അടുത്ത മന്ത്രിസഭയില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം: ജാഗ്രതാസമിതി
- ASIA, Featured, INDIA, Kerala, KERALA FEATURED, LATEST NEWS
- April 14, 2021
യാങ്കൂൺ: പട്ടാള അട്ടിമറിമൂലം കഠിന യാതനകളിലൂടെ കടന്നുപോകുമ്പോഴും മ്യാൻമർ ജനതയ്ക്ക് ദൈവകരുണയുടെ വെളിച്ചം പകരാൻ കത്തോലിക്കാ വിശ്വാസികളോട് ആഹ്വാനം ചെയ്ത് യാങ്കൂൺ കർദിനാൾ ചാൾസ് ബോ. കഷ്ടതകൾക്കിടയിലും വിലപിക്കുന്നവരെ ആശ്വസിപ്പിച്ചും പട്ടിണിയിലായവരുമായി ഭക്ഷണം പങ്കിട്ടും സമാധാനത്തിനായി നിരന്തരം പ്രാർത്ഥിച്ചും ദൈവകരുണയുടെ അടയാളമായി മാറണമെന്നാണ് കർദിനാളിന്റെ ആഹ്വാനം. ദൈവകരുണയുടെ തിരുനാൾ ദിനത്തിൽ അർപ്പിച്ച ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിക്കുകയായിരുന്നു അദ്ദേഹം. ‘എന്നത്തേക്കാളും അധികമായി നമ്മുടെ സമൂഹത്തിന് കരുണ ആവശ്യമുള്ള സമയമാണിത്. നമ്മുടെ ഭൂരിഭാഗം ജനങ്ങളും പട്ടിണിയിലാണ്. എങ്കിലും നമ്മുടെ വിഭവങ്ങൾ പങ്കിടേണ്ടതുണ്ട്. നാം
ചങ്ങനാശേരി: കേരളത്തിലെ അടുത്ത മന്ത്രിസഭയില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് സംസ്ഥാന മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷന്‍സ് ജാഗ്രതാ സമിതി. കഴിഞ്ഞ രണ്ട് മന്ത്രിസഭകളുടെ കാലത്ത് ന്യൂനപക്ഷക്ഷേമവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്രകാരമൊരു ആവശ്യം ഉന്നയിച്ചത്. ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ രൂപീകരണത്തിലും നടത്തിപ്പിലും ഫണ്ട് വിനിയോഗത്തിലുമുള്ള 80:20 അനുപാതം, ന്യൂനപക്ഷ കമ്മീഷന് നിയമത്തില്‍ 2017ല്‍ വരുത്തിയ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട ഭേദഗതികള്‍, ക്ഷേമ വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥ നിയമങ്ങളിലെ അപാകതകള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ കുറെനാളുകളായി
അബൂജ: നൈജീരിയൻ അപ്പീൽ കോടതികളിലേക്ക് ഈയിടെ നടന്ന ജഡ്ജുമാരുടെ നിയമനം രാജ്യം ഇസ്ലാമിക വത്ക്കരിക്കാനുള്ള മുഹമ്മദ് ബുഹാരി ഭരണകൂടത്തിന്റെ താൽപ്പര്യം വ്യക്തമാക്കുന്നു എന്ന ഗുരുതര ആരോപണവുമായി ക്രൈസ്തവ സഭാ നേതൃത്വം. നാഷണൽ ജുഡീഷ്യൽ കൗൺസിൽ നിയമിച്ച 20 ജഡ്ജിമാരിൽ 13 പേരും മുസ്ലീം സമുദായത്തിൽനിന്നുള്ളവരാണ് എന്നതിനൊപ്പം, ഈയിടെ നടന്ന മറ്റ് ചില സുപ്രധാന കാര്യങ്ങൾകൂടി ചൂണ്ടിക്കാട്ടിയാണ് ‘ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജിരിയ’ (സി.എ.എൻ) ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിച്ചത്. ‘ബുഹാരിയുടെ ആദ്യത്തെ ഭരണകാലഘട്ടത്തിൽ തന്നെ ജുഡീഷ്യൽ സംവിധാനങ്ങളെ അക്ഷരാർത്ഥത്തിൽ
അബൂജ: നൈജീരിയയിൽ ഫുലാനി ഹെർഡ്സ്മാൻ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികന്റെ മോചനത്തിൽ ദൈവത്തിന് നന്ദി അർപ്പിച്ച് വിശ്വാസീസമൂഹം. ഇമോ സംസ്ഥാനത്തുനിന്ന് ഏപ്രിൽ 10ന് തട്ടിക്കൊണ്ടുപോയ ക്ലരീഷ്യൻ സഭാംഗം ഫാ. മാർസെൽ ഇസു ഒനിയോച്ച ഏപ്രിൽ 12ന് മോചിപ്പിക്കപ്പെട്ട വിവരം പ്രമുഖ വാർത്താ ഏജൻസിയായ ‘ഫിഡെസ്’ റിപ്പോർട്ട് ചെയ്തു. എനുഗുവിൽനിന്ന് ഓവേറിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു സംഭവം. തകരാറിലായ കാർ പരിശോധിക്കുന്നതിനിടെ വാഹനം വളഞ്ഞ ഫുലാനി ഭീകരർ ഡ്രൈവറെ പരിക്കേൽപ്പിച്ചശേഷം വൈദികനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ലക്ഷ്യം മോചനദ്രവ്യമായിരുന്നെങ്കിലും അത് സാധ്യമാകില്ലെന്ന് ബോധ്യപ്പെട്ടതോടെ
ലണ്ടൻ: സൗത്ത് ലണ്ടൻ ബൽഹാം ‘ക്രൈസ്റ്റ് ദ കിംഗ്’ പോളിഷ് കാത്തലിക് ദൈവാലയത്തിലെ ദുഃഖവെള്ളി തിരുക്കർമങ്ങൾ തടസപ്പെടുത്തിയതിൽ ഖേദം അറിയിച്ച് മെട്രോപ്പൊളിറ്റൻ പൊലീസ്. ‘സൗത്ത് വെസ്റ്റ് ബേസിക് യൂണിറ്റ്’ സേനയെ പ്രതിനിധീകരിച്ച് ഉന്നത ഉദ്യോഗസ്ഥൻ ദൈവാലയത്തിൽ നേരിട്ടെത്തിയാണ് വിവാദ നടപടിമൂലം ഇടവകാംഗങ്ങൾക്കുണ്ടായ പ്രയാസങ്ങളിൽ ഖേദം പ്രകടിപ്പിച്ചത്. കഴിഞ്ഞ ഞായറാഴ്ചയിലെ തിരുക്കർമങ്ങൾക്കുശേഷം അൾത്താരയ്ക്ക് സമീപമുള്ള പ്രസംഗപീഠത്തിൽ നിന്നുകൊണ്ട് ഡിറ്റെക്റ്റീവ് ഡപ്യൂട്ടി സൂപ്രണ്ട് ആൻഡി വാഡി വിശ്വാസികളോട് ഖേദപ്രകടനം നടത്തുകയായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന ആരോപണവുമായി ദുഃഖവെള്ളിയാഴ്ച തിരുക്കർമങ്ങൾ നടക്കവേ
കോട്ടയം: സാമ്പത്തിക അച്ചടക്കം അനുദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. ന്യൂനപക്ഷ വനിതകളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയവുമായി സഹകരിച്ച് നടപ്പിലാക്കുന്ന നയ് റോഷ്നി പദ്ധതിയുടെ ഭാഗമായി തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച സാമ്പത്തിക സാക്ഷരത ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുവാന്‍ സമ്പത്തിന്റെ ശരിയായ വിനിയോഗത്തെക്കുറിച്ചുള്ള അറിവും കാഴ്ചപ്പാടുകളും ഓരോരുത്തര്‍ക്കും ഉണ്ടാകണമെന്നും മാര്‍ മൂലക്കാട്ട് കൂട്ടിച്ചേര്‍ത്തു.
ലാഹോർ: പാക്കിസ്ഥാനിലെ കുപ്രസിദ്ധമായ മതനിന്ദാ കുറ്റത്തിന് രണ്ട് പുതിയ ഇരകൾകൂടി. പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ് ഡിസ്ട്രിക്ട് ഹെഡ്ക്വാർട്ടേഴ്സ് (ഡി.എച്ച്.ക്യു) ആശുപത്രിയിലെ നഴ്സുമാരായ മറിയം ലാൽ, നെവിഷ് അരൂജ് എന്നിവർക്കെതിരെയാണ് മതനിന്ദാ കുറ്റം ചുമത്തപ്പെട്ടിരിക്കുന്നത്. മാനസിക രോഗികളെ ചികിത്സിക്കുന്ന വാർഡിന്റെ ഭിത്തിയിൽ പതിച്ചിരുന്ന ഇസ്ലാമിക വചനങ്ങൾ എഴുതിയ സ്റ്റിക്കർ പൊളിച്ചുനീക്കിയെന്നാണ് ആരോപണം. എന്നാൽ, നഴ്സുമാർക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ‘ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ’ (ഐ.സി.സി) വ്യക്തമാക്കി. വ്യക്തിപരമായ വിരോധം തീർക്കാൻ മതനിന്ദാ നിയമം ദുരുപയോഗിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഇതെന്ന് മനുഷ്യാവകാശ
പോർട്ട് ഓ പ്രിൻസ്: കരീബിയൻ രാജ്യമായ ഹെയ്ത്തിയിൽ ആഞ്ച് വൈദികരെയും രണ്ട് കന്യാസ്ത്രീകളെയും തട്ടിക്കൊണ്ടുപോയെന്ന് സ്ഥിരീകരിച്ച റിപ്പോർട്ടുകൾ. ഇതിൽ ഒരു വൈദികനും കന്യാസ്ത്രീയും ഫ്രാൻസിൽനിന്നുള്ള മിഷണറിമാരാണ്. കൂടാതെ, മൂന്ന് അൽമായരെയും തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്ന് ഹെയ്ത്തിയിൽനിന്നുള്ള സഭാവൃത്തങ്ങളെ ഉദ്ധരിച്ച് വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഹെയ്തിയുടെ തലസ്ഥാനമായ പോർട്ട് ഓ പ്രിൻസിന് വടക്കുകിഴക്ക് സ്ഥിതിചെയ്യുന്ന ‘ക്രോയിക്സ് ഡെസ്ബൊക്കെറ്റ്’ മുനിസിപ്പാലിറ്റിയിലാണ് സംഭവം. പുതിയ ഇടവക വികാരി ചുമതലയേൽക്കുന്ന തിരുക്കർമങ്ങൾക്ക് ഒരുക്കം നടക്കവേയാണ് ഒരു സംഘം ആളുകൾ ഇവരെ തട്ടിക്കൊണ്ടുപോയത്. ആയുധധാരികളുടെ സംഘമാണ്
Don’t want to skip an update or a post?