കാഴ്ച ഇല്ലാത്ത സുവിശേഷകന്
- ASIA, Asia National, Featured, SUNDAY SPECIAL, WORLD, മുഖദർപ്പണം
- September 10, 2023
പരിശുദ്ധ അമ്മ നൽകുന്ന ജന്മവാഗ്ദാനങ്ങളെ ഹൃത്തിൽ ഏറ്റെടുത്താൽ, അമ്മയോളം വളർന്ന് സ്‌തോത്രഗീതമാലപിക്കാൻ നാമും പ്രാപ്തരാകുമെന്ന് ഓർമിപ്പിക്കുന്നു ലേഖകൻ. (പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളിന് ഒരുക്കമായ വിചിന്തനം- 8) അമ്മ എന്ന പദത്തിന്റെ അഴകു മുഴുവനും ലയിപ്പിച്ചുവച്ചിരിക്കുന്ന ജന്മം- പരിശുദ്ധ അമ്മയുടെ ജനനം. ഈ അതിവിശുദ്ധ ജനനത്തിന്റെ ഓർമത്തിരുനാളിൽ, പരിശുദ്ധ അമ്മയുടെ പിറവിയോർമയിൽ ക്രൈസ്തവസമൂഹം മുഴുവൻ സന്തോഷിക്കുന്നു. ഓരോ ജന്മവും വിശുദ്ധിയിലേക്കുള്ള ജനനമായിരിക്കണം എന്ന ഓർമപ്പെടുത്തലും അമ്മയുടെ ജനനത്തിരുനാളിനോടൊപ്പം ഉണ്ട്. സ്വജീവിതംകൊണ്ട് എങ്ങനെയെല്ലാം തലമുറകൾക്ക് അനുഗ്രഹജന്മമായി മാറാം എന്ന്
പരിശുദ്ധ അമ്മയെ നാം എത്രമാത്രം സ്‌നേഹിക്കുന്നോ നമ്മുടെ സ്വർഗപ്രവേശനം അത്രകൂടി എളുപ്പമുള്ളതാകും- അതിന്റെ കാരണം ഓർമിപ്പിക്കുന്നു ലേഖകൻ. (പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളിന് ഒരുക്കമായ വിചിന്തനം- 7) പരിശുദ്ധ അമ്മയുടെ പിറവിയോർമ നമുക്കു നൽകുന്നത് വാത്സല്യത്തിന്റെയും മാതൃത്വത്തിന്റെയും ആഘോഷം മാത്രമല്ല, അതോടൊപ്പം ക്രൈസ്തവാധ്യാത്മികതയുടെ ചൈതന്യവത്തായ ആഘോഷം കൂടിയാണ്. ഓരോ ക്രൈസ്തവനും അവരവർ ആയിരിക്കുന്ന സാഹചര്യത്തിൽ അൽപ്പാൽപ്പമായി ആത്മീയതയിൽ വളരുന്നവരും വളരുവാൻ ശ്രമിക്കുന്നവരുമാണ്. അതിൽ ഇടറിപോകുന്നവരുണ്ടാകാം; ഒരടിപോലും നടക്കാൻ വയ്യാതെ തളർന്നിരിക്കുന്നവരുണ്ടാകാം; ജീവിതാനുഭവങ്ങളുടെ കാഠിന്യം കൊണ്ട് ജപമാല കൈയിലെടുക്കാൻപോലും
സന്തോഷത്തിലും സങ്കടങ്ങളിലും കൂടെനിൽക്കുന്ന നല്ല കൂട്ടുകാരിയായ പരിശുദ്ധ കന്യാമറിയവുമായി കൂട്ടുകൂടാനുള്ള മാർഗം പങ്കുവെക്കുന്നു ലേഖകൻ. (പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളിന് ഒരുക്കമായ വിചിന്തനം- 6) അമ്മയെ വിശദീകരിക്കുന്ന പദങ്ങളൊക്കെയും വളരെ ചെറിയ പദങ്ങളാണ്: സ്‌നേഹം, വാത്സല്യം, കരുതൽ, ജീവൻ… എന്നിങ്ങനെയുള്ള പദങ്ങൾ. ഒരുപടി കൂടി കടന്ന് ‘കൂട്ട്’ എന്നൊരു ലളിതപദം ഒരുപക്ഷേ മാതൃസ്‌നേഹത്തിന്റെ വിശദീകരണത്തിന് അല്പം കൂടി ആഴം നൽകും. കൂട്ട് എന്നത് കൊച്ചുകുട്ടികളുടെ നിഷ്‌കളങ്ക സ്‌നേഹത്തിന്റെ ഡിക്ഷ്ണറിയിലെ പദമാണ്. സുവിശേഷത്തിലെ അമ്മയെ ഒന്നു സൂക്ഷിച്ചുനോക്കിയാൽ, അമ്മയുടെ സാന്നിധ്യം
നമ്മെ അത്രമേൽ കരുതുന്ന ദൈവത്തിലേക്ക് നോക്കിയാൽ, പരിശുദ്ധ അമ്മയെപ്പോലെ സഹനവേളകളിലും നമുക്ക് ആനന്ദഗീതം ആലപിക്കാൻ സാധിക്കും. (പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളിന് ഒരുക്കമായ വിചിന്തനം- 5) ആനന്ദഭാവം നൽകുന്ന രാഗത്തിൽനിന്നാണ് സ്‌തോത്രഗീതങ്ങൾ രൂപപ്പെടേണ്ടത്. ആർത്തുല്ലസിച്ചും ആടിപ്പാടിയും ആലപിക്കേണ്ടവയാണവ. പക്ഷേ, എലിസബത്തിന്റെ കൊച്ചുവീട്ടിൽനിന്നും അന്ന് മുഴങ്ങിക്കേട്ട സ്‌തോത്രഗീതം (ലൂക്കാ.1:46-55) വിശുദ്ധ ഗ്രന്ഥത്തിലെ ഏറ്റവും മനോഹരഗീതമായി നിലകൊള്ളുന്നത് രചനയ്ക്കു പിന്നിൽ മറഞ്ഞുകിടക്കുന്ന സഹനരാഗത്തിന്റെ ഛായ കൊണ്ടാണ്. തന്റ ബാല്യ-യൗവന കാലംകൊണ്ട് കൊച്ചു കന്യകാമറിയം വളർത്തിയെടുത്ത സ്വപ്‌നങ്ങളൊക്കെയും പൊട്ടിത്തകർന്നതിന്റെ വിലാപശബ്ദങ്ങളാണ് അവൾ
നമ്മുടെ ഹിതത്തിന് വിരുദ്ധമായവ ജീവിതത്തിൽ സംഭവിക്കുമ്പോൾ, പരിഹാരമാർഗം കണ്ടെത്താൻ പരിശുദ്ധ അമ്മയുടെ ജീവിതം ധ്യാനിക്കണമെന്ന് ഓർമിപ്പിക്കുന്നു ലേഖകൻ. (പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളിന് ഒരുക്കമായ വിചിന്തനം- 4) മനനമില്ലാത്ത മൗനം നിസംഗതയുടേതാണ്. മനനമുള്ള മൗനമോ, അത് പുൽക്കൂടോളം താഴാൻ മനസുള്ളതും കാൽവരിവഴികളെ നന്മവഴികളാക്കി പരിവർത്തനപ്പെടുത്തുന്നതും കുരിശിന്റെ നെറുകയോളവും ശാന്തമായി നടന്നു കയറുന്നതുമാണ്. മൗനത്തിന്റെ ഭാരമറിയാൻ പരിശുദ്ധ അമ്മയെ സുവിശേഷത്തിൽ അന്വേഷിച്ചാൽ മതിയാകും. മൗനത്തിന്റെ സൗന്ദര്യമറിയാൻ പരിശുദ്ധ അമ്മയുടെ മുഖത്തേക്ക് വെറുതേ നോക്കിയിരുന്നാൽ മതിയാകും. രക്ഷാകരചരിത്രത്തിലെ പ്രധാന ഏടുകളെക്കുറിച്ചെല്ലാം
പരാതിപ്പെടലല്ല പരിഹാരം കാണലാണ് കരുതൽ എന്നതിന്റെ അർത്ഥമെന്ന് ജീവിതംകൊണ്ട് പഠിപ്പിച്ച പരിശുദ്ധ അമ്മയെ കരുതലിന്റെ കാര്യത്തിൽ നാം മാതൃകയാക്കണമെന്ന് ഓർമിപ്പിക്കുന്നു ലേഖകൻ. (പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളിന് ഒരുക്കമായ വിചിന്തനം- 3) അമ്മയ്ക്ക് അങ്ങനെയാകാനേ കഴിയൂ. അതിനു കാരണം അവൾ അമ്മയാണ് എന്നതുതന്നെ. പ്രഭാതം മുതൽ രാത്രിവരെ നീളുന്ന കുടുംബപാലനം എന്ന ഉദ്യോഗം ഒരിക്കൽപോലും ലീവെടുക്കാതെ നിർവഹിക്കുന്ന അമ്മക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല നിർവചനമാണ് കരുതലിന്റെ ആൾരൂപം എന്നത്. അടുക്കളയിൽ ഒന്നാന്തരം ഷെഫായി അവൾ മാറും; അടുക്കളത്തോട്ടത്തിൽ
സഹനങ്ങളിലൂടെ കടന്നുപോകുന്ന എല്ലാ അമ്മമാരെയും സധൈര്യരാക്കും, ജീവിതംകൊണ്ട് പരിശുദ്ധ അമ്മ പകരുന്ന ഈ മൊഴികൾ. (പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളിന് ഒരുക്കമായ വിചിന്തനം- 2) ഒരു ജീവിതം മുഴുവനായും സഹനം എന്ന പദംകൊണ്ട് അടയാളപ്പെടുത്താൻ കഴിയുന്ന ജീവിതം ഏതാണ്? പരിശുദ്ധഅമ്മ സന്തോഷിച്ചുല്ലസിച്ച നാളുകൾ എണ്ണി നോക്കിയാൽ ഈ ചോദ്യത്തിനുത്തരം കിട്ടും. സ്വപ്‌നങ്ങൾ മെനഞ്ഞുവന്ന പ്രായത്തിൽത്തന്നെ ‘മംഗളവാർത്ത’ സഹനവാർത്ത ലഭിച്ചാൽ ഏതു പെൺകുട്ടിക്കാണ് സന്തോഷിക്കാൻ കഴിയുക! നിറവയറുമായി വീടന്വേഷിച്ച് അലയേണ്ടി വരുന്ന പെൺകുട്ടിയുടെ മനസ് എത്ര മുറിപ്പെട്ടിട്ടുണ്ടാകും! നവജാതശിശുവിനെയുംകൊണ്ട്
ഓരോ ജന്മത്തിനു പിന്നിലും ഒരു മംഗളവാർത്തയുണ്ടെന്നും ദൈവഭയത്തോടെ ജീവിച്ചും ദൗത്യങ്ങൾ ആത്മാർത്ഥമായി നിർവഹിച്ചും തങ്ങളിൽ നിക്ഷിപ്തമായ ആ മംഗളവാർത്തയ്ക്ക് ജീവൻ നൽകേണ്ടവരാണ് ക്രൈസ്തവരെന്ന് ഓർമിപ്പിക്കുന്നു ലേഖകൻ. (പരിശുദ്ധ ദൈവമാതാവിന്റെ ജനന തിരുനാളിന് ഒരുക്കമായ വിചിന്തനം- 1) ദൈവം സൃഷ്ടിച്ച മനുഷ്യജന്മങ്ങൾ എല്ലാം ശ്രേഷ്ഠമെങ്കിലും, അതിശ്രേഷ്ഠമെന്ന് വിശേഷിപ്പിക്കാവുന്ന ജന്മമത്രേ പരിശുദ്ധ അമ്മ! ഈശോയുടെ അമ്മയാകുവാൻ നൽകപ്പെട്ട ഭാഗ്യമാണ് അമ്മയെ സ്വർഗത്തോളം എടുത്തുയർത്തിയത്. പുണ്യപ്പെട്ട തിരുപ്പിറവിക്കുള്ള സ്‌നേഹക്കൂടായി മാറുവാനുള്ള ദൗത്യമായിരുന്നു അത്. ജന്മം രൂപംകൊള്ളുന്ന ഗർഭവീടും പിറക്കുന്ന ഇടവും ജീവിക്കുന്ന
Don’t want to skip an update or a post?