Follow Us On

23

January

2026

Friday

ഗ്വാട്ടിമാലയില്‍ രക്തസാക്ഷിത്വം വരിച്ച ഫ്രാന്‍സിസ്‌കന്‍ വൈദികനെയും ഉര്‍സുലൈന്‍ സന്യാസിനി സഭയുടെ സുപ്പീരിയര്‍ ജനറലായിരുന്ന ഇറ്റാലിയന്‍ സന്യാസിനിയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും

ഗ്വാട്ടിമാലയില്‍ രക്തസാക്ഷിത്വം വരിച്ച ഫ്രാന്‍സിസ്‌കന്‍ വൈദികനെയും ഉര്‍സുലൈന്‍ സന്യാസിനി സഭയുടെ സുപ്പീരിയര്‍ ജനറലായിരുന്ന ഇറ്റാലിയന്‍ സന്യാസിനിയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും

വത്തിക്കാന്‍ സിറ്റി:ഗ്വാട്ടിമാലയില്‍ രക്തസാക്ഷിത്വം വരിച്ച ഫ്രാന്‍സിസ്‌കന്‍ വൈദികന്‍ ഫാ. അഗസ്റ്റോ റാഫേല്‍ റാമിറസ് മോണാസ്റ്റീരിയോയെയും ഇറ്റാലിയന്‍ സന്യാസിനിയായ സിസ്റ്റര്‍ മരിയ ഇഗ്‌നാസിയ ഇസാച്ചിയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും. നാമകരണ നടപടികള്‍ക്കായുള്ള ഡിക്കാസ്റ്ററി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍സെല്ലോ സെമരാരോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ലിയോ 14 -ാമന്‍ പാപ്പ ഈ സുപ്രധാന നടപടികള്‍ക്ക് അംഗീകാരം നല്‍കിയത്. രണ്ട് പേരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നതിനുള്ള  നാമകരണനടപടികള്‍ അംഗീകരിച്ചതിന് പുറമെ മറ്റ് നാല് പേരെ ധന്യരായും്അംഗീകരിച്ചു.

1983-ല്‍ ഗ്വാട്ടിമാലയിലെ ആഭ്യന്തര യുദ്ധകാലത്ത് ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി നിലകൊണ്ട  ഫ്രാന്‍സിസ്‌കന്‍ വൈദികന്‍ ഫാ. അഗസ്റ്റോ റാഫേല്‍ റാമിറസ് മോണാസ്റ്റീരിയോയെ സൈന്യം ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. വിശ്വാസത്തിനായി അദ്ദേഹം രക്തസാക്ഷിത്വം വരിക്കുകയായിരുന്നുവെന്ന്് സഭ ഔദ്യോഗികമായി അംഗീകരിച്ചു.

‘അസോളയിലെ ഉര്‍സുലൈന്‍ സിസ്റ്റേഴ്സ് ഓഫ് സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ്’ സന്യാസിനീ സമൂഹത്തിന്റെ മദര്‍ സുപ്പീരിയറായിരുന്നു ഇറ്റാലിയന്‍ സന്യാസിനിയായ സിസ്റ്റര്‍ മരിയ ഇഗ്‌നാസിയ ഇസാച്ചി. 1950-ല്‍ സിസ്റ്റര്‍ ഇഗ്നാസിയയുടെ മാധ്യസ്ഥം വഴി നടന്ന അത്ഭുത സൗഖ്യം വത്തിക്കാന്‍ അംഗീകരിച്ചതാണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് വഴിതുറന്നത്. ഗുരുതരമായ വയറുവേദനയാല്‍ കഷ്ടപ്പെട്ടിരുന്ന ഒരു സന്യാസിനി സിസ്റ്റര്‍ മരിയയുടെ മാധ്യസ്ഥം തേടി നടത്തിയ പ്രാര്‍ത്ഥനയെത്തുടര്‍ന്ന് പൂര്‍ണമായി സുഖം പ്രാപിക്കുകയായിരുന്നു.

യുവജനങ്ങള്‍ക്കിടയിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന ഇറ്റാലിയന്‍ അല്മായന്‍ നെറിനോ കോബിയാഞ്ചി, രോഗികളെയും പാവപ്പെട്ടവരെയും ശുശ്രൂഷിക്കാന്‍ ജീവിതം സമര്‍പ്പിച്ച സന്യാസിനി.യായ സിസ്റ്റര്‍ ക്രോസിഫിസ മിലിറ്റേണി, വിശ്വാസികള്‍ക്ക് ആത്മീയ വഴികാട്ടിയായിരുന്ന ബ്രസീലിലെ കാര്‍മലൈറ്റ് സന്യാസിനി മരിയ ഗിസെല്‍ഡ വില്ലേല, 18-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇറ്റാലിയന്‍ സന്യാസിനിയായ മരിയ തെക്ല അന്റോണിയ റെലൂസെന്റി എന്നിവരെയാണ് ധന്യരായി പാപ്പ അംഗീകരിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?