'ലോകത്തിലെ ഏറ്റവും ദയയുള്ള ന്യായാധിപന്'
- Featured, INTERNATIONAL, LATEST NEWS, WORLD, കാലികം
- March 25, 2025
അഡ്വ. ഫ്രാന്‍സീസ് വള്ളപ്പുര സി.എം.ഐ ക്രിസ്മസ് കാലത്ത് വിശുദ്ധ ചാവറപ്പിതാവിന്റെ മനസ് ഒരു കലാകാരന്റെ ഭാവനയ്‌ക്കൊത്ത് സഞ്ചരിച്ചപ്പോഴാണ് മലയാളത്തില്‍ ഇടയനാടകങ്ങള്‍ (എക്‌ലോഗ്) എന്ന കലാസൃഷ്ടി രൂപംകൊണ്ടത്. സെമിനാരിക്കാര്‍ക്കുവേണ്ടി ക്രിസ്മസ് കഴിഞ്ഞ് ദനഹത്തിരുനാള്‍ വരെ അവതരിപ്പിക്കാന്‍ പത്തു നാടകരൂപത്തിലുള്ള കലാപരിപാടി സജ്ജമാക്കി. ‘ഇടയനാടകങ്ങള്‍’ എന്ന പേരില്‍ അവ അറിയപ്പെടുന്നത്. പത്തു ദിവസവും പുല്‍ക്കൂടിനു മുമ്പിലാണ് മുപ്പതു മിനിട്ട് നീണ്ടുനില്ക്കുന്ന ഈ കലാപരിപാടി അവതരിപ്പിക്കുക. കേരളസാഹിത്യ അക്കാദമി, ജോണ്‍ പോളിന്റെ ആമുഖക്കുറിപ്പോടുകൂടി അഞ്ച് എക്‌ലോഗുകള്‍ പ്രകാശനം ചെയ്തിട്ടുണ്ട്. അവശേഷിക്കുന്ന അഞ്ചെണ്ണം
ജോസഫ് മൂലയില്‍ സോഷ്യല്‍ മീഡിയകള്‍ വലിയ സാധ്യതയായിരുന്നു പൊതുസമൂഹത്തിന്റെ മുമ്പില്‍ തുറന്നുവച്ചത്. സ്വന്തം അഭിപ്രായങ്ങള്‍ ധൈര്യമായി പറയാനുള്ള പ്ലാറ്റ്‌ഫോമാണ് അതിലൂടെ ലഭിച്ചത്. മാധ്യമങ്ങള്‍ മൂടിവയ്ക്കാന്‍ ശ്രമിച്ചതോ മറ്റു താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി വളച്ചൊടിക്കാന്‍ പരിശ്രമിച്ചതോ ആയ വിഷയങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ചയാകാനും തീരുമാനങ്ങള്‍ എടുക്കാന്‍ അധികാരികള്‍ നിര്‍ബന്ധിതരാകുകയും ചെയ്ത നിരവധി സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. ജനവിരുദ്ധമായ നിയമനിര്‍മാണങ്ങളില്‍നിന്ന് അധികാരികള്‍ക്ക് പിന്‍വലിയേണ്ടി വരുകയും ചെയ്തിട്ടുണ്ട്. ചില നിയമപരിഷ്‌ക്കരണങ്ങളെക്കുറിച്ചുള്ള ആലോചനകള്‍ പുറത്തുവന്നപ്പോള്‍ അതിനെതിരെ വ്യാപകമായ ട്രോളുകള്‍ ഇറങ്ങിയതിനെ തുടര്‍ന്ന് ഗവണ്‍മെന്റുകള്‍ മുട്ടുമടക്കിയിരുന്നു. വലിയ
ഡോ. സിബി മാത്യൂസ് (ലേഖകന്‍ മുന്‍ ഡിജിപിയാണ്) ”കാലം മാറിവരും, കാറ്റിന്‍ ഗതിമാറും കടല്‍വറ്റി കരയാകും, കര പിന്നെ കടലാകും കഥയിതു തുടര്‍ന്നു വരും…” എന്നൊക്കെയുള്ള കവിഭാവന, മലയാളിയുടെ ഭക്ഷണരീതികളെക്കുറിച്ചും സത്യമാണ്. ഏതാണ്ട് 50-60 വര്‍ഷംമുമ്പ് അരിയാഹാരം (ചോറ്, കഞ്ഞി) തന്നെയായിരുന്നു ദിവസേന മൂന്നുനേരവും സാധാരണ ജനങ്ങള്‍ കഴിച്ചിരുന്നത്. ഒന്നോ രണ്ടോ കറികളുമുണ്ടാകും. ചിലപ്പോള്‍ ചമ്മന്തി മാത്രമായിരിക്കും. വന്‍കിട ഹോട്ടലുകള്‍ ചില നഗരങ്ങളില്‍മാത്രം. ഗ്രാമപ്രദേശങ്ങളിലാകട്ടെ, ജനങ്ങള്‍ സാധാരണ ചായക്കടയില്‍നിന്നും ആവി പറക്കുന്ന പുട്ടും കടലയും അല്ലെങ്കില്‍ ഇഡ്ഡലി,
ഡോ. ആന്റണി പോള്‍ ആത്മീയ നേതാവ് എന്നതിനേക്കാളുപരി ലോക നേതാവ് എന്ന നിലയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ ലോകം വീക്ഷിക്കുന്നത്. രാഷ്ട്രീയവും സാംസ്‌കാരികവും പാരിസ്ഥിതികവും സാമൂഹികവും എന്നിങ്ങനെ എല്ലാ വിഷയത്തിലും പാപ്പയുടെ വാക്കുകളെ ലോകം താല്പര്യത്തോടെ ശ്രവിക്കുന്നു. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ എന്ന സ്ഥാനം ഫ്രാന്‍സിസ് പാപ്പ അലങ്കരിച്ചു തുടങ്ങിയ 2013 മുതല്‍ കത്തോലിക്കാ സഭയുടെ വീക്ഷണങ്ങളെയും നിലപാടുകളെയും പ്രബോധനങ്ങളെയും ആഗോള മതേതര സമൂഹം കൂടുതല്‍ അടുത്തറിഞ്ഞു തുടങ്ങി. ചുരുങ്ങിയ കാലങ്ങള്‍ക്കൊണ്ടാണ് അനിഷേധ്യനായ ഒരു ലോക നേതാവ് എന്ന
ഫാ. ഫ്രാന്‍സിസ് തോണിപ്പാറ സിഎംഐ പൗരസ്ത്യ കത്തോലിക്കാ സഭകളെക്കുറിച്ചുള്ള രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഔദ്യോഗിക പ്രമാണരേഖയാണ് ഓറിയന്റൊലിയും എക്ലേസിയാരും (ഒ.ഇ). 1964 നവംബര്‍ 21-ന് വിശുദ്ധ പോള്‍ ആറാമന്‍ മാര്‍പാപ്പ ജനതകളുടെ പ്രകാശം (എല്‍.ജി) എന്ന തിരുസഭയെ സംബന്ധിച്ച ഡോക്മാറ്റിക്ക് കോണ്‍സ്റ്റിറ്റിയൂഷനും സഭൈക്യത്തെ സംബന്ധിച്ച പ്രമാണരേഖയും പൗരസ്ത്യ കത്തോലിക്കാ സഭകളെക്കുറിച്ചുള്ള പ്രമാണരേഖയും വിളംബരം ചെയ്തത് കത്തോലിക്കാ സഭയുടെ സഭാശാസ്ത്രപഠനത്തിലെ ഒരു നാഴികക്കല്ലാണ്. പൗരസ്ത്യ സഭകളെ സംബന്ധിച്ചുള്ള പ്രമാണരേഖയ്ക്ക് ഭാരതസഭയില്‍ കൂടുതല്‍ പ്രാധാന്യമുണ്ട്. കാരണം മൂന്ന് വ്യത്യസ്ത പാരമ്പര്യങ്ങളുള്ള
ഫാ. മാത്യു ആശാരിപറമ്പില്‍ ‘ഞങ്ങളൊക്കെ അഞ്ചും ആറും കിലോമീറ്ററുകള്‍ നടന്നിട്ടാണ് പഠിച്ചത്. ഭക്ഷണം കഴിക്കാന്‍പോലും കിട്ടാതെ വിശന്ന് ജീവിച്ചിട്ടുണ്ട്. കഷ്ടപ്പെട്ടാണ് വളര്‍ന്നത്…’ പറഞ്ഞുതുടങ്ങിയപ്പോള്‍ത്തന്നെ പ്ലസ്ടുകാരന്‍ മകന്‍ തുറന്നടിച്ചു. ‘ഒന്ന് നിര്‍ത്താമോ പപ്പേ.. ഇത് എത്ര പ്രാവശ്യമാ കേള്‍ക്കുന്നത്. ചുമ്മാ തള്ളാതെ പപ്പ… പഴംപുരാണം.’ മലബാര്‍ കുടിയേറ്റത്തിന്റെ ആദ്യനാളുകളില്‍ അനുഭവിച്ച കഷ്ടതയുടെയും കണ്ണീരിന്റെയും കഥകള്‍ മനസില്‍നിന്ന് മായാത്ത തലമുറ ഇടയ്ക്കിടെ അത് അയവിറക്കുന്നു. മനസിലെ നീറുന്ന ഓര്‍മകളില്‍നിന്ന് വിജയത്തിലേക്ക് നടന്നുകയറിയ കഥകള്‍ പറയാന്‍ ശ്രമിക്കുമ്പോള്‍ പുതിയ തലമുറ പുച്ഛിക്കുന്നു…
ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍ (ലേഖകന്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയാണ്) ജനാധിപത്യ ഭരണപ്രക്രിയയില്‍ ഭൂരിപക്ഷം, ന്യൂനപക്ഷം എന്നീ പദങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്റെ തീരുമാനങ്ങള്‍ക്കാണ് പ്രസക്തി. അതിനാല്‍ ന്യൂനപക്ഷങ്ങള്‍ അടിച്ചമര്‍ത്തപ്പെടാനുള്ള സാധ്യതയേറും. ഇതൊഴിവാക്കാനുള്ള സംരക്ഷണ കവചമാണ് ഇന്ത്യന്‍ ഭരണഘടന ദീര്‍ഘവീക്ഷണത്തോടെ ഒരുക്കിയിരിക്കുന്നത്. ഇവിടെയാണ് ഭരണഘടനാശില്പികളുടെ പ്രതിബദ്ധതയെ നാം തിരിച്ചറിയേണ്ടത്. അതിനാല്‍ത്തന്നെ ന്യൂനപക്ഷപദവി അവകാശത്തേക്കാളുപരി സംരക്ഷണമാണ്. ഈ സംരക്ഷണം അട്ടിമറിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെടുമ്പോഴാണ് വിവിധ കോണുകളില്‍നിന്ന് എതിര്‍പ്പുകളുടെ സ്വരമുയരുന്നത്.
ഡോ. ബിന്‍സ് എം. മാത്യു ”ദൈവം നമ്മെ ഏല്പിച്ചിരിക്കുന്ന വിലപ്പെട്ട ദാനങ്ങളാണ് ജീവനും ശാരീരികാരോഗ്യവും. മറ്റുള്ളവരുടെ ആവശ്യങ്ങളും പൊതുനന്മയും കണക്കിലെടുത്തുകൊണ്ട്, നാം പ്രസ്തുത ദാനങ്ങളെ യുക്തമായി പരിരക്ഷിക്കേണ്ടിയിരിക്കുന്നു” (കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം 2288). വൈദ്യന്‍ ദൈവതുല്യനാണെന്ന് പറയാറുണ്ട്. ദൈവത്തിലും ഡോക്ടറിലും നാം വിശ്വസിക്കുകയാണ്. പലപ്പോഴും ശരീരവും മനസും അവര്‍ക്കുമുമ്പില്‍ അടിയറവയ്ക്കുകയാണ്മനുഷ്യര്‍. തലച്ചോറ് മാത്രമല്ല ഹൃദയവും ചേരുമ്പോഴാണ് ഏതു ശാസ്ത്രവുംപോലെ മെഡിക്കല്‍ സയന്‍സും മാനവികമാകുന്നത്. ‘സ്‌നേഹിക്കയില്ല നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും’ എന്ന് വയലാര്‍ പാടിയ തത്വശാസ്ത്ര ത്തില്‍
Don’t want to skip an update or a post?