കൃപയുടെ കൊയ്ത്തുകാലം
- ASIA, Asia National, Featured, WORLD, കാലികം
- March 4, 2023
വിശുദ്ധ പാട്രിക്കിന്റെ തിരുനാൾ ദിനം (മാർച്ച് 17) അയർലൻഡിന് സെന്റ് പാട്രിക് ഡേയാണ്. ഐറിഷ് ജനത അദ്ദേഹത്തെ അത്രമേൽ വണങ്ങാനുള്ള കാരണം എന്താവും; എന്തുകൊണ്ടാവും അവർ അദ്ദേഹത്തെ രാജ്യത്തിന്റെ രക്ഷാധികാരിയായി അവരോധിച്ചത്? അയർലൻഡിനെ ക്രിസ്തുവിനു നേടിക്കൊടുത്ത വിശുദ്ധ പാട്രിക്കിന്റെ ജീവിതം അത്ഭുതത്തോടെയല്ലാതെ വായിച്ചുതീർക്കാനാവില്ല. അന്നാണ് ഡബ്ലീന എന്ന സ്ഥലത്ത് പാട്രിക് എത്തിച്ചേര്‍ന്നത്. ഒരു പ്രവചനംപോലെ പാട്രിക് എന്ന ചെറുപ്പക്കാരന് വിളിച്ചു പറഞ്ഞു, ഈ ദേശം ലോകോത്തര ശ്രദ്ധ നേടുന്ന സ്ഥലമായി മാറും. നൂറുകണക്കിന് ദൈവസങ്കല്പങ്ങളും ആചാരങ്ങളും പുലര്‍ത്തിയിരുന്ന
ബിഷപ് ഡോ. അലക്സ് വടക്കുംതല (കണ്ണൂര്‍ രൂപതാധ്യക്ഷന്‍) ശോ…. നോമ്പായി!… എന്തു കഷ്ടമായി! ഇറച്ചി തിന്നാന്‍ ഇനി ഏപ്രില്‍ ആദ്യവാരം വരെ കാത്തിരിക്കണോ? മീനും കഴിക്കാനാവില്ല?!… എന്തു ചെയ്യും ഹോ…!” ”ഇനി കാലത്തേ എണീക്കണല്ലോ! പള്ളീല് പോയില്ലേല് പൊല്ലാപ്പ്. വികാരിയച്ചന് നോക്കൂല്ലേ.” ”വൈകുന്നേരം ക്ഷീണം മാറ്റാന്‍ എന്തുചെയ്യും? ഒരു സ്മോള്‍ വിട്ടില്ലെങ്കില്‍ എങ്ങനെ ഉറക്കം കിട്ടും? ക്ഷീണം പോകും! ശ്ശോ! നോമ്പായി. എന്തു കഷ്ടമായിപ്പോയി…! ഇതുപോലാണോ നാം അമ്പതു നോമ്പിലേക്ക് പ്രവേശിക്കുന്നത്? അല്ല, അനുഗ്രഹത്തിന്റെ നല്ല
ടോം ചെല്ലങ്കോട്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മുതല്‍ ഒരു ശരാശരി മലയാളിക്ക് പരിചിതമാണ് ഓജോബോര്‍ഡ് എന്ന പേര്. തൊണ്ണൂറുകളില്‍ ഒരു തരംഗം പോലെ ഈ ആശയം കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ വ്യാപിച്ചപ്പോള്‍ തമാശയ്ക്കെങ്കിലും ഓജോബോര്‍ഡ് പരീക്ഷിച്ചു നോക്കിയിട്ടുള്ള അനേക സ്കൂള്‍-കോളജ് വിദ്യാര്‍ത്ഥികളുണ്ട്. തികച്ചും അപരിചിതവും പുതുമയുള്ളതുമായ ഒരാശയം എന്ന നിലയിലുള്ള കൗതുകമായിരുന്നു അത്തരമൊന്ന് പരീക്ഷിച്ചുനോക്കാന്‍ അന്ന് അവരെ പ്രേരിപ്പിച്ചത്. മിനുസമുള്ള പ്രതലവും ഗ്ലാസും മെഴുകുതിരിയും സംഘടിപ്പിച്ച് മുന്‍കാലങ്ങളില്‍ ചിലര്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നെങ്കില്‍ ഇന്ന് വിവിധ രീതികളിലും പല വിലകളിലുമുള്ള
കാക്കനാട്: സീറോമലബാര്‍ സഭയിലെ ആരാധനക്രമവുമായി ബന്ധപ്പെട്ടു നടക്കുന്ന അസത്യ പ്രചാരണങ്ങളില്‍നിന്നു ബന്ധപ്പെട്ടവര്‍ പിന്തിരിയുകയും വിശ്വാസിസമൂഹം ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുകയും വേണമെന്ന് സീറോമലബാര്‍ സഭ. മാര്‍പാപ്പയുടെ തിരുവെഴുത്തിനെയും വത്തിക്കാന്‍ കാര്യാലയത്തിന്റെ നിര്‍ദ്ദേശങ്ങളെയും തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് സഭയുടെ അംഗീകാ രമില്ലാത്ത ഒരു സംഘടന സീറോമലബാര്‍സഭയുടെ വി. കുര്‍ബാനയര്‍പ്പണരീതിയെ വിമര്‍ശിക്കുന്ന ഒരു പ്രസ്താവന പ്രസിദ്ധീകരിക്കുകയും തെറ്റിദ്ധാ രണാജനകവും വസ്തുതാവിരുദ്ധവുമായ ആ പ്രസ്താവന ഒരു പ്രമുഖം പത്രം പ്രസിദ്ധീകരിക്കുകയും സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ സീറോമലബാര്‍ സഭയുടെ മീഡിയ കമ്മീഷന് പ്രസിദ്ധീകരിച്ച
ക്രിസ്തുവിനെപ്രതി രക്തസാക്ഷിത്വം വരിച്ച വാഴ്ത്തപ്പെട്ട റാണി മരിയയുടെ തിരുനാൾ (ഫെബ്രുവരി 25) ആഘോഷിക്കുമ്പോൾ, ക്ഷമയുടെയും മാനസാന്തരത്തിന്റെയും മധ്യസ്ഥയായി വിശേഷിപ്പിക്കാവുന്ന ആ പുണ്യജീവിതം ഒരിക്കൽക്കൂടി ധ്യാനവിഷയമാക്കാം. വാഴ്ത്തപ്പെട്ട രക്തസാക്ഷിപദവിയിലേക്കുള്ള നാൾവഴികൾക്കിടയിൽ ഘാതകൻ കുടുംബാംഗമായി മാറിയെന്ന അത്യപൂർവ ചരിത്രമാണ് സിസ്റ്റർ റാണി മരിയയുടേത്. സ്വർഗത്തിലെ ആ രക്തപുഷ്പത്തിന്റെ ഘാതകനെ മകനായി ഏറ്റെടുത്ത മാതാപിതാക്കൾ നിത്യസമ്മാനത്തിനായി യാത്രയായെങ്കിലും അവനെ സഹോദരനായി സ്വീകരിച്ച കുടുംബം ക്ഷമിക്കുന്ന സ്നേഹത്തിന്റെ ആൾരൂപങ്ങളായി നമ്മുടെ കൺമുമ്പിലുണ്ട്, ക്ഷമിക്കുമ്പോഴും സ്നേഹിക്കുമ്പോഴും അത്ഭുതങ്ങൾ സംഭവിക്കുമെന്ന് ലോകത്തെ ഓർമിപ്പിച്ചുകൊണ്ട്. കുട്ടികൾ കളിക്കുന്നതിനിടയിലാകും
ആഗോള സഭ വലിയ നോമ്പിലേക്ക് പ്രവേശിക്കുമ്പോള്‍ അടുത്തറിയാം കത്തോലിക്കാ സഭയിലെ പ്രധാന നോമ്പുകളെക്കുറിച്ച്… ക്രിസ്തീയ സഭകളില്‍ വിവിധങ്ങളായ ആചാരാനുഷ്ഠാനങ്ങളുള്ളതുപോലെ നോമ്പ് ആചരിക്കുന്ന കാര്യത്തിലും വ്യത്യസ്തരീതികളും വ്യത്യസ്ത സമയക്രമങ്ങളുമാണുള്ളത്. എല്ലാ സഭകളും എല്ലാവിധ നോമ്പുകളും ആചരിക്കുന്നുമില്ല. ‘ഉപവാസം’ എന്നാല്‍ ഒരുമിച്ചു ജീവിക്കുക (ഉപ=ഒരുമിച്ച്, വാസം = ജീവിക്കുക) എന്നാണ് അര്‍ത്ഥം. അതായത് ദൈവത്തോട് ഒരുമിച്ചു ജീവിക്കുക/ ആയിരിക്കുക. നോമ്പ് എന്ന വാക്ക് പഴയ മലയാളത്തിലെ ‘നോയ് അമ്പ്’ എന്നതില്‍നിന്നാണ് ഉത്ഭവിച്ചത്. ‘സ്നേഹത്തോടെയുള്ള സഹനം’ (നോയ് =വേദന, അമ്പ് =
ഈശോയുടെ പീഡാനുഭവത്തിലേക്കും ഉത്ഥാനത്തിലേക്കും യോഗ്യതാപൂര്വം പ്രവേശിക്കാന്‍ നമ്മെ ഒരുക്കുകയാണെന്ന ബോധ്യത്തോടെ നോമ്പുകാല പ്രാര്‍ത്ഥനകളിലും കര്‍മങ്ങളിലും വ്യാപരിക്കണെന്ന് ഓര്‍മിപ്പിക്കുന്നു ലേഖകന്‍. മോശയുടെയും (പുറ. 24: 18) ഏലിയായുടെയും (രാജാ. 19:8) ഈശോയുടെ തന്നെയും (മര്‍ക്കോ. 1:13) 40 ദിവസങ്ങളിലെ ഉപവാസത്തെ അനുസ്മരിച്ചാണ് ആറാഴ്ചക്കാലത്തെ ഉപവാസരീതി സഭയില്‍ രൂപം പ്രാപിച്ചത്. എങ്കിലും സീറോ മലബാര്‍ ക്രിസ്ത്യാനികള്‍ ‘പേത്തുര്‍ത്താ’ ഞായര്‍ തുടങ്ങി ഉയിര്‍പ്പുവരെയുള്ള 50 ദിനങ്ങളില്‍ നോമ്പനുഷ്ഠിക്കുന്നു. ഉയിര്‍പ്പ് തിരുനാളിനുമുമ്പുള്ള ഈ ആഴ്ചകള്‍ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും മാനസാന്തരത്തിനുമായി സവിശേഷമാംവിഘം നീക്കിവെക്കപ്പെട്ടിരിക്കുന്നു. ലൗകികമായ സന്തോഷങ്ങള്‍
സാത്താനിസവും ഫ്രീമേസൺ ക്ലബ്ബുകളും പെരുകുന്ന സാഹചര്യത്തിൽ, സാത്താനെക്കുറിച്ച് ബൈബിൾ പറയുന്നതും ഫ്രീമേസൺ ക്ലബ്ബുകളെക്കുറിച്ചുള്ള സഭാ പ്രബോധനവും വിശ്വാസികളോട് പങ്കുവെക്കുന്നതിനൊപ്പം ഇക്കാര്യത്തിൽ മാതാപിതാക്കൾ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചും ഓർമിപ്പിക്കുന്നു, താമരശേരി രൂപതാധ്യക്ഷൻ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. മനുഷ്യനോടുള്ള സ്നേഹത്തെപ്രതി ഈശോ സ്ഥാപിച്ച പരിശുദ്ധ കുർബാനയെന്ന കൂദാശയോടുള്ള അവഹേളനമാണ് സാത്താൻ ആരാധകരുടെ ആരാധനാരീതി. കാഴ്ചയർപ്പിക്കപ്പെടുന്ന ഓസ്തി ഈശോയുടെ ശരീരമായി മാറുന്നതും മുന്തിരിച്ചാറ് ഈശോയുടെ രക്തമായിത്തീരുന്നതുമാണ് വിശുദ്ധ കുർബാനയർപ്പണത്തിൽ സംഭവിക്കുന്ന അത്ഭുതം. ഇപ്രകാരം കൂദാശ ചെയ്യപ്പെട്ട തിരുവോസ്തിയിൽ ഈശോയുടെ യഥാർത്ഥ സാന്നിധ്യമാണുള്ളത്. കൂദാശചെയ്യപ്പെട്ട
Don’t want to skip an update or a post?