ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം ആയിരം കടന്നു; അഫ്ഗാൻ ജനതയ്ക്കുവേണ്ടി പ്രാർത്ഥിച്ച്, സഹായം അഭ്യർത്ഥിച്ച് പാപ്പ
- ASIA, Asia National, WORLD
- June 23, 2022
ധാക്ക: പൗരോഹിത്യ വിളിയിലെ സുപ്രധാനഘട്ടമായ ഡയക്കണേറ്റ് (ഡീക്കൻ പട്ടം) സ്വീകരണത്തിൽ ബംഗ്ലാദേശിലെ കത്തോലിക്കാസഭയിൽ ഈ വർഷം ശ്രദ്ധേയമായ മുന്നേറ്റം. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിലെ സഭയിൽ പൗരോഹിത്യ വസന്തം സംജാതമാകുന്നതിന്റെ സൂചനയെന്നോണം ഈ വർഷം 13 പേരാണ്, പൗരോഹിത്യ സ്വീകരണത്തിന് തൊട്ടുമുമ്പത്തെ ശുശ്രൂഷാ പട്ടമായ ഡയക്കണൈറ്റ് സ്വീകരിച്ചത്. ഇതിൽ ഏഴു പേർ തദ്ദേശീയരായ ‘ഗാരോ’ ഗോത്രവിഭാഗത്തിൽനിന്നുള്ളവരാണെന്നതും ശ്രദ്ധേയം. രണ്ട് സ്ഥലങ്ങളിലായിട്ടായിരുന്നു ഇവരുടെ ഡീക്കൻപട്ട സ്വീകരണം. ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ ഹോളി സ്പിരിറ്റ് മേജർ സെമിനാരിയിൽ നടന്ന 10
കാബൂൾ: ആയിരത്തി അഞ്ചൂറിൽപ്പരം പേരുടെ മരണത്തിനും കനത്ത നാശനഷ്ടങ്ങൾക്കും കാരണമായ ഭൂകമ്പത്തിന്റെ നടുക്കത്തിൽ കഴിയുന്ന അഫ്ഗാൻ ജനതയ്ക്കുവേണ്ടി പ്രാർത്ഥിച്ചും അവർക്കുവേണ്ടി സഹായം അഭ്യർത്ഥിച്ചും ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ദിവസത്തെ ആഞ്ചലൂസ് പ്രാർത്ഥനാമധ്യേയാണ്, ക്ലേശദിനങ്ങളിലൂടെ കടന്നുപോകുന്ന അഫ്ഗാനുവേണ്ടി പാപ്പ പ്രാർത്ഥിച്ചത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ പ്രകൃതിദുരന്തത്തെ നേരിടാൻ അഫ്ഗാൻ ഭരണകൂടം ലോകരാജ്യങ്ങളുടെ സഹായം തേടിയതിന് പിന്നാലെയായിരുന്നു പാപ്പയുടെ സഹായ അഭ്യർത്ഥന. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ പർവതമേഖലയായ പക്തിക പ്രവിശ്യയിലെ നാല് ജില്ലകളിൽ ഇന്നലെ (ജൂൺ 22)
ബാഗ്ദാദ്: ഇസ്ലാമിക തീവ്രവാദ സംഘടനായ ഐസിസിന്റെ ആക്രമണത്തിൽ തകർക്കപ്പെട്ട ദൈവാലയത്തിൽനിന്ന് അമൂല്യമായ ആറ് തിരുശേഷിപ്പുകൾ അത്ഭുതാവഹമെന്നോണം വീണ്ടെടുക്കാൻ കഴിഞ്ഞതിന്റെ ആനന്ദത്തിലാണ് ഇറാഖിലെ ക്രിസ്ത്യൻ സമൂഹം. അപ്പസ്തോലനായ യോഹന്നാൻ, അപ്പസ്തോലനായ ശിമയോൻ, ഉണ്ണീശോയെ കരങ്ങളിലെടുത്ത ശിമയോൻ, രക്തസാക്ഷിയായ വിശുദ്ധ തിയഡോർ, തുർക്കിയിലെ തുർഅബ്ദീൻ ബിഷപ്പായിരുന്ന മോർ ഗബ്രിയേൽ, ദൈവശാസ്ത്രജ്ഞനും സുറിയാനി ഭാഷാ വിശാരദനുമായ മോർ ഗ്രിഗോറിയോസ് ബാർ ഹെബ്രാവൂസ് എന്നിവരുടേതെന്ന് കരുതപ്പെടുന്ന തിരുശേഷിപ്പുകൾ മൊസ്യൂളിലെ മാർ തോമ സിറിയൻ ഓർത്തഡോക്സ് ദൈവാലയത്തിൽനിന്നാണ് വീണ്ടെടുക്കപ്പെട്ടത്. ചെറിയ കൽപ്പേടകങ്ങളിലാക്കി, ദൈവാലയത്തിലെ ഭിത്തികളുടെയും
ഡൽഹി: ക്രിസ്തീയ വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ച ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന് കൃതജ്ഞതാർപ്പണമായി ഭാരതത്തിലെ എല്ലാ കുടുംബങ്ങളെയും തിരുഹൃദയത്തിന് സമർപ്പിക്കാൻ ഒരുങ്ങി ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി (സി.സി.ബി.ഐ). ഈശോയുടെ തിരുഹൃദയ തിരുനാളായ ജൂൺ 24ന് വിശുദ്ധ ദേവസഹായം പിള്ളയുടെ കബറിടം സ്ഥിതിചെയ്യുന്ന കോട്ടാർ സെന്റ് ഫ്രാൻസിസ് സേവ്യർ കത്തീഡ്രലിലാണ് സമർപ്പണ തിരുക്കർമങ്ങൾ. രാത്രി 8.30മുതൽ 9.30വരെ അർപ്പിക്കുന്ന ശുശ്രൂഷകൾക്ക് അപ്പസ്തോലിക് നൂൺഷ്യോ ആർച്ച്ബിഷപ്പ് ലെയോപോൾദോ ജിറെല്ലി ഉൾപ്പെടെ നിരവധി സഭാധ്യക്ഷരുടെ സാന്നിധ്യവും ഉണ്ടാകും.
നിനവേ: ക്രിസ്തുവിശ്വാസത്തെ ഇല്ലായ്മ ചെയ്യാൻ ഇസ്ലാമിക തീവ്രവാദികൾ സംഹാരതാണ്ഡവമാടിയ ഇറാഖീ നഗരമായ ക്വാരഘോഷിലെ വിശ്വാസീസമൂഹത്തിന് പ്രത്യാശ പകർന്ന് വീണ്ടും കുഞ്ഞുങ്ങളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം. ഇക്കഴിഞ്ഞയാഴ്ച നടന്ന ദിവ്യബലിമധ്യേ 172 കുഞ്ഞുങ്ങളാണ് ദിവ്യകാരുണ്യനാഥനായ ഈശോയെ ആദ്യമായി രുചിച്ചറിഞ്ഞത്- 99 ആൺകുട്ടികളും 73 പെൺകുട്ടികളും. ക്രിസ്തുവിശ്വാസത്തെപ്രതി സഭ എവിടെയെല്ലാം പീഡിപ്പിക്കപ്പെടുന്നുവോ, അവിടെയെല്ലാം സഭ തഴച്ചുവളരും എന്ന സനാതന സത്യത്തിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമത്രേ ഈ സദ്വാർത്ത. ഐസിസ് ഭീകരരുടെ സമാനതകളില്ലാത്ത ക്രൂരത അരങ്ങേറിയ ഇറാഖിലെ നിനവേ സമതലത്തിൽ ഉൾപ്പെടുന്ന
മനില: പരഞ്ഞാക്വേ സിറ്റിയിലെ ദേശീയ മരിയൻ തീർത്ഥാടനകേന്ദ്രത്തിൽ പ്രതിഷ്ഠിതമായ ദൈവമാതാവിന്റെ തിരുരൂപത്തിൽ പൊന്തിഫിക്കൽ കിരീടധാരണം നടത്തി ഫിലിപ്പൈൻസിലെ വിശ്വാസീസമൂഹം. സലേഷ്യൻ മിഷണറിമാർ ഒരു നൂറ്റാണ്ടുമുമ്പ് ഫിലിപ്പെൻസിൽ കൊണ്ടുവന്ന, ‘ക്രിസ്ത്യാനികളുടെ സഹായമായ’ ദൈവമാതാവിന്റെ തിരുരൂപത്തിലാണ് പേപ്പൽ സമ്മാനമായ കിരീടം അണിയിച്ചത്. ‘ക്രിസ്ത്യാനികളുടെ സഹായമായ’ ദൈവമാതാവിന്റെ തിരുനാൾ ദിനമായ മേയ് 24നുതന്നെയായിരുന്നു കിരീടധാരണം എന്നതും ശ്രദ്ധേയം. ദൈവമാതാവിന്റെ തിരുരൂപത്തിൽ കിരീടമോ നക്ഷത്രങ്ങൾകൊണ്ട് തയാറാക്കിയ ഹാലോയോ (വിശുദ്ധരുടെ ശിരസിന് പിന്നിലുള്ള വലയം) അണിയിക്കുന്ന തിരുക്കർമമാണ് പൊന്തിഫിക്കൽ കിരീടധാരണം. മനില ആർച്ച്ബിഷപ്പ് കർദിനാൾ
അമ്മയുടെ ദൃഢനിശ്ചയംകൊണ്ടുമാത്രം ഗർഭച്ഛിദ്രത്തിൽനിന്ന് രക്ഷപ്പെട്ട ബോബിൻ മരിയ വർഗീസ് എന്ന എൻജിനീയറിംഗ് ബിരുദധാരി ഇനി ക്രിസ്തുവിന്റെ പുരോഹിതൻ. ഇക്കഴിഞ്ഞ ദിവസം, കൊല്ലം ജില്ലയിലെ കുണ്ടറ ലിറ്റിൽ ഫ്ളവർ ദൈവാലയത്തിൽവെച്ച് സീറോ മലങ്കര സഭ മാവേലിക്കര രൂപതാ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസിൽ നിന്നായിരുന്നു പൗരോഹിത്യ സ്വീകരണം. ഡൊമിനിക്കൻ സന്യാസ സഭയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ച ബോബിൻ, സീറോ മലങ്കര സഭയിൽനിന്നുള്ള പ്രഥമ ഡൊമിനിക്കൻ വൈദീകൻകൂടിയാണ്. കാമ്പിയിൽ ഗീവർഗീസ്- റോസമ്മ ദമ്പതികളുടെ രണ്ടാമത്തെ മകനായാണ് ബോബിന്റെ ജനനം. മൂത്ത മകൻ
വിനോദ് നെല്ലയ്ക്കല്‍ കൊമേഷ്യല്‍ സിനിമക്ക് വൈദികന് തിരക്കഥയൊരുക്കുകയും, നായക കഥാപാത്രമായി ഒരു വൈദികന് തന്നെ അവതരിപ്പിക്കപ്പെടുകയും ചെയ്താല്‍ മലയാളികള്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് ‘വരയന്‍’ എന്ന ചലച്ചിത്രമാണ് ഉത്തരം. നിറഞ്ഞ കയ്യടിയോടെ മലയാളികള്‍ സ്വീകരിക്കുമെന്ന് ആദ്യദിനത്തിലെ പ്രദര്‍ശനങ്ങള്‍ തന്നെ സാക്ഷി. വൈദികര്‍ നായകരാകുന്ന പുതിയ തരംഗത്തിന് വരയന്‍ തുടക്കമിടുമോ എന്ന് കാത്തിരുന്ന് കാണാം. മലയാള സിനിമകളില്‍ വൈദികര്‍ അവതരിപ്പിക്കപ്പെടുന്നത് പലപ്പോഴും നല്ല കഥാപാത്രങ്ങളായല്ല. കത്തോലിക്കാ സഭയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള കരുതിക്കൂട്ടിയുള്ള ശ്രമങ്ങളെന്നവണ്ണം വൈദിക വേഷധാരികളായ വില്ലന്‍ കഥാപാത്രങ്ങളെ
Don’t want to skip an update or a post?