കുരിശ് പ്രണയം
- ASIA, Asia National, Featured, Lenten Thoughts, WORLD
- March 20, 2023
ഈശോയുടെ രക്തത്തിന് ഇത്രമേല്‍ അഭിഷേകവും അത്ഭുതവും ഉണ്ടെന്നു വായിച്ചറിഞ്ഞത് ബെന്നി ഹിന്‍ എന്ന സുവിശേഷ പ്രഘോഷകന്റെ പുസ്തകത്തില്‍ നിന്നാണ്. വൈദ്യശാസ്ത്രത്തിനു പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ അവന്റെ രക്തത്തിനാവുമെന്നാണ് ആ പുസ്തകത്തിലെ ഓരോ വരിയും പറഞ്ഞ് തരുന്നത്. ജീവിതത്തില്‍ പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങള്‍ക്കു നടുവിലാ ണ് നമ്മള്‍. പ്രശ്‌നങ്ങളെ ചീന വലയിട്ട് പിടിച്ചു കറിവെയ്ക്കുന്നവരുടെ നീണ്ട ലിസ്റ്റില്‍ നമ്മുടെ പേരും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആര്‍ക്കും പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങള്‍ക്ക് നടുവില്‍ ഉഴറിവീഴുമ്പോള്‍ ഇനി രക്ഷാ സങ്കേതം ക്രിസ്തുവും അവന്റെ തിരുനിണവുമാണെന്ന് നമുക്ക്
ജീവിതത്തില്‍ സംഭവിക്കുന്നതൊന്നും അവിചാരിതമെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. സന്തോഷമാകട്ടെ ദുഃഖമാകട്ടെ അതെല്ലാം നമ്മില്‍ അവിചാരിതമായി സംഭവിക്കുന്നതല്ല. അവിചാരിതമായി സംഭവിക്കുന്നത് പലതും സങ്കടത്തിന് കാരണമാകാറുണ്ട്. ഈ സങ്കടം നെഞ്ചേറ്റുമ്പോള്‍ നിരാശയും, നിരാശയെ താലോലിക്കുമ്പോള്‍ depression നും ഉണ്ടാകുന്നു എന്നാണ് മനഃശാസ്ത്രം പറയുന്നത്. പലരും ഇന്ന് നിശബ്ദ രോഗികള്‍ ആവുന്നു എന്നാണ് പഠനങ്ങള്‍ പറഞ്ഞു തരുന്നത്. മഴ കാണുമ്പോളും ഇരുള് നിറയുമ്പോഴുമെല്ലാം മനസ് ആടിയുലയുന്നത് വിഷാദത്തിന്റെ ലക്ഷണമാണ് കാണിക്കുന്നത്. വിഷാദവും നിരാശയുമെല്ലാം ഒരാളില്‍ നിറയാനുള്ള ആദ്യ കാരണം, ചില ദുരനുഭവങ്ങളെ nature
അടുത്തിടയ്ക്ക് എനിക്കുണ്ടായ ഒരനുഭവം ചിന്തോദ്ദീപകമാണ്. കേരളത്തിലേക്കും ഹൈദരാബാദിലേക്കുമായുള്ള മാനേജ്‌മെന്റ് തസ്തികകളിലേക്കായി മലയാളികളായ നൂറുപേരെ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തു. ആദ്യഘട്ട ഇന്റര്‍വ്യൂ ടെലിഫോണിലൂടെയായിരുന്നു. പോസ്റ്റ് എന്താണെന്നോ സാലറി സ്‌കെയില്‍ എന്താണെന്നോ അറിയുന്നതിന് മുമ്പു തന്നെ അവരില്‍ 62 പേരും പറഞ്ഞത് ഹൈദരാബാദില്‍ ആണെങ്കില്‍ മാത്രമേ ജോലി സ്വീകരിക്കാന്‍ താല്പര്യമുള്ളൂ എന്നായിരുന്നു. എംബിഎ, എംടെക്, എംഎസ്ഡബ്യൂ ബിരുദധാരികള്‍ ആയിരുന്നു എല്ലാവരും. കഴിഞ്ഞ എഴുപത് വര്‍ഷക്കാലമായി പല രാഷ്ട്രീയ പാര്‍ട്ടികളും കേരളം ഭരിച്ചു. സ്വന്തം കാര്യത്തിലും പാര്‍ട്ടിയുടെ വളര്‍ച്ചയിലും മാത്രമാണ് അവര്‍ ശ്രദ്ധിച്ചത്.
ജോസഫ് മൈക്കിള്‍ കണ്ണൂര്‍ രാഷ്ട്രീയം വലിയ പിരിമുറുക്കത്തിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരുന്ന ഒരു കാലമായിരുന്നത്. ഏതാനും രാഷ്ട്രീയ കൊലപാതകങ്ങള്‍ ആ ദിവസങ്ങളില്‍ നടന്നിരുന്നു. സംഘര്‍ഷഭരിതമായ അത്തരമൊരു സാഹചര്യത്തില്‍ ഞെട്ടല്‍ ഉളവാക്കുന്ന ഒരു വാര്‍ത്തയുമായിട്ടായിരുന്നു 2000-ലെ ആ പ്രഭാതം പൊട്ടിവിടര്‍ന്നത്. അവിടെയുള്ള സെമിത്തേരിയിലെ 24 കുരിശുകള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു. സിസ്റ്റേഴ്‌സിനെ അടക്കിയ കല്ലറകളായിരുന്നു എല്ലാം. കുരിശുകളെല്ലാം കോണ്‍ക്രീറ്റുകൊണ്ട് നിര്‍മിച്ചവയായിരുന്നു. വിശ്വാസികളില്‍ വലിയ ഞെട്ടലും പ്രതിഷേധവും ഉണ്ടായി. ഇപ്പോഴത്തെ കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലായിരുന്നു അന്ന് കണ്ണൂര്‍ രൂപതാധ്യക്ഷന്‍. വിവരം അറിഞ്ഞ് രാഷ്ട്രീയ
ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ എംസിബിഎസ് ആശുപത്രി പരിസരത്ത് കുറച്ചധികം സമയം വെറുതെ നിന്നപ്പോഴാണ് ലൂയി ചേട്ടനെ പരിചയപ്പെട്ടത്, സെക്യൂരിറ്റിയാണ്. വഴി പറഞ്ഞു കൊടുക്കാനും കടന്നുവരുന്ന വാഹനങ്ങള്‍ നിയന്ത്രിക്കാനുമൊക്കെ അതീവ ജാഗ്രതയോടെ ലൂയി ചേട്ടന്‍ നില്‍ക്കുന്നത് കാണാന്‍ തന്നെ രസമായിരുന്നു. ഞങ്ങളുടെ സംഭാഷണങ്ങള്‍ക്കിടയിലും അദ്ദേഹം അതൊക്കെ തുടര്‍ന്നുകൊണ്ടിരുന്നു. വീടടുത്താണ്, രണ്ടു മക്കള്‍. ഏതൊരു കുടുംബത്തെയും പോലെതന്നെ ഭാരം മുഴുവന്‍ വഹിക്കുന്ന വിയര്‍ക്കുന്ന ഒരപ്പന്‍. തന്റെ ജീവിതത്തിന്റെ ബുദ്ധിമുട്ടുകളും കഷ്ടപാടുകളും പറയുമ്പോഴും പുഞ്ചിരി നഷ്ടമാക്കാതെ പറയാന്‍ ലൂയി ചേട്ടനു കഴിഞ്ഞു.
റവ. ഡോ. റോയ് പാലാട്ടി CMI രക്ഷാകര ചരിത്രത്തിന്റെ ഭാഗമാണ് നാം. റോളുകള്‍ വ്യത്യസ്തമാണ്. വാചാലമായും മൂകമായും നിയോഗം പൂര്‍ത്തിയാക്കുന്നവരുണ്ട്. യൗസേപ്പിന്റേത് ഗാഢമൗനത്തിന്റേതാണ്. ദൈവശബ്ദം കേള്‍ക്കാനും അതിനൊത്ത് പ്രതികരിക്കാനും ഈ മൗനം ആവശ്യമെന്നു ദൈവം കണ്ടിട്ടുണ്ടാകാം. വളര്‍ത്തുന്നവന്‍ എന്നും വര്‍ധിപ്പിക്കുന്നവന്‍ എന്നും യൗസേപ്പിനര്‍ത്ഥമുണ്ട്. വളര്‍ത്തുന്നവര്‍ പലരും മൗനത്തിന്റെ വഴിയിലാണെന്ന് പറയേണ്ടതില്ലല്ലോ. ദൈവം തന്റെ കൈകളില്‍ ഏല്‍പിച്ച മകനെ വളര്‍ത്താനും ഭാര്യയെ പരിരക്ഷിക്കാനും ഒരപ്പന്‍ നടത്തുന്ന നിരന്തര പോരാട്ടത്തിന്റെ കഥയല്ലേ യൗസേപ്പിന്റേത്. മറിയത്തെപ്പോലെ പരിശുദ്ധയായ ഒരു സ്ത്രീയെ ദൈവസുതനുവേണ്ടി
ദൈവിക പദ്ധതിയെ പൂര്‍ണ്ണമായും മാനിച്ചവനെയാണ് നാം കാല്‍വരിക്കുന്നില്‍ കാണുന്നത്. സാഹചര്യങ്ങളെല്ലാം പ്രതികൂലമാകുമെന്നറിഞ്ഞിട്ടും ആ നസ്രായന്‍ കുരിശു മരണം തിരഞ്ഞെടുത്തത് ദൈവിക പദ്ധതിയെ മാനിക്കാന്‍ തന്നെയായിരുന്നു. ഭാരമേറിയ കുരിശ് അവന് നിഷേധിക്കാമായിരുന്നു. കുരിശുയാത്ര അവന് ഒഴിവാക്കാമായിരുന്നു. പടയാളികളുടെ ആക്രോശങ്ങള്‍ക്ക് അവന് നിന്നുകൊടുക്കാതിരിക്കാമായിരുന്നു. കുന്തം കൊണ്ട് കുത്തുമ്പോള്‍ കുതറിമാറാമായിരുന്നു. മൂന്നാണികള്‍ കൈകാലുകളില്‍ നിന്നും ഊരിയെറിയാമായിരുന്നു. അവന്‍ ഒന്നും ചെയ്തില്ല. അതവന്റെ കഴിവുകേടല്ല. പിന്നെയോ, ദൈവിക പദ്ധതികളോടുള്ള അവന്റെ ബഹുമാനം ഒന്ന് മാത്രമാണ് കാല്‍വരിയില്‍ അരങ്ങേറിയ സ്‌ക്രിപ്റ്റിന്റെ Master brain. ദൈവിക
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച്ബിഷപും സീറോ മലബാര്‍ സഭയുടെ സീനിയര്‍ ബിഷപുമായ മാര്‍ ജോസഫ് പൗവത്തില്‍ (92) കാലംചെയ്തു. ചങ്ങനാശേരി ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു. 1930 ഓഗസ്റ്റ് 14ന് കുറുമ്പനാടം പൗവത്തില്‍ കുടുംബത്തില്‍ ജനിച്ച മാര്‍ ജോസഫ് പൗവത്തില്‍ 1962 ഒക്‌ടോബര്‍ മൂന്നിനാണ് പൗരോഹിത്യം സ്വീകരിച്ചത്. 1964-ല്‍ ചങ്ങനാശേരി എസ്ബി കോളജ് അധ്യാപകനായി നിയമിതനായി. 1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായി. 1977-ല്‍ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമമെത്രാനായി. 1985 മുതല്‍
Don’t want to skip an update or a post?