Follow Us On

23

October

2025

Thursday

  • വിശുദ്ധരായ ലൂയിസ് മാര്‍ട്ടിന്‍ – സെലിഗ്വരിന്‍ ദമ്പതികള്‍ ആധുനിക കുടുംബങ്ങള്‍ക്കു മാതൃക: ലിയോ 14 ാമന്‍ മാര്‍പാപ്പ

    വിശുദ്ധരായ ലൂയിസ് മാര്‍ട്ടിന്‍ – സെലിഗ്വരിന്‍ ദമ്പതികള്‍ ആധുനിക കുടുംബങ്ങള്‍ക്കു മാതൃക: ലിയോ 14 ാമന്‍ മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കളായ ലൂയിസ് മാര്‍ട്ടിന്‍- സെലിഗ്വരിന്‍ ദമ്പതികള്‍ പ്രശ്‌നങ്ങളും ആശയക്കുഴപ്പങ്ങളും നിറഞ്ഞ ആധുനിക കാലഘട്ടത്തിലെ കുടുംബങ്ങള്‍ക്കു മാതൃകയാണെന്ന് ലിയോ 14 ാമന്‍ മാര്‍പാപ്പ. ലൂയിസ് മാര്‍ട്ടിന്‍-സെലിഗ്വരിന്‍ ദമ്പതികളെ വിശുദ്ധരായി പ്രഖ്യാപിച്ചതിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് സീസിലെ ബിഷപ് ബ്രൂണോ ഫീലെറ്റിനെ അഭിസംബോധന ചെയ്ത കത്തിലാണ് കുടുംബങ്ങള്‍ക്ക് പ്രചോദനാത്മക മാതൃകയായി വിശുദ്ധ ദമ്പതികളെ പാപ്പ ഉയിര്‍ത്തിക്കാണിച്ചത്. വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട ആദ്യ ദമ്പതികളാണ് ലൂയിസ് മാര്‍ട്ടിന്‍- സെലിഗ്വരിന്‍ ദമ്പതികളെന്ന് പാപ്പ ഓര്‍മിപ്പിച്ചു. വിവാഹം ശ്രേഷ്ഠവും ഉന്നതവുമായ വിളിയാണ്.

  • സിസ്റ്റൈന്‍ ചാപ്പല്‍ ചരിത്രനിമിഷത്തിന് സാക്ഷിയാകും; പ്രൊട്ടസ്റ്റന്റ് നവീകരണത്തിനുശേഷം ആദ്യമായി ബ്രിട്ടീഷ് രാജാവും മാര്‍പാപ്പയും ഒരുമിച്ച് പ്രാര്‍ത്ഥിക്കും

    സിസ്റ്റൈന്‍ ചാപ്പല്‍ ചരിത്രനിമിഷത്തിന് സാക്ഷിയാകും; പ്രൊട്ടസ്റ്റന്റ് നവീകരണത്തിനുശേഷം ആദ്യമായി ബ്രിട്ടീഷ് രാജാവും മാര്‍പാപ്പയും ഒരുമിച്ച് പ്രാര്‍ത്ഥിക്കും0

    വത്തിക്കാന്‍ സിറ്റി:  പ്രൊട്ടസ്റ്റന്റ് നവീകരണത്തിന് ശേഷം ആദ്യമായി ബ്രിട്ടീഷ് രാജാവും ആഗോള കത്തോലിക്ക സഭയുടെ തലവനായ മാര്‍പാപ്പയും ഒരുമിച്ച്  നടത്തുന്ന പ്രാര്‍ത്ഥനയ്ക്ക് സിസ്റ്റൈന്‍ ചാപ്പല്‍ വേദിയാകും. ഒക്ടോബര്‍ 23-നാണ് സിസ്‌റ്റൈന്‍ ചാപ്പലില്‍, ലിയോ 14-ാമന്‍ മാര്‍പാപ്പയുടെ അധ്യക്ഷതയില്‍ നടക്കുന്ന എക്യുമെനിക്കല്‍ പ്രാര്‍ത്ഥനയില്‍ ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന്‍,  രാജ്ഞി കാമിലയ്ക്കൊപ്പം  പങ്കുചേരുക. സ്രഷ്ടാവായ ദൈവത്തെ സ്തുതിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എക്യുമെനിക്കല്‍ പ്രാര്‍ത്ഥനയില്‍ സിസ്‌റ്റൈന്‍ ചാപ്പല്‍ ഗായകസംഘവും ഇംഗ്ലണ്ടിലെ സെന്റ് ജോര്‍ജ് ചാപ്പലിലെ ഗായകസംഘവും, ഹിസ് മജസ്റ്റിസ് ചാപ്പല്‍

  • 2024-ല്‍ 67 കോടി ജനങ്ങള്‍, പട്ടിണിയിലൂടെ കടന്നുപോയി

    2024-ല്‍ 67 കോടി ജനങ്ങള്‍, പട്ടിണിയിലൂടെ കടന്നുപോയി0

    വത്തിക്കാന്‍ സിറ്റി: 2024-ല്‍ ആഗോള ജനസംഖ്യയുടെ  8.2 ശതമാനം ജനങ്ങള്‍,  ഏകദേശം 67 കോടി ജനങ്ങള്‍ പട്ടിണി അനുഭവിച്ചതായി ഐക്യരാഷ്ട്രസഭ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.  സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആന്‍ഡ് ന്യൂട്രീഷന്‍ ഇന്‍ ദി വേള്‍ഡ് (SOFI 2025) റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തില്‍ പട്ടിണി അനുഭവിക്കുന്നവരുടെ സംഖ്യ കുറഞ്ഞുവരികയാണെങ്കിലും ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവയുള്‍പ്പെടെ ചില പ്രദേശങ്ങളില്‍ പട്ടിണി അനുഭവിക്കുന്നവര്‍  വര്‍ധിച്ചതായി വ്യക്തമാക്കുന്നു. ഐക്യരാഷ്ട്രസഭയുടെ അഞ്ച് പ്രത്യേക ഏജന്‍സികളുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് (SOFI 2025) റിപ്പോര്‍ട്ട് തയാറാക്കിയത് –

  • ഉത്ഥിതനായ ഈശോ പൂര്‍ണതയ്ക്ക് വേണ്ടിയുളള നമ്മുടെ ദാഹത്തെ ശമിപ്പിക്കുന്ന ഉറവ: ലിയോ 14 ാമന്‍ പാപ്പ

    ഉത്ഥിതനായ ഈശോ പൂര്‍ണതയ്ക്ക് വേണ്ടിയുളള നമ്മുടെ ദാഹത്തെ ശമിപ്പിക്കുന്ന ഉറവ: ലിയോ 14 ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: ഉത്ഥിതനായ ക്രിസ്തുവാണ് നമ്മുടെ ഉറപ്പും പ്രത്യാശയുമെന്നും അവിടുന്നാണ് പൂര്‍ണതയ്ക്ക് വേണ്ടിയുള്ള നമ്മുടെ ദാഹത്തെ ശമിപ്പിക്കുന്ന ഉറവയെന്നും ലിയോ 14-ാമന്‍ പാപ്പ. ബുധനാഴ്ചയിലെ പൊതുസദസ്സില്‍ ‘യേശുക്രിസ്തു, നമ്മുടെ പ്രത്യാശ’ എന്ന തലക്കെട്ടിലുള്ള മതബോധന പരമ്പരയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. നമ്മുടെ ജീവിതത്തെ അടയാളപ്പെടുത്തുന്ന പരസ്പരവിരുദ്ധമായ വികാരങ്ങളെയും പരിമിതികളെയുംകുറിച്ച് പരിശുദ്ധ പിതാവ് വിചിന്തനം ചെയ്തു -‘ചിലപ്പോള്‍, നമുക്ക് സന്തോഷം തോന്നുന്നു; മറ്റു ചിലപ്പോള്‍, ദുഃഖം തോന്നുന്നു. നമുക്ക് സംതൃപ്തിയോ സമ്മര്‍ദ്ദമോ, നിരാശയോ തോന്നിയേക്കാം. മറ്റു ചിലപ്പോള്‍, ഒരിക്കലും

  • പാഷന്‍ ഓഫ് ക്രൈസ്റ്റ് രണ്ടാം ഭാഗത്തില്‍ ഈശോയും മാതാവുമായി അഭിനയിക്കുന്നത് പുതിയ താരങ്ങള്‍

    പാഷന്‍ ഓഫ് ക്രൈസ്റ്റ് രണ്ടാം ഭാഗത്തില്‍ ഈശോയും മാതാവുമായി അഭിനയിക്കുന്നത് പുതിയ താരങ്ങള്‍0

    റോം: യേശുവിന്റെ കുരിശുമരണരംഗങ്ങള്‍ തീവ്രമായി അവതരിപ്പിച്ചുകൊണ്ട് ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ തരംഗമായി മാറിയ പാഷന്‍ ഓഫ് ക്രൈസ്റ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ഈശോയായി ജിം കാവിസെലിന് പകരം ഫിന്നിഷ് നടന്‍ ജാക്കോ ഒഹ്ടോണനും മറിയമായി മായ മോര്‍ഗന്‍സ്റ്റേണിന് പകരം പോളിഷ് നടി കാസിയ സ്മട്‌നിയാക്കും വേഷമിടും. മെല്‍ ഗിബ്‌സണ്‍ സംവിധാനം ചെയ്യുന്ന രണ്ട് ഭാഗങ്ങളുള്ള ചിത്രമായ ‘റിസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റ് ‘- പ്രധാന കഥാപാത്രങ്ങളായി പുതിയ ആളുകളെ കണ്ടെത്തിയതിന് പിന്നില്‍ സമയപരിധിയാണ് കാരണമെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളുമായി ബന്ധപ്പെട്ടവര്‍

  • ഇറ്റലിയിലേക്ക് ആദ്യ ഔദ്യോഗിക സന്ദര്‍ശനം; പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി  ലിയോ 14-ാമന്‍ മാര്‍പാപ്പ

    ഇറ്റലിയിലേക്ക് ആദ്യ ഔദ്യോഗിക സന്ദര്‍ശനം; പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ലിയോ 14-ാമന്‍ മാര്‍പാപ്പ0

    റോം: ഇറ്റലിയലേക്ക് നടത്തിയ ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തില്‍  ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ലയുമായി കൂടിക്കാഴ്ച നടത്തി ലിയോ 14 ാമന്‍ മാര്‍പാപ്പ. ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധവും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ശാശ്വത സമാധാനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചാവിഷയമായി.  വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍, വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് പൊന്തിഫിക്കല്‍ കമ്മീഷന്റെ പ്രസിഡന്റ് സിസ്റ്റര്‍ റാഫേല പെട്രിനി എന്നിവരും പാപ്പയുടെ സംഘത്തിലുണ്ടായിരുന്നു. ഇറ്റലിയും മാര്‍പാപ്പമാരും തമ്മിലുള്ള ‘ആത്മാര്‍ത്ഥ സൗഹൃദത്തെയും ഫലപ്രദമായ പരസ്പര

  • ഷാങ്ഹായ് കൗൺസിൽ ചൈനീസ് സഭയുടെ  ചരിത്രത്തിലെ  നാഴികക്കല്ല്:   ലിയോ പതിനാലാമൻ പാപ്പ

    ഷാങ്ഹായ് കൗൺസിൽ ചൈനീസ് സഭയുടെ ചരിത്രത്തിലെ നാഴികക്കല്ല്: ലിയോ പതിനാലാമൻ പാപ്പ0

    റോം:  101 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1924 മെയ് മാസത്തില്‍ ഷാങ്ഹായില്‍  നടന്ന ചൈനീസ് സഭയുടെ ആദ്യ കൗണ്‍സില്‍ ‘ചൈനയിലെ സഭയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു’ എന്ന് ലിയോ 14 -ാമന്‍ പാപ്പ.  പൊന്തിഫിക്കല്‍ ഉര്‍ബാനിയാന സര്‍വകലാശാലയുടെ ഗ്രാന്‍ഡ് ചാന്‍സലര്‍ കര്‍ദിനാള്‍ ലൂയിജി അന്റോണിയോ ടാഗ്ലെയ്ക്ക് അയച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. പുതിയ അധ്യയന വര്‍ഷത്തിന്റെ ഉദ്ഘാടന വേളയില്‍, എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളെക്കൊണ്ട് തിങ്ങിനിറഞ്ഞ സദസ്സില്‍ പാപ്പയുടെ വാക്കുകള്‍ വായിച്ചു. 1924-ലെ ചൈനീസ് കൗണ്‍സിലിന്റെ ശതാബ്ദി

  • സെന്റ് പീറ്റേഴ്സ് ബസിലിക്ക അശുദ്ധമാക്കിയ സംഭവം; പരിഹാര ചടങ്ങുകള്‍ക്ക് കര്‍ദിനാള്‍ മൗറോ ഗാംബെറ്റി കാര്‍മികത്വം വഹിച്ചു

    സെന്റ് പീറ്റേഴ്സ് ബസിലിക്ക അശുദ്ധമാക്കിയ സംഭവം; പരിഹാര ചടങ്ങുകള്‍ക്ക് കര്‍ദിനാള്‍ മൗറോ ഗാംബെറ്റി കാര്‍മികത്വം വഹിച്ചു0

    വത്തിക്കാന്‍ സിറ്റി: സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ അള്‍ത്താര മലിനമാക്കിയതിനെ തുടര്‍ന്ന് നടത്തിയ പശ്ചാത്താപ പരിഹാര കര്‍മങ്ങള്‍ക്ക് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ആര്‍ച്ച്പ്രീസ്റ്റും വത്തിക്കാന്റെ വികാരി ജനറലുമായ കര്‍ദിനാള്‍ മൗറോ ഗാംബെറ്റി നേതൃത്വം നല്‍കി.  പരിഹാരപ്രദക്ഷിണത്തോടെ ആരംഭിച്ച ചടങ്ങുകളുടെ ഭാഗമായി കര്‍ദിനാള്‍ ഗാംബെറ്റി ബലിപീഠത്തില്‍ വിശുദ്ധജലം തളിക്കുകയും ധൂപിക്കുകയും ചെയ്തു. ഒക്ടോബര്‍ 10 വെള്ളിയാഴ്ചയാണ് ഒരു വ്യക്തി കുമ്പസാരത്തിന്റെ അള്‍ത്താരയില്‍ കയറി മൂത്രമൊഴിച്ച് മലിനമാക്കിയ സംഭവം അരങ്ങേറിയത്. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് രണ്ടാമത്തെ തവണയാണ് സെന്റ് പീറ്റേഴ്സ് ബസിലിക്ക

Latest Posts

Don’t want to skip an update or a post?