Follow Us On

26

March

2025

Wednesday

മറിയം ദൈവകൃപയുടെ ‘മാസ്റ്റര്‍പീസ്’

മറിയം  ദൈവകൃപയുടെ  ‘മാസ്റ്റര്‍പീസ്’

മറിയം ‘ദൈവകൃപയുടെ’ മാസ്റ്റര്‍പീസും ‘വചനം ശ്രവിച്ചുകൊണ്ട് അനുകരിക്കാനുള്ള മാതൃക’യുമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജനറല്‍ ഓഡിയന്‍സിനോടനുബന്ധിച്ച് ‘യേശുക്രിസ്തു നമ്മുടെ പ്രത്യാശ’ എന്ന വിഷയത്തെക്കുറിച്ച് നേരത്തെ നടത്തിയ മതബോധനപരമ്പരയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

സമാധാനം നിന്നോടുകൂടെ എന്ന പരമ്പരാഗത ആശംസക്ക് പകരം മറിയത്തിന് സ്തുതിയുടെ ആശംസയാണ് ഗബ്രിയേല്‍ ദൈവദൂതന്‍ നല്‍കുന്നത്. രക്ഷാകരചരിത്രത്തിന് പ്രിയപ്പെട്ട ഒരു വാക്കാണിത്. കാരണം മിശിഹായുടെ വരവ് പ്രഖ്യാപിക്കുവാന്‍ പ്രവാചകന്മാര്‍ ഈ വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. (സെഫ. 3:14; ജോയേല്‍ 2:21 – 23, സക്കറിയ 9:9). കേട്ടിട്ടില്ലാത്ത രൂപവും ഉള്ളടക്കവുമടങ്ങിയ ആ സന്ദേശം മറിയത്തിന്റെ ഹൃദയത്തില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചു.
‘സ്വര്‍ഗീയ കൃപയാല്‍ നിറഞ്ഞവള്‍’ എന്നര്‍ത്ഥം വരുന്ന സ്‌നേഹത്തിന്റെ പേരാണ് ഈ അസാധാരണമായ അഭിവാദനത്തിന്റെ മറ്റൊരു വശം. മറിയം ദൈവകൃപനിറഞ്ഞവളാണ്. അതിനര്‍ത്ഥം ഇതിനോടകം ദൈവത്തിന്റെ സ്‌നേഹം മറിയത്തില്‍ കുടികൊള്ളുന്നുണ്ടെന്നും ആ കൃപ അവളുടെ ഹൃദയത്തില്‍ ഒരുതരത്തില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട് എന്നുമാണ്. ഉടനെ തന്നെ ‘ഭയപ്പെടേണ്ട’ എന്ന് ഉറപ്പ് മറിയത്തിന് നല്‍കുന്നു.

പ്രധാനപ്പെട്ട ചുമതലകള്‍ ഏല്‍പ്പിക്കപ്പെടുന്ന എല്ലാവര്‍ക്കും’അബ്രഹാം, ഇസഹാക്ക്, മോശ’ എന്നിവര്‍ക്കെല്ലാം ദൈവം നല്‍കുന്ന ഉറപ്പാണിത്. ‘ഭയപ്പെടേണ്ട, മുന്നോട്ട് പോവുക’ എന്ന ഉറപ്പ് ദൈവം നമുക്കും നല്‍കുന്നുണ്ടെന്ന് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. മാലാഖയുടെ അറിയിപ്പിലൂടെ ദൈവം മറിയത്തെ ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യം വെളിപ്പെടുത്തുന്നു. ഉന്നതത്തില്‍ നിന്ന് വരുന്ന വചനം മറിയത്തെ മിശിഹായുടെ അമ്മയാകാന്‍ വിളിക്കുന്നു. അവള്‍ മിശിഹായുടെ അമ്മയാണ്. അവന്‍ രാജാവാകും, മാനുഷികവും ജഡികവുമായ രീതിയിലല്ല, മറിച്ച് ദൈവികവും ആത്മീയവുമായ രീതിയില്‍. അവന്റെ പേര് ‘യേശു’ എന്നായിരിക്കും, അതിനര്‍ത്ഥം ‘ദൈവം രക്ഷിക്കുന്നു’. രക്ഷിക്കുന്നത് മനുഷ്യനല്ല, ദൈവം മാത്രമാണെന്ന് എല്ലാവരേയും ആ പേര് ഓര്‍മപ്പെടുത്തുന്നു.

ഈ സന്ദേശം മറിയത്തെ ആകെ ഉലയ്ക്കുന്നുണ്ട്. എന്നാല്‍ ബുദ്ധിയുള്ള സ്ത്രീ എന്ന നിലയില്‍, എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാനും വിവേചിച്ച് അറിയുവാനും മറിയം ശ്രമിക്കുന്നു. അതിനായി പുറത്തേക്കല്ല, ഉള്ളിലേക്ക് തന്നെയാണ് മറിയം നോക്കുന്നത്. മറിയം സ്വന്തം മാംസത്തില്‍ വചനത്തെ സ്വാഗതം ചെയ്യുന്നു. അങ്ങനെ ഒരു മനുഷ്യനെ ഏല്‍പ്പിച്ച ഏറ്റവും വലിയ ദൗത്യം ആരംഭിച്ചു. വചനത്തിനായി നമ്മുടെ കാതുകള്‍ തുറക്കാനും, വചനത്തെ സ്വാഗതം ചെയ്യാനും പരിപാലിക്കാനും അങ്ങനെ നമ്മുടെ ഹൃദയങ്ങളെ ദൈവസാന്നിധ്യത്തിന്റെ സക്രാരികളാക്കാനും രക്ഷകനായ മറിയത്തില്‍ നിന്ന് പഠിക്കാന്‍ പാപ്പ വിശ്വാസികളെ ക്ഷണിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?