ഈശോയുടെ രക്തത്തിന് ഇത്രമേല്‍ അഭിഷേകവും അത്ഭുതവും ഉണ്ടെന്നു വായിച്ചറിഞ്ഞത് ബെന്നി ഹിന്‍ എന്ന സുവിശേഷ പ്രഘോഷകന്റെ പുസ്തകത്തില്‍ നിന്നാണ്. വൈദ്യശാസ്ത്രത്തിനു പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ അവന്റെ രക്തത്തിനാവുമെന്നാണ് ആ പുസ്തകത്തിലെ ഓരോ വരിയും പറഞ്ഞ് തരുന്നത്. ജീവിതത്തില്‍ പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങള്‍ക്കു നടുവിലാ ണ് നമ്മള്‍. പ്രശ്‌നങ്ങളെ ചീന വലയിട്ട് പിടിച്ചു കറിവെയ്ക്കുന്നവരുടെ നീണ്ട ലിസ്റ്റില്‍ നമ്മുടെ പേരും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആര്‍ക്കും പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങള്‍ക്ക് നടുവില്‍ ഉഴറിവീഴുമ്പോള്‍ ഇനി രക്ഷാ സങ്കേതം ക്രിസ്തുവും അവന്റെ തിരുനിണവുമാണെന്ന് നമുക്ക്
മാനന്തവാടി: മാര്‍ ജോസഫ് പൗവത്തില്‍ ക്രാന്തദര്‍ശിയായ സഭാസ്‌നേഹിയായിരുന്നു എന്ന് മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം. സീറോ മലബാര്‍ സഭയുടെ സ്വത്വബോധത്തിന്റെ വീണ്ടെടുപ്പിനായി അക്ഷീണം യത്‌നിച്ച ആചാര്യനായിരുന്നു അദ്ദേഹം. സീറോ മലബാര്‍ സഭക്ക് കേരളസഭയിലും ഭാരതസഭയിലും മഹനീയമായ സ്ഥാനം ലഭിക്കുന്നതിന് മാര്‍ പൗവത്തിലിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണമായി ത്തീര്‍ന്നു. ന്യൂനപക്ഷ അവകാശങ്ങള്‍ക്കു വേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങളും വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും സീറോ മലബാര്‍ സഭക്ക് മറക്കാനാവില്ല. കേരളത്തിലെ ഇതര ക്രൈസ്തവ വിഭാഗങ്ങളുമായി എപ്പോഴും സൗഹൃദം
കോട്ടയം: ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി മാര്‍ ജോസഫ് പൗവ്വത്തില്‍ നടത്തിയ ഇടപെടലുകള്‍ എക്കാലവും സ്മരിക്കപ്പെടുമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് എന്ന നിലയില്‍, സഭ കടന്നുപോയ പ്രതിസന്ധികളുടെ കാലഘട്ടങ്ങളില്‍ ഊര്‍ജ്ജ സ്വലമായ നേതൃത്വമാണ് മാര്‍ പൗവ്വത്തില്‍ വഹിച്ചത്. ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ക്കുവേണ്ടി ശക്തമായ പോരാട്ടം നടത്തി. സഭയിലെ അല്മായ സമൂഹത്തെ സഭയിലും പൊതു സമൂഹത്തിലും മുഖ്യധാരയില്‍ ശക്തിപ്പെടുത്തുവാനും
കൊച്ചി: കാലത്തിനപ്പുറം ചിന്തിക്കുകയും സഭാതനയരെ ആത്മീയ പാരമ്പര്യത്തിന് ഒത്തവണ്ണം നയിക്കുകയും ചെയ്ത പിതാവായിരുന്നു മാര്‍ ജോസഫ് പൗവത്തിലെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. സഭാ വിശ്വാസത്തെയും പുണ്യപാരമ്പര്യങ്ങളെയും സംരക്ഷിച്ച, കേരള സഭയുടെയും ഭാരത സഭയുടെയും മത രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക, വിദ്യാഭ്യാസ മേഖലകളില്‍ തനതായ സംഭാവനകള്‍ നല്‍കിയ മെത്രാപ്പോലീത്തയായിരുന്നു മാര്‍ പൗവത്തിലെന്ന് ഡോ. കളത്തിപ്പറമ്പില്‍ അനുസ്മരിച്ചു.
മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ (കോതമംഗലം രൂപതാധ്യക്ഷന്‍) വലിയ നോമ്പിനോടനുബന്ധിച്ച് മത്സ്യമാംസാദികള്‍ ഉപേക്ഷിക്കുന്നതിനോടൊപ്പം മൊബൈല്‍, ഇന്റര്‍നെറ്റ്, സീരിയല്‍ ഓണ്‍ലൈന്‍ ഗെയിം എന്നിവയ്ക്കുവേണ്ടി മാറ്റിവയ്ക്കുന്ന സമയം പരിമിതപ്പെടുത്തുകയോ, അവയുടെ ഉപയോഗം ഉപേക്ഷിക്കുകയോ ചെയ്യുന്നത് ഉചിതമെന്ന് ആഹ്വാനം ചെയ്തത് മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയും, പൊതുസമൂഹത്തില്‍ ചര്‍ച്ചയാവുകയും ചെയ്തിരിക്കുകയാണ്. അനുദിനമെന്നോണം നാം ഉപയോഗിക്കുകയും കൈയില്‍ സൂക്ഷിക്കുകയും ചെയ്യുന്ന മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള Digital gadgets എങ്ങനെ കൂടുതല്‍ കാര്യക്ഷമമായും ക്രിയാത്മകമായും ഉപയോഗിക്കാം, ഇത്തരം ഉപകരണങ്ങളുടെ അമിത ഉപയോഗം വഴിയുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങളെ എങ്ങനെ
കെ.ജെ. മാത്യു (മാനേജിംഗ് എഡിറ്റര്‍) അനിഷേധ്യമായിരുന്നു പൊതുസമൂഹത്തില്‍ സീറോ മലബാര്‍ സഭയുടെ ശബ്ദവും സാന്നിധ്യവും ഒരു കാലത്ത്. സഭാപിതാക്കന്മാരുടെ വാക്കുകള്‍ക്ക് പൊതുജനം കാതോര്‍ത്തിരുന്നു. സഭാതനയര്‍ രാജ്യത്തിന്റെതന്നെ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യരംഗത്ത് ഗണ്യമായ സംഭാവനകള്‍ നല്‍കി. ദൈവവിളിയുടെ കലവറയായിരുന്നു സഭ ഒരു കാലത്ത്. സഭാംഗങ്ങള്‍ ലോകത്തിന്റെ നാനാഭാഗത്തും യേശുവിന്റെ സുവിശേഷത്തിന് സജീവസാക്ഷ്യം വഹിച്ചു. എന്നാല്‍ ഇന്ന് സഭ പൊതുസമൂഹത്തില്‍ അപമാനിക്കപ്പെടുന്നു. എന്നും എപ്പോഴും ദൈവസഹായം തേടേണ്ടവര്‍ പോലീസ് സംരക്ഷണത്തില്‍ ബലിയര്‍പ്പിക്കുന്നത് കണ്ട് വിശ്വാസികള്‍ തലതാഴ്ത്തുകയും അവിശ്വാസികള്‍ മൂക്കത്ത് വിരല്‍വയ്ക്കുകയും
ജീവിതത്തില്‍ സംഭവിക്കുന്നതൊന്നും അവിചാരിതമെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. സന്തോഷമാകട്ടെ ദുഃഖമാകട്ടെ അതെല്ലാം നമ്മില്‍ അവിചാരിതമായി സംഭവിക്കുന്നതല്ല. അവിചാരിതമായി സംഭവിക്കുന്നത് പലതും സങ്കടത്തിന് കാരണമാകാറുണ്ട്. ഈ സങ്കടം നെഞ്ചേറ്റുമ്പോള്‍ നിരാശയും, നിരാശയെ താലോലിക്കുമ്പോള്‍ depression നും ഉണ്ടാകുന്നു എന്നാണ് മനഃശാസ്ത്രം പറയുന്നത്. പലരും ഇന്ന് നിശബ്ദ രോഗികള്‍ ആവുന്നു എന്നാണ് പഠനങ്ങള്‍ പറഞ്ഞു തരുന്നത്. മഴ കാണുമ്പോളും ഇരുള് നിറയുമ്പോഴുമെല്ലാം മനസ് ആടിയുലയുന്നത് വിഷാദത്തിന്റെ ലക്ഷണമാണ് കാണിക്കുന്നത്. വിഷാദവും നിരാശയുമെല്ലാം ഒരാളില്‍ നിറയാനുള്ള ആദ്യ കാരണം, ചില ദുരനുഭവങ്ങളെ nature
അടുത്തിടയ്ക്ക് എനിക്കുണ്ടായ ഒരനുഭവം ചിന്തോദ്ദീപകമാണ്. കേരളത്തിലേക്കും ഹൈദരാബാദിലേക്കുമായുള്ള മാനേജ്‌മെന്റ് തസ്തികകളിലേക്കായി മലയാളികളായ നൂറുപേരെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തു. ആദ്യഘട്ട ഇന്റര്‍വ്യൂ ടെലിഫോണിലൂടെയായിരുന്നു. പോസ്റ്റ് എന്താണെന്നോ സാലറി സ്‌കെയില്‍ എന്താണെന്നോ അറിയുന്നതിന് മുമ്പു തന്നെ അവരില്‍ 62 പേരും പറഞ്ഞത് ഹൈദരാബാദില്‍ ആണെങ്കില്‍ മാത്രമേ ജോലി സ്വീകരിക്കാന്‍ താല്പര്യമുള്ളൂ എന്നായിരുന്നു. എംബിഎ, എംടെക്, എംഎസ്ഡബ്യൂ ബിരുദധാരികള്‍ ആയിരുന്നു എല്ലാവരും. കഴിഞ്ഞ എഴുപത് വര്‍ഷക്കാലമായി പല രാഷ്ട്രീയ പാര്‍ട്ടികളും കേരളം ഭരിച്ചു. സ്വന്തം കാര്യത്തിലും പാര്‍ട്ടിയുടെ വളര്‍ച്ചയിലും മാത്രമാണ് അവര്‍ ശ്രദ്ധിച്ചത്.
Don’t want to skip an update or a post?