ഉന്നതവിദ്യാഭ്യാസം പുതുതലമുറയുടെ ഭാവി പന്താടരുത്
- Featured, LATEST NEWS, കാലികം
- February 22, 2025
ഷെവ. അഡ്വ. വി.സി സെബാസ്റ്റ്യന്‍ (ലേഖകന്‍ കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയാണ്) ജനാധിപത്യ ഭരണപ്രക്രിയയില്‍ ഭൂരിപക്ഷം, ന്യൂനപക്ഷം എന്നീ പദങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്റെ തീരുമാനങ്ങള്‍ക്കാണ് പ്രസക്തി. അതിനാല്‍ ന്യൂനപക്ഷങ്ങള്‍ അടിച്ചമര്‍ത്തപ്പെടാനുള്ള സാധ്യതയേറും. ഇതൊഴിവാക്കാനുള്ള സംരക്ഷണ കവചമാണ് ഇന്ത്യന്‍ ഭരണഘടന ദീര്‍ഘവീക്ഷണത്തോടെ ഒരുക്കിയിരിക്കുന്നത്. ഇവിടെയാണ് ഭരണഘടനാശില്പികളുടെ പ്രതിബദ്ധതയെ നാം തിരിച്ചറിയേണ്ടത്. അതിനാല്‍ത്തന്നെ ന്യൂനപക്ഷപദവി അവകാശത്തേക്കാളുപരി സംരക്ഷണമാണ്. ഈ സംരക്ഷണം അട്ടിമറിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെടുമ്പോഴാണ് വിവിധ കോണുകളില്‍നിന്ന് എതിര്‍പ്പുകളുടെ സ്വരമുയരുന്നത്.
ഡോ. ബിന്‍സ് എം. മാത്യു ”ദൈവം നമ്മെ ഏല്പിച്ചിരിക്കുന്ന വിലപ്പെട്ട ദാനങ്ങളാണ് ജീവനും ശാരീരികാരോഗ്യവും. മറ്റുള്ളവരുടെ ആവശ്യങ്ങളും പൊതുനന്മയും കണക്കിലെടുത്തുകൊണ്ട്, നാം പ്രസ്തുത ദാനങ്ങളെ യുക്തമായി പരിരക്ഷിക്കേണ്ടിയിരിക്കുന്നു” (കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം 2288). വൈദ്യന്‍ ദൈവതുല്യനാണെന്ന് പറയാറുണ്ട്. ദൈവത്തിലും ഡോക്ടറിലും നാം വിശ്വസിക്കുകയാണ്. പലപ്പോഴും ശരീരവും മനസും അവര്‍ക്കുമുമ്പില്‍ അടിയറവയ്ക്കുകയാണ്മനുഷ്യര്‍. തലച്ചോറ് മാത്രമല്ല ഹൃദയവും ചേരുമ്പോഴാണ് ഏതു ശാസ്ത്രവുംപോലെ മെഡിക്കല്‍ സയന്‍സും മാനവികമാകുന്നത്. ‘സ്‌നേഹിക്കയില്ല നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും’ എന്ന് വയലാര്‍ പാടിയ തത്വശാസ്ത്ര ത്തില്‍
ഫാ. തോമസ് ആന്റണി പറമ്പി ”അപ്പനെന്താ വിളിക്കാതെ വന്നേ… അറിയിച്ചിരുന്നെങ്കില്‍ ഞാനെന്റെ യാത്ര ഒഴിവാക്കിയേനേ.” തന്നെ സന്ദര്‍ശിക്കാന്‍ വന്ന അപ്പനെ കണ്ടപ്പോള്‍ മകന്റെ അധരങ്ങളില്‍നിന്നും ആദ്യം വന്ന വാക്കുകള്‍. വരുന്നുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ ഒരുങ്ങിയിരുന്നേനെ എന്നതാണ് അതിന്റെ അര്‍ത്ഥമെന്ന് ഇതു വായിക്കുന്ന ആര്‍ക്കും മനസിലാകും. അപ്പനും അപ്പോയ്‌മെന്റ് എടുത്ത് ഉറപ്പാക്കിക്കൊണ്ടാണ് വരേണ്ടതെന്ന് മക്കള്‍ ആഗ്രഹിക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നോര്‍ക്കണം. കാലമിതായതിനാല്‍ കര്‍ത്താവിനോടും ഹൃദയത്തില്‍ ഇതേ ആഗ്രഹംവച്ച് ജീവിക്കാന്‍ സാധ്യതയുണ്ട്. ഒരിക്കല്‍ ഈശോയോട് ശിഷ്യര്‍ പറഞ്ഞത്: ”ഇതെല്ലാം എപ്പോള്‍ സംഭവിക്കുമെന്നും
ഫാ. ജിന്‍സണ്‍ ജോസഫ് മാണി മുകളേല്‍ CMF പരസ്പര സംസാരം അന്യമാവുന്ന ഒരു കാലഘട്ടത്തിലാണ് ഇന്ന് നമ്മള്‍ ജീവിക്കുന്നത്. യാത്രയില്‍ പരിസരം വീക്ഷിക്കുകയാണെങ്കില്‍ ആളുകള്‍ക്ക് ഫോണും മടുത്തു എന്ന് കാണാന്‍ സാധിക്കും. ഒരു മെട്രോ ട്രെയിനിലോ ബസിലോ രാവിലെ ഫോണില്‍ നോക്കുന്ന ആളുകളുടെ എണ്ണത്തില്‍ ഒരു കുറവ് വന്നോ സ്വയം നിരീക്ഷിച്ച് പഠിക്കുക. എന്തുകൊണ്ടാണ് മിക്കവര്‍ക്കും ഫോണ്‍ മടുത്തത്? അത് കാലത്തിന്റെ അനിവാര്യതയാണ്. എല്ലാം ഞൊടിയിടയില്‍ സംഭവിക്കുമ്പോള്‍ മനുഷ്യര്‍ക്ക് മടുപ്പുതോന്നും. ഇനി മടുപ്പ് തോന്നിയില്ലെങ്കില്‍ തോന്നട്ടെ. ഇന്ന്
ജോസഫ് ജോസഫ് 2015 ക്രിസ്മസ് ദിനത്തിലാണ് കാന്‍സര്‍ രോഗബാധിതയായിരുന്ന മിഷേല്‍ ഡപ്പോംഗ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. യുവജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ‘ഫോക്കസ്’ മിനിസ്ട്രിയിലൂടെ അനേകരെ ക്രിസ്തുവിന്റെ സ്‌നേഹത്തിലേക്ക് നയിച്ച മിഷേലിന് മരണസമയത്ത് കേവലം 31 വയസു മാത്രമാണുണ്ടായിരുന്നത്. മരണശേഷം മിഷേല്‍ തങ്ങളുടെ ജീവിതത്തെ എപ്രകാരമാണ് സ്വാധീനച്ചത് എന്ന് വിശദീകരിച്ചുകൊണ്ട് നൂറുകണക്കിന് കത്തുകളും ഇമെയിലുകളും മിഷേലിന്റെ മാതാപിതാക്കളായ കെന്നിനും മേരി ആന്‍ ഡപ്പോംഗിനും ലഭിക്കാന്‍ തുടങ്ങി. തങ്ങളുടെ മകളുടെ പ്രവര്‍ത്തനങ്ങള്‍ ഇത്രയേറെ ആളുകളെ സ്വാധീനച്ചിരുന്നതായി അവര്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല. വിവാഹശേഷം
ബിഷപ് ഡോ. അലക്‌സ് വടക്കുംതല സന്താന്‍ ഡിസൂസയെ ഒരിക്കല്‍ കണ്ടാല്‍, പരിചയപ്പെട്ടാല്‍, പെട്ടെന്നങ്ങ് മറക്കാനാവില്ല. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ കേന്ദ്ര കാര്യാലയമായ ഡല്‍ഹിയിലെ സിബിസിഐ സെന്ററില്‍ ദീര്‍ഘകാലം റിസപ്ഷനിസ്റ്റായിരുന്നു സന്താന്‍. വെറും രണ്ടര അടി ഉയരമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഒരു ജീവിതത്തിനപ്പുറം വലിപ്പമുള്ള പ്രാഭവം ആ മനുഷ്യനുണ്ടായിരുന്നു! 1986-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ സിബിസിഐ സെന്റര്‍ സന്ദര്‍ശിച്ചപ്പോള്‍ പാപ്പയെ സ്വീകരിക്കാന്‍ ഒരു ചുവന്ന റോസാപ്പൂവുമായി മുന്‍നിരയില്‍ സന്താന്‍ ഉണ്ടായിരുന്നു. സന്താനെ കണ്ടപാടെ, പാപ്പ, പിതൃസഹജമായ
ഫാ. മാത്യു ആശാരിപറമ്പില്‍ ഭരണഘടനയെന്ന സുന്ദരസ്വപ്‌നം സ്വതന്ത്രഭാരതം സാക്ഷാത്കരിച്ചതിന്റെ എഴുപത്തിയഞ്ചാം വര്‍ഷം ഈ ദിനങ്ങളില്‍ ആഘോഷിക്കുകയാണ്. ഭാരതത്തിലെ ജനങ്ങള്‍ ഈ രാജ്യത്തെ ജനാധിപത്യ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിച്ചുകൊണ്ട് സോഷ്യലിസത്തിന്റെയും മതേതരത്വത്തിന്റെയും ആത്മാവിനെ പുണരുന്നുവെന്ന് പ്രഖ്യാപിച്ച പുണ്യപുസ്തകമാണ് ഭരണഘടന. ഈ ദിനങ്ങളില്‍ ആ ശ്രേഷ്ഠഗ്രന്ഥം കൂടുതല്‍ സംസാരവിഷയമാകുന്നത് നാം ശ്രദ്ധിക്കുന്നു. പ്രധാനമന്ത്രി, ഭരണഘടനയെ തലതാഴ്ത്തി പ്രണമിക്കുന്നതും പാര്‍ലമെന്റ് അംഗങ്ങള്‍ ഈ ഗ്രന്ഥം ഉയര്‍ത്തിപ്പിടിച്ച് പ്രതിജ്ഞയെടുക്കുന്നതും പ്രസംഗിക്കുന്നതും നമ്മുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. ഏഴു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഭരണഘടന
അന്തോണി വര്‍ഗീസ് ഒരുകാലത്ത്~റോമന്‍ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്ന ഏഷ്യാമൈനര്‍ ഇന്ന് അനറ്റോളിയ എന്ന പേരിലാണ് അറിയപ്പെടുന്നത്. തുര്‍ക്കിയുടെ ഭാഗമായ ഈ പ്രദേശത്താണ് വിശുദ്ധ നിക്കോളാസ് ജനിച്ചത്. പാരമ്പര്യമനുസരിച്ച് എഡി 270 മാര്‍ച്ച് 15 -ന് ഏഷ്യാമൈനറിലെ ലിസിയയിലുള്ള പടാരയിലെ അനറ്റോലിയന്‍ തുറമുഖത്താണ് വിശുദ്ധന്റെ ജനനം. ഗ്രീക്ക് വംശജരായ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ധനികരായിരുന്നു. ഉത്തമ ക്രൈസ്തവ ശിക്ഷണത്തിലും ഭക്തിയിലും നിക്കോളാസിനെ വളര്‍ത്തിയ മാതാപിതാക്കള്‍ പക്ഷേ, നിക്കോളാസിന്റെ ചെറുപ്പത്തില്‍ തന്നെ പകര്‍ച്ചവ്യാധി പിടിപെട്ട് മരണത്തിന് കീഴടങ്ങി. പ്രായത്തില്‍ കവിഞ്ഞ പക്വതയില്‍ വളര്‍ന്ന
Don’t want to skip an update or a post?