യൂറോപ്പ് ഒരു വിസ്മയം
- Books
- January 21, 2020
ഇ. സന്തോഷ് കുമാര്‍ സിജോ എം. ജോണ്‍സണ്‍ ദൃശ്യസമ്പന്നമായ ചില തുടക്കങ്ങളിലൂടെ സ്വന്തം കഥയെ അവതരിപ്പിക്കുന്നു. അത്തരം തുടക്കങ്ങളെ അയാള്‍ ഒരു നോവലിന്റെ വിവരണാത്മകമായ രീതിയിലേക്ക് വഴിമാറ്റുന്നു. അങ്ങനെ നോക്കുമ്പോള്‍ സിജോയുടെ കഥകള്‍ മിക്കവാറും എല്ലാം തന്നെ നോവലുകളാണെന്നു പറയണം. വലിപ്പം കൊണ്ടല്ല, എഴുതുന്നതിന്റെ രീതി കൊണ്ടാണ് കഥകള്‍ ഇങ്ങനെ നോവലുകളായി രൂപാന്തരപ്പെടുന്നത്. കഥാപാത്രങ്ങളുടെ ജീവിതകഥ മുഴുവനായും നമുക്ക് ഓരോ കഥയിലും വായിക്കാം. അവരുടെ ജനനം, ചെറുപ്പകാലം, വിദ്യാഭ്യാസം, കുടുംബജീവിതം, തൊഴില്‍ എന്നിങ്ങനെ ഒരു മനുഷ്യജീവിതത്തിന്റെ എല്ലാഘട്ടങ്ങളേയും വിവരിച്ചുതന്നുകൊണ്ടാണ്
ചരിത്രത്തിന്റെ നാൾവഴിയിൽ ഏറ്റവും കൂടുതൽ യുദ്ധങ്ങളരങ്ങേറിയതും രക്തപ്പുഴയൊഴുകിയതും പുതിയ സംസ്‌കാരങ്ങളുണർന്നതും യൂറോപ്പിലാണ്. ഈ യൂറോപ്പിന്റെ ഇന്നിന്റെ അവസ്ഥാവിശേഷങ്ങളിലൂടെയുള്ള ഒരു സഞ്ചാരമാണ് കെ. ടി ത്രേസ്യയുടെ ‘യൂറോപ്പ് ഒരു വിസ്മയം.’ ചരിത്രം അവശേഷിപ്പിച്ചവ ഇന്നും കേടുകൂടാതെ നിലനിർത്തിയിരിക്കുന്ന യൂറോപ്പ്യൻ കാഴ്ചകളും യൂറോപ്പിന്റെ പ്രകൃതി മനോഹാരിതയും ലേഖകിക വിവരിക്കുന്നു ഇവിടെ. സ്‌പെയിൻ, ഫ്രാൻസ്, ബെൽജിയം, ജർമനി, സ്വിസ്റ്റർലൻഡ്, ഇറ്റലി, വത്തിക്കാൻ എന്നീ ഏഴ് രാജ്യങ്ങളിലൂടെയുള്ള യാത്രയിൽ കണ്ടലേകാത്ഭുതങ്ങളായ ഈഫൽ ടവറും പിസായിലെ ചരിഞ്ഞഗോപുരവും ദൈവാലയങ്ങളിലെ ശിൽപ്പ സൗന്ദര്യങ്ങളുടെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളും
ജപമാലയുടെ ഉത്ഭവത്തെയും വളർച്ചയെയും പറ്റി അറിവു നൽകുന്നതോടൊപ്പം ജപമാല ചൊല്ലി മറിയത്തിന്റെ മാദ്ധ്യസ്ഥ്യം അപേക്ഷിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഗ്രന്ഥമാണ് ഫാ. സെബാസ്റ്റ്യൻ കിഴക്കെയിലിന്റെ ‘ജപമാല’യും മരിയൻ വിജ്ഞാനീയവും.’ മാതാവായ മറിയത്തിന്റെ സംരക്ഷണം നമുക്കു ലഭിക്കുന്നതിനും തിന്മയുടെ ശക്തികളിൽനിന്ന് നമ്മെ പരിരക്ഷിക്കുന്നതിനും, പാപത്തിന്റെ വഴികളിൽ സഞ്ചരിക്കാൻ ഇടയാകാതിരിക്കുന്നതിനും നാം ഏറെ താൽപ്പര്യത്തോടെയും ആഴമുള്ള വിശ്വാസത്തോടെയും ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്ന് ഗ്രന്ഥം ഉദ്‌ബോധിപ്പിക്കുന്നു. ജപമാലയുടെ പിന്നിലെ രഹസ്യങ്ങൾ മനസ്സിലാക്കാൻ താൽപ്പര്യപ്പെടുന്നവർക്കും പ്രത്യകിച്ച് യുവമനസ്സുകൾക്ക് ഏറെ സഹായകരമാകുന്ന ഈ ഗ്രന്ഥം
നസ്രത്തിലെ ക്രിസ്തുവിന്റെ സ്വാഭാവികവും മാനുഷികവുമായ മുഖം മുഖ്യവിഷയമാക്കി എഴുതിയ പുസ്തകമാണ് എസ്. വെങ്ങാലൂർ സി.എം.ഐയുടെ ജനങ്ങളുടെ ക്രിസ്തു. ദൈവശാസ്ത്രജ്ഞന്മാരുടെയും തത്വചിന്തകരുടെയും ക്രിസ്തുവിനെയല്ല ഗ്രന്ഥകാരൻ ഇവിടെ അവതരിപ്പിക്കുന്നത്. മറിച്ച് സാധാരണക്കാർ, അലയുന്നവർ, വലയുന്നവർ, കരയുന്നവർ, എന്നിവരുടെ സുഹൃത്തും സംരക്ഷകനും അധ്വാനിക്കുകയും വിയർപ്പണിയുകയും ചെയ്യുന്നവരുടെ പ്രതിനിധിയായ ക്രിസ്തുവിനെയാണ് അവതരിപ്പിച്ചിരിക്കുന്നത്. തീർത്തും സാധാരണക്കാരനായായിരുന്ന ക്രിസ്തുവിന്റെ ആശയങ്ങൾ അനന്യലഭ്യങ്ങളും നിത്യം നിലനിൽക്കുന്നതുമായിരുന്നു. നൂതനവും വ്യത്യസ്തവുമായ ഒരു സ്‌നേഹവിപ്ലവത്തിന്റെ ചിന്തകളാണ് പ്രചരിപ്പിച്ചത്. ഇന്നും ജനകോടികളിൽ സ്വാധീനം ചെലുത്തുന്നുണ്ട് ക്രിസ്തുവിന്റെ വിശിഷ്‌ടോപദേശങ്ങളെന്ന് ഗ്രന്ഥകാരൻ വ്യക്തമാക്കുന്നു ഇവിടെ.
സുവിശേഷമാകാനും സുവിശേഷമേകാനും വിളിക്കപ്പെട്ടിരിക്കുന്ന ഓരോ ക്രൈസ്തവനും അറിഞ്ഞിരിക്കേണ്ടതും അനുവർത്തിക്കേണ്ടതുമായ സുവിശേഷചിന്തകൾ ഉൾക്കൊള്ളിച്ചിരിക്കുന്ന പുസ്തകമാണ് സിസ്റ്റർ സോസിമ എം. എസ്. ജെയുടെ ‘നമുക്കും സുവിശേഷകരാകാം.’ യേശുവിന്റെ പ്രബോധനങ്ങൾ ഹൃദയത്തിൽ പതിയത്തക്കവിധത്തിൽ ലളിതമായി അവതരിപ്പിക്കുന്നു സിസ്റ്റർ ഇവിടെ. മാമ്മോദീസാ സ്വീകരിച്ച ഏതൊരു വ്യക്തിയുടെയും കടമയാണ് യേശുവിനെ മറ്റുള്ളവർക്ക് പകർന്നുകൊടുക്കുകയെന്നത്. ഈയൊരു ലക്ഷ്യത്തോടെയാണ് നാം ജീവിക്കേണ്ടതുമെന്നും പുസ്തകം ഓർമിപ്പിക്കുന്നു. വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും അതിരുകൾ വിസ്തൃതമാക്കാനാണ് യേശു നമ്മോടാവശ്യപ്പെടുന്നത്. യേശു നമ്മിലും ഈ ലോകം മുഴുവനിലും ജീവിക്കുന്നു എന്ന് കാണിച്ചുകൊടുക്കുന്നതിന് അവിടുന്ന് നമ്മെ
ക്രിസ്തുവിനെ ജീവിതത്തിലേക്ക് ചേർത്തു നിർത്തേണ്ടതിന്റെ ആവശ്യകതയെ ഓർമിപ്പിക്കുകയാണ് ജോയി പുള്ളോലിക്കലിക്കലിന്റെ കുരിശിൻ ചുവട്ടിലെ ക്ഷണക്കത്തുകൾ. അനുദിന ജീവിതത്തിന്റെ വ്യത്യസ്തതലങ്ങളെ സ്പർശിച്ച് കടന്നുപോകുന്ന ഈ പുസ്തകം ലളിതമായ ചില ചിന്തകൾ കോർത്തിണക്കിയാണ് വായനക്കാരുടെ മുന്നിലെത്തിക്കുന്നത്. ജീവിതത്തിൽ നാം മറന്നുപോകുന്ന പലകാര്യങ്ങളും വിവിധങ്ങളായ ചിന്തകളിലൂടെ നമ്മെ ഓർമപ്പെടുത്തുന്നു പുസ്തകം. ദൈവം തിരിച്ചുനൽകിയ ആധാരം ജീവിതത്തിന്റെ താളക്രമങ്ങൾ തെറ്റിപ്പോകുന്നത് പലപ്പോഴും ആഗ്രഹങ്ങൾ സഫലമാകാൻ വൈകുന്നതുമൂലമാണ്. അല്ലെങ്കിൽ പ്രതീക്ഷകൾക്കുമീതെ യാതൊരു സാധ്യതയും നമുക്ക് കണ്ടെത്താൻ കഴിയാത്തതുകൊണ്ടുമാകാം. ഡോക്ടർമാർ പറയും ‘രോഗം മാറാൻ ഒരു
ശാസ്ത്രവും ചരിത്രവും ദൈവികതയും സമന്വയിക്കുന്ന വർത്തമാനകാഴ്ചകളിലൂടെയുള്ള ഒരു യാത്രയാണ് ജയ്‌മോൻ കുമരകത്തിന്റെ ‘ശാസ്ത്രവും ചരിത്രവും പിന്നെ ദൈവവും.’ ശാസ്ത്രം പുരോഗമിക്കുമ്പോൾ ദൈവത്തെ തള്ളിപ്പറയേണ്ടതുണ്ടോ? ചരിത്രം നൽകുന്ന പാഠങ്ങളെ കണ്ടില്ലെന്നു നടിക്കാമോ? മനുഷ്യജീവിതത്തിന്റെ തിരക്കുകളിലേക്ക് മതത്തെയും ദൈവത്തെയും ചേർത്തുനിർത്തേണ്ടതുണ്ടോ? തുടങ്ങിയ ചിന്തകളെ ലേഖകൻ നീതിപൂർവം വിചിന്തനം ചെയ്യുന്നു. സയൻസ് മാത്രമാണ് ശരിയെന്ന് ജനത്തെ ബോധ്യപ്പെടുത്തി ദൈവത്തിൽനിന്നും മനുഷ്യനെ അകറ്റാനുള്ള ശ്രമം ഇന്നും ഊർജിതമാകുകയാണെന്ന് ലേഖകൻ വ്യക്തമാക്കുന്നു. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ ഇല്ലാതാക്കാനുള്ള ചിലരുടെ പരിശ്രമങ്ങൾക്കും ദൈമില്ലന്ന പറയുന്ന
നിരന്തരമായ പ്രാർത്ഥനാനുഭവങ്ങളിലൂടെ കണ്ടെത്താൻ കഴിഞ്ഞ പരിശുദ്ധാത്മാവിന്റെ വിവിധ വരങ്ങളും അവയുടെ ഉപയോഗത്തെക്കുറിച്ചുള്ള പങ്കുവെയ്ക്കലുമാണ് ജോസ് കാപ്പന്റെ വരദാനങ്ങൾ പ്രായോഗിക ജീവിതത്തിൽ. അനുദിന ജീവിതത്തിലുണ്ടാകുന്ന പരിശുദ്ധാത്മാവിന്റെ ഇടപെടലുകളെകുറിച്ചും ആ ഇടപെടലുകളെ എങ്ങനെ മനസ്സിലാക്കാമെന്നും പുസ്തകത്തിൽ പ്രതിപാദിക്കുന്നു. മാനുഷികബുദ്ധിക്കും ലൗകികവിജ്ഞാനത്തിനും അതീതമായ ദൈവാത്മാവിന്റെ പ്രവർത്തനങ്ങൾ ആലസ്യത്തിലാണ്ടു കിടന്നിരുന്ന ക്രൈസ്തവസമൂഹങ്ങളെ ഇന്ന് ഉണർത്തിക്കൊണ്ടിരിക്കുന്നു. ആദിമസഭയിൽ സാധാരണമായിരുന്നതും പിന്നീട് വിശുദ്ധരുടെ ജീവിതത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്നതുമായ രോഗശാന്തി, ദർശനങ്ങൾ, പ്രവചനങ്ങൾ, അത്ഭുതങ്ങൾ മുതലായ അരൂപിയുടെ വരങ്ങൾ സാധാരണക്കാരുടെ ജീവിതത്തിലും അനുഭവവേദ്യമാക്കിക്കൊണ്ട്് യേശുക്രിസ്തു ഇന്നും
Don’t want to skip an update or a post?