വത്തിക്കാൻ സിറ്റി: മ്യാൻമറിനെ ജനാധിപത്യത്തിലേക്കുള്ള വഴിയിൽ മുന്നേറാൻ അനുവദിക്കണമെന്നും ജനാധിപത്യ ഭരണത്തിനുവേണ്ടി പ്രതിഷേധിക്കുന്നവർക്ക് നേരായ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും ഫ്രാൻസിസ് പാപ്പ. ജനാധിപത്യത്തിനായുള്ള മ്യാൻമർ ജനങ്ങളുടെ അഭിലാഷങ്ങളെ അക്രമങ്ങൾ കൊണ്ട് തല്ലിക്കെടുത്താതിരിക്കാൻ അന്താരാഷ്ട്ര സമൂഹം പരിശ്രമിക്കണമെന്നും പാപ്പ ആവശ്യപ്പെട്ടു. ഇന്നത്തെ പൊതുസന്ദർശനത്തിന്റെ സമാപനത്തിലാണ്, മ്യാൻമറിലെ പട്ടാള ഭരണകൂടം അഴിച്ചുവിടുന്ന അതിക്രമങ്ങൾക്ക് എതിരെ പാപ്പ ശബ്ദമുയർത്തിയത്. ഫെബ്രുവരി ഒന്നിന് ഉണ്ടായ പട്ടാള അട്ടിമറിക്ക് പിന്നാലെ മ്യാൻമറിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾ കൂടുതൽ സംഘർഷ ഭരിതമാകുകയാണ്. ജനാധിപത്യ ഭരണം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന
ചരിത്രനിമിഷങ്ങൾ തത്സമയം കാണാം ശാലോം വേൾഡിൽ വത്തിക്കാൻ സിറ്റി: ചരിത്ര പ്രാധാന്യംകൊണ്ടും അന്താരാഷ്ട്ര പ്രസക്തികൊണ്ടും ലോക രാജ്യങ്ങൾ ഒന്നടങ്കം ഉറ്റുനോക്കുന്ന ഫ്രാൻസിസ് പാപ്പയുടെ ഇറാഖ് പര്യടനത്തിന് ഇനി ദിനങ്ങൾ മാത്രം. ഒരു രാജ്യത്തേക്കുള്ള അപ്പസ്തോലിക യാത്ര എന്നതിന് ഉപരി, ക്രിസ്തുവിശ്വാസത്തെപ്രതി സമാനതകളില്ലാത്ത പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന മക്കളെ മാറോടണക്കാൻ ഒരു സ്നേഹപിതാവ് ‘അപകടം പിടിച്ച യാത്ര’യ്ക്ക് സന്നദ്ധനാകുന്നു എന്നതാണ് ഈ പര്യടത്തിന്റെ ചരിത്രപ്രാധാന്യം. ഇറാഖിന്റെ മണ്ണിൽനിന്ന് ഉയരുന്ന പേപ്പൽ സന്ദേശങ്ങൾ, മതസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെടുന്ന സകല രാജ്യങ്ങളിലും മുഴങ്ങും എന്നതുതന്നെ
അബൂജ: വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ സംഫാറ സംസ്ഥാനത്ത് ആയുധധാരികൾ സ്കൂൾ ഡോർമിറ്ററി ആക്രമിച്ച് തട്ടിക്കൊണ്ടു പോയ പെൺകുട്ടികൾക്ക് മോചനം. 317 പേരെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ അത് തെറ്റായിരുന്നുവെന്നും തട്ടിക്കൊണ്ടുപോയത് 279 പേരെയാണെന്നുമാണ് ഇപ്പോൾ സർക്കാർ വാദിക്കുന്നത്. 279 പേരും സുരക്ഷിതരായി തിരിച്ചെത്തി എന്നും സർക്കാർ അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ, തട്ടിക്കൊണ്ടുപോയ സംഘത്തെ കുറിച്ചോ, തട്ടിക്കൊണ്ടുപോയവരുടെ ലക്ഷ്യം എന്തായിരുന്നുവെന്നോ സർക്കാർ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടുമില്ല. വെള്ളിയാഴ്ച പുലർച്ചെ തട്ടിക്കൊണ്ടുപോകപ്പെട്ട പെൺകുട്ടികൾ
വത്തിക്കാൻ സിറ്റി: ക്രിസ്തുവിന്റെ പീഢാസഹന സ്മരണകൾ ഉയരുന്ന ഈ മാർച്ച് മാസത്തിൽ, കുമ്പസാരം എന്ന കൂദാശയിലൂടെ ദൈവത്തിന്റെ പാപമോചനവും അനന്തമായ കരുണയും ആസ്വദിച്ച് ജീവിക്കാൻ വിശ്വാസികളെ പ്രാപ്തരാക്കണമേയെന്ന നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പ. ഓരോ മാസവും വിവിധ പ്രാർത്ഥനാ വിഷയങ്ങൾ തിരഞ്ഞെടുത്ത് നൽകുന്ന പാപ്പ ഈ മാർച്ചിൽ, വിശ്വാസീസമൂഹത്തിന് കൈമാറിയിരിക്കുന്നത് ‘അനുരഞ്ജന കൂദാശ’യ്ക്ക് നൽകേണ്ട പ്രാധാന്യം വിശ്വാസീസമൂഹം ഉൾക്കൊള്ളുക എന്ന നിയോഗമാണ്. ‘ഞാൻ കുമ്പസാരിക്കാൻ അണയുമ്പോൾ ഞാൻ എന്നെത്തന്നെയാണ്, എന്റെ ആത്മാവിനെയാണ് സൗഖ്യപ്പെടുത്തുന്നത്. ഞാൻ അവിടെനിന്നും
”ജീവിതം വച്ചുനീട്ടുന്ന നല്ലതും വിപരീതവുമായ അനുഭവങ്ങള്‍ക്കിടയില്‍, തെറ്റുപറ്റാത്തൊരു ദൈവത്തിന്റെ തണലിലാണ് മുന്നേറുന്നത് എന്ന ബോധ്യം ഞങ്ങളില്‍ ജനിപ്പിക്കാന്‍, മാര്‍ യൗസേപ്പേ ഞങ്ങളെ സഹായിക്കണമേ.” പാലകന്റെ പാഥേയം 17-ാം ദിന ധ്യാനം- എല്ലാം സ്വീകരിക്കാന്‍ പഠിപ്പിക്കുന്ന യൗസേപ്പ് ദൈവവചനം: ”ദൈവകരങ്ങളില്‍നിന്നു നന്മ സ്വീകരിച്ച നാം തിന്മ സ്വീകരിക്കാന്‍ മടിക്കുകയോ?” (ജോബ് 2:10). ധ്യാനം: മരുഭൂമിയില്‍ മരുപ്പച്ച തെളിയിക്കാനും കരിമ്പാറയില്‍നിന്നും ശുദ്ധജലം പുറത്തെടുക്കാനും കഴിവുള്ള ദൈവത്തെ ധ്യാനിക്കുക. ജീവിതവഴികള്‍ പൂക്കളും കല്ലുകളും നിറഞ്ഞതാണ്. പൂക്കള്‍ നിറച്ച ദൈവംതന്നെയാണ് കല്ലുകള്‍ പതിയാന്‍ അനുവദിച്ചതും. രണ്ടിലൂടെയും സമചിത്തത
”പൂര്‍വ്വ പിതാക്കന്മാരുടെ വെളിച്ചമായ വിശുദ്ധ യൗസേപ്പേ, ദൈവം ഞങ്ങളില്‍ കത്തിച്ച തിരിനാളത്തെ പരിപാലിക്കാനും പ്രോജ്ജ്വലിപ്പിക്കാനും ഞങ്ങളെ സഹായിക്കണമേ.” പാലകന്റെ പാഥേയം 16-ാം ദിന ധ്യാനം- പൂര്വ്വപിതാക്കന്മാരുടെ വെളിച്ചമായ യൗസേപ്പ് ദൈവവചനം: ”ഒരിക്കല്‍ നിങ്ങള്‍ അന്ധകാരമായിരുന്നു. ഇന്നു നിങ്ങള്‍ കര്‍ത്താവില്‍ പ്രകാശമായിരിക്കുന്നു. പ്രകാശത്തിന്റെ മക്കളെപ്പോലെ വര്‍ത്തിക്കുവിന്‍. പ്രകാശത്തിന്റെ ഫലം സകല നന്മയിലും നീതിയിലും സത്യത്തിലുമാണ് പ്രത്യക്ഷപ്പെടുന്നത്” (എഫേ. 5:8-9). ധ്യാനം: നിത്യപ്രകാശമല്ലേ ദൈവം. സൃഷ്ടികളില്‍ മഹോന്നതമാണ് സൂര്യനും ചന്ദ്രനും താരകഗണങ്ങളുമെല്ലാം. സൂര്യനില്നിന്നാണല്ലോ ചന്ദ്രനും നക്ഷത്രങ്ങളും പ്രകാശം സ്വീകരിക്കുന്നത്. നിഴല്‍ ഇല്ലാത്തത് സൂര്യനു
റോം: വെല്ലുവിളികൾ നിറഞ്ഞ ഈ സാഹചര്യത്തിലും ഫ്രാൻസിസ് പാപ്പ നടത്തുന്ന ഇറാഖ് പര്യടനം സുപ്രധാനമാണെന്നും പാപ്പയുടെ പര്യടനത്തെ താൻ പ്രാർത്ഥനയിൽ അനുഗമിക്കുമെന്നും പാപ്പാ എമരിത്തൂസ് ബെനഡിക്ട് 16-ാമൻ. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷ പദവിയിൽനിന്ന് സ്ഥാനത്യാഗം ചെയ്തതിന്റെ എട്ടാം വർഷത്തിൽ ഇറ്റാലിയൻ മാധ്യമമായ ‘കൊറിയേരെ ഡെല്ലെ സേറ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇറാഖിലെ പേപ്പൽ പര്യടനത്തിന്റെ പ്രസക്തിയെകുറിച്ച് ബെനഡിക്ട് 16-ാമൻ പങ്കുവെച്ചത്. ‘ഈ പര്യടനം വളരെയേറെ പ്രധാന്യം അർഹിക്കുന്നുണ്ട്. നിർഭാഗ്യവശാൽ, സുരക്ഷാ പ്രശ്നങ്ങളും കൊറോണാ വ്യാപനവുംമൂലം പ്രയാസമേറിയ സമയമാണിത്.
”തിരുക്കുടുംബത്തിന്റെ പാലകനായ യൗസേപ്പേ, ഞങ്ങളുടെ കുടുംബങ്ങളെ സ്നേഹത്തിലും വിശ്വസ്തതയിലും പരിശുദ്ധിയിലും വളര്‍ത്താന്‍ ഞങ്ങള്‍ക്കു തുണയായിരിക്കേണമേ.” പാലകന്റെ പാഥേയം 13-ാം ദിന ധ്യാനം- തിരുക്കുടുംബത്തിന്റെ പാലകനായ യൗസേപ്പ്. ദൈവവചനം: ”മരണത്തിന്റെ നിഴല്‍വീണ താഴ്വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും അവിടുന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല” (സങ്കീ. 23:4). ധ്യാനം: ത്രിത്വകുടുംബത്തിന്റെ പകര്‍പ്പാണ് തിരുക്കുടുംബം. പിതാവും പുത്രനും പരിശുദ്ധാത്മാവും തമ്മിലുള്ള പരസ്പര കൂട്ടായ്മയാണ് ത്രിത്വം. യൗസേപ്പും മറിയവും അവരുടെ കൈകളില്‍ നല്കപ്പെട്ട ദൈവസുതനും ചേര്‍ന്നതാണ് തിരുക്കുടുംബം. ഒന്ന് സ്വര്‍ഗത്തില്‍, മറ്റൊന്നു ഭൂമിയില്‍. ഒന്ന് ദൈവകുടുംബം, മറ്റൊന്നു
Don’t want to skip an update or a post?