Follow Us On

20

June

2025

Friday

  • ഇന്ത്യയും പാകിസ്താനും ഇടയിലുള്ള സ്ഥിരതയുള്ള സമാധാനത്തിനായി കാര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ആഹ്വാനം ചെയ്യുന്നു

    ഇന്ത്യയും പാകിസ്താനും ഇടയിലുള്ള സ്ഥിരതയുള്ള സമാധാനത്തിനായി കാര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ആഹ്വാനം ചെയ്യുന്നു0

    ന്യൂഡല്‍ഹി: കാശ്മീര്‍ വിഷയത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷ സാഹചര്യത്തില്‍, ബോംബെ ആര്‍ച്ച്ബിഷപ്പ് എമെറിറ്റസ് ആയ കാര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഇരുരാജ്യങ്ങളെയും സ്ഥിരതയുള്ള സമാധാനത്തിനായി പുതിയ വഴികള്‍ തേടാന്‍ ആഹ്വാനം ചെയ്തു. ‘ഇത് കാശ്മീരിലെയും, ഇന്ത്യയും പാകിസ്താനും മാത്രമല്ല, ലോക സമാധാനത്തിനായും നിര്‍ണ്ണായകമായിരിക്കും,’ എന്നും അദ്ദേഹം വത്തിക്കാന്‍ വാര്‍ത്താ ഏജന്‍സിയായ ഫിഡസിനോട് പറഞ്ഞു. പാകിസ്താനും ഇന്ത്യയും സംയുക്ത പാരമ്പര്യവും സംസ്‌കാരവും പങ്കുവെക്കുന്ന രാജ്യങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘നാം സഹോദരന്മാരാണ്—സാംസ്‌കാരികവും ആചാരാനുഷ്ഠാനങ്ങളുമായി ഒരേ പാരമ്പര്യം പങ്കുവെക്കുന്നവര്‍.

  • സമാധാനത്തിന്റെ  പുലരികള്‍ പിറക്കട്ടെ

    സമാധാനത്തിന്റെ പുലരികള്‍ പിറക്കട്ടെ0

    ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍ (ലേഖകന്‍ തൃശൂര്‍ സെന്റ് തോമസ് കോളേജിലെ അസി.പ്രഫസറാണ്). ഭര്‍ത്താവിന്റെ ചേതനയറ്റ ശരീരത്തിന് മുമ്പില്‍ സ്തംഭിച്ചുപോയ ഒരു സ്ത്രീയുടെ ചിത്രം പഹല്‍ഗാമിന്റെ നൊമ്പരക്കാഴ്ചയാണ്. കൊല്ലപ്പെട്ടത്, അവരുടെ ഭര്‍ത്താവാണെങ്കിലും ആ വെടിയുണ്ടയുടെ ആഘാതം പേറുന്നത് ഓരോ ഇന്ത്യാക്കാരനുമാണ്. ഹൃദയം നിലച്ചുപോകുന്നത്ര വേദന പേറുന്ന ആ കാഴ്ച്ചയില്‍ ഉന്മാദം കണ്ടെത്തുന്നവര്‍ രാജ്യദ്രോഹികള്‍ മാത്രമല്ല; മാനസിക രോഗികള്‍ കൂടിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്തുകൊണ്ട് കാശ്മീര്‍? വികലമായ രാഷ്ട്രീയ ലക്ഷ്യം സാധൂകരിക്കുന്നനുവേണ്ടി നിരപരാധികളായ പൗരന്മാര്‍ക്കുനേരെ ആക്രമണം നടത്തുകയും ഭീതി പരത്തുന്ന

  • അരുണാചല്‍ പ്രദേശിലെ  മിയോ അതിരൂപത ഔദ്യോഗിക  വെബ്‌സൈറ്റ് ആരംഭിച്ചു

    അരുണാചല്‍ പ്രദേശിലെ മിയോ അതിരൂപത ഔദ്യോഗിക വെബ്‌സൈറ്റ് ആരംഭിച്ചു0

    ടിന്‍സുകിയ, അസം: അരുണാചല്‍ പ്രദേശിലെ മിയോ അതിരൂപതയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ടിന്‍സുകിയയിലെ കൃഷ്ണ ജ്യോതിനിവാസില്‍ നടന്ന പ്രത്യേക ചടങ്ങില്‍ വച്ച് ലോഞ്ച് ചെയ്തു. അതിരൂപതയുടെ 20ാം വാര്‍ഷികം അടുത്തിരിക്കെ അതിരൂപതയിലെ വൈദീകരുടെ സമാപന യോഗത്തില്‍ വെച്ചായിരുന്നു ഉദ്ഘാടനം. ചടങ്ങിന് മിയോ അതിരൂപതയുടെ ബിഷപ്പ് ജോര്‍ജ് പള്ളിപ്പറമ്പില്‍ അധ്യക്ഷനായി. www.miaodiocese.in എന്ന വെബ്‌സൈറ്റ് ഉപയോഗസൗകര്യമുള്ള ആകര്‍ഷകമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. അതിരൂപതയുടെ ചരിത്രം, അതിലെ പ്രാദേശിക കേന്ദ്രങ്ങള്‍, ബിഷപ്പുമാരുടെ ജീവചരിത്രങ്ങള്‍ തുടങ്ങിയവ വിശദമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിരൂപതയുടെ സ്ഥാപക മിഷണറിമാരായ ദൈവദാനസമാരായ

  • കാത്തോലിക്ക് മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രയ്ക്ക്  പുതിയ മേഖലാ ഡയറക്ടറായി  ഡോ. സിസ്റ്റര്‍ റീമ ഗ്രേസ് സിഎംസി  നിയമിതയായി

    കാത്തോലിക്ക് മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രയ്ക്ക് പുതിയ മേഖലാ ഡയറക്ടറായി ഡോ. സിസ്റ്റര്‍ റീമ ഗ്രേസ് സിഎംസി നിയമിതയായി0

    ബംഗളൂരു: കത്തോലിക്കാ മൂല്യങ്ങള്‍ ആസ്പദമാക്കി ഇന്ത്യയില്‍ മാനസികാരോഗ്യ ശുശ്രൂഷ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി, കാത്തോലിക്ക് മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രി (സിഎംഎച്ച്എം) കേരളത്തിന് പുതിയ മേഖലാ ഡയറക്ടറായ ഡോ. സിസ്റ്റര്‍ റീമ ഗ്രേസ് സിഎംസിയെ നിയമിച്ചു. മദര്‍ ഓഫ് കാര്‍മല്‍ കോണ്‍ഗ്രിഗേഷനിലെ (സിഎംസി) സമര്‍പ്പിത അംഗമായ ഡോ. സിസ്റ്റര്‍ റീമ ഗ്രേസിന് മനശ്ശാസ്ത്രത്തില്‍ മാസ്റ്റേഴ്‌സ് ഡിഗ്രിയും ബംഗളൂരിലെ ക്രൈസ്റ്റ് സര്‍വകലാശാലയില്‍ നിന്നുള്ള പിഎച്ച്ഡിയും ഉണ്ട്. നിലവില്‍ കേരളത്തിലെ ചാവറ മൈന്‍ഡ് കെയറിന്റെ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു. സിബിസിഐയുടെ ആരോഗ്യശുശ്രൂഷാ വിഭാഗത്തിന്റെ കീഴിലായി

  • പഞ്ചാബിലെ വ്യാജ മദ്യ മരണം;  അധികാരികളുടെ അനാസ്ഥക്കെതിരെ  സഭാനേതാക്കള്‍

    പഞ്ചാബിലെ വ്യാജ മദ്യ മരണം; അധികാരികളുടെ അനാസ്ഥക്കെതിരെ സഭാനേതാക്കള്‍0

    അമൃത്സര്‍ (പഞ്ചാബ്): പഞ്ചാബ് സംസ്ഥാനത്ത് വ്യാജ മദ്യം കഴിച്ചതിനെ തുടര്‍ന്ന് 21 പേര്‍ മരിച്ചത് അധികാരികളുടെ അനാസ്ഥയെന്ന് സഭാ നേതാക്കള്‍. അമൃത്സര്‍ ജില്ലയിലെ മജിത മേഖലയിലാണ് ദുരന്തം നടന്നത്. ഇത് ഒരു മനുഷ്യനിര്‍മിത ദുരന്തമാണ് എന്ന് ജലന്ധര്‍ രൂപതയുടെ അപ്പോസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററും ബിഷപ്പുമായ അഗ്‌നലോ റുഫിനോ ഗ്രേഷ്യസ് പറഞ്ഞു. കഴിഞ്ഞ 2020ല്‍ 121 പേരുടെ ജീവന്‍ എടുത്ത ദുരന്തത്തില്‍ നിന്നും നാം ഒന്നും പഠിച്ചില്ല. അധികാരികള്‍ ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ ഇത്  ഒഴിവാക്കാമായിരുന്നു,’ എന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പ്

  • 93 വര്‍ഷത്തിനുശേഷം ബിര്‍ഹു ഗ്രാമത്തില്‍ പുതിയ സ്‌കൂള്‍ കെട്ടിടം

    93 വര്‍ഷത്തിനുശേഷം ബിര്‍ഹു ഗ്രാമത്തില്‍ പുതിയ സ്‌കൂള്‍ കെട്ടിടം0

    ഖുണ്ടി, ജാര്‍ഖണ്ഡ്: ഖുണ്ടി രൂപതയിലെ ബിര്‍ഹു ഗ്രാമത്തില്‍ 93 വര്‍ഷത്തിനുശേഷം പുതിയ സ്‌കൂള്‍ കെട്ടിടം നിര്‍മ്മിച്ചു. ആര്‍.സി. പ്രൈമറി സ്‌കൂളിന്റെ പുതുതായി നിര്‍മിച്ച കെട്ടിടം ആശീര്‍വദിക്കുകയും ഔദ്യോഗികമായി ഉദ്ഘാടനവും നടത്തുകയും ചെയ്തു. കഴിഞ്ഞ 93 വര്‍ഷങ്ങളായി മണ്ണും മുളയും ഉപയോഗിച്ചുള്ള കെട്ടിടത്തിലാണ് വിദ്യഭ്യാസം നടന്നിരുന്നത്. ഈ സുപ്രധാന ചടങ്ങിന് ഖുണ്ടി രൂപതാധ്യക്ഷന്‍ ബിനയ് കണ്ടുല്‍ന നേതൃത്വം നല്‍കി. വികാരി ജനറല്‍ ഫാ. ബിസു ബെഞ്ചമിന്‍ ഐന്‍ഡ്, രൂപതാധ്യക്ഷന്റെ സെക്രട്ടറി കൂടിയായ ഫാ. വിജയ് മിന്‍ജ്, ഫാ. ലിയോ

  • ഒരു കുടുംബത്തില്‍നിന്ന് രണ്ടു വൈദികര്‍; അമരാവതി രൂപതയ്ക്ക് അഭിമാനം

    ഒരു കുടുംബത്തില്‍നിന്ന് രണ്ടു വൈദികര്‍; അമരാവതി രൂപതയ്ക്ക് അഭിമാനം0

    രാജുര, മഹാരാഷ്ട്ര: അമരാവതി രൂപതയ്ക്ക് അഭിമാനമായി ഒരു കുടുംബത്തില്‍നിന്ന് രണ്ടുസഹോദരങ്ങള്‍ ഒരുമിച്ച് വൈദീകപട്ടം സ്വീകരിച്ചു. രാജുരയിലെ സെന്റ് സേവ്യേഴ്‌സ് ദൈവാലയ മിഷന്‍ സെന്ററില്‍ നടന്ന വൈദിക അഭിഷേക ശുശ്രൂഷയില്‍ സഹോദരന്മാരായ ഡീക്കന്‍ അവിനാശ് കുമാരിയയും ഡീക്കന്‍ പ്രതീപ് കുമാരിയയുമാണ് വൈദിക സ്ഥാനമേറ്റത്. അമരാവതി രൂപതാധ്യക്ഷനായ മാല്‍ക്കം സിക്വെയ്‌റാ അഭിഷേകപ്രാര്‍ത്ഥന നടത്തി. ആഘോഷമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികളും വൈദികരും സന്നിഹിതരായി. വൈദികസന്യാസം അര്‍പ്പണബോധത്തിന്റെയും പ്രാര്‍ത്ഥനയുടെയും സേവനത്തിന്റെയും വഴിയാണെന്ന് പ്രസംഗത്തില്‍ ബിഷപ്പ് സിക്വെയ്‌റ പറഞ്ഞു. രാജുരയിലെ കര്‍ഷക കുടുംബത്തില്‍ നിന്നുള്ള

  • ജാര്‍ഖണ്ഡിലെ ക്രൈസ്തവപീഡനം ബിഷപ് അപലപിച്ചു

    ജാര്‍ഖണ്ഡിലെ ക്രൈസ്തവപീഡനം ബിഷപ് അപലപിച്ചു0

    റാഞ്ചി: ജാര്‍ഖണ്ഡില്‍ ക്രൈസ്തവര്‍ക്കുനേരെ ചില രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണയോടെ സാമൂഹികവിരുദ്ധ ഗ്രൂപ്പുകള്‍ നടത്തുന്ന നിരന്തരമായ അക്രമങ്ങളെ ബിഷപ് തിയോഡോര്‍ മാസ്ഹരന്‍കാസ് അപലപിച്ചു. ജാര്‍ഖണ്ഡിലെ ട്രൈബല്‍ ജനതയുടെ ഉന്നമനത്തിനായി ക്രൈസ്തവ മിഷണറിമാര്‍ ചെയ്യുന്ന സേവനങ്ങള്‍ക്കെതിരെ വലിയ കാമ്പെയ്ന്‍ നടന്നുകൊണ്ടിരിക്കുകയാണ് അദ്ദേഹം സൂചിപ്പിച്ചു. ചില ഗ്രൂപ്പുകള്‍ യാതൊരു അടിസ്ഥാനവുമില്ലാതെ മതപരിവര്‍ത്തനം ആരോപിച്ച് അക്രമം അഴിച്ചുവിടുന്നു, സംസ്ഥാനത്ത് സമാധാനം പുലരുന്നത് അവര്‍ ആഗ്രഹിക്കുന്നില്ല, അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെയോ, വലിയ ശക്തികളുടെയോ പിന്തുണയില്ലാതെ അവര്‍ക്കെങ്ങനെയാണ് നിയമം കൈയിലെടുക്കാന്‍ കഴിയുക ബിഷപ് ചോദിച്ചു. ജാര്‍ഖണ്ഡില്‍

Latest Posts

Don’t want to skip an update or a post?