Follow Us On

27

July

2024

Saturday

  • പുസ്തകം വായിച്ച്  മാനസാന്തരപ്പെട്ട ഘാതകന്‍

    പുസ്തകം വായിച്ച് മാനസാന്തരപ്പെട്ട ഘാതകന്‍0

    ഏകാന്ത തടവിന് വിധിക്കപ്പെട്ട കൊടുംകുറ്റവാളിയായിരുന്നു ജാക്വസ് ഫെഷ്. സാധാരണയായി ഏകാന്ത തടവിന് വിധിക്കപ്പെട്ടവര്‍ നിരാശയില്‍ അകപ്പെട്ട് മാനസികാരോഗ്യം നശിച്ച അവസ്ഥയിലാണ് ജയിലില്‍ നിന്ന് പുറത്തുവരുക. എന്നാല്‍ ഫെഷ് ജയിലിലായിരുന്ന ഒരു ദിവസം അദ്ദേഹം അനുഭവിച്ചുകൊണ്ടിരുന്ന നിരാശയും വെറുപ്പും മാറി, കരുണയും ക്ഷമയും സ്‌നേഹവും കൊണ്ട് നിറയാന്‍ തുടങ്ങി. 1954 ഒക്‌ടോബര്‍ മാസമായിരുന്നു അത്. പരിശുദ്ധ അമ്മയെക്കുറിച്ചുള്ള ഒരു പുസ്തകം വായിക്കാനിടയായതാണ് ഫെഷിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ആ അനുഭവം അദ്ദേഹം ഇപ്രകാരം കുറിച്ചുവച്ചു, ”ആ പുസ്തകം വായിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍

  • തീറെഴുതി കൊടുക്കാത്ത അവകാശം

    തീറെഴുതി കൊടുക്കാത്ത അവകാശം0

     ഫാ. മാത്യു ആശാരിപറമ്പില്‍ ക്രൈസ്തവ ഭൂരിപക്ഷമുള്ള തൃശൂരില്‍നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി ജയിച്ചതില്‍ ക്രൈസ്തവ സമുദായത്തിനുള്ള പങ്കിനെക്കുറിച്ച് പല വ്യാഖ്യാനങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. അത് ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരണമെന്ന ആഗ്രഹംകൊണ്ടോ മോദിഭരണം നല്ലതായതുകൊണ്ടോ അല്ലെന്ന് മുഖവുരയായി പ്രഖ്യാപിക്കണമെന്ന് വിചാരിക്കുന്നു. ഭാരതത്തെ ഹൈന്ദവരാജ്യമാക്കാന്‍ ദൃഢപ്രതിജ്ഞയെടുത്ത സവര്‍ക്കര്‍ തുടക്കംകുറിച്ച ആര്‍എസ്എസിന്റെ ഹൈന്ദവതീവ്രത നെഞ്ചിലേറ്റുന്ന രാഷ്ട്രീയപാര്‍ട്ടിയാണ് ബിജെപി. നരേന്ദ്രമോദി എന്ന വ്യക്തിയുടെ ഇമേജും വാക്വിലാസവും നേതൃത്വകഴിവും വികസനത്തിനുവേണ്ടിയുള്ള പരിശ്രമവും തീര്‍ച്ചയായും അംഗീകരിക്കേണ്ടതുതന്നെയാണ്. എന്നാല്‍ ആര്‍എസ്എസ് നടപ്പിലാക്കുവാന്‍ ആഗ്രഹിക്കുന്ന തീവ്രഹിന്ദു

  • കലാപഭൂമിയിലെ  കൈവിളക്കുകള്‍

    കലാപഭൂമിയിലെ കൈവിളക്കുകള്‍0

    ഫാ. ബോബിറ്റ് പൈമ്പിള്ളിക്കുന്നേല്‍ എംഐ മണിപ്പൂരില്‍ കലാപം ആരംഭിച്ച സമയം. 2023 മെയ് മാസം നാലാം തിയതിയാണ് മേരി (യഥാര്‍ത്ഥ പേരല്ല)യുടെ ഗ്രാമം ആക്രമിക്കപ്പെട്ടത്. ഓടി രക്ഷപെടുകയല്ലാതെ വേറെ വഴികളില്ലായിരുന്നു. പൂര്‍ണ ഗര്‍ഭിണിയായ മേരി അമ്മയോടും സഹോദരങ്ങളോടുംകൂടി ഓടി എത്തിച്ചേര്‍ന്നത് ഒരു കൊടുംവനത്തിന്റെ നടുവിലാണ്. അവിടെവച്ച് അവള്‍ക്ക് പ്രസവവേദന ആരംഭിച്ചു. അങ്ങനെ അവരുടെ ആദ്യപുത്രന്‍ കാടിന് നടുവില്‍ മണിപ്പൂര്‍ സംഘര്‍ഷത്തിനിടയില്‍ ജനിച്ചുവീണു. ഈ അമ്മയും മകനും ഇപ്പോള്‍ കാംഗ്‌പോക്പി അഭയാര്‍ത്ഥി ക്യാമ്പിലാണ്. ഇത്തരം നിസഹായരായ അനേക മനുഷ്യര്‍ക്ക്

  • ഈ ‘ഒരുമിച്ചുള്ള ജീവിതം’  നമുക്ക് നല്ലതോ?

    ഈ ‘ഒരുമിച്ചുള്ള ജീവിതം’ നമുക്ക് നല്ലതോ?0

    ഡോ. ജോസ് ജോണ്‍ മല്ലികശ്ശേരി കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, കോഴിക്കോട് പ്രശസ്തമായ എഞ്ചിനീയറിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ യുവതിയും ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന ചെറുപ്പക്കാരനും നടത്തിയ, വര്‍ഷങ്ങള്‍ നീണ്ട ലിവിങ് ടുഗെതെര്‍ കൊലപാതകത്തിലെത്തിയത് എല്ലാ പത്രങ്ങളും വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തതാണല്ലോ. തിരുവനന്തപുരം സ്വദേശികളായ ഈ ജോഡി, കോഴിക്കോട്ട് ഒരു വാടകവീട്ടിലാണ് ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ താമസിച്ചത്; അവരുടെ വീട്ടുകാരും നാട്ടുകാരും അറിയാതെ. യുവതി ഉന്നതകുലജാതയും യുവാവ് പട്ടികജാതിക്കാരനും. സ്വസമുദായത്തില്‍നിന്ന് നല്ല ഒരു ആലോചന വന്നപ്പോള്‍ യുവതി വീട്ടുകാരോട് കല്യാണത്തിന് സമ്മതം

  • കേരളത്തിന്റെ സന്തോഷ സൂചിക  എത്രയായിരിക്കും?

    കേരളത്തിന്റെ സന്തോഷ സൂചിക എത്രയായിരിക്കും?0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) 2012 മുതല്‍ എല്ലാ വര്‍ഷവും ഐക്യരാഷ്ട്ര സഭ ലോക സന്തോഷസൂചിക (വേള്‍ഡ് ഹാപ്പിനെസ് ഇന്‍ഡക്‌സ്) പ്രസിദ്ധീകരിക്കുന്നുണ്ട്. ഓരോ രാജ്യത്തിലെയും ജനങ്ങള്‍ അനുഭവിക്കുന്ന സന്തോഷത്തിന്റെ അളവിന്റെ അടിസ്ഥാനത്തില്‍ അവര്‍ രാജ്യങ്ങളെ റാങ്ക് ചെയ്യുകയാണ് ചെയ്യുന്നത്. 10-ല്‍ ആണ് മാര്‍ക്ക്. മാര്‍ക്ക് ഇടുന്നത് ആറ് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ്. ഈ ആറ് കാര്യങ്ങള്‍ അഥവാ മാനദണ്ഡങ്ങള്‍ ഇവയാണ്. 1. സാമൂഹ്യ പിന്തുണ 2. ആളോഹരി വരുമാനം 3. ആരോഗ്യസ്ഥിതി 4. സ്വാതന്ത്ര്യം

  • കാന്‍സറിനെ തോല്‍പ്പിച്ച സ്‌നേഹഗാഥ

    കാന്‍സറിനെ തോല്‍പ്പിച്ച സ്‌നേഹഗാഥ0

    ടി.ദേവപ്രസാദ് കോളജ് അധ്യാപികയായ ഭാര്യ. പത്രപ്രവര്‍ത്തകനായ ഭര്‍ത്താവ്. മിടുക്കിയായ മകളും മിടുക്കനായ മകനും. പള്ളിയോടും പട്ടക്കാരോടും ചേര്‍ന്നു ജീവിക്കുന്ന ദൈവഭയമുള്ള കുടുംബം. അശനിപാതം പോലെ അവിടുത്തെ അമ്മയെ കാന്‍സര്‍ പിടികൂടുന്നു. പതിനഞ്ചു വര്‍ഷം അവര്‍ ഒന്നിച്ചു നിന്ന് ആ മഹാരോഗത്തോട് പടവെട്ടി. 2005 മുതല്‍ 2020 ഓഗസ്റ്റ് 20 വരെ. അവസാനം കാന്‍സറിനെ പരാജയപ്പെടുത്തി ആ അമ്മ ഏറെ സംതൃപ്തിയോടെ തന്നെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഭര്‍ത്താവിന്റെയും മക്കളുടെയും ഹൃദയത്തിലേക്ക് താമസം മാറ്റി. ആ കഥയാണ് പാലാ അല്‍ഫോന്‍സാ

  • ബെസ്റ്റിയും ക്രഷും അതിനിടയില്‍ കര്‍ത്താവും

    ബെസ്റ്റിയും ക്രഷും അതിനിടയില്‍ കര്‍ത്താവും0

    ഫാ. ജോബി പുളിക്കക്കുന്നേല്‍ (ലേഖകന്‍ ഇടുക്കി രൂപതാ മതബോധന വിഭാഗം അസിസ്റ്റന്റ് ഡയറക്ടറാണ്). എറണാകുളത്ത് കോളജില്‍ പഠിക്കുന്ന കാലം. ഞായറാഴ്ച ദൈവാലയത്തിലെ തിരക്കുകളെല്ലാം കഴിഞ്ഞ് വൈകുന്നേരം നടക്കാന്‍ ഇറങ്ങിയതായിരുന്നു. പാര്‍ക്കിലെത്തിയപ്പോള്‍ കോളജില്‍ പഠിക്കുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന ഒരു സംഘം അവിടെ എത്തി. ആ സംഘത്തിലെ ഒരു പെണ്‍കുട്ടി എന്നെ വിളിച്ചു. ”ഫാദര്‍ ഞങ്ങളുടെ കോളജില്‍ എംഎയ്ക്കു പഠിക്കുന്നതല്ലേ? കോളജില്‍വച്ച് ഞാന്‍ കണ്ടിട്ടുണ്ട്. ഞങ്ങളുടെ പെയിംഗ് ഗസ്റ്റ് ഹോസ്റ്റലിലെ കുറച്ചു ഫ്രണ്ട്സ് ഫാദറിന്റെ കൂടെയാണ് പഠിക്കുന്നത്.” അവള്‍ പറഞ്ഞു.

  • മകന്റെ മരണവാര്‍ത്ത  മൂന്‍കൂട്ടി അറിഞ്ഞ അമ്മ

    മകന്റെ മരണവാര്‍ത്ത മൂന്‍കൂട്ടി അറിഞ്ഞ അമ്മ0

    മരണത്തെ മുഖാമുഖം കണ്ട ആ നിമിഷത്തില്‍ പ്രാര്‍ത്ഥിച്ചതുപോലെ അത്ര ആത്മാര്‍ത്ഥമായി ഡോ. മേരി നീല്‍ ഒരിക്കലും പ്രാര്‍ത്ഥിച്ചിട്ടില്ല. ‘അങ്ങയുടെ ഹിതം എന്റെ ജീവിതത്തില്‍ നിറവേറട്ടെ’എന്ന പ്രാര്‍ത്ഥനയിലൂടെ നീല്‍ തന്റെ ജീവിതം മുഴുവന്‍ ദൈവത്തെ ഭരമേല്‍പ്പിക്കുകയായിരുന്നു. കയാക്കിംഗ് ട്രിപ്പിനിടയില്‍ വെള്ളച്ചാട്ടത്തില്‍ പെട്ട് ബോട്ട് സഹിതം വെള്ളത്തിനടിയിലായ മേരി നീലിനെ ഏകദേശം ഇരുപത് മിനിറ്റിനുശേഷമാണ് ശേഷമാണ് സുഹൃത്തുക്കള്‍ പുറത്തെടുക്കുന്നത്. സാധാരണ ഒരു മനുഷ്യന് ഒരിക്കലും വെള്ളത്തിനടിയില്‍ അതിജീവിക്കാന്‍ കഴിയാത്ത അത്ര സമയത്തിന് ശേഷം… വെള്ളത്തിനടിയില്‍ വച്ച് ആ പ്രാര്‍ത്ഥന ചൊല്ലി

Don’t want to skip an update or a post?