നടക്കുന്ന ബസ് കണ്ടക്ടർമാർ മലയാളികൾക്ക് പതിവുകാഴ്ചയാണ്. ഒരു ബസ് കണ്ടക്ടറിൽനിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കണം എന്ന് ചോദിക്കുന്നവരുടെ അറിവിലേക്ക്, ഒരാളെ പരിചയപ്പെടുത്താം, വ്യത്യസ്ഥനാം കണ്ടക്ടർ ഇടുക്കി സ്വദേശി തോമസ് അമ്പാട്ട്. യാത്രക്കാർ
ഞാനൊരു ഡോക്ടറാണ്, വക്കീലാണ്, എഞ്ചിനീയറാണ്, അധ്യാപകനാണ്, കർഷകനാണ്, പുരോഹിതനാണ്, സുവിശേഷപ്രവർത്തകനാണ്, സാധാരണ തൊഴിലാളിയാണ് എന്നിങ്ങനെയൊക്കെ കേൾക്കുമ്പോൾ ദൈവത്തിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ‘ആത്മാവിനുള്ള ഹാന്‍ഡ്ബുക്ക്’ എന്ന സുന്ദരമായ പുസ്തകം പ്രചോദനാത്മക ലേഖനങ്ങളുടെ ഒരു സമാഹാരമാണ്. മന:ശാസ്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന റിച്ചാര്‍ഡ് കള്സണും ബഞ്ചമിന് ഷീല്‍ഡും ചേര്‍ന്നാണ് അത് തയാറാക്കിയിരിക്കുന്നത്. പ്രശസ്തരായ 30ല്‍പ്പരം വ്യക്തികളുടെ ലേഖനങ്ങളടങ്ങുന്ന ഈ ഗ്രന്ഥം ആത്മാവിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ കാര്യങ്ങളാണ് പ്രദാനം ചെയ്യുന്നത്. തോമസ് മൂര്‍, ബേണി സീഗല്‍ എന്നിവരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. ബേണി സീഗല്‍ എഴുതിയ ലേഖനത്തില്‍
യാങ്കൂൺ: പട്ടാള അട്ടിമറിമൂലം കഠിന യാതനകളിലൂടെ കടന്നുപോകുമ്പോഴും മ്യാൻമർ ജനതയ്ക്ക് ദൈവകരുണയുടെ വെളിച്ചം പകരാൻ കത്തോലിക്കാ വിശ്വാസികളോട് ആഹ്വാനം ചെയ്ത് യാങ്കൂൺ കർദിനാൾ ചാൾസ് ബോ. കഷ്ടതകൾക്കിടയിലും വിലപിക്കുന്നവരെ ആശ്വസിപ്പിച്ചും പട്ടിണിയിലായവരുമായി ഭക്ഷണം പങ്കിട്ടും സമാധാനത്തിനായി നിരന്തരം പ്രാർത്ഥിച്ചും ദൈവകരുണയുടെ അടയാളമായി മാറണമെന്നാണ് കർദിനാളിന്റെ ആഹ്വാനം. ദൈവകരുണയുടെ തിരുനാൾ ദിനത്തിൽ അർപ്പിച്ച ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിക്കുകയായിരുന്നു അദ്ദേഹം. ‘എന്നത്തേക്കാളും അധികമായി നമ്മുടെ സമൂഹത്തിന് കരുണ ആവശ്യമുള്ള സമയമാണിത്. നമ്മുടെ ഭൂരിഭാഗം ജനങ്ങളും പട്ടിണിയിലാണ്. എങ്കിലും നമ്മുടെ വിഭവങ്ങൾ പങ്കിടേണ്ടതുണ്ട്. നാം
ചങ്ങനാശേരി: കേരളത്തിലെ അടുത്ത മന്ത്രിസഭയില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് സംസ്ഥാന മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷന്‍സ് ജാഗ്രതാ സമിതി. കഴിഞ്ഞ രണ്ട് മന്ത്രിസഭകളുടെ കാലത്ത് ന്യൂനപക്ഷക്ഷേമവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്രകാരമൊരു ആവശ്യം ഉന്നയിച്ചത്. ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ രൂപീകരണത്തിലും നടത്തിപ്പിലും ഫണ്ട് വിനിയോഗത്തിലുമുള്ള 80:20 അനുപാതം, ന്യൂനപക്ഷ കമ്മീഷന് നിയമത്തില്‍ 2017ല്‍ വരുത്തിയ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട ഭേദഗതികള്‍, ക്ഷേമ വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥ നിയമങ്ങളിലെ അപാകതകള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ കുറെനാളുകളായി
ചങ്ങനാശേരി: കേരളത്തിലെ അടുത്ത മന്ത്രിസഭയില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് സംസ്ഥാന മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷന്‍സ് ജാഗ്രതാ സമിതി. കഴിഞ്ഞ രണ്ട് മന്ത്രിസഭകളുടെ കാലത്ത് ന്യൂനപക്ഷക്ഷേമവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്രകാരമൊരു ആവശ്യം ഉന്നയിച്ചത്. ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ രൂപീകരണത്തിലും നടത്തിപ്പിലും ഫണ്ട് വിനിയോഗത്തിലുമുള്ള 80:20 അനുപാതം, ന്യൂനപക്ഷ കമ്മീഷന് നിയമത്തില്‍ 2017ല്‍ വരുത്തിയ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട ഭേദഗതികള്‍, ക്ഷേമ വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥ നിയമങ്ങളിലെ അപാകതകള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ കുറെനാളുകളായി
കോട്ടയം: സാമ്പത്തിക അച്ചടക്കം അനുദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. ന്യൂനപക്ഷ വനിതകളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയവുമായി സഹകരിച്ച് നടപ്പിലാക്കുന്ന നയ് റോഷ്നി പദ്ധതിയുടെ ഭാഗമായി തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച സാമ്പത്തിക സാക്ഷരത ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുവാന്‍ സമ്പത്തിന്റെ ശരിയായ വിനിയോഗത്തെക്കുറിച്ചുള്ള അറിവും കാഴ്ചപ്പാടുകളും ഓരോരുത്തര്‍ക്കും ഉണ്ടാകണമെന്നും മാര്‍ മൂലക്കാട്ട് കൂട്ടിച്ചേര്‍ത്തു.
ലാഹോർ: പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ കുറ്റത്തിന് രണ്ട് പുതിയ ഇരകൾകൂടി. പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് ഡിസ്ട്രിക്ട് ഹെഡ്ക്വാർട്ടേഴ്സ് (ഡി.എച്ച്.ക്യു) ആശുപത്രിയിലെ നഴ്സുമാരായ മറിയം ലാൽ, നെവിഷ് അരൂജ് എന്നിവർക്കെതിരെയാണ് മതനിന്ദാ കുറ്റം ചുമത്തപ്പെട്ടിരിക്കുന്നത്. മാനസിക രോഗികളെ ചികിത്സിക്കുന്ന വാർഡിന്റെ ഭിത്തിയിൽ പതിച്ചിരുന്ന ഇസ്ലാമിക വചനങ്ങൾ എഴുതിയ സ്റ്റിക്കർ പൊളിച്ചുനീക്കിയെന്നാണ് ആരോപണം. എന്നാൽ, നഴ്സുമാർക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ‘ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ’ (ഐ.സി.സി) വ്യക്തമാക്കി. വ്യക്തിപരമായ വിരോധം തീർക്കാൻ മതനിന്ദാ നിയമം ദുരുപയോഗിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഇതെന്ന് മനുഷ്യാവകാശ
ഇ. സന്തോഷ് കുമാര്‍ സിജോ എം. ജോണ്സണ് ദൃശ്യസമ്പന്നമായ ചില തുടക്കങ്ങളിലൂടെ സ്വന്തം കഥയെ അവതരിപ്പിക്കുന്നു. അത്തരം തുടക്കങ്ങളെ അയാള്‍ ഒരു നോവലിന്റെ വിവരണാത്മകമായ രീതിയിലേക്ക് വഴിമാറ്റുന്നു. അങ്ങനെ നോക്കുമ്പോള്‍ സിജോയുടെ കഥകള്‍ മിക്കവാറും എല്ലാം തന്നെ നോവലുകളാണെന്നു പറയണം. വലിപ്പം കൊണ്ടല്ല, എഴുതുന്നതിന്റെ രീതി കൊണ്ടാണ് കഥകള്‍ ഇങ്ങനെ നോവലുകളായി രൂപാന്തരപ്പെടുന്നത്. കഥാപാത്രങ്ങളുടെ ജീവിതകഥ മുഴുവനായും നമുക്ക് ഓരോ കഥയിലും വായിക്കാം. അവരുടെ ജനനം, ചെറുപ്പകാലം, വിദ്യാഭ്യാസം, കുടുംബജീവിതം, തൊഴില്‍ എന്നിങ്ങനെ ഒരു മനുഷ്യജീവിതത്തിന്റെ എല്ലാഘട്ടങ്ങളേയും വിവരിച്ചുതന്നുകൊണ്ടാണ്
ചരിത്രത്തിന്റെ നാൾവഴിയിൽ ഏറ്റവും കൂടുതൽ യുദ്ധങ്ങളരങ്ങേറിയതും രക്തപ്പുഴയൊഴുകിയതും പുതിയ സംസ്കാരങ്ങളുണർന്നതും യൂറോപ്പിലാണ്. ഈ യൂറോപ്പിന്റെ ഇന്നിന്റെ അവസ്ഥാവിശേഷങ്ങളിലൂടെയുള്ള ഒരു സഞ്ചാരമാണ് കെ. ടി ത്രേസ്യയുടെ ‘യൂറോപ്പ് ഒരു വിസ്മയം.’ ചരിത്രം അവശേഷിപ്പിച്ചവ ഇന്നും കേടുകൂടാതെ നിലനിർത്തിയിരിക്കുന്ന യൂറോപ്പ്യൻ കാഴ്ചകളും യൂറോപ്പിന്റെ പ്രകൃതി മനോഹാരിതയും ലേഖകിക വിവരിക്കുന്നു ഇവിടെ. സ്പെയിൻ, ഫ്രാൻസ്, ബെൽജിയം, ജർമനി, സ്വിസ്റ്റർലൻഡ്, ഇറ്റലി, വത്തിക്കാൻ എന്നീ ഏഴ് രാജ്യങ്ങളിലൂടെയുള്ള യാത്രയിൽ കണ്ടലേകാത്ഭുതങ്ങളായ ഈഫൽ ടവറും പിസായിലെ ചരിഞ്ഞഗോപുരവും ദൈവാലയങ്ങളിലെ ശിൽപ്പ സൗന്ദര്യങ്ങളുടെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളും
ജപമാലയുടെ ഉത്ഭവത്തെയും വളർച്ചയെയും പറ്റി അറിവു നൽകുന്നതോടൊപ്പം ജപമാല ചൊല്ലി മറിയത്തിന്റെ മാദ്ധ്യസ്ഥ്യം അപേക്ഷിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഗ്രന്ഥമാണ് ഫാ. സെബാസ്റ്റ്യൻ കിഴക്കെയിലിന്റെ ‘ജപമാല’യും മരിയൻ വിജ്ഞാനീയവും.’ മാതാവായ മറിയത്തിന്റെ സംരക്ഷണം നമുക്കു ലഭിക്കുന്നതിനും തിന്മയുടെ ശക്തികളിൽനിന്ന് നമ്മെ പരിരക്ഷിക്കുന്നതിനും, പാപത്തിന്റെ വഴികളിൽ സഞ്ചരിക്കാൻ ഇടയാകാതിരിക്കുന്നതിനും നാം ഏറെ താൽപ്പര്യത്തോടെയും ആഴമുള്ള വിശ്വാസത്തോടെയും ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്ന് ഗ്രന്ഥം ഉദ്ബോധിപ്പിക്കുന്നു. ജപമാലയുടെ പിന്നിലെ രഹസ്യങ്ങൾ മനസ്സിലാക്കാൻ താൽപ്പര്യപ്പെടുന്നവർക്കും പ്രത്യകിച്ച് യുവമനസ്സുകൾക്ക് ഏറെ സഹായകരമാകുന്ന ഈ ഗ്രന്ഥം
Don’t want to skip an update or a post?