ലിയോ പതിനാലാമന്‍ പാപ്പയ്ക്ക് പ്രാര്‍ത്ഥനകളും അഭിനന്ദനങ്ങളുമായി കെസിബിസി
- Asia National, Kerala, LATEST NEWS, Pope Leo XIV, VATICAN, WORLD
- May 10, 2025
അലഹാബാദ്: ക്രൈസ്തവര്‍ക്കെതിരെ അലഹാബാദ് ഹൈക്കോടതി നടത്തിയ പരമാര്‍ശത്തിനെതിരെ പരക്കെ പ്രതിഷേധം. മതപരിവര്‍ത്തനത്തെക്കുറിച്ച് അലഹാബാദ് ഹൈക്കോടതി നടത്തിയ പരമാര്‍ശത്തിനെതിരെയാണ് ദ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പ്രതിഷേധമറിയിച്ചത്. ഉത്തര്‍പ്രദേശിലെ മതപരിവര്‍ത്തനനിരോധനനിയമമനുസരിച്ച് ജയിലിലടക്കപ്പെട്ട ഒരു വ്യക്തിയുടെ ജാമ്യാപേക്ഷ നിരസിച്ചുകൊണ്ട് ഹൈക്കോടതി പറഞ്ഞത് ഇങ്ങനെയായിരുന്നു-നിയമപരമല്ലാത്ത മതപരിവര്‍ത്തനങ്ങള്‍ ഇതുപോലെ തുടര്‍ന്നാല്‍ രാജ്യത്തെ മജോറിറ്റി പോപ്പുലേഷന്‍ മൈനോരിറ്റി ആകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരമാര്‍ശം. മാത്രമല്ല, ഇന്ത്യന്‍ പൗരന്മാരെ മതംമാറ്റുന്നത് അടിയന്തിരമായി നിര്‍ത്തണമെന്നുമായിരുന്ന ഹൈക്കോടതിയുടെ പരമാര്‍ശം. ഈ പരമാര്‍ശത്തെക്കുറിച്ച് ഇന്ത്യയിലെ കോടതി മുറികള്‍ ഭൂരിപക്ഷത്തിന്റെ തിയേറ്ററുകളായി പരിവര്‍ത്തനം ചെയ്‌പ്പെടുകയാണോ
ഇംഫാല്‍: മണിപ്പൂരിലെ കലാപത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി ഇംഫാല്‍ രൂപത 600 വീടുകള്‍ നിര്‍മ്മിച്ചുനല്‍കും. ഭൂരിഭാഗവും ക്രൈസ്തവവിശ്വാസികളായ കുക്കി ഗോത്രത്തില്‍പ്പെട്ടവര്‍ക്കുവേണ്ടിയാണ് അതിരൂപത 600 വീടുകളുടെ നിര്‍മ്മാണ പദ്ധതി തയാറാക്കിയിരിക്കുന്നതന്നെ് ഇംഫാല്‍ രൂപത വികാരി ജനറാള്‍ ഫാ. വര്‍ഗീസ് വേലിക്കകം പറഞ്ഞു. അദ്ദേഹമാണ് മണിപ്പൂരിലെ സഭയുടെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത്. മണിപ്പൂരിലെ മുമ്പി, സിംഗനാഗാദ്, ചുരാചന്ദ്രാപുര്‍ ജില്ലകളിലെ അഭയാര്‍ത്ഥികളാക്കപ്പെട്ടവര്‍ക്കായിട്ടാണ് പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നത്. ഇതിന്റെ ഫണ്ട് ശേഖരണത്തിനായി കോണ്‍ഫ്രന്‍സ് ഓഫ് ഡയസഷന്‍ പ്രീസ്റ്റ്‌സ് ഓഫ് ഇന്ത്യ ‘മിനിമം 500 രൂപ
ന്യൂഡല്‍ഹി: രാജസ്ഥാനിലും മധ്യപ്രദേശിലും ക്രൈസ്തവരെയും ക്രൈസ്തവ സ്ഥാപനങ്ങളെയും ലക്ഷ്യം വെച്ചുള്ള അക്രമങ്ങള്‍ പെരുകുന്നു. രാജസ്ഥാനിലെ ഭരത്പൂരില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തുകൊണ്ടിരുന്ന 20 പേരെ പോലീസ് നിര്‍ബന്ധിത മതപരിവര്‍ത്തനക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഒരു വീട്ടില്‍ പ്രാര്‍ത്ഥനാസമ്മേളനം നടത്തുകയായിരുന്ന ഇവാഞ്ചലിക്കല്‍ കമ്മ്യൂണിറ്റിയില്‍ പെട്ടവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിശ്വഹിന്ദു പരിഷത് നേതാവായ രാജേഷ് സിംഗാളിന്റെ നേതൃത്വത്തിലായിരുന്നു ഹിന്ദുമതമൗലികവാദികള്‍ അവര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടത്. നിര്‍ബന്ധിതമതപരിവര്‍ത്തനം നടത്തുകയാണെന്നായിരുന്നു മതമൗലികവാദികളുടെ വാദം. അക്രമം നടക്കുന്നുവെന്ന് അറിഞ്ഞെത്തിയ മദുരഗേയ്റ്റ് പോലീസ് സ്ഥലത്തെത്തി പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത സ്ത്രീകളെയടക്കം
വത്തിക്കാന്‍ സിറ്റി: ഭാവിയിലെ പുനരൈക്യപ്പെട്ട സഭയില്‍ മാര്‍പാപ്പയുടെ പരമാധികാരം എപ്രകാരമുള്ളതായിരക്കും? മാര്‍പാപ്പയുടെ പരമാധികാരത്തെക്കുറിച്ച് ഓര്‍ത്തഡോക്‌സ്, പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങളുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സഭൈക്യം പരിപോഷിപ്പിക്കുന്നതിനായുള്ള വത്തിക്കാന്‍ ഡിക്കാസ്ട്രി പ്രസിദ്ധീകരിച്ച 130 പേജുള്ള പഠനരേഖയിലെ ഒരു പ്രതിപാദ്യവിഷ്യമാണിത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ശേഷം മാര്‍പാപ്പയുടെ പരമാധികാരത്തെക്കുറിച്ചു നടന്നിട്ടുള്ള എക്യുമെനിക്കല്‍ ചര്‍ച്ചകളുടെ സംഗ്രഹമായ ഈ രേഖയില്‍ പെട്രൈന്‍ ശുശ്രൂഷ എപ്രകാരം സിനഡാത്മകമായി ചെയ്യാനാവുമെന്ന് പരിശോധിക്കുന്നു. കത്തോലിക്ക സഭയില്‍ സിനഡാലിറ്റി വളരേണ്ടത് ആവശ്യമാണെന്നും പൗരസ്ത്യ സഭകളുടെ സിനഡല്‍ സംവിധാനങ്ങളില്‍ നിന്ന് ലത്തീന്‍ സഭക്ക്
ന്യൂഡല്‍ഹി: ന്യൂനപക്ഷ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്ക് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുവാദം ആവശ്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വിധി ചര്‍ച്ചയാകുന്നു. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് ഈ ഉത്തരവ് കരുത്തുപകരുമെന്നാണ് വിലയിരുത്തലുകള്‍. ഗവണ്‍മെന്റിന്റെ അനുവാദമില്ലാതെ ന്യൂനപക്ഷ സ്‌കൂളുകളില്‍ ജീവനക്കാരെ നിയമിക്കാമെന്ന ഹൈക്കോടതി വിധിയെ സഭാനേതാക്കള്‍ സ്വാഗതം ചെയ്തു. ഹൈക്കോടതി വിധി മഹത്തായതാണെന്ന് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. മരിയ ചാള്‍സ് അന്റോണി സ്വാമി പറഞ്ഞു. ഗവണ്‍മെന്റ് ഫണ്ട് ചെയ്യുന്ന ഇന്ത്യയിലെ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ജീവനക്കാരെ
ബംഗളൂരു: ഏറ്റവും ദുര്‍ബലരായവര്‍ക്കു പ്രതീക്ഷയേകുവാന്‍ സന്യസ്തര്‍ക്ക് കഴിയണമെന്ന് ബംഗളൂരു ആര്‍ച്ചുബിഷപ് പീറ്റര്‍ മക്കാഡോ. ബംഗ്ലൂരുവില്‍ നടന്ന കോണ്‍ഫ്രന്‍സ് ഓഫ് റിലീജിയസ് ഇന്ത്യ (സിആര്‍ഐ) യുടെ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് തടയിടാന്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് ചിന്തിക്കുവാന്‍ അദ്ദേഹം അഹ്വാനം ചെയ്തു. 2014 ല്‍ മോദി ഭരണത്തിലേറിയതിനുശേഷം ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കുനേരെയുള്ള അക്രമം വര്‍ദ്ധിച്ചിരിക്കുകയാണ്. 2014 ല്‍ ക്രൈസ്തവര്‍ക്കുനേരെയുളള 147 പീഡനകേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ 2023 ല്‍ അത് 687 ആയി
കറുകുറ്റി: ‘ശാലോം വേൾഡ്’ സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐയുടെ മാതാവും പരേതനായ വർഗീസ് പാലാട്ടിയുടെ ഭാര്യയുമായ റോസി വർഗീസ് (77) നിര്യാതയായി. മൃതസംസ്‌ക്കാരം മേയ് ആറ് രാവിലെ 9.30ന് കറുകുറ്റി ക്രിസ്തുരാജ ആശ്രമ ഇടവക ദൈവാലയത്തിൽ. ഏപ്രിൽ നാലിന് അങ്കമാലിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു. മാമ്പ്ര പറവൂക്കാരൻ കുടുംബാംഗമാണ്. മറ്റ് മക്കൾ: റെജി ജോയി, റിക്‌സി ജിനു. മരുമക്കൾ: എ. പി ജോയ് ആക്കൂന്നത്ത്, ജിനുമോൻ കെ. ജോൺസൺ കുത്തൂർ.
മരണം ഒരു ശാപമാണെന്നും അത് എല്ലാറ്റിന്റെയും പരിസമാപ്തിയാണെന്നും ഭൗതികലോകം കരുതുന്നു. മരണംകൊണ്ട് എല്ലാം അവസാനിക്കുമെന്നതിനാല്‍ ഈ ലോക ജീവിതമാണ് പരമപ്രധാനമെന്നും ഇവിടെ പരമാവധി സുഖം ആസ്വദിക്കുന്നതാണ് ജീവിതലക്ഷ്യമെന്നുമാണ് അവര്‍ ചിന്തിക്കുന്നത്. ഇഹലോകജീവിതത്തിന് ഒരു പൂര്‍ണവിരാമം ഇടുന്ന മരണം ഭൗതികവാദികള്‍ക്ക് തികച്ചും വേദനാജനകവും ഉള്‍ക്കൊള്ളുവാന്‍ സാധിക്കാത്തതുമാണെന്നതില്‍ തെല്ലും അതിശയമില്ല. എന്നാല്‍ യേശുക്രിസ്തു തന്റെ മഹനീയമായ കുരിശുമരണത്തിലൂടെ മരണത്തിന്റെ ഈ മുള്ള് എടുത്തുമാറ്റുകയും അതിന്റെ ശാപനുകം ഒടിക്കുകയും ചെയ്തിരിക്കുന്നു. മരണം ഇനിമേല്‍ ദുഃഖകാരണമല്ല, സമ്പൂര്‍ണനാശത്തിന്റെ അവസാന ബിന്ദുവുമല്ല. നേരേമറിച്ച് അത്
Don’t want to skip an update or a post?