''ഹൃദയങ്ങൾ തുറക്കണം, ജീവിതത്തിന് മുന്നിൽ മതിൽ കെട്ടരുത്''; യുവജനങ്ങൾക്ക് പാപ്പയുടെ വീഡിയോ സന്ദേശം
- VATICAN
- January 23, 2023
വത്തിക്കാൻ സിറ്റി: ഭയത്തെ മുന്നറിയിപ്പു നൽകുന്ന അമ്മയുമായി ഉപമിക്കാമെന്നും എന്നാൽ അമിതമായ ഭയം ക്രിസ്തീയ മനോഭാവമല്ലെന്ന് വ്യക്തമാക്കിയും ഫ്രാൻസിസ് പാപ്പ. അമിതഭയം നമ്മെ തളർത്തുമെന്ന് ഓർമിപ്പിച്ച പാപ്പ, നമ്മെ കീഴ്പ്പെടുത്താൻ ഭയത്തെ അനുവദിക്കരുതെന്നും കൂട്ടിച്ചേർത്തു.ഇറ്റലിയിലെ പ്രമുഖ മനശാസ്ത്രജ്ഞൻ സാൽവൊ നൊയേയ്ക്ക് നൽകി അഭിമുഖത്തിലായിരുന്നു അമിത ഭയത്തിൽനിന്ന് അകന്നുനിൽക്കേണ്ടതിന്റെ പ്രസക്തി പാപ്പ പങ്കുവെച്ചത്. സാൽവൊ നൊയേയുടെ ‘ഭയം ഒരു ദാനം’ എന്ന പുതിയ ഗ്രന്ഥം പുറത്തിറങ്ങുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു അഭിമുഖം. ‘തീരുമാനങ്ങൾ എടുക്കുമ്പോഴെല്ലാം ‘ഇത് ഇങ്ങനെ ചെയ്താലോ?’ എന്ന ചോദ്യം
സാവോ പോളോ: പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ആതിഥേയത്വം വഹിക്കുന്ന ലോക യുവജനസംഗമത്തിൽ പങ്കെടുക്കാൻ ഒരുങ്ങുന്ന യുവജനങ്ങളെ അഭിസംബോധന ചെയ്ത് ഫ്രാൻസിസ് പാപ്പയുടെ വീഡിയോ സന്ദേശം. യുവജന സുഹൃത്തുക്കൾ ഇതര സംസ്ക്കാരങ്ങളിൽനിന്നുള്ള തീർത്ഥാടകരോട് തുറവിയുള്ളവരാകണമെന്നും ജീവിതത്തിനു മുന്നിൽ മതിൽ കെട്ടിയുയർത്തുന്നവരാകരുതെന്നുമുള്ള ആഹ്വാനത്തോടെയായിരുന്നു പാപ്പയുടെ സന്ദേശം. ലോക യുവജന സംഗമത്തിന്റെ ഔദ്യോഗിക യൂ ട്യൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസമാണ് പേപ്പൽ സന്ദേശം പുറത്തുവിട്ടത്. 2023 ഓഗസ്റ്റ് ഒന്നുമുതൽ ആറുവരെ സംഘടിപ്പിക്കുന്ന ലോക യുവജന സംഗമത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്ത നാല്
വത്തിക്കാൻ സിറ്റി: നല്ല ഫലങ്ങൾ സമൃദ്ധമായി പുറപ്പെടുവിക്കണമെങ്കിൽ നമ്മുടെ ആത്മീയ ആരോഗ്യം പരിപാലിക്കണമെന്നും ഈശോയുമായുള്ള ബന്ധം കാത്തുസൂക്ഷിക്കണമെന്നും ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ദിവസം കുറിച്ച ട്വിറ്റർ സന്ദേശത്തിലാണ്, സത്ഫലങ്ങൾ പുറപ്പെടുവിക്കാൻ ഓരോ ക്രിസ്തുവിശ്വാസിയും കാത്തുപരിപാലിക്കേണ്ട അടിസ്ഥാന വസ്തുത പാപ്പ ഓർമിപ്പിച്ചത്. ‘നന്നായി കൃഷിചെയ്യുകയും പരിപാലിക്കുകയും ചെയ്യുമ്പോൾ ഭൂമി സമൃദ്ധമായി ഫലം പുറപ്പെടുവിക്കുന്നതുപോലെ തന്നെയാണ് നമ്മുടെ കാര്യത്തിലും സംഭവിക്കുക. നമ്മുടെ ആത്മീയ ആരോഗ്യം നാം വളർത്തിയെടുക്കുകയും കർത്താവുമായി നല്ല ബന്ധം പുലർത്തുകയും ചെയ്യുമ്പോൾ നാം ധാരാളം സൽഫലങ്ങൾ
വത്തിക്കാൻ സിറ്റി: തിരുവചനാഭിമുഖ്യം പരിപോഷിപ്പിക്കാൻ ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച ബൈബിൾ ഞായർ ആചരണം ഇത്തവണ ജനുവരി 22ന്. ലത്തീൻ ആരാധനക്രമ വത്സരത്തിലെ സാധാരണ കാലത്തിലെ മൂന്നാമത്തെ ഞായറാഴ്ച ‘ബൈബിൾ ഞായറാ’യി ആചരിക്കണമെന്ന് 2019ലാണ് പാപ്പ പ്രഖ്യാപിച്ചത്. അതുപ്രകാരമുള്ള നാലാമത്തെ ‘ബൈബിൾ ഞായർ’ ആചരണമാണ് ഈ വർഷം സംഘടിപ്പിക്കപ്പെടുന്നത്. ഇതോടനുബന്ധിച്ച് വത്തിക്കാനിലും പ്രാദേശിക സഭാതലങ്ങളിലും വിശേഷാൽ തിരുക്കർമങ്ങളും ആഘോഷങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ബൈബിൾ ലത്തീൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത വിശുദ്ധ ജെറോമിന്റെ തിരുനാൾ ദിനം ആഘോഷിച്ച 2019 സെപ്തംബർ 30ന്
വത്തിക്കാൻ സിറ്റി: കെട്ടിച്ചമച്ച കുറ്റാരോപണത്തെ തുടർന്ന് ശിക്ഷിക്കപ്പെടുകയും ഒടുവിൽ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത ഓസ്ട്രേലിയൻ കർദിനാൾ ജോർജ് പെല്ലിന്റെ മൃതസംസ്ക്കാര തിരുക്കർമങ്ങൾ നാളെ (ജനുവരി 14) വത്തിക്കാനിൽ. രാവിലെ 11.30ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ അർപ്പിക്കുന്ന ദിവ്യബലിയിൽ കർദിനാൾ തിരുസംഘം ഡീൻ കർദിനാൾ ജിയോവാന്നി ബാറ്റിസ്റ്റ മുഖ്യകാർമികത്വം വഹിക്കും. മൃതസംസ്ക്കാരത്തിന്റെ അവസാനഘട്ട ശുശ്രൂഷയ്ക്ക് ഫ്രാൻസിസ് പാപ്പ കാർമികത്വം വഹിക്കും. ദിവ്യബലിയിൽ കർദിനാൾമാർ ഉൾപ്പെടെ നിരവധിപേർ സഹകാർമികരാകും. ശുശ്രൂഷകൾക്കുശേഷം ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകുന്ന ഭൗതീകദേഹം അദ്ദേഹം ആർച്ച്ബിഷപ്പായിരുന്ന സിഡ്നി അതിരൂപതയിലെ
വത്തിക്കാൻ സിറ്റി: എവിടെയും എപ്പോഴും ഏത് ജീവിതസാഹചര്യത്തിലും ലോകരക്ഷകനായ യേശുക്രിസ്തുവിന് സാക്ഷ്യമേകാൻ മറക്കരുതെന്ന് വിശ്വാസീസമൂഹത്തെ ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ക്രിസതുവിന് സാക്ഷ്യമേകാൻ നാം പരിപൂർണരാകാൻ കാത്തുനിൽക്കേണ്ട ആവശ്യമില്ലെന്നും പാപ്പ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ട്വിറ്റർ സന്ദേശത്തിലാണ്, ദൈവസ്നേഹത്തെപ്രതി അനുനിമിഷം ക്രിസ്തുവിന് സാക്ഷ്യം നൽകേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് പാപ്പ ഓർമിപ്പിച്ചത്. നാം ആയിരിക്കുന്ന ഇടങ്ങളിൽ, നമുക്ക് സാധിക്കുംവിധമെല്ലാം ക്രൈസ്തവസാക്ഷ്യം ജീവിക്കാനും പാപ്പ ഉദ്ബോധിപ്പിച്ചു. ട്വിറ്റർ സന്ദേശത്തിന്റെ പൂർണരൂപം ചുവടെ: ‘ക്രിസ്തുവിന് സാക്ഷ്യം നൽകാൻ നാം പൂർണരാകുന്നതുവരെ
വത്തിക്കാൻ സിറ്റി: യുദ്ധത്തിൽ മക്കളെ നഷ്ടമായ യുക്രേനിയൻ, റഷ്യൻ അമ്മമാർക്കായി കണ്ണീരോടെ പ്രാർത്ഥിച്ച് ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ദിവസത്തെ ആഞ്ചലൂസിന്റെ സമാപനത്തിൽ മക്കളെ നഷ്ടപ്പെട്ട അമ്മമാരെ അനുസ്മരിച്ച പാപ്പ, യുദ്ധത്താൽ കഷ്ടപ്പെടുന്നവർക്കും യുദ്ധത്തിന് അറുതിയുണ്ടാവാനും വേണ്ടി പ്രാർത്ഥിക്കണമെന്നും വിശ്വാസികളോട് അഭ്യർത്ഥിച്ചു. ഇരു രാജ്യങ്ങളിലെ പട്ടാളക്കാരെയും പ്രാർത്ഥനയിൽ പ്രത്യേകം അനുസ്മരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈദ്യുതിയുടെ അഭാവത്താൽ ഹീറ്ററുകളും മറ്റും പ്രവർത്തിപ്പിക്കാൻ കഴിയാതെ അതിശൈത്യത്തിന്റെ പിടിയിലായ യുക്രൈനിലെ നമ്മുടെ സഹോദരങ്ങളെ വിസ്മരിക്കരുതെന്ന് ആവർത്തിച്ച് ഓർമിപ്പിച്ച പാപ്പ, മക്കളെ നഷ്ടമായ അമ്മമാരുടെ വേദന
വത്തിക്കാൻ സിറ്റി: ബെനഡിക്ട് 16-ാമന്റെ ഭൗതീകദേഹത്തിനു മുന്നിൽ പോളിഷ് പ്രസിഡന്റ് ആന്ദ്രജ് ഡൂഡ മുട്ടുകുത്തി പ്രാർത്ഥിക്കുന്ന ചിത്രം ശ്രദ്ധേയമാകുന്നു. മൃതസംസ്ക്കാരത്തിനായി ബെനഡിക്ട് 16-ാമന്റെ ഭൗതീകദേഹം സെന്റ് പീറ്റേഴ്സ് ചത്വരത്തിൽനിന്ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് കൊണ്ടുപോകവേ, മൃതദേഹപേടകം തന്റെ സമീപമെത്തിയപ്പോഴാണ് പോളിഷ് പ്രസിഡന്റ് ഡൂഡ മുട്ടിന്മേൽനിന്ന് പ്രാർത്ഥിച്ചത്. തന്റെ മൃതസംസ്ക്കാര ശുശ്രൂഷകൾ ലളിതമായിരിക്കണം എന്ന ബെനഡിക്ട് 16-ാമന്റെ ആഗ്രഹം കണക്കിലെടുത്ത് ഇറ്റലി, ബെനഡിക്ട് 16-ാമന്റെ ജന്മദേശമായ ജർമനി എന്നീ രാജ്യങ്ങളിലെ ഭരണാധിപന്മാരെ മാത്രമേ മൃതസംസ്ക്കാര ശുശ്രൂഷകൾക്കായി വത്തിക്കാൻ ക്ഷണിച്ചിരുന്നുള്ളു.
Don’t want to skip an update or a post?