Follow Us On

03

September

2025

Wednesday

  • ‘ഏഷ്യയുടെ നോബല്‍ സമ്മാനം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന റമോണ്‍ മാഗ്‌സസെ പുരസ്‌കാരം എസ്‌വിഡി വൈദികന്

    ‘ഏഷ്യയുടെ നോബല്‍ സമ്മാനം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന റമോണ്‍ മാഗ്‌സസെ പുരസ്‌കാരം എസ്‌വിഡി വൈദികന്0

    മനില/ഫിലിപ്പിന്‍സ്: ഫിലിപ്പിനോ വൈദികനും സൊസൈറ്റി ഓഫ് ദി ഡിവൈന്‍ വേഡ് (എസ്വിഡി) സന്യാസസഭാംഗവുമായ ഫാ. ഫ്‌ലാവിയാനോ അന്റോണിയോ എല്‍. വില്ലാനുവേവയെ ഏഷ്യയുടെ നോബല്‍ സമ്മാനം എന്ന് വിളിക്കപ്പെടുന്ന  2025 ലെ  റമോണ്‍ മാഗ്സസെ പുരസ്‌കാര ജേതാക്കളില്‍ ഒരാളായി തിരഞ്ഞെടുത്തു. ദരിദ്രരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാണ്  റമോണ്‍ മാഗ്സസെ അവാര്‍ഡ് ഫൗണ്ടേഷന്‍ ‘ഫാദര്‍ ഫ്‌ലേവി’ എന്നറിയപ്പെടുന്ന വൈദികന് പുരസ്‌കാരം സമ്മാനിച്ചത്. ദരിദ്രരായ ഫിലിപ്പിനോകള്‍ക്ക് മാന്യമായ പരിചരണം നല്‍കുന്നതിനായി 2015 ല്‍  ഫാ. ഫ്‌ലേവി മനിലയില്‍ ആര്‍നോള്‍ഡ്

  • 24 മണിക്കൂറും തുടര്‍ച്ചയായി ജപമാല: 1550-ാം ദിനം ആഘോഷിച്ചു; നേതൃത്വം നല്‍കുന്നത് ചെന്നൈയിലെ യുവജനങ്ങള്‍

    24 മണിക്കൂറും തുടര്‍ച്ചയായി ജപമാല: 1550-ാം ദിനം ആഘോഷിച്ചു; നേതൃത്വം നല്‍കുന്നത് ചെന്നൈയിലെ യുവജനങ്ങള്‍0

    ചെന്നൈ: കോവിഡ് മഹാമാരി കാലത്ത് ആരംഭിച്ച തുടര്‍ച്ചയായ ഓണ്‍ലൈന്‍ ജപമാലയുടെ 1550-ാം ദിനം ആഘോഷിച്ചു. ദൈവാലയങ്ങള്‍ അടഞ്ഞുകിടന്നിരുന്ന കാലത്ത് യുവാക്കളെ ആത്മീയതയില്‍ നിലനിര്‍ത്തുന്നതിനായി ചെന്നൈ അതിരൂപതയുടെ യൂത്ത് കമ്മീഷന്‍ ഡയറക്ടര്‍ ഫാ. റൊണാള്‍ഡ് റിച്ചാര്‍ഡ് 2021 മെയ് 16-നാണ് അണൈ മേരി പ്രാര്‍ത്ഥന ഗ്രൂപ്പ് ആരംഭിച്ചത്. യൂത്ത് കമ്മീഷന്റെ സജീവ പ്രവര്‍ത്തകനായിരുന്ന റെജിലാന്റെ നേതൃത്വത്തില്‍ മെയ് 24-ന് ഓണ്‍ലൈന്‍ ജപമാല ആരംഭിക്കുകയായിരുന്നു. കോവിഡ് കാലമായിരുന്നതിനാല്‍ യുവജനങ്ങള്‍ സജീവമായി പങ്കെടുക്കാന്‍ തുടങ്ങി. ജപമാല 100 ദിവസം, 200 ദിവസം,

  • ഹെയ്തിയില്‍ ഐറിഷ് മിഷനറിയും മൂന്ന് വയസുള്ള കുട്ടിയുമടക്കം 8 ബന്ദികള്‍ മോചിതരായി

    ഹെയ്തിയില്‍ ഐറിഷ് മിഷനറിയും മൂന്ന് വയസുള്ള കുട്ടിയുമടക്കം 8 ബന്ദികള്‍ മോചിതരായി0

    പോര്‍ട്ട് ഓ പ്രിന്‍സ്/ഹെയ്തി: ഓഗസ്റ്റ് 3-ന് സായുധ സംഘം തട്ടിക്കൊണ്ടുപോയ ഐറിഷ് മിഷനറി  ജെന ഹെറാട്ടിയും മൂന്ന് വയസ് മാത്രം പ്രായമുള്ള കുട്ടിയുമടക്കം എട്ട് ബന്ദികള്‍ മോചിതരായതായി സന്നദ്ധ സംഘടനയായ എപിഎച്ച്  എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഔര്‍ ലിറ്റില്‍ ബ്രദേഴ്സ് ആന്‍ഡ് സിസ്റ്റേഴ്സ് സ്ഥിരീകരിച്ചു. 30 വര്‍ഷത്തിലേറെയായി ഹെയ്തിയിലെ വൈകല്യമുള്ള കുട്ടികള്‍ക്കായി തന്റെ ജീവിതം സമര്‍പ്പിച്ച ഐറിഷ് മിഷനറിയാണ് ജെന ഹെറാട്ടി. 58 കാരിയായ ഹെറാട്ടി, എന്‍പിഎച്ചി ന്റെ ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിപാടികളുടെ ഡയറക്ടറും രാജ്യ തലസ്ഥാനമായ പോര്‍ട്ട്-ഓ

  • അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തില്‍ മരണമടഞ്ഞ 800 ലധികമാളുകള്‍ക്കുവേണ്ടി പ്രാര്‍ത്ഥനയുമായി ലിയോ 14 ാമന്‍ പാപ്പ

    അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തില്‍ മരണമടഞ്ഞ 800 ലധികമാളുകള്‍ക്കുവേണ്ടി പ്രാര്‍ത്ഥനയുമായി ലിയോ 14 ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും, പരിക്കേറ്റവര്‍ക്കും, കാണാതായവര്‍ക്കും വേണ്ടി പ്രാര്‍ത്ഥനകളുമായി ലിയോ 14 ാമന്‍ പാപ്പ. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോട് ഐകദാര്‍ഢ്യം പ്രകടിപ്പിച്ച പാപ്പ മുഴുവന്‍ അഫ്ഗാന്‍ ജനതയ്ക്കും ദൈവാനുഗ്രങ്ങള്‍ നേര്‍ന്ന് പ്രാര്‍ത്ഥിച്ചു. ഓഗസ്റ്റ് 31 ന് വൈകുന്നേരമാണ് കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തില്‍ 800 ലധികം പേര്‍  മരിക്കുകയും ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍ ഒപ്പുവച്ച ടെലിഗ്രാം സന്ദേശത്തില്‍, പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍

  • മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന് സ്വീകരണം നല്‍കി; 101 വയസുള്ള അദ്ദേഹത്തിന്റെ പിതാവിന്റെ സാന്നിധ്യം സമ്മേളനത്തെ ശ്രദ്ധേയമാക്കി

    മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന് സ്വീകരണം നല്‍കി; 101 വയസുള്ള അദ്ദേഹത്തിന്റെ പിതാവിന്റെ സാന്നിധ്യം സമ്മേളനത്തെ ശ്രദ്ധേയമാക്കി0

    കാഞ്ഞിരപ്പള്ളി: കല്യാണ്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന് കാഞ്ഞിരപ്പള്ളി രൂപതാ കേന്ദ്രത്തില്‍ സ്വീകരണം നല്‍കി. മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന്റെ നൂറ്റിയൊന്ന് വയസ് പൂര്‍ത്തിയാക്കിയ പിതാവ് തൊമ്മന്‍ കൊച്ചിന്റെ സാന്നിധ്യം സ്വീകരണ സമ്മേളനത്തെ ഹൃദ്യമാക്കി. സഹോദരങ്ങള്‍, കുടുംബാംഗങ്ങള്‍, കുടുംബാംഗങ്ങളായ വൈദികര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു മാര്‍ വാണിയപ്പുരയ്ക്കല്‍ എത്തിയത്. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍,  മുന്‍ മേലധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍, വികാരി ജനറാളുമാരായ ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, ഫാ. സെബാസ്റ്റ്യന്‍

  • കാഞ്ഞിരപ്പള്ളിയില്‍ സെപ്റ്റംബര്‍ മൂന്നിന് മരിയന്‍ തീര്‍ത്ഥാടനം

    കാഞ്ഞിരപ്പള്ളിയില്‍ സെപ്റ്റംബര്‍ മൂന്നിന് മരിയന്‍ തീര്‍ത്ഥാടനം0

    കാഞ്ഞിരപ്പള്ളി: ഈശോയുടെ മനുഷ്യാവതാരത്തിന്റെ മഹാജൂബിലിയോട് ചേര്‍ന്നും, കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണ്ണ ജൂബിലിക്കൊരുക്കമായും രൂപതയില്‍ മാതൃവേദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതിന്റെ 30-ാം വാര്‍ഷികത്തോടനുബന്ധിച്ചും സെപ്റ്റംബര്‍ മൂന്നിന് രൂപത എസ്എം വൈഎമ്മും, മാതൃവേദിയും സംയുക്തമായി മരിയന്‍ തീര്‍ത്ഥാടനം നടത്തുന്നു. രാവിലെ 9.30ന് രൂപതയിലെ വിവിധ ഇടവകയില്‍ നിന്നുള്ള മാതാക്കളും യുവജനങ്ങളുമൊരുമിച്ച് കത്തീഡ്രല്‍ പള്ളിയില്‍ ദിവ്യകാരുണ്യാരാധന നടത്തും. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ടൗണ്‍ ചുറ്റി ജപമാല പ്രദക്ഷിണം നടക്കും. പരിശുദ്ധ അമ്മയുടെ 30 പ്രത്യക്ഷീകരണങ്ങള്‍ ഉള്‍ച്ചേര്‍ത്തുകൊണ്ടാണ് പ്രദക്ഷിണം നടത്തുന്നത്. പ്രദക്ഷിണം പള്ളിയിലെത്തുമ്പോള്‍ രൂപതാധ്യക്ഷന്‍

  • വത്തിക്കാന്റെ വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ടൂറിസത്തിന്റെ സ്ഥിരം നിരീക്ഷകനായി മലയാളി വൈദികന്‍ നിയമിതനായി

    വത്തിക്കാന്റെ വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ടൂറിസത്തിന്റെ സ്ഥിരം നിരീക്ഷകനായി മലയാളി വൈദികന്‍ നിയമിതനായി0

    കൊച്ചി: വത്തിക്കാനിലെ  വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ടൂറിസത്തിന്റെ (WOT) സ്ഥിരം നിരീക്ഷകനായി മോണ്‍. ജെയിന്‍ മെന്റസിനെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ മാര്‍പാപ്പ നിയമിച്ചു. നിലവില്‍ അദ്ദേഹം ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ സാന്റോ ഡൊമിംഗോയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷിയേച്ചറില്‍ കൗണ്‍സിലറായി സേവനമനുഷ്ഠിക്കുകയാണ്. സ്ഥിരം നിരീക്ഷകന്റെ ഓഫീസ് സ്‌പെയിനിലെ മാഡ്രിഡിലാണെങ്കിലും, അദ്ദേഹം വത്തിക്കാനിലെ വസിതിയിലായിരിക്കും താമസം.  WOTയുടെ സ്ഥിരം നിരീക്ഷകന്‍ എന്ന നിലയില്‍, അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന  WOTയിലെ എല്ലാ സമ്മേളനങ്ങളിലും യോഗങ്ങളിലും പരിശുദ്ധ സിംഹാസനത്തെ പ്രതിനിധീകരിക്കും. വരാപ്പുഴ അതിരൂപതയിലെ മഞ്ഞുമ്മല്‍

  • സെപ്റ്റംബര്‍ 13-ന് വത്തിക്കാന്‍ ചത്വരത്തില്‍ അപൂര്‍വ സംഗീത വിരുന്ന്

    സെപ്റ്റംബര്‍ 13-ന് വത്തിക്കാന്‍ ചത്വരത്തില്‍ അപൂര്‍വ സംഗീത വിരുന്ന്0

    വത്തിക്കാന്‍ സിറ്റി: മനുഷ്യ സാഹോദര്യത്തിന്റെ ആഗോള സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വത്തിക്കാന്‍ ചത്വരത്തില്‍ സെപ്റ്റംബര്‍ 13-ന് ഒരുക്കുന്ന സംഗീത  പരിപാടി 2025 പ്രത്യാശുടെ ജൂബിലി വര്‍ഷത്തിലെ പ്രധാന ആത്മീയ സാംസ്‌കാരിക ആഘോഷമാകും.  സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ അരങ്ങേറുന്ന താരനിബിഡമായ സംഗീത മേള ഒരുപക്ഷേ വത്തിക്കാന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തേതാണ്. ഫാരെല്‍ വില്യംസും ആന്‍ഡ്രിയ ബോസെല്ലിയും ചേര്‍ന്നാണ് സംഗീത പരിപാടി സംവിധാനം ചെയ്യുന്നത്. സംഗീതം, വിചിന്തനം, ദൃശ്യാവിഷ്‌കാരങ്ങള്‍ എന്നിവയുടെ മിശ്രിതമായി രൂപകല്‍പ്പന ചെയ്ത സായാഹ്നത്തെ ആഗോള ഐക്യത്തിന്റെ ഒരു നിമിഷമായി

Latest Posts

Don’t want to skip an update or a post?