മലയോരജനതയ്ക്ക് വലിയ ആശങ്കകള്‍ സൃഷ്ടിക്കുന്നതാണ് സുപ്രീം കോടതിയുടെ ബഫര്‍സോണ്‍ സംബന്ധിച്ച വിധി. മലയോര മേഖലയില്‍ താമസിക്കുന്ന അഞ്ചു ലക്ഷത്തോളം ആളുകളെ നേരിട്ടു ബാധിക്കുന്നതാണ് ഉത്തരവ്. വന്യജീവി സങ്കേതങ്ങള്‍, ദേശീയോദ്യാനങ്ങള്‍, കടുവ സങ്കേതങ്ങള്‍ തുടങ്ങിയവയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ആകാശദൂരത്തില്‍ ബഫര്‍സോണായി പ്രഖ്യാപിച്ചിരിക്കുകയാണ് ഈ ഉത്തരവിലൂടെ. മനുഷ്യവാസം അസാധ്യമാക്കുന്ന വിധത്തിലുള്ള നിയമങ്ങളും ചട്ടങ്ങളുമാണ് അതില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഒരു വിധത്തിലുമുള്ള വികസനപ്രവര്‍ത്തനങ്ങളും സാധ്യമല്ലാതാകും. പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നതുപോലെ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജീവിക്കാന്‍ കഴിയില്ലല്ലോ. സ്വാഭാവികമായും അവിടെനിന്ന് പടിയിറങ്ങാന്‍ മനുഷ്യര്‍
തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. കേരളത്തിലെ മലയോര മേഖലകളില്‍ ജീവിക്കുന്ന കര്‍ഷകര്‍ ബഫര്‍സോണ്‍ പ്രഖ്യാ പനത്തോടെ വലിയ ആശങ്കയിലാണ്. കൃഷിയും കര്‍ഷകരും സംരക്ഷിക്കപ്പെടുക എന്നത് പരിസ്ഥിതി സംരക്ഷണത്തിന്റെ ആദ്യപടിയാണ്. കേരളത്തിലെ വനപ്രദേശങ്ങളുടെ മറുവശത്ത് തമിഴ്നാട്ടില്‍ കൃഷിയും കര്‍ഷകരും മുന്‍ഗണനയോടെ സംരക്ഷിക്കപ്പെടുമ്പോള്‍ ഇവിടെ മലയോര കര്‍ഷകരുടെ സ്ഥിതി വളരെ പരിതാപകരമാണ്. നിയമസഭ സമ്മേളിക്കുന്ന പശ്ചാത്തലത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റകെട്ടായിനിന്ന് ഈ വിഷയത്തില്‍ പരിഹാരം കണ്ടെത്തണമെന്ന് കര്‍ദിനാള്‍
കോഴിക്കോട്: ബഫര്‍സോണില്‍നിന്നും കര്‍ഷകരെ മോചിപ്പിക്കണമെന്ന് കോഴിക്കോട് രൂപതാധ്യക്ഷന്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍. ബഫര്‍സോണ്‍ പ്രഖ്യാപനത്തിനെതിരെ താമരശേരി രൂപതയുടെ നേതൃത്വത്തില്‍ കോഴിക്കോട് കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇടപെട്ട് മലയോരജനതയ്ക്ക് സമാധാനപൂര്‍ണമായ ജീവിതം ഉറപ്പാക്കണം. ജനങ്ങളുടെ ഈ പ്രശ്നം ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ഏറ്റെടുക്കണം. വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ പ്രഖ്യാപിച്ചാല്‍ അവിടെ ജനജീവിതം സാധ്യമല്ലാതെ വരുമെന്ന് ഡോ. ചക്കാലയ്ക്കല്‍ പറഞ്ഞു. പശ്ചിമഘട്ട
മാനന്തവാടി: സര്‍ക്കാര്‍ കര്‍ഷകരുടെ പക്ഷത്താണെങ്കില്‍ ബഫര്‍സോണ്‍ ആയി പ്രഖ്യാപിച്ച 24 വന്യജീവി സങ്കേതങ്ങളുടെ അതിരുകള്‍ പുനര്‍നിര്‍ണയം നടത്തണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. ബഫര്‍സോണ്‍ പ്രഖ്യാപനത്തിനെതിരെ മാനന്തവാടി രൂപത മാനന്തവാടി ഡിഎഫ്ഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ നിസംഗതയും ദീര്‍ഘവീക്ഷണമില്ലാത്ത നയങ്ങളുമാണ് കര്‍ഷക ജനതയെ തെരുവിലിറക്കിയത.് വോട്ടുചെയ്ത് ജയിപ്പിച്ച ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കില്‍ നിയമസഭാ സമ്മേളനം ബിരിയാണിച്ചെമ്പ് പോലുള്ള കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ച് ജനജീവിതത്തെ ബാധിക്കുന്നതും ദൂരവ്യാപകമായ പ്രത്യാ ഘാതങ്ങളുളവാക്കുന്നതുമായ ബഫര്‍ സോണ്‍
കൊച്ചി: കെസിബിസി ഐക്യ-ജാഗ്രതാ കമ്മീഷന്റെ നേതൃത്വത്തില്‍ കേരളത്തിലെ കത്തോലിക്കാ രൂപതകള്‍ സംസ്ഥാന വ്യാപകമായി ജാഗ്രതാ സമിതികള്‍ രൂപീകരിക്കുന്നു. വര്‍ധിച്ചുവരുന്ന വിവിധ സാമൂഹിക പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ എല്ലാ രൂപതകളിലും ജാഗ്രതാ സമിതികള്‍ രൂപീകരിക്കാനും പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുവാനും ഇടപെടലുകള്‍ ഉറപ്പാക്കാ നും ജൂണ്‍ മാസത്തില്‍ എറണാകുളത്ത് നടന്ന കെസിബിസി സമ്മേളനം തീരുമാനിച്ചിരുന്നു. അഞ്ച് പേര് അടങ്ങുന്ന ജാഗ്രതാ കമ്മിറ്റിയായിരിക്കും രൂപതാതലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. കേരളത്തിലെ 32 രൂപതകളില്‍ നിന്നുമുള്ള ജാഗ്രതാ സമിതി പ്രതിനിധികളുടെ ആദ്യ യോഗം ജൂലൈ 29-30
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാപ്പോലീത്തായും മലങ്കര പുനരൈക്യപ്രസ്ഥാനത്തിന്റെ ശില്പിയും ബഥനി ആശ്രമ സ്ഥാപകനുമായ ദൈവദാസന് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 69-ാം ഓര്‍മപ്പെരുന്നാള്‍ ജൂലൈ ഒന്നു മുതല്‍ 15 വരെ കബറിടം സ്ഥിതി ചെയ്യുന്ന പട്ടം സെന്റ് മേരിസ് കത്തീഡ്രല്‍ ദൈവാലയത്തില്‍ നടക്കും. ജൂലൈ 1-ന് വൈകുന്നേരം 4.30-ന് നവീകരിച്ച കബര്ചാപ്പലിന്റെ കൂദാശയ്ക്കും കുര്‍ബാനയ്ക്കും മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നേതൃത്വം നല്‍കും. തുടര്‍ന്നു വരുന്ന ദിവസങ്ങളില്‍ വൈകുന്നേരം
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹെലന് കെല്ലര്‍ അനുസ്മരണം നടത്തി. അന്ധതയും ബധിരതയും ഒരുമിച്ചുണ്ടാകുന്ന വൈകല്യാവസ്ഥയെ തോല്‍പ്പിച്ച് ലോകത്തിന് മാതൃകയായ ഹെലന് കെല്ലറിനെ ലോകം അനുസ്മരിക്കുന്ന ദിനമാണ് ജൂണ്‍ 27. കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്ത്യയുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു ഹെലന് കെല്ലര്‍ അനുസ്മരണം നടത്തിയത്. തെള്ളകം ചൈതന്യയില്‍ നടന്ന സമ്മേളനം കോട്ടയം അതിരൂപത സഹായ മെത്രാന് ഗിവര്‍ഗീസ് മാര്‍ അപ്രേം ഉദ്ഘാടനം ചെയ്തു.
ധാക്ക: പൗരോഹിത്യ വിളിയിലെ സുപ്രധാനഘട്ടമായ ഡയക്കണേറ്റ് (ഡീക്കൻ പട്ടം) സ്വീകരണത്തിൽ ബംഗ്ലാദേശിലെ കത്തോലിക്കാസഭയിൽ ഈ വർഷം ശ്രദ്ധേയമായ മുന്നേറ്റം. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിലെ സഭയിൽ പൗരോഹിത്യ വസന്തം സംജാതമാകുന്നതിന്റെ സൂചനയെന്നോണം ഈ വർഷം 13 പേരാണ്, പൗരോഹിത്യ സ്വീകരണത്തിന് തൊട്ടുമുമ്പത്തെ ശുശ്രൂഷാ പട്ടമായ ഡയക്കണൈറ്റ് സ്വീകരിച്ചത്. ഇതിൽ ഏഴു പേർ തദ്ദേശീയരായ ‘ഗാരോ’ ഗോത്രവിഭാഗത്തിൽനിന്നുള്ളവരാണെന്നതും ശ്രദ്ധേയം. രണ്ട് സ്ഥലങ്ങളിലായിട്ടായിരുന്നു ഇവരുടെ ഡീക്കൻപട്ട സ്വീകരണം. ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ ഹോളി സ്പിരിറ്റ് മേജർ സെമിനാരിയിൽ നടന്ന 10
Don’t want to skip an update or a post?