ഡോ.ഡെയ്സന്‍ പാണേങ്ങാടന് ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാര്‍ഷികവും പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണ തിരുനാളും കൊണ്ടാടുകയാണല്ലോ. ഇനിയും പഠിക്കാനും ഗവേഷണം നടത്താനും സാധ്യതയുള്ള പാഠപുസ്തകമാണ് പരിശുദ്ധ അമ്മ. ഓഗസ്റ്റ് മാസത്തിന്റെ ആത്മീയതയില്‍ ഏറെ പ്രാധാന്യം ഉള്ളതാണ് പരിശുദ്ധ മാതാവിന്റെ ചിന്തകള്‍. ഈശോയുടെ ജനനം മുതല്‍ മരണം വരെ അമ്മ അനുഭവിച്ച പീഡകള്‍, നമ്മുടെ കണ്ണുകളിലിപ്പോഴും മായികകാഴ്ചയായുണ്ട്. സ്വപുത്രന്റെ പീഡാനുഭവത്തിലും കുരിശുമരണത്തിലും മറിയത്തിന്റെ ഭാഷപോലും നമ്മെ ആശ്ചര്യപെടുത്തുന്ന മൗനമായിരുന്നു. ആ മൗനത്തിന്റെ ഭാഷയും നാം പഠിക്കേണ്ടിയിരിക്കുന്നു. രാജ്യവും സമൂഹവും
ലിമ: ലാറ്റിൻ അമേരിക്കയിൽ ഉണ്ണീശോയുടെ പ്രത്യക്ഷീകരണത്താൽ അനുഗൃഹീതമായ പെറുവിൽ ദിവ്യകാരുണ്യ തീർത്ഥാലയം (യൂക്കരിസ്റ്റിക് സാംങ്ച്വറി) നിർമിക്കാനുള്ള സഭാനേതൃത്വത്തിന്റെ ആഗ്രഹത്തിന് പിന്തുണ തേടി പ്രമുഖ സിനിമാതാരം. പെറൂവിയൻ സിനിമാതാരവും ഹാസ്യകലാകാരനുമായ കാർലോസ് അൽവാരസാണ്, ചിക്ലേയോ രൂപത നിർമിക്കുന്ന ദിവ്യകാരുണ്യ തീർത്ഥാലയത്തിനുവേണ്ടി വിശ്വാസികളുടെ സഹായം അഭ്യർത്ഥിച്ചത്. പെറുവിലെ ഒരേയൊരു ദിവ്യകാരുണ്യ അത്ഭുതത്തിന് സാക്ഷ്യം വഹിച്ച സിയുദാദ് ഈറ്റൻ നഗരത്തിലാണ് തീർത്ഥാലയം ഉയരുക. പ്രാദേശീയ ഭരണകൂടം സംഭാവന നൽകിയ സ്ഥലത്ത് തീർത്ഥാലയം നിർമിക്കാൻ ‘ക്രുസേഡ് ഓഫ് ഫെയ്ത്ത്’ എന്ന പേരിൽ രൂപത
ലാഹോർ: പാക്കിസ്ഥാനിൽ കഴിഞ്ഞ വർഷംമാത്രം 38 ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ഇസ്ലാമിലേക്ക് നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കിയെന്ന് വെളിപ്പെടുത്തി പ്രമുഖ സന്നദ്ധസംഘടനയായ ‘സെന്റർ ഫോർ സോഷ്യൽ ജസ്റ്റീസ്’ (സി.എസ്.ജെ). ഓഗസ്റ്റ് 11 പാക്കിസ്ഥാനിൽ ദേശീയ ന്യൂനപക്ഷ ദിനമായി ആചരിച്ച പശ്ചാത്തലത്തിൽ പ്രമുഖ വാർത്താ ഏജൻസിയായ ‘ഫീദെസി’ന് നൽകിയ അഭിമുഖത്തിൽ സംഘടനയുടെ അധ്യക്ഷൻ പീറ്റർ ജേക്കബാണ് നടുക്കുന്ന ഈ വിവരം ലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ‘2021ൽ ആകെ 78 യുവതികളെ മതന്യൂനപക്ഷങ്ങളിൽനിന്ന് തട്ടിക്കൊണ്ടുപോയി ഇസ്ലാമിലേക്ക് നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കിയിട്ടുണ്ട്. 39
കേരളത്തിൽ വേരുകളുള്ള മലയാളി യുവാവ് ഇനി ഓസ്ട്രേലിയയിലെ സിഡ്നി അതിരൂപതയിലെ വൈദീകൻ. പാലായിൽനിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറിയ സീറോ മലബാർ സഭാംഗം ബിജോയ് ജോസഫാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിന് തിരുപ്പട്ടം സ്വീകരിച്ചത്. സിഡ്നി സെന്റ് മേരീസ് കത്തീഡ്രലിലെ തിരുപ്പട്ട സ്വീകരണ തിരുക്കർമങ്ങൾക്ക് സിഡ്നി ആർച്ച്ബിഷപ്പ് അന്തോണി ഫിഷറായിരുന്നു മുഖ്യകാർമികൻ. ഫാ. ബിജോയിയെ കൂടാതെ മറ്റു നാല് പേർകൂടി അന്നേദിനം വൈദീക ശുശ്രൂഷയിലേക്ക് ഉയർത്തപ്പെട്ടു. 2008ൽ സിഡ്നി ആതിഥേയത്വം വഹിച്ച ലോക യുവജനസംഗമത്തിലെ പങ്കാളിത്തവും ഇടവക ദൈവാലയം, സർവകലാശാല എന്നിവിടങ്ങളിൽനിന്ന്
അയൂബിയ: അൽമായ പ്രേഷിതരംഗത്ത് ആഗോളസഭയ്ക്ക് കേരളസഭ സമ്മാനിച്ച ‘ജീസസ് യൂത്ത്’ മിനിസ്ട്രിയുടെ പ്രവർത്തനം ഇസ്ലാമിക രാജ്യമായ പാക്കിസ്ഥാനിലും ശക്തമാകുന്നു. ജീവിതസാക്ഷ്യത്തിലൂടെ ക്രിസ്തുവിനെ പ്രഘോഷിക്കാൻ യുവജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രാർത്ഥനാ കൂട്ടായ്മകൾക്കും പരിശീലന ക്ലാസുകൾക്കും വലിയ സ്വീകാര്യതയാണ് പാക്കിസ്ഥാനിലെ സഭയിൽനിന്ന് ലഭിക്കുന്നത്. ഇതിന് തെളിവായിരുന്നു, അഞ്ച് രൂപതകളുടെ പ്രാതിനിധ്യത്തോടെ അബോട്ടാബാദ് ജില്ലയിലെ ആയുബിയയിൽ നടത്തിയ ‘ലീഡ് 2022: ഡിസൈപ്പിൾഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം’. ‘ജീസസ് യൂത്തി’ലേക്ക് പുതുതായി കടന്നുവന്നവരെ, സുവിശേഷവത്ക്കരണ ദൗത്യത്തിന്റെ ആരംഭബിന്ദുവായ ക്രിസ്തുവുമായുള്ള കൂടിക്കാഴ്ച അനുഭവത്തിലേക്ക് നയിക്കാൻ
ക്രോയേഷ്യ: യൂറോപ്പിലെ വിഖ്യാത മരിയൻ തീർത്ഥാടന കേന്ദ്രമായ മെഡ്ജുഗോറിയയിലേക്കുള്ള യാത്രയ്ക്കിടെ ബസ് അപകടത്തിൽ മരണമടഞ്ഞവരിൽ ഒരു കത്തോലിക്കാ വൈദീകനും. പോളിഷ് നഗരമായ സോകോലോവ് പോഡ്ലാസ്കി സെന്റ് ജോൺ ബോസ്കോ ഇടവകയിൽ സേവനം ചെയ്യുന്ന സലേഷ്യൻ സഭാംഗം ഫാ. ഗ്രിഗോർസ് റാഡ്സെവിസ്കിയാണ് മരണപ്പെട്ടത്. സലേഷ്യൻ സഭ ഇക്കഴിഞ്ഞ ദിവസം ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. ‘നമ്മുടെ ഇടവക വികാരി ഫാ. ഗ്രിഗോർസ് വാഹനാപകടത്തിൽ മരണപ്പെട്ടെന്ന സങ്കട വാർത്ത അറിയിക്കുകയാണ്. അദ്ദേഹത്തോട് ദൈവം തന്റെ കരുണ കാണിക്കുകയും സ്വർഗീയ സന്തോഷത്തിലേക്ക് അദ്ദേഹത്തെ സ്വീകരിക്കുകയും
തിരുവനന്തപുരം: തീരദേശത്തെ ജനങ്ങള്‍ നടത്തുന്നത് ജീവന്മരണ പോരാട്ടമാണെന്ന് എമരിറ്റസ് ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീരദേശ ജനതയുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നതു സമരം തുടരുമെന്ന് ഡോ. സൂസപാക്യം കൂട്ടിച്ചേര്‍ത്തു. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം ഇപ്പോള്‍ നടക്കുന്നത് അശാസ്ത്രീയമാണെന്ന് ബോധ്യപ്പെട്ടിട്ടും കണ്ണടയ്ക്കുന്ന സമീപനമാണ് അധികാരികള്‍ നടത്തുന്നത്. തീരദേശജനതയുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണമെന്നും ഡോ. സൂസപാക്യം പറഞ്ഞു. തിരുവനന്തപുരം അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ.
– ജോസഫ് മൈക്കിള്‍ കുടിയേറ്റ ജനതയെ മുമ്പില്‍നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്‍നായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര്‍ ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്‍നിന്നും തലശേരിയില്‍ എത്തിച്ചത്. തലശേരി മിഷന് രൂപതയാണ്, വൈദികര്‍ കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില്‍ ചേര്‍ന്ന കാലംമുതല്‍ ഉണ്ടായിരുന്ന ആത്മബന്ധമാണ് അസൗകര്യങ്ങളുടെ നടുവിലും മലബാറിലേക്ക് പോകാന്‍ ആ സെമിനാരിക്കാരനെ പ്രേരിപ്പിച്ചത്. എന്നാല്‍, അത് ദൈവത്തിന്റെ വലിയ
Don’t want to skip an update or a post?