Follow Us On

01

February

2025

Saturday

  • പ്രത്യാശയുടെ തീര്‍ത്ഥാടകര്‍

    പ്രത്യാശയുടെ തീര്‍ത്ഥാടകര്‍0

     ബിഷപ് ഡോ. അലക്‌സ് വടക്കുംതല സന്താന്‍ ഡിസൂസയെ ഒരിക്കല്‍ കണ്ടാല്‍, പരിചയപ്പെട്ടാല്‍, പെട്ടെന്നങ്ങ് മറക്കാനാവില്ല. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ കേന്ദ്ര കാര്യാലയമായ ഡല്‍ഹിയിലെ സിബിസിഐ സെന്ററില്‍ ദീര്‍ഘകാലം റിസപ്ഷനിസ്റ്റായിരുന്നു സന്താന്‍. വെറും രണ്ടര അടി ഉയരമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഒരു ജീവിതത്തിനപ്പുറം വലിപ്പമുള്ള പ്രാഭവം ആ മനുഷ്യനുണ്ടായിരുന്നു! 1986-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ സിബിസിഐ സെന്റര്‍ സന്ദര്‍ശിച്ചപ്പോള്‍ പാപ്പയെ സ്വീകരിക്കാന്‍ ഒരു ചുവന്ന റോസാപ്പൂവുമായി മുന്‍നിരയില്‍ സന്താന്‍ ഉണ്ടായിരുന്നു. സന്താനെ കണ്ടപാടെ, പാപ്പ, പിതൃസഹജമായ

  • പ്രതികളെ തൂക്കിക്കൊന്നാലും  നീതി കിട്ടില്ല

    പ്രതികളെ തൂക്കിക്കൊന്നാലും നീതി കിട്ടില്ല0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) പ്രധാനപ്പെട്ട പല കൊലപാതക കേസുകളിലെയും വിധി വരുമ്പോള്‍ രണ്ടുതരം അഭിപ്രായങ്ങള്‍ പുറത്തുവരാറുണ്ട്. ഒന്നാമത്തെ പ്രതികരണം ഇതാണ്: ഇരകള്‍ക്ക് നീതി കിട്ടി. രണ്ടാമത്തെ പ്രതികരണം ഇരകള്‍ക്ക് നീതി കിട്ടിയില്ല. പ്രതികളെ തൂക്കിക്കൊല്ലാന്‍ വിധിച്ചാല്‍ നീതി കിട്ടി എന്നു പറയും. പക്ഷേ എന്റെ ചോദ്യം ഇതാണ്: പ്രതികളെ തൂക്കിക്കൊന്നാലും ഇരകള്‍ക്ക് നീതി കിട്ടുമോ? ഇതു കോടതിയെയോ ജഡ്ജിയെയോ കുറ്റം പറയാനല്ല. കോടതികള്‍ക്ക് രാജ്യത്തെ നിയമം അനുസരിച്ചേ വിധിക്കാന്‍ കഴിയൂ. നിയമമനുസരിച്ച്

  • വെറുപ്പ് സുവിശേഷമല്ല

    വെറുപ്പ് സുവിശേഷമല്ല0

      ഫാ. മാത്യു ആശാരിപറമ്പില്‍   ഭരണഘടനയെന്ന സുന്ദരസ്വപ്‌നം സ്വതന്ത്രഭാരതം സാക്ഷാത്കരിച്ചതിന്റെ എഴുപത്തിയഞ്ചാം വര്‍ഷം ഈ ദിനങ്ങളില്‍ ആഘോഷിക്കുകയാണ്. ഭാരതത്തിലെ ജനങ്ങള്‍ ഈ രാജ്യത്തെ ജനാധിപത്യ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിച്ചുകൊണ്ട് സോഷ്യലിസത്തിന്റെയും മതേതരത്വത്തിന്റെയും ആത്മാവിനെ പുണരുന്നുവെന്ന് പ്രഖ്യാപിച്ച പുണ്യപുസ്തകമാണ് ഭരണഘടന. ഈ ദിനങ്ങളില്‍ ആ ശ്രേഷ്ഠഗ്രന്ഥം കൂടുതല്‍ സംസാരവിഷയമാകുന്നത് നാം ശ്രദ്ധിക്കുന്നു. പ്രധാനമന്ത്രി, ഭരണഘടനയെ തലതാഴ്ത്തി പ്രണമിക്കുന്നതും പാര്‍ലമെന്റ് അംഗങ്ങള്‍ ഈ ഗ്രന്ഥം ഉയര്‍ത്തിപ്പിടിച്ച് പ്രതിജ്ഞയെടുക്കുന്നതും പ്രസംഗിക്കുന്നതും നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. ഏഴു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഭരണഘടന

  • വയനാടിന്റെ പുതിയ  എംപിക്ക് ഒരു തുറന്ന കത്ത്‌

    വയനാടിന്റെ പുതിയ എംപിക്ക് ഒരു തുറന്ന കത്ത്‌0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) വയനാട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ പുതിയ എംപിയായി തിരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക ഗാന്ധിക്ക് ആശംസകളും പ്രാര്‍ത്ഥനകളും! ഇത്രയും ഭൂരിപക്ഷത്തോടെ പ്രിയങ്ക ജയിച്ചതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. പരമ്പരാഗതമായി വയനാട് കോണ്‍ഗ്രസ് മണ്ഡലമാണ്. നെഹ്‌റു കുടുംബത്തോടും പ്രിയങ്ക ഗാന്ധിയോടുമുള്ള ആളുകളുടെ പ്രത്യേക സ്‌നേഹവും പരിഗണനയും മറ്റൊരു കാരണമാണ്. എന്നാല്‍ അതിനെക്കാള്‍ പ്രധാനമായ ഒരു കാര്യം ഇതാണ്: പ്രിയങ്കഗാന്ധി ജയിച്ചുവന്നാല്‍ മണ്ഡലത്തിന് പല ഗുണങ്ങളും ഉണ്ടാകുമെന്ന ജനങ്ങളുടെ ആശയും പ്രത്യാശയും പ്രതീക്ഷയും. മറ്റ്

  • രാത്രിയില്‍ ആരുമറിയാതെ കടന്നുവന്ന മെത്രാന്‍…

    രാത്രിയില്‍ ആരുമറിയാതെ കടന്നുവന്ന മെത്രാന്‍…0

     അന്തോണി വര്‍ഗീസ് ഒരുകാലത്ത്~റോമന്‍ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്ന ഏഷ്യാമൈനര്‍ ഇന്ന് അനറ്റോളിയ എന്ന പേരിലാണ് അറിയപ്പെടുന്നത്. തുര്‍ക്കിയുടെ ഭാഗമായ ഈ പ്രദേശത്താണ് വിശുദ്ധ നിക്കോളാസ് ജനിച്ചത്. പാരമ്പര്യമനുസരിച്ച് എഡി 270 മാര്‍ച്ച് 15 -ന് ഏഷ്യാമൈനറിലെ ലിസിയയിലുള്ള പടാരയിലെ അനറ്റോലിയന്‍ തുറമുഖത്താണ് വിശുദ്ധന്റെ ജനനം. ഗ്രീക്ക് വംശജരായ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ധനികരായിരുന്നു. ഉത്തമ ക്രൈസ്തവ ശിക്ഷണത്തിലും ഭക്തിയിലും നിക്കോളാസിനെ വളര്‍ത്തിയ മാതാപിതാക്കള്‍ പക്ഷേ, നിക്കോളാസിന്റെ ചെറുപ്പത്തില്‍ തന്നെ പകര്‍ച്ചവ്യാധി പിടിപെട്ട് മരണത്തിന് കീഴടങ്ങി. പ്രായത്തില്‍ കവിഞ്ഞ പക്വതയില്‍ വളര്‍ന്ന

  • പരിശുദ്ധ ത്രിത്വവും  മറിയവും തമ്മിലുള്ള  ബന്ധം

    പരിശുദ്ധ ത്രിത്വവും മറിയവും തമ്മിലുള്ള ബന്ധം0

    പരിശുദ്ധാത്മാവ് സഭയെ വിശുദ്ധീകരിക്കാനുപയോഗിക്കുന്ന ദൈവവചനം, കൂദാശകള്‍, പ്രാര്‍ത്ഥനകള്‍ പോലുള്ള മാര്‍ഗങ്ങളില്‍ വളരെ സവിശേഷമായ ശ്രദ്ധ അര്‍ഹിക്കുന്ന ഒന്നാണ് മരിയന്‍ ഭക്തിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പരിശുദ്ധാത്മാവും കന്യകാമറിയവും തമ്മിലുള്ള ‘അതുല്യവും ശാശ്വതവുമായ അവിഭാജ്യ’ ബന്ധത്തെക്കുറിച്ച് പൊതുദര്‍ശനത്തോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് പാപ്പ വിശദീകരിച്ചത്. യേശുവിന്റെ അടുത്തേക്ക് നമ്മെ കൈപിടിച്ച് നയിക്കുന്ന അമ്മയാണ് മറിയമെന്ന് പാപ്പ പറഞ്ഞു. മറിയം ഒരിക്കലും തന്നിലേക്ക് വിരല്‍ ചൂണ്ടുന്നില്ല, അവള്‍ എല്ലായ്‌പ്പോഴും യേശുവിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇതാണ് മരിയഭക്തി. മറിയത്തിന്റെ കൈകളിലൂടെ യേശുവിലേക്ക്. മറിയം, സഭയുടെ

  • വിജയത്തിന്റെ  വഴിയില്‍

    വിജയത്തിന്റെ വഴിയില്‍0

    സണ്ണി കുറ്റിക്കാട്ട് സിഎംഐ നിരാശാഭരിതരും ആത്മഹത്യാമുനമ്പില്‍ നില്‍ക്കുന്നവരുമായ സ്ത്രീകളെ രക്ഷിക്കുന്നതിനായി ‘ടീ ആന്റ് കംഫര്‍ട്ട്’ എന്ന കൂട്ടായ്മയ്ക്ക് രൂപം നല്‍കിയ ഷാരോണ്‍ ആസ്റ്ററിന് കരുത്തേകിയത് ദുരിതങ്ങളായിരുന്നു. ജീവിതത്തിലെ ദുരിതാനുഭവങ്ങള്‍ ഒന്നിനു പുറകെ മറ്റൊന്നായി തന്നെ വേട്ടയാടിയപ്പോള്‍ ജീവിതം മടുത്ത് ഷാരോണ്‍ ഒരിക്കല്‍ ആത്മഹത്യ ചെയ്യാനായി ഇടംകൈയില്‍ ബൈബിളും വലംകൈയില്‍ ചെവിയോടു ചേര്‍ത്തുപിടിച്ച പിസ്റ്റളുമായി ഒരു നിമിഷം ശങ്കിച്ചുനിന്നു. മക്കളെ അടുത്ത വീട്ടിലാക്കിയ ഷാരോണ്‍ വെടിയൊച്ച പുറത്തുകേള്‍ക്കാതിരിക്കാനായി റേഡിയോ ഉച്ചത്തില്‍ ഓണ്‍ചെയ്ത് വച്ചിരുന്നു. അതില്‍ അപ്പോള്‍ നടന്നുകൊണ്ടിരുന്നത് ഒരു

  • കേട്ടാലും കേട്ടാലും കൊതി തീരാത്ത സ്വരം

    കേട്ടാലും കേട്ടാലും കൊതി തീരാത്ത സ്വരം0

    ഫാ. തോമസ് ആന്റണി പറമ്പി ‘എടീ, മക്കളെ പള്ളിയില്‍ പോകാന്‍ വിളിച്ചോ?’ ‘ഇതുവരേയും അവര്‍ എഴുന്നേറ്റില്ലേ?’ ‘എന്റെ മക്കളേ, നിങ്ങള്‍ ഇതുവരേയും റെഡിയായി ഇറങ്ങിയില്ലേ?’ ചെറുപ്രായത്തില്‍ വീട്ടില്‍ എല്ലാ ദിവസവും പ്രത്യേകിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ അതിരാവിലെ കേട്ടിരുന്ന അപ്പന്റെ സ്വരമാണ് മുകളില്‍ കുറിച്ചത്. പള്ളിയില്‍ കുര്‍ബാനയ്ക്കു പോകാനുള്ള കാര്യം മൂന്നും നാലും പ്രാവശ്യം പറഞ്ഞിരുന്ന അപ്പനെയാണ് യോഹന്നാന്‍ 21 :15 മുതല്‍ 19 വരെയുള്ള ഭാഗം വായിക്കുമ്പോള്‍ എന്റെ ഓര്‍മ്മയില്‍ വരാറുള്ളത്. ‘അവര്‍ക്കു സമയം അറിയാമല്ലോ’,’സമയമാകുമ്പോള്‍

Don’t want to skip an update or a post?