Follow Us On

22

February

2025

Saturday

  • അധികാരികള്‍ക്ക് കാര്‍ക്കശ്യം  ഉണ്ടെങ്കില്‍ റാഗിങ്ങ് വീരന്മാര്‍ തനിയെ ഒതുങ്ങും

    അധികാരികള്‍ക്ക് കാര്‍ക്കശ്യം ഉണ്ടെങ്കില്‍ റാഗിങ്ങ് വീരന്മാര്‍ തനിയെ ഒതുങ്ങും0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളത്തിലെ കാമ്പസുകളില്‍ റാഗിങ്ങ് ഒരു വലിയ പ്രശ്‌നമായിരുന്നു. എന്നാല്‍ പല കാരണങ്ങള്‍കൊണ്ട്, പതുക്കെ പതുക്കെ ഈ ദുഷ്ടസംസ്‌കാരം മന്ദീഭവിക്കുകയോ നില്ക്കുകയോ ചെയ്തു. എന്നാല്‍ ചെറിയ ചെറിയ അഭ്യാസങ്ങള്‍ പലയിടത്തും നടന്നുകൊണ്ടുമിരുന്നു. ഇപ്പോള്‍ വീണ്ടും റാഗിങ്ങ് പ്രശ്‌നം ഉയര്‍ന്നുവന്നിരിക്കുന്നു. കോട്ടയം മെഡിക്കല്‍ കോളജിനോട് അനുബന്ധിച്ചുള്ള നഴ്‌സിങ്ങ് കോളജില്‍ നടന്ന ഭയാനകവും ക്രൂരവും നിന്ദ്യവുമായ റാഗിങ്ങ് വാര്‍ത്തകള്‍ നമ്മെയും ഞെട്ടിക്കുന്നു. റാഗിങ്ങ് വീരന്മാര്‍ ചെയ്ത ക്രൂരകൃത്യങ്ങളുടെ വിവരണങ്ങള്‍

  • ജിംനേഷ്യങ്ങളിലെ  സര്‍വ്വേകള്‍ പറയുന്നത്….

    ജിംനേഷ്യങ്ങളിലെ സര്‍വ്വേകള്‍ പറയുന്നത്….0

    ജിതിന്‍ ജോസഫ് പൂച്ചയെ ചാക്കില്‍ കെട്ടി കളയാന്‍ കൊണ്ടുപോയ ഒരു കഥ ഇങ്ങനെയാണ്, ചാക്കില്‍ കെട്ടി ദൂരെ എവിടെയോ കളഞ്ഞ പൂച്ച തിരിച്ചെത്തിയിട്ടും കളയാന്‍ പോയ ആള്‍ തിരിച്ചെത്തിയില്ല. ഇന്ന് പലരുടെ സ്ഥിതിയും ഇതിന് വിപരീതമല്ല. എടുക്കുന്ന തീരുമാനങ്ങളും തിരുത്തിക്കുറിക്കലുകളും എല്ലാം ഏറെക്കുറെ ഇതിനു സമാനം തന്നെ. അവയൊന്നും ദീര്‍ഘകാലം നിലനില്‍ക്കുന്നില്ല, എല്ലാം ക്ഷണികമാണ്. പൂച്ച തന്നെ വേണ്ടിവരും ചിലപ്പോള്‍ തിരിച്ച് വീട്ടിലേക്കുള്ള വഴി കാണിച്ചു തരുവാന്‍. മനുഷ്യന്റെ ചായ്‌വ് അത് ആദ്യം മുതല്‍ക്കേ തിന്മയിലേക്കാണ്. എത്ര

  • വെളിച്ചത്തിന്  എന്തൊരു വെളിച്ചം!

    വെളിച്ചത്തിന് എന്തൊരു വെളിച്ചം!0

    അഡ്വ. ഫ്രാന്‍സീസ് വള്ളപ്പുര സി.എം.ഐ ക്രിസ്മസ് കാലത്ത് വിശുദ്ധ ചാവറപ്പിതാവിന്റെ മനസ് ഒരു കലാകാരന്റെ ഭാവനയ്‌ക്കൊത്ത് സഞ്ചരിച്ചപ്പോഴാണ് മലയാളത്തില്‍ ഇടയനാടകങ്ങള്‍ (എക്‌ലോഗ്) എന്ന കലാസൃഷ്ടി രൂപംകൊണ്ടത്. സെമിനാരിക്കാര്‍ക്കുവേണ്ടി ക്രിസ്മസ് കഴിഞ്ഞ് ദനഹത്തിരുനാള്‍ വരെ അവതരിപ്പിക്കാന്‍ പത്തു നാടകരൂപത്തിലുള്ള കലാപരിപാടി സജ്ജമാക്കി. ‘ഇടയനാടകങ്ങള്‍’ എന്ന പേരില്‍ അവ അറിയപ്പെടുന്നത്. പത്തു ദിവസവും പുല്‍ക്കൂടിനു മുമ്പിലാണ് മുപ്പതു മിനിട്ട് നീണ്ടുനില്ക്കുന്ന ഈ കലാപരിപാടി അവതരിപ്പിക്കുക. കേരളസാഹിത്യ അക്കാദമി, ജോണ്‍ പോളിന്റെ ആമുഖക്കുറിപ്പോടുകൂടി അഞ്ച് എക്‌ലോഗുകള്‍ പ്രകാശനം ചെയ്തിട്ടുണ്ട്. അവശേഷിക്കുന്ന അഞ്ചെണ്ണം

  • അമേരിക്ക ഫസ്റ്റ്‌

    അമേരിക്ക ഫസ്റ്റ്‌0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്തും അമേരിക്കന്‍ പ്രസിഡന്റായി ചുമതല ഏറ്റശേഷവും ഡൊണാള്‍ഡ് ട്രംപ് ഉപയോഗിക്കുന്ന ഒരു സന്ദേശവചനമാണ് ‘ആദ്യം അമേരിക്ക’ (അമേരിക്ക ഫസ്റ്റ്). ട്രംപ് അല്ല ഈ മുദ്രാവാക്യം ആദ്യം ഉപയോഗിച്ചത്. ആദ്യം ഇത് ഉപയോഗിച്ചത് 1916-ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പുകാലത്ത്, പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന വുഡ്‌റോ വില്‍സണ്‍ ആണ്. ട്രംപ് വന്നപ്പോള്‍ ഈ ആശയത്തെയും മുദ്രാവാക്യത്തെയും പൊടി തട്ടിയെടുത്ത് ശക്തമായി അവതരിപ്പിച്ചു. എന്തുകൊണ്ടാണ് അമേരിക്ക ഫസ്റ്റ് എന്ന്

  • സൈബര്‍ ക്വട്ടേഷനുകള്‍

    സൈബര്‍ ക്വട്ടേഷനുകള്‍0

     ജോസഫ് മൂലയില്‍ സോഷ്യല്‍ മീഡിയകള്‍ വലിയ സാധ്യതയായിരുന്നു പൊതുസമൂഹത്തിന്റെ മുമ്പില്‍ തുറന്നുവച്ചത്. സ്വന്തം അഭിപ്രായങ്ങള്‍ ധൈര്യമായി പറയാനുള്ള പ്ലാറ്റ്‌ഫോമാണ് അതിലൂടെ ലഭിച്ചത്. മാധ്യമങ്ങള്‍ മൂടിവയ്ക്കാന്‍ ശ്രമിച്ചതോ മറ്റു താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി വളച്ചൊടിക്കാന്‍ പരിശ്രമിച്ചതോ ആയ വിഷയങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ചയാകാനും തീരുമാനങ്ങള്‍ എടുക്കാന്‍ അധികാരികള്‍ നിര്‍ബന്ധിതരാകുകയും ചെയ്ത നിരവധി സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. ജനവിരുദ്ധമായ നിയമനിര്‍മാണങ്ങളില്‍നിന്ന് അധികാരികള്‍ക്ക് പിന്‍വലിയേണ്ടി വരുകയും ചെയ്തിട്ടുണ്ട്. ചില നിയമപരിഷ്‌ക്കരണങ്ങളെക്കുറിച്ചുള്ള ആലോചനകള്‍ പുറത്തുവന്നപ്പോള്‍ അതിനെതിരെ വ്യാപകമായ ട്രോളുകള്‍ ഇറങ്ങിയതിനെ തുടര്‍ന്ന് ഗവണ്‍മെന്റുകള്‍ മുട്ടുമടക്കിയിരുന്നു. വലിയ

  • മലയാളിയുടെ മാറുന്ന  ഭക്ഷണശീലങ്ങള്‍

    മലയാളിയുടെ മാറുന്ന ഭക്ഷണശീലങ്ങള്‍0

    ഡോ. സിബി മാത്യൂസ് (ലേഖകന്‍ മുന്‍ ഡിജിപിയാണ്) ”കാലം മാറിവരും, കാറ്റിന്‍ ഗതിമാറും കടല്‍വറ്റി കരയാകും, കര പിന്നെ കടലാകും കഥയിതു തുടര്‍ന്നു വരും…” എന്നൊക്കെയുള്ള കവിഭാവന, മലയാളിയുടെ ഭക്ഷണരീതികളെക്കുറിച്ചും സത്യമാണ്. ഏതാണ്ട് 50-60 വര്‍ഷംമുമ്പ് അരിയാഹാരം (ചോറ്, കഞ്ഞി) തന്നെയായിരുന്നു ദിവസേന മൂന്നുനേരവും സാധാരണ ജനങ്ങള്‍ കഴിച്ചിരുന്നത്. ഒന്നോ രണ്ടോ കറികളുമുണ്ടാകും. ചിലപ്പോള്‍ ചമ്മന്തി മാത്രമായിരിക്കും. വന്‍കിട ഹോട്ടലുകള്‍ ചില നഗരങ്ങളില്‍മാത്രം. ഗ്രാമപ്രദേശങ്ങളിലാകട്ടെ, ജനങ്ങള്‍ സാധാരണ ചായക്കടയില്‍നിന്നും ആവി പറക്കുന്ന പുട്ടും കടലയും അല്ലെങ്കില്‍ ഇഡ്ഡലി,

  • മാര്‍പാപ്പക്കെതിരെയുള്ള  വ്യാജപ്രചാരണങ്ങളുടെ ലക്ഷ്യമെന്ത്?

    മാര്‍പാപ്പക്കെതിരെയുള്ള വ്യാജപ്രചാരണങ്ങളുടെ ലക്ഷ്യമെന്ത്?0

    ഡോ. ആന്റണി പോള്‍ ആത്മീയ നേതാവ് എന്നതിനേക്കാളുപരി ലോക നേതാവ് എന്ന നിലയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ ലോകം വീക്ഷിക്കുന്നത്. രാഷ്ട്രീയവും സാംസ്‌കാരികവും പാരിസ്ഥിതികവും സാമൂഹികവും എന്നിങ്ങനെ എല്ലാ വിഷയത്തിലും പാപ്പയുടെ വാക്കുകളെ ലോകം താല്പര്യത്തോടെ ശ്രവിക്കുന്നു. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ എന്ന സ്ഥാനം ഫ്രാന്‍സിസ് പാപ്പ അലങ്കരിച്ചു തുടങ്ങിയ 2013 മുതല്‍ കത്തോലിക്കാ സഭയുടെ വീക്ഷണങ്ങളെയും നിലപാടുകളെയും പ്രബോധനങ്ങളെയും ആഗോള മതേതര സമൂഹം കൂടുതല്‍ അടുത്തറിഞ്ഞു തുടങ്ങി. ചുരുങ്ങിയ കാലങ്ങള്‍ക്കൊണ്ടാണ് അനിഷേധ്യനായ ഒരു ലോക നേതാവ് എന്ന

  • രണ്ടാം വത്തിക്കാന്‍  കൗണ്‍സില്‍ ഒരു പുനര്‍വായന

    രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഒരു പുനര്‍വായന0

    ഫാ. ഫ്രാന്‍സിസ് തോണിപ്പാറ സിഎംഐ പൗരസ്ത്യ കത്തോലിക്കാ സഭകളെക്കുറിച്ചുള്ള രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഔദ്യോഗിക പ്രമാണരേഖയാണ് ഓറിയന്റൊലിയും എക്ലേസിയാരും (ഒ.ഇ). 1964 നവംബര്‍ 21-ന് വിശുദ്ധ പോള്‍ ആറാമന്‍ മാര്‍പാപ്പ ജനതകളുടെ പ്രകാശം (എല്‍.ജി) എന്ന തിരുസഭയെ സംബന്ധിച്ച ഡോക്മാറ്റിക്ക് കോണ്‍സ്റ്റിറ്റിയൂഷനും സഭൈക്യത്തെ സംബന്ധിച്ച പ്രമാണരേഖയും പൗരസ്ത്യ കത്തോലിക്കാ സഭകളെക്കുറിച്ചുള്ള പ്രമാണരേഖയും വിളംബരം ചെയ്തത് കത്തോലിക്കാ സഭയുടെ സഭാശാസ്ത്രപഠനത്തിലെ ഒരു നാഴികക്കല്ലാണ്. പൗരസ്ത്യ സഭകളെ സംബന്ധിച്ചുള്ള പ്രമാണരേഖയ്ക്ക് ഭാരതസഭയില്‍ കൂടുതല്‍ പ്രാധാന്യമുണ്ട്. കാരണം മൂന്ന് വ്യത്യസ്ത പാരമ്പര്യങ്ങളുള്ള

Don’t want to skip an update or a post?