Follow Us On

15

June

2025

Sunday

  • ദുരന്തഭൂമികയില്‍നിന്നു  വിമോചിതമാകണം കേരളം

    ദുരന്തഭൂമികയില്‍നിന്നു വിമോചിതമാകണം കേരളം0

    മാര്‍ ജോസ് പുളിക്കല്‍ (കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍)     അരുംകൊലകളുടെയും ക്രൂരപീഡനങ്ങളുടെയും ദുര്‍വിശേഷങ്ങളുമായിട്ടാണ് കാലിക കേരളം എന്നുമുണരുന്നത്. ഈ മലയാളക്കര നടന്നുനീങ്ങുന്നതു ദുരന്തഭൂമികയിലേക്കാണോ എന്ന ചോദ്യം പ്രസക്തമാകുന്നു. മൃഗീയപീഡനങ്ങളും ക്രൂരമായ കാമ്പസ് റാഗിംഗുകളും അഴിഞ്ഞാടുമ്പോള്‍ മറുവശത്ത് ഞെട്ടിക്കുന്ന കൊലപാതകങ്ങള്‍ പട്ടാപ്പകല്‍പോലും നമ്മുടെ നാട്ടില്‍ വര്‍ദ്ധമാനമാകുന്നു. പ്രതിസന്ധികളുടെ നടുവില്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം റയില്‍വേ ട്രാക്കില്‍ ജീവനൊടുക്കിയ അമ്മയുടെ കണ്ണീരോര്‍മ്മയും മുമ്പിലുണ്ട്. യുവതയ്‌ക്കെന്തുപറ്റി? സ്വന്തം മാതാപിതാക്കള്‍ ഉള്‍പ്പെടുന്ന കുടുംബാംഗങ്ങളെ നിഷ്‌ക്കരുണം കൊലപ്പെടുത്തുന്ന മക്കള്‍! റാഗിംഗ് എന്ന അനാവശ്യ വിനോദം കാടുകയറി ഭീകരരൂപം

  • കാതുകളില്‍ മുഴങ്ങുന്ന  ഒരമ്മയുടെ വിലാപം

    കാതുകളില്‍ മുഴങ്ങുന്ന ഒരമ്മയുടെ വിലാപം0

    ജിംബിള്‍ തുരുത്തൂര്‍ ‘എനിക്ക് ഇവനെ ഇനി വേണ്ട സാറേ, ഇവന്‍ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ.’ പോലീസ് സ്റ്റേഷനു മുന്നില്‍ മകന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് അധ്യാപികയായ അമ്മയുടെ കണ്ഠമിടറിയ വിങ്ങലുകള്‍ ഇപ്പോഴും എന്റെ ചെവിയില്‍ മുഴങ്ങുന്നുണ്ട്. മികച്ച അധ്യാപികയെന്ന പേരെടുത്ത ആ അമ്മ, വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ അഭാവത്തിലും മകനെയും മകളെയും മികച്ചവരായി വളര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മക്കളെ ഇത്രയധികം സ്‌നേഹിക്കരുതെന്ന് സഹപ്രവര്‍ത്തകര്‍ പോലും പലപ്പോഴും ഓര്‍മപ്പെടുത്തിയിട്ടുണ്ട്. പക്ഷേ അവര്‍ അതൊന്നും കാര്യമാക്കിയില്ല. ഒരു സായംസന്ധ്യയില്‍ പോലീസ് സ്റ്റേഷനില്‍

  • വനംവകുപ്പ് സമാന്തര ഭരണകൂടമോ?

    വനംവകുപ്പ് സമാന്തര ഭരണകൂടമോ?0

    സ്വന്തം ലേഖകന്‍ കേരളത്തിലെ വനം വകുപ്പ് സമാന്തര ഭരണകൂടമായി മാറുകയാണോ എന്ന് സംശയം ജനിപ്പിക്കുന്ന സംഭവങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. മലയോര മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം വനം വകുപ്പിനുണ്ടെങ്കിലും ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് വന്യമൃഗങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥരും ഒരുപോലെ തടസം സൃഷ്ടിക്കുകയാണ്. രാജപാത എന്നറിയപ്പെടുന്ന പഴയ ആലുവ-മൂന്നാര്‍ റോഡ് ഗതാഗതത്തിന് തുറന്നുനല്‍കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ജനമുന്നേറ്റ യാത്രയില്‍ അണിനിരന്ന കോതമംഗലം മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനും രാഷ്ട്രീയ നേതാക്കന്മാര്‍ക്കും പൊതുജനങ്ങള്‍ക്കുമെതിരെ കേസെടുത്തതാണ്

  • കാശ്മീരിലും കനവിലും  കരളിലും ക്രിസ്തു

    കാശ്മീരിലും കനവിലും കരളിലും ക്രിസ്തു0

    ബിഷപ് ഡോ. അലക്‌സ് വടക്കുംതല കുരിശില്‍ നിന്നിറങ്ങിയ ക്രിസ്തു കാശ്മീരിലെത്തി, ശിഷ്ടകാലം അവിടെ ജീവിച്ചു എന്ന ഒരു ഗവേഷണ പ്രബന്ധം ജര്‍മ്മന്‍ എഴുത്തുകാരന്‍ ഹോള്‍ഗര്‍ കെര്‍സ്റ്റന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘Jesus lived in India: His unknown life before and after the Crucifixion’ എന്നാണ് പുസ്തകത്തിന്റെ ശീര്‍ഷകം. 1973-ലാണ് ഇപ്രകാരം ഒരു കൗതുകവാര്‍ത്ത ഹോള്‍ഗറിനു കിട്ടിയത്. തുടര്‍ന്ന്, അതിന്റെ പിറകിലായി തന്റെ അന്വേഷണവും പഠനവും യാത്രകളും. റഷ്യന്‍ ചരിത്രകാരനായിരുന്ന നിക്കോളായ് നോട്ടോവിച്ച് 1887-ന്റെ അവസാനത്തോടെ കാശ്മീരില്‍

  • ദൈവമില്ലാത്ത സമാന്തര ലോകവും അവിടുത്തെ ‘എമ്പുരാനും’

    ദൈവമില്ലാത്ത സമാന്തര ലോകവും അവിടുത്തെ ‘എമ്പുരാനും’0

    വിനോദ് നെല്ലക്കല്‍ ‘ദൈവപുത്രന്‍ തന്നെ തെറ്റ് ചെയ്യുമ്പോള്‍ ചെകുത്താനെ അല്ലാതെ ആരെ ആശ്രയിക്കാന്‍, അല്ലേ?’ ഇപ്പോഴും വിവാദങ്ങള്‍ വിടാതെ പിന്തുടരുന്ന എമ്പുരാന്‍ എന്ന ചലച്ചിത്രത്തില്‍ നായക കഥാപാത്രം പറയുന്ന വാക്കുകളാണിവ. സിനിമയുടെ കഥാപശ്ചാത്തലമനുസരിച്ച്, ഒരു കാലഘട്ടത്തില്‍ ഒരു ജനത ദൈവമായി കണ്ടിരുന്ന വലിയൊരു നേതാവിന്റെ മകനും പിന്‍ഗാമിയുമായ വ്യക്തിയുടെ അപഭ്രംശമാണ് അവിടെ പരാമര്‍ശിക്കപ്പെടുന്നത്. എങ്കിലും, ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ടതും ബിബ്ലിക്കലുമായ നിരവധി അടയാളങ്ങളും ഡയലോഗുകളും സിനിമയില്‍ ആദ്യന്തം മിന്നിമറയുന്നത് വിവിധ കോണുകളില്‍നിന്ന് പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ദൈവനിഷേധം ഈ

  • വയനാട്ടിലെ ടൗണ്‍ഷിപ്പ് നിര്‍മാണം

    വയനാട്ടിലെ ടൗണ്‍ഷിപ്പ് നിര്‍മാണം0

    ഫാ. ജോസഫ് വയലില്‍ CMI (ചെയര്‍മാന്‍, ശാലോം ടി.വി) 2024 ജൂലൈ 30-ന് വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ, വെള്ളരിമല തുടങ്ങിയ സ്ഥലങ്ങളി ല്‍ ഉണ്ടായ കനത്തമഴ, മണ്ണിടിച്ചില്‍, പ്രളയം തുടങ്ങിയവയും അതിന്റെ ദുരന്തങ്ങളും എല്ലാവരുടെയും മനസുകളില്‍ ഉണ്ട്. ഈ ദുരന്തത്തില്‍ 1555 വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. 600 ഹെക്ടറോളം ഭൂമിയില്‍ ഉണ്ടായിരുന്നതെല്ലാം നശിച്ചു. നൂറുകണക്കിന് ആളുകള്‍ മരണപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക് പറ്റി. കുറെയാളുകളെ കാണാതായി. പതിനായിരത്തോളം മനുഷ്യരെങ്കിലും എല്ലാം നഷ്ടപ്പെട്ടവരായി. ആ സമയത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും സഹായങ്ങള്‍

  • ‘ലോകത്തിലെ ഏറ്റവും  ദയയുള്ള ന്യായാധിപന്‍’

    ‘ലോകത്തിലെ ഏറ്റവും ദയയുള്ള ന്യായാധിപന്‍’0

    രഞ്ജിത് ലോറന്‍സ് യുഎസ് നീതിന്യായ വ്യവസ്ഥയിലെ ഏറ്റവുമധികം തിരിച്ചറിയപ്പെടുന്ന മുഖങ്ങളിലൊന്നാണ് ജഡ്ജ് ഫ്രാങ്ക് കാപ്രിയോ. തന്റെ വിധികളില്‍ ദയയും അനുകമ്പയും ചേര്‍ത്തതിലൂടെ അനേകര്‍ക്ക് ആശ്വാസം നല്‍കിയ ഫ്രാങ്ക് കാപ്രിയോ ടെലിവിഷനിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും അനേകര്‍ക്ക് സുപരിചിതനാണ്. ഏകദേശം 40 വര്‍ഷക്കാലം, റോഡ് ഐലന്‍ഡിലെ പ്രധാന മുന്‍സിപ്പല്‍ കോടതിയില്‍ ജഡ്ജിയായി സേവനം ചെയ്ത അദ്ദേഹം തന്റെ എല്ലാ വിധികളിലും കരുണയുടെ അംശം കൂട്ടിച്ചേര്‍ത്തുകൊണ്ട് നിത്യവിധിയാളനായ യേശുവിന്റെ പ്രതിരൂപമായി മാറി. നാല് തവണ എമ്മി പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ‘കോട്ട് ഇന്‍

  • മറിയം  ദൈവകൃപയുടെ  ‘മാസ്റ്റര്‍പീസ്’

    മറിയം ദൈവകൃപയുടെ ‘മാസ്റ്റര്‍പീസ്’0

    മറിയം ‘ദൈവകൃപയുടെ’ മാസ്റ്റര്‍പീസും ‘വചനം ശ്രവിച്ചുകൊണ്ട് അനുകരിക്കാനുള്ള മാതൃക’യുമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജനറല്‍ ഓഡിയന്‍സിനോടനുബന്ധിച്ച് ‘യേശുക്രിസ്തു നമ്മുടെ പ്രത്യാശ’ എന്ന വിഷയത്തെക്കുറിച്ച് നേരത്തെ നടത്തിയ മതബോധനപരമ്പരയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. സമാധാനം നിന്നോടുകൂടെ എന്ന പരമ്പരാഗത ആശംസക്ക് പകരം മറിയത്തിന് സ്തുതിയുടെ ആശംസയാണ് ഗബ്രിയേല്‍ ദൈവദൂതന്‍ നല്‍കുന്നത്. രക്ഷാകരചരിത്രത്തിന് പ്രിയപ്പെട്ട ഒരു വാക്കാണിത്. കാരണം മിശിഹായുടെ വരവ് പ്രഖ്യാപിക്കുവാന്‍ പ്രവാചകന്മാര്‍ ഈ വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. (സെഫ. 3:14; ജോയേല്‍ 2:21 – 23, സക്കറിയ 9:9). കേട്ടിട്ടില്ലാത്ത

Don’t want to skip an update or a post?