317 പെൺകുട്ടികളുടെ മോചനം: മോചിപ്പിക്കണമെന്ന് ആഭ്യർത്ഥിച്ച്, പ്രാർത്ഥന നയിച്ച് പാപ്പ
- VATICAN
- March 1, 2021
വത്തിക്കാൻ സിറ്റി: ഓരോ ക്രിസ്തുവിശ്വാസിയും സ്നേഹവും പ്രത്യാശയും പകരുന്ന സുവിശേഷത്തിന്റെ കൈത്തിരികളായി മാറണമെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ഉത്ഥിതന്റെ മഹത്വം ധ്യാനിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന ക്രൈസ്തവർ ആത്മീയ അലസതയെക്കുറിച്ച് കൂടുതൽ ജാഗരൂകരാകണം. പ്രാർത്ഥന നമ്മെ ആത്മീയ അലസതയിൽനിന്ന് മുക്തമാക്കുമെന്നും പാപ്പ പറഞ്ഞു. ആഞ്ചലൂസ് പ്രാർത്ഥനയിൽ സന്ദേശം പങ്കുവെക്കുകയായിരുന്നു അദ്ദേഹം. മലയിൽ വച്ച്, തന്റെ മൂന്ന് ശിഷ്യന്മാർക്കു മുന്നിൽ യേശു രൂപാന്തരപ്പെടുന്ന തിരുവചനഭാഗം പരാമർശിച്ചുകൊണ്ടായിരുന്നു പാപ്പയുടെ സന്ദേശം. ബൈബിളിൽ എല്ലായ്പ്പോഴും മലയ്ക്ക് ഒരു പ്രത്യേക അർത്ഥമുണ്ട്. അത് ആകാശവും ഭൂമിയും
അബുജ: വടക്കു പടിഞ്ഞാറൻ നൈജീരിയയിലെ ബോർഡിംഗ് സ്കൂളിൽനിന്ന് തട്ടിക്കൊണ്ടുപോയ 317 പെൺകുട്ടികളെ മോചിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ദിവസം ആഞ്ചലൂസ് പ്രാർത്ഥനാമധ്യേയാണ്, നൈജീരിയൻ ബിഷപ്പുമാർക്ക് ഒപ്പം ചേർന്ന് കുട്ടികളുടെ മോചനത്തിനായി പാപ്പ പ്രാർത്ഥിച്ചത്. ‘അവർ സുരക്ഷിതരായി വീടുകളിൽ തിരിച്ചെത്താൻ നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം. ഞാൻ അവർക്കും അവരുടെ കുടുംബത്തിനും ഒപ്പം ചേരുന്നു. അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടാം,’ ഇതേത്തുടർന്ന് നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന വിശ്വാസികൾക്കൊപ്പം അർപ്പിക്കുകയും ചെയ്തു. ഫെബ്രുവരി
വത്തിക്കാൻ സിറ്റി: സഭാ നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായുള്ള ‘പൊന്തിഫിക്കൽ കൗൺസിൽ ഫോർ ലെജിസ്ലേറ്റീവ് ടെക്സ്റ്റസ്’ എന്ന വത്തിക്കാൻ സമിതിയിലേക്ക് കേരള സഭയിൽനിന്ന് രണ്ട് വൈദികരെക്കൂടി നിയമിച്ച് ഫ്രാൻസിസ് പാപ്പ. കാനൻ നിയമ വിദഗ്ദ്ധരായ റവ. ഡോ. വർഗീസ് കോളുതറ സി.എം.ഐ, റവ. ഡോ.പോൾ പള്ളത്ത് എന്നിവരെയാണ് പാപ്പ നിയമിച്ചത്. അഞ്ച് വർഷത്തേക്കാണ് നിയമനം. തൃശൂർ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഉൾപ്പെടെ സീറോ മലബാർ സഭയിൽനിന്ന് മൂന്ന് അംഗങ്ങളാണ് ഇപ്പോൾ ഈ പൊന്തിഫിക്കൽ കൗൺസിലിൽ ഉള്ളത്. ബംഗളൂരു ധർമാരാം വിദ്യാക്ഷേത്രത്തിൽ കാനൻ
വത്തിക്കാൻ സിറ്റി: ദൈവകരുണയുടെ ഉറവിടത്തിലേക്ക് നാം മടങ്ങണമെന്നും ദൈവകരുണയുടെ അഗ്നി ലോകത്തിലേക്ക് പകർന്നു നൽകുന്നവരായി നാം മാറണമെന്നും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ദൈവകരുണയുടെ സന്ദേശം വെളിപ്പെടുത്താൻ പോളിഷ് സന്യാസിയായ വിശുദ്ധ ഫൗസ്റ്റീനയ്ക്ക് ഈശോ ആദ്യമായി പ്രത്യക്ഷപ്പെട്ടതിന്റെ 90-ാം വാർഷികത്തോട് അനുബന്ധിച്ച് പോളണ്ടിലെ പ്ലോക്ക് രൂപതയ്ക്ക് അയച്ച സന്ദേശത്തിലാണ് പാപ്പയുടെ ആഹ്വാനം. മധ്യപോളണ്ടിൽ സ്ഥിതി ചെയ്യുന്ന പ്ലോക്ക് നഗരത്തിലെ കന്യാമഠത്തിൽവെച്ചാണ് 1931 ഫെബ്രുവരി 22ന് വിശുദ്ധ ഫൗസ്റ്റീനയ്ക്ക് ഈശോ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ദൈവകരുണയുടെ സന്ദേശം ലോകമെങ്ങും പ്രചരിപ്പിക്കുന്നതിൽ
വത്തിക്കാൻ സിറ്റി: ക്രിസ്തീയ ജീവിതം എന്നത് പൈശാചിക ശക്തികൾക്കെതിരായ പോരാട്ടമാണെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. മരുഭൂമിയിൽ സാത്താന്റെ പരീക്ഷണങ്ങളെ ക്രിസ്തു നേരിട്ടതുപോലെ, വിശ്വാസത്തോടും പ്രാർത്ഥനയോടും തപസോടുംകൂടി നേരിട്ടാൽ വിജയം ഉറപ്പാണെന്ന് തിരിച്ചറിഞ്ഞ് തിന്മയെ അതിജീവിക്കാൻ ക്രൈസ്തവർ ജാഗരൂകരാകണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ആഞ്ചലൂസ് സന്ദേശം നൽകുകയായിരുന്നു പാപ്പ. ആത്മാവിനാൽ മരുഭൂമിയിലേക്ക് ഈശോ നയിക്കപ്പെട്ട തിരുവചന ഭാഗം ഉദ്ധരിച്ചുകൊണ്ടായിരുന്നു പാപ്പയുടെ സന്ദേശം. സാത്താനാൽ പരീക്ഷിക്കപ്പെട്ട് 40 ദിവസമാണ് മരുഭൂമിയിൽ യേശുക്രിസ്തു വസിച്ചത്. മനുഷ്യഹൃദയത്തോട് ദൈവം സംസാരിക്കുകയും നാം ദൈവത്തോട്
വത്തിക്കാൻ സിറ്റി: നമുക്കു തന്ന വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ദൈവം വിശ്വസ്തനാണെന്നും യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിച്ച് ഭാവിയെ കരുപ്പിടിപ്പിക്കാൻ ദൈവിക വാഗ്ദാനങ്ങളിൽ വിശ്വസിച്ച് മുന്നേറണമെന്നും ഫ്രാൻസിസ് പാപ്പ. അമേരിക്കയിലെ ലോസ് ആഞ്ചലസ് അതിരൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ മതബോധന സംഗമത്തെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ. മതബോധന കോൺഗ്രസിന്റെ 65-ാം വാർഷികം, യുവജന ദിനാചരണത്തിന്റെ 50-ാം വാർഷികം എന്നിവയോട് അനുബന്ധിച്ചായിരുന്നു സംഗമം. മഹാമാരി ലോകത്ത് വിതച്ചിരിക്കുന്ന ക്ലേശങ്ങൾ നിരവധിയാണെന്ന് ചൂണ്ടിക്കാട്ടിയ പാപ്പ, സഹോദര്യം വളർത്തിയാൽ പ്രതിസന്ധികളെ നേരിടാനാകുമെന്നും ഓർമിപ്പിച്ചു. ആവശ്യത്തിലായിരിക്കുന്നവരെ തുണയ്ക്കാൻ
വത്തിക്കാൻ സിറ്റി: നോമ്പുകാലം ദൈവത്തിലേക്കുള്ള ഒരു മടക്കയാത്രയാണെന്നും ഹൃദയത്തിന്റെ ദിശ പരിശോധിച്ച് അറിയാനുള്ള സമയമാണെന്നും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ചെറിയ ത്യാഗപ്രവർത്തികൾ ചെയ്യുന്നതിൽമാത്രം നോമ്പുകാലം ഒതുങ്ങുന്നില്ലെന്ന് ഓർമിപ്പിച്ച പാപ്പ, ദൈവം നൽകുന്ന പാപമോചനമാണ് നമ്മുടെ മടക്കയാത്രയുടെ ആദ്യപടിയെന്നും വ്യക്തമാക്കി. വിഭൂതി തിരുനാളിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ അർപ്പിച്ച തിരുക്കർമമധ്യേ വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ദൈവവുമായുള്ള മൗലികബന്ധം കണ്ടെത്തുന്നതിനുവേണ്ടി, നാം സഞ്ചരിക്കുന്ന വഴികൾ പരിശോധിക്കാനുള്ള സമയമാണ് നോമ്പുകാലം. കർത്താവിന് പ്രീതികരമായിട്ടാണോ നാം ജീവിക്കുന്നത്; ദൈവത്തെയും ലോകത്തെയും അൽപ്പാൽപ്പം സ്നേഹിക്കുന്ന
വത്തിക്കാൻ സിറ്റി: ഐസിസ് തീവ്രവാദികൾ 2015ൽ ലിബിയൻ തീരത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ 21കോപ്റ്റിക് രക്തസാക്ഷികൾ സഭാ ദേദമെന്യേയുള്ള സകല ക്രൈസ്തവ സമൂഹത്തിന്റെയും വിശുദ്ധരാണെന്ന് വിശേഷിപ്പിച്ച് ഫ്രാൻസിസ് പാപ്പ. രക്തസാക്ഷികളുടെ ആറാം ചരമവാർഷികത്തോട് അനുബന്ധിച്ച് ലണ്ടനിലെ കോപ്റ്റിക് ഓർത്തഡോക്സ് അതിരൂപത സംഘടിപ്പിച്ച വെബ്ബിനാറിന് അയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പയുടെ വിശേഷണം. ‘ജലത്താലും പരിശുദ്ധാത്മാവിനാലും ക്രൈസ്തവരായി സ്നാനം സ്വീകരിച്ച ആ 21 പേർ ക്രിസ്തുവിനെ പ്രതി രക്തംകൊണ്ടുള്ള സ്നാനവും സ്വീകരിച്ചു. രകതംകൊണ്ടുള്ള ആ സ്നാനപ്പെടലിനെ ഞാൻ എന്റെ ഹൃദയത്തോട് ചേർത്തു
Don’t want to skip an update or a post?