ലോഗോസ് ബൈബിള്‍ ക്വിസ് സെപ്റ്റംബര്‍ 26-ന്
- ASIA, Featured, INDIA, Kerala, KERALA FEATURED, LATEST NEWS
- January 23, 2021
ശാലോം ടി.വിയിൽ പ്രാർത്ഥനാ യജ്ഞം ഫെബ്രു.15 മുതൽ കോഴിക്കോട്: ആഗോളസഭ പ്രഖ്യാപിച്ച വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണം അർത്ഥപൂർണമാക്കാൻ ധ്യാനാത്മകമായ പ്രാർത്ഥനാ പുസ്തകം, ‘പാലകന്റെ പാഥേയം’ വിശ്വാസീസമൂഹത്തിലേക്ക്. വിശുദ്ധ ലൂയി ഡി മോൺഫോർട്ട് പരിശുദ്ധ മാതാവിലൂടെ ഈശോയ്ക്കു നടത്തിയ സമർപ്പണത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ‘ശാലോം മീഡിയ’ സ്പിരിച്വൽ ഡയറക്ടർ റവ. റോയ് പാലാട്ടി സി.എം.ഐയാണ് പ്രാർത്ഥനാ പുസ്തകം ചിട്ടപ്പെടുത്തിയിരിക്കുന്നത്. 33 ദിവസത്തെ ഒരുക്ക പ്രാർത്ഥനവഴി വിശുദ്ധ യൗസേപ്പിലൂടെ ഈശോയ്ക്കുള്ള സമ്പൂർണ സമർപ്പണമാണ് പ്രാർത്ഥനയുടെ ലക്ഷ്യം. ഇപ്പോൾ ‘ഇ ബുക്ക്’
കൊച്ചി: കോവിഡ് 19-ന്റെ വ്യാപനംമൂലം മാറ്റിവച്ച അഖിലേന്ത്യാ ലോഗോസ് ക്വിസ് 2020 സെപ്റ്റംബര്‍ 26-ന് ഞായറാഴ്ച നടത്താന്‍ തീരുമാനിച്ചു. 2020-ലെ പഠനഭാഗത്തെ അടിസ്ഥാനമാക്കിയുള്ള പരീക്ഷയ്ക്ക് ഇതുവരെ രജിസ്ട്രേഷന് നടത്തിയിട്ടില്ലാത്തവര്ക്ക് പേരുകള്‍ ജൂണ്‍-ജൂലൈ മാസങ്ങളില്‍ ചേര്ക്കാവുന്നതാണെ് കെസിബിസി ബൈബിള്‍ കമ്മീഷന് സെക്രട്ടറി ഫാ. ജോസ പുതുശേരി അറിയിച്ചു.
തിരുവന്തപുരം: സംസ്ഥാന ന്യൂനപക്ഷ വകുപ്പിലെ അനീതി നിറഞ്ഞ അശാസ്ത്രീയ അനുപാതത്തിലുള്ള ആനുകുല്യ വിതരണം അവസാനിപ്പിക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി. ഇതിനായി സര്‍ക്കാര്‍ ഉത്തരവും തുടര്‍ നടപടികളും അടിയന്തിരമായി ഉണ്ടാകണമെന്ന് അതിരൂപത സമിതി ആവശ്യപ്പെട്ടു. ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ നീതി നിഷേധത്തിനെതിരെ കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ തിരുവന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിയ ഉപവാസ സമരം തിരുവന്തപുരം ലൂര്‍ദ് ഫൊറോനാ വികാരി ഫാ. മോര്‍ളി കൈതപ്പറമ്പില് ഉദ്ഘാടനം ചെയ്തു. 80:20 എന്ന അനുപാതക്രമം
പത്തനംതിട്ട: പ്രശസ്തമായ മാരാമണ്‍ കണ്വന്ഷന് ഫെബ്രുവരി 14 മുതല്‍ 21 വരെ പമ്പയാറിന്റെ തീരത്തെ മണല്‍പ്പുറത്ത് തയാറാക്കിയ പന്തലില്‍ നടക്കും. 14-ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്കോപ്പാ അധ്യക്ഷത വഹിക്കും. മാര്‍ത്തോമ്മാ സഭയിലെ ബിഷപുമാരെ കൂടാതെ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് (തൃശൂര്‍), ബിഷപ് ഡോ. രുബേന്‍ മാര്‍ക്ക് (ആന്ധ്രാ), റവ. ഡോ. റോജര്‍ ഗെയ്ക് വാദ് (മഹാരാഷ്ട്ര),
കഠിനാധ്വാനംകൊണ്ട് വിജയസോപാനങ്ങള്‍ കീഴടക്കിയ രാജ്യങ്ങളെയും വ്യക്തികളെയും കുറിച്ചാണ് നാം കേട്ടിട്ടുള്ളത്. അത്തരം കഥകള്‍ പുത്തന്‍ ഉണര്‍വ് സമ്മാനിക്കുന്നതിനാല്‍ അവ കേള്‍ക്കാന്‍ പൊതുവേ എല്ലാവര്ക്കും താല്പര്യമാണ്. എന്നാല്‍ അമിത അധ്വാനംമൂലം തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു രാജ്യം ഭൂമുഖത്തുണ്ടെന്ന് കേട്ടാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. ലോകത്തിലെ മുന്‍നിര സാമ്പത്തിക ശക്തിയായ ജപ്പാനാണ് ആ രാജ്യം. കേള്‍ക്കുമ്പോള്‍ വിരോധാഭാസമായി തോന്നിയേക്കാം. ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍ തുടങ്ങിയ മേഖലകളില്‍ ഒരുകാലത്ത് അവരായിരുന്നു ലോകത്തെ നിയന്ത്രിച്ചിരുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്കു പോയിരുന്നവര്‍ തിരിച്ചെത്തുമ്പോള്‍ കൊണ്ടുവന്നിരുന്ന ടേപ്പ് റിക്കോര്‍ഡറുകളും ടെലിവിഷന്‍
ക്രൈസ്തവ വിശ്വാസം ആദ്യനൂറ്റാണ്ടില്‍ത്തന്നെ കേരളത്തിലും തമിഴ്നാട്ടിലും എത്തിയെങ്കിലും പതിനെട്ടാം നൂറ്റാണ്ടോടുകൂടിയാണ് പാലക്കാട്ടും അതിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും എത്തിയത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാവാം അതിനുകാരണം. 1600-കളില്‍ മേലാര്‍ക്കോട് ഭാഗത്ത് സീറോ മലബാര്‍ ക്രൈസ്തവ സാന്നിധ്യമുണ്ടായിരുന്നു. മേലാര്‍ക്കോട് ഉള്‍പ്പെടുന്ന പാലക്കാട് ജില്ല, തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ എന്നീ പ്രദേശങ്ങളിലെല്ലാം തൃശൂര്‍ രൂപതയുടെ കീഴിലായിരുന്നു. 1974-ല്‍ തൃശൂര്‍ രൂപത വിഭജിച്ച് പാലക്കാട് രൂപതയും 2010-ല്‍ പാലക്കാട് രൂപത വിഭജിച്ച് രാമനാഥപുരം രൂപതയും നിലവില്‍വന്നു. ലാളിത്യത്തിന്റെ ആള്‍രൂപമായ മാര്‍ ജോസഫ് ഇരുമ്പയത്തിന്റെയും രൂപതയുടെ ദ്വിതീയ മെത്രാനും
യേശുവിന്റെ ജനനം മുതല്‍ മരണംവരെയുള്ള ജീവിതം പരിശോധിച്ചാല്‍ മൂന്നുവിധത്തില്‍ യേശുവിനോട് പ്രതികരിക്കുന്നവരെ കാണാന്‍ കഴിയും. ഇതാണ് ഇവിടെ ഉദ്ദേശിക്കുന്ന ട്രിപ്പിള്‍ റിയാക്ഷന്‍സ്. ഈ ട്രിപ്പിള്‍ റിയാക്ഷന്‍സ് ഇവയാണ്: ഒന്നാമത്തെ കൂട്ടര് യേശുവിന് എതിര് നില്ക്കുന്നു. രണ്ടാമത്തെ കൂട്ടര് യേശുവിനോട് നിസംഗത കാണിക്കുന്നു. മൂന്നാമത്തെ കൂട്ടര് യേശുവിനെ അംഗീകരിച്ച് ആരാധിക്കുന്നു. ഇനി ഈ മൂന്ന് തരം പ്രതികരണങ്ങള്‍ക്കും ഉദാഹരണങ്ങള്‍ പരിശോധിക്കാം. യേശുവിന്റെ ജനനവാര്‍ത്ത ആദ്യം അറിഞ്ഞത് ആട്ടിടയന്മാരാണ്. അവര്‍ അപ്പോള്‍ത്തന്നെ യേശുവിനെ കാണാന്‍ പോയി. അതിനായി അവര്‍ റിസ്ക്
അപ്രതീക്ഷിതമായിട്ടാണ് കോവിഡും തുടര്‍ന്ന് ലോക്ഡൗണും കടന്നുവരുന്നത്. കോവിഡ് പ്രതിസന്ധിയില്‍ ദൈവാലയങ്ങള്‍ നിര്‍ജീവമായപ്പോള്‍ തൃക്കാക്കര ലിറ്റില്‍ ഫ്ലവർ ഇടവക വികാരി ഫാ. ബിന്റോ കിലുക്കന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ വ്യത്യസ്തമായി. സര്‍ക്കാരിന്റെ കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ചുകൊണ്ട് ലോക്ഡൗണ്‍ കാല പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ക്രിയാത്മകമാക്കാന്‍ ലിറ്റില്‍ ഫ്ലവർ ഇടവകയ്ക്ക് സാധിച്ചു. എറണാകുളം തൃക്കാക്കരയില്‍ ഭാരതമാതാ കോളജിന് തൊട്ടടുത്തായാണ് ലിറ്റില്‍ ഫ്ലവർ ദൈവാലയം. ഇന്‍ഫോ പാര്ക്കിന് അടുത്ത് കിടക്കുന്ന പ്രദേശമായതിനാല്‍ ഏറ്റവും കൂടുതല്‍ ഐ.ടി ഉദ്യോഗസ്ഥര്‍ താമസിക്കുന്ന സ്ഥലം.
Don’t want to skip an update or a post?