Follow Us On

16

April

2025

Wednesday

  • ബിഷപ് ബര്‍ണാഡിറ്റോ ഔസ യൂറോപ്യന്‍ യൂണിയന്റെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ

    ബിഷപ് ബര്‍ണാഡിറ്റോ ഔസ യൂറോപ്യന്‍ യൂണിയന്റെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ0

    വത്തിക്കാന്‍ സിറ്റി:  യൂറോപ്യന്‍ യൂണിയന്റെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആയി ബിഷപ് ബെര്‍ണാഡിറ്റോ ഔസയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. സ്പെയിനിലെയും അന്‍ഡോറയിലെയും അപ്പസ്‌തോലിക്ക് ന്യൂണ്‍ഷ്യോ ആയി സേവനം ചെയ്തുവരികയായിരുന്നു ബിഷപ് ഔസ. 1959-ല്‍ ഫിലിപ്പിന്‍സിലെ താലിബോണില്‍ ജനിച്ച് 1985-ല്‍ വൈദികനായി അഭിഷിക്തനായ ബിഷപ്പിന്  ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ഉണ്ട്. 1990-ല്‍ അദ്ദേഹം ഹോളി സീയുടെ നയതന്ത്ര സേവനത്തില്‍ ചേര്‍ന്നു. മഡഗാസ്‌കര്‍, ബള്‍ഗേറിയ, അല്‍ബേനിയ എന്നിവിടങ്ങളിലെ ന്യൂണ്‍ഷിയേച്ചറുകളിലും സ്റ്റേറ്റ് സെക്രട്ടേറിയറ്റിലും വത്തിക്കാന് വേണ്ടി യുഎന്നിന്റെ ന്യൂയോര്‍ക്ക് ഓഫീസിലും സേവനമനുഷ്ഠിച്ചു. 2008-ല്‍ അദ്ദേഹം

  • എഐ ഉയര്‍ത്തുന്ന വെല്ലുവിളികളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കണം

    എഐ ഉയര്‍ത്തുന്ന വെല്ലുവിളികളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കണം0

    വത്തിക്കാന്‍ സിറ്റി: എഐയുടെ ഉപയോഗം കുട്ടികളുടെ വിദ്യാഭ്യാസത്തിനും വളര്‍ച്ചയ്ക്കും സഹായകരമാണെങ്കിലും ഐഐയുടെ ഉപയോഗത്തിലൂടെ കുട്ടികള്‍ വിവിധ തരത്തിലുള്ള ഓണ്‍ലൈന്‍ ചൂഷണങ്ങള്‍ക്ക് ഇരയാകാനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയട്രോ പരോളിന്‍. എഐയുടെ ഉപയോഗം കുട്ടികള്‍ക്ക്  മുമ്പില്‍ തുറക്കുന്ന സാധ്യതകളെയും വെല്ലുവിളികളെയുംകുറിച്ച്  വത്തിക്കാനില്‍ നടന്ന കോണ്‍ഫ്രന്‍സിലാണ് കര്‍ദിനാള്‍ ഇക്കാര്യം പറഞ്ഞത്. എഐയുടെ അപകടസാധ്യതകള്‍ തടയുന്നത് എളുപ്പമുള്ള കാര്യമല്ല. അതിനാല്‍, എഐ പോലുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നവര്‍  ഇത്തരം ഭീഷണികളോട് സന്ദര്‍ഭോചിതമായ പ്രതികരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഡിജിറ്റല്‍ യുഗത്തിലെ കുട്ടികള്‍ക്ക്

  • വത്തിക്കാനില്‍ പാപ്പ മടങ്ങിയെത്തി;ആശുപത്രി വിട്ടെങ്കിലും ചികിത്സകള്‍ തുടരും

    വത്തിക്കാനില്‍ പാപ്പ മടങ്ങിയെത്തി;ആശുപത്രി വിട്ടെങ്കിലും ചികിത്സകള്‍ തുടരും0

    റോം: ഒന്നരമാസത്തോളം നീണ്ട ആശുപത്രിവാസത്തിനു ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ  വത്തിക്കാനിലെ കാസ സാന്ത മാര്‍ത്ത ഗസ്റ്റ് ഹൗസിലേക്ക് മടങ്ങി. ആശുപത്രിയില്‍ നിന്ന് മടങ്ങിയാലും പാപ്പക്ക് രണ്ട് മാസത്തെ പൂര്‍ണ വിശ്രമം വേണ്ടിവരുമെന്നും ശ്വാസതടസം നീക്കുന്നതിനും  ശബ്ദം വീണ്ടെടുക്കുന്നതിനുള്ള ചികിത്സകള്‍ തുടരുമെന്നും ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോ. സെര്‍ജിയോ അല്‍ഫിയേരി പറഞ്ഞു. ആശുപത്രിയില്‍ നിന്ന് മടങ്ങുന്നതിന് മുമ്പായി ചികിത്സയിലായിരുന്ന റോമിലെ ജെമെലി ആശുപത്രിയുടെ അഞ്ചാം നിലയിലെ ജനാലയ്ക്കരികിലെത്തി പാപ്പ പുറത്തു കാത്തുനിന്ന നൂറുകണക്കിന് വിശ്വാസികളെ ആശിര്‍വദിച്ചു. ജനാലയ്ക്കരികിലെത്തിയ പാപ്പയെ

  • കത്തോലിക്ക സമൂഹം വളര്‍ച്ചയുടെ പാതയില്‍; 140 കോടി പിന്നിട്ട് കത്തോലിക്കരുടെ ജനസംഖ്യ

    കത്തോലിക്ക സമൂഹം വളര്‍ച്ചയുടെ പാതയില്‍; 140 കോടി പിന്നിട്ട് കത്തോലിക്കരുടെ ജനസംഖ്യ0

    വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക വിശ്വാസികളുടെ സംഖ്യ 2022-നും 2023-നും ഇടയില്‍ 1.15% വര്‍ധിച്ച്, 139 കോടിയില്‍ നിന്ന് 140.6 കോടിയായി ഉയര്‍ന്നു. സെന്‍ട്രല്‍ ഓഫീസ് ഓഫ് ചര്‍ച്ച് സ്റ്റാറ്റിസ്റ്റിക്‌സ് ക്രോഡീകരിച്ച്, വത്തിക്കാന്‍ പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച അന്വാരിയം സ്റ്റാറ്റിസ്റ്റിക്കം എക്ലേസിയ  റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലോകത്തിലെ കത്തോലിക്കരില്‍ 47.8%  ആളുകളും അമേരിക്കയിലാണുള്ളത്. ഇവരില്‍ 27.4% പേര്‍ തെക്കേ അമേരിക്കയിലാണ് താമസിക്കുന്നത്. 6.6% വടക്കേ അമേരിക്കയിലും ബാക്കി 13.8% മധ്യ അമേരിക്കയിലും. 18.20 കോടി കത്തോലിക്ക വിശ്വാസികളുള്ള

  • ആശ്വാസം നല്‍കുന്ന ക്രിസ്തുവിന്റെ സാന്നിധ്യമാകാനുള്ള ദൗത്യമാണ് ഒരോ ദൈവവിളിയും: ഫ്രാന്‍സിസ് മാര്‍പാപ്പ

    ആശ്വാസം നല്‍കുന്ന ക്രിസ്തുവിന്റെ സാന്നിധ്യമാകാനുള്ള ദൗത്യമാണ് ഒരോ ദൈവവിളിയും: ഫ്രാന്‍സിസ് മാര്‍പാപ്പ0

    റോം: ഏറ്റവും ആവശ്യമുള്ള ഇടങ്ങളില്‍ ആശ്വാസവും പ്രകാശവും നല്‍കുന്ന ക്രിസ്തുവിന്റെ സാന്നിധ്യമാകാനുള്ള ദൗത്യമാണ് ഒരോ ദൈവവിളിയുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മെയ് 11 ന് ആചരിക്കുന്ന  ദൈവവിളികള്‍ക്കായുള്ള 62-ാമത് ലോക പ്രാര്‍ത്ഥനാ ദിനത്തിനത്തോടനുബന്ധിച്ച് റോമിലെ ജമേലി ആശുപത്രിയില്‍ നിന്ന് പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ‘പ്രതീക്ഷയുടെ തീര്‍ത്ഥാടകര്‍: ജീവിതത്തിന്റെ സമ്മാനം’ എന്നതാണ് ഈ വര്‍ഷത്തെ പ്രാര്‍ത്ഥനാദിനത്തിന്റെ പ്രമേയം. പല യുവാക്കളും ഇന്ന്  ഭാവിയിലേക്ക് നിരാശയോടെയാണ് നോക്കുന്നതെന്ന് പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. തൊഴില്‍ സാധ്യതകളെക്കുറിച്ചുള്ള അരക്ഷിതാവസ്ഥയും സ്വത്വപ്രതിസന്ധിയും ജീവിതത്തിന്റെ

  • യാക്കോബായ സഭയുടെ പുതിയ കാതോലിക്ക ബാവയുടെ സ്ഥാനാരോഹണം 25-ന്

    യാക്കോബായ സഭയുടെ പുതിയ കാതോലിക്ക ബാവയുടെ സ്ഥാനാരോഹണം 25-ന്0

    അച്ചാനെ, ലബനന്‍: യാക്കോബായ സുറിയാനി സഭയുടെ പുതിയ കാതോലിക്ക ബാവയായി ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ മാര്‍ച്ച് 25-ന് ലെബനനില്‍ നടക്കും. സാര്‍വത്രിക സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പാത്രിയര്‍ക്കീസ് മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ലബനനിലെ അച്ചാനെയിലുള്ള പാത്രിയര്‍ക്കാ അരമനയോട് ചേര്‍ന്നുള്ള സെന്റ് മേരീസ് സുറിയാനി ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ വെച്ചാണ് സ്ഥാനരോഹണച്ചടങ്ങുകള്‍ നടക്കുന്നത്. സുറിയാനി ഓര്‍ത്തഡോക്‌സ് സഭയിലെയും യാക്കോബായ സുറിയാനി സഭയിലെയും മെത്രാപ്പോലീത്തമാര്‍, മറ്റ് സഭാനേതാക്കള്‍,

  • സ്‌നേഹിക്കാനുള്ള പുതിയ വഴി കണ്ടെത്താനുള്ള കഴിവിലാണ് ജീവന്‍ അടങ്ങിയിരിക്കുന്നത്

    സ്‌നേഹിക്കാനുള്ള പുതിയ വഴി കണ്ടെത്താനുള്ള കഴിവിലാണ് ജീവന്‍ അടങ്ങിയിരിക്കുന്നത്0

    റോം: മാറ്റത്തിന് വഴങ്ങാതെ, പഴയ ശീലങ്ങളിലും ചിന്താശൈലികളിലും സ്വയം തളച്ചിട്ടാല്‍, നമ്മള്‍ മരിച്ചതിന് തുല്യമായി മാറാനിടയുണ്ടെന്നും സ്‌നേഹിക്കാനുള്ള പുതിയ വഴി കണ്ടെത്താനുള്ള കഴിവിലാണ് ജീവന്‍ കുടികൊള്ളുന്നതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ‘നമ്മുടെ പ്രത്യാശയായ യേശുക്രിസ്തു’വിനെക്കുറിച്ചുള്ള പുതിയ പ്രഭാഷണപരമ്പരയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. യേശുവും  നിക്കോദേമസുമായുള്ള കണ്ടുമുട്ടലിനെക്കുറിച്ച്  ആദ്യ പ്രഭാഷണത്തില്‍ പാപ്പ വിചിന്തനം ചെയ്തു. ഇരുട്ടില്‍ നിന്ന് പുറത്തുവരുകയും ക്രിസ്തുവിനെ അനുഗമിക്കാനുള്ള ധൈര്യം കണ്ടെത്തുകയും ചെയ്ത മനുഷ്യനാണ് നിക്കോദേമസ്. വാസ്തവത്തില്‍, യേശുവും നിക്കോദേമസുമായുള്ള കണ്ടുമുട്ടല്‍ നടക്കുന്നത് രാത്രിയിലാണ്, ഒരുപക്ഷേ  ‘സംശയത്തിന്റെ

  • പ്രത്യാശയുടെ സന്ദേശവുമായി 286 ദിവസങ്ങള്‍ക്ക് ശേഷം ഭൂമിയിലേക്ക്; അപ്രതീക്ഷിതമായ ബഹിരാകാശവാസം എല്ലാം നന്മയ്ക്കായി മാറ്റുന്ന ദൈവികപദ്ധതിയുടെ ഭാഗമെന്ന് ബുച്ച് വില്‍മര്‍

    പ്രത്യാശയുടെ സന്ദേശവുമായി 286 ദിവസങ്ങള്‍ക്ക് ശേഷം ഭൂമിയിലേക്ക്; അപ്രതീക്ഷിതമായ ബഹിരാകാശവാസം എല്ലാം നന്മയ്ക്കായി മാറ്റുന്ന ദൈവികപദ്ധതിയുടെ ഭാഗമെന്ന് ബുച്ച് വില്‍മര്‍0

    വാഷിംഗ്ടണ്‍ ഡിസി: നിസാര കാര്യങ്ങള്‍ക്ക് പോലും അസഹിഷ്ണുതയും നീരസവും പ്രകടിപ്പിക്കുന്ന ആധുനികലോകത്തിന് അതിജീവനത്തിന്റെയും പ്രത്യാശയുടെയും സഹിഷ്ണുതയുടെയും പുതിയ പാഠങ്ങളുമായി 286 ദിവസത്തെ ബഹിരാകാശവാസത്തിന് ശേഷം ഇന്ത്യന്‍ വംശജയായ സുനിത വില്യംസും ബുച്ച് വില്‍മറുമടങ്ങുന്ന സംഘം ഭൂമിയില്‍ സുരക്ഷിതമായി മടങ്ങിയെത്തി. ഇരുവരുമടങ്ങുന്ന നാല്‍വര്‍ സംഘവുമായി തിരിച്ച ഡ്രാഗണ്‍ ഫ്രീഡം പേടകം 17 മണിക്കൂര്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ഫ്‌ളോറിഡ തീരത്തോട് ചേര്‍ന്ന് ലാന്‍ഡ് ചെയ്യുകയായിരുന്നു. കേവലം എട്ട് ദിവസത്തെ ദൗത്യത്തിനായി 2024 ജൂണ്‍ 5 ന് അന്താരാഷ്ട്ര

Latest Posts

Don’t want to skip an update or a post?