Follow Us On

23

April

2025

Wednesday

അവസാനം വരെ തുടര്‍ന്ന ബന്ധം; മരണത്തിന് രണ്ട് ദിവസം മുമ്പും പാപ്പ ഫോണ്‍ ചെയ്തു

അവസാനം വരെ തുടര്‍ന്ന ബന്ധം; മരണത്തിന് രണ്ട് ദിവസം മുമ്പും പാപ്പ ഫോണ്‍ ചെയ്തു

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ ഏറ്റവും അവസാനമായി ഫോണിലൂടെ ക്ഷേമാന്വേഷണങ്ങള്‍ നടത്തിയത് ഒരുപക്ഷേ ലോകത്തിലെ ഏറ്റവും ദുര്‍ബലമായ ഒരു ക്രൈസ്തവസമൂഹത്തോടായിരുന്നു. ഏതു നിമിഷവും തങ്ങള്‍ക്ക് മുകളില്‍ വന്ന് പതിച്ചേക്കാവുന്ന ഒരു ബോംബിലോ മിസൈല്‍ ആക്രമണത്തിലോ പൂര്‍ണമായി ഉന്മൂലനം ചെയ്യ പ്പെടാവുന്ന ഗാസയിലെ ഏക കത്തോലിക്ക് ഇടവകയിലേക്കായിരുന്നു മരണത്തിന് രണ്ട് ദിവസം മുമ്പ് പാപ്പയുടെ വിളി എത്തിയത്.

‘ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ഞങ്ങളെ അനുഗ്രഹിക്കുന്നുതായും പറഞ്ഞ പാപ്പ, ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയും പ്രകടിപ്പിച്ചു,’ ഗാസയിലെ ഹോളി ഫാമിലി ഇടവകയിലെ വികാരി ഫാ. ഗബ്രിയേല്‍ റൊമാനെല്ലി പറഞ്ഞു. ഈസ്റ്റര്‍ ദിവ്യബലിക്കായി സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് പോകുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പാണ ഏപ്രില്‍ 19-ന് ശനിയാഴ്ച രാത്രി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അവസാന ഫോണ്‍ കോള്‍  ഗാസയിലെ ഈ കൊച്ചിടവകയിലേക്ക് എത്തിയത്.
”ഞങ്ങളുടെ ഈ ചെറിയ സമൂഹത്തെ സ്‌നേഹിച്ച പാപ്പ സമാധാനത്തിനായി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു,” ഫാ.റോമനെല്ലി പറഞ്ഞു.

ഇസ്രയേലും ഹമാസും തമ്മിലുള്ള പോരാട്ടത്തിനിടെ ഗാസയിലെ ഇടവക സമുച്ചയം ഒരു താല്‍ക്കാലിക അഭയകേന്ദ്രമാക്കി മാറ്റിയ പുരോഹിതനാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ദി ഇന്‍കാര്‍ണേറ്റ് വേഡ് സഭാംഗമായ ഫാ. റൊമാനെല്ലി. ഇടവകയില്‍ നിലവില്‍ 500 പേര്‍ താമസിക്കുന്നുണ്ട്. ഭൂരിപക്ഷവും ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളും പ്രൊട്ടസ്റ്റന്റുകാരും കത്തോലിക്കരുമാണ്, എന്നാല്‍ വൈകല്യമുള്ള 50-ലധികം മുസ്ലീം കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഇത് ഒരു അഭയകേന്ദ്രമായി പ്രവര്‍ത്തിക്കുന്നു.

കഴിഞ്ഞ 19 മാസമായി ഫ്രാന്‍സിസ് മാര്‍പാപ്പ ഗാസയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയതെങ്ങനെയെന്ന് റൊമാനെല്ലി അനുസ്മരിച്ചു. ”ഞങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു, ഞങ്ങള്‍ ഭക്ഷണം കഴിച്ചോ, കുട്ടികളുടെ കാര്യങ്ങളില്‍ അദ്ദേഹം ആശങ്കാകുലനായിരുന്നു,” അദ്ദേഹം പറഞ്ഞു. ഇരട്ട ന്യുമോണിയ ബാധിച്ച് ജെമെല്ലി ആശുപത്രിയില്‍ കഴിഞ്ഞ  ദിവസങ്ങളില്‍ പോലും അവരെ ആശ്വസിപ്പിക്കാന്‍ വിളിക്കുന്നത് പാപ്പ നിര്‍ത്തിയില്ല. ‘അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനകള്‍ അവഗണിക്കപ്പെടില്ലെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു: ബോംബിംഗ് അവസാനിക്കും, ഈ യുദ്ധം അവസാനിക്കും, ബന്ദികളെ മോചിപ്പിക്കും, മാനുഷിക സഹായം ദുരിതമനുഭവിക്കുന്നവരില്‍ എത്തും,’ ഫാ. റൊമാനെല്ലി പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?