സന്യാസിനിമാരുടെ ഭവനം പിടിച്ചെടുത്ത് കുടിയേറ്റക്കാര്‍ക്ക് വേണ്ടിയുള്ള ഓഫീസാക്കി മാറ്റി
- America, American National, Featured, LATEST NEWS, WORLD
- February 7, 2024
വാഷിംഗ്ടണ്‍ ഡിസി: വാഷിംഗ്ടണിലെ അമലോത്ഭവനാഥ തീര്‍ത്ഥാട കേന്ദ്ര ബസിലിക്കയുടെ കോമ്പൗണ്ടിലുള്ള പരിശുദ്ധ മറിയത്തിന്റെ തിരുസ്വരൂപം സാമൂഹ്യവിരുദ്ധര്‍ വികൃതമാക്കി. മുഖത്ത് ചുറ്റിക വച്ച് അടിച്ച നിലയിലാണ് തിരുസ്വരൂപമുള്ളത്. 2021-ലും സമാനമായ വിധത്തില്‍ ബസിലിക്കയുടെ കോമ്പൗണ്ടിലുള്ള ഫാത്തിമ നാഥയുടെ തിരുസ്വരൂപം വികൃതമാക്കപ്പെട്ടിരുന്നതായി തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ മോണ്‍. വാള്‍ട്ടര്‍ റോസി പറഞ്ഞു. ഇത്തരം പ്രവൃത്തികള്‍ തീര്‍ത്ഥാടനകേന്ദ്രത്തിന്റെ ഭംഗി നശിപ്പിക്കുക മാത്രമല്ല സമാധാനവും ആശ്വാസവും തേടി ഇവിടെ എത്തുന്ന തീര്‍ത്ഥാടകരുടെ ഹൃദയത്തില്‍ ആത്മീയ മുറിപ്പാടായി മാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യവിരുദ്ധരുടെ ഈ നടപടിയില്‍
മനാഗ്വ/നിക്കരാഗ്വ: സന്യാസിനിമാരുടെ ഭവനം പിടിച്ചെടുത്ത് അത് കുടിയേറ്റക്കാര്‍ക്കും പലായനം ചെയ്യുന്നവര്‍ക്കും വേണ്ടിയുള്ള ഡയറക്ടറേറ്റാക്കി മാറ്റി നിക്കരാഗ്വയിലെ ഏകാധിപത്യ ഭരണകൂടം. 2023 ജൂലൈ മാസത്തില്‍ നിക്കരാഗ്വന്‍ ഭരണകൂടം പുറത്താക്കിയ യേശുക്രിസ്തുവിന്റെ ദരിദ്ര സഹോദരിമാരുടെ കൂട്ടായ്മ എന്ന സന്യാസിനിസഭയുടെ കീഴിലുള്ള ഭവനമാണ് ഭരണകൂടം പിടിച്ചെടുത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഓഫീസാക്കി മാറ്റിയിരിക്കുന്നത്. നിക്കരാഗ്വയിലെ ആഭ്യന്തര മന്ത്രാലയം ക്രിമിനല്‍ മന്ത്രാലയം പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മതവിശ്വാസവുമായി ബന്ധപ്പെട്ട കൂടുതല്‍ ഭവനങ്ങള്‍ ഇത്തരത്തില്‍ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്നും നിക്കരാഗ്വയിലെ അഭിഭാഷകയും ഗവേഷകയുമായ മാര്‍ത്ത പാട്രീഷ്യ മോളിന
ടിഗ്രേ: സ്വീകരിച്ചാനയിക്കാൻ നാവീക സേനാ പ്രതിനിധികൾ, അകമ്പടിയേകാൻ ജലയാനങ്ങളുടെ വ്യൂഹം, അഭിവാദ്യമേകാൻ ജനസാഗരം… അവിസ്മരണീയവും വികാരനിർഭരവുമായ നിമിഷങ്ങൾ സമ്മാനിച്ച് അർജന്റീനിയൻ നഗരമായ ടിഗ്രേയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജലഘോഷയാത്ര. ‘പരിശുദ്ധ കന്യകയുടെ ദിനം’ എന്ന പേരിൽ സഭാ നേതൃത്വവും ടിഗ്രേ നഗര ഭരണകൂടവും ചേർന്ന് പരമ്പരാഗതമായി ക്രമീകരിക്കുന്ന കൃതജ്ഞതാർപ്പണ ദിനത്തിന്റെ മുഖ്യ സവിശേഷതയാണ്, അലംകൃതമായ ജലവാഹനത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ തിരുരൂപവുമായി നടത്തുന്ന പ്രദക്ഷിണം. ‘പരിശുദ്ധ കന്യകയുടെ ദിനാ’ഘോഷത്തിൽ പങ്കെടുത്ത് ദൈവമാതാവിന്റെ മാധ്യസ്ഥം തേടാൻ ആയിരങ്ങൾ പ്രവഹിച്ചതോടെ ടിഗ്രെ നഗരം
ഡബ്ലിൻ: പല വലുപ്പത്തിലും ശൈലിയിലുമുള്ള പുൽക്കൂടുകൾ നിരവധി കണ്ടിട്ടുണ്ടാകും. പക്ഷേ, ചലിക്കുന്ന പുൽക്കൂട് കണ്ടിട്ടുണ്ടോ? സംശയമില്ല, ഐറിഷ് തലസ്ഥാനമായ ഡബ്ലിനിലെ വിഖ്യാതമായ ‘ചലിക്കുന്ന പുൽക്കൂട്’ (ദ മൂവിംഗ് ക്രിബ്) കാണേണ്ട കാഴ്ചതന്നെയാണ്. ഐറിഷ് ക്രിസ്മസ് ആഘോഷങ്ങളിലെ പ്രധാന ആകർഷണമായ ‘ചലിക്കുന്ന പുൽക്കൂട്’ സന്ദർശകർക്കായി തുറന്നുകഴിഞ്ഞു. ഇനി ജനുവരി ഏഴ് വരെ കാണാം ആ കൗതുകക്കാഴ്ചകൾ. ‘സെന്റ് മാർട്ടിൻ അപ്പസ്തോലേറ്റ്’ 1956 മുതൽ ഡബ്ലിനിലെ പാർനൽ സ്ക്വയറിൽ ക്രമീകരിക്കുന്ന ‘ചലിക്കുന്ന പുൽക്കൂടി’ന്റെ പ്രദർശനം സൗജന്യമാണെങ്കിലും മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാണെന്ന് സംഘാടകർ
ബ്യൂണസ് അയേഴ്സ്: അര്‍ജന്റീനയില്‍ നവംബര്‍ 19-ന് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച ഫ്രീഡം അഡ്വാന്‍സ് സഖ്യത്തില്‍പ്പെട്ട കത്തോലിക്ക വിശ്വാസിയും നിയുക്ത വൈസ്-പ്രസിഡന്റുമായ വിക്ടോറിയ വില്ലാർരുവലിന്റെ വിശ്വാസ സംബന്ധിയായ നിലപാടുകള്‍ ശ്രദ്ധിക്കപ്പെടുന്നു . രാഷ്ട്രീയ പ്രവർത്തക എന്ന നിലയില്‍ ദീർഘ നാളത്തെ പാരമ്പര്യമുള്ള വില്ലാർരുവല്‍ തന്റെ കത്തോലിക്കാ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. ബ്യൂണസ് അയേഴ്സില്‍ നിന്നുള്ള നാല്‍പ്പത്തിയെട്ടുകാരിയായ അവർ, താനൊരു കത്തോലിക്ക വിശ്വാസിയാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. 2019-ല്‍ ഔര്‍ ലേഡി ഓഫ് ലുജാന്‍ ബസിലിക്കയിലേക്ക് നടത്തിയ തീര്‍ത്ഥാടനത്തിന്റെ ചിത്രം നവമാധ്യമങ്ങളില്‍
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ശ്വാസകോശ സംബന്ധമായ പരിശോധനകളില്‍ സങ്കീർണ്ണതയില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും വത്തിക്കാന്‍. കഴിഞ്ഞ ദിവസങ്ങളിലെ വിവിധ കൂടികാഴ്ചകൾ റദ്ദാക്കി ഫ്രാൻസിസ് പാപ്പായെ റോമിലെ ജെമെല്ലി ആശുപത്രിയിൽ അൾട്രാസൗണ്ട് സ്കാനിംഗിന് വിധേയനാക്കിയിരുന്നു. ശ്വാസകോശ സംബന്ധമായ സങ്കീർണ്ണതകളുടെ അപകടസാധ്യത വിലയിരുത്താൻ ലക്ഷ്യമിട്ടായിരുന്നു പരിശോധന. പരിശോധനാ ഫലങ്ങളിൽ ആശങ്കയ്ക്ക് വകയില്ലെന്നും പാപ്പ പേപ്പൽ വസതിയായ സാന്താ മാർത്തയിലേക്ക് മടങ്ങിയെന്നും വത്തിക്കാന്‍ അറിയിച്ചു. പരിശോധനയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കണ്ടെത്തിയില്ലെന്നും എന്നാൽ ശ്വാസംമുട്ടൽ ഉളവാക്കുന്ന ഒരു വീക്കം
മനാഗ്വേ: ക്രിസ്തു വിശ്വാസം പരസ്യമായി പ്രഘോഷിച്ച് ഈ വർഷത്തെ മിസ് യൂണിവേഴ്സ് കിരീടം ചൂടിയ നിക്കരാഗ്വേന്‍ സ്വദേശിനി ഷെയ്നീസ് പ്ലാസിയോസ്. കിരീടധാരണത്തിനു ശേഷം മാധ്യമങ്ങൾക്ക് നല്കിയ അഭിമുഖത്തിലാണ് പ്ലാസിയോസ് തന്റെ വിശ്വാസം പരസ്യമാക്കിയത്. ‘ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്, കത്തോലിക്കാ വിശ്വാസിയാണ്, എന്നെ സംബന്ധിച്ചിടത്തോളം പ്രാര്‍ത്ഥനയാണ് എനിക്ക് ആശ്വാസം തരുന്ന ഏകമാര്‍ഗ്ഗം’, ദൈവമേ നന്ദി എന്ന് ഞാന്‍ പറയുമ്പോള്‍ ഈ കിരീടം എന്റേതല്ല, മറിച്ച് അവിടുത്തേതാണെന്നും ഇരുപത്തിമൂന്നു വയസ്സുകാരിയായ മിസ് യൂണിവേഴ്സ് പറഞ്ഞു കഴിഞ്ഞയാഴ്ച എല്‍ സാല്വദോറില്വച്ചായിരുന്നു മിസ്
ലിമ: ജനിക്കാനിരിക്കുന്ന ജീവനുകള്‍ക്ക് ഭരണഘടന അനുവദിച്ചിരിക്കുന്ന അവകാശങ്ങള്‍ ഉറപ്പാക്കുന്ന ‘നിയമം 31935’ പാസാക്കി പെറുവിലെ പാർലമെന്റ്. പുതിയ നടപടി ഗര്‍ഭധാരണം മുതല്ക്കേ ജീവന് സംരക്ഷിക്കുവാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതും, മാനുഷികാന്തസ്സ് പരമോന്നത തത്വമായി അംഗീകരിക്കുന്നതുമാണെന്നും വ്യക്തമാക്കിയ രാജ്യത്തെ കത്തോലിക്കാ മെത്രാന് സമിതി പാർലമെന്റിനെ അഭിനന്ദിച്ചു. കുഞ്ഞുങ്ങള്‍ ലോകത്തിലെ ഏറ്റവും പരമോന്നത നിധിയും മനുഷ്യകുടുംബത്തിന്റെ ഭാവിയാണെന്നും പെറു മെത്രാന് സമിതി പ്രസ്താവനയില്‍ പറഞ്ഞു. പെറുവിലെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ രണ്ട് ജനിക്കാനിരിക്കുന്ന ശിശുക്കളുടെ അവകാശങ്ങള്‍ അംഗീകരിക്കുമ്പോൾ ആര്‍ട്ടിക്കിള്‍ ഒന്നിൽ ഗര്‍ഭസ്ഥ
Don’t want to skip an update or a post?