Follow Us On

04

June

2023

Sunday

  • പെരുവഴിയന്റെ പിന്നാലെ 25 വര്‍ഷങ്ങള്‍

    പെരുവഴിയന്റെ പിന്നാലെ 25 വര്‍ഷങ്ങള്‍0

    രഞ്ജിത്ത് ലോറന്‍സ്‌ ഒരിക്കല്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ ഫാ. റോയ് പാലാട്ടി യൂറോപ്പിലേക്ക് യാത്ര ചെയ്യുന്ന അവസരത്തില്‍ അദ്ദേഹം വൈദികനാണെന്ന് തിരിച്ചറിഞ്ഞ സഹയാത്രികന്‍ ഇപ്രകാരം ചോദിച്ചു -”ഇപ്പോഴും ഇതുപോലുള്ള വൈദികരൊക്കെ ഉണ്ടോ?” തുടര്‍ന്ന് താന്‍ ഒരു അസോസിയേറ്റ് പ്രഫസറാണെന്നും മതവിശ്വാസം അന്ധവിശ്വാസമാണെന്നും ശാസ്ത്രത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്നുമൊക്കെ അദ്ദേഹം വിവരിച്ചു. ഇതെല്ലാം ശ്രദ്ധാപൂര്‍വ്വം കേട്ടിരുന്ന പാലാട്ടി അച്ചന്‍ അവസാനം ഇങ്ങനെ ചോദിച്ചു -”നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. നമ്മള്‍ ഇപ്പോള്‍ യാത്ര ചെയ്യുന്ന ഈ യുണൈറ്റഡ് എയര്‍ലൈന്‍സിന്റേത് ഉള്‍പ്പെടെയുള്ള പല

  • കുടിയിറക്കപ്പെട്ടവരോടൊപ്പം  നിരാഹാരമിരുന്ന ബിഷപ്‌

    കുടിയിറക്കപ്പെട്ടവരോടൊപ്പം നിരാഹാരമിരുന്ന ബിഷപ്‌0

    ഫാ. റോക്കി റോബി കളത്തില്‍ (ലേഖകന്‍ കോട്ടപ്പുറം രൂപതാ പിആര്‍ഒയാണ്) ഒരിക്കല്‍ പരിചയപ്പെട്ടാല്‍ ഓര്‍മയില്‍ നിന്ന് മാഞ്ഞുപോകാത്ത ചുരുക്കം ചില മുഖങ്ങളുണ്ട്. അങ്ങനെയൊരു മുഖമാണ് കോട്ടപ്പുറം രൂപതയുടെ ദ്വിതീയ മെത്രാന്‍ ജോസഫ് കാരിക്കശേരി പിതാവിന്റേത്. ഫ്രാന്‍സിസ് പാപ്പ തന്റെ രാജി സ്വീകരിച്ചതിനെ തുടര്‍ന്ന് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതലക്ക് ചുമതല കൈമാറി നിറഞ്ഞ സംതൃപ്തിയോടെ പിതാവ് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. പാവപ്പെട്ടവരുടെ പക്ഷം സൗമ്യമായ ഇടപെടലുകളും വിനയാന്വിതമായ പെരുമാറ്റവും വാത്സല്യം നിറഞ്ഞ വാക്കുകളും നിഷ്‌കളങ്കത

  • വ്യക്തി സ്വാതന്ത്ര്യത്തിന് അതിരുകള്‍ വേണ്ടേ?

    വ്യക്തി സ്വാതന്ത്ര്യത്തിന് അതിരുകള്‍ വേണ്ടേ?0

    ഡോ. സിബി മാത്യൂസ്‌ (ലേഖകന്‍ മുന്‍ ഡിജിപിയാണ്) മനുഷ്യന്‍ എത്ര നൂറ്റാണ്ടുകള്‍ക്കുമുമ്പാണ് വസ്ത്രം ധരിക്കുവാന്‍ തുടങ്ങിയതെന്ന് കൃത്യമായി പറയുവാനാവില്ല. എങ്കിലും അയ്യായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് നിലവിലിരുന്ന ഈജിപ്ഷ്യന്‍/ചൈനീസ് സംസ്‌കാരങ്ങളുടെ കാലത്ത് മനുഷ്യന്‍ നഗ്നത മറയ്ക്കുവാന്‍ ലിനന്‍ തുണികൊണ്ടു നെയ്‌തെടുത്ത വസ്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നതായി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അതിനുംമുമ്പ് ജീവിച്ചിരുന്ന അപരിഷ്‌കൃതരായ മനുഷ്യര്‍ മൃഗങ്ങളുടെ തുകലും മരവുരിയും മറ്റും വസ്ത്രങ്ങള്‍ക്കു പകരമായി നഗ്നത മറയ്ക്കുവാന്‍ ഉപയോഗിച്ചിരിക്കാം. ഫാഷന്‍ തരംഗം വസ്ത്രധാരണത്തിന്റെ രീതികളില്‍ പലതരം ഉച്ചനീചത്വങ്ങളും നിലനിന്നിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍,

  • ദൈവത്തിന്റെ സ്വന്തം നാട് അങ്ങനെതന്നെ നിലനില്ക്കണം

    ദൈവത്തിന്റെ സ്വന്തം നാട് അങ്ങനെതന്നെ നിലനില്ക്കണം0

    ആഴ്ചകള്‍ക്കുമുമ്പ് അമേരിക്കയില്‍നിന്നും ഒരു സുഹൃത്തു വിളിച്ചു. വിശേഷങ്ങള്‍ പറഞ്ഞ് സംഭാഷണം അവസാനിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ഇങ്ങനെയൊരു ചോദ്യം ചോദിച്ചു, അമേരിക്കയാണോ കേരളമാണോ കൂടുതല്‍ ഇഷ്ടമായതെന്ന്. ഒരു നിമിഷംപോലും വൈകിയില്ല, ഉത്തരം വന്നു. നമ്മുടെ നാട് കഴിഞ്ഞിട്ടേ മറ്റൊരു രാജ്യം ഉള്ളൂ എന്നായിരുന്നു മറുപടി. ഇത്രയും ദൈവം കനിഞ്ഞ് അനുഗ്രഹിച്ച ഏതു ദേശമാണ് ഉള്ളത്? ഇവിടെ ജീവിക്കുമ്പോള്‍ തോന്നുന്ന അക്കരപച്ചകളാണ് ബാക്കിയെല്ലാം എന്നുകൂടി സുഹൃത്ത് കൂട്ടിച്ചേര്‍ത്തു. ഇവിടുത്തെപ്പോലെ സംതൃപ്തി ലഭിക്കുന്ന മറ്റൊരു സ്ഥലവുമില്ലെന്ന മറുപടിയില്‍ സ്‌നേഹത്തിന്റെ സ്പര്‍ശനം ഉണ്ടായിരുന്നു. തിരക്കിലായതിനാല്‍

  • ഈശോയുടെ കഥകൾ പറഞ്ഞ് ഇൻസ്റ്റഗ്രാം താരമായി മൂന്നു വയസുകാരി ഇസബൽ! 

    ഈശോയുടെ കഥകൾ പറഞ്ഞ് ഇൻസ്റ്റഗ്രാം താരമായി മൂന്നു വയസുകാരി ഇസബൽ! 0

    ഈശോയെ കുറിച്ചും വിശുദ്ധരെ കുറിച്ചും പങ്കുവെക്കുന്ന ഇൻസ്റ്റഗ്രാം റീലുകളിലൂടെ താരമാകുകയാണ് മൂന്നു വയസുകാരി ഇസബൽ എബ്രഹാം ആൽബിൻ. ഒരുപക്ഷേ, ഈ പേര് കേട്ടിട്ടുണ്ടാവില്ലെങ്കിലും ഈ കൊച്ചുമിടുക്കിയുടെ റീലുകൾ നിങ്ങളിൽ പലരും കണ്ടിട്ടുണ്ടാവും, കൗതുകത്തോടെ കേട്ടിരുന്നിട്ടുണ്ടാകും. ഇക്കഴിഞ്ഞ വലിയനോമ്പ് ദിനങ്ങളിൽ കുരിശിന്റെ വഴിയുടെ ഭാഗങ്ങൾ കൊഞ്ചലോടെ പറഞ്ഞ് വാട്‌സ്അപ്പ് ഉൾപ്പെടെയുള്ള നവമാധ്യമങ്ങളിൽ തരംഗമായ ആ കുഞ്ഞില്ലേ, അവൾതന്നെ ഈ ഇസബൽ! ഒന്നുകൂടി അറിഞ്ഞോ, അരലക്ഷത്തിൽപ്പരം ഫോളോവേഴ്‌സുള്ള ഇൻസ്റ്റഗ്രാം പേജിന്റെ ഉടമയാണ് അക്ഷരങ്ങൾ കൂട്ടിപ്പറഞ്ഞുതുടങ്ങുന്ന ഈ മൂന്നു വയസുകാരി! ഖത്തറിൽ

  • ഭീകരവാദത്തെ  മൂടിവയ്ക്കുന്നതെന്തിന്? The Kerala story’ review

    ഭീകരവാദത്തെ മൂടിവയ്ക്കുന്നതെന്തിന്? The Kerala story’ review0

    വിനോദ് നെല്ലയ്ക്കല്‍ റിലീസ് ചെയ്യും മുമ്പേ അതിരൂക്ഷമായ എതിര്‍പ്പുകള്‍ ഏറ്റുവാങ്ങിയ ചലച്ചിത്രമാണ് ദ കേരള സ്റ്റോറി. സമാനതകളില്ലാത്ത വിധത്തിലുള്ള പ്രതിഷേധങ്ങളാണ് സിനിമയ്‌ക്കെതിരായി നാം കണ്ടത്. ഇസ്ലാമിക സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുകയും അവരുടെ മതവികാരം വ്രണപ്പെടുത്തുകയും ചെയ്യുന്നതാണ് സിനിമയുടെ ഉള്ളടക്കമെന്ന വ്യാപക പ്രചാരണങ്ങളുണ്ടായിരുന്നു. സിനിമ അവതരിപ്പിക്കുന്ന ആശയം എന്താണ് എന്ന വ്യക്തമായ ബോധ്യത്തോടെ ആയിരുന്നില്ല ഇത്തരം പ്രചാരണങ്ങള്‍ എന്ന് നിശ്ചയം. കാരണം, റിലീസ് ചെയ്തതിനുശേഷം സിനിമ കണ്ടിറങ്ങിയ ആര്‍ക്കും തന്നെ സിനിമയെക്കുറിച്ച് കാര്യമായ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല, സംവിധായകനും പിന്നണി

  • സുപ്രീംകോടതി വിധി ബഫര്‍സോണ്‍  ഇല്ലാതായിട്ടില്ല…!

    സുപ്രീംകോടതി വിധി ബഫര്‍സോണ്‍ ഇല്ലാതായിട്ടില്ല…!0

    ഷെവ. അഡ്വ.വി.സി സെബാസ്റ്റ്യന്‍ (ലേഖകന്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയാണ്). ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും സംരക്ഷണമേകുവാന്‍ അവയ്ക്കു ചുറ്റിലുമായി കരുതല്‍ മേഖലയുണ്ടാക്കുവാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ 2011 ഫെബ്രുവരി 9നാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. വനമേഖലയ്ക്ക് പുറത്ത് ജനങ്ങളുടെ കൃഷിഭൂമി കയ്യേറി വനവിസ്തൃതി വ്യാപിപ്പിക്കുമ്പോഴും, വന്യമൃഗങ്ങള്‍ക്ക് സംരക്ഷണമേകാന്‍ ബഫര്‍സോണ്‍ നിര്‍ണയിക്കുമ്പോഴും കൃഷിമാത്രമല്ല ജീവിതവും ജീവനും നഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ജനങ്ങളെക്കുറിച്ച് ഭരണനേതൃത്വങ്ങളും ഉദ്യോഗസ്ഥ തമ്പ്രാക്കളും ‘ബോധപൂര്‍വ്വം’ ചിന്തിച്ചില്ല. 2022-ലെ സുപ്രീംകോടതി വിധി ബഫര്‍സോണ്‍ സംബന്ധിച്ച് 2022

  • മണിപ്പൂരില്‍ എന്താണ് സംഭവിച്ചത്‌

    മണിപ്പൂരില്‍ എന്താണ് സംഭവിച്ചത്‌0

    ഇംഫാല്‍: അനേകര്‍ വര്‍ഷങ്ങള്‍ കഷ്ടപ്പെട്ടു നേടിയ സമ്പാദ്യം ഒരു നിമിഷംകൊണ്ട് ഇല്ലാതാകുന്ന രംഗങ്ങള്‍ക്കാണ് ഫാ. ജോര്‍ജ് തോട്ടപ്പിള്ളി എസ്ഡിബി സാക്ഷിയായത്. വിശ്വാസത്തിന്റെ പ്രതീകങ്ങളായ ദൈവാലയങ്ങള്‍ ഏതാണ്ട് കണ്‍മുമ്പില്‍ എന്നപോലെ തകര്‍ക്കപ്പെട്ടു. ആറു വര്‍ഷമായി ഇംഫാലില്‍ ശുശ്രൂഷ ചെയ്യുന്ന സലേഷ്യന്‍ സഭാംഗമായ ഫാ. ജോര്‍ജ് ഇംഫാല്‍ ഹോളി ട്രിനിറ്റി ദൈവാലയ വികാരിയും കാലടി, മാണിക്കമംഗലം സ്വദേശിയുമാണ്. ഫാ. ജോര്‍ജിന്റെ ഇടവകയില്‍ ഒരു സ്റ്റേഷന്‍പള്ളി നശിപ്പിച്ചു. ഇംഫാലിന്റെ പരിസരങ്ങളില്‍മാത്രം 14 ദൈവാലയങ്ങളും പാസ്റ്ററല്‍ ട്രെയിനിംഗ് സെന്ററും തകര്‍ത്തത് തനിക്ക് അറിയാമെന്ന്

Latest Posts

Don’t want to skip an update or a post?