Follow Us On

10

August

2025

Sunday

  • അണുബോംബാക്രമണത്തിന്റെ 80 ാം വാര്‍ഷികം; കത്തീഡ്രല്‍ മണികള്‍ മുഴക്കിയും സമാധാനത്തിനായി ജാഗരണ പ്രാര്‍ത്ഥനയില്‍ ഒന്നിച്ചും നാഗാസാക്കി

    അണുബോംബാക്രമണത്തിന്റെ 80 ാം വാര്‍ഷികം; കത്തീഡ്രല്‍ മണികള്‍ മുഴക്കിയും സമാധാനത്തിനായി ജാഗരണ പ്രാര്‍ത്ഥനയില്‍ ഒന്നിച്ചും നാഗാസാക്കി0

    നാഗസാക്കി: ജപ്പാനിലെ നാഗസാക്കിയില്‍  യുഎസ് അണുബോംബ് വര്‍ഷിച്ച ദിനത്തില്‍, അണുബോംബിനാല്‍ നശിപ്പിക്കപ്പെട്ട  ശേഷം പുനര്‍നിര്‍മ്മിച്ച  നാഗസാക്കിയിലെ ഉറകാമി കത്തീഡ്രലില്‍ ആണവ നിരായുധീകരണത്തിനായുള്ള ഏകീകൃത ആഹ്വാനത്തില്‍ ഭൂഖണ്ഡങ്ങളെയും തലമുറകളെയും വിശ്വാസങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് 24 മണിക്കൂര്‍  നീണ്ട ആരാധന നടത്തി. ‘ഫാറ്റ് മാന്‍’ എന്നറിയപ്പെടുന്ന പ്ലൂട്ടോണിയം ഉപകരണത്തിന്റെ സ്‌ഫോടന സ്ഥലത്തിന് സമീപം, ഹൈപ്പോസെന്റര്‍ പാര്‍ക്കില്‍ അണുബോംബ്  ആക്രണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായുള്ള മതാന്തര പ്രാര്‍ത്ഥനാകൂട്ടായ്മയും സംഘടിപ്പിച്ചു. അനുസ്മരണ ചടങ്ങുകള്‍ക്കിടയില്‍ ഉറകാമി കത്തീഡ്രലില്‍ നിന്നുള്ള ഇരട്ട മണികള്‍ മുഴങ്ങി.  സമാധാനത്തിനായുള്ള ദിവ്യബലിയും കത്തീഡ്രലില്‍ നിന്ന്

  • 80 വര്‍ഷത്തിനു ശേഷം നാഗസാക്കി കത്തീഡ്രലിലെ ഇരട്ടമണികള്‍ ഇന്ന് വീണ്ടും ഒരുമിച്ച് മുഴങ്ങി; രണ്ടാമത്തെ മണിക്ക്  പിന്നില്‍ അണുബോംബ് നിര്‍മാണത്തില്‍ അംഗമായിരുന്ന വ്യക്തിയുടെ ചെറുമകന്‍

    80 വര്‍ഷത്തിനു ശേഷം നാഗസാക്കി കത്തീഡ്രലിലെ ഇരട്ടമണികള്‍ ഇന്ന് വീണ്ടും ഒരുമിച്ച് മുഴങ്ങി; രണ്ടാമത്തെ മണിക്ക് പിന്നില്‍ അണുബോംബ് നിര്‍മാണത്തില്‍ അംഗമായിരുന്ന വ്യക്തിയുടെ ചെറുമകന്‍0

    നാഗസാക്കി: 1945 ഓഗസ്റ്റ് 9 ന്  രാവിലെ 11.02 നാണ്, നാഗാസാക്കിയിലെ  ഉറകാമി കത്തീഡ്രല്‍ എന്ന് അറിയപ്പെടുന്ന അമലോത്ഭവ മാതാവിന്റെ കത്തീഡ്രല്‍ ദൈവാലയത്തിന് സമീപത്തായി ലോകചരിത്രത്തിലെ രണ്ടാമത്തേതും അവസാനത്തേതുമായ  അണുബോംബാക്രണം നടക്കുന്നത്. 80 വര്‍ഷത്തിന് ശേഷം ഇന്ന് അതേ സമയത്ത് കത്തീഡ്രലിലെ രണ്ട് മണികളും വീണ്ടും ആദ്യമായി ഒരുമിച്ച് മുഴങ്ങിയപ്പോള്‍ അത് ലോകത്തിന് നല്‍കുന്നത് അനുരഞ്ജനത്തിന്റെയും ക്ഷമയുടെയും പുതിയ പാഠമാണ്. ഇരട്ട മണി ഗോപുരങ്ങളുള്ള ഗംഭീരമായ ഉറകാമി കത്തീഡ്രലിന്റെ നൂറോളം മീറ്ററുകള്‍ മാത്രം അകലെ നടന്ന ഭീമാകാരമായ

  • കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് സെമിനാരി രജതജൂബിലി സമാപനം 12ന്

    കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് സെമിനാരി രജതജൂബിലി സമാപനം 12ന്0

    ഇരട്ടി: കുന്നോത്ത് ഗുഡ്‌ഷെപ്പേര്‍ഡ്  മേജര്‍ സെമിനാരിയുടെ രജതജൂബിലി സമാപന സമ്മേളനം ഓഗസ്റ്റ് 12ന് സെമിനാരിയില്‍ നടക്കും. ഇതോടെ ഒരു വര്‍ഷം നീണ്ടുനിന്ന ആഘോഷപരിപാടികള്‍ക്കു സമാപനമാകും. 12ന് രാവിലെ 10ന് പൂര്‍വവിദ്യാര്‍ത്ഥി സംഗമം. ഉച്ചകഴിഞ്ഞ് 2.30ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. 4.30ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷത വഹിക്കും. തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി, അര്‍ച്ചുബിഷപ് എമരിറ്റസുമാരായ

  • കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ ദ്വിശതാബ്ദി ആഘോഷങ്ങളുടെ സമാപനം 10ന്

    കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ ദ്വിശതാബ്ദി ആഘോഷങ്ങളുടെ സമാപനം 10ന്0

    കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കത്തീഡ്രലിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന ദ്വിശതാബ്ദി ആഘോഷങ്ങളുടെ സമാപനം ഓഗസ്റ്റ് 10ന് നടക്കും.രാവിലെ ഒന്‍പതിന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ ആഘോഷമായ വി. കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് ജൂബിലി സമാപന സമ്മേളനം നടക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിക്കും.   മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ അനുഗ്ര ഹപ്രഭാഷണം

  • ന്യൂനപക്ഷങ്ങള്‍ക്കുനേരെ വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ സമാധാനപരമായ സഹവര്‍ത്തിത്വത്തിന് ഭീഷണി: സിബിസിഐ

    ന്യൂനപക്ഷങ്ങള്‍ക്കുനേരെ വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ സമാധാനപരമായ സഹവര്‍ത്തിത്വത്തിന് ഭീഷണി: സിബിസിഐ0

    ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്കു നേരെ രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ എല്ലാ സമുദായങ്ങളുടെയും സുരക്ഷയ്ക്കും സമാധാനപരമായ സഹവര്‍ത്തിത്വത്തിനും ഭീഷണിയാണെന്ന് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ). ഒഡീഷയിലെ ജലേശ്വറില്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും മതബോധന അധ്യാപകനും നേരെ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തെ സിബിസിഐ അപലപിച്ചു. ഒഡീഷയിലേത് ഒറ്റപ്പെട്ട സംഭവമല്ല. ക്രൈസ്തവ ന്യൂനപക്ഷത്തിനെതിരെ രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയുടെ പ്രതിഫലനമാണ്. ദേശവിരുദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്ന് സിബിസിഐ ചൂണ്ടിക്കാട്ടി. എല്ലാ ന്യൂനപക്ഷ സമുദായങ്ങളുടെയും

  • 35 വര്‍ഷത്തെ സംഘര്‍ഷത്തിന് വിരാമം; അര്‍മേനിയയും അസര്‍ബൈജാനും ചരിത്രപരമായ സമാധാന കരാറില്‍ ഒപ്പുവച്ചു

    35 വര്‍ഷത്തെ സംഘര്‍ഷത്തിന് വിരാമം; അര്‍മേനിയയും അസര്‍ബൈജാനും ചരിത്രപരമായ സമാധാന കരാറില്‍ ഒപ്പുവച്ചു0

    വാഷിംഗ്ടണ്‍ ഡിസി: 35 വര്‍ഷത്തെ സംഘര്‍ഷത്തിന് വിരാമം കുറിച്ചുകൊണ്ട്, വൈറ്റ് ഹൗസില്‍ യുഎസിന്റെ മധ്യസ്ഥതയില്‍ ചരിത്രപരമായ സമാധാന കരാറില്‍ അര്‍മേനിയയും അസര്‍ബൈജാനും ഒപ്പുവച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ അര്‍മേനിയന്‍ പ്രധാനമന്ത്രി നിക്കോള്‍ പാഷിന്യാനും അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവുമാണ് ചരിത്രപരമായ സമാധാന ഉടമ്പടിയില്‍ ഒപ്പവച്ചത്.  പുതിയ സമാധാന ഉടമ്പടി പ്രകാരം, ഇരു രാജ്യങ്ങളുടെയും ഇടയിലുണ്ടായിരുന്ന തര്‍ക്കപ്രദേശമായ നാഗോര്‍ണോ-കറാബഖ് മേഖല  അസര്‍ബൈജാന്റെ നിയന്ത്രണത്തിലുള്ള പ്രദേശമായി തുടരും. 2023 ലെ അസര്‍ബൈജാനി ആക്രമണത്തെ തുടര്‍ന്ന് അര്‍മേനിയന്‍ വംശജരായ

  • കന്യാസ്ത്രീകള്‍ക്കെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കണം

    കന്യാസ്ത്രീകള്‍ക്കെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കണം0

    തൃശൂര്‍: ഛത്തീസ്ഗഡില്‍  കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് തുറങ്കിലടച്ച സംഭവത്തില്‍ ജാമ്യം ലഭിച്ചെങ്കിലും അവരുടെ പേരിലെടുത്ത കള്ളക്കേസുകള്‍ നിലനില്ക്കുകയാണെന്നും അവ പിന്‍വലിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് യൂത്ത് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ജാമ്യം ലഭിച്ചെന്ന കാര്യം വലുതാക്കി കാണിക്കുമ്പോള്‍ ഇവരുടെ പേരിലുള്ള കള്ളകേസുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ മാതൃകയാകണമെന്ന് തൃശൂര്‍ കോര്‍പ്പറേഷനു മുമ്പില്‍ നടന്ന  പ്രതിഷേധ സദസ് ആവശ്യപ്പെട്ടു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ജനറല്‍ കോ-ഓര്‍ ഡിനേറ്റര്‍ ആന്റോ തൊറയന്‍ അധ്യക്ഷത വഹിച്ചു. തൃശൂര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍

  • മലയാളികളുടെ നീതിബോധത്തിന് എന്തു സംഭവിച്ചു?   മുനമ്പത്തെ അനിശ്ചിതകാല നിരാഹാര സമരം 300 ദിനം പിന്നിടുമ്പോള്‍ കേരളീയ സമൂഹത്തിന് എന്തു മറുപടിയാണ് അവരോടു പറയാനുള്ളത്?

    മലയാളികളുടെ നീതിബോധത്തിന് എന്തു സംഭവിച്ചു? മുനമ്പത്തെ അനിശ്ചിതകാല നിരാഹാര സമരം 300 ദിനം പിന്നിടുമ്പോള്‍ കേരളീയ സമൂഹത്തിന് എന്തു മറുപടിയാണ് അവരോടു പറയാനുള്ളത്?0

    ജോസഫ് മൈക്കിള്‍ സ്വന്തം കിടപ്പാടം സംരക്ഷിക്കാന്‍ മുനമ്പം, കടപ്പുറം നിവാ സികള്‍ ബീച്ച് വേളാങ്കണ്ണി മാതാ ദൈവാലയാങ്കണത്തില്‍ നടത്തുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം  തുടങ്ങിയിട്ട് ഓഗസ്റ്റ് എട്ടിന് 300 ദിവസം തികഞ്ഞു. കേരളീയ പൊതുസമൂഹവും മാധ്യമങ്ങളുമൊക്കെ മാസങ്ങള്‍ പിന്നിട്ടപ്പോള്‍ മുനമ്പത്തെ മറന്നോ എന്നൊരു ആശങ്ക ബാക്കിയാകുകയാണ്. മുനമ്പം, കടപ്പുറം വേളാങ്കണ്ണിമാതാ ദൈവാലയവും വൈദിക മന്ദിരവും സെമിത്തേരിയും കോണ്‍വെന്റും ഉള്‍പ്പെടെ ഈ പ്രദേശത്തെ 610 ഓളം വരുന്ന കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങള്‍ പൂര്‍ണമായും തടഞ്ഞുവയ്ക്കപ്പെട്ടിരിക്കുകയാണ്. മുനമ്പം ഭൂമി

Latest Posts

Don’t want to skip an update or a post?