ലിലോഗ്വേ: കത്തോലിക്കാ വിശ്വാസികളായ മാധ്യമപ്രവർത്തകർ നുണ പറയരുത്- ആഫ്രിക്കൻ രാജ്യമായ മാലാവിയിൽനിന്ന് ഉയർന്ന ഈ വാക്കുകൾ ലോകരാജ്യങ്ങളിലെ കത്തോലിക്കാവിശ്വാസികളായ മാധ്യമപ്രവർത്തകർക്കുള്ള ആഹ്വാനമാണ്. സഭയുടെ സാമൂഹികപ~നങ്ങളെ കുറിച്ച് കത്തോലിക്കാ പത്രപ്രവർത്തകർക്ക് നൽകിയ പരിശീലനത്തിനിടെയാണ് മലാവി എപ്പിസ്കോപ്പൽ കോൺഫറൻസ് ജനറൽ സെക്രട്ടറി ഫാ. ഹെൻറി സെയിൻദി കത്തോലിക്കാ മാധ്യമപ്രവർത്തകരുടെ ദൗത്യം ഓർമിപ്പിച്ചത്. നാം കത്തോലിക്കരാണെങ്കിൽ അത് തെളിയിക്കണം. സത്യത്തിനും പൊതു മാനുഷീക മൂല്യങ്ങൾക്കും മുൻതൂക്കം നൽകാൻ സൻമനസുള്ള മാധ്യമപ്രവർത്തകരെ രാജ്യത്തിന് ആവശ്യമുണ്ട്. വിശ്വാസത്തിന്റെ പേരിൽ സഹനങ്ങൾ ഏറ്റെടുക്കാൻ തയാറായാൽ മാത്രമേ
ബാൻഗ്വയി: ഒരു ഡസണിലധികം വിമത സംഘടനകളുമായി സർക്കാർ ധാരണപത്രം ഒപ്പുവെച്ചതോടെ രാജ്യത്ത് സമാധാനം തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് ജനത. സമാധാന പത്രം ഒപ്പുവെച്ച കാര്യം ആഫ്രിക്കൻ യൂണിയൻ ഔദ്യോഗികമായി പ്രഖ്യപിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല. കഴിഞ്ഞ അഞ്ച് വർഷമായി സർക്കാരും വിമത സംഘടനകളും തമ്മിലുള്ള സമാധാന ശ്രമങ്ങൾ എല്ലാം തന്നെ പരാജയമായിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ ദിവസം ഒപ്പുവെച്ച സമാധാന ഉടമ്പടി ധാരണയായത് രണ്ടാഴ്ച നീണ്ട ചർച്ചകൾക്ക് ഒടുവിലാണ്. 2012 ഡിസംബറിലാണ് സെൻട്രൽ
അർജന്റീന: ഫ്രാൻസിസ് പാപ്പ നടത്തുന്ന യു.എ.ഇ സന്ദർശനം ചരിത്രം കുറിക്കുമെന്ന് അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ. മുസ്ലീം ഭൂരിപക്ഷരാജ്യത്ത് പാപ്പ നടത്തുന്ന ഈ സന്ദർശനം നിരവധി മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കും. മാത്രമല്ല ഈ സന്ദർശനം വ്യക്തിപരമായി തനിക്ക് അതിയായ സന്തോഷം നൽകുന്നതാണെന്നും മറഡോണ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചു. യുഎഇയിൽ ബഹുഭൂരിപക്ഷവും മുസ്ലീംകളാണെങ്കിലും ക്രൈസ്തവരുൾപ്പെടെയുള്ള ഇതരമതസ്ഥരുമായി സമാധാനത്തിലും സാഹോദര്യത്തിലുമാണ് അവർ ജീവിക്കുന്നത്. സമാനമായ പല കാര്യങ്ങളിലും മികച്ച മാതൃക നൽകുന്ന രാജ്യവുമാണിത് നിലവിൽ മെക്സിക്കോയിലെ ഡൊറാഡോസ് ഡി സിനാലോവയുടെ
ഹറാറെ: രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെയും അക്രമങ്ങളുടെയും കണക്കുകൾ സർക്കാരിന്റ ശ്രദ്ധയിൽപെടുത്താൻ നടപടിയുമായി സിംബാവെയിലെ കത്തോലിക്കാ സഭ. രാജ്യത്ത് നടന്ന അക്രമസംഭവങ്ങളുടെ കണക്കുകൾ ഇതിനായി കത്തോലിക്ക ബിഷപ്സ് കോൺഫറൻസിന്റെ നീതി- സമാധാന കമ്മീഷൻ ശേഖരിച്ചു കഴിഞ്ഞു. വരും ദിനങ്ങളിൽ ഇത് സർക്കാരിനു മുന്നിൽ സമർപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ”പീഡനങ്ങൾക്ക് ഇരയായവർ സഹായമഭ്യർത്ഥിച്ച് പലപ്പോഴും ദൈവാലയങ്ങളിൽ വരികയും ഞങ്ങളുടെ ആശുപത്രി സന്ദർശിക്കുകയും ചെയ്യാറുണ്ട്. ഇവ സർക്കാറിന്റെ ശ്രദ്ധയിൽ ഞങ്ങൾ കൊണ്ടുവരികയാണ്. കാരണം, രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നുള്ളതിന്റെ തെളിവാണിത്,” ബിഷപ്സ് കോൺഫറൻസ്
കെനിയ: സഭയുടെ സാമ്പത്തിക കാര്യങ്ങളിൽ കൃത്യമായ റിപ്പോർട്ടുകൾ തയ്യാറാക്കി മിഷനറി വൈദികർ വിശ്വാസീസമൂഹത്തിന് മാതൃകയാകണമെന്ന് ആഹ്വാനം ചെയ്ത് ആഫ്രിക്കയിലെ സൊസൈറ്റി ഓഫ് മിഷനറീസിലെ മുതിർന്ന അംഗം ഫാ. റോഗർ ടെസ്സിർ. സമർപ്പിതരിൽ നിന്നും വിശ്വാസികളിൽ നിന്നും പിരിച്ചെടുത്ത തുകയ്ക്കും സംഭാവനകളായി ലഭിച്ച തുകയ്ക്കും പ്രത്യേകം കണക്കുകൾ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആഫ്രിക്കയിലെ പ്രമുഖ കാത്തലിക്ക് ഓൺലൈൻ മാധ്യമമായ ‘സിസ’യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വേണമെങ്കിൽ ഇക്കാര്യത്തിൽ ഗവൺമെന്റിനോടും നീതിപുലർത്തണമെന്ന് ആവശ്യപ്പെടാവുന്നതാണ്. അങ്ങനെ സഭയും ഭരണകൂടവും ജനങ്ങൾക്ക് മാത്യകയാകണം. തന്നെ
ആഫ്രിക്ക: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കഴിഞ്ഞവർഷം നാൽപത് ക്രൈസ്തവ മിഷ്ണറിമാർ കൊല്ലപ്പെട്ടതായി വത്തിക്കാൻ ന്യൂസ് ഏജൻസിയുടെ കണക്കുകൾ. 35 പേർ വൈദികരും ഒരു വൈദികവിദ്യാർത്ഥിയും നാല് അൽമായരുമാണ് കൊല്ലപ്പെട്ട 40പേർ. കഴിഞ്ഞ ദിവസം ഒരു അമേരിക്കൻ മിഷണറി തന്റെ ഭാര്യയുടെയും എട്ട് മക്കളുടെയും കൺമുന്നിൽ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഏജൻസിയ ഫിഡെസ് എന്ന വത്തിക്കാൻ വാർത്താ ഏജൻസി കണക്കുകൾ പുറത്തുവിട്ടത്. മരിച്ചവരിൽ കൂടുതൽ പേരും ആഫ്രിക്കൻ സ്വദേശികളും അവിടെ ശുശ്രൂഷ ചെയ്യുന്നവരുമാണ്. തുടർച്ചയായ എട്ടുവർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ
അൾജീരിയ: വടക്കൻ ആഫ്രിക്കൻ രാജ്യമായ അൾജീരിയിയൽ ആഭ്യന്തര യുദ്ധത്തിനിടെ തീവ്രവാദികൾ ക്രൂരമായി വധിച്ച ബിഷപ്പ് പൈരെ ക്ലാവെരെ ഉൾപ്പടെ 19 രക്തസാക്ഷികളെ ഡിസംബർ എട്ടിന് കത്തോലിക്കാസഭ വാഴ്ത്തപ്പട്ടവരായി പ്രഖ്യാപിക്കും. അൾജീരിയയുടെ വടക്കുപടിഞ്ഞാറുള്ള തുറമുഖ നഗരമായഒറാനിലെ ഔർ ലേഡി ഓഫ് ഹോളി ഷ്രൈൻ ദൈവാലയത്തിലാണ് പ്രഖ്യാപന തിരുക്കർമങ്ങൾ. ഫ്രാൻസിസ് പാപ്പയുടെ പ്രതിനിധി കർദിനാൾ ആഞ്ചലോ ബെക്കിയോയാണ് മുഖ്യകാർമികത്വം വഹിക്കുക. ഇതാദ്യമായി, ഒരു മുസ്ലിം രാജ്യത്ത് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം നടക്കുന്നു എന്നതും സവിശേഷതയാണ്. ചടങ്ങുകൾ നടത്താനുള്ള അനുമതി അൾജീരിയൻ
അൾജീരിയ: സഭാരൂപീകരണത്തിന്റെ 150ാം പിറന്നാൾ ആഘോഷിക്കാൻ തയാറെടുത്ത് ആഫ്രിക്കയിലെ ‘വെളുത്ത സന്യസ്തർ’. ‘സൊസൈറ്റി ഓഫ് മിഷനറീസ് ഓഫ് ആഫ്രിക്ക’, ‘മിഷനറിസ് ഓഫ് അവർ ലേഡി ഓഫ് ആഫ്രിക്ക’ എന്നീ സന്യസ്ത സഭകൾക്കുള്ള പ്രാദേശിക വിശേഷണമാണ് ‘വെളുത്ത സന്യസ്തർ’. ആഫ്രിക്കയുടെ രാജ്ഞിയെന്നറിയപ്പെടുന്ന ദൈവമാതാവിന്റെ അമലോത്ഭവ തിരുനാളായ ഡിസംബർ എട്ടുമുതൽ ഒരു വർഷം നീളുന്ന ആഘോഷങ്ങളാണ് ഇവർ ചേർന്ന് സംഘടിപ്പിക്കുന്നത്. അൾജീരിയയിലെ ആർച്ച്ബിഷപ്പായിരുന്ന കർദിനാൾ ചാൾസ് ലവിഡെരിയാണ് 1868ൽ ഈ സന്യസ്ത സഭയ്ക്ക് രൂപംകൊടുത്തത്. ‘ഗൻഡേറ’ എന്ന വെളുത്ത നിറത്തിലുള്ള അറബ്
Don’t want to skip an update or a post?