Follow Us On

05

December

2025

Friday

  • 300 -ലധികം കുട്ടികള്‍ നൈജീരിയയില്‍ ഭീകരരുടെ പിടിയിലായിട്ട് ഒരാഴ്ച; പ്രാര്‍ത്ഥനയും സഹായവും അഭ്യര്‍ത്ഥിച്ച് ബിഷപ് റോബര്‍ട്ട് ബാരണ്‍

    300 -ലധികം കുട്ടികള്‍ നൈജീരിയയില്‍ ഭീകരരുടെ പിടിയിലായിട്ട് ഒരാഴ്ച; പ്രാര്‍ത്ഥനയും സഹായവും അഭ്യര്‍ത്ഥിച്ച് ബിഷപ് റോബര്‍ട്ട് ബാരണ്‍0

    അബുജ/നൈജീരിയ: നൈജീരിയയില്‍ ഭീകരരുടെ തടങ്കലില്‍  കഴിയുന്ന കുട്ടികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് ബിഷപ് റോബര്‍ട്ട് ബാരണ്‍. തടങ്കലില്‍ രണ്ടാം ആഴ്ചയിലേക്ക് കടക്കുന്ന കുട്ടികള്‍ക്കായി പ്രാര്‍ത്ഥിക്കാനും അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താനും ബിഷപ് ബാരണ്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് അഭ്യര്‍ത്ഥിച്ചത്.  നൈജീരിയയിലെ പാപ്പിരിയിലെ സെന്റ് മേരീസ് സ്‌കൂളില്‍ നിന്നുള്ള 303 പേര്‍ ഉള്‍പ്പെടെ, സമീപ ആഴ്ചകളില്‍ 350-ലധികം  നൈജീരിയന്‍ സ്‌കൂള്‍ കുട്ടികളെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. റോമിലെ സിനഡിനിടെ കണ്ടുമുട്ടിയ സിസ്റ്റര്‍ മേരി ബാരണ്‍, ഒഎല്‍എയില്‍ നിന്ന് പ്രാര്‍ത്ഥനാഹസായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഒരു ഇമെയില്‍

  • കാമറൂണില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് കത്തോലിക്കാ വൈദികരില്‍ അവസാന വൈദികനും മോചിതനായി

    കാമറൂണില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് കത്തോലിക്കാ വൈദികരില്‍ അവസാന വൈദികനും മോചിതനായി0

    യാവുണ്ട/കാമറൂണ്‍: നവംബര്‍ 15 ന് കാമറൂണിലെ ബമെന്‍ഡ അതിരൂപതയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറ് കത്തോലിക്കാ വൈദികരില്‍ അവസാന വൈദികാനായ  ഫാ. ജോണ്‍ ബെരിന്‍യുയ് ടാറ്റാഹ് മോചിതനായി. സായുധ വിഘടനവാദി പോരാളികള്‍  തട്ടിക്കൊണ്ടുപോയ ഫാ. ബെരിന്‍യുയിയുടെ  മോചനവുമായി ബന്ധപ്പെട്ട  കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അദ്ദേഹം മോചിതനായതിന് തൊട്ടുപിന്നാലെ ഫേസ്ബുക്കില്‍ പ്രചരിച്ച ഒരു വീഡിയോയില്‍, ഫാ. ജോണ്‍ ആംഗ്ലോഫോണ്‍ പ്രദേശങ്ങളില്‍ സമാധാനത്തിനായി അഭ്യര്‍ത്ഥിച്ചു. തെക്കന്‍ കാമറൂണിയന്‍ ജനതയുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി സംഭാഷണങ്ങള്‍ ഉണ്ടാകണമെന്നും, നീതിയും സമാധാനവും ഉണ്ടാകണമെന്നും, തങ്ങളുടെ

  • ‘വിവ ഇല്‍ പാപ്പ’ വിളികളാല്‍ മുഖരിതമായി ബെയ്‌റൂട്ട്; ലബനനെ ഹൃദയത്തിലേറ്റി പാപ്പയുടെ മടക്കം

    ‘വിവ ഇല്‍ പാപ്പ’ വിളികളാല്‍ മുഖരിതമായി ബെയ്‌റൂട്ട്; ലബനനെ ഹൃദയത്തിലേറ്റി പാപ്പയുടെ മടക്കം0

    ബെയ്‌റൂട്ട്: ബെയ്‌റൂട്ട് വാട്ടര്‍ഫ്രണ്ടില്‍ അര്‍പ്പിച്ച ദിവ്യബലിയിലൂടെ  ലബനന്റെ മുറിവുകളില്‍ ലേപനം പുരട്ടിയും  ലബനീസ് ജനതയുടെ സ്‌നേഹവായ്പ് ഏറ്റുവാങ്ങിയും ലിയോ 14 -ാമന്‍ പാപ്പ ആദ്യ അപ്പസ്‌തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കി. അപ്പസ്‌തോലിക യാത്രയുടെ അവസാന പ്രഭാതത്തില്‍, ബെയ്റൂട്ട് തുറമുഖ സ്ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് മുന്നില്‍ പാപ്പ മൗനമായി പ്രാര്‍ത്ഥിക്കുകയും ഇരകളുടെ സ്മരണയ്ക്കായി റീത്ത് സമര്‍പ്പിക്കുകയും ചെയ്തു. അപ്പസ്‌തോലിക യാത്രയിലെ ഏറ്റവും വൈകാരിക നിമിഷങ്ങളിലൊന്നില്‍, 2020 ഓഗസ്റ്റ് 4 ന് നടന്ന സ്ഫോടനത്തിന്റെ മുറിവുകള്‍ ഇപ്പോഴും വഹിക്കുന്ന കൊല്ലപ്പെട്ടവരുടെയും അതിജീവിച്ചവരുടെയും കുടുംബാംഗങ്ങളുമായി

  • ഫിലിപ്പീന്‍സ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ്  പ്രസിഡന്റായി ഗില്‍ബര്‍ട്ട് ഗാര്‍സെറചുമതലയേറ്റു

    ഫിലിപ്പീന്‍സ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റായി ഗില്‍ബര്‍ട്ട് ഗാര്‍സെറചുമതലയേറ്റു0

    മനില: ഏഷ്യയിലെ കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ ഫിലിപ്പിന്‍സിലെ മെത്രാന്‍സമിതിയുടെ (സിബിസിപി)പ്രസിഡന്റായി ലിപയിലെ ആര്‍ച്ചുബിഷപ് ഗില്‍ബെര്‍ട്ട് ഗാര്‍സെറ ചുമതലയേറ്റു. മെത്രാന്‍സമിതിയുടെ മുന്‍ വൈസ് പ്രസിഡന്റിനെ പ്രസിഡന്റായി തിരഞ്ഞെടുക്കുന്ന പതിവിന് വിരമാമിട്ടുകൊണ്ടാണ് ജൂലൈ 5 ന് നടന്ന 130-ാമത് പ്ലീനറി അസംബ്ലിയില്‍ സിബിസിപി പ്രസിഡന്റായി ഗാര്‍സെറയെ തിരഞ്ഞെടുത്തത്. ഫിലിപ്പീന്‍സ് സഭയ്ക്കുള്ളില്‍ സിനഡാലിറ്റിക്ക് വേണ്ടി വാദിക്കുന്ന ആര്‍ച്ചുബിഷപ് ഗാര്‍സെറ, സര്‍ക്കാരിന്റെ അഴിമതിയും പ്രകൃതി ദുരന്തങ്ങളും മൂലം സംജാതമായിരിക്കുന്ന അസ്ഥിരതയ്ക്കിടയിലാണ് നേതൃസ്ഥാനത്തേക്ക് വരുന്നത്. ആര്‍ച്ചുബിഷപ് ഗാര്‍സെറയുടെ മുന്‍ഗാമിയായ  കര്‍ദിനാള്‍ പാബ്ലോ വിര്‍ജിലിയോ ഡേവിഡ്

  • ‘ഓര്‍മകളുടെ സൗഖ്യത്തിനും അനുരഞ്ജനത്തിനും’ ആഹ്വാനം ചെയ്ത് ലിയോ 14-ാമന്‍ പാപ്പയുടെ ലബനനിലെ ആദ്യ പ്രസംഗം

    ‘ഓര്‍മകളുടെ സൗഖ്യത്തിനും അനുരഞ്ജനത്തിനും’ ആഹ്വാനം ചെയ്ത് ലിയോ 14-ാമന്‍ പാപ്പയുടെ ലബനനിലെ ആദ്യ പ്രസംഗം0

    ബെയ്‌റൂട്ട്:  ഓര്‍മകള്‍ സൗഖ്യമാക്കപ്പെടേണ്ടതിന്റെയും അനീതിയും വേദനയും അനുഭവിച്ചവര്‍ അനുരഞ്ജിതരായി തീരേണ്ടതിന്റെയും ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ ലബനനില ആദ്യ പൊതുപ്രസംഗം. ലബനനിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ നടത്തിയ പ്രസംഗത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.  ഓര്‍മകള്‍ സൗഖ്യമായില്ലെങ്കില്‍ വ്യക്തികള്‍ അവരുടെ വേദനയുടെയും അവയുടെ കാരണങ്ങളുടെയും തടവുകാരായി മാറുമെന്ന് പാപ്പ പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പ് ബെയ്‌റൂട്ടില്‍ നടന്ന വിനാശകരമായ തുറമുഖ സ്‌ഫോടനത്തില്‍ ഉണ്ടായ ഉണങ്ങാത്ത മുറിവുകളെ പാപ്പ സ്മരിച്ചു. ‘അനിശ്ചിതത്വം, അക്രമം, ദാരിദ്ര്യം’ തുടങ്ങിയ ഭീഷണികള്‍ക്കിടയിലും തങ്ങളുടെ മാതൃരാജ്യത്ത്

  • ലിയോ 14 -ാമന്‍ പാപ്പയും എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസും സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പുവച്ചു

    ലിയോ 14 -ാമന്‍ പാപ്പയും എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസും സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പുവച്ചു0

    ഇസ്താംബൂള്‍: ക്രൈസ്തവ ഐക്യത്തിനും സമാധാനത്തിനുമായുള്ള പ്രതിബദ്ധത ആവര്‍ത്തിച്ച് ലിയോ 14 -ാമന്‍ പാപ്പയും എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസും സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പുവച്ചു. ഇസ്താംബൂളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കേറ്റില്‍ ബര്‍ത്തലോമിയോ ഒന്നാമന്‍ പാത്രിയാര്‍ക്കീസിനെ സന്ദര്‍ശിച്ചപ്പോഴാണ് ഇരുവരും സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പുവച്ചത്. തുര്‍ക്കിയിലേക്കുള്ള അപ്പസ്‌തോലിക യാത്രയുടെ മൂന്നാം ദിനം ഇസ്താംബൂളിലെ സെന്റ് ജോര്‍ജ് പാത്രിയാര്‍ക്കല്‍ ദൈവാലയത്തില്‍ നടത്തിയ പ്രാര്‍ത്ഥനാ ശുശ്രൂഷയിലും ലിയോ 14-ാമന്‍ പാപ്പ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസിനൊപ്പം പങ്കുചേര്‍ന്നു. തന്റെ മുന്‍ഗാമികളുമായുള്ള പാത്രിയാര്‍ക്കീസിന്റെ സാഹോദര്യ ബന്ധത്തിന്റെ തുടര്‍ച്ച എടുത്തുകാണിച്ചുകൊണ്ട്, തനിക്ക് നല്‍കിയ ഊഷ്മളമായ

  • എല്ലാ ക്രൈസ്തവ വിഭാഗങ്ങളും ഒരുമിച്ച് യാത്ര തുടരണം: മാര്‍പാപ്പ

    എല്ലാ ക്രൈസ്തവ വിഭാഗങ്ങളും ഒരുമിച്ച് യാത്ര തുടരണം: മാര്‍പാപ്പ0

    ഇസ്‌നിക് (തുര്‍ക്കി): ദൈവവചനത്തിന്റെ ആഴം ഉള്‍ക്കൊണ്ട് എല്ലാ ക്രൈസ്തവ വിഭാഗങ്ങളും ഒരുമിച്ച് യാത്ര തുടരണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. തുര്‍ക്കിയിലെ ഇസ്‌നിക്കില്‍ (പഴയ നിഖ്യ) നടന്ന എക്യുമെനിക്കല്‍ പ്രാര്‍ത്ഥനക്കുശേഷം സന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ. സംഭാഷണത്തിന്റെയും സഹകരണത്തിന്റെയും പാതകള്‍ പിന്തുടരാന്‍ എല്ലാ ക്രൈസ്തവരെയും പാപ്പ ആഹ്വാനം ചെയ്തു. സാഹോദര്യത്തിനാണ് ഈശോ തന്റെ ജീവിതത്തിലുടനീളം പ്രാധാന്യം നല്‍കിയത്. അതിനാല്‍ ജാതി,മത, നിറ,ഭാഷാ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരെയും ബഹുമാനിക്കാനും അവകാശങ്ങളെ അംഗീകരിക്കാനും നമുക്കാകണമെന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ലോകത്തിന്റെ വിവിധ

  • ഇതെങ്ങനെ സുരക്ഷ പരിശോധന കടന്ന് വിമാനത്തില്‍ എത്തി… വിമാനത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകനോട് പാപ്പായുടെ ചോദ്യം

    ഇതെങ്ങനെ സുരക്ഷ പരിശോധന കടന്ന് വിമാനത്തില്‍ എത്തി… വിമാനത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകനോട് പാപ്പായുടെ ചോദ്യം0

    വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ലിയോ 14 – ാമന്‍ പാപ്പായുടെ ആദ്യത്തെ അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ആരംഭത്തില്‍ വിമാനത്തില്‍ വച്ച്  മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ച  ശ്രദ്ധേയമായി.  കൂടിക്കാഴ്ചയ്ക്കിടെ, പാപ്പയുടെ ജന്മനാടായ അമേരിക്കയില്‍ നിന്നുള്ള രണ്ട് മാധ്യമപ്രവര്‍ത്തകര്‍ മത്തങ്ങകൊണ്ട് നിര്‍മച്ച ഒരു പലഹാരമാണ് നല്‍കിയത്. തുടര്‍ന്നു വിമാനത്തിലുണ്ടായിരുന്ന മറ്റു മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പലഹാരങ്ങള്‍ പാപ്പാ എല്ലാവരുമായി പങ്കുവച്ചു. എന്നാല്‍ പാപ്പായ്ക്ക് ലഭിച്ച മറ്റൊരും സമ്മാനം ഇതില്‍നിന്നെല്ലാം തീര്‍ത്തും വ്യത്യസ്ഥമായിരുന്നു. ബേസ്ബോള്‍ ഫാനായുന്ന പാപ്പായ്ക്ക് ഒരു ബേസ്ബോള്‍ ബാറ്റായിരുന്നു

Latest Posts

Don’t want to skip an update or a post?