അഗ്നിച്ചിറകുള്ള മിഷനറി
- ASIA, Featured, Featured, FEATURED MAIN NEWS, SUNDAY SPECIAL, SUNDAY SPECIAL
- March 10, 2021
ആഗോളസഭയുടെ കരിസ്മാറ്റിക് മുന്നേറ്റങ്ങളെ ഏകോപിപ്പിക്കുന്ന ‘കാരിസി’ന്റെ ഏഷ്യന്‍ പ്രതിനിധിയായ സിറിള്‍ ജോണ്‍ ഭാരതത്തിലെ കത്തോലിക്ക കരിസ്മാറ്റിക്ക് മുന്നേറ്റത്തിന്റെ വളര്‍ച്ചയില്‍ നല്കിയ സംഭവാനകള്‍ അനന്യമാണ്. ഡല്‍ഹി അതിരൂപതയുടെ നവീകരണ പ്രസ്ഥാനത്തിന്റെ ചെയര്‍മാനായും ഇന്ത്യയിലെ നാഷണല്‍ സര്‍വീസ് ടീമിന്റെ ചെയര്‍മാനായും അദ്ദേഹം ശുശ്രൂഷ ചെയ്തു. അന്താരാഷ്ട്ര കത്തോലിക്ക കരിസ്മാറ്റിക്ക് നവീകരണ ശുശ്രൂഷകള്‍ ഏകോപിപ്പിക്കുന്ന ഐ.സി.സി.ആര്.എസില്‍ അംഗവും 2007-2015 കാലയളവില്‍ വൈസ് പ്രസിഡന്റുമായിരുന്നു. ജീവിതസാക്ഷ്യത്തിലൂടെയും സംഘാടന മികവിലൂടെയും ക്രിയാത്മക ഇടപെടലുകളിലൂടെയും അദ്ദേഹം കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തിന് നല്കിയ സമഗ്രസംഭാവനകളെ മാനിച്ചുകൊണ്ട് ആഗോളസഭ
ബ്ര. മാത്യു കാവുങ്കലിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയുമ്പോള്‍ ആര്‍ക്കും അത്ഭുതം തോന്നാം. പ്രവര്‍ത്തനങ്ങളിലെ വൈവിധ്യങ്ങള്‍ മാത്രമല്ല 80-ാം വയസിലെത്തിയ ഒരാളാണോ ഇതെല്ലാം ഏകോപിപ്പിക്കുന്നതെന്ന തിരിച്ചറിവുകൂടിയാണ് അമ്പരപ്പ് സൃഷ്ടിക്കുന്നത്. സഹജീവികളോടുള്ള കരുതലും സ്നേഹവും നിറഞ്ഞ മനസായിരിക്കാം അദ്ദേഹത്തിന് എണ്‍പതാം വയസിലും ഒരു ചെറുപ്പക്കാരന്റെ ഊര്‍ജസ്വലത സമ്മാനിക്കുന്നത്. ഇറ്റലിയിലെ ‘ഇസ്ട്രാന’ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈ മിഷനറി ബ്രഹൃത്തായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും കേരളത്തില്‍പ്പോലും അത്ര പ്രശസ്തനല്ല. പ്രശസ്തിയില്‍നിന്നും അകലംപാലിക്കുന്നതാണ് ബ്ര. കാവുങ്കലിന്റെ ശൈലി, ദൈവം ഏല്പിച്ച ഉത്തരവാദിത്വം നിര്‍വഹിച്ച ദാസന് എന്ന മനോഭാവത്തോടെ.
ഐക്യവും സമത്വവും വിഭാവനം ചെയ്യുന്ന ഒരു ജനാധിപത്യാധിഷ്ഠിത ഭരണഘടനയാണ് നമ്മുടേത്. ചരിത്രത്തിന്റെ കുത്തൊഴുക്കില്‍ പിന്നാക്കം പോയ ജനവിഭാഗങ്ങളെ സാമൂഹികമായും സാമ്പത്തികമായും കൈപിടിച്ചുയര്‍ത്താന്‍ ഭരണഘടനാ ശില്പികള് വിഭാവനം ചെയ്ത സംവരണാനുകൂല്യം ഒരേ സമയം ജനാധിപത്യപരവും മാനുഷികവുമാണ്. എന്നാല്‍ സംവരണാനുകൂല്യത്തിന്റെ ഫലങ്ങള്‍ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് ഒരുപോലെ സംലഭ്യമാണോ എന്നത് സംവാദത്തിന്റെ മേഖലയാണ്. സംവരണാനുകൂല്യത്തിലെ അസമത്വം സൃഷ്ടിച്ച അനീതിക്ക് വിധേയമായ നാടാര്‍ സമുദായത്തിലെ ഒരു വിഭാഗം ജനതയുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ വിജയമായിരുന്നു 2021 ഫെബ്രുവരി 3 ബുധനാഴ്ച കേരള സര്‍ക്കാര്‍ നടത്തിയ
ക്രൈസ്തവ വിശ്വാസം ആദ്യനൂറ്റാണ്ടില്‍ത്തന്നെ കേരളത്തിലും തമിഴ്നാട്ടിലും എത്തിയെങ്കിലും പതിനെട്ടാം നൂറ്റാണ്ടോടുകൂടിയാണ് പാലക്കാട്ടും അതിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും എത്തിയത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാവാം അതിനുകാരണം. 1600-കളില്‍ മേലാര്‍ക്കോട് ഭാഗത്ത് സീറോ മലബാര്‍ ക്രൈസ്തവ സാന്നിധ്യമുണ്ടായിരുന്നു. മേലാര്‍ക്കോട് ഉള്‍പ്പെടുന്ന പാലക്കാട് ജില്ല, തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ എന്നീ പ്രദേശങ്ങളിലെല്ലാം തൃശൂര്‍ രൂപതയുടെ കീഴിലായിരുന്നു. 1974-ല്‍ തൃശൂര്‍ രൂപത വിഭജിച്ച് പാലക്കാട് രൂപതയും 2010-ല്‍ പാലക്കാട് രൂപത വിഭജിച്ച് രാമനാഥപുരം രൂപതയും നിലവില്‍വന്നു. ലാളിത്യത്തിന്റെ ആള്‍രൂപമായ മാര്‍ ജോസഫ് ഇരുമ്പയത്തിന്റെയും രൂപതയുടെ ദ്വിതീയ മെത്രാനും
സഭയുടെ വിവിധ ശുശ്രൂഷാ മേഖലകളിൽ സ്തുത്യർഹമായ സേവനം കാഴ്ചവെക്കുന്ന അൽമായരെ ആദരിക്കാൻ സീറോ മലബാർ സഭ ഏർപ്പെടുത്തിയ ‘സഭാതാരം’ അവാർഡ് നേടിയ ചിക്കാഗോ സെന്റ് തോമസ് രൂപതാംഗം ജോസുകുട്ടി നടയ്ക്കപ്പാടത്തിന്റെ ശുശ്രൂഷാ ജീവിതത്തിലൂടെ… ജോസുകുട്ടി എന്ന മലയാളി ജാതിമതഭാഷ ഭേദമില്ലാതെ അമേരിക്കയിൽ ഏവർക്കും സുപരിചിതനാണ്. സഹപ്രവർത്തകർക്ക് മിസ്റ്റർ ജോസുകുട്ടിയാണ്. ഏറ്റവുമടുത്ത സുഹൃത്തുക്കൾക്ക് നടയ്ക്കപ്പാടമാണ്. ഇളംതലമുറക്കാർക്ക് ജോസുകുട്ടി അങ്കിളാണ്. കൂടുതൽ പേർക്കും ജോസുകുട്ടിച്ചായനാണ്. പല വിശേഷണങ്ങളുണ്ടെങ്കിലും ഫീനിക്സ് ഹോളി ഫാമിലി സീറോ മലബാർ ദൈവാലയത്തിലെ ചങ്ങനാശേരിക്കാരൻ ജോസുകുട്ടി സർവ്വാദരണിയനാണ്.
പട്ടിണിയും അന്ധവിശ്വാസങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങളുംമൂലം എത്യോപ്യന്‍ ജനതയുടെ ജീവിതം കഷ്ടതകളുടെ നടുവിലാണ്. ദാരിദ്ര്യത്തിനും അജ്ഞതയ്ക്കുമെതിരെയുള്ള പടവെട്ടല്കൂടിയാണ് അവിടുത്തെ മിഷന് പ്രവര്‍ത്തനങ്ങള്‍. എത്യോപ്യയിലെ നെകെംതെ രൂപതയുടെ അധ്യക്ഷനും മലയാളിയുമായ മാര്‍ വര്‍ഗീസ് തോട്ടങ്കരയുടെമിഷന് അനുഭവങ്ങള്‍… ഏഴു വര്‍ഷമായി എത്യോപ്യയിലെ നെകെംതെ രൂപതയുടെ ബിഷപ്പായി സേവനം ചെയ്യുകയാണ് മാര്‍ വര്‍ഗീസ് തോട്ടങ്കര. 2013-ലാണ് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ നെകെംതെ രൂപതയുടെ ബിഷപ്പായി മാര്‍ തോട്ടങ്കരയെ നിയമിച്ചത്. വൈദികനായി പന്ത്രണ്ട് വര്‍ഷം അവിടെ ശുശ്രൂഷ ചെയ്തിട്ടുണ്ട്. എത്യോപ്യയിലെ ജീവിതം ഏറെ
ക്രിസ്തു വിളിച്ചപ്പോൾ വള്ളവും വലയും ഉപേക്ഷിച്ച പത്രോസിനെപ്പോലെ, മിലിട്ടറി ഓഫീസർ എന്ന സ്വപ്നങ്ങളെല്ലാം വഴിയിലുപേക്ഷിച്ച് ക്രിസ്തുവിന്റെ പിന്നാലെ പോയി പൗരോഹിത്യം സ്വീകരിച്ച ഫാ. അബ്രഹാം കിഴക്കേക്കൂറ്റ് ഇന്നും തന്റെ മിഷണറി ദൗത്യം തുടരുകയാണ്, ആരംഭകാലത്തെ അതേ തീക്ഷ്ണതയിൽ. ഫാ. ജിതിൻ പാറശേരിൽ സി.എം.ഐ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ നിറഞ്ഞ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൽനിന്നുള്ള എൻ.സി.സി കേഡറ്റായി പങ്കെടുക്കാൻ തിരഞ്ഞെടുക്കപ്പെടുക, രാഷ്ട്രപതിക്ക് ഗാർഡ് ഓഫ് ഓണർ നൽകാൻ രാജ്യമെമ്പാടുനിന്നും തിരഞ്ഞെടുക്കപ്പെട്ട എട്ടംഗ എൻ.സി.സി സംഘത്തിലെ ഒരാളാകാൻ
ജപമാല പ്രാർത്ഥനയുടെ ശക്തിയും മനോഹാരിതയും ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ സൺഡേ ശാലോം വായനക്കാരുമായി പങ്കുവെക്കുന്നു, സുപ്രീം കോടതി ജസ്റ്റിസ് (റിട്ട.) കുര്യൻ ജോസഫ്. സ്വന്തം ലേഖകൻ ‘ഒക്ടോബർ അടുക്കുമ്പോഴെല്ലാം ജപമാലയെക്കുറിച്ചുള്ള ചിന്തകളും ജപമാല ഭക്തിയെക്കുറിച്ചുള്ള ഓർമകളും എന്റെ മനസിൽ നിറഞ്ഞുവരും. ചെറുപ്പകാലത്ത് വീട്ടിലെ എല്ലാവരുമൊരുമിച്ച് വെളുപ്പിന് 5.00ന് ചൂട്ട് കത്തിച്ച് ദൈവാലയത്തിലേക്ക് പോകുന്ന രംഗമാണ് മനസിലേക്ക് ആദ്യം വരുന്നത്,’ ജപമാലയെക്കുറിച്ച് ചോദിക്കുമ്പോൾ സുപ്രീം കോടതി ജസ്റ്റീസായിരുന്ന കുര്യൻ ജോസഫിന് ആയിരം നാവാണ്. പരിശുദ്ധ അമ്മയുടെ കരം പിടിച്ച് കുട്ടിക്കാലം
Don’t want to skip an update or a post?