അമ്മയെ രക്ഷിക്കാന്‍ മജ്ജ നല്കിയ മെത്രാന്
- AMERICA, ASIA, Featured, Featured, INTERNATIONAL, LATEST NEWS, VATICAN
- February 16, 2024
വാഷിംഗ്ടണ്‍ ഡിസി: വാഷിംഗ്ടണിലെ അമലോത്ഭവനാഥ തീര്‍ത്ഥാട കേന്ദ്ര ബസിലിക്കയുടെ കോമ്പൗണ്ടിലുള്ള പരിശുദ്ധ മറിയത്തിന്റെ തിരുസ്വരൂപം സാമൂഹ്യവിരുദ്ധര്‍ വികൃതമാക്കി. മുഖത്ത് ചുറ്റിക വച്ച് അടിച്ച നിലയിലാണ് തിരുസ്വരൂപമുള്ളത്. 2021-ലും സമാനമായ വിധത്തില്‍ ബസിലിക്കയുടെ കോമ്പൗണ്ടിലുള്ള ഫാത്തിമ നാഥയുടെ തിരുസ്വരൂപം വികൃതമാക്കപ്പെട്ടിരുന്നതായി തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ മോണ്‍. വാള്‍ട്ടര്‍ റോസി പറഞ്ഞു. ഇത്തരം പ്രവൃത്തികള്‍ തീര്‍ത്ഥാടനകേന്ദ്രത്തിന്റെ ഭംഗി നശിപ്പിക്കുക മാത്രമല്ല സമാധാനവും ആശ്വാസവും തേടി ഇവിടെ എത്തുന്ന തീര്‍ത്ഥാടകരുടെ ഹൃദയത്തില്‍ ആത്മീയ മുറിപ്പാടായി മാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യവിരുദ്ധരുടെ ഈ നടപടിയില്‍
‘ദൈവം എനിക്ക് നല്കിയ ജീവിതം മറ്റുള്ളവര്‍ക്ക് അനുഗ്രഹമായിത്തീരണം എന്നതാണ് എന്റെ എന്നാളത്തെയും ആഗ്രഹം”. പറയുന്നത് അമേരിക്കയിലെ ടെക്സാസ്, കോര്‍പ്പസ് ക്രിസ്റ്റി രൂപതാ ബിഷപ്പ് വില്യം മിഖായേല്‍ മുള്വെ. ആഗ്രഹവും വാക്കുകളും സത്യമാണെന്ന് അദേഹം ജീവിതത്തിലൂടെ തെളിയിച്ചു. ബ്ലഡ് ക്യാന്‍സര്‍ ബാധിച്ച് മരണാസന്നയായ ഒരു അമ്മയ്ക്ക് സ്വന്തം മജ്ജ ദാനം ചെയ്തുകൊണ്ട് ക്രിസ്തുസ്നേഹത്തിന്റെ മകുടോദാഹരണമായിത്തീര്ന്നു ബിഷപ് മിഖായേല്‍ മുള്വെ. ബിഷപ്പാകുന്നതിന് മുമ്പ്, 2004-ല്‍ ഓസ്റ്റിന്‍ രൂപതയില്‍ വൈദികനായിരിക്കെ ലോകത്തിലെ ഏറ്റവും വലിയ ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് രജിസ്റ്ററായ
മനാഗ്വ/നിക്കരാഗ്വ: സന്യാസിനിമാരുടെ ഭവനം പിടിച്ചെടുത്ത് അത് കുടിയേറ്റക്കാര്‍ക്കും പലായനം ചെയ്യുന്നവര്‍ക്കും വേണ്ടിയുള്ള ഡയറക്ടറേറ്റാക്കി മാറ്റി നിക്കരാഗ്വയിലെ ഏകാധിപത്യ ഭരണകൂടം. 2023 ജൂലൈ മാസത്തില്‍ നിക്കരാഗ്വന്‍ ഭരണകൂടം പുറത്താക്കിയ യേശുക്രിസ്തുവിന്റെ ദരിദ്ര സഹോദരിമാരുടെ കൂട്ടായ്മ എന്ന സന്യാസിനിസഭയുടെ കീഴിലുള്ള ഭവനമാണ് ഭരണകൂടം പിടിച്ചെടുത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഓഫീസാക്കി മാറ്റിയിരിക്കുന്നത്. നിക്കരാഗ്വയിലെ ആഭ്യന്തര മന്ത്രാലയം ക്രിമിനല്‍ മന്ത്രാലയം പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മതവിശ്വാസവുമായി ബന്ധപ്പെട്ട കൂടുതല്‍ ഭവനങ്ങള്‍ ഇത്തരത്തില്‍ പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്നും നിക്കരാഗ്വയിലെ അഭിഭാഷകയും ഗവേഷകയുമായ മാര്‍ത്ത പാട്രീഷ്യ മോളിന
ക്വിറ്റോ/ഇക്വഡോര്‍: രാജ്യത്തെ യേശുവിന്റെ തിരുഹൃദയത്തിന് സമര്‍പ്പിച്ചതിന്റെ 150-ാം വാര്‍ഷികമാഘോഷിക്കുന്ന ഇക്വഡോറിന് വേണ്ടി ‘സേവ് ഇക്വഡോര്‍’ പ്രാര്‍ത്ഥനയുമായി ബിഷപ്പുമാര്‍. സംഘടിത കുറ്റകൃത്യത്തെ ധൈര്യപൂര്‍വം ഒറ്റക്കെട്ടായി ഇക്വഡോറിലെ ജനത നേരിടണമെന്നും ബിഷപ്പുമാര്‍ അഭ്യര്‍ത്ഥിച്ചു. രാജ്യത്തെ മയക്കുമരുന്ന് സംഘങ്ങളുടെ പിടിയില്‍നിന്ന് മോചിപ്പിക്കുന്നതിനായി ശ്രമിക്കുന്ന പ്രസിഡന്റ് ഡാനിയല്‍ നൊബോവയുടെ നടപടികളെ തുടര്‍ന്ന് മയക്കുമരുന്ന് സംഘങ്ങളുടെ നേതൃത്വത്തില്‍ രാജ്യത്ത് അക്രമം വ്യാപകമായി അരങ്ങേറുന്ന പശ്ചാത്തലത്തിലാണ് ബിഷപ്പുമാരുടെ പ്രാര്‍ത്ഥനാ ആഹ്വാനം. രാജ്യത്തെ ജയിലുകള്‍ നിയന്ത്രിച്ചിരുന്ന ക്രിമിനല്‍ സംഘങ്ങള്‍ 158 പ്രിസണ്‍ ഗാര്‍ഡുമാരെയും അഡ്മിനിസ്ട്രേറ്റിവ് വിഭാഗത്തിലെ 20
കൊച്ചി: സഭയിൽ എല്ലാവരെയും ചേർത്ത് നിർത്താനും ഐക്യത്തിന്റെയും കൂട്ടായ്മയുടെയും പാത പിന്തുടരാനുമാണ് താൻ ആഗ്രഹിക്കുന്നതെന്നും സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പായി സ്ഥാനമേറ്റ മാർ റാഫേൽ തട്ടിൽ ‘ശാലോം വേൾഡ് ന്യൂസിന് ‘നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. നഷ്ടപ്പെട്ട കുഞ്ഞാടിനെ തേടിപ്പോകുന്ന യേശുവിന്റെ മാതൃക പിന്തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും കേരളത്തിലും ഭാരതത്തിലും വിദേശത്തുമുള്ള പുതുതലമുറയിലെ സീറോ മലബാർ സഭാ വിശ്വസികളുടെ അത്മീയ അഭ്യുന്നതിക്കായി പദ്ധതികൾ ആവിഷ്ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ കഴിഞ്ഞാൽ ഏറ്റവും
വത്തിക്കാൻ സിറ്റി : സ്വവർഗ ദമ്പതികളെ ആശീർവദിക്കുന്നതിന് വൈദികരെ അനുവദിക്കുന്നതായി ഫ്രാൻസിസ് മാർപാപ്പ ഔദ്യോഗികമായി അറിയിച്ചു. വത്തിക്കാനിലെ വിശ്വാസ തിരുസംഘം ഡിസംബർ 18-ന് “ഫിഡൂസിയ സപ്ലിക്കൻസ്” എന്ന പേരിൽ പുറത്തിറക്കിയ ഔദ്യോഗിക പ്രഖ്യാപനത്തിലാണ്, സ്വവർഗ ദമ്പതികൾക്ക് അജപാലന ആശീർവാദം നൽകാൻ പുരോഹിതരെ അനുവദിക്കുന്നതായി വത്തിക്കാൻ വ്യക്തമാക്കിയിരിക്കുന്നത് . അതെ സമയം , ഇപ്രകാരമുള്ള ആശീർവാദം ഒരിക്കലും വിവാഹ ആശീർവാദത്തിന് തുല്യമല്ലെന്നും അജപാലനപരമായ ആശീർവാദവും കൂദാശാപരമായ ആശിർവാദവും തികച്ചും വ്യത്യസ്തമാണെന്നും വിവാഹം എന്നത് ഒരു പുരുഷനും സ്ത്രീയും തമ്മിൽ
ജെറുസലേം: ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ദേവാലയത്തിന് നേർക്ക് ശനിയാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ട് ക്രൈസ്തവർ കൊല്ലപ്പെട്ടതായി ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കേറ്റ്. ഡിസംബർ 16ന് ഇസ്രായേൽ പ്രതിരോധ സേനാംഗം നടത്തിയ ആക്രമണത്തില്‍ ഗാസയിലെ ഹോളി ഫാമിലി ഇടവകയ്ക്കുള്ളിൽ അഭയാര്‍ത്ഥികളായി കഴിഞ്ഞിരിന്ന രണ്ട് വനിതകളാണ് കൊല്ലപ്പെട്ടത്. നഹിദ എന്ന സ്ത്രീയും അവരുടെ മകൾ സമറും ദേവാലയത്തോട് ചേർന്നുള്ള മിഷനറീസ് ഓഫ് ചാരിറ്റി കോൺവെന്റിലേക്ക് നടക്കുമ്പോൾ വെടിയേറ്റ് കൊല്ലപ്പെടുകയായിരിന്നുവെന്ന് ലാറ്റിൻ പാത്രിയാർക്കേറ്റ് അറിയിച്ചു. ആക്രമണത്തിന് ഇരയായ
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ എണ്‍പ്പത്തിയേഴാം ജന്മദിനം ആഘോഷിച്ചു. 1936 ഡിസംബര്‍ 17ന് അര്ജന്റീനയിൻ തലസ്ഥാനമായ ബ്യൂണസ് ഐറിസിലാണ് ജോര്‍ജ് മരിയോ ബെർഗോളിയോ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് മാരിയോ ഹൊസെ റെയില്‍വേയില്‍ അക്കൗണ്ടന്റും, മാതാവ് റിജീന സിവോരി വീട്ടമ്മയുമായിരുന്നു. ഇറ്റലിയില്‍ നിന്നും അര്‍ജന്റീനയിലേക്ക് കുടിയേറിയവരായിരുന്നു ഫ്രാന്‍സിസ് പാപ്പയുടെ മാതാപിതാക്കള്‍. നാലു സഹോദരങ്ങളാണുള്ളത്. രസതന്ത്രത്തില്‍ ബിരുദം കരസ്ഥമാക്കിയ ജോര്‍ജ് മരിയോ 1958 മാര്‍ച്ച് 11ന് ഈശോ സഭയില്‍ ചേര്‍ന്ന് വൈദികനാകുവാനുള്ള തന്റെ പഠനം ആരംഭിച്ചു. ചിലിയില്‍ നിന്നും മാനവിക
Don’t want to skip an update or a post?