Follow Us On

28

March

2025

Friday

  • ഫ്രാന്‍സിസ് മാര്‍പാപ്പക്ക് ശ്വാസതടസം ; വെന്റിലേറ്ററില്‍ തുടരുന്നു

    ഫ്രാന്‍സിസ് മാര്‍പാപ്പക്ക് ശ്വാസതടസം ; വെന്റിലേറ്ററില്‍ തുടരുന്നു0

    വത്തിക്കാന്‍ സിറ്റി: രണ്ട് തവണ ശ്വസന തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശ്വാസകോശത്തില്‍ നിന്ന് കഫം നീക്കം ചെയ്തു. തുടര്‍ന്ന് ‘നോണ്‍-ഇന്‍വേസിവ് ‘മെക്കാനിക്കല്‍ വെന്റിലേഷന്‍ പുനരാരംഭിച്ചതായും വത്തിക്കാന്റെ കുറിപ്പില്‍ പറയുന്നു. അതേസമയം പാപ്പ ചികിത്സകളോട് തികഞ്ഞ ബോധത്തോടെ സഹകരിക്കുന്നുണ്ട്. കൂടാതെ പാപ്പക്ക് പുതിയ അണുബാധയൊന്നുമില്ലായെന്ന രക്തപരിശോധന ഫലങ്ങളും ആശ്വാസം നല്‍കുന്നു. നേരത്തെ ബാധിച്ച ന്യുമോണിയയുടെ ഫലമായാണ് പാപ്പക്ക് ശ്വാസകോശത്തില്‍ കഫം അടിഞ്ഞുകൂടുതന്നത്.  

  • നാഷണല്‍ ഗ്രാന്റ് ഫിനാലെ  കാസില്‍ബാര്‍ ജേതാക്കള്‍

    നാഷണല്‍ ഗ്രാന്റ് ഫിനാലെ കാസില്‍ബാര്‍ ജേതാക്കള്‍0

    ഡബ്ലിന്‍ : അയര്‍ലണ്ട്  സീറോ മലബാര്‍ സഭയുടെ കാറ്റിക്കിസം ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച ബൈബിള്‍ ക്വിസിന്റെ നാഷണല്‍ ഗ്രാന്റ് ഫിനാലെ -‘ബിബ്ലിയ 25’ ഡബ്ലിന്‍ ഗ്ലാസ്‌നേവില്‍ ഔര്‍ ലേഡി ഓഫ് വിക്ടോറിയസ് ദൈവാലയത്തില്‍ നടന്നു. അയര്‍ലണ്ടിലെ  നാലു റീജിയണിലെ  ഒന്‍പത് കുര്‍ബാന സെന്ററുകളില്‍ നിന്നുള്ള ടീമുകള്‍ വാശിയോടെ പങ്കെടുത്ത മത്സരത്തില്‍ നാഷണല്‍ കിരീടം  കാസില്‍ബാര്‍ ടീം  സ്വന്തമാക്കി.  ഗാല്‍വേ റീജിയണല്‍ തലത്തിലും  കാസില്‍ബാര്‍ കുര്‍ബാന സെന്റര്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. ഡബ്ലിന്‍ റീജിയണിലെ ആതിഥേയരായ  ഫിബ്‌സ്ബറോ  കുര്‍ബാന സെന്റര്‍

  • ഫ്രാന്‍സിസ് മാര്‍പാപ്പയെ വെന്റിലേറ്ററിലേക്ക് മാറ്റി

    ഫ്രാന്‍സിസ് മാര്‍പാപ്പയെ വെന്റിലേറ്ററിലേക്ക് മാറ്റി0

    വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യനില പെട്ടെന്ന് വഷളായതിനെ തുടര്‍ന്ന് പാപ്പക്ക് വെന്റിലേറ്ററിന്റെ സഹായം ലഭ്യമാക്കി. ഛര്‍ദ്ദിയെ തുടര്‍ന്നുണ്ടായ ശ്വാസതടസമാണ് ആരോഗ്യനില വീണ്ടും മോശമാകാന്‍ കാരണമായതെന്ന് വത്തിക്കാന്‍ ഏറ്റവും ഒടുവിലായി പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.  അടുത്ത 24-48 മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് വത്തിക്കാനെ ഉദ്ധരിച്ച് വിവിധ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 88 -കാരനായ മാര്‍പാപ്പ ബോധത്തോടെ ചികിത്സകളോട് പ്രതികരിക്കുന്നുണ്ടെന്നും പാപ്പക്ക് മാസ്‌കിലൂടെ ഓക്‌സിജന്‍ നല്‍കുന്നുണ്ടെന്നും വത്തിക്കാന്റെ കുറിപ്പില്‍ വ്യക്തമാക്കി.

  • മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

    മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി0

    വത്തിക്കാന്‍സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ രണ്ടു ദിവസമായി നേരിയ പുരോഗതിയെന്ന് വത്തിക്കാന്‍. ബുധനാഴ്ച രാത്രിയില്‍ മാര്‍പാപ്പ നന്നായി ഉറങ്ങിയെന്നും വത്തിക്കാന്‍ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറില്‍ മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായതായി ബുധനാഴ്ച രാത്രിയില്‍ വത്തിക്കാന്‍ പ്രസ് ഓഫീസ് മാധ്യമങ്ങളെ അറിയിച്ചിരുന്നു. നേരത്തെ വൃക്കകള്‍ക്കുണ്ടായ പ്രശ്‌നം പരിഹരിക്കപ്പെട്ടുവെന്നും സിടി സ്‌കാന്‍ പരിശോധന ഫലത്തിലും രക്തപരിശോധനയിലും പുരോഗതിയുണ്ടായതായും വത്തിക്കാന്‍ വ്യക്തമാക്കി. രണ്ടുദിവസംമുമ്പ് അനുഭവപ്പെട്ട ശ്വാസതടസം ഇപ്പോഴില്ല. എന്നാല്‍ ഓക്‌സിജന്‍ നല്‍കുന്നതും ശ്വസനസംബന്ധിയായ

  • ആശുപത്രിയില്‍ നിന്ന് രണ്ട് അല്‍മായരുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന് അംഗീകാരം നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ

    ആശുപത്രിയില്‍ നിന്ന് രണ്ട് അല്‍മായരുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന് അംഗീകാരം നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: ജപമാലയുടെ അപ്പസ്‌തോലനായി അറിയപ്പെടുന്ന ഇറ്റാലിയന്‍ സ്വദേശിയായ ബര്‍ത്തലോ ലോംഗോയുടെയും പാവങ്ങളുടെ ഡോക്ടറായി അറിയപ്പെടുന്ന വെനസ്വേലയിലെ ഡോക്ടര്‍ ജോസ് ഗ്രിഗോറിയ ഹെര്‍ണാണ്ടസിന്റെയും വിശുദ്ധ പദവി പ്രഖ്യാപനത്തിന് അംഗീകാരം നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ.  ഇതുകൂടാതെ മറ്റ് അഞ്ച് പേരെ ധന്യരായി പ്രഖ്യാപിക്കുന്നതിനുള്ള ഡിക്രിയിലും പാപ്പ ഒപ്പുവച്ചു. സ്പാനിഷ് ഫ്‌ളൂ പകര്‍ച്ചവ്യാധിക്കെതിരെ ജീവിതാവസാനം വരെ പോരാടുകയും നൂറുകണക്കിന് ദരിദ്രരെ സൗജന്യമായി ചികിത്സിക്കുകയും വിശ്വാസത്തിലധിഷ്ടിതമായ ജീവിതം നയിക്കുകയും ചെയ്ത വെനസ്വേലന്‍ ഡോക്ടറാണ് വിശുദ്ധ പദവി പ്രഖ്യാപനത്തിന് പാപ്പ അനുമതി നല്‍കിയ

  • പ്രാര്‍ത്ഥനകളാല്‍ മുഖരിതമായി ലോകം; വത്തിക്കാന്‍ ചത്വരത്തില്‍  ജപമാലയര്‍പ്പിച്ച് വിശ്വാസികള്‍

    പ്രാര്‍ത്ഥനകളാല്‍ മുഖരിതമായി ലോകം; വത്തിക്കാന്‍ ചത്വരത്തില്‍ ജപമാലയര്‍പ്പിച്ച് വിശ്വാസികള്‍0

    വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടും പാപ്പക്ക് വേണ്ടി ഉയരുന്ന പ്രാര്‍ത്ഥനകളുടെ ചുവടു പിടിച്ച് ഇന്നലെ രാത്രിയില്‍ വത്തിക്കാന്‍ ചത്വരത്തിലും റോമിലുള്ള കര്‍ദിനാള്‍മാരുടെ നേതൃത്വത്തില്‍ പാപ്പയുടെ ആരോഗ്യത്തിനും രോഗസൗഖ്യത്തിനും വേണ്ടി ജപമാല പ്രാര്‍ത്ഥന ആരംഭിച്ചു. ദിവസവും വത്തിക്കാന്‍ സമയം വൈകിട്ട് ഒന്‍പത് മണിക്ക് ക്രമീകരിച്ചിരിക്കുന്ന ജപമാല പ്രാര്‍ത്ഥനയുടെ പ്രഥമ ദിനം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍ ജപമാല നയിച്ചു. നിരവധി കര്‍ദിനാള്‍മാരും മെത്രാന്‍മാരും വൈദികരും നൂറു കണക്കിന് വിശ്വാസികളും പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു. പാപ്പയെ അഡ്മിറ്റ് ചെയ്തിരിക്കുന്ന റോമിലെ

  • ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരം; രോഗക്കിടക്കിയിലും ഉക്രെയ്‌നെ മറക്കാതെ പാപ്പ

    ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരം; രോഗക്കിടക്കിയിലും ഉക്രെയ്‌നെ മറക്കാതെ പാപ്പ0

    വത്തിക്കാന്‍ സിറ്റി: സ്വന്തം ആരോഗ്യനില ഗുരുതരമായി തുടരുമ്പോഴും റഷ്യ ആക്രമണം തുടങ്ങി മൂന്ന് വര്‍ഷം പിന്നിടുന്ന ദിനത്തില്‍ ഉക്രെയ്‌നെ  ചേര്‍ത്തുപിടിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ.  ആക്രമണം ആരംഭിച്ചതിന്റെ മൂന്നാം വാര്‍ഷികദിനം  മനുഷ്യകുലത്തിന് മുഴവുന്‍ ലജ്ജാകരവും വേദനാകരവുമായ അവസരമാണെന്ന്  വത്തിക്കാന്‍ പ്രസിദ്ധീകരിച്ച ആഞ്ചലൂസ് പ്രഭാഷണത്തില്‍ പാപ്പ പറഞ്ഞു. എല്ലാ     സായുധസംഘര്‍ഷങ്ങളുടെയും ഇരകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയ്ത പാപ്പ പാലസ്തീന്‍, ഇസ്രായേല്‍, മിഡില്‍ ഈസ്റ്റിലെ എല്ലാ പ്രദേശങ്ങള്‍, കോംഗോയിലെ കീവു, സുഡാന്‍ തുടങ്ങിയ പ്രദേശങ്ങള്‍ക്ക് വേണ്ടി പ്രത്യേകമായി

  • നിഖ്യാ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷികം

    നിഖ്യാ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷികം0

    വത്തിക്കാന്‍ സിറ്റി: ആദ്യത്തെ എക്യുമെനിക്കല്‍ കൗണ്‍സിലായ നിഖ്യ കൗണ്‍സിലിന്റെ 1700-ാം വാര്‍ഷികം ഈ വര്‍ഷം ആഘോഷിക്കും. ഇതോടനുബന്ധിച്ച് പൗരസ്ത്യ അര്‍മേനിയന്‍, കോപ്റ്റിക്, എത്യോപ്യന്‍, എറിട്രിയന്‍, മലങ്കര, സുറിയാനി ഓര്‍ത്തഡോക്‌സ് സഭകളിലെ യുവപുരോഹിതന്മാരും സന്യാസിമാരും അടങ്ങിയ സംഘം വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. വിശ്വാസത്തിന്റെ പ്രഖ്യാപനമെന്നതിലുപരി ക്രൈസ്തവ സഭകള്‍ തമ്മിലുള്ള ഐക്യത്തിന്റെ അടയാളമാണ് നിഖ്യാ വിശ്വാസപ്രമാണമെന്ന് മാര്‍പാപ്പ പറഞ്ഞു. പിശാച് വിഭാഗീയത വിതയ്ക്കുമ്പോള്‍ നിഖ്യാ വിശ്വാസപ്രമാണം ക്രൈസ്തവരെ ഒന്നിപ്പിക്കുന്ന അടയാളമാണ്. ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാന സത്യങ്ങള്‍ സംഗ്രഹിക്കുന്നതിനൊപ്പം വിശ്വാസികള്‍

Latest Posts

Don’t want to skip an update or a post?