കെയ്റോ: ക്രൈസ്തവ ആരാധനാലയങ്ങൾക്ക് നിയമപരമായ പ്രവർത്തനാനുമതി നൽകുന്ന തീരുമാനത്തിന് പിന്നാലെ, ക്രൈസ്തവ ദൈവാലയങ്ങളുടെ നിർമാണ പ്രവർത്തനങ്ങളിൽ ജോലിക്കാരായി പങ്കെടുക്കാൻ മുസ്ലീംങ്ങൾക്ക് അനുവാദം നൽകി ഈജിപ്ത് ഭരണകൂടം. ക്രൈസ്തവ ദൈവാലയങ്ങളുടെ നിർമാണ പ്രവർത്തനങ്ങളിൽ മുസ്ലീങ്ങൾ സഹകരിക്കുന്നത് നിഷിദ്ധമായാണ് ഇതുവരെ പരിഗണിക്കപ്പെട്ടിരുന്നത്. മുസ്ലീം യാഥാസ്ഥിതികരുടെ പ്രതിഷേധങ്ങളെ അവഗണിച്ച് ഈജിപ്ത് കൈക്കൊണ്ട തീരുമാനം അന്താരാഷ്ട്രതലത്തിൽതന്നെ ചർച്ചയാകുമെന്നാണ് നിരീക്ഷണം. വേതനം സ്വീകരിച്ചുകൊണ്ട് ക്രൈസ്തവ ദൈവാലയങ്ങളുടെ നിർമാണത്തിൽ മുസ്ലീങ്ങൾക്ക് പങ്കെടുക്കാമെന്ന ‘മതപരമായ കൽപ്പന’ (ഫത്വാ) ഈജിപ്ത് ഗ്രാൻഡ് മുഫ്തി ഷ്വാക്കി അല്ലം പുറപ്പെടുവിച്ചതിനെ തുടർന്നാണ്
അബുജ: വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ സംഫാറ സംസ്ഥാനത്ത് ആയുധധാരികൾ സ്കൂൾ ഡോർമിറ്ററി ആക്രമിച്ച് 317 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് സ്ഥിരീകരിച്ച റിപ്പോർട്ടുകൾ. സംഭവം നൈജീരിയൻ സർക്കാർ സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ജാംഗ്ബെ പട്ടണത്തിലെ സർക്കാർ ഗേൾസ് സെക്കൻഡറി സ്കൂളിൽ വെള്ളിയാഴ്ച പുലർച്ചെ ഒരു മണിക്കാണ് അക്രമികൾ ഇരച്ചുകയറി പെൺകുട്ടികളെ ബന്ധികളാക്കി കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ, ഇതിന് പിന്നിൽ പാശ്ചാത്യ വിദ്യാഭ്യാസത്തെ എതിർക്കുന്ന ഇസ്ലാമിക ഭീകരസംഘടനയായ ബോക്കോ ഹറാമാണെന്നാണ് നിഗമനം. നൂറിലധികം ആയുധധാരികൾ ഉണ്ടായിരുന്നുവെന്ന് അധ്യാപകരെ
അബൂജ: ക്രിസ്തുവിശ്വാസം വെടിഞ്ഞ് ഇസ്ലാം മതം സ്വീകരിക്കാത്തതുകൊണ്ടുമാത്രം ബൊക്കോ ഹറാമിന്റെ ബന്ധനത്തിലായ നൈജീരിയൻ പെൺകുട്ടി ലിയാ ഷരീബുവിന്റെ മോചനം ഇനിയും വൈകരുതെന്ന് ആവശ്യപ്പെട്ട് നൈജീരിയൻ ആർച്ച്ബിഷപ്പ്. ഷരീബുവിന്റെ മോചനം സാധ്യമാക്കാൻ, സായുധ സേനാ തലവൻ എന്ന നിലയിലുള്ള അധികാരം പ്രസിഡന്റ് മുഹമ്മദ് ബുഹാരി വിനിയോഗിക്കണമെന്നും നൈജീരിയയിലെ ലാഗോസ് ആർച്ച്ബിഷപ്പ് അഡെവലെ മാർട്ടിൻസ് ആവശ്യപ്പെട്ടു. 14 വയസുകാരിയായിരുന്ന ലിയാ ഷരീബുവിനെ തട്ടിക്കൊണ്ടുപോയിട്ട് മൂന്ന് വർഷം പിന്നിടുമ്പോഴും മോചന ശ്രമങ്ങൾ ഫലം കാണാത്തതിൽ പ്രതിഷേധിച്ചാണ് ആർച്ച്ബിഷപ്പിന്റെ പ്രതികരണം. യോബ് പ്രവിശ്യയിലെ
നൈജീരിയ: മെത്രാസന മന്ദിരം ‘മൈക്കൽ നാദി ഹൗസ്’ എന്ന് നാമകരണം ചെയ്തും ക്രിസ്തുവിനെ പ്രതി രക്തസാക്ഷിത്വം വരിച്ച നാദിയുടെ നാമകരണ നടപടികൾ ആരംഭിക്കുന്നതിനെ കുറിച്ച് സൂചിപ്പിച്ചും നൈജീരിയൻ സഭാ നേതൃത്വം. ആയുധ ധാരികൾ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സെമിനാരി വിദ്യാർത്ഥിയായ മൈക്കിൾ നാദിയുടെ ഒന്നാം ചരമവാർഷികത്തിൽ അർപ്പിച്ച ദിവ്യബലിമധ്യേയാണ് സൊക്കോട്ടോ ബിഷപ്പ് മാത്യു ഹസൻ കുക്ക ഇക്കാര്യങ്ങൾ പങ്കുവെച്ചത്. നൈജീരിയയിൽ ക്രൈസ്തവ വിരുദ്ധ പീഡനം ഇന്നും തുടരുന്നതിലുള്ള സങ്കടവും നാദിയുടെ സെമിനാരി പരിശീലകൻ കൂടിയായിരുന്ന അദ്ദേഹം വ്യക്തമാക്കി.
അബൂജ: ഇസ്ലാമിക ഭീകരരായ ബൊക്കോ ഹറാമിന്റെ ആക്രമംമൂലം വസ്തുവകകളെല്ലാം ഉപേക്ഷിച്ച് പലായനം ചെയ്ത കുടുംബങ്ങൾക്ക് പുതിയ ഭവനങ്ങൾ ഒരുക്കി നൈജീരിയയിലെ യോല രൂപത. ഏതാണ്ട് അഞ്ച് വർഷമായി താൽക്കാലിക ക്യാംപുകളിൽ കഴിയുന്ന കുടുംബങ്ങൾക്കായി ജർമൻ സന്നദ്ധസംഘടനയായ ‘മിസിയോ ജർമനി’യുടെ സഹായത്തോടെയാണ് ഭവന നിർമാണം. പ്രാണരക്ഷാർത്ഥം പലായനം ചെയ്ത് എത്തിയവർക്ക് താമസിക്കാൻ മെത്രാസന മന്ദിരവും മതബോധന കേന്ദ്രവും ഉൾപ്പെടെയുള്ളവ തുറന്നുകൊടുത്ത ബിഷപ്പ് സ്റ്റീഫൻ ഡാമി മംസയുടെ ഇടപെടലാണ് ഇക്കാര്യത്തിൽ നിർണായകമായത്. അദമാവ ഗവർണർ അനുവദിച്ച 10 ഹെക്ടർ ഭൂമിയിലാണ് ഭവന നിർമാണം.
കിൻഷാസ: സെൻട്രൽ ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ഒരുമാസത്തിനുള്ളിൽ നൂറിലധികം ക്രൈസ്തവർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരീക്ഷണ സംഘടനയായ ഓപ്പൺ ഡോർസാണ് ഇസ്ലാമിക ഭീകരരുടെ ആക്രമണത്തെ തുടർന്ന് ഇത്രയധികം ക്രൈസ്തവർ രാജ്യത്ത് കൊല്ലപ്പെട്ടുവെന്ന വാർത്ത പുറത്തുവിട്ടത്. കോംഗോയിലെ ജനസംഖ്യയുടെ തൊണ്ണൂറു ശതമാനവും ക്രൈസ്തവരാണെങ്കിലും 2021ൽ ക്രൈസ്തവർക്കെതിരേ ഏറ്റവും കൂടുതൽ ആക്രമണം നടന്നത് കോംഗോയിലാണെന്ന് ഓപ്പൺ ഡോർസ് വക്താവ് ഇല്ല്യ ഡിജാദി ചൂണ്ടിക്കാട്ടി. അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ്(എഡിഎഫ്) എന്ന ഭീകരസംഘടനയാണ് കൊലപാതകങ്ങൾക്കു പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ജനുവരി 14ന് ഇട്ടൂരി പ്രവിശ്യയിൽ
യവുണ്ടേ: കാമറൂണിൽ വർഷങ്ങളായി തുടരുന്ന ആഭ്യന്തര കലാപത്തിൽ പലതും തങ്ങൾക്ക് നഷ്ടമായെങ്കിലും ക്രിസ്തീയവിശ്വാസത്തിന് തെല്ലും കുറവുവന്നിട്ടില്ലെന്ന് ഏറ്റുപറഞ്ഞ് ആർച്ച്ബിഷപ്പ് ആൻഡ്രൂ എൻക്യ ഫുവാനിയ. ‘ആംഗ്ലോഫോൺ’ വിമതരും ഭരണകൂടവും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന് സമാധാനശ്രമങ്ങൾക്ക് ശക്തിപകരാൻ രാജ്യത്തെത്തിയ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയാത്രോ പരോളിനെ സ്വാഗതം ചെയ്യവേയാണ് പ്രതിസന്ധിയിലും തങ്ങളെ പ്രത്യാശാഭരിതരാക്കുന്ന ക്രിസ്തീയവിശ്വാസത്തെ കുറിച്ച് ബമെണ്ട അതിരൂപതാധ്യക്ഷനായ അദ്ദേഹം സാക്ഷിച്ചത്. കാമറൂണിലെ ഇംഗ്ലീഷ് സംസാരിക്കുന്ന ആംഗ്ലോഫോൺ ന്യൂനപക്ഷവും സർക്കാർ സൈന്യവും തമ്മിലുള്ള രക്തരൂക്ഷിത കലാപം ആരംഭിച്ച 2016നുശേഷം കാമറൂണിലെ
അബുജ: നൈജീരിയയിൽ അൽമായരും വൈദികരും ഉൾപ്പെടെയുള്ള ക്രൈസ്തവരെ ഭീകരർ തട്ടിക്കൊണ്ടുപോകുന്നത് പതിവാകുമ്പോഴും ഭരണകൂടം തുടരുന്ന നിസംഗതയ്ക്കെതിരെ തുറന്നടിച്ച് സഭാ നേതൃത്വം. പീഡിത ക്രൈസ്തവർക്കിടയിൽ ശുശ്രൂഷ ചെയ്യുന്ന സന്നദ്ധ സംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡി’ന് നൽകിയ അഭിമുഖത്തിലാണ് ഭരണകൂട നിസംഗതയെ നൈജീരിയൻ ആർച്ച്ബിഷപ്പ് ഇഗ്നാസിയോ കൈഗാമ വിമർശിച്ചത്. തട്ടിക്കൊണ്ടുപോകൽ ഒരു പകർച്ചവ്യാധിപോലെ പടരുമ്പോഴും അതിന് അറുതിവരുത്താനുള്ള യാതൊരുവിധ ലക്ഷണങ്ങളും അധികാരികളിൽനിന്ന് ഉണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പ്രശ്നത്തെ ഗൗരവപൂർവം കാണണമെന്നും ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ദിവസങ്ങളുടെ ഇടവേളയിൽ
Don’t want to skip an update or a post?