Follow Us On

23

December

2025

Tuesday

  • ‘സ്പാനിഷ് കോള്‍ബേ’ ഉള്‍പ്പടെ ഫ്രാന്‍സിലും സ്‌പെയിനിലുമായി 174 പുതിയ വാഴ്ത്തപ്പെട്ടവര്‍; ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം

    ‘സ്പാനിഷ് കോള്‍ബേ’ ഉള്‍പ്പടെ ഫ്രാന്‍സിലും സ്‌പെയിനിലുമായി 174 പുതിയ വാഴ്ത്തപ്പെട്ടവര്‍; ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം0

    പാരീസ്: ഫ്രാന്‍സിലെ നാസി അധിനിവേശത്തിലും സ്പാനിഷ് ആഭ്യന്തരയുദ്ധത്തിലും രക്തസാക്ഷികളായ 174 പേരെ ഫ്രാന്‍സിലും സ്‌പെയിനിലും നടന്ന വ്യത്യസ്ത ചടങ്ങുകളില്‍ വാഴ്ത്തപ്പെട്ടരായി പ്രഖ്യാപിച്ചു. പാരീസിലെ നോട്ടര്‍ ഡാം കത്തീഡ്രലിലും  സ്‌പെയിനിലെ ജാനിലുള്ള അസംപ്ഷന്‍ കത്തീഡ്രലിലും നടന്ന  ചടങ്ങുകളില്‍ ലക്‌സംബര്‍ഗ് കര്‍ദിനാള്‍ ആര്‍ച്ചുബിഷപ്  ജീന്‍-ക്ലോഡ് ഹോളറിച്ചും വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള ഡിക്കാസ്ട്രി പ്രീഫെക്ട് കര്‍ദിനാള്‍ മാര്‍സെല്ലോ സെമേരാരോയും യഥാക്രമം കാര്‍മികത്വം വഹിച്ചു. വിശുദ്ധ മാക്‌സിമില്യന്‍ കോള്‍ബയെപ്പോലെ, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആറുമക്കളുടെ പിതാവിന്റെ സ്ഥാനത്ത് പകരം മരണം വരിച്ച വൈദികന്‍, ദരിദ്രര്‍ക്കായി

  • വത്തിക്കാന്‍ ചത്വരത്തില്‍ പുല്‍ക്കൂടും ക്രിസ്മസ് ട്രീയും അനാവണം ചെയ്തു

    വത്തിക്കാന്‍ ചത്വരത്തില്‍ പുല്‍ക്കൂടും ക്രിസ്മസ് ട്രീയും അനാവണം ചെയ്തു0

    വത്തിക്കാന്‍ സിറ്റി:  വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണറേറ്റിന്റെ പ്രസിഡന്റ് സിസ്റ്റര്‍ റാഫേല പെട്രിനി സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍  പുല്‍ക്കൂടും ക്രിസ്മസ് ട്രീയും ഔദ്യോഗികമായി പ്രകാശിപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. ലോകത്തെ മുഴുവന്‍ ആശ്ലേഷിക്കുന്ന ഈ പുല്‍ക്കൂടും ക്രിസ്മസ് ട്രീയും വെറും ക്രിസ്മസ് അലങ്കാരങ്ങളല്ല, മറിച്ച് കൂട്ടായ്മയുടെ അടയാളങ്ങളും സമാധാനത്തിലേക്കും സൃഷ്ടിയുടെ പരിപാലനത്തിലേക്കുമുള്ള ആഹ്വാനവും സാര്‍വത്രിക സാഹോദര്യത്തിലേക്കുള്ള ക്ഷണവുമാണെന്ന് സിസ്റ്റര്‍ പെട്രിനി പറഞ്ഞു. പുല്‍ക്കൂടും ട്രീയും സംഭാവന ചെയ്ത രൂപതകളില്‍ നിന്നുള്ള ആത്മീയ സിവില്‍ പ്രതിനിധികളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു

  • നീതിയെ ശിക്ഷയായി മാത്രം പരിമിതപ്പെടുത്തരുത്: തടവുകാരുടെ ജൂബിലി ദിവ്യബലിയില്‍ ലിയോ 14-ാമന്‍ പാപ്പ

    നീതിയെ ശിക്ഷയായി മാത്രം പരിമിതപ്പെടുത്തരുത്: തടവുകാരുടെ ജൂബിലി ദിവ്യബലിയില്‍ ലിയോ 14-ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: നീതിയെ ശിക്ഷയായി മാത്രം പരിമിതപ്പെടുത്തരുതെന്ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ തടവുകാര്‍ക്കായി അര്‍പ്പിച്ച ജൂബിലി ദിവ്യബലിയില്‍ ലിയോ 14-ാമന്‍ പാപ്പ. ഓരോ വീഴ്ചയില്‍ നിന്നും തിരിച്ചുവരാന്‍ കഴിയണമെന്നും, ഒരു മനുഷ്യനെ പ്രവൃത്തികളുടെ  മാത്രം അടിസ്ഥാനത്തില്‍ നിര്‍വചിക്കാനാവില്ലെന്നും നീതി എല്ലായ്‌പ്പോഴും പരിഹാരത്തിന്റെയും അനുരഞ്ജനത്തിന്റെയും പ്രക്രിയയാണെന്നും ഇതുവരെ മനസിലാക്കാത്ത നിരവധി പേരുണ്ടെന്ന് ജൂബിലി വിശുദ്ധ വര്‍ഷത്തിലെ അവസാന പ്രധാന ആഘോഷത്തില്‍ പാപ്പ പറഞ്ഞു. ദുഷ്‌കരമായ സാഹചര്യങ്ങളില്‍പ്പോലും ബഹുമാനം, കാരുണ്യം എന്നിവ കാത്ത്‌സൂക്ഷിക്കുന്നത് അപ്രതീക്ഷിത ഫലം പുറപ്പെടുവിക്കുമെന്ന് പാപ്പ പറഞ്ഞു.

  • വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ജൂബിലി തീര്‍ത്ഥാടനം നയിച്ച് മാര്‍ റാഫേല്‍ തട്ടില്‍

    വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ജൂബിലി തീര്‍ത്ഥാടനം നയിച്ച് മാര്‍ റാഫേല്‍ തട്ടില്‍0

    വത്തിക്കാന്‍ സിറ്റി: യൂറോപ്പിലെ സീറോമലബാര്‍ അപ്പോസ്‌തോലിക് വിസിറ്റേഷന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍  വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്കുള്ള ജൂബിലി തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കി. സീറോമലബാര്‍ മെത്രാന്‍ സിനഡിന്റെ സെക്രട്ടറി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, യൂറോപ്പിലെ സീറോമലബാര്‍ വിശ്വാസികള്‍ക്കായുള്ള അപ്പോസ്‌തോലിക് വിസിസ്റ്റേറ്റര്‍ ബിഷപ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവരും വൈദികരും  സമര്‍പ്പിതരും നൂറുകണക്കിന് വിശ്വാസികളും ഈ തീര്‍ത്ഥാടനത്തില്‍ പങ്കുചേര്‍ന്നു. സാര്‍വത്രികസഭയോടും പ്രത്യേകിച്ച്, വിശുദ്ധ പത്രോസിന്റെ സിംഹാസനത്തോടുമുള്ള  സഭാത്മക ഐക്യത്തിന്റെ പ്രകാശനമായിരുന്നു

  • മരണത്തെക്കുറിച്ചുള്ള വിചിന്തനം, ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ശക്തി കണ്ടെത്തുവാന്‍ നമ്മെ സഹായിക്കുന്നു: ലിയോ 14-ാമന്‍ പാപ്പ

    മരണത്തെക്കുറിച്ചുള്ള വിചിന്തനം, ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ശക്തി കണ്ടെത്തുവാന്‍ നമ്മെ സഹായിക്കുന്നു: ലിയോ 14-ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: മരണത്തെക്കുറിച്ചുള്ള വിചിന്തനം, ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ശക്തി തിരിച്ചറിയുന്നതിനും അതുവഴി  ജീവിതത്തിന് ഒരു പുതിയ അര്‍ത്ഥം കണ്ടെത്തുന്നതിനും നമ്മെ സഹായിക്കുമെന്ന് ലിയോ 14 -ാമന്‍ പാപ്പ. മരണം ഉണ്ടെന്ന് തിരിച്ചറിയുന്നതും അതിനെക്കുറിച്ച് ചിന്തിക്കുന്നതും, യഥാര്‍ത്ഥത്തില്‍ എന്താണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാന്‍ നമ്മെ പഠിപ്പിക്കുമെന്ന് ബുധനാഴ്ചയിലെ  പൊതുസദസില്‍  പാപ്പ പറഞ്ഞു. പ്രാര്‍ത്ഥനയാണ് ആധികാരിക ജീവിതം നയിക്കുന്നതിന്റെ പിന്നിലെ രഹസ്യമെന്ന് ‘നമ്മുടെ പ്രത്യാശയായ യേശുക്രിസ്തു’ എന്ന മതബോധനപരമ്പരയുടെ ഭാഗമായി, ‘ക്രിസ്തുവിന്റെ പുനരുത്ഥാനവും സമകാലിക ലോകത്തിലെ വെല്ലുവിളികളും’ എന്ന വിഷയത്തെ ആസ്പദമാക്കി

  • വിക്കിപീഡിയയിലും ഗൂഗിളിലും 2025 -ല്‍ ഏറ്റവും കൂടുതല്‍ സേര്‍ച്ച് ചെയ്യപ്പെട്ട പേരുകളുടെ പട്ടികയില്‍ ലിയോ 14-ാമന്‍ പാപ്പയും

    വിക്കിപീഡിയയിലും ഗൂഗിളിലും 2025 -ല്‍ ഏറ്റവും കൂടുതല്‍ സേര്‍ച്ച് ചെയ്യപ്പെട്ട പേരുകളുടെ പട്ടികയില്‍ ലിയോ 14-ാമന്‍ പാപ്പയും0

    സെക്കുലര്‍ വാര്‍ത്തകളുടെ കുത്തൊഴുക്കിന് നടുവിലും കത്തോലിക്ക സഭയെയും സഭയുടെ തലവനെയും ലോകം ശ്രദ്ധയോടെ വീക്ഷിക്കുന്നുവെന്ന് വ്യക്തമാക്കി 2025-ലെ സേര്‍ച്ചിംഗ് ട്രെന്‍ഡുകള്‍. ഗൂഗിളിലും ഡിജിറ്റല്‍ എന്‍സൈക്ലോപീഡിയയായ വിക്കിപീഡിയയിലും ഏറ്റവും കൂടുതല്‍ ആളുകള്‍ സേര്‍ച്ച് ചെയ്യുകയും കാണുകയും ചെയ്ത പേരുകളുടെ പട്ടികയില്‍ ലിയോ 14 -ാമന്‍ പാപ്പ ഇടംപിടിച്ചു. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് സ്വീകരിച്ച ലിയോ 14 -ാമന്‍  എന്ന പേരിനൊപ്പം റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് എന്ന പാപ്പയുടെ യഥാര്‍ത്ഥ പേരും 2025-ല്‍ ലോകമെമ്പാടും ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍

  • ഇതെങ്ങനെ സുരക്ഷ പരിശോധന കടന്ന് വിമാനത്തില്‍ എത്തി… വിമാനത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകനോട് പാപ്പായുടെ ചോദ്യം

    ഇതെങ്ങനെ സുരക്ഷ പരിശോധന കടന്ന് വിമാനത്തില്‍ എത്തി… വിമാനത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകനോട് പാപ്പായുടെ ചോദ്യം0

    വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ലിയോ 14 – ാമന്‍ പാപ്പായുടെ ആദ്യത്തെ അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ആരംഭത്തില്‍ വിമാനത്തില്‍ വച്ച്  മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ച  ശ്രദ്ധേയമായി.  കൂടിക്കാഴ്ചയ്ക്കിടെ, പാപ്പയുടെ ജന്മനാടായ അമേരിക്കയില്‍ നിന്നുള്ള രണ്ട് മാധ്യമപ്രവര്‍ത്തകര്‍ മത്തങ്ങകൊണ്ട് നിര്‍മച്ച ഒരു പലഹാരമാണ് നല്‍കിയത്. തുടര്‍ന്നു വിമാനത്തിലുണ്ടായിരുന്ന മറ്റു മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ പലഹാരങ്ങള്‍ പാപ്പാ എല്ലാവരുമായി പങ്കുവച്ചു. എന്നാല്‍ പാപ്പായ്ക്ക് ലഭിച്ച മറ്റൊരും സമ്മാനം ഇതില്‍നിന്നെല്ലാം തീര്‍ത്തും വ്യത്യസ്ഥമായിരുന്നു. ബേസ്ബോള്‍ ഫാനായുന്ന പാപ്പായ്ക്ക് ഒരു ബേസ്ബോള്‍ ബാറ്റായിരുന്നു

  • ലിയോ 14 -ാമന്‍ പാപ്പ ഇന്ന് നിഖ്യയുടെ ചരിത്രമുറങ്ങുന്ന മണ്ണില്‍

    ലിയോ 14 -ാമന്‍ പാപ്പ ഇന്ന് നിഖ്യയുടെ ചരിത്രമുറങ്ങുന്ന മണ്ണില്‍0

    അങ്കാറ/തുര്‍ക്കി: ലിയോ 14 -ാമന്‍ മാര്‍പാപ്പയുടെ പ്രഥമ അപ്പസ്‌തോലിക സന്ദര്‍ശത്തിലെ  പ്രധാന ആകര്‍ഷണങ്ങളിലൊന്നായ നിഖ്യയിലെ( ആധുനിക ഇസ്നിക്ക്) എക്യുമെനിക്കല്‍ പ്രാര്‍ത്ഥനാ ശുശ്രൂഷ ഇന്ന് ഉച്ചതിരിഞ്ഞ് നടക്കും. സഭാ ചരിത്രത്തിലെ ഒന്നാം എക്യുമെനിക്കല്‍ കൗണ്‍സിലായ നിഖ്യ കൗണ്‍സിലിന്റെ 1,700-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന  ഈ പ്രാര്‍ത്ഥനാകൂട്ടായ്മയില്‍ ഓര്‍ത്തഡോക്‌സ് സഭാ നേതാവായ കോണ്‍സ്റ്റാനിനോപ്പിളിലെ പാത്രിയാര്‍ക്കീസ് ബര്‍ത്തലൊമേവ് പ്രഥമനും പാപ്പയോടൊപ്പം പങ്കുചേരും. പ്രഥമ അപ്പസ്‌തോലിക സന്ദര്‍ശനത്തിനായി ഇന്നലെ തുര്‍ക്കിയിലെത്തിയ പാപ്പയ്ക്ക് ഇസ്ലാമിക്ക് രാജ്യം ഹൃദ്യമായ വരവേല്‍പ്പാണ് നല്‍കിയത്. തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ വിമാനമിറങ്ങിയ

Latest Posts

Don’t want to skip an update or a post?