ഫാത്തിമാനാഥയുടെ തിരുനാൾ ദിനമായ മേയ് 13 യു.എസിൽ ഉപവാസ പ്രാർത്ഥനാ ദിനം; അഞ്ച് നിയോഗങ്ങൾ കൈമാറി മെത്രാൻ സമിതി0
- AMERICA, American National, WORLD
- May 11, 2022
അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ (യു.എ.ഇ) പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് അഭിനന്ദനങ്ങളും പ്രാർത്ഥനാശംസകളും അർപ്പിച്ച് നോർത്തേൺ അറേബ്യ വികാരിയത്തിന്റെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് പോൾ ഹിൻഡർ. കഴിഞ്ഞ നാളുകളിൽ അദ്ദേഹം നിർവഹിച്ച ദൗത്യങ്ങളെ സ്മരിച്ചുകൊണ്ട് പുറപ്പെടുവിച്ച പത്രക്കുറിപ്പിലാണ്, സതേൺ അറേബ്യ വികാരി അപ്പസ്തോലിക്കകൂടിയായ ബിഷപ്പ് ഹിൻഡർ അദ്ദേഹത്തെ അനുമോദിച്ചത്. ‘ഈ രാഷ്ട്രത്തോടുള്ള തന്റെ മഹത്തായ ഉത്തരവാദിത്തം വിജയകരമായി നിറവേറ്റാനുള്ളപ്രാർത്ഥനയും ആത്മീയ പിന്തുണയും വാഗ്ദാനം ചെയ്യുന്നു,’ ബിഷപ്പ് ഹിൻഡർ അറിയിച്ചു.
വാഴ്ത്തപ്പെട്ട ദേവസഹായത്തെ വിശുദ്ധരുടെ നിരയിലേക്ക് ഉയര്‍ത്തുമ്പോള്‍ കന്യാകുമാരി ജില്ലയിലെ നട്ടാലം ഗ്രാമത്തിന്റെ സന്തോഷം ഇരട്ടിക്കുകയാണ്. ദേവസഹായത്തിന്റെ ജന്മംകൊണ്ട് നട്ടാലം ലോകപ്രശസ്തിയിലേക്ക് ഉയരുന്നു എന്നതിനൊപ്പം അവര്‍ക്ക് ആനന്ദം പകരുന്ന മറ്റൊന്നുകൂടിയുണ്ട്. ആ പുണ്യപുരുഷനെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിന് വത്തിക്കാന്‍ അംഗീകരിച്ച അത്ഭുതം നടന്നത് നട്ടാലത്തായിരുന്നു. നട്ടാലത്തുള്ള അധ്യാപക ദമ്പതികളുടെ ഗര്‍ഭസ്ഥശിശുവിന് വാഴ്ത്തപ്പെട്ട ദേവസഹായത്തിന്റെ മധ്യസ്ഥതയില്‍ ലഭിച്ച അത്ഭുത സൗഖ്യം മെഡിക്കല്‍ സയന്‍സിന് ഇപ്പോഴും വിശദീകരിക്കാന്‍ കഴിയുന്നതിനുമപ്പുറമാണ്. 2012-ല്‍ ദേവസഹായത്തെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയര്‍ത്തിയ സമയത്തായിരുന്നു അധ്യാപകരായ വിനിഫ്രഡും ഹേമയും
മാത്യു സൈമണ്‍ വിനയാന്വിതനും ഏവര്‍ക്കും മാതൃകയുമായി ജീവിച്ച ദേവസഹായത്തെ മരുമകനായി കിട്ടാന്‍ നിരവധി പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പരിശ്രമിച്ചിരുന്നു. അവസാനം തിരുവിതാംകൂറിന്റെ പടിഞ്ഞാറ് അമരാവതിക്കുളത്തിന്റെ അടുത്തുള്ള മേക്കോടു കുടുംബത്തിലെ ഭാര്‍ഗവിയമ്മ അദ്ദേഹത്തിന്റെ വധുവായി. ഉത്തമ കുടുംബിനിയായ അവരോടൊപ്പം ദേവസഹായം തന്റെ ജീവിതം ആരംഭിച്ചു. പിന്നീട് ദേവസഹായം സത്യദൈവത്തെ തിരിച്ചറിയുകയും ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്തു. അന്ന് ദേവസഹായം ഈ മാറ്റെത്തക്കുറിച്ച് ഭാര്യയോടു ഇങ്ങനെ പറഞ്ഞു. ”ഭാര്‍ഗവീ, സകല നന്മകള്ക്കും ഉറവിടമായ ദൈവം പാപങ്ങളില്ലാത്തവനാണ്. ആ നല്ല ദൈവത്തെ ആരാധിക്കുന്നത് നമുക്ക്
മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന കാലത്താണ് പ്രസിദ്ധമായ പത്മനാഭപുരം കൊട്ടാരം പണി കഴിപ്പിച്ചത്. കൊട്ടാരംപണിയുടെ മേല്നോട്ടക്കാരനും നീലകണ്ഠസ്വാമി ക്ഷേത്രത്തിന്റെ ‘കാര്യക്കാരനു’മായി നിയമിതനായ നീലകണ്ഠപിള്ള ധര്‍മനിഷ്ഠനും ഈശ്വരാന്വേഷിയുമായ ഒരു സാത്വികനായിരുന്നു. 1741-ലെ കുളച്ചല്‍ യുദ്ധത്തില്‍ തിരുവിതാംകൂര്‍ സൈന്യം ഡച്ചുകാരെ പരാജയപ്പെടുത്തി. ഡച്ച് സൈനിക മേധാവിയായിരുന്ന ക്യാപ്റ്റന്‍ ഡിലനോയി തടവിലാക്കപ്പെട്ടു. എന്നാല്‍ കര്‍മകുശലനും ധീഷണാശാലിയും സത്യസന്ധനുമായിരുന്ന ക്യാപ്റ്റന്‍ ഡിലനായിയുടെ സാമുദ്രിക വിജ്ഞാനവും മറ്റു കഴിവുകളും മനസിലാക്കിയ മഹാരാജാവ് അദ്ദേഹത്തെ തന്റെ അംഗരക്ഷകസേനയുടെ അധിപനാക്കി. പാശ്ചാത്യശൈലിയിലുള്ള സൈനിക പരിശീലനം, ആയുധസംഭരണം തുടങ്ങിയവയിലൂടെ
വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ കത്തോലിക്കാ സഭയുടെ മാത്രം സ്വത്തായിരുന്നില്ല. വിശ്വമാനവീകതയുടെ വീറുറ്റ പടനായകനായിരുന്നു അദ്ദേഹം. സംസ്കാരങ്ങളും സാമ്രാജ്യങ്ങളും കല്ലിന്മേൽ കല്ലു ശേഷിക്കാതെ കടന്നു പോയേക്കാം, പ്രത്യയശാസ്ത്രങ്ങളും പ്രതീകങ്ങളും മാഞ്ഞു പോയേക്കാം. എങ്കിലും ക്രിസ്തുവിന്റെ ഈ വികാരി ജനങ്ങളുടെ ഹൃദയത്തിൽ എന്നും ജീവിക്കും- വിശുദ്ധ ജോൺ പോളിന് ഇന്ന് 102-ാം പിറന്നാൾ! സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ കത്തിച്ചുവെച്ച മെഴുകു തിരികളുമായി ഉറക്കമൊഴിഞ്ഞ പതിനായിരങ്ങൾ വിളിച്ചുപറഞ്ഞത് കേൾക്കാതെ അദ്ദേഹം യാത്രയായി, ഒന്നിനുവേണ്ടിയും കാത്തു നിൽക്കാതെ. കർമകാണ്ഡത്തിന്റെ അന്ത്യംവരെ
ഭൂമിയിലെ കാവൽ മാലാഖമാരായ നഴ്സുമാർ വാനോളം പുകഴ്ത്തപ്പെടുകയും ‘അന്താരാഷ്ട്ര നഴ്സസ് ദിനാ’ചരണത്തിന്റെ (മേയ് 12) പ്രസക്തി കൂടുതൽ തിരിച്ചറിയപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ, അൾത്താര വണക്കത്തിനു യോഗ്യയായ ആദ്യ നഴ്സിനെ പരിചയപ്പെടാം. അൾത്താരയുടെ വണക്കത്തിനു യോഗ്യയായ ആദ്യത്തെ അൽമായ നഴ്സാണ് വാഴ്ത്തപ്പെട്ട ഹന്ന ഹെലീന ക്രിസനോവ്സ്ക എന്ന പോളണ്ടുകാരി. 2018 ഏപ്രിൽ 28 നു ഒരു ചരിത്രം പിറക്കുകയായിരുന്നു. അന്നാണ്, രജിസ്റ്റേർഡ് നഴ്സിനെ കത്തോലിക്കാ സഭയിൽ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്. ഒരു പ്രൊഫഷണൽ ഓർഗനൈസേഷൻ അവരുടെ അംഗങ്ങളിൽ ഒരാളെ വാഴ്ത്തപ്പെട്ടവരുടെ
ദൈവത്തിന്റെ അനന്തകരുണയുടെ പുകഴ്ച്ചയായി നൽകപ്പെട്ടിരിക്കുന്ന ദൈവകരുണയുടെ തിരുനാളിനെക്കുറിച്ചും അതിലൂടെ കർത്താവ് വാഗ്ദാനം ചെയ്തിരിക്കുന്ന അസാധാരണമായ കൃപകളെക്കുറിച്ചും പങ്കുവെക്കുന്നു ലേഖകൻ. കർത്താവിന്റെ കരുണ നിറഞ്ഞ സ്നേഹത്തെക്കുറിച്ച് ലോകത്തോട് പ്രഘോഷിക്കാൻ അവിടുന്ന് പ്രത്യേകമായി തിരഞ്ഞെടുത്ത എളിയ ദാസിയായിരുന്നു വിശുദ്ധ ഫൗസ്റ്റീന. പോളണ്ടിലെ കരുണയുടെ മാതാവിന്റെ സഹോദരിമാർ എന്ന സന്യാസ സമൂഹത്തിലെ മിണ്ടാമഠത്തിൽ ആരാലും അറിയപ്പെടാതെ ജീവിച്ച സന്യാസിനി. കർത്താവിനെപ്പോലെ 33 വർഷമായിരുന്നു അവളുടെയും ജീവിതം. നിരക്ഷരയും ധൈര്യശാലിയുമായിരുന്ന ഈ യുവസന്യാസിനി തന്റെ ജീവിതം മുഴുവനും പാപികൾക്കു വേണ്ടിയുള്ള ദഹനബലിയായി കർത്താവിനു സമർപ്പിച്ചു.
ജപമാല പ്രാർത്ഥനയുടെ ശക്തിയും മനോഹാരിതയും ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ സൺഡേ ശാലോം വായനക്കാരുമായി പങ്കുവെക്കുന്നു, സുപ്രീം കോടതി ജഡ്ജി (റിട്ട.) ജസ്റ്റിസ് കുര്യൻ ജോസഫ്. സ്വന്തം ലേഖകൻ ‘ഒക്ടോബർ അടുക്കുമ്പോഴെല്ലാം ജപമാലയെക്കുറിച്ചുള്ള ചിന്തകളും ജപമാല ഭക്തിയെക്കുറിച്ചുള്ള ഓർമകളും എന്റെ മനസിൽ നിറഞ്ഞുവരും. ചെറുപ്പകാലത്ത് വീട്ടിലെ എല്ലാവരുമൊരുമിച്ച് വെളുപ്പിന് 5.00ന് ചൂട്ട് കത്തിച്ച് ദൈവാലയത്തിലേക്ക് പോകുന്ന രംഗമാണ് മനസിലേക്ക് ആദ്യം വരുന്നത്,’ ജപമാലയെക്കുറിച്ച് ചോദിക്കുമ്പോൾ സുപ്രീം കോടതി ജസ്റ്റീസായിരുന്ന കുര്യൻ ജോസഫിന് ആയിരം നാവാണ്. പരിശുദ്ധ അമ്മയുടെ കരം പിടിച്ച്
ഇന്ത്യയ്ക്കുമേൽ ആശങ്കയുടെ കരിനിഴൽ വീഴ്ത്തിയ മാരകമായ ‘നിപ്പ’ വൈറസിനെ പ്രാർത്ഥനയുടെയും കൂട്ടായ്മയുടെയും ബലത്തിൽ പിടിച്ചുകെട്ടിയ സംഭവബഹുലമായ അനുഭവങ്ങൾ പങ്കുവെക്കുന്നു, കോഴിക്കോട് ജില്ല കളക്ടർ യു.വി ജോസ്. പനിയുടെ രൂപത്തിലെത്തി സംഹാര രൂപിണിയായി നാടിനെ നടുക്കിയ നിപ്പ വൈറസിന്റെ ആഗമനം പോലെ അത്ഭുതാവഹമായിരുന്നു പിൻവാങ്ങലും. തുടക്കം കോഴിക്കോട് നിന്നാണെന്ന് സ്ഥിരീകരിച്ചെങ്കിലും രോഗബാധ എങ്ങനെ ഉണ്ടായെന്നോ എങ്ങിനെ അവസാനിച്ചെന്നോ എന്നത് ഇന്നും അജ്ഞാതം. പ്രതിരോധ മരുന്നുകൾ ഇല്ലാത്ത, കൃത്യമായ ചികിത്സാവിധികൾ പോലുമില്ലാത്ത ‘നിപ്പ’ വൈറസ് എങ്ങനെ പിടിച്ചുകെട്ടപ്പെട്ടു? നിപ്പയുടെ പ്രതിരോധത്തിനായി
മരിയഭക്തിയെക്കുറിച്ച് സൺഡേ ശാലോമിനോട് വാചാലനാകുന്നു ഭാരത കത്തോലിക്കാ മെത്രാൻസമിതി അധ്യക്ഷൻ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്. ‘പരിശുദ്ധ മറിയത്തിന് ഏറെ പ്രാധാന്യമുള്ള മുംബൈയിലെ പ്രശസ്തമായ മാഹിം ഇടവകയിലാണ് ഞാൻ ജനിച്ചതും വളർന്നതും. ആ ദൈവാലയത്തിൽ ബുധനാഴ്ചതോറും നടക്കുന്ന നിത്യസഹായമാതാവിന്റെ നൊവേനയിൽ പതിനായിരങ്ങളാണ് പങ്കെടുക്കുന്നത്. എന്നെ ഞാനായി രൂപപ്പെടുത്തിയതിൽ എന്റെ ഇടവക ദൈവാലയത്തിന് വലിയ പ്രാധാന്യമുണ്ട്. മാഹിം ദൈവാലയത്തിലെ നിത്യസഹായ മാതാവിന്റെ ചിത്രത്തിന്റെ യഥാർത്ഥ പതിപ്പാണ് എന്റെ ഓഫീസ് മുറിയിൽ ഇപ്പോഴുള്ളത്. ആ മാതൃസാന്നിധ്യം എന്നും എനിക്ക് തുണയാണ്. ഏതു
അല്‍ഷിമേഴ്സ് മൂലം വൃദ്ധസദനത്തിലായ ഭർത്താവിനെ പരിചരിക്കാൻ അവസരം ലഭിക്കുമെന്നതുകൊണ്ടുമാത്രം ഭാര്യ അവിടത്തെ ശുചീകരണത്തൊഴിൽ രണ്ടുകൈയും നീട്ടി സ്വീകരിച്ചെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ, അതും സർവരും വീടിനകത്ത് അടച്ചുപൂട്ടിയിരിക്കാൻ ശ്രമിക്കുന്ന ഈ കൊറോണാക്കാലത്ത്? ജോസഫ് മൈക്കിള്‍ സുകൃതം ചെയ്ത ഒരു ഭര്‍ത്താവിനെക്കുറിച്ചാണ് ഈ വാര്‍ത്ത എന്നു പറഞ്ഞാല്‍ തെറ്റില്ലെങ്കിലും അതില്‍ അല്പം അഭംഗി ഉണ്ടാകുമെന്ന് തോന്നുന്നു. പുണ്യപ്പെട്ട മനസുള്ള ഒരു ഭാര്യയെക്കുറിച്ചുള്ള വാര്‍ത്തയാണ് എന്നു പറയുന്നതാകും കൂടുതല്‍ ഭംഗി. അല്‍ഷിമേഴ്സ് ബാധിച്ച് നേഴ്സിംഗ് ഹോമില്‍ കഴിയുന്ന ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നതിനായി അവിടുത്തെ
എല്ലാമുണ്ടായിട്ടും ഒന്നുമാകാതിരുന്നവരും എന്തിനൊക്കെയോവേണ്ടി ഓട്ടം തുടരുന്നവരും മുണ്ടക്കയം കാപ്പില്‍ തേനംമാക്കല്‍ സെബിയെ കുറിച്ച് അറിയണം, ആ കൊച്ചുമിടുക്കന്റെ മാതാപിതാക്കളായ ഔസേപ്പച്ചന്- മോളി ദമ്പതികളെ പരിചയപ്പെടണം. അതിന്റെ കാരണം വായിച്ചുതന്നെ അറിയൂ… ജോമോന് വെച്ചൂക്കിഴക്കേതില്‍ ഉദരത്തിലുള്ള കുഞ്ഞിന് വൈകല്യമുണ്ടെന്ന് അറിഞ്ഞിട്ടും കുഞ്ഞിനെ സ്വീകരിക്കാന്‍ ഔസേപ്പച്ചനും ഭാര്യ മോളിയും തയാറായപ്പോള്‍ പലരുടെയും നെറ്റി ചുളിഞ്ഞു, സഹതാപംകൊണ്ട്. ദൈവഹിതത്തിന് കീഴ്വഴങ്ങി ജന്മമേകിയ കുഞ്ഞ് വളര്‍ന്ന് വലുതായി പാഠ്യ- പാഠ്യേതര രംഗങ്ങളില്‍ മികവു തെളിയിച്ചപ്പോള്‍ പിന്നെയും പലരുടെയും നെറ്റി ചുളിഞ്ഞു, അത്ഭുതം കൊണ്ട്! കലാരംഗത്തുമാത്രമല്ല, കായികരംഗത്തും താരമാണ്
ടിക്കറ്റ് കൊടുക്കലും പണം വാങ്ങലും മാത്രമല്ല, ഒരു ബസ് കണ്ടക്ടർക്ക് അതിനുമപ്പുറം ചെയ്യാനുണ്ടെന്ന് തെളിയിച്ച തോമസ് അമ്പാട്ട്, ഓരോ ക്രിസ്ത്യാനിക്കും പകരുന്നത് സുപ്രധാനമായ ഒരു ബോധ്യമാണ്. സുബിൻ തോമസ് ചില്ലറ നൽകാത്തതിന് ദേഷ്യപ്പെട്ടും ബാക്കി പിന്നെതരാമെന്ന് പറഞ്ഞും ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി പാഞ്ഞു നടക്കുന്ന ബസ് കണ്ടക്ടർമാർ മലയാളികൾക്ക് പതിവുകാഴ്ചയാണ്. ഒരു ബസ് കണ്ടക്ടറിൽനിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കണം എന്ന് ചോദിക്കുന്നവരുടെ അറിവിലേക്ക്, ഒരാളെ പരിചയപ്പെടുത്താം, വ്യത്യസ്ഥനാം കണ്ടക്ടർ ഇടുക്കി സ്വദേശി തോമസ് അമ്പാട്ട്. യാത്രക്കാർ
1380ല്‍ ഇറ്റലിയിലെ കരാരയിലാണ് വിശുദ്ധ ബെര്ണാഡിന് ജനിച്ചത്. അദ്ദേഹത്തിന്റെ ബാല്യത്തില്‍ തന്നെ നഗരം പകര്‍ച്ചവ്യാധിയുടെ പിടിയിലായ അവസരത്തില്‍ വിശുദ്ധന് നിരവധി രോഗബാധിതരെ ശുശ്രൂഷിക്കുകയുണ്ടായി. തുടര്‍ന്നു കഠിനമായ രോഗബാധിതനായതിനെ തുടര്‍ന്ന് വിശുദ്ധന് സന്യാസജീവിതം നയിക്കുവാന്‍ തീരുമാനിക്കുകയും, അതിനായി ഒരു ഫ്രാന്‍സിസ്കന്‍ ആശ്രമത്തില്‍ ചേര്‍ന്നുകൊണ്ട് ഫ്രാന്‍സിസ്കന്‍ സന്യാസിയായി തീരുകയും ചെയ്തു. ബെര്‍ണാഡിന്റെ ആശ്രമത്തിലെ മേലധികാരികള്‍ അദ്ദേഹത്തിന് സുവിശേഷം പ്രഘോഷിക്കുക എന്ന ദൗത്യമാണ് നല്‍കിയത്. കഠിനമായ തൊണ്ടരോഗത്താല്‍ പീഡിതനായിരുന്നുവെങ്കിലും വിശുദ്ധന് തന്റെ ദൗത്യം സന്തോഷപൂര്‍വ്വം സ്വീകരിക്കുകയും ദൈവനാമത്തെ മഹത്വപ്പെടുത്തുകയും ചെയ്തു. ചുരുങ്ങിയ
ബെയ്ജിംഗ്: വിശ്വാസത്തെപ്രതി പീഡിപ്പിക്കപ്പെടുന്ന ചൈനയിലെ ക്രൈസ്തവ ജനതയ്ക്കുവേണ്ടി പ്രാർത്ഥനാ വാരം പ്രഖ്യാപിച്ച് അന്താരാഷ്ട്ര സംഘടനയായ ‘ദ ഗ്ലോബൽ പ്രയർ ഫോർ ചൈന’. ചൈനയിലെ വിശ്വാസീസമൂഹത്തിനായി പ്രാർത്ഥിക്കണമെന്ന ഏഷ്യൻ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദിനാൾ ചാൾസ് ബോയുടെ അഭ്യർത്ഥനയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് മേയ് 22 മുതലാണ് പ്രാർത്ഥനാ വാരം പ്രഖ്യാപിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹം ചൈനയ്ക്കും ചൈനീസ് ജനതയ്ക്കുമായി ദൈവസമക്ഷം കരങ്ങളുയർത്തണമെന്ന അഭ്യർത്ഥനയും സംഘടന നൽകിയിട്ടുണ്ട്. ‘ചൈനയിലെ ക്രൈസ്തവർക്കും ഇതര മതന്യൂനപക്ഷങ്ങൾക്കും അനുഭവിക്കേണ്ടിവരുന്ന അടിച്ചമർത്തലുകളിൽ ഞങ്ങൾ പ്രകോപിതരും രോഷാകുലരുമാണ്.
അമേരിക്കയിലെ പെന്‍സില്‍വാനിയ സ്റ്റേറ്റിലുള്ള പിറ്റ്സ്ബര്‍ഗില്‍ വിശുദ്ധ സ്നാപകയോഹന്നാന്റെ നാമധേയത്തില്‍ 1902-ല്‍ പണി കഴിപ്പിച്ച ഒരു കത്തോലിക്കാ ദൈവാലയമായിരുന്നു ഇത്. പെന്‍സില്‍വാനിയയുടെ ചരിത്രത്തിലെ ഒരു ശ്രദ്ധാകേന്ദ്രമായിരുന്ന ഈ ദൈവാലയം കാലക്രമേണ വിശ്വാസികളുടെ എണ്ണത്തില്‍ വന്ന കുറവും ദൈവാലയ നടത്തിപ്പിനുള്ള പണം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യങ്ങളുംമൂലം പിറ്റ്സ്ബര്‍ഗ് രൂപതയ്ക്ക് 1993-ല്‍ അതിന്റെ കൗദാശികമാനം പിന്‍വലിച്ച് വിറ്റൊഴിവാക്കേണ്ടിവന്നു. പരിശുദ്ധ കുര്‍ബാനകളും പവിത്രമായ കൗദാശിക കര്‍മങ്ങളും പരിപാവനമായ പ്രാര്‍ത്ഥനാശുശ്രൂഷകളും നടത്തിയിരുന്ന പുണ്യ ദൈവാലയം ഇന്ന് മദ്യപാനവും പാപപ്രവൃത്തികളും കേളിയാടാനുള്ള കേന്ദ്രമായി മാറിയിരിക്കുകയാണ്. ഈ
അമേരിക്കയിലെ പെന്‍സില്‍വാനിയ സ്റ്റേറ്റിലുള്ള പിറ്റ്സ്ബര്‍ഗില്‍ വിശുദ്ധ സ്നാപകയോഹന്നാന്റെ നാമധേയത്തില്‍ 1902-ല്‍ പണി കഴിപ്പിച്ച ഒരു കത്തോലിക്കാ ദൈവാലയമായിരുന്നു ഇത്. പെന്‍സില്‍വാനിയയുടെ ചരിത്രത്തിലെ ഒരു ശ്രദ്ധാകേന്ദ്രമായിരുന്ന ഈ ദൈവാലയം കാലക്രമേണ വിശ്വാസികളുടെ എണ്ണത്തില്‍ വന്ന കുറവും ദൈവാലയ നടത്തിപ്പിനുള്ള പണം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യങ്ങളുംമൂലം പിറ്റ്സ്ബര്‍ഗ് രൂപതയ്ക്ക് 1993-ല്‍ അതിന്റെ കൗദാശികമാനം പിന്‍വലിച്ച് വിറ്റൊഴിവാക്കേണ്ടിവന്നു. പരിശുദ്ധ കുര്‍ബാനകളും പവിത്രമായ കൗദാശിക കര്‍മങ്ങളും പരിപാവനമായ പ്രാര്‍ത്ഥനാശുശ്രൂഷകളും നടത്തിയിരുന്ന പുണ്യ ദൈവാലയം ഇന്ന് മദ്യപാനവും പാപപ്രവൃത്തികളും കേളിയാടാനുള്ള കേന്ദ്രമായി മാറിയിരിക്കുകയാണ്. ഈ
ഡോ. ഡെയ്സന്‍ പാണേങ്ങാടന് (ലേഖകന്‍ തൃശൂര്‍ സെന്റ് തോമസ് കോളജ് അസിസ്റ്റന്റ് പ്രഫസറാണ്). നിങ്ങള്‍ പശുവിന് പുല്ലരിയാന്‍ പോയിട്ടുണ്ടോ? പുലര്‍ച്ചെയെണീറ്റ് വീട്ടിലെ പശുവിന്റെ പാല് വീടുകളില്‍ കൊണ്ട് കൊടുത്തിട്ടുണ്ടോ? പശുവിനെ കുളിപ്പിക്കുകയോ തൊഴുത്തില്‍ നിന്നും ചാണകം വാരുകയോ ചെയ്തിട്ടുണ്ടോ? കൃഷിസ്ഥലത്തേക്ക് ചാണകപ്പൊടിയും വളവും ചുമന്നുകൊണ്ടു പോയിട്ടുണ്ടോ? അവധിക്കാലങ്ങളില്‍ കെട്ടിട നിര്‍മാണപ്പണികള്‍ക്ക് പോയിട്ടുണ്ടോ? ഇപ്പോഴത്തെ വിദ്യാര്‍ത്ഥി-ഉദ്യോഗാര്‍ത്ഥികളില്‍ അധികവും ഇതൊന്നും ചെയ്തു കാണാനിടയില്ല. ഞാനിതൊക്കെ ചെയ്തിട്ടുണ്ട്. സ്കൂള്‍ പഠനകാലത്തും കോളജ് വിദ്യാഭ്യാസ കാലത്തും. എന്തിന്, ബിരുദാനന്തര ബിരുദ പഠനത്തിനിടയിലും അഭിമാനത്തോടെ
ജീവിതത്തിൽ എന്തെല്ലാം നേടാനാകും എന്നതല്ല, ഒരു കത്തോലിക്കാ വിശ്വാസിയായി ജനിക്കാൻ സാധിച്ചു എന്നതാണ് തന്നെ സംബന്ധിച്ച് ഏറ്റവും വലിയ അഭിമാനമെന്ന് സാക്ഷിച്ച് പ്രശസ്ത സിനിമാതാരം സിജോയ് വർഗീസ്. ഇരിഞ്ഞാലക്കുട ‘സഹൃദയ എൻജിനീയറിങ് കോളേജി’ൽ സംഘടിപ്പിച്ച, വലിയ കുടുംബങ്ങളുടെ സംഗമത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. കുടുംബവർഷാചരണ സമാപനം, ഇരിഞ്ഞാലക്കുട രൂപത ‘പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റി’ന്റെ ഒന്നാം വാർഷികം എന്നിവയോട് അനുബന്ധിച്ച് സംഘടിപ്പിച്ച, കൂടുതൽ മക്കളുള്ള കുടുംബങ്ങളുടെ സംഗമത്തിൽ മുഖ്യാതിഥിയായിരുന്നു അഞ്ച് മക്കളുടെ പിതാവുകൂടിയായ സിജോയ് വർഗീസ്. കത്തോലിക്കാ വിശ്വാസത്തിന്റെ
ഇ. സന്തോഷ് കുമാര്‍ സിജോ എം. ജോണ്സണ് ദൃശ്യസമ്പന്നമായ ചില തുടക്കങ്ങളിലൂടെ സ്വന്തം കഥയെ അവതരിപ്പിക്കുന്നു. അത്തരം തുടക്കങ്ങളെ അയാള്‍ ഒരു നോവലിന്റെ വിവരണാത്മകമായ രീതിയിലേക്ക് വഴിമാറ്റുന്നു. അങ്ങനെ നോക്കുമ്പോള്‍ സിജോയുടെ കഥകള്‍ മിക്കവാറും എല്ലാം തന്നെ നോവലുകളാണെന്നു പറയണം. വലിപ്പം കൊണ്ടല്ല, എഴുതുന്നതിന്റെ രീതി കൊണ്ടാണ് കഥകള്‍ ഇങ്ങനെ നോവലുകളായി രൂപാന്തരപ്പെടുന്നത്. കഥാപാത്രങ്ങളുടെ ജീവിതകഥ മുഴുവനായും നമുക്ക് ഓരോ കഥയിലും വായിക്കാം. അവരുടെ ജനനം, ചെറുപ്പകാലം, വിദ്യാഭ്യാസം, കുടുംബജീവിതം, തൊഴില്‍ എന്നിങ്ങനെ ഒരു മനുഷ്യജീവിതത്തിന്റെ എല്ലാഘട്ടങ്ങളേയും വിവരിച്ചുതന്നുകൊണ്ടാണ്
ചരിത്രത്തിന്റെ നാൾവഴിയിൽ ഏറ്റവും കൂടുതൽ യുദ്ധങ്ങളരങ്ങേറിയതും രക്തപ്പുഴയൊഴുകിയതും പുതിയ സംസ്കാരങ്ങളുണർന്നതും യൂറോപ്പിലാണ്. ഈ യൂറോപ്പിന്റെ ഇന്നിന്റെ അവസ്ഥാവിശേഷങ്ങളിലൂടെയുള്ള ഒരു സഞ്ചാരമാണ് കെ. ടി ത്രേസ്യയുടെ ‘യൂറോപ്പ് ഒരു വിസ്മയം.’ ചരിത്രം അവശേഷിപ്പിച്ചവ ഇന്നും കേടുകൂടാതെ നിലനിർത്തിയിരിക്കുന്ന യൂറോപ്പ്യൻ കാഴ്ചകളും യൂറോപ്പിന്റെ പ്രകൃതി മനോഹാരിതയും ലേഖകിക വിവരിക്കുന്നു ഇവിടെ. സ്പെയിൻ, ഫ്രാൻസ്, ബെൽജിയം, ജർമനി, സ്വിസ്റ്റർലൻഡ്, ഇറ്റലി, വത്തിക്കാൻ എന്നീ ഏഴ് രാജ്യങ്ങളിലൂടെയുള്ള യാത്രയിൽ കണ്ടലേകാത്ഭുതങ്ങളായ ഈഫൽ ടവറും പിസായിലെ ചരിഞ്ഞഗോപുരവും ദൈവാലയങ്ങളിലെ ശിൽപ്പ സൗന്ദര്യങ്ങളുടെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളും
ജപമാലയുടെ ഉത്ഭവത്തെയും വളർച്ചയെയും പറ്റി അറിവു നൽകുന്നതോടൊപ്പം ജപമാല ചൊല്ലി മറിയത്തിന്റെ മാദ്ധ്യസ്ഥ്യം അപേക്ഷിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഗ്രന്ഥമാണ് ഫാ. സെബാസ്റ്റ്യൻ കിഴക്കെയിലിന്റെ ‘ജപമാല’യും മരിയൻ വിജ്ഞാനീയവും.’ മാതാവായ മറിയത്തിന്റെ സംരക്ഷണം നമുക്കു ലഭിക്കുന്നതിനും തിന്മയുടെ ശക്തികളിൽനിന്ന് നമ്മെ പരിരക്ഷിക്കുന്നതിനും, പാപത്തിന്റെ വഴികളിൽ സഞ്ചരിക്കാൻ ഇടയാകാതിരിക്കുന്നതിനും നാം ഏറെ താൽപ്പര്യത്തോടെയും ആഴമുള്ള വിശ്വാസത്തോടെയും ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്ന് ഗ്രന്ഥം ഉദ്ബോധിപ്പിക്കുന്നു. ജപമാലയുടെ പിന്നിലെ രഹസ്യങ്ങൾ മനസ്സിലാക്കാൻ താൽപ്പര്യപ്പെടുന്നവർക്കും പ്രത്യകിച്ച് യുവമനസ്സുകൾക്ക് ഏറെ സഹായകരമാകുന്ന ഈ ഗ്രന്ഥം
Don’t want to skip an update or a post?