കുടിയേറ്റത്തിന്റെ ഓര്‍മകള്‍...
- മുഖദർപ്പണം
- November 29, 2018
ഏലിയാമ്മ ജോസഫ് മുക്കാട്ട് മലബാറില്‍ എത്തിയിട്ട് ഏഴു പതിറ്റാണ്ട് കഴിഞ്ഞു. ഇപ്പോള്‍ എണ്‍പത്തിയഞ്ച് വയസായി. കുടിയേറ്റത്തിന്റെ നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയാണ്. എഴുപത്തിരണ്ടു കൊല്ലം മുമ്പ് തിരുവമ്പാടിക്കടുത്താണ് ആദ്യമെത്തിയത്. അതിനുമുമ്പേ അവിടെയെത്തിയ മൂത്ത സഹോദരന് കുഞ്ഞാഗസ്തിയും കുടുംബവും അവിടെയുണ്ടായിരുന്നു. അഞ്ചാംക്ലാസ് പഠനം കഴിഞ്ഞപ്പോഴെ പോരുകയായിരുന്നു. അക്കാലത്ത് അത് സാമാന്യം നല്ല വിദ്യാഭ്യാസമായിരുന്നു. ഏഴാം ക്ലാസ് കഴിഞ്ഞാല്‍ അധ്യാപികയായി ജോലി കിട്ടുമായിരുന്നു. മലബാര്‍ യാത്രയോടെ പഠനം മുടങ്ങി. കാട്ടുപ്രദേശത്ത് പള്ളിയോ സ്കൂളോ മറ്റ് സ്ഥാപനങ്ങളോ ഉണ്ടായിരുന്നില്ല. മുക്കത്ത് നായരുകൊല്ലി
പൗരോഹിത്യത്തിന്റെ സുവര്‍ണ ജൂബിലിയാഘോഷിക്കുന്ന ഫാ. അഗസ്റ്റിന് മംഗലം തന്റെ പൗരോഹിത്യ ജീവിതത്തില്‍ പ്രധാനമായും ഊന്നല്‍ കൊടുത്തത് ആധ്യാത്മിക ജീവിതത്തിന് കൂടുതല്‍ ഉണര്‍വുണ്ടാക്കുക എന്നതായിരുന്നു. 1968 ഡിസംബര്‍ 20-ന് മാര്‍ ജോര്‍ജ് ആലപ്പാട്ടില്‍നിന്നും തിരുപ്പട്ടം സ്വീകരിച്ചശേഷമാണ് ഫാ. അഗസ്റ്റിന് മംഗലം തന്റെ വൈദിക ജീവിതം ആരംഭിച്ചത്. കനകമല ദൈവാലയ വികാരിയായി സേവനം ചെയ്യുമ്പോഴാണ് തൃശൂര്‍ രൂപത വിഭജിച്ച് ഇരിഞ്ഞാലക്കുട രൂപത ഉണ്ടായത്. അഗസ്റ്റിനച്ചന് തൃശൂര്‍ രൂപത തിരഞ്ഞെടുത്തു. അക്കാലത്തൊരു ദൈവാലയത്തില്‍ വികാരിയായിരിക്കുമ്പോള്‍ ഇടവകയിലൊരു വിഭാഗം പ്രശ്നക്കാരായിരുന്നു. മുന്‍ വികാരിയെ
പതിമൂന്നാം വയസുമുതല്‍ അള്‍ത്താര ബാലനായി ആരംഭിച്ച സഭാശുശ്രൂഷകള് അറുപതിന്റെ നിറവിലും ദൈവത്തില്‍ ആശ്രയിച്ച് മുന്നോട്ടു പോകുകയാണ് ജോയിസ് മുക്കുടം. കുട്ടിക്കാലം മുതല്‍ വിവിധ ഭക്തസംഘടനകളിലൂടെ സഭയിലെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിത്തം വഹിച്ചിരുന്നു. 1990-ല്‍ സന്തോഷ് ടിയുടെ നേതൃത്വത്തില്‍ നടത്തിയ ക്രിസ്റ്റീന്‍ ട്രെയിനിങ്ങ് പ്രോഗ്രാമിലൂടെ ലഭിച്ച ഉള്‍ക്കാഴ്ചയാണ് കുട്ടികളുടെ ഇടയിലെ സുവിശേഷ ശുശ്രൂഷകള്‍ക്ക് ഇറങ്ങിത്തിരിക്കുവാന്‍ പ്രേരണയായത്. അതുവഴി കോതമംഗലം രൂപതയില്‍ ക്രിസ്റ്റീന്‍ ശുശ്രൂഷകള്‍ക്ക് തുടക്കമായി. ആരംഭത്തില്‍ത്തന്നെ ദൃശ്യ-ശ്രാവ്യ-കലാ മാധ്യമങ്ങളിലൂടെയുള്ള ക്രിസ്റ്റീന്‍ ധ്യാനമാണ് ഒരുക്കിയത്. കുട്ടികള്‍ക്കിടയില്‍ വചനപ്രഘോഷണം സജീവമാകുകയും ആത്മീയഉണര്ത്തുപാട്ടായി
നിരവധി ഭക്തിഗാന കാസറ്റുകളിലൂടെ ജനങ്ങള്‍ക്ക് ഏറെ പരിചിതനായ ഫാ. തോബിയാസ് ചാലയ്ക്കല്‍, ഇന്ന് തൃശൂര്‍ ജൂബിലി മിഷനോട് ചേര്‍ന്നുള്ള സെന്റ് ജോസഫ് പ്രീസ്റ്റ്സ് ഹോമില്‍ വിശ്രമജീവിതം നയിക്കുന്നു. 1973-ലാണ് തോബിയാസച്ചന്‍ വൈദികനാകുന്നത്. 1978-ല്‍ നിര്‍മലപുരം ദൈവാലയ വികാരിയായിരിക്കുമ്പോള്‍ കലാസദന്‍ ഓര്‍ക്കസ്ട്ര വിഭാഗം കണ്‍വീനറായി പ്രവര്‍ത്തനമാരംഭിച്ചു. കലാസദന്റെ ശക്തികേന്ദ്രം നിര്മലപുരമായിരുന്നുവെന്ന് പറയാം. ‘നിര്‍മല സംഗീതഭവന്‍’ എന്ന പേരിലൊരു ട്രൂപ്പ് അവിടെ പ്രവര്‍ത്തിച്ചിരുന്നു. ചാവക്കാടുനിന്നാണ് അക്കാലത്ത് കാസറ്റ് ലഭിച്ചിരുന്നത്. മുസ്ലീം സഹോദരങ്ങളുടെ കൈയിലാണ് അന്ന് കാസറ്റുണ്ടായിരുന്നത്. അവര്‍ ഉപയോഗിച്ചിരുന്ന കാസറ്റുകള്‍
എണ്‍പത്തിമൂന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന സംഭവമാണ്. എനിക്ക് നാലുവയസ്. തിരുവല്ലയ്ക്കടുത്ത് പുറമറ്റത്താണ് വീട്. അമ്മ കുളിക്കാന്‍ പോയപ്പോള്‍ ഒഴുക്കുള്ള തോടിന്റെ അരികിലേക്ക് എന്നെയും കൂട്ടിക്കൊണ്ടുപോയി. കരയ്ക്ക് നിര്‍ത്തിയിട്ട് കുനിഞ്ഞുനിന്ന് തലയില്‍ താളി തേക്കുകയായിരുന്നു. എന്തോ ശബ്ദം കേട്ട് നോക്കിയപ്പോള്‍ ഞാന്‍ ഒഴുക്കില്‍ വീണ് വെള്ളം കുടിച്ച് പൊങ്ങിവരുന്നു. അമ്മ ചാടിയിറങ്ങി എന്റെ ശരീരത്തില്‍ പിടിച്ചു വലിച്ച് പൊക്കിയെടുത്തു. അങ്ങനെ അമ്മയിലൂടെ ദൈവം എന്നെ രക്ഷിച്ചു. ഹൈസ്കൂള്‍ പഠനകാലത്ത് ഞങ്ങളുടെ കുടുംബബന്ധുവായിരുന്ന ഫാ. ബനഡിക്ട് ഒ.ഐ.സി (പിന്നീട് ആര്‍ച്ച് ബിഷപ്
1960-ലാണ് മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ പുരോഹിതനായി അഭിഷേകം ചെയ്യപ്പെടുന്നത്. അരണാട്ടുകര ഇടവക ദൈവാലയത്തില്‍ അടുത്ത ദിവസം ആഘോഷമായ നവപൂജയര്പ്പിച്ചു. ബിഷപ് മാര്‍ ആന്റണി ചിറയത്തിന് വൈദികനാകാനുള്ള പ്രചോദനം അന്നാണ് കിട്ടിയത്. തൃശൂര്‍ രൂപതയിലായിരുന്നു ആദ്യസേവനരംഗം. സാമൂഹ്യസേവന വിഭാഗത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി തുടക്കം. പിന്നീട് തൊഴിലാളികളുടെ ഇടയിലായി പ്രവര്‍ത്തനം. ഇടവകകള്‍തോറും തൊഴിലാളികളുടെ ആധ്യാത്മിക വളര്‍ച്ചയ്ക്കാവശ്യമായ ധ്യാനപരമ്പര സംഘടിപ്പിച്ചു. ധ്യാനത്തിനുള്ള നോട്ടുകള്‍ തയാറാക്കി യഥാസമയം എത്തിക്കുക, ധ്യാനപ്രസംഗകരെ കണ്ടുപിടിച്ച് ചുമതല ഏല്പിക്കുക, ധ്യാനങ്ങളോട് അനുബന്ധിച്ചുള്ള കുമ്പസാരങ്ങള്‍ക്ക് ആവശ്യമായ
1980-കളില്‍ പൈങ്കിളി വാരികകളുടെ അതിപ്രസരമായിരുന്നല്ലോ. ആ കാലങ്ങളില്‍ കോളജില്‍ പോകുമ്പോള്‍ എനിക്ക് വലിയ വേദന തോന്നിയിരുന്നു. കാരണം വാരികകളിലെ നോവലുകളും മറ്റു പംക്തികളും വായനക്കാരെ ഇക്കിളിപ്പെടുത്തുന്നതായിരുന്നു. അന്ന് ഉള്ളിന്റെ ഉള്ളില്‍നിന്നും ഒരു പ്രാര്‍ത്ഥന ഉണ്ടായിരുന്നു. ദൈവവചനവും ബൈബിള്‍കഥകളും മഹത്വ്യക്തികളുടെ ജീവിതവും വിശുദ്ധരുടെ ജീവിതരീതിയും പ്രതിപാദിപ്പിക്കുന്ന ഒരു വാരികയോ മാസികയോ ഉണ്ടായിരുന്നെങ്കിലെന്ന്. വിദ്യാഭ്യാസവും വിവാഹവും കഴിഞ്ഞ് എട്ടുവര്‍ഷം ഭോപ്പാലിലായിരുന്നു. തുടര്‍ന്ന് ഇടുക്കിയിലെ കട്ടപ്പനയില്‍ കുടുംബിനിയായി കഴിയുമ്പോള്‍ ഉള്ളില്‍ അണഞ്ഞുപോകാത്ത കനല് ചൂടുപിടിക്കാന്‍ തുടങ്ങി. ആ സമയത്താണ് ശാലോം മാസിക
മുംബൈ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍വച്ച് മാര്‍ ജോര്‍ജ് ആലപ്പാട്ടിന്റെ കൈവയ്പ് ശുശ്രൂഷ വഴി 1964-ലാണ് ഫാ. ജേക്കബ് ചിറയത്ത് വൈദികനായി അഭിഷേകം ചെയ്യപ്പെട്ടത്. ഇപ്പോള്‍ തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയോട് ചേര്‍ന്നുള്ള സെന്റ് ജോസഫ് പ്രീസ്റ്റ്സ് ഹോമില്‍ വിശ്രമജീവിതത്തിലാണ് ചിറയത്തച്ചന്‍. സണ്‍ഡേശാലോമിന് വേണ്ടി അദേഹം കഴിഞ്ഞകാലങ്ങള്‍ ഓര്‍ത്തെടുക്കുന്നു. തൃശൂര്‍ രൂപതയുടെ ഭാഗമായ പാലക്കാട് ചക്കാംന്തറ ദൈവാലയത്തിലെ രണ്ടാം അസ്തേന്തിയായിട്ടായിരുന്നു ആദ്യ നിയമനം. ചക്കാംന്തറ ദൈവാലയത്തിലെ കപ്യാരും കാര്യസ്ഥനും കൃഷിമേലാളും പാചകക്കാരനും കാവല്ക്കാരനുമെല്ലാം ഒരാളായിരുന്നു. പോസ്റ്റ് ഓഫീസില്‍ നിന്നുള്ള തപാലുകള്‍
Don’t want to skip an update or a post?