റവ.ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് ലഹരിമരുന്നുകളുടെ ഉപയോഗം കൗമാരക്കാരിലേക്കും എത്തിയതിന്റെ ആഘാതത്തില്‍ നില്‍ക്കുമ്പോള്‍ പാശ്ചാത്യലോകത്തില്‍നിന്ന് വരുന്ന ചില വാര്‍ത്തകള്‍ ആശങ്ക ജനിപ്പിക്കുകയാണ്. ജര്‍മനി എന്ന വ്യവസായികമായി മുന്നില്‍ നില്‍ക്കുന്ന രാജ്യം പതിനെട്ടു വയസു തികയുന്നവര്‍ക്ക് 30 ഗ്രാംവരെ കഞ്ചാവ് കൈയില്‍ സൂക്ഷിക്കാനും ഉപയോഗിക്കാനുമുള്ള അനുവാദം നല്‍കിയിരിക്കുന്നു! മാത്രമല്ല സൗഹാര്‍ദകൂട്ടായ്മകള്‍ക്ക് ഈ ലഹരി വില്‍ക്കുന്നത് കുറ്റകരമല്ലെന്ന നയവും സ്വീകരിച്ചു. നൂറുകണക്കിന് അന്യദേശക്കാര്‍ ജര്‍മനി ലക്ഷ്യമാക്കി യാത്ര തുടങ്ങിയിരിക്കുന്ന ഇക്കാലത്ത് രക്ഷിതാക്കളുടെ മനസില്‍ ഇടിത്തീയാകുന്ന വാര്‍ത്തയാണിത്. ഞെട്ടിപ്പിക്കുന്ന വാര്‍ത്ത ജര്‍മനിയിലെ ഞെട്ടിപ്പിക്കുന്ന
റ്റോം ജോസ് തഴുവംകുന്ന് ഓരോ പ്രഭാതത്തിലും എത്തുന്ന ദിനപത്രങ്ങളോടൊപ്പം നോട്ടീസുകളുടെ പ്രളയമാണ്. വിദേശപഠനസാധ്യതകളും പഠനത്തോടൊപ്പമുള്ള തൊഴിലവസരങ്ങളും സ്റ്റേബായ്ക്കും പിആറിന്റെ വിവരണങ്ങളുമാണ് നോട്ടീസുകളില്‍. വീടും സ്ഥലവും പണയപ്പെടുത്തി സമ്പന്നനും ദരിദ്രനും പണ്ഡിതനും പാമരനും വ്യത്യാസമില്ലാതെ വിദേശത്തേക്ക് ‘പഠന’മെന്നും പറഞ്ഞ് പറക്കുന്നത് ഇന്ന് ട്രെന്‍ഡ് ആയിമാറിക്കഴിഞ്ഞു. മികവുറ്റ കോഴ്‌സുകള്‍ കഴിഞ്ഞവരും കഴിയാത്തവരും തുടങ്ങി എല്ലാവരും കുടിയേറ്റത്തിന്റെ മൂഡിലായിക്കഴിഞ്ഞു. ഇവിടെ പഠിച്ചതൊന്നും അവിടുത്തെ തൊഴിലിലേക്ക് ഉപയുക്തമാകുന്നതല്ല. ഇവിടെ പഠിച്ചതും പരിശീലിച്ചതുമായി ഒരു ബന്ധവുമില്ലാത്ത പഠനം സ്വന്തമാക്കി വിദേശത്ത് തൊഴിലില്‍ ഏര്‍പ്പെടുന്നു. തുടര്‍ന്നുള്ള
ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) ഏറ്റവും നിസഹായാവസ്ഥയില്‍ ബൈബിളിലെ രണ്ട് വ്യക്തികള്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ദൈവമേ, എന്നെ ഓര്‍ക്കണമേ. അകാലത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത്, മരിക്കാന്‍ ഒരുങ്ങിക്കൊള്ളുക എന്ന ദൈവികസന്ദേശം ലഭിച്ച ബൈബിളിലെ ഒരു വ്യക്തി ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ദൈവമേ, അങ്ങയുടെ മുമ്പില്‍ എത്ര വിശ്വസ്തതയോടെയാണ് ഞാന്‍ നന്മ പ്രവര്‍ത്തിച്ചതെന്ന് ഓര്‍ക്കണമേ. ആദ്യത്തെയാള്‍ സാംസണ്‍ ആണ്. സാംസണ്‍ വലിയ ശക്തനായിരുന്നു. തന്റെനേരെ അലറിക്കൊണ്ടുവന്ന സിംഹക്കുട്ടിയെ വെറുംകയ്യോടെ പിടിച്ച് ചീന്തിക്കളഞ്ഞവനാണ് (ന്യായാധി.14:5-6). ചത്ത ഒരു
ലൂർദിനും ഫാത്തിമയ്ക്കും വളരേമുമ്പേ, പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണത്താൽ അനുഗൃഹീതമായ ദേശമാണ് ഫ്രാൻസിലെ ലാസലെറ്റ്. തന്റെ പുത്രന്റെ സന്നിധിയിലേക്ക് മടങ്ങിവരൂ എന്ന അപേക്ഷയുമായി കണ്ണീരോടെ പരിശുദ്ധ അമ്മ ലാസലെറ്റിൽ നൽകിയ സന്ദേശം ഇന്നും പ്രസക്തമാണ്. ഒരു കാലഘട്ടത്തിൽ, ‘കത്തോലിക്ക സഭയുടെ മൂത്തപുത്രൻ’ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ദേശമായിരുന്നു ഫ്രാൻസ്. ലോകത്തിനുതന്നെ ക്രിസ്തുവിന്റെ പ്രകാശം പരത്താൻ കഴിവുള്ള വിശ്വാസീസമൂഹവും വിശുദ്ധ ജോൺ മരിയ വിയാനിയെപ്പോലെ ഒത്തിരിയേറെ പുണ്യാത്മാക്കളും ജീവിച്ച സ്ഥലം. പരിശുദ്ധ അമ്മയോട് പ്രത്യേക ഭക്തിയും ആദരവും ഫ്രാൻസിലെ ജനങ്ങൾക്ക് ഉണ്ടായിരുന്നു എന്നതിന്
പേരുകേട്ട കാപ്പുച്ചിനോ ആസ്വദിക്കുമ്പോൾ വാഴ്ത്തപ്പെട്ട മാർക്കോ ഡി അവിയാനോയും ഈ കാപ്പിയും തമ്മിൽ കൗതുകകരമായ ഒരു ബന്ധമുണ്ടെന്ന് എത്രപേർക്കറിയാം? ഈ പാനീയത്തിന്റെ പ്രത്യേക ഉത്ഭവത്തെക്കുറിച്ചും കപ്പൂച്ചിൻ സന്യാസിയായ വാഴ്ത്തപ്പെട്ട മാർക്കോ ഡി അവിയാനോയുമായുള്ള ബന്ധത്തെക്കുറിച്ചുമാണ് ഈ കുറിപ്പ്. മാർക്കോ ഡി അവിയാനോയുടെ വിശുദ്ധ ജീവിതം നിരവധി പേരെ ക്രിസ്തുവിലേക്കടുപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. എന്നാൽ കാപ്പുച്ചിനോ സൃഷ്ഠിക്കുന്നതിന് അദ്ദേഹം സഹായിച്ചതിനെക്കുറിച്ചു് വളരെ കുറച്ചു പേർക്ക് മാത്രമേ അറിയൂ. 1631 നവംബർ 17 ന് വെനീസിലെ അവിയാനോയിലാണ് കാർലോ ഡൊമെനിക്കോ ക്രിസ്റ്റോഫോറി
കുരിശിന് ക്രിസ്തീയ ജീവിതത്തിലുള്ള സ്ഥാനത്തെക്കുറിച്ച് അറിയാത്ത വിശ്വാസികളുണ്ടാവില്ല. എന്നാൽ, കുരിശിന്റെ തിരുനാൾ സഭയിൽ ആരംഭിക്കാനുള്ള കാരണം എന്താണെന്നറിയാമോ; ക്രിസ്തുവിനുവേണ്ടി ഒരുക്കപ്പെട്ട കുരിശുമരം, സ്വർഗത്തിൽനിന്ന് ഭൂമിയിലേക്ക് എറിയപ്പെട്ട മരമാണെന്ന പാരമ്പര്യത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? അമൂല്യമായ ആ വിവരങ്ങളറിയാം കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ ദിനത്തിൽ (സെപ്തം.14). ശ്ലീഹന്മാരുടെ കാലം മുതൽ നമ്മുടെ കർത്താവിന്റെ കുരിശ് ക്രിസ്ത്യാനികൾക്ക് രക്ഷയുടെ അടയാളമാണ്. വിശുദ്ധ പൗലോസ് ശ്ലീഹാ തന്റെ ലേഖനങ്ങളിലൂടെ വിശുദ്ധ കുരിശിന്റെ ശക്തി അവതരിപ്പിച്ചിട്ടുണ്ട്. ‘നമ്മുടെ കർത്താവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും തനിക്ക് അഭിമാനിക്കാൻ
ലക്ഷ്യം നശ്വരതയായതുകൊണ്ടാണ് നമുക്ക് കുരിശ് ഭാരമാകുന്നത്. എന്നാല്‍ അനശ്വരതയാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ കുരിശ് ഭാരമല്ലാതാകുമെന്ന് ഓർമിപ്പിക്കുന്നു ലേഖകൻ. ആര്‍ക്കാണ് കുരിശുകള്‍ ഇഷ്ടമുള്ളത്? കുരിശ് എല്ലാവര്‍ക്കും ഒഴിവാക്കാനാണ് ആഗ്രഹം. വിശുദ്ധ പൗലോസ് ശ്ലീഹാ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു പറയുന്നു, കുരിശു നിങ്ങള്‍ക്ക് രണ്ട് അവസ്ഥ പ്രദാനം ചെയ്യും. ഒന്ന് അത് ശക്തിയാണ്. മറ്റൊന്ന് അത് ഭോഷത്തമാണ്. എന്നാല്‍, ഇത് ശക്തിയും ഭോഷത്തവുമാകുന്നത് നമ്മുടെ യാത്രയുടെ രീതിയനുസരിച്ചായിരിക്കും എന്നതാണ് ശ്ലീഹാ പറയുന്നത്. കോറിന്തോസുകാര്‍ക്ക് എഴുതിയ ഒന്നാം ലേഖനം ഒന്നാം അധ്യായം 18-ാം
നീ തനിച്ചാണെന്ന് തോന്നിയിട്ടുണ്ടോ; തിരസ്‌കരിക്കപ്പെട്ടെന്നും അവഹേളിക്കപ്പെട്ടെന്നും തോന്നിയിട്ടുണ്ടോ; ജീവിതത്തിൽ എന്നും ദുരന്തങ്ങളും സഹനങ്ങളും മാത്രമാണെന്ന് തോന്നിയിട്ടുണ്ടോ? എങ്കിൽ കുരിശിലേക്ക് നോക്കൂ, നീ തിരിച്ചറിയും നിനക്ക് സംഭവിച്ചത് ഒന്നുമല്ലെന്ന്! കുരിശിന്റെ പുകഴ്ചയുടെ തിരുനാളിൽ (സെപ്തം.14), രക്ഷയുടെ അടയാളമായ കുരിശുരൂപം ധ്യാന വിഷയമാക്കുന്നു ലേഖകൻ. അത്യന്ത തമസില്‍പെട്ടുഴലും ലോകത്തിന്ന് സത്യത്തിന്‍ പ്രഭാപൂരം കാട്ടിയെന്നതിനാലെ മുള്‍ക്കിരിടീവും ചാര്‍ത്തി അങ്ങ് വിശ്രമം കൊള്‍വൂ മൂര്‍ഖ്മാം നിയമത്തിന്നരാജമുനകളില്‍ ആ ഹന്ത കുരിശില്‍ തന്‍ പൂവല്‍മെയ് തറയ്ക്കപ്പെട്ടാ കുലാത്മാവായ് കിടക്കുന്നൊരീ സമയത്തും സ്‌നേഹശീലനാം ഭവാന്‍ ഈശനോടപേക്ഷിച്ചു
Don’t want to skip an update or a post?