Follow Us On

05

December

2023

Tuesday

  • അല്‍ഫോന്‍സാമ്മയുടെ വീട്ടിലെ താപസപിതാവ്‌

    അല്‍ഫോന്‍സാമ്മയുടെ വീട്ടിലെ താപസപിതാവ്‌0

    രഞ്ജിത് ലോറന്‍സ് മെത്രാന്‍ പദവിയുടെ അധികാരങ്ങള്‍ വേണ്ടെന്നുവച്ചുകൊണ്ട് ഏകാന്ത താപസ ജീവിതത്തിലേക്ക് പ്രവേശിച്ച പാലാ രൂപതയുടെ സഹായമെത്രാനായിരുന്ന മാര്‍ ജേക്കബ് മുരിക്കന്‍ ഈ വര്‍ഷം 60-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. സൗമ്യമായ പെരുമാറ്റത്തിലൂടെയും കിഡ്‌നി ദാനം ചെയ്തും തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവരെ ശുശ്രൂഷിച്ചുമൊക്കെ ക്രിസ്തുവിന്റെ പ്രതിരൂപമായി മാറിയ ഈ ഇടയന്‍ ഇടുക്കി ജില്ലയിലെ നല്ലതണ്ണിയിലാണ് താപസജീവിതം നയിക്കുന്നത്. കോടമഞ്ഞ് പുതച്ചു നില്‍ക്കുന്ന ആശ്രമത്തിലിരുന്ന് താപസ ജീവിതത്തിലേക്ക് കടന്നുവരാനിടയായ സാഹചര്യവും ദൈവപരിപാലനയുടെ നാള്‍വഴികളെക്കുറിച്ചും പിതാവ് മനസുതുറന്നു. ? ആദ്യം ലഭിച്ച ദൈവവിളയില്‍

  • പെരുവഴിയന്റെ പിന്നാലെ 25 വര്‍ഷങ്ങള്‍

    പെരുവഴിയന്റെ പിന്നാലെ 25 വര്‍ഷങ്ങള്‍0

    രഞ്ജിത്ത് ലോറന്‍സ്‌ ഒരിക്കല്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ ഫാ. റോയ് പാലാട്ടി യൂറോപ്പിലേക്ക് യാത്ര ചെയ്യുന്ന അവസരത്തില്‍ അദ്ദേഹം വൈദികനാണെന്ന് തിരിച്ചറിഞ്ഞ സഹയാത്രികന്‍ ഇപ്രകാരം ചോദിച്ചു -”ഇപ്പോഴും ഇതുപോലുള്ള വൈദികരൊക്കെ ഉണ്ടോ?” തുടര്‍ന്ന് താന്‍ ഒരു അസോസിയേറ്റ് പ്രഫസറാണെന്നും മതവിശ്വാസം അന്ധവിശ്വാസമാണെന്നും ശാസ്ത്രത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്നുമൊക്കെ അദ്ദേഹം വിവരിച്ചു. ഇതെല്ലാം ശ്രദ്ധാപൂര്‍വ്വം കേട്ടിരുന്ന പാലാട്ടി അച്ചന്‍ അവസാനം ഇങ്ങനെ ചോദിച്ചു -”നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. നമ്മള്‍ ഇപ്പോള്‍ യാത്ര ചെയ്യുന്ന ഈ യുണൈറ്റഡ് എയര്‍ലൈന്‍സിന്റേത് ഉള്‍പ്പെടെയുള്ള പല

  • ജയിലില്‍ ‘ജനിച്ച’  എഴുത്തുകാരി

    ജയിലില്‍ ‘ജനിച്ച’ എഴുത്തുകാരി0

    ജോസഫ് മൈക്കിള്‍ ജീവിതത്തെപ്പറ്റി പരാതിയും പരിഭവും നിരാശനിറഞ്ഞ ചിന്തകളുമായി നടക്കുന്നവര്‍ സിന്റോയിയ ബ്രൗണിന്റെ ജീവിതമൊന്നു കേള്‍ക്കണം. പരാതി പറച്ചില്‍നിര്‍ത്തി അവര്‍ ദൈവത്തിന് നന്ദിപറയാന്‍ തുടങ്ങും. ജയില്‍പുള്ളികളോട് സുവിശേഷം പറഞ്ഞിട്ട് എന്തു പ്രയോജനമെന്ന് ചോദിക്കുന്നവര്‍ക്കുള്ള ഉത്തരംകൂടിയാണ് ഈ എഴുത്തുകാരി. അങ്ങനെ ചിലര്‍ ജയിലില്‍ എത്തിയില്ലായിരുന്നെങ്കില്‍ സിന്റോയിയ ബ്രൗണ്‍ എന്ന എഴുത്തുകാരി ഉണ്ടാകുമായിരുന്നില്ല. അതിനുപകരം പകയുടെയും പ്രതികാരത്തിന്റെയും ചിന്തകളില്‍ വെണ്ണീര്‍പോലെ സ്വയം എരിഞ്ഞുകൊണ്ട് തടവറയ്ക്കുള്ളില്‍ ലോകം അറിയാതെ ഇപ്പോഴും അവശേഷിക്കുമായിരുന്നു. സിനിമയായി മാറിയ ജീവിതം വായിക്കുംതോറും ആകാംക്ഷ വര്‍ധിപ്പിക്കുന്ന ക്രൈം

  • സ്വാതന്ത്ര്യ സമരത്തില്‍  ക്രൈസ്തവര്‍ വഹിച്ച പങ്ക്  മറയ്ക്കാനുള്ള ശ്രമം നടന്നു

    സ്വാതന്ത്ര്യ സമരത്തില്‍ ക്രൈസ്തവര്‍ വഹിച്ച പങ്ക് മറയ്ക്കാനുള്ള ശ്രമം നടന്നു0

    ചരിത്രത്തിനൊപ്പം ജീവിക്കുന്നൊരാള്‍ എന്നതായിരിക്കും ജോണ്‍ കച്ചിറമറ്റത്തിന് ഏറ്റവും അനുയോജ്യമായ വിശേഷണം. ചരിത്രം മനഃപൂര്‍വം വിസ്മരിച്ച നിരവധി മഹാന്മാരെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതില്‍ ഏറെ ക്ലേശങ്ങള്‍ സഹിച്ചൊരാളാണ് ഇദ്ദേഹം. മണ്‍മറഞ്ഞുപോയ 650 പേരുടെ ജീവചരിത്രവും ജീവിച്ചിരിക്കുന്ന 412 പേരുടെ ജീവചരിത്രവും തയാറാക്കി എന്ന അപൂര്‍വ നേട്ടത്തിന് ഉടമയാണ് ഈ ചരിത്രകാരന്‍. സഭയ്ക്ക് എതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് ചരിത്രത്തിന്റെ പിന്‍ബലത്തില്‍ കൃത്യമായ മറുപടി നല്‍കുന്നതില്‍ എന്നും മുമ്പിലുണ്ടായിരുന്നു. ചരിത്രത്തോടൊപ്പം സഞ്ചരിച്ചപ്പോഴും അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തിന്റെ പ്രശ്‌നങ്ങളിലും നീതിനീഷേധങ്ങള്‍ക്കുമെതിരെ ശക്തമായ ഇടപെടലുകള്‍ നടത്തിയ

  • സിനിമയോട് ‘നോ’ പറഞ്ഞിട്ട് 25 വര്‍ഷങ്ങള്‍

    സിനിമയോട് ‘നോ’ പറഞ്ഞിട്ട് 25 വര്‍ഷങ്ങള്‍0

    ‘ഇസ്രായേലിന്‍ നാഥനായി വാഴുമേക ദൈവം’ എന്ന ഗാനം കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതിലെ വരികള്‍ ഒരിക്കലെങ്കിലും മൂളാത്തവരും വിരളം. ഗാനരചയിതാവ് ബേബി ജോണ്‍ കലയന്താനിക്ക് ഇത് എഴുത്തിന്റെ രജത ജൂബിലി വര്‍ഷം. 5,000-ലധികം ഭക്തിഗാനങ്ങളിലൂടെ മലയാളികളുടെ ഹൃദയങ്ങളെ ദൈവത്തിങ്കലേക്ക് ഉയര്‍ത്തിയ ഈ അനുഗ്രഹീത ഗാനരചയിതാവ് ഭക്തിഗാന രംഗത്ത് എത്തിയതോ സിനിമാക്കഥയെ വെല്ലുന്ന വിധത്തിലും. ഫ്രാന്‍സിസ് മാര്‍പാപ്പ യൗസേപ്പിതാവിന്റെ വര്‍ഷാചരണം പ്രഖ്യാപിച്ച വാര്‍ത്ത പുറത്തുവന്നപ്പോള്‍ മുതല്‍ ബേബി ജോണ്‍ കലയന്താനിയുടെ ഫോണിലേക്ക് തുടര്‍ച്ചയായി കോളുകള്‍ വരാന്‍ തുടങ്ങി.

  • ഹൃദയങ്ങളില്‍ തീ പടര്‍ത്തിയ മനുഷ്യന്‍

    ഹൃദയങ്ങളില്‍ തീ പടര്‍ത്തിയ മനുഷ്യന്‍0

    ആഗോളസഭയുടെ കരിസ്മാറ്റിക് മുന്നേറ്റങ്ങളെ ഏകോപിപ്പിക്കുന്ന ‘കാരിസി’ന്റെ ഏഷ്യന്‍ പ്രതിനിധിയായ സിറിള്‍ ജോണ്‍ ഭാരതത്തിലെ കത്തോലിക്ക കരിസ്മാറ്റിക്ക് മുന്നേറ്റത്തിന്റെ വളര്‍ച്ചയില്‍ നല്‍കിയ സംഭവാനകള്‍ അനന്യമാണ്. ഡല്‍ഹി അതിരൂപതയുടെ നവീകരണ പ്രസ്ഥാനത്തിന്റെ ചെയര്‍മാനായും ഇന്ത്യയിലെ നാഷണല്‍ സര്‍വീസ് ടീമിന്റെ ചെയര്‍മാനായും അദ്ദേഹം ശുശ്രൂഷ ചെയ്തു. അന്താരാഷ്ട്ര കത്തോലിക്ക കരിസ്മാറ്റിക്ക് നവീകരണ ശുശ്രൂഷകള്‍ ഏകോപിപ്പിക്കുന്ന ഐ.സി.സി.ആര്‍.എസില്‍ അംഗവും 2007-2015 കാലയളവില്‍ വൈസ് പ്രസിഡന്റുമായിരുന്നു. ജീവിതസാക്ഷ്യത്തിലൂടെയും സംഘാടന മികവിലൂടെയും ക്രിയാത്മക ഇടപെടലുകളിലൂടെയും അദ്ദേഹം കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തിന് നല്‍കിയ സമഗ്രസംഭാവനകളെ മാനിച്ചുകൊണ്ട് ആഗോളസഭ

  • അഗ്നിച്ചിറകുള്ള മിഷനറി

    അഗ്നിച്ചിറകുള്ള മിഷനറി0

    ബ്ര. മാത്യു കാവുങ്കലിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയുമ്പോള്‍ ആര്‍ക്കും അത്ഭുതം തോന്നാം. പ്രവര്‍ത്തനങ്ങളിലെ വൈവിധ്യങ്ങള്‍ മാത്രമല്ല 80-ാം വയസിലെത്തിയ ഒരാളാണോ ഇതെല്ലാം ഏകോപിപ്പിക്കുന്നതെന്ന തിരിച്ചറിവുകൂടിയാണ് അമ്പരപ്പ് സൃഷ്ടിക്കുന്നത്. സഹജീവികളോടുള്ള കരുതലും സ്‌നേഹവും നിറഞ്ഞ മനസായിരിക്കാം അദ്ദേഹത്തിന് എണ്‍പതാം വയസിലും ഒരു ചെറുപ്പക്കാരന്റെ ഊര്‍ജസ്വലത സമ്മാനിക്കുന്നത്. ഇറ്റലിയിലെ ‘ഇസ്ട്രാന’ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈ മിഷനറി ബ്രഹൃത്തായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും കേരളത്തില്‍പ്പോലും അത്ര പ്രശസ്തനല്ല. പ്രശസ്തിയില്‍നിന്നും അകലംപാലിക്കുന്നതാണ് ബ്ര. കാവുങ്കലിന്റെ ശൈലി, ദൈവം ഏല്പിച്ച ഉത്തരവാദിത്വം നിര്‍വഹിച്ച ദാസന്‍ എന്ന മനോഭാവത്തോടെ.

  • നാടാര്‍ സംവരണം ദൈവവിശ്വാസം, ഗാന്ധിയന്‍മാര്‍ഗം,  ഇച്ഛാശക്തി ഇവയുടെ വിജയം

    നാടാര്‍ സംവരണം ദൈവവിശ്വാസം, ഗാന്ധിയന്‍മാര്‍ഗം, ഇച്ഛാശക്തി ഇവയുടെ വിജയം0

    ഐക്യവും സമത്വവും വിഭാവനം ചെയ്യുന്ന ഒരു ജനാധിപത്യാധിഷ്ഠിത ഭരണഘടനയാണ് നമ്മുടേത്. ചരിത്രത്തിന്റെ കുത്തൊഴുക്കില്‍ പിന്നാക്കം പോയ ജനവിഭാഗങ്ങളെ സാമൂഹികമായും സാമ്പത്തികമായും കൈപിടിച്ചുയര്‍ത്താന്‍ ഭരണഘടനാ ശില്പികള്‍ വിഭാവനം ചെയ്ത സംവരണാനുകൂല്യം ഒരേ സമയം ജനാധിപത്യപരവും മാനുഷികവുമാണ്. എന്നാല്‍ സംവരണാനുകൂല്യത്തിന്റെ ഫലങ്ങള്‍ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് ഒരുപോലെ സംലഭ്യമാണോ എന്നത് സംവാദത്തിന്റെ മേഖലയാണ്. സംവരണാനുകൂല്യത്തിലെ അസമത്വം സൃഷ്ടിച്ച അനീതിക്ക് വിധേയമായ നാടാര്‍ സമുദായത്തിലെ ഒരു വിഭാഗം ജനതയുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ വിജയമായിരുന്നു 2021 ഫെബ്രുവരി 3 ബുധനാഴ്ച കേരള സര്‍ക്കാര്‍ നടത്തിയ

Latest Posts

Don’t want to skip an update or a post?