Follow Us On

07

September

2024

Saturday

ഹൈക്കോടതി പരാമര്‍ശത്തിനെതിരെ ക്രിസ്ത്യന്‍ ഫോറം

ഹൈക്കോടതി പരാമര്‍ശത്തിനെതിരെ ക്രിസ്ത്യന്‍ ഫോറം

അലഹാബാദ്: ക്രൈസ്തവര്‍ക്കെതിരെ അലഹാബാദ് ഹൈക്കോടതി നടത്തിയ പരമാര്‍ശത്തിനെതിരെ പരക്കെ പ്രതിഷേധം. മതപരിവര്‍ത്തനത്തെക്കുറിച്ച് അലഹാബാദ് ഹൈക്കോടതി നടത്തിയ പരമാര്‍ശത്തിനെതിരെയാണ് ദ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പ്രതിഷേധമറിയിച്ചത്. ഉത്തര്‍പ്രദേശിലെ മതപരിവര്‍ത്തനനിരോധനനിയമമനുസരിച്ച് ജയിലിലടക്കപ്പെട്ട ഒരു വ്യക്തിയുടെ ജാമ്യാപേക്ഷ നിരസിച്ചുകൊണ്ട് ഹൈക്കോടതി പറഞ്ഞത് ഇങ്ങനെയായിരുന്നു-നിയമപരമല്ലാത്ത മതപരിവര്‍ത്തനങ്ങള്‍ ഇതുപോലെ തുടര്‍ന്നാല്‍ രാജ്യത്തെ മജോറിറ്റി പോപ്പുലേഷന്‍ മൈനോരിറ്റി ആകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരമാര്‍ശം. മാത്രമല്ല, ഇന്ത്യന്‍ പൗരന്മാരെ മതംമാറ്റുന്നത് അടിയന്തിരമായി നിര്‍ത്തണമെന്നുമായിരുന്ന ഹൈക്കോടതിയുടെ പരമാര്‍ശം. ഈ പരമാര്‍ശത്തെക്കുറിച്ച് ഇന്ത്യയിലെ കോടതി മുറികള്‍ ഭൂരിപക്ഷത്തിന്റെ തിയേറ്ററുകളായി പരിവര്‍ത്തനം ചെയ്‌പ്പെടുകയാണോ എന്ന് ഫോറം അംഗങ്ങള്‍ പത്രക്കുറിപ്പില്‍ ചോദിച്ചു.

ക്രൈസ്തവ സമൂഹത്തെ അടച്ചാക്ഷേപിക്കുന്ന കോടതിയുടെ പരാമര്‍ശം നീക്കം ചെയ്യണമെന്നും ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോറം പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ക്രൈസ്തവരും മറ്റുള്ളവരെപ്പോലെ ഇന്ത്യയിലെ പൗരന്മാര്‍ തന്നെയാണെന്നും നിയമത്തിന്റെ തുല്യപരിരക്ഷയ്ക്ക് അവരും അര്‍ഹരാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

കോടതി കേസിന്റെ ക്രിമിനല്‍ സ്വഭാവത്തിലേക്ക് ഫോക്കസ് ചെയ്യണമെന്നും അല്ലാതെ ഭൂരിപക്ഷത്തിന്റെ മതപരിഗണനവച്ച് അടച്ചാക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുകയല്ല വേണ്ടതെന്നും ഫോറം സൂചിപ്പിച്ചു. അത്തരത്തിലുള്ള പ്രസ്തവാനകള്‍ ക്രൈസ്തവരെ കൂടുതല്‍ പീഡനങ്ങളിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നതെന്നും ഫോറം വ്യക്തമാക്കി.

ക്രൈസ്തവ മതത്തിലേക്ക് മതം മാറ്റുന്നതിനായി ഉത്തര്‍പ്രദേശില്‍ നിന്നും ഡല്‍ഹിയിലേക്ക് അളുകളെ കൊണ്ടുപോകുന്നുവെന്ന് ആരോപിച്ച് ജയിലിലടച്ച് കൈലാഷ് എന്ന വ്യക്തിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഈ പരമാര്‍ശം നടത്തിയത്.

ഉത്തര്‍പ്രദേശിലടക്കം ക്രൈസ്തവര്‍ക്കുനേരെ സംഘടിത ആക്രമം നടക്കുന്നുവെന്നും ഹൈക്കോടതി നിര്‍ബന്ധിച്ചുള്ളതും സ്വതാല്പര്യപ്രകാരവുമുള്ള മതപരിവര്‍ത്തനത്തെ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടുവെന്നും ഫോറം സൂചിപ്പിച്ചു.

ഇന്ത്യന്‍ ഭരണഘടനയുടെ 25-ാം ആര്‍ട്ടിക്കിള്‍ ഒരു പൗരന് അവന് ഇഷ്ടമുള്ള മതം സ്വീകരിക്കുവാനുള്ള അവകാശം കൊടുത്തിരിക്കുന്നു. ഒരു വ്യക്തിയുടെ ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കുവാനുള്ള അവകാശത്തെ ഉയര്‍ത്തിപ്പിടിക്കുന്ന സുപ്രീംകോടതിയുടെ നിരവധി വിധികളെ ഖണ്ഡിക്കുന്നതാണ് അലഹാബാദ് ഹൈകോടതിയുടെ വിധി എന്നും കുറിപ്പില്‍ പറയുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?