Follow Us On

08

July

2025

Tuesday

  • ഡോ. ജോസ് തെക്കുംചേരിക്കുന്നേലിന്റെ മെത്രാഭിഷേകം 12 ന്

    ഡോ. ജോസ് തെക്കുംചേരിക്കുന്നേലിന്റെ മെത്രാഭിഷേകം 12 ന്0

    ന്യൂഡല്‍ഹി: ജലന്ധര്‍ രൂപത മെത്രാനായി നിയമിതനായ ഡോ. ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേലിന്റെ സ്ഥാനാരോഹണം ജൂലൈ 12 ശനിയാഴ്ച നടക്കും. ജലന്ധറിലെ ട്രിനിറ്റി കോളജ് കാമ്പസില്‍ രാവിലെ പത്തിന് ആരംഭിക്കുന്ന മെത്രാഭിഷേക ചടങ്ങുകള്‍ക്ക് ഡല്‍ഹി ആര്‍ച്ചുബിഷപ് ഡോ. അനില്‍ ജോസഫ് തോമസ് കൂട്ടോ മുഖ്യകാര്‍മികത്വം വഹിക്കും. ജലന്ധര്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ആഞ്ചലോ റുഫിനോ ഗ്രേഷ്യസ്, ഉജ്ജൈന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ എന്നിവര്‍ സഹകാര്‍മികരാകും. ഷിംല-ചണ്ഡീഗഡ് ബിഷപ് ഡോ. സഹായ തദേവൂസ് തോമസ് വചന സന്ദേശം നല്‍കും.

  • ജന്മനാട്ടില്‍ ഫാ. സ്റ്റാന്‍ സ്വമിയുടെ സ്മാരകം അനാച്ഛാദനം ചെയ്തു

    ജന്മനാട്ടില്‍ ഫാ. സ്റ്റാന്‍ സ്വമിയുടെ സ്മാരകം അനാച്ഛാദനം ചെയ്തു0

    ട്രിച്ചി (തമിഴ്‌നാട്): ജാര്‍ഖണ്ഡിലെ ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്ന ഫാ. സ്റ്റാന്‍ സ്വാമിക്ക് ജന്മനാട്ടില്‍ സ്മാരകം ഒരുങ്ങി. തമിഴ്‌നാട്ടിലെ ട്രിച്ചി ജില്ലയിലെ ലാല്‍ഗുഡിക്കടുത്തുള്ള വിരുഗലൂരില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ പ്രതിമ കനിമൊഴി എംപി  അനാച്ഛാദനം ചെയ്തു.  സ്റ്റാന്‍ സ്വാമി പീപ്പിള്‍സ് ഫെഡറേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശപ്രവര്‍ത്തകരും സാധാരണക്കാരായ നൂറുകണക്കിന് ഗ്രാമീണരും പങ്കെടുത്തു. ഗ്രാമത്തിന്റെ ശാന്തമായ അന്തരീക്ഷത്തില്‍  അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ നിറഞ്ഞുനിന്ന സമ്മേളനം ഏറെ വികാരഭരിതമായിരുന്നു. നാടോടി ഗാനങ്ങള്‍ കൊണ്ട് അന്തരീക്ഷം മുഖരിതമായി. നീതി, സ്വാതന്ത്ര്യം തുടങ്ങി ഫാ.

  • ഗ്രഹാം സ്റ്റെയിന്‍സിന്റെ  കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ട ചെങ്കു ഹന്‍സ്ദ ക്രൈസ്തവവിശ്വാസം സ്വീകരിച്ചു

    ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ട ചെങ്കു ഹന്‍സ്ദ ക്രൈസ്തവവിശ്വാസം സ്വീകരിച്ചു0

    ഭുവനേശ്വര്‍/ഒഡീഷ: 1999-ല്‍ ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെയും അദ്ദേഹത്തിന്റെ രണ്ട് ആണ്‍മക്കളെയും കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെട്ട  ജുവനൈല്‍ കുറ്റവാളിയായിരുന്ന ചെങ്കു ഹന്‍സ്ദ ക്രൈസ്തവ വിശ്വാസംസ്വീകരിച്ചു. ക്രൈസ്തവ വിശ്വാസം തനിക്ക് ആന്തരിക സമാധാനവും സൗഖ്യവും നല്‍കിയതായി അദ്ദേഹം പറഞ്ഞു. ഒഡീഷയില്‍വച്ച് പത്രപ്രവര്‍ത്തകനായ ദയാശങ്കര്‍ മിശ്രയുമായി നടത്തിയ വീഡിയോ അഭിമുഖത്തിലാണ് ചെങ്കു താന്‍ ക്രൈസ്തവവിശ്വാസത്തിലേക്ക് കടന്നുവന്ന വിവരം പരസ്യമായി പ്രഖ്യാപിച്ചത്. ശിക്ഷിക്കപ്പെട്ട സമയത്ത് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഒമ്പത് വര്‍ഷം ജയിലില്‍ കഴിഞ്ഞ ചെങ്കു, ക്രിസ്തുമതത്തിലേക്ക് കടന്നുവരാനുള്ള തന്റെ തീരുമാനം ആരുടെയും സമ്മര്‍ദ്ദത്തിന്റെയോ

  • ദളിത് ക്രൈസ്തവര്‍ക്ക് സംവരണം; കാമ്പയിനുമായി മദ്രാസ്-മൈലാപ്പൂര്‍ അതിരൂപത

    ദളിത് ക്രൈസ്തവര്‍ക്ക് സംവരണം; കാമ്പയിനുമായി മദ്രാസ്-മൈലാപ്പൂര്‍ അതിരൂപത0

    ചെന്നൈ: ദളിത് ക്രൈസ്തവര്‍ക്ക്  തമിഴ്‌നാട്ടില്‍ 4.6% ആഭ്യന്തര സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  മദ്രാസ്- മൈലാപ്പൂര്‍ അതിരൂപതയുടെ എസ്സി/എസ്ടി കമ്മീഷന്റെ നേതൃത്വത്തില്‍ ഒപ്പുശേഖരണ കാമ്പയിന്‍ ആരംഭിച്ചു. തമിഴ്‌നാട്ടില്‍ പിന്നാക്ക വിഭാഗ (ബിസി) വിഭാഗങ്ങള്‍ക്ക് 26.5 ശതമാനവും മുസ്ലീങ്ങള്‍ക്ക് 3.5 സംവരണവുമാണ് നിലവിലുള്ളത്. ദളിത് ക്രൈസ്തവര്‍ സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളില്‍ പിന്നിലാണെങ്കിലും ക്രൈസ്തവ വിശ്വാസികളായതിന്റെ പേരില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്ന് ഒഴിവാക്ക പ്പെട്ടിരിക്കുകയാണ്. ”ഇത് ഒരു പുതിയ ക്വാട്ടയ്ക്കുള്ള ആവശ്യമല്ല, മറിച്ച് നിലവിലുള്ള പിന്നാക്ക വിഭാഗ ക്വാട്ടയ്ക്കുള്ളില്‍ ആന്തരിക പുനര്‍വിന്യാസത്തിനുള്ള

  • ക്രൈസ്തവരെ അക്രമിച്ച പ്രതികളെ അറസ്റ്റു ചെയ്യാതെ പോലീസ്; അക്രമികളെ ഭയന്ന് വീട്ടിലേക്ക് പോകാന്‍ കഴിയാതെ വിശ്വാസികള്‍

    ക്രൈസ്തവരെ അക്രമിച്ച പ്രതികളെ അറസ്റ്റു ചെയ്യാതെ പോലീസ്; അക്രമികളെ ഭയന്ന് വീട്ടിലേക്ക് പോകാന്‍ കഴിയാതെ വിശ്വാസികള്‍0

    ഭൂവനേശ്വര്‍: ദൈവാലയത്തില്‍നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങിയ ക്രൈസ്തവരെ അക്രമിച്ച പ്രതികളെ അറസ്റ്റു ചെയ്യാതെ പോലീസ്. ഇതുമൂലം മര്‍ദ്ദനത്തിന് ഇരകളായവര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ്. ഇനിയും  ഏതു സമയത്തും അക്രമങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. ഒഡീഷയിലെ മല്‍ക്കാന്‍ഗിരി ജില്ലയിലെ കൊട്ടമാറ്റേരു ഗ്രാമത്തില്‍ ഈ മാസം 21ന് രാവിലെയായിരുന്നു തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗദളിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദനം അഴിച്ചുവിട്ടത്. മാരകായുധങ്ങളും വടികളുമായി വിശ്വാസികളെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. 30 പേര്‍ക്ക് പരിക്കേറ്റു. ഏഴു പേരുടെ പരിക്കുകള്‍

  • ക്രൈസ്തവരുടെ പ്രാര്‍ത്ഥനകള്‍ക്ക് അനുമതി നിഷേധിക്കരുതെന്ന് ഉത്തര്‍പ്രദേശ് ഹൈക്കോടതി; വിധിയെ സ്വാഗതം ചെയ്ത് വിശ്വാസികള്‍

    ക്രൈസ്തവരുടെ പ്രാര്‍ത്ഥനകള്‍ക്ക് അനുമതി നിഷേധിക്കരുതെന്ന് ഉത്തര്‍പ്രദേശ് ഹൈക്കോടതി; വിധിയെ സ്വാഗതം ചെയ്ത് വിശ്വാസികള്‍0

    അലഹബാദ്: മതപരമായ പ്രാര്‍ത്ഥനകള്‍ നിയമലംഘന മല്ലെന്നും ക്രൈസ്തവരുടെ പ്രാര്‍ത്ഥനകള്‍ക്ക് അനുമതി നിഷേധിക്കരുതെന്നും വ്യക്തമാക്കി ഉത്തര്‍പ്രദേശ് ഹൈക്കോടതിയുടെ ശ്രദ്ധേയമായ വിധി. പ്രാര്‍ത്ഥനാ യോഗങ്ങള്‍ നടത്താനുള്ള അപേക്ഷകള്‍ക്ക് ഉദ്യോഗസ്ഥര്‍  തുടര്‍ച്ചയായി അനുമതി നിഷേധിക്കുന്നതിനെതിരെ വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്. മതപരമായ പ്രാര്‍ത്ഥനകള്‍ നടത്തുന്നത് നിയമലംഘനമല്ലെന്ന് വിധിയില്‍ എടുത്തുപറയുന്നുണ്ട്. ഭരണഘടന പ്രകാരം ഓരോ പൗരനും നിയമത്തിന് വിധേയമായി തന്റെ മതപരമായ വിശ്വാസം  പുലര്‍ത്താനും അനുഷ്ഠിക്കാനും അവകാശമുണ്ടെന്ന് വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.  പ്രാര്‍ത്ഥനാ യോഗങ്ങള്‍ നടത്തുന്നതിനുള്ള ക്രൈസ്തവരുടെ അപേക്ഷകള്‍

  • മധ്യപ്രദേശില്‍ ക്രൈസ്തവരെ അര്‍ദ്ധനഗ്നരായി നടത്തി; അക്രമികളുടെ പക്ഷംചേര്‍ന്ന് പോലീസും

    മധ്യപ്രദേശില്‍ ക്രൈസ്തവരെ അര്‍ദ്ധനഗ്നരായി നടത്തി; അക്രമികളുടെ പക്ഷംചേര്‍ന്ന് പോലീസും0

    ബുര്‍ഹാന്‍പൂര്‍  (മധ്യപ്രദേശ്):  മധ്യപ്രദേശില്‍ തീവ്രഹിന്ദുത്വവാദികള്‍ ക്രൈസ്തവരെ ആക്രമിച്ച് അര്‍ദ്ധനഗ്നരായി നടത്തി. നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമപ്രകാരം കള്ളക്കേസ് ചുമത്തി പോലീസ് അവരെ ജയിലില്‍ അടയ്ക്കുകയും ചെയ്തു. നീതി നടപ്പിലാക്കേണ്ട പോലീസ് ഉദ്യോഗസ്ഥര്‍ ഈ കാടത്തത്തിനു കൂട്ടുനിന്നതിനൊപ്പം അക്രമികളുടെ പക്ഷംചേര്‍ന്ന് ക്രൂരമായ വിധത്തില്‍ നീതിനിഷേധം നടത്തുകയും ചെയ്ത സംഭവത്തില്‍ കടുത്ത പ്രതിഷേധം ഉയരുകയാണ്. മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ജില്ലയിലെ നേപനഗര്‍ ഗ്രാമത്തില്‍ ജൂണ്‍ 22-ന് രാത്രിയിലാണ് നിര്‍ബന്ധിത മതപരി വര്‍ത്തനം ആരോപിച്ച് ഒരു സംഘം പാസ്റ്റര്‍ ഗോഖാരിയ സോളങ്കിയുടെ വീട്ടിലേക്ക്

  • ദൈവാലയത്തില്‍നിന്നും മടങ്ങിയ ക്രൈസ്തവര്‍ക്കു  ഒഡീഷയില്‍ മര്‍ദ്ദനം; സ്വഭാവിക പ്രതികരണമെന്ന് ബജ്റംഗദള്‍:  പ്രതിഷേധം ശക്തമാകുന്നു

    ദൈവാലയത്തില്‍നിന്നും മടങ്ങിയ ക്രൈസ്തവര്‍ക്കു ഒഡീഷയില്‍ മര്‍ദ്ദനം; സ്വഭാവിക പ്രതികരണമെന്ന് ബജ്റംഗദള്‍: പ്രതിഷേധം ശക്തമാകുന്നു0

    ഭൂവനേശ്വര്‍: ദൈവാലയത്തില്‍നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങിയ ക്രൈസ്തവര്‍ക്കു നേരെ ഒഡീഷയില്‍ തീവ്രഹിന്ദുത്വസംഘടനയായ ബജ്‌റംഗദള്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനം.  നിര്‍ബന്ധിത മതംമാറ്റത്തിനെതിരെയുള്ള ഹിന്ദുക്കളുടെ സ്വാഭാവിക പ്രതികരണമെന്ന് ന്യായീകരിച്ച് ബജ്റംഗ്ദളിന്റെ കിയോഞ്ജര്‍ ജില്ലാ തലവന്‍ സിബപാദ മിര്‍ധ രംഗത്തുവരുകയും ചെയ്തു. ഇതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ക്രൈസ്തവര്‍ വര്‍ഷം തോറും ആഘോഷിച്ചുവരുന്ന ആദ്യ വിളവെടുപ്പ് ആഘോഷത്തിനും പ്രാര്‍ത്ഥനകള്‍ക്കും ശേഷം മടങ്ങുകയായിരുന്ന ക്രൈസ്തവര്‍ക്കു നേരെയായിരുന്നു അതിക്രമം. ഒരു സംഘം ബജ്‌റംഗദള്‍  പ്രവര്‍ത്തകര്‍ വടികളുമായി വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. 30 പേര്‍ക്കോളം പരിക്കേറ്റു. ക്രൈസ്തവര്‍ ആദ്യവിളവെടുപ്പ് ആഘോഷം

Latest Posts

Don’t want to skip an update or a post?