വാഷിംഗ്ടൺ ഡി.സി: 48-ാമത് ‘മാർച്ച് ഫോർ ലൈഫി’നോട് അനുബന്ധിച്ച് ‘ജീവന്റെ സംരക്ഷണത്തിനായി’ അമേരിക്കൻ കത്തോലിക്കാ മെത്രാൻ സമിതി ആഹ്വാനം ചെയ്ത ദേശീയ പ്രാർത്ഥനാ ജാഗരത്തിന് ഇനി മണിക്കൂറുകൾ മാത്രം. അമേരിക്കയിലെ വിവിധ ബിഷപ്പുമാരുടെ കാർമികത്വത്തിൽ ജനുവരി 28 രാത്രി 8.00മുതൽ 29 രാവിലെ 8.00വരെ ഓൺലൈനിൽ ക്രമീകരിക്കുന്ന ദിവ്യകാരുണ്യ ആരാധനയിൽ അമേരിക്കയിലെ മാത്രമല്ല ഇതര രാജ്യങ്ങളിലെ വിശ്വാസികളുടെ പങ്കാളിത്തവും ഉണ്ടാവുമെന്നാണ് പ്രതീക്ഷ. നാഷണൽ ബസിലിക്കയുടെ വെബ് പേജിൽ പ്രാർത്ഥനാ ജാഗരം തത്സമയം ലഭ്യമാകും. ‘മാർച്ച് ഫോർ ലൈഫി’ന്
അബൂജ: ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നൽകുന്നതിൽ തുടർച്ചയായി പരാജയപ്പെടുന്ന നൈജീരിയൻ ഭരണകൂടത്തിനെതിരെ തുറന്നടിച്ച് സഭാനേതൃത്വം. തലസ്ഥാന നഗരിയായ അബൂജയിലെ നഹാരതിയിലെ അനാഥാലയത്തിൽനിന്ന് എട്ട് കുട്ടികളെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ പശ്ചാത്തലത്തിലാണ് അബൂജ ആർച്ച്ബിഷപ്പ് ഇഗ്നേഷ്യസ് കെഗാമ വിമർശനം ഉന്നയിച്ചത്. തലസ്ഥാന നഗരിപോലും സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ജനങ്ങളുടെ സുരക്ഷിതത്വത്തിന് ഭരണകൂടം കൂടുതൽ പ്രാധാന്യം നൽകണമെന്നും ആവശ്യപ്പെട്ടു. ജനുവരി 23 പ്രാദേശിക സമയം ഒരു മണിയോടെ, ഇസ്ലാമിക തീവ്രവാദികളെന്ന് സംശയിക്കുന്ന ഒരു കൂട്ടം ആയുധ ധാരികൾ അനാഥാലയത്തിൽ അതിക്രമിച്ച്
ബാഗ്ദാദ്: ഫ്രാൻസിസ് പാപ്പയെ സ്വീകരിക്കാൻ തയാറെടുക്കുന്ന പശ്ചാത്തലത്തിൽ, രാജ്യത്തെ അലട്ടുന്ന സകല പ്രശ്നങ്ങളും പ്രതീക്ഷകളും ദൈവസന്നിധിയിൽ അർപ്പിച്ച് നിനവേ ഉപവാസ പ്രാർത്ഥനാ ദിനങ്ങളിൽ ഇറാഖിലെ വിശ്വാസീസമൂഹം. ഇറാഖിലെ കൽദായ കത്തോലിക്കാ സഭാ തലവൻ കർദിനാൾ ലൂയിസ് റാഫേൽ സാക്കോയുടെ ആഹ്വാനപ്രകാരം ജനുവരി 25മുതൽ 28വരെയാണ് ‘നിനവേ ഉപവാസം’ അനുഷ്ഠിക്കുന്നത്. യോനാ പ്രവാചകൻ മത്സ്യത്തിനുള്ളിൽ മൂന്നു ദിവസം കഴിഞ്ഞതിന്റെയും നിനവേയിലെ ജനങ്ങളുടെ മാനസാന്തരത്തിന്റെയും സ്മരണയ്ക്കായി, ചില പൗരസ്ത്യ റീത്തുകൾ പിന്തുടരുന്ന പരമ്പരാഗത അനുഷ്ഠാനമാണ് നിനവേ ഉപവാസം. ഫ്രാൻസിസ് പാപ്പയുടെ പര്യടനം, ലോക
ഫിലിപ്പൈൻ: കർഷകരുൾപ്പടെയുള്ള സമൂഹത്തിലെ പാവങ്ങൾക്കുവേണ്ടി നിലകൊണ്ടതിന്റെ പേരിൽ അജ്ഞാതനായ തോക്കുധാരിയുടെ അക്രമണത്തിന് ഇരയായി ഫിലിപ്പിനോ വൈദികൻ. ഫാദർ റെനെ ബയാങ് റെഗലാഡോ എന്ന 42 കാരനായ വൈദികനെയാണ് കഴിഞ്ഞദിവസം അജ്ഞാതനായ അക്രമി വെടിവച്ചു കൊലപ്പെടുത്തിയത്. ദൈദികന്റെ കൊലപാതകത്തിന്റെ സത്യാവസ്ഥ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഫിലിപ്പിനോ രൂപത പ്രതിഷേധം ശക്തമാക്കിയിട്ടുമുണ്ട്. പാറ്റ്പാറ്റ് ഗ്രാമത്തിലെ മലബാലെ കാർമൽ ആശ്രമത്തിന് സമീപമുള്ള റോഡിൽ വെച്ചാണ് വൈദികനെ അക്രമികൾ കൊലപ്പെടുത്തിയത്. തലയ്ക്ക് ഒന്നിലധികം വെടിയേറ്റ നിലയിലും ഇടടതുകണ്ണിന് പരിക്കേറ്റ നിലയിലുമാണ് വൈദികനെ കണ്ടെത്തിയത്. കർഷകർക്കുവേണ്ടി നിലകൊള്ളുന്നതിന്റെ
വാഷിംഗ്ടൺ ഡി.സി: ദൈവാലയം ഉൾപ്പെടെയുള്ള മതസ്ഥാപനങ്ങളുടെയും മതകേന്ദ്രങ്ങളുടെയും സംരക്ഷണം ആവശ്യപ്പെട്ടുള്ള പ്രമേയത്തിന് അംഗീകരം നല്കി യു.എൻ ജനറൽ അസംബ്ലി. തീവ്രവാദ പ്രവർത്തനങ്ങളിൽ നിന്ന് മതസ്ഥാപനങ്ങളെ സംരക്ഷിക്കാൻ കൂടുതൽ ശ്രമിക്കണമെന്നും ഈ വിഷയത്തിൽ ആഗോള സമ്മേളനം നടത്തണമെന്നും ആവശ്യപ്പെടുന്ന പ്രമേയമാണ് യു.എൻ സമിതി ഐക്യഖണ്ടേന അംഗീകരിച്ചത്. ‘മതകേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിനായി സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സംസ്കാരം പ്രോത്സാഹിപ്പിക്കുക’ എന്ന തലക്കെട്ടിൽ മതസ്ഥാപനങ്ങളുടെ സംരക്ഷണത്തിനായി ഐക്യരാഷ്ട്രസഭയുടെ പ്രവർത്തന പദ്ധതി നടപ്പിലാക്കുന്നതിനുള്ള മികച്ച മാർഗ്ഗങ്ങൾ ചർച്ച ചെയ്യാൻ അന്താരാഷ്ട്രതലത്തിൽ സമ്മേളനം സംഘടിപ്പിക്കണമെന്നും യു.എൻ സെക്രട്ടറി
സിയോൾ: തെരുവുമക്കൾക്ക് ഭക്ഷണം ഉറപ്പാക്കാൻ പുതുവർഷ സമ്മാനമായി സൂപ്പ് കിച്ചൺ സമർപ്പിച്ച് ദക്ഷിണ കൊറിയയിലെ സിയോൾ കത്തീഡ്രൽ ഇടവക. ‘മയോങ്ഡോംഗ് ബാബ്ജിബ്’ എന്ന് പേരിട്ടിരിക്കുന്ന സൂപ്പ് കിച്ചണിലൂടെ ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലായി 1400 പേർക്കാണ് ഇപ്പോൾ ഭക്ഷണം നൽകുന്നതെങ്കിലും ഭാവിയിൽ ഭവനരഹിതർക്ക് താമസസ്ഥലം മുതൽ തൊഴിൽ അന്വേഷണകേന്ദ്രം വരെയുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നാണ് ആഗ്രഹം. ഭക്ഷണം പാചകം ചെയ്യാനും ഭക്ഷണം പാക്ക് ചെയ്യാനും സിയോൾ അതിരൂപതാധ്യക്ഷൻ കർദിനാൾ ആൻഡ്രു ഇയോമും മുന്നിലുണ്ടെന്നതും സന്നദ്ധ പ്രവർത്തകർക്ക് വലിയ പ്രചോദനമാണ്. കൊറിയയിലെ
ആഗോളസഭയിൽ ഇന്ന് (ജനു.24) തിരുവചന ഞായർ. തിരുവചനം പഠിക്കാനും ധ്യാനിക്കാനും പ്രഘോഷിക്കാനുമുള്ള സഭാംഗങ്ങളുടെ ഉത്തരവാദിത്തം സവിശേഷമാംവിധം ഓർമിപ്പിക്കുന്ന ഈ ദിനത്തിൽ, എത്യോപ്യയിലെ ‘ഗരിമ ഗോസ്പലി’നെ കുറിച്ച് അറിയാം. ആഡിസ് അബാബ: സചിത്ര ബൈബിൾ, അതും ആയിരത്തിൽപ്പരം വർഷം പഴക്കമുള്ള കൈയെഴുത്തുപ്രതി. എത്യോപ്യയിലെ അബുനാ ഗാരിമ സന്യാസ ആശ്രമത്തിലാണ് സവിശേഷമായ ഈ ബൈബിൾ സൂക്ഷിച്ചിരിക്കുന്നത്. ‘ഗരിമ ഗോസ്പൽ’ എന്ന് അറിയപ്പെടുന്ന ഈ സചിത്ര ബൈബിൾ എത്യോപ്യൻ ഭാഷയായ ‘ഗീസി’ലാണ് എഴുതപ്പെട്ടിരിക്കുന്നത്. ഏകദേശം ഒരേ കാലഘട്ടത്തിൽ എഴുതപ്പെട്ട 10 ഇഞ്ച് കനത്തിലുള്ള
കൊച്ചി: കോവിഡ് 19-ന്റെ വ്യാപനംമൂലം മാറ്റിവച്ച അഖിലേന്ത്യാ ലോഗോസ് ക്വിസ് 2020 സെപ്റ്റംബര്‍ 26-ന് ഞായറാഴ്ച നടത്താന്‍ തീരുമാനിച്ചു. 2020-ലെ പഠനഭാഗത്തെ അടിസ്ഥാനമാക്കിയുള്ള പരീക്ഷയ്ക്ക് ഇതുവരെ രജിസ്ട്രേഷന് നടത്തിയിട്ടില്ലാത്തവര്ക്ക് പേരുകള്‍ ജൂണ്‍-ജൂലൈ മാസങ്ങളില്‍ ചേര്ക്കാവുന്നതാണെ് കെസിബിസി ബൈബിള്‍ കമ്മീഷന് സെക്രട്ടറി ഫാ. ജോസ പുതുശേരി അറിയിച്ചു.
Don’t want to skip an update or a post?