Follow Us On

22

February

2025

Saturday

  • സാന്‍ഡിനിസ്റ്റാ ഭരണകൂടം  ഭയക്കുന്ന PDF

    സാന്‍ഡിനിസ്റ്റാ ഭരണകൂടം ഭയക്കുന്ന PDF0

    രഞ്ജിത് ലോറന്‍സ് നിക്കരാഗ്വയിലെ ഭരണകൂടം വേട്ടയാടിയതിനെ തുടര്‍ന്ന് മുറിയില്‍നിന്ന് പുറത്തിറങ്ങാന്‍ പോലുമുള്ള ധൈര്യമില്ലാതെ കരഞ്ഞുതളര്‍ന്ന് ഡിപ്രഷന്റെ വക്കോളമെത്തിയ ഒരു പെണ്‍കുട്ടി – അതായിരുന്നു മാര്‍ത്ത പട്രീഷ്യ മോളിന. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ ഏറെ വ്യത്യസ്തമാണ്. ഒര്‍ട്ടേഗ ഭരണകൂടം ഏറ്റവുമധികം ഭയപ്പെടുന്ന പേരുകളില്‍ ഒന്നായി മാര്‍ത്ത പട്രീഷ മോളിനയും മാര്‍ത്തയുടെ ‘പിഡിഎഫും’ മാറിയിരിക്കുന്നു. നിക്കരാഗ്വയിലെ ഏകാധിപത്യ ഭരണകൂടം നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ ഇന്ന് പുറംലോകമറിയുന്നത് അഭിഭാഷകയായ മാര്‍ത്ത പട്രീഷ്യ മോളിനയുടെ തൂലികയിലൂടെയാണ്. അഭിഭാഷകയായും റേഡിയോ ജോക്കിയായുമൊക്കെ പ്രശോഭിച്ച് നല്ല നിലയില്‍

  • എട്ടു മക്കള്‍   എട്ടും സിസേറിയന്‍

    എട്ടു മക്കള്‍ എട്ടും സിസേറിയന്‍0

    ജോസഫ് മൈക്കിള്‍ ജോജോ-ജെല്‍സ ദമ്പതികള്‍ക്ക് എട്ടു മക്കളാണ്. എട്ടും സിസേറിയനുകളും.രണ്ടിലധികം സിസേറിയന്‍ നടത്തിയാല്‍ അപകടമാണെന്ന ചില ഡോക്ടര്‍മാരുടെ വാദങ്ങള്‍ക്ക് സ്വന്തം അനുഭവങ്ങള്‍കൊണ്ടാണ് ഇവര്‍ മറുപടി നല്‍കുന്നത്. ദൈവം ഇനിയും കുഞ്ഞുങ്ങളെ നല്‍കിയാല്‍ സ്വീകരിക്കാനും ഈ കുടുംബം ഒരുക്കമാണ്. ഗള്‍ഫില്‍ ജോലി ചെയ്യുമ്പോഴാണ് ജോര്‍ജ് കെ.ജെ എന്ന ജോജോക്ക് ജെല്‍സയുടെ വിവാഹാലോചന വന്നത്. ജോജോയുടെ സഹോദരിയും ഭര്‍ത്താവുംപോയി പെണ്‍കുട്ടിയെ കണ്ടു. അവര്‍ക്ക് ഇഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ജോജോ ഫോണിലൂടെ ജെല്‍സയുമായി സംസാരിച്ചു. വ്യത്യസ്തമായ ഒരു ചോദ്യമാണ് ജീസസ് യൂത്തായ ജോജോയുടെ

  • ‘ദീദി’  ഇന്നും ജീവിക്കുന്നു ഹൃദയങ്ങളില്‍

    ‘ദീദി’ ഇന്നും ജീവിക്കുന്നു ഹൃദയങ്ങളില്‍0

    സിസ്റ്റര്‍ എല്‍സി ചെറിയാന്‍ എസ്‌സിജെഎം ജാര്‍ഖണ്‍ഡ് സംസ്ഥാനം രൂപീകൃതമായതിന്റെ 11 -ാമത് വാര്‍ഷികദിനമായ 2011 നവംബര്‍ 15 നാണ് ‘പാഹാരിയ’ ഗോത്രവര്‍ഗത്തിന്റെ ശബ്ദമായിരുന്ന സിസ്റ്റര്‍ വല്‍സ ജോണ്‍ മാലമേല്‍ എസ്‌സിജെഎമ്മിന്റെ ശബ്ദം എന്നേക്കുമായി നിലച്ചത്. ഗോത്രവര്‍ഗക്കാരെ ചൂഷണം ചെയ്തിരുന്ന ഖനന കമ്പനിയടക്കമുള്ള നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ അതിക്രൂരമായ വിധത്തില്‍ സിസ്റ്റര്‍ വല്‍സ വധിക്കപ്പെടുകയായിരുന്നു. ‘ദീദി’ എന്ന് ഗോത്രജനത സ്‌നേഹത്തോടെ വിളിച്ചിരുന്ന സിസ്റ്റര്‍ വല്‍സ ജോണ്‍ വേര്‍പെട്ട് വര്‍ഷങ്ങള്‍ക്കു ശേഷവും ഇന്നും ഇവരുടെ ഹൃദയങ്ങളില്‍ ജീവിക്കുന്നുവെന്ന് ഇവിടെയുള്ള

  • വിശ്വാസത്തിന്റെ  പുഞ്ചിരിയും  ആനന്ദത്തിന്റെ  ആത്മീയതയും

    വിശ്വാസത്തിന്റെ പുഞ്ചിരിയും ആനന്ദത്തിന്റെ ആത്മീയതയും0

    രഞ്ജിത് ലോറന്‍സ് ‘മാസ് ഡയലോഗു’കളുമായി കേള്‍വിക്കാരെ പ്രചോദിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയയിലെ മിന്നും താരം. ഏത് സമയത്തും പുഞ്ചിരി വിരിഞ്ഞു നില്‍ക്കുന്ന പ്രസന്നമായ മുഖം. പറഞ്ഞുവരുന്നത് പുതിയകാല സിനിമയിലെ ഏതെങ്കിലും ചോക്ലേറ്റ് നായകനെക്കുറിച്ചല്ല, ചങ്ങനാശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി ഒക്‌ടോബര്‍ 311 ന് ചുമതല്‍യേല്‍ക്കുന്ന മാര്‍ തോമസ് തറയിലിനെക്കുറിച്ചാണ്. മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി മനുഷ്യമനസുകള്‍ക്ക് താങ്ങും തണലുമായി ശുശ്രൂഷ ചെയ്യുന്ന സമയത്താണ് സീറോ മലബാര്‍ സഭയിലെ പ്രൗഢഗംഭീരമായ പാരമ്പര്യം പേറുന്ന ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍

  • ദിവ്യകാരുണ്യ ഗീതികളുടെ  20 വര്‍ഷങ്ങള്‍

    ദിവ്യകാരുണ്യ ഗീതികളുടെ 20 വര്‍ഷങ്ങള്‍0

    ജോസഫ് മൈക്കിള്‍ ക്രിസ്ത്യന്‍ ഭക്തിഗാന മേഖലയില്‍ കുളിര്‍മഴയായി പെയ്തിറങ്ങിയ ‘ഇത്ര ചെറുതാകാന്‍ എത്ര വളരേണം’ എന്ന ഗാനം പിറന്നിട്ട് 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യ കവിതയും വിശുദ്ധ കുര്‍ബാനയുടെ സന്ദേശം പകരുന്ന ദിവ്യകാരുണ്യ ചരിതം കഥകളിയുമൊക്കെ പിറവിയെടുത്തത് ഈ ഗാനം പിറന്ന ഫാ. ജോയി ചെഞ്ചേരിയുടെ തൂലികയില്‍നിന്നാണ്. രാഷ്ട്രപതി ഭവനില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേതൃത്വം വഹിക്കാനുള്ള അപൂര്‍വ അവസരവും ഫാ. ജോയി ചെഞ്ചേരിയെ ഇതിനിടയില്‍ തേടിയെത്തി. പൗരോഹിത്യ രജതജൂബിലി നിറവിലായിരിക്കുന്ന ഈ വൈദികന്‍

  • ക്രൈസ്തവരുടെ ശ്രദ്ധക്ക് !

    ക്രൈസ്തവരുടെ ശ്രദ്ധക്ക് !0

    മാത്യു സൈമണ്‍ വിശ്വാസികള്‍ക്ക് സഭയോടും സമുദായത്തോടും ഉണ്ടായിരിക്കേണ്ട സ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക വക്താക്കളില്‍ ഒരാളായ ഡോ. ചാക്കോ കാളംപറമ്പിലിന്റെ പ്രവര്‍ത്തനങ്ങള്‍. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ അസോസിയേറ്റ് പ്രഫസറായി വിരമിച്ച അദ്ദേഹം ഇപ്പോള്‍ തിരുവമ്പാടി അല്‍ഫോന്‍സ കോളേജിന്റെ പ്രിന്‍സിപ്പലാണ്. അധ്യാപനത്തോടൊപ്പം സഭ, സാമുദായിക, സാമൂഹിക, ആത്മീയ, വിദ്യാഭ്യാസ മേഖലകളിലേക്ക് അനേകം സംഭാവനകള്‍ അദ്ദേഹം നല്‍കികൊണ്ടിരിക്കുന്നു. കെസിബിസിയുടെ പാസ്റ്ററല്‍ കൗണ്‍സിലായ കേരള കാത്തലിക് കൗണ്‍സില്‍ ജോയിന്റ്‌സെക്രട്ടറി, താമരശേരി രൂപത

  • പ്രകാശഗോപുരം

    പ്രകാശഗോപുരം0

    സിസ്റ്റര്‍ എല്‍സി വടക്കേമുറി MSMI (സുപ്പീരിയര്‍ ജനറല്‍ എംഎസ്എംഐ) ”വിശ്വസ്തതയും സൗമ്യതയും കൊണ്ട് അവിടുന്ന് വിശുദ്ധീകരിച്ചു. എല്ലാ ജനതകളുടെയും ഇടയില്‍നിന്ന് അവനെ തിരഞ്ഞെടുത്തു”'(പ്രഭാ. 45:4). ജ്വലിച്ചുകൊണ്ടിരിക്കുന്ന ഒന്നിന് മാത്രമേ മറ്റൊന്നിനെ ജ്വലിപ്പിക്കാന്‍ കഴിയൂ. സ്വയം ജ്വലിക്കുകയും മറ്റുള്ളവരെ ജ്വലിപ്പിക്കുകയും ചെയ്ത വ്യക്തിത്വത്തിന്റെ ഉടമയാണ് മോണ്‍. സി. ജെ. വര്‍ക്കിയച്ചന്‍. ഒറ്റനോട്ടത്തില്‍ അദ്ദേഹം സാധാരണ ഒരു വൈദികന്‍ മാത്രമായിരുന്നു. എന്നാല്‍ മറ്റുള്ളവരെ ജ്വലിപ്പിക്കാന്‍ തക്കവിധത്തില്‍ അസാധാരണമായ പലതും അദ്ദേഹത്തില്‍ ഉണ്ടായിരുന്നു. ജ്വലിച്ചുയുരുന്ന ഒരു പ്രകാശഗോപുരം പോലെ ഉയര്‍ന്നുനില്‍ക്കുന്ന മോണ്‍.

  • മരണത്തെ മുഖാമുഖം  കണ്ട നിമിഷം

    മരണത്തെ മുഖാമുഖം കണ്ട നിമിഷം0

    ജെറാള്‍ഡ് ബി. മിറാന്‍ഡ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ലാന്റുചെയ്യാന്‍ തുടങ്ങുമ്പോള്‍ നന്നായി മഞ്ഞുപെയ്യുന്നുണ്ടായിരുന്നു. കനത്ത മഞ്ഞില്‍ പൈലറ്റിന് റണ്‍വേ വേണ്ട രീതിയില്‍ കാണാന്‍ കഴിഞ്ഞില്ല. ആന്റീനകള്‍ തകര്‍ന്നു. അപകടം മുന്നില്‍ക്കണ്ട പൈലറ്റ് വിമാനം ഉയര്‍ത്തി. അരമണിക്കൂറോളം വിമാനത്താവളത്തിന് മുകളില്‍ വിമാനം വട്ടമിട്ടു പറന്നു. യാത്രക്കാര്‍ ഭയചകിതരായി. ഭീതിയും ഉത്ക്കണ്ഠയും നിറഞ്ഞ നിമിഷങ്ങള്‍. റവ. ഡോ. മത്തായി കടവില്‍ ഒഐസിക്കൊപ്പം (ബിഷപ് ഡോ. മാത്യൂസ് മാര്‍ പക്കോമിയോസ്) തിരുവനന്തപുരം അതിരൂപതയിലെ ഡോ. മോണ്‍. നിക്കോളാസ് താര്‍സൂസ്

Latest Posts

Don’t want to skip an update or a post?