കെയ്റോ: ലിബിയയിൽ ഐസിസ് തീവ്രവാദികൾ കഴുത്തറുത്ത് കൊന്ന 21 കോപ്റ്റിക് രക്തസാക്ഷികൾ സമ്മാനിച്ച അത്ഭുത രോഗസൗഖ്യങ്ങൾ വിവരിക്കുന്ന ചരിത്ര നോവൽ ‘ദ 21, എ ജേർണി ഇന്റു ദി ലാൻഡ് ഓഫ് കോപ്റ്റിക് മാർട്ടിയേഴ്സ്’ വായനക്കാരിലേക്ക്. പ്രമുഖ എഴുത്തുകാരനും ജർമൻ നോവലിസ്റ്റുമായ മാർട്ടിൻ മോസ്ബാക്കിന്റെ ‘നോൺ ഫിക്ഷൻ’ വിഭാഗത്തിൽപ്പെടുന്ന ഈ രചന കോപ്റ്റിക് വിശ്വാസീസമൂഹത്തിന്റെ വിശ്വാസസ്ഥൈര്യത്തിന്റെ പ്രഘോഷണംകൂടിയാവുമെന്നാണ് റിപ്പോർട്ടുകൾ. ‘ദ 21, എ ജേർണി ഇന്റു ദി ലാൻഡ് ഓഫ് കോപ്റ്റിക് മാർട്ടിയേഴ്സ്’ പുറത്തെത്തിയിട്ട് ദിനങ്ങളേ ആയിട്ടുള്ളുവെങ്കിലും
വത്തിക്കാൻ സിറ്റി: തിരുസഭയിൽ ഉയരുന്ന ലൈംഗീക വിവാദങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ വിളിച്ചുചേർക്കുന്ന ദേശീയ മെത്രാൻ സമിതി അധ്യക്ഷന്മാരുടെ സമ്മേളനത്തിനായി പ്രാർത്ഥന അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പ. ഇന്നലെ നടന്ന ത്രികാല പ്രാർത്ഥനയ്ക്കിടയിലാണ് പാപ്പ വിശ്വാസികളുടെ പ്രാർത്ഥനാ സഹായം തേടിയത്. എല്ലാ രാജ്യങ്ങളിലെ ദേശീയ മെത്രാൻ സമിതി അധ്യക്ഷന്മാരാണ് ഫെബ്രുവരി 21മുതൽ 24വരെ നടക്കുന്ന നിർണായക സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സുതാര്യത, ഉത്തരവാദിത്വം തുടങ്ങിയ പ്രമേയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ചർച്ചകളായിരിക്കും സമ്മേളനത്തിന്റൈ സവിശേഷത. ത്രികാല പ്രാർത്ഥനയ്ക്കുമുമ്പായി സുവിശേഷഭാഗ്യങ്ങളെ കുറിച്ച് പാപ്പ പങ്കുവെച്ച വചനസന്ദേശവം
ലണ്ടൻ: ജനിക്കാൻ പോകുന്ന കുഞ്ഞിന് എന്തെങ്കിലും പ്രശ്നമുണ്ടാകും എന്ന് കേൾക്കുമ്പോൾതന്നെ, ഗർഭച്ഛിദ്രം തിരഞ്ഞെടുക്കുന്നവരുടെ എണ്ണം പെരുകുന്ന ലോകത്ത് അസാധാരണക്കാരി എന്ന് വിളിക്കാം 26 വയസുള്ള ബീഥൻ സിംപ്സൺ എന്ന ഗർഭിണിയെ. ഗർഭച്ഛിദ്രം വേണ്ടെന്ന് ആദ്യമേതന്നെ ദൃഢനിശ്ചയംചെയ്ത് അവൾ കുഞ്ഞിനെ രക്ഷിക്കാൻ തിരഞ്ഞെടുത്തതും അസാധാരണമായ മാർഗംതന്നെ: ഗർഭാശയത്തിൽവെച്ചുതന്നെ കുഞ്ഞിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുക. ശസ്ത്രക്രിയ വിജയകരമായിരുന്നു. ഏപ്രിലിൽ പിറന്നുവീഴുന്ന പെൺകുഞ്ഞിനെ സ്വപ്നം കണ്ട് വിശ്രമിക്കുകയാണ് ആ അസാധാരണ ഗർഭിണി. യു.കെയിലെ കണക്കു ഇപ്രകാരമുള്ള ബീഥനുമുമ്പ്, വെറും മൂന്നുപേർ മാത്രമേ അതിസങ്കീർണമായ
ഗാലപ്പ്: ആദ്യകുർബാനയോടൊപ്പം കുട്ടികൾക്ക് സ്ഥൈര്യലേപനവും സ്വീകരിക്കാമെന്ന് ഗാലപ്പ് രൂപത ബിഷപ്പ് ജെയിംസ് വാൽ. പുതിയ നടപടി പ്രാബല്യത്തിലാകുന്നതുമുതൽ എട്ടാമത്തെ വയസ്സിൽ തന്നെ കുട്ടികൾക്ക് ആദ്യകുർബാന സ്വീകരിക്കുന്ന അതേ ദിവ്യബലിയിൽ സ്ഥൈര്യലേപനവും സ്വീകരിക്കാനാവും. ‘ദ ഗിഫ്റ്റ് ഓഫ് ദ ഫാദർ’ എന്ന ഇടയലേഖനത്തിലൂടെയാണ് രൂപതയിൽ വരുത്തിയ പുതിയ മാറ്റത്തെ കുറിച്ച് ബിഷപ്പ് വിവരിച്ചത്. പ്രസ്ബിറ്ററൽ കൗൺസിലുമായി ചർച്ചചെയ്ത് തീരുമാനമെടുത്തതിനും ശേഷമായിരുന്നു ഇടയലേഖനം പ്രസിദ്ധീകരിച്ചത്. ആദ്യകുർബന സ്വീകരണം കഴിഞ്ഞ് നാളുകൾക്ക് ശേഷം സ്ഥൈര്യലേപനം സ്വീകരിക്കുമ്പോൾ കൂദാശകൾ തമ്മിലുള്ള ബന്ധത്തെ വ്യക്തമായി
കാരക്കാസ്: രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങൾക്കിടയിലും വെനസ്വേല നിവാസികളുടെ ദുരിതങ്ങളെ പരിഗണിക്കാൻ മറക്കരുതെന്ന് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് വെനസ്വേലൻ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ മൊറോണ്ട റൊഡ്രിഗസിന്റെ മുന്നറിയിപ്പ്. ‘ആളുകളുടെ ദുരിതങ്ങൾ അറിയാൻ കണ്ണുകൾ തുറക്കൂ. സ്വാതന്ത്ര്യവും ജനാധിപത്യവും മാത്രമല്ല ജനത്തിന് ആവശ്യം. അതിനായി മാത്രമല്ല, ഇവർ കരയുന്നതും മുറവിളി കൂട്ടുന്നതും. ജനങ്ങൾക്ക് അവർ അർഹിക്കുന്നവകൂടി നൽകേണ്ടതുണ്ട്,’ സാൻ ക്രിസ്റ്റോബാൽ ബിഷപ്പുകൂടിയായ മൊറോണ്ട പറഞ്ഞു. വർഷങ്ങളായി വെനസ്വേലയിലെ ജനങ്ങൾ രാജ്യത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളെ
വത്തിക്കാൻ സിറ്റി: ക്രിസ്തീയ പ്രാർത്ഥനയുടെ തനിമ ‘ഞാൻ’ എന്നതിലല്ല ‘നമ്മൾ’ എന്ന മനോഭാവത്തിലാണെന്ന് ഫ്രാൻസിസ് പാപ്പ. ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർത്ഥനയിലെ ക്രൈസ്തവ കൂട്ടായ്മയുടെ ഭാവത്തെയും നാം ഏകദൈവത്തിന്റെ മക്കളാണെന്ന സത്യത്തെയും കുറിച്ചുള്ള ചിന്തകൾ പങ്കുവെക്കവേയാണ് പാപ്പ ഇക്കാര്യം ഉദ്ബോധിപ്പിച്ചത്. ക്രൈസ്തവരുടെ പ്രാർത്ഥനയിൽ ആരും അവനവനുവേണ്ടി മാത്രം അപ്പം യാചിക്കുന്നില്ല. എനിക്ക് അപ്പം നൽകണമെന്നല്ല, ഞങ്ങൾക്ക് നൽകണമേ എന്ന പദമാണ് പ്രയോഗിക്കുന്നത്. ക്രൈസ്തവരുടെ പ്രാർത്ഥനയിലെ നമ്മൾ എന്ന മനോഭാവത്തിന്റെ വ്യക്തമായ പ്രകടമാണ് ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ’
വാഷിംഗ്ടൺ ഡി.സി: മെക്സിക്കൻ അതിർത്തിയിലെ മതിൽ നിർമാണത്തിന് പണം സ്വരൂപിക്കാനായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാടിൽ ആശങ്കയറിയിച്ച് അമേരിക്കൻ ബിഷപ്പുമാർ. അമേരിക്കൻ കാത്തലിക്ക് മെത്രാൻ സമിതി (യുഎസ്സിസിബി) പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സങ്കീർണ്ണതകളെ അഭിമുഖീകരിക്കേണ്ടത് മതിലുകൾ തീർത്തല്ല, മറിച്ച് പാലങ്ങൾ തീർത്തുകൊണ്ട് മനുഷ്യരെ സമന്വയിപ്പിക്കുകയാണ് ചെയ്യേണ്ടതെന്ന ഫ്രാൻസിസ് പാപ്പയുടെ നിലപാടാണ് ഈ വിഷയത്തിൽ തങ്ങൾക്കുമുള്ളതെന്നും മെത്രാൻ സമിതി അഭിപ്രായപ്പെട്ടു. ‘യുഎസ്സിസിബി’ പ്രസിഡന്റ് കർദിനാൾ ഡാനിയേൽ ഡിനാരോയും ഓസ്റ്റിൻ രൂപതാ ബിഷപ്പ് ജോ എസ്
ഫ്രാങ്ക്ഫോർട്ട്: ഗർഭച്ഛിദ്ര അനുകൂലനിയമങ്ങൾ പല സംസ്ഥാനങ്ങളും പാസാക്കുമ്പോഴും അമേരിക്കയിൽ ജീവൻ സംരക്ഷണത്തിന് പ്രതീക്ഷകൾ അസ്തമിച്ചിട്ടില്ല എന്നതിന് തെളിവായി കെന്റക്കിയിൽ ‘ഹൃദയമിടിപ്പ് ബില്ലി’ന് അംഗീകാരം. ഫ്ളോറിഡ, മേരിലാന്റ്, മിനിസ്റ്റോവ, മിസോറി, ഒഹിയോ, ടെക്സസ്, വെസ്റ്റ് വെർജീനിയ എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞ വർഷം ‘ഹൃദയമിടിപ്പ് ബിൽ’ പാസ്സാക്കിയിരുന്നു. ഗർഭിണിയായി ഏതാണ്ട് ആറാഴ്ചക്കാലം മുതൽ അതായത്, ഫീറ്റസിന്റെ ഹൃദയമിടിപ്പ് കേൾക്കാൻ സാധിക്കുന്ന സമയം മുതൽ ഗർഭച്ഛിദ്രം അനുവദനീയമല്ല എന്നാണ് ‘ഹൃദയമിടിപ്പ് ബിൽ’ അനുശാസിക്കുന്നത്. ഈ ബിൽ പ്രാബല്യത്തിൽ വരുന്നതിന് ഭൂരിഭാഗക്കാരായ റിപ്പബ്ലിക്കരുടെ കൂടി
Don’t want to skip an update or a post?