Follow Us On

14

April

2025

Monday

  • മാന്യതയുടെ  അടയാളങ്ങള്‍

    മാന്യതയുടെ അടയാളങ്ങള്‍0

    ഫാ. മാത്യു ആശാരിപറമ്പില്‍ ബാര്‍ബര്‍ ഷോപ്പ് തുടങ്ങിയതാണ് മനുഷ്യന്റെ സാംസ്‌കാരിക വളര്‍ച്ചയിലെ സുപ്രധാന വഴിത്തിരിവായതെന്ന് ഞാന്‍ ചിന്തിക്കുകയാണ്. ബാഹ്യരൂപത്തിലും ആന്തരികഭാവത്തിലും മനുഷ്യനില്‍ കുടികൊള്ളുന്ന മൃഗീയതയെ കീഴ്‌പ്പെടുത്തിയും സംസ്‌കരിച്ചുമാണ് ഒരു മനുഷ്യന്‍ മനുഷ്യത്വത്തിന്റെ പൂര്‍ണതയിലേക്ക് വളരുന്നത്. മനുഷ്യത്വത്തിന്റെ നന്മയും കരുണയും സ്‌നേഹവും സന്തോഷവും വീണ്ടും പൂര്‍ണത പ്രാപിക്കുമ്പോഴാണ് ദൈവികനായി മനുഷ്യന്‍ മാറുന്നത്. മൃഗീയ ഭാവങ്ങളില്‍നിന്ന് മനുഷ്യത്വത്തിലേക്കും മനുഷ്യത്വത്തില്‍നിന്ന് ദൈവികതയിലേക്കുമുള്ള ഒരു തീര്‍ത്ഥയാത്രയാണ് മനുഷ്യജന്മം. മൃഗവാസനകളായ ക്രൂരതയും വൈരാഗ്യവും ശത്രുതയും ആക്രമണത്വരയുമെല്ലാം ഏതൊരു മനുഷ്യനിലുമുണ്ട്. ഈ ദിനങ്ങളില്‍ അത്തരം പ്രവണതകള്‍

  • ദുരന്തഭൂമികയില്‍നിന്നു  വിമോചിതമാകണം കേരളം

    ദുരന്തഭൂമികയില്‍നിന്നു വിമോചിതമാകണം കേരളം0

    മാര്‍ ജോസ് പുളിക്കല്‍ (കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍)     അരുംകൊലകളുടെയും ക്രൂരപീഡനങ്ങളുടെയും ദുര്‍വിശേഷങ്ങളുമായിട്ടാണ് കാലിക കേരളം എന്നുമുണരുന്നത്. ഈ മലയാളക്കര നടന്നുനീങ്ങുന്നതു ദുരന്തഭൂമികയിലേക്കാണോ എന്ന ചോദ്യം പ്രസക്തമാകുന്നു. മൃഗീയപീഡനങ്ങളും ക്രൂരമായ കാമ്പസ് റാഗിംഗുകളും അഴിഞ്ഞാടുമ്പോള്‍ മറുവശത്ത് ഞെട്ടിക്കുന്ന കൊലപാതകങ്ങള്‍ പട്ടാപ്പകല്‍പോലും നമ്മുടെ നാട്ടില്‍ വര്‍ദ്ധമാനമാകുന്നു. പ്രതിസന്ധികളുടെ നടുവില്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം റയില്‍വേ ട്രാക്കില്‍ ജീവനൊടുക്കിയ അമ്മയുടെ കണ്ണീരോര്‍മ്മയും മുമ്പിലുണ്ട്. യുവതയ്‌ക്കെന്തുപറ്റി? സ്വന്തം മാതാപിതാക്കള്‍ ഉള്‍പ്പെടുന്ന കുടുംബാംഗങ്ങളെ നിഷ്‌ക്കരുണം കൊലപ്പെടുത്തുന്ന മക്കള്‍! റാഗിംഗ് എന്ന അനാവശ്യ വിനോദം കാടുകയറി ഭീകരരൂപം

  • വനംവകുപ്പ് സമാന്തര ഭരണകൂടമോ?

    വനംവകുപ്പ് സമാന്തര ഭരണകൂടമോ?0

    സ്വന്തം ലേഖകന്‍ കേരളത്തിലെ വനം വകുപ്പ് സമാന്തര ഭരണകൂടമായി മാറുകയാണോ എന്ന് സംശയം ജനിപ്പിക്കുന്ന സംഭവങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. മലയോര മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം വനം വകുപ്പിനുണ്ടെങ്കിലും ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് വന്യമൃഗങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥരും ഒരുപോലെ തടസം സൃഷ്ടിക്കുകയാണ്. രാജപാത എന്നറിയപ്പെടുന്ന പഴയ ആലുവ-മൂന്നാര്‍ റോഡ് ഗതാഗതത്തിന് തുറന്നുനല്‍കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ജനമുന്നേറ്റ യാത്രയില്‍ അണിനിരന്ന കോതമംഗലം മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനും രാഷ്ട്രീയ നേതാക്കന്മാര്‍ക്കും പൊതുജനങ്ങള്‍ക്കുമെതിരെ കേസെടുത്തതാണ്

  • കാശ്മീരിലും കനവിലും  കരളിലും ക്രിസ്തു

    കാശ്മീരിലും കനവിലും കരളിലും ക്രിസ്തു0

    ബിഷപ് ഡോ. അലക്‌സ് വടക്കുംതല കുരിശില്‍ നിന്നിറങ്ങിയ ക്രിസ്തു കാശ്മീരിലെത്തി, ശിഷ്ടകാലം അവിടെ ജീവിച്ചു എന്ന ഒരു ഗവേഷണ പ്രബന്ധം ജര്‍മ്മന്‍ എഴുത്തുകാരന്‍ ഹോള്‍ഗര്‍ കെര്‍സ്റ്റന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘Jesus lived in India: His unknown life before and after the Crucifixion’ എന്നാണ് പുസ്തകത്തിന്റെ ശീര്‍ഷകം. 1973-ലാണ് ഇപ്രകാരം ഒരു കൗതുകവാര്‍ത്ത ഹോള്‍ഗറിനു കിട്ടിയത്. തുടര്‍ന്ന്, അതിന്റെ പിറകിലായി തന്റെ അന്വേഷണവും പഠനവും യാത്രകളും. റഷ്യന്‍ ചരിത്രകാരനായിരുന്ന നിക്കോളായ് നോട്ടോവിച്ച് 1887-ന്റെ അവസാനത്തോടെ കാശ്മീരില്‍

  • ദൈവമില്ലാത്ത സമാന്തര ലോകവും അവിടുത്തെ ‘എമ്പുരാനും’

    ദൈവമില്ലാത്ത സമാന്തര ലോകവും അവിടുത്തെ ‘എമ്പുരാനും’0

    വിനോദ് നെല്ലക്കല്‍ ‘ദൈവപുത്രന്‍ തന്നെ തെറ്റ് ചെയ്യുമ്പോള്‍ ചെകുത്താനെ അല്ലാതെ ആരെ ആശ്രയിക്കാന്‍, അല്ലേ?’ ഇപ്പോഴും വിവാദങ്ങള്‍ വിടാതെ പിന്തുടരുന്ന എമ്പുരാന്‍ എന്ന ചലച്ചിത്രത്തില്‍ നായക കഥാപാത്രം പറയുന്ന വാക്കുകളാണിവ. സിനിമയുടെ കഥാപശ്ചാത്തലമനുസരിച്ച്, ഒരു കാലഘട്ടത്തില്‍ ഒരു ജനത ദൈവമായി കണ്ടിരുന്ന വലിയൊരു നേതാവിന്റെ മകനും പിന്‍ഗാമിയുമായ വ്യക്തിയുടെ അപഭ്രംശമാണ് അവിടെ പരാമര്‍ശിക്കപ്പെടുന്നത്. എങ്കിലും, ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ടതും ബിബ്ലിക്കലുമായ നിരവധി അടയാളങ്ങളും ഡയലോഗുകളും സിനിമയില്‍ ആദ്യന്തം മിന്നിമറയുന്നത് വിവിധ കോണുകളില്‍നിന്ന് പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ദൈവനിഷേധം ഈ

  • ‘ലോകത്തിലെ ഏറ്റവും  ദയയുള്ള ന്യായാധിപന്‍’

    ‘ലോകത്തിലെ ഏറ്റവും ദയയുള്ള ന്യായാധിപന്‍’0

    രഞ്ജിത് ലോറന്‍സ് യുഎസ് നീതിന്യായ വ്യവസ്ഥയിലെ ഏറ്റവുമധികം തിരിച്ചറിയപ്പെടുന്ന മുഖങ്ങളിലൊന്നാണ് ജഡ്ജ് ഫ്രാങ്ക് കാപ്രിയോ. തന്റെ വിധികളില്‍ ദയയും അനുകമ്പയും ചേര്‍ത്തതിലൂടെ അനേകര്‍ക്ക് ആശ്വാസം നല്‍കിയ ഫ്രാങ്ക് കാപ്രിയോ ടെലിവിഷനിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും അനേകര്‍ക്ക് സുപരിചിതനാണ്. ഏകദേശം 40 വര്‍ഷക്കാലം, റോഡ് ഐലന്‍ഡിലെ പ്രധാന മുന്‍സിപ്പല്‍ കോടതിയില്‍ ജഡ്ജിയായി സേവനം ചെയ്ത അദ്ദേഹം തന്റെ എല്ലാ വിധികളിലും കരുണയുടെ അംശം കൂട്ടിച്ചേര്‍ത്തുകൊണ്ട് നിത്യവിധിയാളനായ യേശുവിന്റെ പ്രതിരൂപമായി മാറി. നാല് തവണ എമ്മി പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ‘കോട്ട് ഇന്‍

  • മനഃസാക്ഷിക്ക്  വയസാകുന്നുണ്ടോ?

    മനഃസാക്ഷിക്ക് വയസാകുന്നുണ്ടോ?0

    റ്റോം ജോസ് തഴുവംകുന്ന് ആനുകാലിക സംഭവങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ നമ്മുടെ കണ്ണുകളില്‍ ഭീതിയും അന്ധാളിപ്പും ദൃശ്യമാകുന്നത് സ്വഭാവികംമാത്രം. ഭയചകിത വാര്‍ത്തകളാല്‍ ചുറ്റിലും ഇരുട്ടു വ്യാപിക്കുന്നതുപോലെ! സൈ്വര്യജീവിതം സാധ്യമാകാത്തവിധമുള്ള ‘പുരോഗതി’യെ എന്തു പറഞ്ഞു വിളിക്കുമെന്നാലോചിക്കണം? ആഘോഷങ്ങള്‍ക്കിടയില്‍പോലും അക്രമങ്ങള്‍ നടക്കുകയാണ്. ‘നാവെടുത്താല്‍ വാളെടുക്കുന്ന’ അഭിനവ മനുഷ്യരായി നാം മാറിയോ? വര്‍ഷങ്ങള്‍ക്ക് വയസാകുമ്പോള്‍ വയസാകാത്ത മനഃസാക്ഷിയുടെ ഉടമകളാകാന്‍ നമുക്കാകുന്നുണ്ടോ എന്നു ചിന്തിക്കണം. പഠിച്ച പാഠങ്ങളില്‍നിന്നും കൂടുതല്‍ നല്ല പാഠങ്ങളിലേക്ക് നമുക്ക് മാറാനാകുന്നുണ്ടോ എന്നത് കലണ്ടര്‍ മാറിയിടുമ്പോള്‍ വിലയിരുത്തണം. വാട്ട്‌സപ്പ് ഇല്ലാത്ത കാലം കഷ്ടതയിലും

  • തിരിച്ചു പിടിക്കാം  ദൈവിക മാഹാത്മ്യം

    തിരിച്ചു പിടിക്കാം ദൈവിക മാഹാത്മ്യം0

    ബിഷപ് ഡോ. അലക്‌സ് വടക്കുംതല അത്ര ആശാവഹമല്ലാത്ത വാര്‍ത്തകളാണ് ഈ ദിനങ്ങളിലെ പത്രമാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും നമ്മിലെത്തിക്കുന്നത്. കലാലയങ്ങളിലെയും സ്‌കൂളുകളിലെയും റാഗിംഗ് വൈകൃതങ്ങളും കലാപങ്ങളും കയ്യാങ്കളികളും കൊലപാതകങ്ങളും ആശങ്കപ്പെടുത്തുന്നവയാണ്. പലതും കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും പ്രത്യാഘാതങ്ങളാണ്. സിനിമകള്‍ ഉള്‍പ്പെടെ ഉള്ളവയുടെ സ്വാധീനത്താല്‍ വളര്‍ന്നുവരുന്ന അക്രമവാസനകളും അധാര്‍മ്മിക പ്രവര്‍ത്തനങ്ങളും കുടുംബം ഒന്നാകെയുള്ള കൂട്ട ആത്മഹത്യകളും നരഹത്യയുമൊക്കെ വര്‍ധിക്കുന്നു. ഈ യാഥാര്‍ത്ഥ്യങ്ങള്‍ നമ്മെ അസ്വസ്ഥരാക്കുന്നു, നൊമ്പരപ്പെടുത്തുന്നു, മാറ്റത്തിനായി നിര്‍ബന്ധിക്കുന്നു. ആശ്വാസകരമായ മറുവശമിതാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ ചേരിതിരിവുകള്‍ മറന്ന് മയക്കുമരുന്നിനെതിരായുള്ള

Latest Posts

Don’t want to skip an update or a post?