ജീവന്റെ ആഘോഷമായി വാഷിംഗ്ടൺ ഡി.സിയിൽ ഇന്ന് 'മാർച്ച് ഫോർ ലൈഫ്; യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് അഭിസംബോധന ചെയ്യും
- AMERICA, Featured, INTERNATIONAL, LATEST NEWS, WORLD
- January 23, 2026

വാഷിംഗ്ടണ്‍ ഡി.സി: ജീവിക്കാനുള്ള അവകാശമാണ് മറ്റെല്ലാ മനുഷ്യാവകാശങ്ങളുടെയും അടിത്തറയെന്ന് ലിയോ 14ാമന്‍ മാര്‍പാപ്പ അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡി.സിയില്‍ നടക്കുന്ന 53-ാമത് ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ റാലിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് പുറപ്പെടുവിച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഈ മാര്‍ച്ചില്‍ പങ്കെടുക്കുന്നവര്‍ക്ക് തന്റെ ‘ആത്മീയ സാമീപ്യം’ പാപ്പ വാഗ്ദാനം ചെയ്തു. മനുഷ്യജീവന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും മനുഷ്യജീവന് ബഹുമാനിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പരിശ്രമിക്കണമെന്നും പാപ്പ

വാഷിംഗ്ടണ്‍ ഡി.സി: ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രകടനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ ഇന്ന് (ജനുവരി 23-ന്) അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡി.സിയില്‍ നടക്കും. പതിനായിരക്കണക്കിന് വിശ്വാസികളും പ്രോ-ലൈഫ് പ്രവര്‍ത്തകരും അണിചേരും. ‘ജീവന് ഒരു സമ്മാനം’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഈ റാലിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കും. കൂടാതെ യു.എസ്. ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്സണ്, ജനപ്രതിനിധികള്‍, ബിഷപ്പുമാര്‍ തുടങ്ങിയവരും മാര്‍ച്ചില്‍ പങ്കെടുക്കും.

അബുജ: നൈജീരിയയിലെ കടുന സംസ്ഥാനത്ത് ഞായറാഴ്ച പ്രാര്‍ത്ഥന നടന്നു കൊണ്ടിരുന്ന പള്ളികള്‍ അക്രമിച്ച സായുധ സംഘം 160-ലധികം പേരെ തട്ടിക്കൊണ്ടുപോയി. കുര്‍മിന്‍ വാലി ഗ്രാമത്തിലെ ഇവാഞ്ചലിക്കല്‍ പള്ളികളിലാണ് ഒരേസമയം ആക്രമണം ഉണ്ടായത്. ഞായറാഴ്ച രാവിലെ ആയുധങ്ങളുമായി എത്തിയ അക്രമികള്‍ പള്ളികള്‍ വളയുകയും വിശ്വാസികളെ കാട്ടിലേക്ക് നിര്‍ബന്ധപൂര്‍വ്വം കൊണ്ടുപോവുകയുമായിരുന്നു. കുട്ടികളും സ്ത്രീകളും പ്രായമായവരും തട്ടിക്കൊണ്ടുപോയവരില്‍ ഉള്‍പ്പെടുന്നു. ഫുലാനി തീവ്രവാദികളാണ് ഈ അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നു. ആദ്യഘട്ടത്തില്‍ സംഭവം സ്ഥിരീകരിക്കാന്‍ തയാറാകാതിരുന്ന പോലീസ് സഭാനേതാക്കള്‍ തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ വിവരങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ്

പാരിസ്: ഫ്രാന്‍സില്‍ ‘ദയാവധത്തിന്’ സമാനമായ പരസഹായത്തോടെയുള്ള ആത്മഹത്യ നിയമവിധേയമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പതിനായിരങ്ങള്‍ അണിനിരന്ന കൂറ്റന്‍ മാര്‍ച്ച് ഫോര്‍ ലൈഫ്. ഫ്രഞ്ച് പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റില്‍ വരാനിരിക്കുന്ന ‘എന്‍ഡ് ഓഫ് ലൈഫ്’ ബില്ലിന്മേലുള്ള ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പിനും മുന്നോടിയായാണ് ഈ പ്രതിഷേധ മാര്‍ച്ച് പാരീസില്‍ നടന്നത്. ജനുവരി 20 മുതല്‍ 26 വരെയാണ് സെനറ്റില്‍ ഈ ബില്ലിന്മേല് വിശദമായ ചര്‍ച്ചകള്‍ നടക്കുന്നത്. ജനുവരി 28-നാണ് ബില്ലിന്മേലുള്ള നിര്‍ണായക വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. 2025 മെയ് മാസത്തില്‍ ഫ്രഞ്ച് നാഷണല്‍ അസംബ്ലി

വത്തിക്കാന്‍ സിറ്റി: വിശുദ്ധ പാദ്രെ പിയോയുമായി അടുത്ത ബന്ധം പുലര്‍ത്തിയവരില്‍ ജീവിച്ചിരുന്ന അവസാന വ്യക്തികളിലൊരാളായിരുന്ന ഫാ. ജോണ്‍ ഔറിലിയ അന്തരിച്ചു.അമേരിക്കയിലെ ഡെലവെയറിലുള്ള വില്‍മിംഗ്ടണ്‍ സെന്റ് ഫ്രാന്‍സിസ് അസീസി ആശ്രമത്തില്‍ ജനുവരി 13-നായിരുന്നു അന്ത്യം. ആധുനിക സഭയിലെ ഏറ്റവും വലിയ മിസ്റ്റിക്കുകളില്‍ ഒരാളായ പാദ്രെ പിയോയുടെ സെക്രട്ടറിയായി പൗരോഹിത്യജീവിതത്തിന്റെ ആദ്യ നാളുകളില്‍ അദ്ദേഹം ശുശ്രൂഷ ചെയ്തിരുന്നു. വിശുദ്ധ പാദ്രെ പിയോയുടെ ശരീരത്തിലെ പഞ്ചക്ഷതങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ അസാധാരണമായ എളിമയെക്കുറിച്ചും അദ്ദേഹം സാക്ഷ്യപ്പെടുത്തിയിരുന്നു. 2024-ല്‍ പുറത്തിറങ്ങിയ ‘Dearest Soul: A Spiritual

ലണ്ടന്‍: ക്രിസ്തുവില്‍ വിശ്വസിച്ചതിന്റെ പേരില്‍ കൊല്ലപ്പെടുന്ന ക്രൈസ്തവരില്‍ 72 ശതമാനവും നൈജീരിയയില്‍. ലോകമെമ്പാടുമുള്ള ക്രൈസ്തവ പീഡനങ്ങളെക്കുറിച്ച് പഠനം നടത്തുന്ന അന്താരാഷ്ട്ര സംഘടനയായ ‘ഓപ്പണ്‍ ഡോഴ്സ്’ 2026-ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരമുള്ളത്. കഴിഞ്ഞ വര്‍ഷം ലോകമെമ്പാടും 4,849 ക്രൈസ്തവര്‍ വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ടു. ഇതില്‍ 3,490 കൊലപാതകങ്ങളും നടന്നത് നൈജീരിയയിലാണ്. നൈജീരിയയിലെ വടക്കന്‍ മേഖലകളിലും മധ്യമേഖലകളിലും ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളും സായുധ സംഘങ്ങളും നടത്തുന്ന ആക്രമണങ്ങളാണ് മരണസംഖ്യ ഉയരാന്‍ കാരണം. ക്രൈസ്തവ പുരോഹിതരെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളും

വത്തിക്കാന്‍ സിറ്റി: യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തിലൂടെ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം യജമാനന്-ദാസന് ബന്ധത്തില്‍ നിന്ന് സൗഹൃദത്തിന്റെ തലത്തിലേക്ക് ഉയര്‍ന്നുവെന്ന് ലിയോ 14 -ാമന്‍ പാപ്പ. പൊതുദര്‍ശനപരിപാടിയോടനുബന്ധിച്ച് , രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ‘ഡെയി വേര്‍ബം’ പ്രമാണരേഖയെ ആസ്പദമാക്കി നടത്തിയ പ്രസംഗത്തിലാണ് മാര്‍പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. ‘ഇനി ഞാന്‍ നിങ്ങളെ ദാസന്മാരെന്നു വിളിക്കില്ല… ഞാന്‍ നിങ്ങളെ സ്നേഹിതന്മാരെന്നു വിളിച്ചു’ (യോഹ 15:15) എന്ന വാക്യം ഉദ്ധരിച്ചുകൊണ്ടാണ് മാര്‍പാപ്പ തന്റെ സന്ദേശം പങ്കുവച്ചത്. സൃഷ്ടാവായ ദൈവവും സൃഷ്ടിയായ മനുഷ്യനും തമ്മില്‍

വത്തിക്കാന്‍ സിറ്റി: യുഎസ് മെത്രാന്‍സമിതി പ്രസിഡന്റ് ആര്‍ച്ചുബിഷപ് പോള്‍ കോക്ലി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് ട്രംപിന് പുറമെ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരുമായും ആര്‍ച്ചുബിഷപ് ആശയവിനിമയം നടത്തി. ഭരണകൂടത്തിനും കത്തോലിക്ക സഭയ്ക്കും ആശങ്കകളുള്ള മേഖലകളും തുടര്‍ചര്‍ച്ചകള്‍ ആവശ്യമുള്ള മേഖലകളും ചര്‍ച്ചയായതായി മെത്രാന്‍സമതിയുടെ കുറിപ്പില്‍ വ്യക്തമാക്കി. ഒക്ലഹോമ സിറ്റി അതിരൂപത ആര്ച്ചബിഷപ്പായ പോള്‍ കോക്ലി 2025 നവംബറിലാണ് യുഎസ് മെത്രാന് സമിതിയുടെ പ്രസിഡന്റായി
Don’t want to skip an update or a post?