– ബിജു ഡാനിയേല്‍ ജീവജാലങ്ങളില്‍ പാരമ്പര്യമായി കാണപ്പെടുന്ന സ്വഭാവ സവിശേഷതകള്‍ക്ക് മാതാപിതാക്കന്മാരുടെ രക്തമാണ് കാരണമെന്നാണ് 1900 വരെ കരുതിയിരുന്നത്. ആ ധാരണ തെറ്റാണെന്നും ജീവജാലങ്ങളില്‍ കണികാരൂപത്തിലുള്ള ജൈവഘടകങ്ങളുടെ സാന്നിധ്യമാണ് പാരമ്പര്യ സവിശേഷതകളായി തുടരുന്നതെന്നുമായിരുന്നു പുതിയ പ്രഖ്യാപനം. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ നടത്തിയ ഈ പ്രഖ്യാപനം ശാസ്ത്രലോകത്തെ അമ്പരപ്പിച്ചു. പ്രസ്തുത പ്രഖ്യാപനത്തിന്റെ ഉപജ്ഞാതാവ് ഒരു കത്തോലിക്കാ പുരോഹിതനാണെന്നുള്ളത് ഏറെ അതിശയകരവുമായി. പാരമ്പര്യ ശാസ്ത്രത്തിന്റെ (Genetics) പിതാവായി അറിയപ്പെടുന്ന ഗ്രഗര്‍ മെന്‍ഡല്‍, അഗസ്റ്റീനിയന്‍ സന്യാസിയായ കത്തോലിക്കാ പുരോഹിതനാണ്. 28,000 സസ്യങ്ങളില്‍
ജയ്മോന് കുമരകം കത്തോലിക്കാസഭയില്‍നിന്നും സന്യാസവും പൗരോഹിത്യവുമൊക്കെ പടിയിറങ്ങുകയാണ്, ദൈവവിളികള്‍ ഇല്ലാതാവുന്നു, ദൈവാലയത്തില്‍ പോവുകയും കൂദാശകള്‍ സ്വീകരിക്കുകയും ചെയ്യുന്നവരുടെ എണ്ണവും കുറയുന്നു…. ഇങ്ങനെയൊക്കെ വിളിച്ചുകൂവുന്നവര്‍ മദര്‍ ഒല്‍ഗയുടെ കഥകൂടി ഒന്നുകേട്ടുനോക്കൂ. ഡോട്ടേഴ്സ് ഓഫ് മേരി ഓഫ് നസ്രത്ത് എന്ന സന്യാസസമൂഹത്തിന്റെ സ്ഥാപകയായ മദറിലൂടെ ആയിരങ്ങളാണ് ഇന്ന് കത്തോലിക്കാ സഭയിലേക്ക് പ്രവേശിക്കുന്നത്. ഇറാക്കിലെ അസീറിയന്‍ സഭയില്‍ അംഗമായിരുന്നു ഒല്‍ഗ. 431 ലെ എഫേസൂസ് കൗണ്‍സിലിന് ശേഷം കത്തോലിക്ക സഭയുമായി തെല്ലും ബന്ധം ഉണ്ടായിരുന്നില്ല ഇറാക്കിലെ അസീറിയന്‍ സഭക്ക്. മാത്രമല്ല, കത്തോലിക്കരുമായി
ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്തായുടെ ഒന്നാം ചരമവാര്‍ഷികം മെയ് അഞ്ചിന് ജയ്സ് കോഴിമണ്ണില്‍ ഒരു നൂറ്റാണ്ടിനെ പ്രോജ്വലമാക്കിയ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്ത ദൈവസന്നിധിയില്‍ ചേര്‍ക്കപ്പെട്ടിട്ട് മെയ് അഞ്ചിന് ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്. മനുഷ്യന് മനുഷ്യനെ മനുഷ്യനായി കണ്ട് സ്നേഹിക്കണമെന്നും ലോകത്തിന്റെ രൂപാന്തരീകരണം ലക്ഷ്യമാക്കണമെന്നുമായിരുന്നു മാര്‍ ക്രിസോസ്റ്റം എപ്പോഴും ഉദ്ബോധിപ്പിച്ചിരുന്നത്. ഇന്ന് സമൂഹമില്ല, ആള്‍ക്കൂട്ടം മാത്രമേയുള്ളൂ. മുമ്പ് മനുഷ്യന് അയല്‍വാസിയുമായി ബന്ധവും പരിചയവും പുലര്‍ത്തിയിരുന്നു. കാരണം അന്ന് വീടുകള്‍ക്ക്
– റ്റോം ജോസ് തഴുവാംകുന്ന് ലോകത്തിന്റെ സജീവ ശ്രദ്ധാകേന്ദ്രമായിരുന്നു മലയാളനാട്. വിവാഹബന്ധത്തിന്റെ പവിത്രത, കെട്ടുറപ്പുള്ള കുടുംബജീവിതം, നാളെയുടെ തലമുറയ്ക്കായുള്ള ശിക്ഷണം തുടങ്ങി അനേകം വിഷയങ്ങളുടെ പാഠശാലയായിരുന്നു മലയാളനാട്. കൂടുമ്പോള്‍ ഇമ്പമുള്ളതില്നിന്നും കൂടാനാളില്ലാത്തവിധം ഒറ്റപ്പെടലും വിരഹവും വിങ്ങലും തേങ്ങലും നെടുവീര്‍പ്പും നിറയുന്നതാണ് നമ്മുടെ ഇന്നത്തെ കുടുംബങ്ങള്‍. ക്രൈസ്തവ കുടുംബങ്ങളുടെ എണ്ണത്തില്‍ത്തന്നെ അനുദിനം കുറവു വരുന്നുവെന്ന് കണക്കുകള്‍ പറയുന്നു. അവശേഷിക്കുന്ന കുടുംബത്തിന് വാര്‍ധക്യത്തിന്റെ അവശതകളും പരിമിതികളും കാരണം കര്‍മോത്സുകതയുടെ ഉണര്‍വും ഇല്ലാതായിരിക്കുന്നു. പണം ഉണ്ടെങ്കിലും മനസാകെ ദാരിദ്ര്യത്തിലാണ്. പട്ടിണിയിലും സാഹോദര്യത്തിലും
വിനില്‍ ജോസഫ് രക്ഷപെടലുകള്‍ സംതൃപ്തികരവും രക്ഷപെടുത്തലുകള്‍ അഭിമാനകരവുമാണ്. സ്വന്തം ജീവന് തൃണവല്ക്കരിച്ചുകൊണ്ട് ജീവന്റെ ജീവനെ കോരിയെടുത്ത അനുഭവമാണിത്. കാസര്‍ഗോഡ് ജില്ലയിലെ കള്ളാര്‍ എന്ന മലയോര ഗ്രാമത്തില്‍ പന്തല്ലൂര്‍ ലീലാമ്മ എന്ന സാധാരണ വീട്ടമ്മയാണിപ്പോള് താരം. മൂന്നു വയസുകാരിയായ പേരക്കുട്ടിയെ മരണത്തിന്റെ ആഴങ്ങളില്‍നിന്നും മുങ്ങിയെടുക്കുകയായിരുന്നു. കള്ളാര്‍ ഗ്രാമത്തിനടുത്ത ആടകം എന്ന കൊച്ചുസ്ഥലമാണ് ഇവരുടെ സ്വദേശം. ഭര്‍ത്താവ് സിറിയക് പന്തല്ലൂര്‍. രണ്ടുമക്കളാണിവര്ക്ക് – സിജില്‍, ജിസ്മി. അധ്യാപികയായിരുന്ന ജിസ്മി ഇപ്പോള്‍ ഉപരിപഠനം നടത്തുന്നു. പച്ചാവൂര് സ്വദേശിയായ സനീഷാണ് ഭര്‍ത്താവ്. സനീഷ്-ജിസ്മി
അഡ്വ. വി.സി സെബാസ്റ്റ്യന്‍ (ലേഖകന്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയാണ്) ആഗോള കത്തോലിക്കാ സഭയുടെ ഭരണം നിയന്ത്രിക്കുന്നത് റോമന്‍ കൂരിയയാണ്. കൂരിയായുടെ പ്രവര്‍ത്തനങ്ങളില്‍ അടിമുടി പൊളിച്ചെഴുത്തിനാണ് ഫ്രാന്‍സിസ് പാപ്പ 2022 മാര്‍ച്ച് 19ന് ‘പ്രെഡിക്കാത്തേ എവാഞ്ചലിയും'(സുവിശേഷം പ്രസംഗിക്കുക) എന്ന വിളംബരം ഇറക്കിയത്. ജൂണ്‍ 5 പന്തക്കുസ്താ ദിനത്തില്‍ പുതിയ നിയമങ്ങള്‍ നിലവില്‍ വരും. 1988 ജൂണ്‍ 28ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ വിളംബരം ചെയ്ത് നടപ്പിലാക്കിയ ‘പാസ്റ്റര്‍ ബോനുസ്’
എറണാകുളം: ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി, സ്കൂള്‍ പഠനത്തില്‍ ബൈബിള്‍ ഉള്‍പ്പെ ടുത്തിയതിന്റെ പേരില്‍ ക്രൈസ്തവ മാനേജ്മെന്റ് സ്കൂളിന് നോട്ടീസയച്ച കര്‍ണാടക വിദ്യാഭ്യാസ വകുപ്പിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന് ചെയര്മാന് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ബംഗളൂരുവിലെ ക്ലാരിന്‍സ് സ്കൂളിനാണ് നോട്ടീസ് ലഭിച്ചത്. ഭാരതത്തിന്റെ ദേശീയതയും അഖണ്ഡതയും മുറുകെപ്പിടിച്ചുകൊണ്ട് രാഷ്ട്ര പുരോഗതിക്കും സാമൂഹിക ഉന്നമനത്തിനുമായി പ്രയത്നിക്കുന്ന പാരമ്പര്യമാണ് ക്രൈസ്തവ സഭകള്‍ക്കുള്ളത്. ക്ലാരിന്‍സ് സ്കൂളില്‍ ക്രൈസ്തവ വിദ്യാര്‍ഥികളുടെ മതപഠനത്തെച്ചൊല്ലിയുള്ള അനാവശ്യ വിവാദങ്ങളും നിയമവിരുദ്ധ വാദങ്ങളും അവസാനിപ്പിക്കണമെന്ന്
താമരശേരി: സഭയുടെ വിശ്വാസയാത്രയില്‍ സ്നേഹത്തിന്റെ സുവിശേഷമാണ് വെളിച്ചംപകരേണ്ടതെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. താമരശേരി രൂപതയുടെ 37-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് നല്കിയ സ്വീകരണത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു തലശേരി അതിരൂപതയുടെ പുതിയ അധ്യക്ഷന്‍. പ്രശ്നങ്ങളും എതിര്‍പ്പുകളും ഉണ്ടാകുമ്പോള്‍ വെറുപ്പും വിദ്വേഷവുംകൊണ്ട് അവയെ നേരിടാനുള്ള പ്രലോഭനം സ്വഭാവികമാണ്. എന്നാല്‍ അത് ലോകത്തിന്റെ നിയമമാണെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു. ഏതു സാഹചര്യത്തിലും ക്രിസ്തുവിന്റെ സ്നേഹത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് എതിര്‍പ്പുകളെയും ഭീഷണികളെയും നേരിടാനുള്ള വിളിയാണ് ക്രൈസ്തവരുടേതെന്ന് മാര്‍ പാംപ്ലാനി ഓര്‍മിപ്പിച്ചു. തലശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി
Don’t want to skip an update or a post?