Follow Us On

22

April

2025

Tuesday

  • മങ്ങി, ദുഃഖത്തില്‍ മുങ്ങി ലോകം

    മങ്ങി, ദുഃഖത്തില്‍ മുങ്ങി ലോകം0

    ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് ദുഃഖത്തിലാണ്ട് ലോകം. വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര പ്രസ്ഥാനങ്ങളും സഭാസംവിധനങ്ങളും പ്രത്യേകമായ ദുഃഖാചരണം പ്രഖ്യാപിച്ചു. പാപ്പയോടുള്ള ആദരസൂചകമായി ഇന്ത്യയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ രണ്ട് ദിനങ്ങള്‍ക്ക് പുറമെ സംസ്‌കാര ദിനത്തിലുമാണ് ഇന്ത്യയിലെ ദുഃഖാചരണം. ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക ആഘോഷ പരിപാടികള്‍ എല്ലാം ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങിലേക്ക് പ്രതിനിധി സംഘത്തെയും അയയ്ക്കും. ആത്മീയ ധീരതയുടെ ദീപസ്തംഭമായിരുന്നു  ഫ്രാന്‍സിസ്  മാര്‍പാപ്പയെന്ന് പ്രധാനമന്ത്രി മോദിയുടെ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

  • ലോകസമാധാനത്തിന്റെ കാവല്‍ക്കാരന്‍ വിട പറഞ്ഞു

    ലോകസമാധാനത്തിന്റെ കാവല്‍ക്കാരന്‍ വിട പറഞ്ഞു0

    കൊച്ചി: ലോകസമാധാനത്തിനുവേണ്ടി നിരന്തരം പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന മഹാനുഭാവനാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍. മാര്‍പാപ്പയുടെ വിയോഗത്തില്‍ കേരള ലാറ്റിന്‍ കാത്തലിക്ക്  അസോസിയേഷന്‍ ദുഃഖം രേഖപ്പെടുത്തി. രോഗശയ്യയില്‍ നിന്ന് പുറത്തുവന്ന് ആദ്യം അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ ലോകസമാധാനത്തിനുവേണ്ടി  ആയുധങ്ങള്‍ നിലത്തുവയ്ക്കാനും അക്രമങ്ങള്‍ അവസാനിപ്പിക്കാനുള്ള  ആഹ്വാനമായിരുന്നു. പാപ്പയുടെ ഔദ്യോഗിക മന്ദിരത്തിന് പുറത്ത് ഫ്‌ളാറ്റില്‍ ലളിത ജീവിതം നയിക്കാന്‍ തീരുമാനമെടുത്തതും സാധാരണ കാറില്‍ യാത്ര ചെയ്തതും അദ്ദേഹത്തിന്റെ പ്രത്യേകതകളാണ്. വത്തിക്കാന്‍ ഭരണത്തില്‍ സുതാര്യത ഉറപ്പാക്കുകയും സാമ്പത്തിക കാര്യങ്ങളില്‍ വിപ്ലവകരമായ

  • ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം തീരാനഷ്ടം: ആര്‍ച്ചുബിഷപ് തോമസ് ജെ. നെറ്റോ

    ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം തീരാനഷ്ടം: ആര്‍ച്ചുബിഷപ് തോമസ് ജെ. നെറ്റോ0

    തിരുവനന്തപുരം: ഫ്രാന്‍സിസ് പാപ്പയുടെ വിയോഗം ലോകമെമ്പാടുമുള്ള സര്‍വമനുഷ്യര്‍ക്കും തീരാനഷ്ടമാണെന്ന് തിരുവനന്തപുരം അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ. നെറ്റോ. കുടിയേറ്റക്കാരോടും പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്ന ജനതകളോടും കാണിച്ച കരുണയുടെയും കരുതലിന്റെയും സഹാനുഭൂതിയുടെയും സമീപനം പാപ്പയെ വ്യത്യസ്തനാക്കുന്നു. 2015 ല്‍ ലോകം നേരിടുന്ന കാലാവസ്ഥ പ്രതിസന്ധികളെ പരിഗണിച്ച് പ്രസിദ്ധീകരിച്ച ‘Laudatosi അങ്ങേക്ക് സ്തുതി’ എന്ന ചാക്രിക ലേഖനം പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശമാണ് നല്‍കിയത്. വരും തലമുറയ്ക്കുകൂടി ഭൂമിയെ സംരക്ഷിക്കാനുള്ള വലിയ ക്ഷണമാണ് മാര്‍പാപ്പ ലോകത്തിന് നല്‍കിയത്. ലോകമാസകലമുള്ള പരിസ്ഥിതി

  • ജന്മനാട്ടില്‍ ഒരിക്കലും പോകാത്ത പാപ്പ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിക്കുന്നു

    ജന്മനാട്ടില്‍ ഒരിക്കലും പോകാത്ത പാപ്പ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ ഫ്രാന്‍സിസ് മാര്‍പാപ്പയെ അനുസ്മരിക്കുന്നു0

    ഫ്രാന്‍സിസ് മാര്‍പാപ്പയെ വ്യക്തിപരമായി അടുത്തറിയുന്നതിന് 2013 മുതല്‍ എനിക്ക് സാധിച്ചിട്ടുണ്ട്. 2013 ല്‍ ഞങ്ങള്‍ ഒരുമിച്ച് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി താമസിപ്പിച്ച അദ്ദേഹത്തിന്റെ മുറിയുടെ രണ്ടു മുറി കഴിഞ്ഞായിരുന്നു എനിക്ക് കിട്ടിയ മുറി. ആ സമയം മുതല്‍ ആരംഭിച്ചതായിരുന്നു സൗഹൃദം. ഭാരതസംസ്‌കാരത്തെ വളരെ ബഹുമാനിച്ചിരുന്ന ഒരു മാര്‍പാപ്പയായി അദ്ദേഹം. മാര്‍പാപ്പയുടെ നമ്മുടെ ദേശത്തോടുള്ള മതിപ്പ് എനിക്ക് വ്യക്തിപരമായി ബോധ്യപ്പെട്ടിട്ടുണ്ട്. നമ്മുടേത് വലിയൊരു സംസ്‌കാരമാണെന്നും നമ്മുടേത് പരിഗണിക്കപ്പെടേണ്ട ഒരു രാജ്യമാണെന്നുമൊക്കെ പിതാവ് എപ്പോഴും ശ്രദ്ധയോടുകൂടി ഓര്‍മിച്ചിരുന്നു. കത്തോലിക്കാ സഭയെ

  • നീതിയുടെയും സമാധാനത്തിന്റെയും ശബ്ദം

    നീതിയുടെയും സമാധാനത്തിന്റെയും ശബ്ദം0

    ഇരിങ്ങാലക്കുട: നീതിയുടെയും സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സുവിശേഷാധിഷ്ഠിതമായ സഭയുടെ മുഖവും ശബ്ദവുമായിരുന്നു ഫ്രാന്‍സിസ് പാപ്പയെന്ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം സഭയ്ക്കും ലോകത്തിനും കനത്ത നഷ്ടമാണെന്ന് അനുശോചന സന്ദേശത്തില്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. ജാതി, മത, ഭേദമെന്യേ പാവപ്പെട്ടവര്‍ക്കും നിരാലംബര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി നിരന്തരം അദ്ദേഹം ശബ്ദമുയര്‍ത്തി. സാമൂഹിക, രാഷ്ട്രീയ, പാരിസ്ഥിതിക, രാജ്യാന്തരതലങ്ങളില്‍ നീതിയുടെയും സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സുവിശേഷാധിഷ്ഠിതമായ സഭയുടെ മുഖവും ശബ്ദവുമായിരുന്നു ഫ്രാന്‍സിസ് പാപ്പ. യുദ്ധവും സംഘര്‍ഷവും അക്രമവും

  • സ്‌നേഹത്തിന്റെയും പരിഗണനയുടെയും നല്ല മാതൃക: മാര്‍ മാത്യു അറയ്ക്കല്‍

    സ്‌നേഹത്തിന്റെയും പരിഗണനയുടെയും നല്ല മാതൃക: മാര്‍ മാത്യു അറയ്ക്കല്‍0

    കാഞ്ഞിരപ്പള്ളി: സ്വര്‍ഗീയമായ ഒരു അനുഭൂതിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള ഓരോ കൂടിക്കാഴ്ചയുമെന്നും അതുല്യമായ സ്നേഹവും പരിഗണനയും പിതാവിന്റെ ഓരോ വാക്കിലും ഭാവത്തിലും പ്രകടമായിരുന്നെന്നും കാഞ്ഞിരപ്പള്ളി മൂന്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. സംസാരിക്കുമ്പോഴൊക്കെആ വലിയ വ്യക്തിത്വത്തോട് വാക്കുകളില്‍ വിവരിക്കാനാവാത്ത ആദരവ് തോന്നിയിട്ടുണ്ട്. നിശ്ചയിച്ച സമയത്തെക്കാള്‍ കൂടുതല്‍ സമയം പിതാവ് സംസാരത്തിനായി മാറ്റിവച്ച അവസരങ്ങളുമുണ്ട്. അല്‍പസമയം ഒരുമിച്ചു പ്രാര്‍ഥന നടത്തിയശേഷമാണ് പിതാവ് ശ്ലൈഹിക ആശിര്‍വാദം തരിക. ലോകത്തിന്റെ ഓരോ ചലനവും കൃത്യമായി പിതാവ് നിരീക്ഷിച്ചുകൊണ്ടിരുന്നു. അത്തരത്തില്‍ ഇന്നത്തെ ലോകത്തിന് കാവലാളും

  • ആര്‍ദ്രതയുള്ള വലിയ ഇടയന്‍: മാര്‍ ജോസ് പുളിക്കല്‍

    ആര്‍ദ്രതയുള്ള വലിയ ഇടയന്‍: മാര്‍ ജോസ് പുളിക്കല്‍0

    കാഞ്ഞിരപ്പള്ളി:  ഊഷ്മളമായ സ്നേഹവും കരുതലും ആര്‍ദ്രതയുമാണ് ഫ്രാന്‍സിസ് മാര്‍പ്പായില്‍   കാണാനിടയായതെന്നും, ലാളിത്യത്തിന്റെയും വിനയത്തിന്റെയും ആള്‍രൂപമായിരുന്നു പരിശുദ്ധ പിതാവെന്നും  കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. പാവങ്ങളോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും പ്രതിബദ്ധതയും അനുകമ്പയും പുലര്‍ത്തിയ വലിയ മനുഷ്യസ്നേഹിയും,  ആഗോള കത്തോലിക്കാ സഭയെ കാലത്തിനൊത്ത കാഴ്ചപ്പാടുകളോടെ  നേര്‍ദിശയില്‍ നയിച്ച വ്യക്തിയുമാണ് ഫ്രാന്‍സിസ് പാപ്പ എന്ന്  മാര്‍ പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു. മനുഷ്യസമൂഹത്തോടു മാത്രമല്ല പ്രകൃതിയോടും പരിസ്ഥിതിയോടും പിതാവിന് വലിയ പ്രതിബദ്ധതയുണ്ടായിരുന്നു. വലിപ്പച്ചെറുപ്പമില്ലാതെ ലോകരാഷ്ട്രങ്ങളെയും രാഷ്ട്രത്തലവന്‍മാരെയും അദ്ദേഹം പരിഗണിച്ചു. മുഖം നോക്കാതെ നിലപാടുകള്‍

  • ലോകം മുഴുവന്‍ ശ്രവിക്കാന്‍ കാതോര്‍ത്തിരുന്ന ശബ്ദമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടേത്: മാര്‍ ഇഞ്ചനാനിയില്‍

    ലോകം മുഴുവന്‍ ശ്രവിക്കാന്‍ കാതോര്‍ത്തിരുന്ന ശബ്ദമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടേത്: മാര്‍ ഇഞ്ചനാനിയില്‍0

    താമരശേരി: ആധുനിക കാലഘട്ടത്തില്‍ ലോകം മുഴുവന്‍ ശ്രവിക്കാന്‍ കാതോര്‍ത്തിരുന്ന ശബ്ദമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടേതെന്ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ വിടപറയുമ്പോള്‍ ദൈവത്തിനും ദൈവജനത്തിനും വേണ്ടി സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഒരു ഇടയനെയാണ് ലോകത്തിന് നഷ്ടമാകുന്നതെന്ന് മാര്‍ ഇഞ്ചനാനിയില്‍ അനുശോചനസന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. വിനയം, ദൈവ കാരുണ്യത്തിലുള്ള ഊന്നല്‍, ദരിദ്രരോടുള്ള അളവറ്റ കരുതല്‍, മതാന്തര സംവാദത്തോടുള്ള പ്രതിബദ്ധത എന്നിവയാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഏറെ അറിയപ്പെട്ടിരുന്നു. ദൈവവും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള

Latest Posts

Don’t want to skip an update or a post?