വീട്ടിലേക്കുള്ള യാത്രയാണ് എന്റെ വാര്‍ഷിക ധ്യാനം
- ASIA, Asia National, Featured, Interviews, Kerala, SUNDAY SPECIAL, SUNDAY SPECIAL, WORLD
- December 3, 2023
ക്രൈസ്തവ വിശ്വാസം ആദ്യനൂറ്റാണ്ടില്‍ത്തന്നെ കേരളത്തിലും തമിഴ്‌നാട്ടിലും എത്തിയെങ്കിലും പതിനെട്ടാം നൂറ്റാണ്ടോടുകൂടിയാണ് പാലക്കാട്ടും അതിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും എത്തിയത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാവാം അതിനുകാരണം. 1600-കളില്‍ മേലാര്‍ക്കോട് ഭാഗത്ത് സീറോ മലബാര്‍ ക്രൈസ്തവ സാന്നിധ്യമുണ്ടായിരുന്നു. മേലാര്‍ക്കോട് ഉള്‍പ്പെടുന്ന പാലക്കാട് ജില്ല, തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ എന്നീ പ്രദേശങ്ങളിലെല്ലാം തൃശൂര്‍ രൂപതയുടെ കീഴിലായിരുന്നു. 1974-ല്‍ തൃശൂര്‍ രൂപത വിഭജിച്ച് പാലക്കാട് രൂപതയും 2010-ല്‍ പാലക്കാട് രൂപത വിഭജിച്ച് രാമനാഥപുരം രൂപതയും നിലവില്‍വന്നു. ലാളിത്യത്തിന്റെ ആള്‍രൂപമായ മാര്‍ ജോസഫ് ഇരുമ്പയത്തിന്റെയും രൂപതയുടെ ദ്വിതീയ മെത്രാനും
പട്ടിണിയും അന്ധവിശ്വാസങ്ങളും ആഭ്യന്തര സംഘര്‍ഷങ്ങളുംമൂലം എത്യോപ്യന്‍ ജനതയുടെ ജീവിതം കഷ്ടതകളുടെ നടുവിലാണ്. ദാരിദ്ര്യത്തിനും അജ്ഞതയ്ക്കുമെതിരെയുള്ള പടവെട്ടല്‍കൂടിയാണ് അവിടുത്തെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍. എത്യോപ്യയിലെ നെകെംതെ രൂപതയുടെ അധ്യക്ഷനും മലയാളിയുമായ മാര്‍ വര്‍ഗീസ് തോട്ടങ്കരയുടെമിഷന്‍ അനുഭവങ്ങള്‍… ഏഴു വര്‍ഷമായി എത്യോപ്യയിലെ നെകെംതെ രൂപതയുടെ ബിഷപ്പായി സേവനം ചെയ്യുകയാണ് മാര്‍ വര്‍ഗീസ് തോട്ടങ്കര. 2013-ലാണ് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ നെകെംതെ രൂപതയുടെ ബിഷപ്പായി മാര്‍ തോട്ടങ്കരയെ നിയമിച്ചത്. വൈദികനായി പന്ത്രണ്ട് വര്‍ഷം അവിടെ ശുശ്രൂഷ ചെയ്തിട്ടുണ്ട്. എത്യോപ്യയിലെ ജീവിതം ഏറെ
ഫാ. ജോസഫ് പുത്തന്‍പുര എന്ന് കേള്‍ക്കുമ്പോള്‍ ഏതു പ്രായക്കാരുടെ ചുണ്ടിലും അറിയാതെ പുഞ്ചിരി വിടരുന്നുണ്ടാകും. മലയാളികളെ പ്രസംഗങ്ങളിലൂടെ ഇത്രയധികം ചിരിപ്പിച്ചൊരാള്‍ വേറെ ഉണ്ടെന്ന് തോന്നുന്നില്ല. പുത്തന്‍പുര അച്ചന്റെ ഫലിതങ്ങള്‍ക്കും ഏറെ പ്രത്യേകതകളുണ്ട്. വെറുതെ ചിരിച്ചു തള്ളിക്കളയാന്‍ ആര്‍ക്കും കഴിയില്ല. ചിരികള്‍ക്കുള്ളില്‍ വലിയ ചിന്തകള്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. കഥയും തമാശകളും പറഞ്ഞ് പ്രസംഗിക്കുന്ന അച്ചന്മാരെ ഇഷ്ടപ്പെട്ടിരുന്ന ബാല്യമായിരുന്നു അദ്ദേഹത്തിന്റേത്. ”എത്ര നല്ല പ്രസംഗമാണെങ്കിലും കുറച്ചു കഴിയുമ്പോള്‍ ഒരു ഇടവേള കിട്ടിയിരുന്നെങ്കില്‍ എന്ന് ആളുകള്‍ വിചാരിക്കും. എന്നാല്‍ ഫലിതം ചേര്‍ത്ത് പറയുമ്പോള്‍
വൈവവിധ്യങ്ങളായ സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും കലകളുംകൊണ്ട് സമ്പന്നമാണ് നാഗാലാന്റ്. കത്തോലിക്ക സഭയുടെ യുവത്വത്തിന്റെയും വളര്‍ച്ചയുടെയും മികച്ച അടയാളങ്ങളിലൊന്നാണ് നാഗാലാന്റിലെ കൊഹിമ രൂപത. മിഷനറിമാരുടെയും ചെറു ക്രൈസ്തവ കൂട്ടായ്മകളുടെയും അരനൂറ്റാണ്ടോളം പഴക്കമുള്ള കഥയാണ് കൊഹിമ രൂപതയ്ക്ക് പറയാനുള്ളത്. 1963 ഡിസംബര്‍ ഒന്നിനാണ് ഇന്ത്യയുടെ 16-ാമത്തെ സംസ്ഥാനമായി രാജ്യത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന നാഗാലാന്റ് രൂപീകൃതമായത്. മനോഹരമായ മലനിരകള്‍ നിറഞ്ഞ ഈ സംസ്ഥാനത്തിന്റെ ജനസംഖ്യ 19 ലക്ഷമാണ്. ഇന്തോ-മംഗ്ലോയിഡ് വംശജരായ 16 പ്രധാന ഗോത്ര വിഭാഗങ്ങളും അവയ്ക്ക് കീഴിലുള്ള
ഇന്ത്യയുടെ ഭൂപടം നിവര്‍ത്തിവച്ച് ഇതാണ് ഇന്ത്യ എന്നു വ്യാഖ്യാനിക്കുന്നവരെ സംബന്ധിച്ചിടത്തോളം ആ അതിരുകള്‍ക്കുള്ളില്‍ നില്‍ക്കുന്ന ഒരു ഭൂവിഭാഗം മാത്രമാണ് ഇന്ത്യ. എന്നാല്‍ യാഥാര്‍ഥ ഇന്ത്യയെ തേടിപ്പോകുന്നവരെ സംബന്ധിച്ചിടത്തോളം ഭൂപടത്തിലല്ല, ആ ഭൂപടത്തിനുള്ളിലെ വൈവിധ്യത്തിലാണ് ഇന്ത്യ നിലകൊള്ളുന്നത്. വിവിധ ദേശീയതകളുടെ, സംസ്‌കാരങ്ങളുടെ, വിശ്വാസങ്ങളുടെ, ആചാരങ്ങളുടെ, ജീവിതശൈലികളുടെ ഒരു സംഘാതമാണ് ഇന്ത്യ. അത് അറിയാന്‍ ശ്രമിക്കാത്തവര്‍ക്ക് ഇന്ത്യ എന്നാല്‍ അന്ധന്‍ ആനയെ കണ്ടതുപോലെയുള്ള അനുഭവം ആകും. ഇന്ത്യ എന്നാല്‍ വിവിധ ദേശീയതകളുടെ സംഘാതമാണെന്നു പറഞ്ഞാല്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ ഏറെയുണ്ട്. ചിലരെ
നവജീവിതത്തിലേക്കുള്ള പ്രയാണം ഒരു തപസ്യയാണ്. ഇന്നലെകളിലെ അറിവുകളില്‍നിന്ന് ഇന്നിന്റെ തിരിച്ചറിവുകളിലേക്കുള്ള തീര്‍ത്ഥാടനം. അവിടെ അനുഭവങ്ങളുടെ അറിവുകളുണ്ട്, നന്മയുടെ നേര്‍ക്കാഴ്ചയുണ്ട്, സംതൃപ്തിയുടെ സ്വസ്ഥമായ ഒരിടവും. ഇങ്ങനെ ഉയിര്‍കൊണ്ട ശാന്തവും സുന്ദരവുമായ ഒരിടമാണ് കാസര്‍ഗോഡ് ജില്ലയിലെ പെര്‍ളയില്‍ സ്ഥാപിതമായ നവജീവന. നോര്‍ബെര്‍ട്ടൈന്‍ സന്യാസ സമൂഹത്തിന്റെ കീഴില്‍ സ്ഥാപിതമായ ഈ സ്ഥാപനം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കിടയില്‍ ശാന്തിദൂതുമായി കഴിഞ്ഞ മൂന്ന് വര്‍ഷമായി നിലകൊള്ളുന്നു. അതിജീവനത്തില്‍ ‘തുടക്കം’ ”ചില ദൗത്യങ്ങള്‍ ദൈവികമാണ്. ആശയറ്റവരുടെ ഇടങ്ങളില്‍ ആഗ്രഹവുമായി എത്തുമ്പോള്‍ അനുഭവമായിരിക്കും അവരെ നയിക്കുന്നത്.” കാസര്‍ഗോഡിന്റെ മണ്ണില്‍
ജോസഫ് മൈക്കിള്‍ മലയാളത്തിലെ പ്രധാനപ്പെട്ട എല്ലാ ടെലിവിഷന്‍ ചാനലുകളിലും ദിവസേന സുവിശേഷം പ്രസംഗിക്കുന്ന പാസ്റ്റര്‍ സജിത് ജോസഫ് മലയാളികള്‍ക്ക് സുപരിചിതനാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മലയാളികളും മറ്റു രാജ്യക്കാരുമായ 10 ലക്ഷത്തോളം അംഗങ്ങളുള്ള ഗ്രേയ്‌സ് കമ്മ്യൂണിറ്റിയുടെ സ്ഥാപകനായ ബ്ര. സജിത്തും കുടുംബവും ഇക്കഴിഞ്ഞ 21-ന് – ഡിസംബര്‍ 21-ന് കത്തോലിക്ക സഭയില്‍ ചേര്‍ന്നു. എട്ട് വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനും പഠനങ്ങള്‍ക്കും ശേഷമാണ് അദ്ദേഹം കത്തോലിക്ക സഭയില്‍ എത്തിയത്. അസംബ്ലീസ് ഓഫ് ഗോഡിന്റെ പാസ്റ്ററും ഐപിസിയുടെ കണ്‍വന്‍ഷന്‍ വേദികളിലെ
സുപ്രീംകോടതിയില്‍നിന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് വിരമിച്ചപ്പോള്‍ ഇന്ത്യയിലെ ഒരു ദേശീയ ദിനപത്രം എഴുതിയത് ‘എ ജന്റില്‍മാന്‍ ജഡ്ജ് റിട്ടയേര്‍ഡ്’ എന്നായിരുന്നു. അദ്ദേഹത്തെ രാജ്യം എങ്ങനെയാണ് കണ്ടിരുന്നതെന്നതാണ് ആ വാക്കുകള്‍ വിളിച്ചുപറയുന്നത്. അഞ്ചു വര്‍ഷവും എട്ട് മാസവുംകൊണ്ട് സുപ്രീംകോടതിയില്‍ 8612 കേസുകള്‍ തീര്‍പ്പാക്കുകയും 1,000-ലധികം ബൃഹത്തായ വിധികള്‍ പുറപ്പെടുവിക്കുകയും ചെയ്ത ന്യായാധിപനാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ്. മുത്തലാക് നിയമത്തിന്റെ സാധ്യതകള്‍ പരിശോധിച്ച ബഞ്ചിലെ അംഗം, ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് മത്സരിക്കാമോ മന്ത്രിമാരാകാമോ എന്ന കേസ്, ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട്
Don’t want to skip an update or a post?