ഒഹായോ: എഴുത്തും വായനയും പഠിപ്പിക്കുംമുമ്പ് മാതാപിതാക്കൾ ജപമാല പ്രാർത്ഥന പരിശീലിപ്പിച്ച ബാല്യകാലാനുഭവം പങ്കുവെച്ച് യു.എസിലെ ഇന്ത്യൻ വംശജനായ പ്രഥമ ബിഷപ്പ് ഏൾ കെ. ഫെർണാണ്ടസ്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്, കുടുംബത്തിൽനിന്ന് വിശിഷ്യാ, മാതാപിതാക്കൾ പകർന്നു നൽകിയ വിശ്വാസജീവിതത്തെ കുറിച്ച് അദ്ദേഹം പങ്കുവെച്ചത്. ഇക്കഴിഞ്ഞ മേയ് 31നാണ് 50 വയസുകാരൻ ഫാ. ഏൾ ഫെർണാണ്ടസ് കൊളംബസ് രൂപതയുടെ 13-ാമത് ഇടയനായി അഭിഷിക്തനായത്. ‘ഉത്തമ വിശ്വാസികളായിരുന്ന മാതാപിതാക്കൾ പരിശുദ്ധ അമ്മയുടെ ജപമാലയർപ്പണത്തിന് വലിയ പ്രാധാന്യമാണ് നൽകിയിരുന്നത്. എഴുത്തും വായനയും
വത്തിക്കാൻ സിറ്റി: ഈ ജൂലൈ മാസത്തിൽ വിശ്വാസീസമൂഹം ഒരുമിച്ച് വയോധികർക്കായി പ്രാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ഓരോ മാസവും വിവിധ പ്രാർത്ഥനാ വിഷയങ്ങൾ തിരഞ്ഞെടുത്ത് നൽകുന്ന പാപ്പ, ജൂലൈയിൽ ആഗോളസഭ വയോധികർക്കു വേണ്ടിയുള്ള ദിനാചരണം ക്രമീകരിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രസ്തുത പ്രാർത്ഥനാ നിയോഗം തിരഞ്ഞെടുത്തത്. തിരുസഭയിൽ ജൂലൈ 24നാണ് ഇത്തവണത്തെ വയോധിക ദിനാചരണം. പേപ്പൽ പ്രാർത്ഥനാ നിയോഗങ്ങൾ ക്രോഡീകരിക്കുന്ന ‘പോപ്പ്സ് വേൾഡ് വൈഡ് പ്രയർ നെറ്റ്വർക്ക് ഗ്രൂപ്പ്’ തയാറാക്കിയ വീഡിയോയിലൂടെയാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ജനതയുടെ
വത്തിക്കാൻ സിറ്റി: വിശുദ്ധരായ പത്രോസ്- പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ തിരുക്കർമങ്ങളിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തും വിശുദ്ധ പത്രോസിന്റെ പിൻഗാമിയായ ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചും കോൺസ്റ്റാന്റിനോപ്പിൾ പാത്രിയാർക്കീസിന്റെ പ്രതിനിധിസംഘം. പത്രോസ്- പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിൽ കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് റോമൻ സഭയ്ക്ക് ആശംസകളുമായി പ്രതിനിധി സംഘത്തെ അയക്കുന്നത് പാരമ്പര്യ ആചാരമാണ്. വിശുദ്ധ അന്ത്രയോസ് ശ്ലീഹായുടെ തിരുനാളിൽ (നവംബർ 30) പാപ്പയുടെ പ്രതിനിധി സംഘം ആശംസകളുമായി കോൺസ്റ്റാന്റിനോപ്പിളിലുമെത്തും. അപ്പോസ്തോലന്മാരായ വിശുദ്ധ പത്രോസും പൗലോസുമാണ് റോമൻ സഭയുടെ നെടുംതുണുകളെങ്കിൽ കോൺസ്റ്റാന്റിനോപ്പിളിലെ സഭയുടെ നെടുംതൂണത്രേ
വാഷിംഗ്ടൺ ഡി.സി: ഗർഭാശയങ്ങളെ കൊലക്കളമാക്കി മാറ്റിയ, ദശലക്ഷക്കണക്കിന് കുരുന്നുകളെ അരുംകൊല ചെയ്യാൻ നിയമസാധുത നൽകിയ കുപ്രസിദ്ധമായ ഗർഭച്ഛിദ്ര വിധി തിരുത്തിക്കുറിച്ച് യു.എസ് സുപ്രീം കോടതി. ഗർഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാണെന്നും ഗർഭച്ഛിദ്രത്തിന് നിയന്ത്രണമോ നിരോധനമോ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നുമുള്ള 1973ലെ ‘റോ വേഴ്സസ് വേഡ്’ വിധിയാണ് സുപ്രീം കോടതി തിരുത്തിയെഴുതിയത്. ‘ഡോബ്സ് വേഴ്സസ് ജാക്സൺ’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട കേസിലെ വിധി പ്രഖ്യാപനത്തിലൂടെ, 1973ലെ ഫെഡറൽ നിയമം ഭേദഗതി ചെയ്യപ്പെടുമ്പോൾ യു.എസിലെ പ്രോ ലൈഫ് ചരിത്രത്തിൽ രചിക്കപ്പെടുന്നത്
ഡൽഹി: ഭാരതത്തിലെ പ്രഥമ അൽമായ രക്തസാക്ഷിയായ ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന് കൃതജ്ഞതാർപ്പണമായി ഭാരതത്തിലെ എല്ലാ കുടുംബങ്ങളെയും തിരുഹൃദയത്തിന് സമർപ്പിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി (സി.സി.ബി.ഐ). ഈശോയുടെ തിരുഹൃദയ തിരുനാളായ ഇന്ന് (ജൂൺ 24ന്) വിശുദ്ധ ദേവസഹായം പിള്ളയുടെ കബറിടം സ്ഥിതിചെയ്യുന്ന കോട്ടാർ സെന്റ് ഫ്രാൻസിസ് സേവ്യർ കത്തീഡ്രലിൽ രാത്രി 8.30മുതൽ 9.30വരെയാണ് സമർപ്പണ തിരുക്കർമങ്ങൾ. ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി വൈസ് പ്രസിഡന്റും മദ്രാസ്മൈലാപ്പൂർ ആർച്ച്ബിഷപ്പുമായ ജോർജ്
വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള വൈദീകർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കാൻ വിശ്വാസീസമൂഹം അണിചേരുന്ന ‘ഗ്ലോബൽ റോസറി റിലേ ഫോർ പ്രീസ്റ്റ്’ നാളെ, ജൂൺ 24ന് നടക്കും. വൈദികർക്കുവേണ്ടി പരിശുദ്ധ അമ്മയുടെ പ്രത്യേക മാധ്യസ്ഥ്യം യാചിക്കുക, പൗരോഹിത്യ ദൈവവിളിയെപ്രതി കൃതജ്ഞത അർപ്പിക്കുക എന്നീ ലക്ഷ്യത്തോടെ എല്ലാ വർഷവും തിരുഹൃദയ തിരുനാളിൽ സംഘടിപ്പിക്കുന്ന റോസറി റിലേയ്ക്ക് ‘വേൾഡ് പ്രീസ്റ്റ്’ എന്ന സംഘടനയാണ് നേതൃത്വം കൊടുക്കുന്നത്. 2009ൽ ആരംഭിച്ച ഗ്ലോബൽ റോസറി റിലേയുടെ 13-ാമത് എഡിഷനാണ് ഇത്തവണത്തേത്. വൈദികരുടെ വിശുദ്ധീകരണം’ എന്നതാണ് ആപ്തവാക്യം. വിവിധ
അബൂജ: ദൈവത്തെ ആരാധിക്കുന്നതിൽനിന്നും സത്യം പ്രഘോഷിക്കുന്നതിൽനിന്നും യാതൊന്നും തങ്ങളെ പിന്തിരിപ്പിക്കില്ലെന്ന് നൈജീരിയയിലെ അബൂജാ ആർച്ച്ബിഷപ്പ് ഇഗ്നേഷ്യസ് കൈഗാമ. പന്തക്കുസ്താ തിരുനാൾ തിരുക്കർമമധ്യേ ദൈവാലയത്തിലുണ്ടായ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വെസ്റ്റ് ആഫ്രിക്ക എപ്പിസ്ക്കോപ്പൽ കോൺഫറൻസ് തലവൻകൂടിയായ ആർച്ച്ബിഷപ്പ്, നൈജീരിയൻ ക്രൈസ്തവസമൂഹത്തിന്റെ വിശ്വാസസ്ഥൈര്യം വ്യക്തമാക്കിയത്. ‘ദൈവത്തിന് ശ്രേഷ്ഠമായ സമർപ്പണം നടത്തുന്നു എന്ന ചിന്തയോടെ വിശ്വാസികളെ കൊന്നൊടുക്കുന്നവർ കത്തോലിക്കാ സഭയ്ക്കെതിരെ തുടർച്ചയായി ആക്രമണങ്ങൾ നടത്തുകയാണ്. ദൈവത്തെ ആരാധിക്കുന്നതിൽനിന്നും നീതിക്ക് അനുകൂലമായി ശബ്ദിക്കുന്നതിൽനിന്നും നമ്മെ ഭയപ്പെടുത്താനാണ് ഈ ആക്രമണങ്ങളെങ്കിൽ, ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്.
മനില: ആശുപത്രിക്കിടക്ക വിവാഹവേദിയായി മാറുന്ന വാർത്തകൾ പതിവാണെങ്കിലും, പൗരോഹിത്യ സ്വീകരണത്തിന് അൾത്താരയാകുമോ? അസാധാരണമെന്നുതന്നെ പറയാവുന്ന അക്കാര്യം സംഭവിച്ചു ഇക്കഴിഞ്ഞ ദിവസം ഫിലിപ്പൈൻസിലെ മനിലയിൽ. കാൻസർ രോഗബാധിതനായി മരണത്തെ മുഖാമുഖം കണ്ട ബ്രദർ കാംസാൻ കിമ്മിന്റെ ‘അന്ത്യാഭിലാഷം’ സഫലമാക്കാൻ തിരുസഭാ അധികാരികൾ കൈക്കൊണ്ട തീരുമാനമാണ് ആശുപത്രി മുറിയെ തിരുപ്പട്ട സ്വീകരണ വേദിയായി ഉയർത്തിയത്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ലാവോസ് സ്വദേശിയാണ് ബ്രദർ കിം. മനിലയിൽ വിൻസെൻഷ്യൻ സഭയുടെ മേൽനോട്ടത്തിലുള്ള അഡാംസൺ യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്ര പഠനം പൂർത്തിയാക്കുന്നതിനിടെ കഴിഞ്ഞ മേയിലാണ്
Don’t want to skip an update or a post?