നന്മയായിരിക്കണം ശിക്ഷയുടെ ലക്ഷ്യം; വധശിക്ഷക്കെതിരെ മെത്രാൻ സമിതി
- ASIA, Asia National, WORLD
- February 15, 2019
സിയൂൾ: വധശിക്ഷ രാജ്യത്തുനിന്ന് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് ദക്ഷിണ കൊറിയൻ കത്തോലിക്കാ മെത്രാൻ സമിതി. ഭരണഘടനാ വിരുദ്ധമെന്നും ജീവൻ സംരക്ഷണ നിലപാടുകൾക്ക് എതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് മെത്രാൻ സമിതി നിലപാട് വ്യക്തമാക്കിയത്. കുറ്റം എത്ര ഗൗരവമുള്ളതുമാകട്ടെ ശിക്ഷ നൽകുമ്പോൾ കുറ്റവാളിയുടെ നന്മ മാത്രമായിരിക്കണം ലക്ഷ്യമെന്നും മെത്രാൻ സമിതി ഓർമിപ്പിച്ചു. ആഗോള തലത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളും പ്രതിഷേധങ്ങളും ശക്തമാകുന്ന സാഹചര്യത്തിലാണ് കടുത്ത നിലപാടുമായി ദക്ഷിണ കൊറിയൻ മെത്രാൻ സമിതി രംഗത്തെത്തിയിരിക്കുന്നത്. ‘കുറ്റവാളിയെ മനുഷ്യനായി പരിഗണിക്കാത്ത ഈ ശിക്ഷ
കൊൽക്കത്ത: ലോകമെങ്ങുള്ള രോഗികളെയും രോഗീ പരിപാലനത്തിൽ ഏർപ്പെട്ടിരിക്കുന്നവരെയും പ്രാർത്ഥനയിലൂടെ പ്രത്യേകം ഓർമ്മിക്കുന്ന ആഗോള രോഗീദിനാചരണത്തിന് കൊൽക്കത്തയിൽ തുടക്കം. രോഗീശുശ്രൂഷ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുവേണ്ടി വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയാണ് ആഗോള രോഗീദിനാഘേഷം എന്ന ആശയത്തിന് തുടക്കം കുറിച്ചത്. 27ാമത് ആഗോള രോഗീദിനാചരണമാണ് ഫെബ്രുവരി 8 മുതൽ 11 വരെയുള്ള തീയതികളിൽ കൊൽക്കത്തയിൽ നടക്കുക. വത്തിക്കാൻ പ്രതിനിധികളായി പാക്കിസ്ഥാനിലെ ധാക്ക അതിരൂപതാദ്ധ്യക്ഷൻ കർദിനാൾ പാട്രിക് ഡി റൊസേരിയോയും സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാൻ സംഘത്തെ തലവൻ കർദ്ദിനാൾ പീറ്റർ ടേർക്സണും
ന്യൂഡൽഹി: ജനക്ഷേമപദ്ധതികൾ വാരിനിറച്ച കേന്ദ്ര ബജറ്റ്, പ്രസംഗമധ്യേ മുഴങ്ങുന്ന മോഹനസുന്ദര വാഗ്ദാനങ്ങൾ- പൊതുതിരഞ്ഞടുപ്പ് ലക്ഷ്യംവെച്ച് ബി.ജെ.പി നേതൃത്വം കൊടുക്കുന്ന എൻ.ഡി.എ സർക്കാർ കരുക്കൾ നീക്കുമ്പോൾ, ക്രിസ്തീയ വോട്ടു സമാഹരിക്കാനുള്ള അറ്റകൈ പ്രയോഗത്തിന് മുതിരുമോ വോട്ടുരാഷ്ട്രീയ തന്ത്രജ്ഞർ. ഇത്രനാളും ക്ഷണിക്കാതിരുന്ന ഫ്രാൻസിസ് പാപ്പയെ ഭാരതത്തിലെത്തിക്കാനുള്ള തന്ത്രപരമായ നീക്കത്തിന് സാധ്യതയുണ്ടെന്ന നിരീക്ഷണങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്. ഈ വർഷം ഏപ്രിൽ- മേയ് മാസങ്ങളിലാണ് പാർലമെന്റ് ഇലക്ഷൻ. വിശിഷ്യാ, കേരളത്തിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ക്രിസ്തീയവോട്ട് സമാഹരണം ലക്ഷ്യം വെച്ച് തിരക്കിട്ട് പാപ്പയെ ഭാരതത്തിലെത്തിക്കാനുള്ള സാധ്യത
അബുദാബി: അളവറ്റ ഹൃദയവിശാലതയുടെയും സഹിഷ്ണുതയുടെയും പര്യായമായി യു.എ.ഇ ഭരണകൂടം. ഫ്രാൻസിസ് പാപ്പയുടെ യു.എ.ഇ സന്ദർശനത്തിന്റെ ഓർമ്മയ്ക്കായി അബുദാബിയിൽ പുതിയ ക്രൈസ്തവ ദൈവാലയം നിർമ്മിക്കുവാനും മതാന്തര സംവാദത്തിൽ പങ്കെടുക്കുവാൻ യു.എ.ഇയിൽ എത്തിയ അൽ അസർ യൂണിവേഴ്സിറ്റി ഗ്രാൻഡ് ഇമാമായ അഹ്മദ് അൽ തയാബിന്റെ പേരിൽ ഒരു മോസ്ക് പണിയാനും തീരുമാനമെടുത്തിരിക്കുകയാണ് യു.എ.ഇ ഭരണകൂടം. ദൈവാലയവും മോസ്കും ഒരേ സ്ഥലത്ത് നിർമ്മിക്കുവാനുമാണ് തീരുമാനിച്ചിരിക്കുന്നതും. വിശുദ്ധ ഫ്രാൻസിസിന്റെ നാമധേയത്തിലുള്ള ദൈവാലയമാണ് ക്രൈസ്തവർക്കായി യു.എ.ഇ മണ്ണിൽ ഉയരുക. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ്
അബുദാബി: സീറോ മലബാർ, സീറോ മലങ്കര സഭകൾക്ക് പ്രത്യേക പരിഗണനയും പരാമർശവും നൽകി ഫ്രാൻസിസ് പാപ്പ. യു.എ.ഇ സന്ദർശനത്തിനിടയിൽ അബുദാബി സയീദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ അർപ്പിച്ച ദിവ്യബലിമധ്യേയാണ് ഇരുസഭകളെയും പേരെടുത്തു പറഞ്ഞ് പാപ്പ അഭിനന്ദിച്ചത്. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും പാപ്പയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയിൽ സഹകാർമ്മികരായി പങ്കെടുക്കുകയും ചെയ്തിരുന്നു. പാപ്പയുടെ മുഖ്യകാർമികത്വത്തിൽ
അബുദാബി: സഹിഷ്ണുതയുടെ ഭൂമിയെന്ന ഖ്യാതിയോടെ വിരാജിക്കുന്ന യു.എ.ഇയിൽ പുതുചരിത്രം രചിച്ച് പേപ്പൽ ദിവ്യബലി. അബുദാബി സയീദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ അർപ്പിച്ച ദിവ്യബലിയിൽ പങ്കുകൊള്ളാൻ 4000ൽപ്പരം മുസ്ലീം സഹോദരങ്ങളെത്തിയതും മതസഹിഷ്ണുതയുടെ നേർക്കാഴ്ചയായി. സഹിഷ്ണുതാമന്ത്രി, സാംസ്ക്കാരികമന്ത്രി എന്നിവരുൾപ്പെടെ ഭരണകൂടപ്രതിനിധികളും ദിവ്യബലിയിൽ പങ്കുകൊണ്ടതും ശ്രദ്ധേയമായി. പാസുമൂലം 1,35,000 പേർക്കുമാത്രമാണ് സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിച്ചത്. എന്നാൽ ഏതാണ്ട് അത്രത്തോളംപേർ സ്റ്റേഡിയത്തിന് പുറത്ത് സ്ഥാപിച്ച കൂറ്റൻ സ്ക്രീനുകളിലൂടെ ദിവ്യബലി തത്സമയം വീക്ഷിച്ചു. സമീപ എമിരേറ്റ്സുകളിൽനിന്ന് ഉൾപ്പെടെ ഏതാണ്ട് 100ൽപ്പരം രാജ്യങ്ങളിൽനിന്ന് ജനം പാപ്പയെ
അബുദാബി: അറേബ്യൻ പെനിൻസുലയിൽ ഒരു കത്തോലിക്കാസഭാ തലവൻ നടത്തുന്ന പ്രഥമ സന്ദർശനത്തിനായി ഫ്രാൻസിസ് പാപ്പ യു.എ.ഇയ്ക്ക് കൈമാറിയത് 800 വർഷംമുമ്പുള്ള സമ്മാനം! വിശുദ്ധ ഫ്രാൻസിസ് അസീസി ഈജിപ്തിലെ സുൽത്താൻ മാലിക് അൽ കമീലുമായി കൂടിക്കാഴ്ച നടത്തുന്ന രംഗം ആലേഖനംചെയ്ത ചിത്രമാണ് പാപ്പ അബുദാബി കിരീടാവകാശിക്ക് സമ്മാനിച്ചത്. 1219ലായിരുന്നു പ്രസ്തുത സന്ദർശനം. അന്നത്തെ സന്ദർശനത്തിന്റെ എണ്ണൂറാം വാർഷികമാണിപ്പോൾ. അതിന്റെ ഓർമ പുതുക്കലിനുകൂടി ഈ സന്ദർശനം വേദിയായതിനാലാണത്രേ, അമൂല്യമായ ഈ ചരിത്രസ്മാരകം പാപ്പ സമ്മാനമായി തിരഞ്ഞെടുത്തത്. ‘എന്നെ സമാധാനത്തിന്റെ ഉപകരണമാക്കി
സിംഗപ്പൂര്‍: തൊഴിലിടങ്ങളില്‍ വിശ്വാസം പ്രവൃത്തിപഥത്തില്‍ എത്തിക്കാന്‍ സാധിക്കുമെന്ന് തെളിയിക്കുകയാണ് സിംഗപ്പൂരിലെ ഒരു സംഘം വ്യവസായികള്‍. സിംഗപ്പൂരിലെ വ്യവസായികളുടെ സംഘടനയായ കാത്തലിക്ക് ബിസിനസ് നെറ്റ്വര്‍ക്കിന്റെ (സിബിഎന്‍) നേതൃത്വത്തിലാണ് ഈ തുടക്കം. തൊഴിലില്‍ സത്യസന്ധത പുലര്‍ത്തിയും സഹപ്രവര്‍ത്തകരോടും ഉപഭോക്താക്കളോടുമുള്ള മാന്യമായ പെരുമാറ്റത്തിലൂടെയും വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിശ്വാസ സംരക്ഷണത്തിന് അവസരമുണ്ടെന്ന് തെളിയിക്കുകയാണ് സിബിഎന്‍. ക്രിസ്തുവിനെ പങ്കുവെയ്ക്കാന്‍ തൊഴിലിടങ്ങളില്‍ അവസരമുണ്ടെന്ന് സിബിഎന്‍ പ്രസിഡന്റ് ഗോ ടെയിക് പോ പറയുന്നു. വര്‍ഷങ്ങളായി വ്യാവസായിക രംഗത്ത് പ്രവര്‍ത്തി ക്കുന്നവരാണ് സിംഗപ്പൂര്‍ അതിരൂപതയുടെ മേല്‍നോട്ടത്തില്‍ 2008-ല്‍
Don’t want to skip an update or a post?