Follow Us On

26

March

2025

Wednesday

  • സ്‌നേഹിക്കാനുള്ള പുതിയ വഴി കണ്ടെത്താനുള്ള കഴിവിലാണ് ജീവന്‍ അടങ്ങിയിരിക്കുന്നത്

    സ്‌നേഹിക്കാനുള്ള പുതിയ വഴി കണ്ടെത്താനുള്ള കഴിവിലാണ് ജീവന്‍ അടങ്ങിയിരിക്കുന്നത്0

    റോം: മാറ്റത്തിന് വഴങ്ങാതെ, പഴയ ശീലങ്ങളിലും ചിന്താശൈലികളിലും സ്വയം തളച്ചിട്ടാല്‍, നമ്മള്‍ മരിച്ചതിന് തുല്യമായി മാറാനിടയുണ്ടെന്നും സ്‌നേഹിക്കാനുള്ള പുതിയ വഴി കണ്ടെത്താനുള്ള കഴിവിലാണ് ജീവന്‍ കുടികൊള്ളുന്നതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ‘നമ്മുടെ പ്രത്യാശയായ യേശുക്രിസ്തു’വിനെക്കുറിച്ചുള്ള പുതിയ പ്രഭാഷണപരമ്പരയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. യേശുവും  നിക്കോദേമസുമായുള്ള കണ്ടുമുട്ടലിനെക്കുറിച്ച്  ആദ്യ പ്രഭാഷണത്തില്‍ പാപ്പ വിചിന്തനം ചെയ്തു. ഇരുട്ടില്‍ നിന്ന് പുറത്തുവരുകയും ക്രിസ്തുവിനെ അനുഗമിക്കാനുള്ള ധൈര്യം കണ്ടെത്തുകയും ചെയ്ത മനുഷ്യനാണ് നിക്കോദേമസ്. വാസ്തവത്തില്‍, യേശുവും നിക്കോദേമസുമായുള്ള കണ്ടുമുട്ടല്‍ നടക്കുന്നത് രാത്രിയിലാണ്, ഒരുപക്ഷേ  ‘സംശയത്തിന്റെ

  • പ്രത്യാശയുടെ സന്ദേശവുമായി 286 ദിവസങ്ങള്‍ക്ക് ശേഷം ഭൂമിയിലേക്ക്; അപ്രതീക്ഷിതമായ ബഹിരാകാശവാസം എല്ലാം നന്മയ്ക്കായി മാറ്റുന്ന ദൈവികപദ്ധതിയുടെ ഭാഗമെന്ന് ബുച്ച് വില്‍മര്‍

    പ്രത്യാശയുടെ സന്ദേശവുമായി 286 ദിവസങ്ങള്‍ക്ക് ശേഷം ഭൂമിയിലേക്ക്; അപ്രതീക്ഷിതമായ ബഹിരാകാശവാസം എല്ലാം നന്മയ്ക്കായി മാറ്റുന്ന ദൈവികപദ്ധതിയുടെ ഭാഗമെന്ന് ബുച്ച് വില്‍മര്‍0

    വാഷിംഗ്ടണ്‍ ഡിസി: നിസാര കാര്യങ്ങള്‍ക്ക് പോലും അസഹിഷ്ണുതയും നീരസവും പ്രകടിപ്പിക്കുന്ന ആധുനികലോകത്തിന് അതിജീവനത്തിന്റെയും പ്രത്യാശയുടെയും സഹിഷ്ണുതയുടെയും പുതിയ പാഠങ്ങളുമായി 286 ദിവസത്തെ ബഹിരാകാശവാസത്തിന് ശേഷം ഇന്ത്യന്‍ വംശജയായ സുനിത വില്യംസും ബുച്ച് വില്‍മറുമടങ്ങുന്ന സംഘം ഭൂമിയില്‍ സുരക്ഷിതമായി മടങ്ങിയെത്തി. ഇരുവരുമടങ്ങുന്ന നാല്‍വര്‍ സംഘവുമായി തിരിച്ച ഡ്രാഗണ്‍ ഫ്രീഡം പേടകം 17 മണിക്കൂര്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ഫ്‌ളോറിഡ തീരത്തോട് ചേര്‍ന്ന് ലാന്‍ഡ് ചെയ്യുകയായിരുന്നു. കേവലം എട്ട് ദിവസത്തെ ദൗത്യത്തിനായി 2024 ജൂണ്‍ 5 ന് അന്താരാഷ്ട്ര

  • സിനഡ് ഓണ്‍ സിനഡാലിറ്റി; ത്രിവത്സര നടപ്പാക്കല്‍ ഘട്ടത്തിന് പാപ്പയുടെ അംഗീകാരം

    സിനഡ് ഓണ്‍ സിനഡാലിറ്റി; ത്രിവത്സര നടപ്പാക്കല്‍ ഘട്ടത്തിന് പാപ്പയുടെ അംഗീകാരം0

    വത്തിക്കാന്‍ സിറ്റി:  സിനഡ് ഓണ്‍ സിനഡാലിറ്റിയുടെ കണ്ടെത്തലുകള്‍ സഭാ ജീവിതത്തിലേക്ക് സമന്വയിപ്പിക്കുന്നതിന് മൂന്ന് വര്‍ഷത്തെ നടപ്പാക്കല്‍ ഘട്ടത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകാരം നല്‍കി. 2028-ല്‍ വത്തിക്കാനില്‍ നടക്കുന്ന സമ്മേളനത്തിനുമുമ്പ്, സഭയുടെ എല്ലാ തലങ്ങളിലും രൂപതകളിലും, ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളുടെ തലത്തിലും സന്യാസസമൂഹങ്ങളിലും സിനഡാലിറ്റിയെ സമന്വയിപ്പിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന സിനഡ് സെക്രട്ടറി ജനറല്‍ കര്‍ദിനാള്‍ മരിയോ ഗ്രെച്ച് വ്യക്തമാക്കി. ഒരു പുതിയ സിനഡ് വിളിക്കുകയില്ലെന്നും പകരം, ഇതുവരെ സ്വീകരിച്ച നടപടികള്‍ ക്രോഡീകരിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും എല്ലാ ബിഷപ്പുമാര്‍ക്കും ദേശീയ, പ്രാദേശിക

  • ചാള്‍സ് മൂന്നാമന്‍ രാജാവ്   ഏപ്രില്‍ എട്ടിന് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കും

    ചാള്‍സ് മൂന്നാമന്‍ രാജാവ് ഏപ്രില്‍ എട്ടിന് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കും0

    ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവും കാമില രാജ്ഞിയും ഏപ്രില്‍ 8-ന് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി  കൂടിക്കാഴ്ച നടത്തിയേക്കും. മുന്‍ നിശ്ചയിച്ചപ്രകാരം  ഏപ്രില്‍ 7-10 വരെ ബ്രിട്ടീഷ് രാജകുടുംബം ഇറ്റലി സന്ദര്‍ശിക്കും. അതേസമയം ഒരു മാസത്തിലധികമായി  ആശുപത്രിയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയും ചാള്‍സ് മൂന്നാമന്‍ രാജവുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് വത്തിക്കാന്‍ പ്രതികരിച്ചിട്ടില്ല. ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള  കൂടിക്കാഴ്ചയ്ക്ക് പുറമേ, രാജാവും രാജ്ഞിയും സിസ്‌റ്റൈന്‍ ചാപ്പലില്‍ ‘സൃഷ്ടിയുടെ പരിചരണം’ എന്ന വിഷയത്തില്‍ നടക്കുന്ന എക്യുമെനിക്കല്‍ ശുശ്രൂഷയില്‍ പങ്കെടുക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ കുറിപ്പില്‍ പറയുന്നു.

  • വിശുദ്ധ ബലിയില്‍ ഫ്രാന്‍സിസ് പാപ്പാ സഹകാര്‍മ്മികത്വം വഹിച്ചു

    വിശുദ്ധ ബലിയില്‍ ഫ്രാന്‍സിസ് പാപ്പാ സഹകാര്‍മ്മികത്വം വഹിച്ചു0

    വത്തിക്കാന്‍ സിറ്റി: ഫെബ്രുവരി മാസം പതിനാലാം തീയതി, ന്യുമോണിയ ബാധ മൂലം റോമിലെ ജമല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പായുടെ ആരോഗ്യനിലയില്‍ പുരോഗതിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയെന്നു വത്തിക്കാന്‍ വാര്‍ത്താകാര്യാലയം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. മാര്‍ച്ചുമാസം പതിനാറാം തീയതി ഞായറാഴ്ച്ച, ഇറ്റാലിയന്‍ സമയം വൈകുന്നേരമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചത്. ഞായറാഴ്ച്ച രാവിലെ, ജമല്ലി ആശുപത്രിയില്‍ തന്റെ മുറിയുടെ സമീപമുള്ള ചാപ്പലില്‍, അര്‍പ്പിക്കപ്പെട്ട വിശുദ്ധ ബലിയില്‍ സഹകാര്‍മ്മികനായി ഫ്രാന്‍സിസ് പാപ്പായും സംബന്ധിച്ചുവെന്ന സന്തോഷകരമായ വാര്‍ത്തയും വത്തിക്കാന്‍

  • ആര്‍ച്ചുബിഷപ് മാര്‍ കുര്യന്‍ മാത്യു വയലുങ്കല്‍ ചിലിയില്‍ അപ്പസ്‌തോലിക് നുണ്‍ഷ്യോ

    ആര്‍ച്ചുബിഷപ് മാര്‍ കുര്യന്‍ മാത്യു വയലുങ്കല്‍ ചിലിയില്‍ അപ്പസ്‌തോലിക് നുണ്‍ഷ്യോ0

    വത്തിക്കാന്‍ സിറ്റി: കോട്ടയം അതിരൂപതാംഗമായ ആര്‍ച്ചുബിഷപ് മാര്‍ കുര്യന്‍ മാത്യു വയലുങ്കലിനെ തെക്കേ അമേരിക്കന്‍ രാജ്യമായ ചിലിയിലെ അപ്പസ്‌തോലിക് നുണ്‍ഷ്യോയായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. അള്‍ജീരിയിലെയും ടുണീഷ്യയിലെയും അപ്പസ്‌തോലിക് നുണ്‍ഷ്യോയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു ആര്‍ച്ചുബിഷപ് മാര്‍ കുര്യന്‍ മാത്യു വയലുങ്കല്‍. കോട്ടയം നീണ്ടൂര്‍ ഇടവകാംഗമായ അദ്ദേഹം 1966 ഓഗസ്റ്റ് നാലിനാണ് ജനിച്ചത്. 1991 ഡിസംബര്‍ 27-ന് പൗരോഹിത്യം സ്വീകരിച്ചു. 1998 ല്‍ റോമിലെ ഹോളി ക്രോസ് പൊന്തിഫിക്കല്‍ സര്‍വകലാശാലയില്‍നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയശേഷം വത്തിക്കാന്റെ നയതന്ത്ര പരിശീലനം

  • ചികിത്സയില്‍ തുടരുന്ന മാര്‍പാപ്പയ്ക്കുവേണ്ടി  പ്രത്യേക വിശുദ്ധ കുര്‍ബാന

    ചികിത്സയില്‍ തുടരുന്ന മാര്‍പാപ്പയ്ക്കുവേണ്ടി പ്രത്യേക വിശുദ്ധ കുര്‍ബാന0

    വത്തിക്കാന്‍സിറ്റി: ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുവേണ്ടി ഇന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. അപ്പസ്‌തോലിക് കൊട്ടാരത്തിലെ പൗളിന്‍ ചാപ്പലില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ കര്‍ദിനാള്‍മാരും വത്തിക്കാനിലെ നയതന്ത്രപ്രതിനിധികളും പങ്കെടുക്കും. അതേസമയം റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് വത്തിക്കാന്‍. കഴിഞ്ഞ ദിവസത്തെ എക്‌സ്‌റേ പരിശോധനാഫലം തൃപ്തികരമാണ്. എങ്കിലും മാര്‍പാപ്പയ്ക്ക് രാത്രിയിലും പകലും ഓക്‌സിജന്‍ നല്‍കുന്നത് തുടരുന്നുണ്ട്. വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ നടന്നുവരുന്ന

  • ഫ്രാന്‍സിസ് മാര്‍പാപ്പ  പത്രോസിന്റെ സിംഹാസനത്തില്‍  അവരോധിതനായിട്ട് 12 വര്‍ഷം

    ഫ്രാന്‍സിസ് മാര്‍പാപ്പ പത്രോസിന്റെ സിംഹാസനത്തില്‍ അവരോധിതനായിട്ട് 12 വര്‍ഷം0

    വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെട്ടിട്ട് ഇന്ന്(13-03-2025) 12 വര്‍ഷം പൂര്‍ത്തിയാകുന്നു. 2013 മാര്‍ച്ച് 12-നാണ് അര്‍ജന്റീനയിലെ ബ്യൂണസ് അയറിസ് അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായിരുന്ന കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബെര്‍ഗോളിയോ പത്രോസിന്റെ പരമോന്നത സിംഹാസനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1282 വര്‍ഷത്തിനുശേഷം ആദ്യമായി യൂറോപ്പിനു പുറത്തുനിന്ന് മാര്‍പാപ്പയായ വ്യക്തി, ലാറ്റിനമേരിക്കയില്‍നിന്ന് ആദ്യമായി മാര്‍പാപ്പയാകുന്ന വ്യക്തി, ഈശോസഭയില്‍നിന്നുള്ള ആദ്യത്തെ മാര്‍പാപ്പ തുടങ്ങി ഒട്ടേറെ സവിശേഷതകളുമായാണ് ഫ്രാന്‍സിസ് മാര്‍പാപ്പ അന്നു ആഗോള കത്തോലിക്കസഭയുടെ തലപ്പത്തേക്ക്  എത്തിയത്. നിലവില്‍ റോമിലെ

Latest Posts

Don’t want to skip an update or a post?