മണിപ്പൂര്‍ സമാധാനം ഇനിയും അകലെ
- ASIA, Asia National, Featured, LATEST NEWS, WORLD
- September 21, 2023
റ്റോം ജോസ് തഴുവംകുന്ന് ഓരോ പ്രഭാതത്തിലും എത്തുന്ന ദിനപത്രങ്ങളോടൊപ്പം നോട്ടീസുകളുടെ പ്രളയമാണ്. വിദേശപഠനസാധ്യതകളും പഠനത്തോടൊപ്പമുള്ള തൊഴിലവസരങ്ങളും സ്റ്റേബായ്ക്കും പിആറിന്റെ വിവരണങ്ങളുമാണ് നോട്ടീസുകളില്‍. വീടും സ്ഥലവും പണയപ്പെടുത്തി സമ്പന്നനും ദരിദ്രനും പണ്ഡിതനും പാമരനും വ്യത്യാസമില്ലാതെ വിദേശത്തേക്ക് ‘പഠന’മെന്നും പറഞ്ഞ് പറക്കുന്നത് ഇന്ന് ട്രെന്‍ഡ് ആയിമാറിക്കഴിഞ്ഞു. മികവുറ്റ കോഴ്‌സുകള്‍ കഴിഞ്ഞവരും കഴിയാത്തവരും തുടങ്ങി എല്ലാവരും കുടിയേറ്റത്തിന്റെ മൂഡിലായിക്കഴിഞ്ഞു. ഇവിടെ പഠിച്ചതൊന്നും അവിടുത്തെ തൊഴിലിലേക്ക് ഉപയുക്തമാകുന്നതല്ല. ഇവിടെ പഠിച്ചതും പരിശീലിച്ചതുമായി ഒരു ബന്ധവുമില്ലാത്ത പഠനം സ്വന്തമാക്കി വിദേശത്ത് തൊഴിലില്‍ ഏര്‍പ്പെടുന്നു. തുടര്‍ന്നുള്ള
സ്വന്തം ലേഖകന്‍ ഇംഫാല്‍ മണിപ്പൂരില്‍ മെയ്‌തേയികള്‍ കുക്കികള്‍ക്ക് എതിരെ അഴിച്ചുവിട്ട കലാപം തുടങ്ങിയിട്ട് അഞ്ച് മാസമാകുമ്പോഴും സമാധാനത്തിലേക്ക് സംസ്ഥാനം തിരികെ എത്തിയിട്ടില്ലെന്നത് ആശങ്കകള്‍ ഉയര്‍ത്തുന്നു. ഇപ്പോഴും ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്. ഏതാണ്ട് 50,000 കുക്കികള്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് കഴിയുന്നത്. അവര്‍ക്ക് തങ്ങള്‍ നേരത്തെ ജീവിച്ചിരുന്ന സ്ഥലത്തേക്ക് തിരിച്ചുവരാന്‍ കഴിയുന്ന സാഹചര്യം രൂപപ്പെട്ടിട്ടില്ല. ഇനി അതിന് സാധിക്കുമോ എന്ന് സംശയമുണ്ടെന്ന് ഇംഫാലിനടുത്തുള്ള കെയിഹൗ ഹോളി ട്രിനിറ്റി ഇടവക വികാരിയും മലയാളി വൈദികനുമായ ഫാ. ജോര്‍ജ് തോട്ടപ്പിള്ളി സണ്‍ഡേ
ജനീവ: ഇസ്‌ലാമിക രാഷ്ട്രമായ പാകിസ്ഥാനിൽ നടക്കുന്നത് കടുത്ത മനുഷ്യവകാശ ലംഘനങ്ങളെന്ന് യുഎന്‍ മനുഷ്യാവകാശ കമ്മീഷനില്‍ പ്രസംഗം. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ജൂബിലി കാംപെയിന്റെ പ്രതിനിധി ജോസഫ് ജേസനാണ് മതന്യൂനപക്ഷമായ ക്രൈസ്തവരോട് പാക്കിസ്ഥാൻ കാണിക്കുന്ന വിവേചനത്തേക്കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് . ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷനില്‍ (യു.എന്‍.എച്ച്.ആര്‍.സി) പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെട്ടിച്ചമച്ച നിയമങ്ങളുടെ അടിസ്ഥാനത്തില്‍ രാഷ്ട്ര സുരക്ഷയുടെ പേരിൽ രാജ്യത്തു യാതൊരു വിചാരണയും കൂടാതെ ന്യൂനപക്ഷങ്ങളെ തടവിലാക്കുകയാണെന്നു ജേസണ്‍ യു.എന്‍ മനുഷ്യാവകാശ കമ്മീഷന് മുന്‍പാകെ വെളിപ്പെടുത്തി. കുപ്രസിദ്ധമായ
കൊച്ചി: ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്റെ (ഐസിപിഎ) വജ്രജൂബിലി ആഘോഷങ്ങളും ദേശീയ കണ്‍വെന്‍ഷനും പുരസ്‌ക്കാരസമര്‍പ്പണവും സെപ്റ്റംബര്‍ 22 മുതല്‍ 25 വരെ കച്ചേരിപ്പടി ആശീര്‍ഭവനില്‍ നടക്കും. 22-ന് വൈകുന്നേരം അഞ്ചിന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്ന ജൂബിലി സമ്മേളനത്തില്‍ ഐസിപിഎ പ്രസിഡന്റ് ഇഗ്‌നേഷ്യസ് ഗൊണ്‍സാല്‍വസ് അധ്യക്ഷത വഹിക്കും. വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ഹൈബി ഈഡന്‍ എം.പി, ബെല്ലാറി ബിഷപ് ഡൊ. ഹെന്റി ഡിസൂസ, ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മിലന്‍
ജെറുസലേം: രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് യേശു ക്രിസ്തു അന്ധന് കാഴ്ചശക്തി നല്‍കിയെന്ന് വിശ്വസിക്കപ്പെടുന്ന സീലോഹാ കുളത്തിന്റെ കല്‍പ്പടവുകള്‍ ജെറുസലേമിലെ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ഇതുവരെ ചരിത്രത്തിൽ മറഞ്ഞുകിടന്നിരുന്ന ഈ കുളത്തിന്റെ പടവുകൾ ഇസ്രായേലി ആന്റിക്വിറ്റി അതോറിറ്റി, ഇസ്രായേല്‍ നാഷ്ണല്‍ പാര്‍ക്ക്സ് അതോറിറ്റി, സിറ്റി ഓഫ് ഡേവിഡ് ഫൗണ്ടേഷന്‍ എന്നിവര്‍ സംയുക്തമായി നടത്തിയ ഉദ്ഖനനത്തിനിടയിലാണ് കണ്ടെത്തിയത്.സുവിശേഷത്തിൽ വിവരിക്കുന്ന ഓരോ സംഭവങ്ങളും ചരിത്ര സത്യമാണെന്ന് തെളിയിക്കുന്നതാണ് പുതിയ കണ്ടെത്തല്‍. ക്രൈസ്തവരും, യഹൂദരും വിശുദ്ധ സ്ഥലമായി കരുതുന്ന സീലോഹ കുളം ഉടൻതന്നെ
ലാവോഗ്: ദിവ്യകാരുണ്യത്തോടും പരിശുദ്ധ മറിയത്തോടുമുള്ള ഭക്തിയിൽ ജീവിച്ച 13 വയസുകാരി നിന റൂയിസ് അബാദയെ വിശുദ്ധ പദവിയിലേക്ക് ഉയർത്താനുള്ള സഭാ നീക്കത്തെ സ്വാഗതം ചെയ്ത് ഫിലിപ്പെൻസിലെ കത്തോലിക്കാസമൂഹം. ഭേദപ്പെടുത്താനാവാത്ത ഹൃദ്രോഗമായ ഹൈപ്പർട്രോഫിക് കാർഡിയോ മയോപ്പതിമൂലം മരണമടഞ്ഞ് മൂന്ന് പതിറ്റാണ്ടുകൾക്കുശേഷമാണ് സഭയുടെ നീക്കം. അവളുടെ വിശുദ്ധ ജീവിതത്തിന് തെളിവായി ജനങ്ങളിൽ നിന്ന് സാക്ഷ്യപത്രങ്ങൾ ക്ഷണിച്ചിരിക്കുകയാണ് വടക്കൻ ഫിലിപ്പീൻസിലെ ലാവോഗ് രൂപത. അബാദിന്റെ വിശുദ്ധ പദവിക്ക് തുടക്കമിടണമെന്ന് ആവശ്യപ്പെട്ട് ‘ഗോഡ് ഫസ്റ്റ് അസോസിയേഷ’ന് സഭാനേതൃത്വത്തിന് നിവേദനം നൽകിയിരുന്നു. അതിന്റെ ഫലമായാണ്
ഇ.എം. പോള്‍ അപ്രതീക്ഷിതമായ തിരിച്ചടികളില്‍ മനസുതളര്‍ന്നുപോയവര്‍ വര്‍ഗീസ് തുണ്ടത്തിലിന്റെ ജീവിതവും അനുഭവങ്ങളും കേള്‍ക്കണം. പ്രത്യാശ പൊതിയുന്ന അനുഭവമായിരിക്കും അതു സമ്മാനിക്കുന്നതെന്ന് തീര്‍ച്ച. അന്ധതയുടെ ലോകത്തേക്ക് ജനിച്ചുവീണ ആളല്ല വര്‍ഗീസ് തുണ്ടത്തില്‍. ഒരു അപകടമാണ് അദ്ദേഹത്തെ അന്ധനാക്കിയത്. ഇത്തരം അവസ്ഥകള്‍ നിരാശയിലേക്കായിരിക്കും പലരെയും നയിക്കുന്നത്. എന്നാല്‍ കോഴിക്കോട് ഈങ്ങാപ്പുഴയിലെ വര്‍ഗീസ് തുണ്ടത്തിലിന്റെ ജീവിതത്തില്‍ മറിച്ചാണ് സംഭവിച്ചതെന്നുമാത്രം. പ്രത്യാശ പകരുന്ന, അനേകരെ വെളിച്ചത്തിലേക്ക് നയിക്കുന്ന ഒരു സുവിശേഷകന്‍ അവിടെ പിറവിയെടുക്കുകയായിരുന്നു. തനിക്കുണ്ടായ അപകടത്തെ ദൈവവേലക്കുള്ള ക്ഷണമായി സ്വീകരിച്ച്, ജനതകള്‍ക്ക് സുവിശേഷവെളിച്ചം
ജയ്‌മോന്‍ കുമരകം സ്‌നേഹിതനായ പ്രശസ്ത സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ് പറഞ്ഞൊരു സംഭവം ഓര്‍മ്മയിലിന്നും മായാതെ നില്‍ക്കുന്നു. ജീസസ് യൂത്തിലൂടെ സിനിമാ മേഖലയില്‍ എത്തിച്ചേര്‍ന്ന വ്യക്തിയാണ് അല്‍ഫോന്‍സ്. അതുകൊണ്ട് തനിക്ക് കിട്ടിയ ദൈവാനുഭവങ്ങള്‍ സിനിമാമേഖലയിലേക്കും പകരാനാണ് അദേഹം എന്നും ശ്രമിക്കാറുള്ളത്. ഓസ്‌കര്‍ ജേതാവായ സംഗീതസംവിധായകന്‍ റഹ്മാന്‍ ‘വിണ്ണൈ താണ്ടി വരുവായ്’ എന്ന തമിഴ് സിനിമയ്ക്കുവേണ്ടി പാട്ടുപാടാന്‍ ഒരിക്കല്‍ അല്‍ഫോന്‍സിനെ ക്ഷണിക്കുകയുണ്ടായി. എന്നാല്‍ റഹ്മാനുമായി അന്ന് അല്‍ഫോന്‍സിനത്ര പരിചയമുണ്ടായിരുന്നില്ല. അദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് അല്‍ഫോന്‍സ് ചെന്നൈയിലെത്തി, ആകാംക്ഷയുടെ നിമിഷങ്ങള്‍.
Don’t want to skip an update or a post?