യുദ്ധക്കെടുതിയിൽ ലോകം: അനുദിന ജപമാല അഭംഗുരം തുടരാൻ ലോകജനതയ്ക്ക് വീണ്ടും പാപ്പയുടെ ഓർമപ്പെടുത്തൽ
- VATICAN
- May 10, 2022
വത്തിക്കാൻ സിറ്റി: വിശുദ്ധി എന്നത് അപ്രാപ്യമായ ലക്ഷ്യമല്ലെന്നും മറിച്ച്, ക്രിസ്തുവിൽ മാമ്മോദീസ സ്വീകരിച്ച സകലരെ കുറിച്ചുള്ള ദൈവത്തിന്റെ സ്വപ്നമാണെന്നും ഫ്രാൻസിസ് പാപ്പ. വിശുദ്ധി രൂപംകൊള്ളുന്നത് ഏതാനും വീരോചിത പ്രവർത്തികളാലല്ല മറിച്ച്, നിരവധി ദൈനംദിന സ്നേഹത്താലാണെന്ന് ഓർമിപ്പിച്ച പാപ്പ, അനുദിന ജീവിതത്തിലെ കഷ്ടപ്പാടുകളിലും വിശുദ്ധി തേടണമെന്നും ചൂണ്ടിക്കാട്ടി. വാഴ്ത്തപ്പെട്ട ദേവസഹായം ഉൾപ്പെടെ 10 പുണ്യാത്മാക്കളെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്ന തിരുക്കർമമധ്യേ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ‘നീ ഒരു സമർപ്പിതയോ സമർപ്പിതനോ ആണോ? നിന്റെ സമർപ്പണം സസന്തോഷം ജീവിച്ച് വിശുദ്ധി
വത്തിക്കാൻ സിറ്റി: യുദ്ധക്കെടുതികളിലൂടെ കടന്നുപോകുന്ന ജനതയെ പരിശുദ്ധ അമ്മയുടെ സന്നിധിയിൽ സമർപ്പിച്ചും ലോകസമാധാനത്തിനായുള്ള അനുദിന ജപമാല അർപ്പണം തുടരാനുള്ള ആഹ്വാനം ലോകജനതയെ ഓർമിപ്പിച്ചും ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ദിവസത്തെ റെജീനാ ചേലി പ്രാർത്ഥനയുടെ സമാപനത്തിലാണ്, ലോകസമാധാനത്തിനായുള്ള തന്റെ പ്രാർത്ഥനകൾ വീണ്ടും പരിശുദ്ധ അമ്മയുടെ സന്നിധിയിൽ സമർപ്പിച്ചത്. ആയുധംകൊണ്ട് ഒരിക്കലും സാധ്യമാക്കാൻ കഴിയാത്ത സമാധാനത്തിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം എന്ന ഓർമപ്പെടുത്തലോടെയാണ്, ലോക സമാധാനത്തിനായുള്ള തന്റെ അഭ്യർത്ഥന പാപ്പ ആവർത്തിച്ചത്. ‘ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധത്തിന്റെ ദുരന്തമനുഭവിക്കുന്ന നിരവധി
വത്തിക്കാൻ സിറ്റി: ക്രിസ്തുവിശ്വാസം നാട്യമാകരുതെന്ന് ഉദ്ബോധിപ്പിച്ചും മനസിൽ ആത്മീയത പാലിച്ചുകൊണ്ട് ഇഷ്ടമുള്ളതെല്ലാം ചെയ്യാമെന്ന് പഠിപ്പിക്കുന്ന പാഷണ്ഡതയ്ക്കെതിരെ മുന്നറിയിപ്പ് നൽകിയും ഫ്രാൻസിസ് പാപ്പ. ക്രിസ്തീയ വിശ്വാസം എന്നത് വിശ്വാസപ്രമാണത്തിന്റെ ഉരുവിടൽ മാത്രമല്ല, മറിച്ച്, വിശ്വാസം അനുഭവിക്കുകയും മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യേണ്ടതാണെന്നും പാപ്പ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ പൊതുദർശനത്തിൽ വിശ്വാസീസമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ആദ്യ നൂറ്റാണ്ടുകളിൽ ക്രിസ്തുമതത്തിന് നേരിടേണ്ടിവന്ന ശക്തവും ആകർഷണീയവുമായ കെണിയായിരുന്നു പാഷണ്ഡതതന്നെയായ പുരാതന ജ്ഞാനവാദം. വിശ്വാസത്തെ ഇപ്രകാരമാണ് ഇത് സിദ്ധാന്തവത്ക്കരിച്ചത്: വിശ്വാസം ഒരു ആത്മീയതയാണ്, അനുഷ്ഠാനമല്ല;
വത്തിക്കാൻ സിറ്റി: കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കപ്പെട്ട സാഹചര്യത്തിൽ, പരിശുദ്ധ ദൈവമാതാവിന് സമർപ്പിതമായ മേയ് മാസത്തിൽ വിശേഷാൽ തിരുക്കർമങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി വത്തിക്കാൻ ചത്വരം. മേയ് മാസത്തിലെ നാല് ശനിയാഴ്ചകളിലും നാല് ബുധനാഴ്ചകളിലുമാണ് മേയ് മാസ വണക്കത്തോട് അനുബന്ധിച്ചുള്ള വിശേഷാൽ തിരുക്കർമങ്ങൾ വത്തിക്കാൻ ക്രമീകരിച്ചിരിക്കുന്നത്. ശനിയാഴ്ചകളിൽ രാത്രി 9.00 മുതൽ 10.00 വരെയാണ് മെഴുകുതിരി തെളിച്ചുള്ള ജപമാല പ്രദക്ഷിണത്തിന് സെന്റ് പീറ്റേഴ്സ് ചത്വരം സാക്ഷ്യം വഹിക്കുന്നത്. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മുൻ ആർച്ച്പ്രീസ്റ്റ് കർദിനാൾ ആഞ്ചലോ കോമാസ്ത്രി
വത്തിക്കാൻ സിറ്റി: കത്തോലിക്കാ ഫാർമസിസ്റ്റുകൾ നിർവഹിക്കുന്ന സ്തുത്യർഹസേവനങ്ങളെ പ്രശംസിച്ച് ഫ്രാൻസിസ് പാപ്പ. ഫാർമസിസ്റ്റുകൾ കാഴ്ചവെക്കുന്ന സേവനത്തിന്റെ മൂല്യം സമൂഹം കൂടുതൽ തിരിച്ചറിയാൻ കോവിഡ് മഹാമാരിയുടെ നാളുകൾ വഴിയൊരുക്കിയെന്നും പാപ്പ പറഞ്ഞു. കാത്തലിക് ഫാർമസിസ്റ്റുകളുടെ അന്താരാഷ്ട്ര ഫെഡറേഷൻ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു പാപ്പയുടെ വാക്കുകൾ. പൗരന്മാർക്കും ആരോഗ്യ സംവിധാനത്തിനും ഇടയിലുള്ള പാലം എന്ന് ഫാർമസിസ്റ്റുകളെ പാപ്പ വിശേഷിപ്പിച്ചതും ശ്രദ്ധേയമായി. മഹാമാരിയുടെ ദിനങ്ങൾ ഫാർമസിസ്റ്റുകളെ മുൻനിരയിൽ കൊണ്ടുവരികയും പരസ്പരം പിന്തുണയ്ക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ പ്രതിജ്ഞാബദ്ധതയ്ക്ക് പുതിയ പ്രചോദനനേകാൻ പ്രതിസന്ധിയുടെ
വത്തിക്കാൻ സിറ്റി: പരിശുദ്ധ ദൈവമാതാവിന്റെ വണക്കത്തിനായി സമർപ്പിതമായിരിക്കുന്ന മേയ് മാസത്തിൽ ലോകസമാധാനത്തിനായി വിശിഷ്യാ, യുക്രേനിയൻ ജനതയ്ക്കായി ജപമാല അർപ്പിച്ച് പ്രാർത്ഥിക്കാൻ വിശ്വാസീസമൂഹത്തിന് ആഹ്വാനം നൽകി ഫ്രാൻസിസ് പാപ്പ. ഇക്കഴിഞ്ഞ ദിവസം ‘റെജീന കൊയ്ലി’ പ്രാർത്ഥന നയിക്കവേയായിരുന്നു പാപ്പയുടെ അഹ്വാനം. യുക്രൈനിൽ കഷ്ടപ്പെടുന്ന എല്ലാവരെയും, വിശിഷ്യാ, കുട്ടികളെയും പ്രായമായവരെയും ദൈവസമക്ഷം സമർപ്പിക്കുകയും ചെയ്തു പാപ്പ. ‘മേയ്മാസ വണക്കത്തിന് തുടക്കം കുറിക്കുന്ന സാഹചര്യത്തിൽ, ലോകസമാധാനത്തിനായി ഈ മാസം ഉടനീളം ജപമാല അർപ്പിച്ച് പ്രാർത്ഥിക്കാൻ എല്ലാ സമൂഹങ്ങളെയും വ്യക്തികളെയും ഞാൻ ക്ഷണിക്കുന്നു.
വത്തിക്കാൻ സിറ്റി: 2019ലെ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ ഇസ്ലാമിക ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾ ഫ്രാൻസിസ് പാപ്പയെ സന്ദർശിക്കാൻ വത്തിക്കാനിൽ. കൊളംബോ ആർച്ച്ബിഷപ്പ് കർദിനാൾ മാൽക്കം രഞ്ജിത്തിന്റെ നേതൃത്വത്തിൽ എത്തിയ 60 പേരുടെ സംഘവുമായുള്ള പേപ്പൽ കൂടിക്കാഴ്ച ഇന്നാണ് (ഏപ്രിൽ 25) നടക്കുക. കുട്ടികൾ ഉൾപ്പെടെ 269 പേർ കൊല്ലപ്പെടുകയും 500ൽപ്പരം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ചാവേർ സ്ഫോടന പരമ്പരയുടെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കർദിനാൾ രഞ്ജിത്തിന്റെ കാർമികത്വത്തിൽ അനുസ്മരാണാ
വത്തിക്കാൻ സമയം രാവിലെ 09.55ന് അർപ്പിക്കുന്ന ദിവ്യബലി ശാലോം വേൾഡിൽ തത്സമയം വത്തിക്കാൻ സിറ്റി: ദൈവകരുണയുടെ തിരുനാളിലെ പേപ്പൽ തിരുക്കർമങ്ങൾക്ക് ഇത്തവണ സെന്റ് പീറ്റേഴ്സ് ബസിലിക്ക വേദിയാകും. രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ദൈവകരുണയുടെ തിരുനാൾ തിരുക്കർമങ്ങൾ ക്രമീകരിക്കപ്പെടുന്നത്. കൊറോണ മഹാമാരിയുടെ നിയന്ത്രണങ്ങളെ തുടർന്ന് 2020ലും 2021ലും റോമിലെ $സാന്തോ സ്പിരിത്തോ ഇൻ സാസിയ’ ദൈവാലയമാണ് തിരുക്കർമങ്ങൾക്ക് വേദിയായത്. ഏപ്രിൽ 24 വത്തിക്കാൻ സമയം രാവിലെ 09.55നാണ് ഇത്തവണത്തെ തിരുക്കർമങ്ങൾ. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിനാൽ
Don’t want to skip an update or a post?