Follow Us On

14

April

2025

Monday

  • കാതുകളില്‍ മുഴങ്ങുന്ന  ഒരമ്മയുടെ വിലാപം

    കാതുകളില്‍ മുഴങ്ങുന്ന ഒരമ്മയുടെ വിലാപം0

    ജിംബിള്‍ തുരുത്തൂര്‍ ‘എനിക്ക് ഇവനെ ഇനി വേണ്ട സാറേ, ഇവന്‍ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ.’ പോലീസ് സ്റ്റേഷനു മുന്നില്‍ മകന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് അധ്യാപികയായ അമ്മയുടെ കണ്ഠമിടറിയ വിങ്ങലുകള്‍ ഇപ്പോഴും എന്റെ ചെവിയില്‍ മുഴങ്ങുന്നുണ്ട്. മികച്ച അധ്യാപികയെന്ന പേരെടുത്ത ആ അമ്മ, വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ അഭാവത്തിലും മകനെയും മകളെയും മികച്ചവരായി വളര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മക്കളെ ഇത്രയധികം സ്‌നേഹിക്കരുതെന്ന് സഹപ്രവര്‍ത്തകര്‍ പോലും പലപ്പോഴും ഓര്‍മപ്പെടുത്തിയിട്ടുണ്ട്. പക്ഷേ അവര്‍ അതൊന്നും കാര്യമാക്കിയില്ല. ഒരു സായംസന്ധ്യയില്‍ പോലീസ് സ്റ്റേഷനില്‍

  • മറിയം  ദൈവകൃപയുടെ  ‘മാസ്റ്റര്‍പീസ്’

    മറിയം ദൈവകൃപയുടെ ‘മാസ്റ്റര്‍പീസ്’0

    മറിയം ‘ദൈവകൃപയുടെ’ മാസ്റ്റര്‍പീസും ‘വചനം ശ്രവിച്ചുകൊണ്ട് അനുകരിക്കാനുള്ള മാതൃക’യുമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജനറല്‍ ഓഡിയന്‍സിനോടനുബന്ധിച്ച് ‘യേശുക്രിസ്തു നമ്മുടെ പ്രത്യാശ’ എന്ന വിഷയത്തെക്കുറിച്ച് നേരത്തെ നടത്തിയ മതബോധനപരമ്പരയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. സമാധാനം നിന്നോടുകൂടെ എന്ന പരമ്പരാഗത ആശംസക്ക് പകരം മറിയത്തിന് സ്തുതിയുടെ ആശംസയാണ് ഗബ്രിയേല്‍ ദൈവദൂതന്‍ നല്‍കുന്നത്. രക്ഷാകരചരിത്രത്തിന് പ്രിയപ്പെട്ട ഒരു വാക്കാണിത്. കാരണം മിശിഹായുടെ വരവ് പ്രഖ്യാപിക്കുവാന്‍ പ്രവാചകന്മാര്‍ ഈ വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. (സെഫ. 3:14; ജോയേല്‍ 2:21 – 23, സക്കറിയ 9:9). കേട്ടിട്ടില്ലാത്ത

  • പാലക്കാടന്‍ ഭൂമിക്കൊരു ചരമഗീതം

    പാലക്കാടന്‍ ഭൂമിക്കൊരു ചരമഗീതം0

    അഡ്വ. ഫ്രാന്‍സിസ് വള്ളപ്പുര സിഎംഐ ഒയാസിസ് കമ്പനിയുടെ ബ്രുവറി പാലക്കാട് വരുന്നു. മന്ത്രിസഭയുടെ ശരവേഗത്തിലുള്ള തീരുമാനം. പാലക്കാട് എലപ്പുള്ളിയില്‍ വരാന്‍ പോകുന്ന ബ്രൂവറി കമ്പനിയെക്കുറിച്ചുള്ള തീരുമാനത്തില്‍ സുതാര്യതയില്ല എന്ന ആക്ഷേപം ആവര്‍ത്തിച്ച് പ്രതിപക്ഷം പറഞ്ഞിട്ടും ഭരണപക്ഷത്തിന് മനസിലാകുന്നില്ല. ചാനല്‍ചര്‍ച്ചകളില്‍ രണ്ടുകുട്ടരുടെയും വാക്‌പോരുകള്‍ മുറുക്കുന്നു. ആരോപണങ്ങള്‍ കൂടുമ്പോള്‍ വകുപ്പുമന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കികൊണ്ട് ഔദ്യോഗിക പത്രസമ്മേളനങ്ങള്‍ നടത്തുന്നു. എന്നിട്ടും നിലമെച്ചപ്പെടുന്നില്ല. പ്രകടന പത്രികയിലെ മദ്യനയം തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ മദ്യനയത്തില്‍ ഇടത്തുപക്ഷ സര്‍ക്കാര്‍ വെളളംചേര്‍ത്തിരിക്കയാണ്. മദ്യത്തിന്റെ ഉപയോഗവും ലഭ്യതയും കുറച്ചുകൊണ്ടുവരുന്നതാണ്

  • പൊളിച്ചെഴുതേണ്ട  മാധ്യമ സംസ്‌കാരം

    പൊളിച്ചെഴുതേണ്ട മാധ്യമ സംസ്‌കാരം0

     ഫാ. ജെയ്‌സണ്‍ ഇഞ്ചത്താനത്ത് സിഎസ്ടി പത്തുപേര്‍ കൂട്ടംകൂടി പറയുന്ന കള്ളത്തെ പതിനൊന്നാമന്‍ സത്യമെന്നു വിശ്വസിക്കേണ്ട അവസ്ഥയിലേക്ക് ഇന്ന് അഭിനവ മാധ്യമ സംസ്‌കാരം മാറിയിരിക്കുന്നു. സത്യത്തെയും ധര്‍മത്തെയും ചിറകുകളാക്കി പൊതുജനത്തിന് തണലേകേണ്ട, സത്യം വിളിച്ചു പറയേണ്ട മാധ്യമങ്ങള്‍ തങ്ങള്‍ക്കിഷ്ടമുള്ളതൊക്കെയും സത്യമാണെന്നു ജനത്തിന്മേല്‍ അടിച്ചേല്‍പിക്കുകയല്ലേ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പറയേണ്ടതും അറിയിക്കേണ്ടതും സത്യമാണെന്നറിഞ്ഞിട്ടും തങ്ങള്‍ക്കിഷ്ടമുള്ള വര്‍ണക്കടലാസില്‍ പൊതിഞ്ഞു ജനത്തിനുമുന്നില്‍ എത്തിക്കാനാണ് മാധ്യമങ്ങള്‍ പലപ്പോഴും ശ്രമിക്കുന്നത്. രാജാവ് നഗ്നനാണ് എന്ന് പറയാന്‍ ധൈര്യവും ആര്‍ജവും ഉള്ള എത്ര ചാനലുകള്‍ കേരളത്തിലുണ്ട്? എവിടെയെങ്കിലും

  • വിവാദമാകുന്ന  വിവാഹങ്ങള്‍

    വിവാദമാകുന്ന വിവാഹങ്ങള്‍0

    ബ്രദര്‍ ജിതിന്‍ ജോസഫ് കുടുംബത്തിന് ഗൂഗിള്‍ നല്‍കുന്ന നിര്‍വചനം ഇങ്ങനെയാണ്: ”സമൂഹത്തിന്റെ ഏറ്റവും ചെറിയ യൂണിറ്റാണ് കുടുംബം. അത് എല്ലാ സമൂഹത്തിലെയും ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക ഉപകരണമാണ്.” ആരോഗ്യമുള്ള കുടുംബം ഒരു സമ്പന്ന രാഷ്ട്രത്തെ കെട്ടിപ്പടുക്കുന്നു എന്നു പറയാറുണ്ട്. തിരുക്കുടുംബംപോലെ ആകാനാണ് ഓരോ ക്രിസ്തീയ കുടുംബങ്ങളും വിളിക്കപ്പെട്ടിരിക്കുന്നത്. വിശുദ്ധ ചാവറയച്ചന്‍ നല്ലൊരു ക്രിസ്തീയ കുടുംബത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: ‘ഒരു നല്ല ക്രിസ്ത്യന്‍ കുടുംബം സ്വര്‍ഗീയ വാസസ്ഥലത്തോട് സാമ്യമുള്ളതാണ്.’ തിരുക്കുടുംബ മാതൃകയില്‍ വളര്‍ന്ന ചാവറയച്ചന് കുടുംബജീവിതത്തിന്റെ പ്രാധാന്യം അറിയാമായിരുന്നു.

  • നവീന്‍ ബാബു,  ഒരു ഓര്‍മപ്പെടുത്തല്‍

    നവീന്‍ ബാബു, ഒരു ഓര്‍മപ്പെടുത്തല്‍0

    ഫാ. മാത്യു ആശാരിപറമ്പില്‍ കണ്ണൂര്‍ ജില്ലാ അഡീഷണല്‍ മജിസ്‌ട്രേറ്റ് ആയിരുന്ന നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവം കുറച്ചു നാളുകളായി ജനമനസുകളില്‍ നൊമ്പരവും സംസാരവിഷയവുമാണ്. വളരെ സത്യസന്ധനെന്ന് പേരുകേട്ട ഒരു ഉദ്യോഗസ്ഥന്‍ ദുഷ്പ്രചാരണങ്ങളില്‍ മനസ് തകര്‍ന്ന് ആത്മഹത്യ ചെയ്യാനിടയായത് തികച്ചും ദുഃഖകരമാണ്. അദ്ദേഹത്തിന്റെ അകാലവിയോഗത്തില്‍ ദുഃഖവും അനുശോചനവും നേരുന്നു. നെടുംതൂണ് നഷ്ടപ്പെട്ട ആ കുടുംബത്തിന്റെ നൊമ്പരങ്ങളില്‍ മനസുകൊണ്ട് പങ്കുചേരുന്നു. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും അതു ദൈവപദ്ധതിക്ക് എതിരായ നിലപാടാണെന്നും അംഗീകരിക്കുകയും പഠിപ്പിക്കുകയും ചെയ്യുമ്പോഴും പൊള്ളുന്ന നൊമ്പരക്കാറ്റില്‍ കത്തിക്കരിയുന്ന

  • അമ്മയെക്കാള്‍ പ്രിയപ്പെട്ട മൊബൈല്‍

    അമ്മയെക്കാള്‍ പ്രിയപ്പെട്ട മൊബൈല്‍0

    ഫാ. തോമസ് ആന്റണി പറമ്പി ഞായറാഴ്ചകളില്‍ കുര്‍ബാനയ്ക്ക് വായിക്കുന്ന സുവിശേഷഭാഗത്തെക്കുറിച്ച് വേദോപദേശ ക്ലാസിലെ കുട്ടികളോട് ചോദിക്കുമ്പോള്‍ അവര്‍ ഒന്നും പറയാതിരിക്കുന്ന അവസ്ഥ കൂടിവരുന്നതായി പലരും പറയുന്നു. സുവിശേഷ സന്ദേശത്തെക്കുറിച്ച് ഈ കാലത്തെ കുട്ടികള്‍ നിശബ്ദരാകുന്നതിനെക്കാള്‍ ഭയാനകം പന്ത്രണ്ട് വര്‍ഷത്തെ വിശ്വാസപരിശീലനം കഴിഞ്ഞിറങ്ങുന്ന മക്കള്‍ ഈശോയെക്കുറിച്ചും തിരുസഭയെക്കുറിച്ചും മറ്റുള്ളവരുടെ മുമ്പാകെ നിശബ്ദരാകുന്നതാണ്. വര്‍ഷങ്ങള്‍നീണ്ട പഠനമുണ്ടായിട്ടും ഈശോയോടുള്ള സ്‌നേഹവും അടുപ്പവും കുട്ടികളില്‍ ആനുപാതികമായി വളരുന്നില്ലെന്നത് പൊതുവെ കേള്‍ക്കുന്ന അഭിപ്രായമാണ്. ഓരോ വര്‍ഷവും വെറൈറ്റി പ്രോഗ്രാമുകള്‍ ഉണ്ടാക്കിയതുകൊണ്ട് ഇതിന് പരിഹാരമാകുമെന്ന് തോന്നുന്നില്ല.

  • പുസ്തകം വായിച്ച്  മാനസാന്തരപ്പെട്ട ഘാതകന്‍

    പുസ്തകം വായിച്ച് മാനസാന്തരപ്പെട്ട ഘാതകന്‍0

    ഏകാന്ത തടവിന് വിധിക്കപ്പെട്ട കൊടുംകുറ്റവാളിയായിരുന്നു ജാക്വസ് ഫെഷ്. സാധാരണയായി ഏകാന്ത തടവിന് വിധിക്കപ്പെട്ടവര്‍ നിരാശയില്‍ അകപ്പെട്ട് മാനസികാരോഗ്യം നശിച്ച അവസ്ഥയിലാണ് ജയിലില്‍ നിന്ന് പുറത്തുവരുക. എന്നാല്‍ ഫെഷ് ജയിലിലായിരുന്ന ഒരു ദിവസം അദ്ദേഹം അനുഭവിച്ചുകൊണ്ടിരുന്ന നിരാശയും വെറുപ്പും മാറി, കരുണയും ക്ഷമയും സ്‌നേഹവും കൊണ്ട് നിറയാന്‍ തുടങ്ങി. 1954 ഒക്‌ടോബര്‍ മാസമായിരുന്നു അത്. പരിശുദ്ധ അമ്മയെക്കുറിച്ചുള്ള ഒരു പുസ്തകം വായിക്കാനിടയായതാണ് ഫെഷിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ആ അനുഭവം അദ്ദേഹം ഇപ്രകാരം കുറിച്ചുവച്ചു, ”ആ പുസ്തകം വായിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍

Latest Posts

Don’t want to skip an update or a post?