ഫാ. ജോസഫ് വയലില്‍ CMI കട്ടുപറിച്ച പൂവ്. ഇങ്ങനെയൊരു പേര് ഒരു പുസ്തകത്തിന് കേള്‍ക്കുമ്പോള്‍ ഇത് നോവലോ, ചെറുകഥാ സമാഹാരമോ, കവിതാ സമാഹാരമോ ആയിരിക്കും എന്നാണ് തോന്നുക. എന്നാല്‍, ഇത് ശ്രേഷ്ഠമായ, ആത്മകഥാ ഗന്ധമുള്ള, ഒരു അമൂല്യ ആത്മീയ ഗ്രന്ഥമാണ്. ശാലോം ചെയര്‍മാന്‍ ഷെവലിയാര്‍ ബെന്നി പുന്നത്തറയുടെ ഭാര്യ സ്റ്റെല്ല ബെന്നിയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഞാന്‍ ഈ പുസ്തകം പലതവണ വായിച്ചു. പുസ്തകത്തിന്റെ പേരിന് പ്രത്യേകതയും ആകര്‍ഷണീയതയും ഉള്ളതുപോലെതന്നെ, ഇത് വായിക്കുമ്പോഴും പ്രത്യേകതയും ആകര്‍ഷണീയതയും ആത്മീയ
ജോസഫ് മൂലയില്‍ അമേരിക്കന്‍ സുവിശേഷകനും എഴുത്തുകാരനും ചിന്തകനുമായിരുന്ന ഡോ. വിന്‍സന്റ് പീലിനെ ഒരിക്കല്‍ അപരിചിതനായ ഒരാള്‍ ഫോണില്‍ വിളിച്ചു. ”എല്ലാം നഷ്ടപ്പെട്ടു. ഇനി എന്തിന് ജീവിക്കണം?” എന്നതായിരുന്നു ചോദ്യം. ബിസിനസ് തകര്‍ന്നതിന്റെ പേരില്‍ നിരാശക്ക് അടിമപ്പെട്ട് ആത്മഹത്യയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന ഒരാളാണ് അങ്ങേത്തലയ്ക്കലെന്ന് അദ്ദേഹത്തിന് മനസിലായി. അയാളെ ആശ്വസിപ്പിച്ചതിനുശേഷം രാവിലെതന്നെ ഓഫീസില്‍ വന്നു കാണാന്‍ ഡോ. പീല്‍ ആവശ്യപ്പെട്ടു. ”നഷ്ടങ്ങളുടെ കഥകള്‍ മാത്രമാണ് പറയുവാനുള്ളത്. പ്രതീക്ഷിക്കാന്‍ ഒന്നും അവശേഷിക്കുന്നില്ല.” ഡോ. പീലിന് അഭിമുഖമായി ഇരുന്നുകൊണ്ട് ആ മധ്യവയസ്‌ക്കന്‍
ജപമാലയുടെ ഉത്ഭവത്തെയും വളർച്ചയെയും പറ്റി അറിവു നൽകുന്നതോടൊപ്പം ജപമാല ചൊല്ലി മറിയത്തിന്റെ മാദ്ധ്യസ്ഥ്യം അപേക്ഷിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഗ്രന്ഥമാണ് ഫാ. സെബാസ്റ്റ്യൻ കിഴക്കെയിലിന്റെ ‘ജപമാല’യും മരിയൻ വിജ്ഞാനീയവും.’ മാതാവായ മറിയത്തിന്റെ സംരക്ഷണം നമുക്കു ലഭിക്കുന്നതിനും തിന്മയുടെ ശക്തികളിൽനിന്ന് നമ്മെ പരിരക്ഷിക്കുന്നതിനും, പാപത്തിന്റെ വഴികളിൽ സഞ്ചരിക്കാൻ ഇടയാകാതിരിക്കുന്നതിനും നാം ഏറെ താൽപ്പര്യത്തോടെയും ആഴമുള്ള വിശ്വാസത്തോടെയും ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്ന് ഗ്രന്ഥം ഉദ്‌ബോധിപ്പിക്കുന്നു. ജപമാലയുടെ പിന്നിലെ രഹസ്യങ്ങൾ മനസ്സിലാക്കാൻ താൽപ്പര്യപ്പെടുന്നവർക്കും പ്രത്യകിച്ച് യുവമനസ്സുകൾക്ക് ഏറെ സഹായകരമാകുന്ന ഈ ഗ്രന്ഥം
ഇ. സന്തോഷ് കുമാര്‍ സിജോ എം. ജോണ്‍സണ്‍ ദൃശ്യസമ്പന്നമായ ചില തുടക്കങ്ങളിലൂടെ സ്വന്തം കഥയെ അവതരിപ്പിക്കുന്നു. അത്തരം തുടക്കങ്ങളെ അയാള്‍ ഒരു നോവലിന്റെ വിവരണാത്മകമായ രീതിയിലേക്ക് വഴിമാറ്റുന്നു. അങ്ങനെ നോക്കുമ്പോള്‍ സിജോയുടെ കഥകള്‍ മിക്കവാറും എല്ലാം തന്നെ നോവലുകളാണെന്നു പറയണം. വലിപ്പം കൊണ്ടല്ല, എഴുതുന്നതിന്റെ രീതി കൊണ്ടാണ് കഥകള്‍ ഇങ്ങനെ നോവലുകളായി രൂപാന്തരപ്പെടുന്നത്. കഥാപാത്രങ്ങളുടെ ജീവിതകഥ മുഴുവനായും നമുക്ക് ഓരോ കഥയിലും വായിക്കാം. അവരുടെ ജനനം, ചെറുപ്പകാലം, വിദ്യാഭ്യാസം, കുടുംബജീവിതം, തൊഴില്‍ എന്നിങ്ങനെ ഒരു മനുഷ്യജീവിതത്തിന്റെ എല്ലാഘട്ടങ്ങളേയും വിവരിച്ചുതന്നുകൊണ്ടാണ്
ചരിത്രത്തിന്റെ നാൾവഴിയിൽ ഏറ്റവും കൂടുതൽ യുദ്ധങ്ങളരങ്ങേറിയതും രക്തപ്പുഴയൊഴുകിയതും പുതിയ സംസ്‌കാരങ്ങളുണർന്നതും യൂറോപ്പിലാണ്. ഈ യൂറോപ്പിന്റെ ഇന്നിന്റെ അവസ്ഥാവിശേഷങ്ങളിലൂടെയുള്ള ഒരു സഞ്ചാരമാണ് കെ. ടി ത്രേസ്യയുടെ ‘യൂറോപ്പ് ഒരു വിസ്മയം.’ ചരിത്രം അവശേഷിപ്പിച്ചവ ഇന്നും കേടുകൂടാതെ നിലനിർത്തിയിരിക്കുന്ന യൂറോപ്പ്യൻ കാഴ്ചകളും യൂറോപ്പിന്റെ പ്രകൃതി മനോഹാരിതയും ലേഖകിക വിവരിക്കുന്നു ഇവിടെ. സ്‌പെയിൻ, ഫ്രാൻസ്, ബെൽജിയം, ജർമനി, സ്വിസ്റ്റർലൻഡ്, ഇറ്റലി, വത്തിക്കാൻ എന്നീ ഏഴ് രാജ്യങ്ങളിലൂടെയുള്ള യാത്രയിൽ കണ്ടലേകാത്ഭുതങ്ങളായ ഈഫൽ ടവറും പിസായിലെ ചരിഞ്ഞഗോപുരവും ദൈവാലയങ്ങളിലെ ശിൽപ്പ സൗന്ദര്യങ്ങളുടെ അത്ഭുതപ്പെടുത്തുന്ന കാഴ്ചകളും
നസ്രത്തിലെ ക്രിസ്തുവിന്റെ സ്വാഭാവികവും മാനുഷികവുമായ മുഖം മുഖ്യവിഷയമാക്കി എഴുതിയ പുസ്തകമാണ് എസ്. വെങ്ങാലൂർ സി.എം.ഐയുടെ ജനങ്ങളുടെ ക്രിസ്തു. ദൈവശാസ്ത്രജ്ഞന്മാരുടെയും തത്വചിന്തകരുടെയും ക്രിസ്തുവിനെയല്ല ഗ്രന്ഥകാരൻ ഇവിടെ അവതരിപ്പിക്കുന്നത്. മറിച്ച് സാധാരണക്കാർ, അലയുന്നവർ, വലയുന്നവർ, കരയുന്നവർ, എന്നിവരുടെ സുഹൃത്തും സംരക്ഷകനും അധ്വാനിക്കുകയും വിയർപ്പണിയുകയും ചെയ്യുന്നവരുടെ പ്രതിനിധിയായ ക്രിസ്തുവിനെയാണ് അവതരിപ്പിച്ചിരിക്കുന്നത്. തീർത്തും സാധാരണക്കാരനായായിരുന്ന ക്രിസ്തുവിന്റെ ആശയങ്ങൾ അനന്യലഭ്യങ്ങളും നിത്യം നിലനിൽക്കുന്നതുമായിരുന്നു. നൂതനവും വ്യത്യസ്തവുമായ ഒരു സ്‌നേഹവിപ്ലവത്തിന്റെ ചിന്തകളാണ് പ്രചരിപ്പിച്ചത്. ഇന്നും ജനകോടികളിൽ സ്വാധീനം ചെലുത്തുന്നുണ്ട് ക്രിസ്തുവിന്റെ വിശിഷ്‌ടോപദേശങ്ങളെന്ന് ഗ്രന്ഥകാരൻ വ്യക്തമാക്കുന്നു ഇവിടെ.
സുവിശേഷമാകാനും സുവിശേഷമേകാനും വിളിക്കപ്പെട്ടിരിക്കുന്ന ഓരോ ക്രൈസ്തവനും അറിഞ്ഞിരിക്കേണ്ടതും അനുവർത്തിക്കേണ്ടതുമായ സുവിശേഷചിന്തകൾ ഉൾക്കൊള്ളിച്ചിരിക്കുന്ന പുസ്തകമാണ് സിസ്റ്റർ സോസിമ എം. എസ്. ജെയുടെ ‘നമുക്കും സുവിശേഷകരാകാം.’ യേശുവിന്റെ പ്രബോധനങ്ങൾ ഹൃദയത്തിൽ പതിയത്തക്കവിധത്തിൽ ലളിതമായി അവതരിപ്പിക്കുന്നു സിസ്റ്റർ ഇവിടെ. മാമ്മോദീസാ സ്വീകരിച്ച ഏതൊരു വ്യക്തിയുടെയും കടമയാണ് യേശുവിനെ മറ്റുള്ളവർക്ക് പകർന്നുകൊടുക്കുകയെന്നത്. ഈയൊരു ലക്ഷ്യത്തോടെയാണ് നാം ജീവിക്കേണ്ടതുമെന്നും പുസ്തകം ഓർമിപ്പിക്കുന്നു. വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും അതിരുകൾ വിസ്തൃതമാക്കാനാണ് യേശു നമ്മോടാവശ്യപ്പെടുന്നത്. യേശു നമ്മിലും ഈ ലോകം മുഴുവനിലും ജീവിക്കുന്നു എന്ന് കാണിച്ചുകൊടുക്കുന്നതിന് അവിടുന്ന് നമ്മെ
ക്രിസ്തുവിനെ ജീവിതത്തിലേക്ക് ചേർത്തു നിർത്തേണ്ടതിന്റെ ആവശ്യകതയെ ഓർമിപ്പിക്കുകയാണ് ജോയി പുള്ളോലിക്കലിക്കലിന്റെ കുരിശിൻ ചുവട്ടിലെ ക്ഷണക്കത്തുകൾ. അനുദിന ജീവിതത്തിന്റെ വ്യത്യസ്തതലങ്ങളെ സ്പർശിച്ച് കടന്നുപോകുന്ന ഈ പുസ്തകം ലളിതമായ ചില ചിന്തകൾ കോർത്തിണക്കിയാണ് വായനക്കാരുടെ മുന്നിലെത്തിക്കുന്നത്. ജീവിതത്തിൽ നാം മറന്നുപോകുന്ന പലകാര്യങ്ങളും വിവിധങ്ങളായ ചിന്തകളിലൂടെ നമ്മെ ഓർമപ്പെടുത്തുന്നു പുസ്തകം. ദൈവം തിരിച്ചുനൽകിയ ആധാരം ജീവിതത്തിന്റെ താളക്രമങ്ങൾ തെറ്റിപ്പോകുന്നത് പലപ്പോഴും ആഗ്രഹങ്ങൾ സഫലമാകാൻ വൈകുന്നതുമൂലമാണ്. അല്ലെങ്കിൽ പ്രതീക്ഷകൾക്കുമീതെ യാതൊരു സാധ്യതയും നമുക്ക് കണ്ടെത്താൻ കഴിയാത്തതുകൊണ്ടുമാകാം. ഡോക്ടർമാർ പറയും ‘രോഗം മാറാൻ ഒരു
Don’t want to skip an update or a post?