അഭയാർത്ഥികളെ ഭയക്കരുത്; വാതിലിൽ മുട്ടുന്നയാൾ ക്രിസ്തുതന്നെ: പാപ്പ
- VATICAN
- February 18, 2019
വത്തിക്കാൻ സിറ്റി: കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കുംമേലുള്ള ഭയത്തെ അതിജീവിച്ച് തങ്ങളുടെ രാജ്യത്ത് അഭയം തേടിയെത്തുന്ന ജനങ്ങളിൽ ക്രിസ്തുവിന്റെ മുഖം അന്വേഷിക്കുന്നവരായി ഓരോരുത്തരും മാറണംമെന്ന് ഫ്രാൻസിസ് പാപ്പയുടെ അഭ്യർത്ഥന. അഭയാർത്ഥികളെ സ്വീകരിക്കുന്ന ജനങ്ങൾക്കും സംഘടനയ്ക്കുംവേണ്ടി ഇറ്റാലിയൻ ബിഷപ്പ്സ് കോൺഫറൻസും കാരിത്താസ് ഇറ്റാലിയാനയും സംയുക്തമായി സംഘടിപ്പിച്ച സംഗമത്തെ അഭിസംബോധനചെയ്യുകയായിരുന്നു പാപ്പ. മറ്റുള്ളവരുടെ സംസ്കാരത്തിലേക്ക് ഇറങ്ങിച്ചെല്ലുക എന്നതും നമ്മിൽനിന്ന് തീർത്തും വ്യത്യരായ ആളുകളിലേക്ക് എത്തുക എന്നതും അവരുടെ ചിന്തകളെയും അനുഭവങ്ങളെയും മനസ്സിലാക്കുക എന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. ഭയം മൂലം നാം പലപ്പോഴും
വത്തിക്കാൻ സിറ്റി: ജീവിതം ആരാധനയായി മാറുന്നതിന് ഹൃദയപരിവർത്തനം ആവശ്യമാണെന്ന് ഫ്രാൻസിസ് പാപ്പ. ആരാധനാക്രമം എന്ന യാഥാർത്ഥ്യത്തെ നാം വീണ്ടും കണ്ടെത്തുകയും വിധേയത്വത്തോടെ അതിനെ സ്വീകരിക്കുകയും സ്നേഹത്തോടെ പരിപോഷിപ്പിക്കുകയും ചെയ്യുമ്പോൾ മാത്രമേ ആരാധന പൂർണ്ണമാവുകയുള്ളുവെന്നും പാപ്പ പറഞ്ഞു. ആരാധനാക്രമങ്ങൾക്കും കൂദാശകൾക്കും വേണ്ടിയുള്ള തിരുസംഘം പ്രതിനിധികളെ വത്തിക്കാനിൽ സംബോധന ചെയ്യുകയായിരുന്നു പാപ്പ. ആരാധനക്രമത്തിന്റെ മേന്മകൂട്ടുന്നതിന് ആരാധനാക്രമ ഗ്രന്ഥങ്ങൾ പരിഷ്കരിക്കുന്നതുപോലെ കാലഘട്ടങ്ങൾക്കനുസൃതമായി ഹൃദയപരിവർത്തനം നടത്തേണ്ടതും അനിവാര്യമാണ്. അപ്പോൾ ജീവിതം തന്നെ ദൈവത്തിന് പ്രീതികരമായ വലിയ ആരാധനയായി മാറും. ജീവിക്കുന്നവരുടെ ദൈവവുമായുള്ള ഹൃദയപരിവർത്തനത്തിൽ കേന്ദ്രീകരിച്ചാണ് ആരാധന
വത്തിക്കാൻ സിറ്റി: ദൈവാലയത്തിലെ പാട്ടുകാർ നായികാ- നായകന്മാരെപ്പോലെ ആകരുതെന്ന് ഓർമിപ്പിച്ച ഫ്രാൻസിസ് പാപ്പ, ദിവ്യബലി മധ്യേയുള്ള വചനസന്ദേശം (ഹോംലി) മികച്ചതാക്കാൻ നൽകിയ ടിപ്സുകൾ തരംഗമാകുന്നു. ‘ഏറ്റവും ചുരുങ്ങിയതും എന്നാൽ നന്നായി തയാറെടുത്തതുമായിരിക്കണം ഒരോ വചനസന്ദേശവും. അത് 10 മിനിട്ടിൽ കൂടുകയും ചെയ്യതുത്,’ ഇടവക വൈദികർക്കും സന്ദേശങ്ങൾ പങ്കുവെക്കാൻ നിയോഗിക്കപ്പെടുന്നവർക്കുമായി നല്ല ‘ഹോംലി’യുടെ കൂട്ട് പാപ്പ വിവരിച്ചു. ശ്രോതാക്കളുടെ ശ്രദ്ധയും ക്ഷമയും ആകർഷിക്കാൻ കഴിയുംവിധമുള്ള സന്ദേശങ്ങളാകണം പങ്കുവെക്കേണ്ടത്. കാരണം ദിവ്യബലിമധ്യേയുള്ള വചനസന്ദേശങ്ങളിൽ വലിയ താൽപ്പര്യം കാട്ടുന്ന വിശ്വാസീസമൂഹമല്ല പലപ്പോഴും
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ അപ്പസ്തോലിക് തിരുവെഴുത്തായ ‘വെരിറ്റാറ്റിസ് ഗൗഡിയം’ (ദ ജോയി ഓഫ് ട്രൂത്ത്) ദൈവശാസ്ത്ര പ~നങ്ങളിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് സംഘടിപ്പിക്കുന്ന ചർച്ചയിൽ പങ്കെടുക്കാൻ പാപ്പ നേപ്പിൾസ് സന്ദർശിക്കുമെന്ന് വത്തിക്കാൻ സ്ഥിരീകരിച്ചു. ജൂൺ 21ന് നേപ്പിൾസിൽ വെച്ച് ‘തിയോളജി ആഫ്റ്റർ വെരിറ്റാറ്റിസ് ഗൗഡിയം ഇൻ ദ കോൺടെക്സ്റ്റ് ഓഫ് ദ മെഡിറ്ററേനിയൻ’ എന്ന വിഷയത്തിൽ പാപ്പ പ്രസംഗിക്കും. തെക്കൻ ഇറ്റലിയിലെ സാൻ ലൂയിഗി പേപ്പൽ തിയോളജിക്കൽ സെമിനാരിയും ഇതേ വിഷയവുമായി ബന്ധപ്പെട്ട് പാപ്പയുമായി സ്വകാര്യ
വത്തിക്കാൻ സിറ്റി: വാഴ്ത്തപ്പെട്ടവരായ മറിയം ത്രേസ്യയുടെയും കർദിനാൾ ഹെൻട്രി ന്യൂമാന്റെയും വിശുദ്ധപ്രഖ്യാപനം അംഗീകരിച്ച് ഫ്രാൻസിസ് പാപ്പ. രണ്ടു വാഴ്ത്തപ്പെട്ടവരും ഏറ്റവും അടുത്തുതന്നെ വിശുദ്ധപദത്തിലേയ്ക്ക് ഉയർത്തപ്പെടും. വാഴ്ത്തപ്പെട്ടവരായ മറിയം ത്രേസ്യയുടെയും കർദിനാൾ ഹെൻട്രി ന്യൂമാന്റെയും മദ്ധ്യസ്ഥതയിൽ ലഭിച്ച അത്ഭുത രോഗശാന്തികൾ പാപ്പ അംഗീകരിക്കുയും വിശുദ്ധരുടെ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ സംഘം വിശുദ്ധപദ പ്രഖ്യാപന ഡിക്രി പ്രസിദ്ധപ്പെടുത്തുകയും ചെയ്തതോടെയാണ് ഇതുസംബന്ധിച്ച് സ്ഥിരീകരണമായത്. കേരളത്തിലെ തിരുക്കുടുംബ സന്ന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയാണ് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ. 1876ൽ തൃശൂർ ജില്ലയിലെ പുത്തൻചിറയിലായിരുന്നു ജനനം. 1926ൽ
വത്തിക്കാൻ സിറ്റി: ഉറവിടങ്ങളെ വിസ്മരിക്കാത്ത അറബ് നാടുകളെ അഭിനന്ദിച്ച് ഫ്രാൻസിസ് പാപ്പ. ദുബായിൽ നടക്കുന്ന ആഗോള സർക്കാർ ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധിനിധികൾക്ക് സന്ദേശം നൽകുകയായിരുന്നു പാപ്പ. ലോകത്തെ ഏറ്റവും വലിയ ചർച്ചാവേദി എന്നറിയപ്പെടുന്ന ഉച്ചകോടിയിൽ ലോക രാഷ്രങ്ങളിലുള്ള ഭരണകൂടങ്ങകളുടെ പ്രതിനിധികൾ, അന്താരാഷ്ട്ര സംഘടനകൾ, പണ്ഡിതരായ വ്യക്തികൾ എന്നിവരാണ് പങ്കെടുക്കുന്നത്. ഉറപ്പായ സംരംഭങ്ങൾക്ക് തുടക്കം കുറിക്കുകയും സംരംഭങ്ങൾക്ക് പ്രചോദനം നൽകുകയും ചെയ്യുന്ന, ഐക്യദാർഢ്യത്തിലും പരസ്പര ബഹുമാനത്തിലും സ്വാതന്ത്ര്യത്തിലും കഴിയുന്ന ഒരു നാടിനെയാണ് യു.എ.ഇയിൽ കാണാൻ കഴിഞ്ഞത്. മരുഭൂമിയായിരുന്ന യു.എ.ഇ
വത്തിക്കാൻ സിറ്റി: ‘സമാധാനത്തിന്റെ ദൂത’നായി യു.എ.ഇ സന്ദർശനം വിജയകരമാക്കിയ ഫ്രാൻസിസ് പാപ്പ മറ്റൊരു ഇസ്ലാം ഭൂരിപക്ഷ രാജ്യമായ മൊറോക്കോ സന്ദർശിക്കുന്നത് ‘പ്രത്യാശയുടെ ദൂതൻ’ എന്ന ആപ്തവാക്യവുമായാണ്. മാർച്ച് 30, 31 തിയതികളിൽ നടക്കുന്ന പേപ്പൽ സന്ദർശനത്തിൽ നാല് പരിപാടികളാണുള്ളത്. മാർച്ച് 30 വത്തിക്കാൻ സമയം രാവിലെ 10.45ന് യാത്ര ആരംഭിക്കുന്ന പാപ്പ മൊറോക്കോ സമയം രാവിലെ 9.00ന് റാബാത്ത് വിമാനത്താവളത്തിൽ എത്തിച്ചേരും. വിമാനത്താവളത്തിലെ സ്വീകരണത്തിനുശേഷം രാഷ്ട്രതലവൻ മുഹമ്മദ് ആറാമൻ രാജാവിന്റെ കൊട്ടാരത്തിലാണ് ഔദ്യോഗിക സ്വീകരണം ഒരുക്കിയിരിക്കുന്നത്. തുടർന്ന്,
വത്തിക്കാൻ സിറ്റി: ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും സ്ഥലമായ ജയിലുകൾ പ്രത്യാശയുടെയും വീണ്ടെടുപ്പിന്റെയും കേന്ദ്രങ്ങളായി മാറണമെന്ന് ഫ്രാൻസിസ് പാപ്പ. റോമിലെ റെജീന ചേർളി ജയിലിൽനിന്നുള്ള 600 ഉദ്യോഗസ്ഥരമായുള്ള കൂടിക്കാഴ്ചയ്ക്കിടയിലാണ് പാപ്പ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തടവിൽ കഴിയുന്ന സഹോദരങ്ങളുടെ മുറിവുകളുടെ മേൽ അനുകമ്പ ഉണ്ടാകണമെന്നും അദ്ദേഹം അവരെ ഒർമിപ്പിച്ചു. നിർഭാഗ്യവശാൽ പിശാചിന്റെ പിടിയിൽ അകപ്പെട്ടുപോയ അവർക്ക് പ്രതീക്ഷയോടെ വീണ്ടും ഉയർത്തെഴുന്നേൽക്കുന്നതിനുള്ള അവസരം ജയിലുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന വ്യക്തി തടവുകാർക്ക് നൽകണം. ശരിയായ രീതിയിൽ തടവുകാരുമായി സഹകരിച്ചാൽ ജയിലുകളെ വീണ്ടെടുപ്പുകളുടെ സ്ഥലമായി
Don’t want to skip an update or a post?