ജയ്‌സ് കോഴിമണ്ണില്‍ തിരുവല്ല രൂപതയുടെ അഞ്ചാമത്തെ മെത്രാനായിരുന്ന ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് നിത്യസമ്മാനത്തിനായി യാത്രയായിട്ട് ജൂണ്‍ നാലിന് നാല് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. 1988 മുതല്‍ 2003 വരെ തിരുവല്ല രൂപതയെ ഊര്‍ജസ്വലതയിലേക്കും പുരോഗതിയിലേക്കും നയിച്ച്, വിശ്രമജീവിതത്തിനുശേഷം 91-ാം വയസില്‍ ഇഹലോകവാസം വെടിഞ്ഞ ബിഷപ് ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ്, കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വൈസ് പ്രസിഡന്റ്, സെക്രട്ടറി, ഭാരത കത്തോലിക്കാ മെത്രാന്‍ സംഘം വൈസ് പ്രസിഡന്റ് എന്നീ പദവികളും അലങ്കരിച്ചു. തിരുവല്ലാ ഇന്‍ഫന്റ് ജീസസ് മൈനര്‍ സെമിനാരി
വത്തിക്കാൻ സിറ്റി: ഒഡിഷയിലെ ബാലസോറിൽ മുന്നൂറോളം പേരുടെ മരണത്തിനിന് ഇടയാക്കിയ ട്രെയിൻ അപകടത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തിയും പ്രാർത്ഥന അറിയിച്ചും ഫ്രാൻസിസ് പാപ്പ. ദുരന്ത വാർത്ത അറിഞ്ഞ് ഇന്ത്യയിലെ അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ച്ബിഷപ്പ് ലിയോപോൾഡോ ജിറെല്ലിക്ക് പാപ്പ ടെലഗ്രാം സന്ദേശം അയക്കുകയായിരുന്നു. സന്ദേശത്തിൽ, മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു പാപ്പ. പരിക്കേറ്റവർക്കുവേണ്ടിയും പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ വിലപിക്കുന്നവർക്കായും അദ്ദേഹം പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു. അതുപോലെ, രക്ഷാപ്രവർത്തനം നടത്തുന്നവരെയും പാപ്പ ദൈവസമക്ഷം സമർപ്പിച്ചു. ‘മരിച്ചവരുടെ ആത്മാക്കളെ സർവശക്തന്റെ സ്‌നേഹനിർഭരമായ കാരുണ്യത്തിന്
ന്യൂയോർക്ക്: വിശുദ്ധ പാദ്രേ പിയോയുടെ സ്വാധീനത്താൽ താൻ കത്തോലിക്കാ വിശ്വാസം സ്വീകരിക്കാനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കുകയാണെന്ന് വെളിപ്പെടുത്തി ഹോളിവുഡിലെ വിഖ്യാത താരം ഷിയ ലബോഫ്. പാദ്രേ പിയോയുടെ ജീവിതത്തെ ഇതിവൃത്തമാക്കി റിലീസ് ചെയ്യപ്പെട്ട ‘പാദ്രേ പിയോ’ സിനിമയിൽ വിശുദ്ധന്റെ കഥാപാത്രത്തെ അവതരിപ്പിച്ച് ജനഹൃദയം കീഴടക്കുന്നതിനിടെയാണ് ലബോഫിന്റെ വെളിപ്പെടുത്തൽ പുറത്തുവരുന്നത്. സിനിമിയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രമുഖ മാധ്യമമായ ‘ചർച്ച് പോപ്പിന്’ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്നതിന്റെ ഭാഗമായ വിശ്വാസ പരിശീലന ക്ലാസിൽ (റൈറ്റ് ഓഫ്
തിരുപ്പട്ട സ്വീകരണം ശാലോം ടി.വിയിൽ തത്സമയം ചിക്കാഗോ: ബെൽവുഡ് മാർത്തോമാ ശ്ലീഹാ കത്തീഡ്രൽ ഇടവകാംഗമായ ഡീക്കൻ ജോർജ് സഖറിയാസ് പാറയിലിന്റെ തിരുപ്പട്ട സ്വീകരണത്തിലൂടെ ഏഴാമത്തെ വൈദീകനെ സ്വീകരിക്കാനൊരുങ്ങി അമേരിക്കയിലെ സീറോ മലബാർ സഭാസമൂഹം. കുറഞ്ഞ നാളുകൾക്കിടയിൽ, കൃത്യമായി പറഞ്ഞാൽ 2018മുതലുള്ള അഞ്ച് വർഷത്തിനിടയിൽ ഏഴ് നവവൈദീകരെ സഭയ്ക്ക് സമ്മാനിക്കാൻ സാധിച്ചതിന്റെ അഭിമാന നിറവിലുമാണ്, ഭാരതത്തിന് വെളിയിലെ പ്രഥമ സീറോ മലബാർ രൂപതയായ ചിക്കാഗോ സെന്റ് തോമസ് രൂപത. ഈ ഏഴു പേരും അമേരിക്കൻ മലയാളികളുടെ പുതുതലമുറയിൽ നിന്നുള്ളവരാണെന്നതും
രഞ്ജിത്ത് ലോറന്‍സ് ഏല്‍പ്പിക്കപ്പെടുന്ന ഉത്തരവാദിത്വം ചെറുതായാലും വലുതായാലും അത് നൂറ് ശതമാനം വിശ്വസ്തതയോടെ പൂര്‍ത്തീകരിക്കാന്‍ എപ്പോഴും ശ്രദ്ധിച്ച ഇടയനാണ് കോട്ടപ്പുറം രൂപതാധ്യക്ഷനായിരുന്ന ബിഷപ് ജോസഫ് കാരിക്കശേരി. കോട്ടപ്പുറം രൂപതയുടെ മെത്രാനായി 12 വര്‍ഷക്കാലം സ്തുത്യര്‍ഹമായി സേവനം ചെയ്തശേഷം പിതാവ് വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. രൂപതയിലെ ഒരോ കുടുംബയൂണിറ്റും നേരിട്ട് സന്ദര്‍ശിച്ച് ജനങ്ങളോടൊപ്പം സമയം ചിലവഴിച്ച് അവരിലൊരാളായി മാറിയ ഈ ഇടയന്‍ അക്ഷരാര്‍ത്ഥത്തില്‍ ജനഹൃദയങ്ങളെ തൊട്ടറിഞ്ഞ മെത്രാനായിരുന്നു. പിതാവിനെ ഏറെ സ്വാധീനിച്ച രണ്ട് പേരാണ് വരാപ്പുഴ അതിരൂപതയുടെ മുന്‍ മെത്രാന്‍മാരായിരുന്ന
സ്വന്തം ലേഖകന്‍ കോഴിക്കോട് വന്യമൃഗങ്ങള്‍ക്കുവേണ്ടി വാദിക്കാന്‍ സംഘടിതരായ ഒരു വിഭാഗവും നിസഹായരായ മനുഷ്യര്‍ക്കുവേണ്ടി നിലകൊള്ളാന്‍ അധികമാരുമില്ലാത്തതുമായ സാഹചര്യമാണ് സംസ്ഥാനത്ത് ഇപ്പോള്‍ നിലനില്‍ക്കുന്നത്. കാട്ടുപോത്തിന്റെ ആക്രമണങ്ങളില്‍ ഒറ്റദിവസം തന്നെ വിലപ്പെട്ട മൂന്നു ജീവനുകള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് വന്യജീവികളുടെ ആക്രമണം നിമിത്തം പൊറുതിമുട്ടിയ ജനവിഭാഗത്തിന്റെ രോദനം ഒരിക്കല്‍ കൂടെ കേരളത്തില്‍ ചര്‍ച്ചയാകുന്നത്. കോട്ടയം ജില്ലയിലെ കണമലയില്‍ രണ്ടുപേരും കൊല്ലം ജില്ലയിലെ ആയൂരില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്. സ്വന്തം വീടിനുള്ളില്‍പ്പോലും മനുഷ്യര്‍ സുരക്ഷിതരല്ല എന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. കണമലയില്‍ വീടിന്റെ വരാന്തയില്‍ പത്രം
കാലിഫോർണിയ: പ്രശസ്ത ഹോളിവുഡ് താരം ഷിയ ലാബ്യൂഫിന്റെ മാനസാന്തരത്തിലൂടെ റിലീസിംഗിന് മുമ്പേ ചർച്ചയായി മാറിയ, വിശുദ്ധ പാദ്രേ പിയോയുടെ ജീവിതം ഇതിവൃത്തമാക്കിയ സിനിമ ‘പാദ്രേ പിയോ’ ഇന്നു മുതൽ (ജൂൺ രണ്ട്) യു.എസിലെ തീയറ്ററുകളിൽ പ്രദർശനത്തിനെത്തും. പഞ്ചക്ഷതധാരിയായ വിശുദ്ധ പാദ്രേ പിയോയുടെ കഥാപാത്രത്തെയാണ്, ‘ട്രാൻസ്‌ഫോമേഴ്‌സി’ലൂടെ സുപരിചിതനായ ഷിയ ലാബ്യൂഫ് അവതരിപ്പിച്ചിരിക്കുന്നത്. വിശുദ്ധന്റെ ജന്മനാടായ ഇറ്റലിയിലെ പുഗ്ലിയയിലായിരുന്നു ചിത്രീകരണം. ലോക മഹായുദ്ധ കാലത്ത് വിശുദ്ധ പാദ്രേ പിയോയ്ക്ക് ഉണ്ടായ ജീവിതാനുഭവങ്ങളും പഞ്ചക്ഷതം ലഭിച്ച കാലഘട്ടത്തിൽ നേരിട്ട പ്രതിസന്ധികളുമെല്ലാം സിനിമയിൽ
കെ.ജെ മാത്യു (മാനേജിങ് എഡിറ്റര്‍) ”എല്ലാ മൃഗങ്ങളും തുല്യരാണ്, എന്നാല്‍ ചില മൃഗങ്ങള്‍ കൂടുതല്‍ തുല്യരാണ്”, സ്വേച്ഛാധിപത്യത്തിനെതിരെ ഒളിയമ്പ് എയ്യുന്ന പരിഹാസച്ചുവയുള്ള ഈ പ്രസ്താവന പ്രശസ്ത സാഹിത്യകാരന്‍ ജോര്‍ജ് ഓര്‍വലിന്റേതാണ്. ഇതിന് വര്‍ത്തമാനകാല സാഹചര്യത്തില്‍ കൂടുതല്‍ പ്രസക്തിയുണ്ടെന്ന് തോന്നും കാര്യങ്ങളുടെ പോക്കുകണ്ടാല്‍. മനുഷ്യനും മൃഗങ്ങളും തുല്യരാണ്, എന്നാല്‍ മൃഗങ്ങള്‍ കൂടുതല്‍ തുല്യരാണ് – ഇതാണ് ഇന്നത്തെ നീതി. മനുഷ്യരെ മൃഗങ്ങള്‍ കൊന്നാല്‍ വലിയ കുഴപ്പമില്ല. എന്നാല്‍ മൃഗങ്ങളെ കൊല്ലുന്നത് വലിയ അപരാധമാണ്! മനുഷ്യജീവനുകള്‍ കൊമ്പില്‍ കോര്‍ത്ത കാട്ടുപോത്തിനെ
Don’t want to skip an update or a post?