2025 -ല്‍ നൈജീരിയയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 7,087 ക്രൈസ്തവര്‍; ക്രൈസ്തവ ഉന്മൂലനം ലക്ഷ്യമാക്കി 22 ജിഹാദി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്
- AFRICA, Featured, INTERNATIONAL, LATEST NEWS, WORLD
- October 23, 2025

അബൂജ (നൈജീരിയ): നൈജീരിയയിൽ വീണ്ടും വൈദികനെ തട്ടിക്കൊണ്ടു പോയി. എനുഗു രൂപതയിലെ ഫാ. മാർസലീനസ് ഒബിയോമയെയാണ് കഴിഞ്ഞ ദിവസം അക്രമികള്‍ തട്ടിക്കൊണ്ട് പോയത്.പിന്നാലെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥനാഹ്വാനം ചെയ്ത് രൂപത. സെന്റ് മേരി അമോഫിയ_അഗു അഫ ഇടവകയുടെ ചുമതല ഉണ്ടായിരുന്ന ഫാ. മാർസലീനസ് ഇടവക ദേവാലയത്തിലേക്ക് വരുന്നതിനിടെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോകുകയായിരിന്നുവെന്നു രൂപതാ ചാൻസിലർ ഫാ. വിൽഫ്രഡ് ചിടി വെളിപ്പെടുത്തി. വൈദികനെ തട്ടിക്കൊണ്ടുപോയവരുടെ മാനസാന്തരത്തിനായും അദ്ദേഹത്തിന്റെ മോചനത്തിനായും എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നൈജീരിയയെ

വത്തിക്കാൻ സിറ്റി: അപ്രതീക്ഷിത പ്രളയത്തിലും പേമാരിയിലും തകർന്നടിഞ്ഞ ലിബിയക്ക് സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യാൻ അന്താരാഷ്‌ട്ര സമൂഹത്തോട് വീണ്ടും അഭ്യർത്ഥിച്ചു് ഫ്രാൻസിസ് പാപ്പ. അയ്യായിരത്തിലധികം പേരുടെ മരണത്തിലും വ്യാപക നാശനഷ്ടങ്ങളിലും പകച്ചുനിൽക്കുകയാണ് ലിബിയൻ ജനത. ദുരിതമനുഭവിക്കുന്ന ആളുകൾക്ക് നമ്മുടെ തുടർച്ചയായ ഐക്യദാർഢ്യം ആവശ്യമാണെന്ന് പറഞ്ഞ അദ്ദേഹം ജീവൻ നഷ്ടപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാൻ എല്ലാ വിശ്വാസികളെയും ആഹ്വാനം ചെയ്തു. റോയിട്ടേഴ്‌സ് റിപ്പോർട്ടുചെയ്യുന്നതനുസരിച്ചു , പ്രളയത്തിന് ശേഷം കാണാതായ ആയിരക്കണക്കിന് ആളുകൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്, 5,300-ലധികം

അബുജ, നൈജീരിയ: ഇവിടെ ഒരു കത്തോലിക്കാ ദേവാലയത്തിൽ അതിക്രമിച്ചു കയറിയ ഫുലാനി ഭീകരർ സെമിനാരി വിദ്യാർത്ഥിയെ തീ കൊളുത്തി കൊലപ്പെടുത്തി. കഫൻചാൻ രൂപതയുടെ കീഴിലുള്ള തെക്കൻ കടുന സംസ്ഥാനത്തെ ഫദാൻ കമന്താനിലുള്ള സെന്റ് റാഫേൽസ് കത്തോലിക്കാ ദേവാലയത്തിലാണ് സംഭവം നടന്നത്. ദേവാലയത്തിന് സമീപം വൈദികർ താമസിക്കുന്ന ഭവനത്തിൽ അതിക്രമിച്ചു കയറിയ അക്രമകാരികൾ, അവരെ തട്ടിക്കൊണ്ടുപോകാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് വീടിനു തീയിടുകയായിരുന്നുവെന്ന് കഫഞ്ചാനിലെ ബിഷപ്പ് ജൂലിയസ് യാക്കൂബു കുണ്ടി പറഞ്ഞു. ഇടവക വികാരി ഫാ. ഇമ്മാനുവൽ ഒകോലോയും

ഔഗാഡൗഗൗ: ക്രിസ്തുവിശ്വാസത്തിന്റെ പേരിൽ ബുർക്കിനാഫാസോയിൽ ആക്രമണങ്ങൾ വ്യാപിക്കുമ്പോഴും ക്രിസ്തുവിനെ ചേർത്തുപിടിച്ച് വിശ്വാസത്തിൽ മുന്നേറുകയാണ് അവിടത്തെ ക്രൈസ്തവ സമൂഹം. ക്രിസ്തുവിൽ വിശ്വസിക്കുന്നതിന്റെ പേരിൽ കൊല്ലപ്പെടാനുള്ള സാധ്യത ശക്തമാകുമ്പോഴും അതൊന്നും തങ്ങളെ ക്രിസ്തുവിൽനിന്ന് തങ്ങളെ അകറ്റുന്നില്ലെന്ന് സാക്ഷ്യപ്പെടുത്തുകയാണ് മിഷനറി ഫീൽഡ് ബ്രദേഴ്‌സിന്റെ പ്രിയോർ ജനറൽ ഫാ. ദർ പിയറി റൗംബ. രാഷ്ട്രീയ സംഘട്ടനങ്ങളും പട്ടാള അട്ടിമറികളും മൂലം തകർക്കപ്പെട്ട പശ്ചിമാഫ്രിക്കൻ രാജ്യത്ത് അൽ ഖ്വയ്ദയുടെയും ഇസ്ലാമിക് സ്റ്റേറ്റിന്റെയും ഹീനമായ പ്രവർത്തനങ്ങൾ മൂലം ക്രൈസ്തവർക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും കത്തോലിക്കാ സംഘടനയായ

ഖാർത്തൂം: ആഭ്യന്തര യുദ്ധക്കെടുതികളാൽ വലയുന്ന സുഡാനിൽനിന്ന് കരളലിയിക്കുന്ന മറ്റൊരു വാർത്ത കൂടി. രാജ്യം കടന്നുപോകുന്ന പ്രതിസന്ധിയുടെ നേർചിത്രമായി മാറുകയാണ്, കൊടും പട്ടിണിമൂലം 500ൽപ്പരം കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടെന്ന വാർത്തകൾ. അനാഥാലയത്തിൽ കഴിഞ്ഞിരുന്ന 24 കുട്ടികളും മരണമടഞ്ഞവരിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ഏപ്രിൽ മുതൽ സൈന്യവും അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിൽ ആരംഭിച്ച സംഘർഷം വ്യാപകമായ നാശമാണ് രാജ്യത്തുണ്ടാക്കുന്നത്. സംഘർഷത്തിൽ ഇതുവരെ 4000നും 10000നും ഇടയിൽ ആളുകൾ കൊല്ലപ്പെടുകയും നാല് ദശലക്ഷത്തിൽപ്പരം പേർ ഭവനരഹിതരോ അഭയാർത്ഥികളോ ആയി മാറിയെന്നും

ബറൂണ്ടി: പശ്ചിമാഫ്രിക്കൻ രാജ്യമായ ബറൂണ്ടിയിൽ സുവിശേഷമെത്തിയതിന്റ 125-ാം വാർഷികം അവിസ്മരണീയമാക്കി രാജ്യത്തെ കത്തോലിക്കാ സഭാസമൂഹം. കിഗാലി- റുവാണ്ട ആർച്ച്ബിഷപ്പ് കർദ്ദിനാൾ അന്റോയിൻ കമ്പണ്ടയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച, ആയിരങ്ങൾ പങ്കുചേർന്ന കൃതജ്ഞതാ ദിവ്യബലിയോടെയായിരുന്നു ഒരു വർഷം നീണ്ടുനിന്ന ആഘോഷങ്ങൾക്ക് സമാപനമായത്. ഗിറ്റിക രൂപതയുടെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടികളിൽ ബുറുണ്ടിയിലെ എട്ട് രൂപതകളിലെ ബിഷപ്പുമാരും നൂറുകണക്കിന് വൈദികരും രാഷ്ട്രീയനേതാക്കൾ ഉൾപ്പെടെ ബുറുണ്ടിയൻ സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ള അനേകർ സന്നിഹിതരായിരുന്നു. ബുറുണ്ടിയിലെ ജനങ്ങൾക്കിടയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മിഷനറിമാർ നട്ടുപിടിപ്പിച്ച

നൈജീരിയ: ക്രൈസ്തവപീഡനങ്ങളും ഭീകരാക്രമണങ്ങളും തുടർക്കഥയാകുന്ന നൈജീരിയയിലെ ഒരുസംസ്ഥാനത്തുമാത്രം കഴിഞ്ഞ മൂന്നുമാസത്തിനിടെ കൊല്ലപ്പെട്ടത് 346പേർ. മനുഷ്യാവകാശ സംഘടനയായ ഗിഡിയോൺ ആന്റ് ഫൺമി പാറമല്ലം പീസ് ഫൗണ്ടേഷൻ പുറത്തിറക്കിയ റിപ്പോർട്ടിലാണ് നൈജീരിയൻ സംസ്ഥാനമായ പ്ലേറ്റുവിലെ എട്ട് പ്രാദേശിക സർക്കാർ മേഖലകളിൽ നിന്നായി ഇത്രയധികം കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2023 ജൂലൈ 8 ശനിയാഴ്ച വരെ മാംഗുവിൽ മാത്രം തുടർച്ചയായ അക്രമാസക്തമായ ആക്രമണങ്ങളിൽ 200ലധികം ജീവനുകൾ നഷ്ടപ്പെട്ടതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. 2023 ഏപ്രിൽ 17നും ജൂലൈ 10നും ഇടയിലെ അക്രമസംഭങ്ങൾ ഉദ്ധരിച്ചുകൊണ്ടുള്ള

നൈജീരിയ: ഇസ്ലാമിക തീവ്രവാദികളുടെ നിരന്തര ആക്രമണത്താൽ ക്രൈസ്തവ വിരുദ്ധ പീഡനങ്ങളുടെ ഭൂമികയായി മാറുമ്പോഴും നൈജീരിയൻ കത്തോലിക്കാ സഭയിൽ പൗരോഹിത്യവസന്തം. ഇക്കഴിഞ്ഞ ദിവസം ഒനിറ്റ്ഷ അതിരൂപതയിൽനിന്ന് 16 നവവൈദികർ അഭിഷിക്തരാകുമ്പോൾ ആ ചരിത്രസത്യം വീണ്ടും പ്രഘോഷിക്കപ്പെടുകയാണ്, ക്രിസ്തുവിനെപ്രതി എവിടെ രക്തം ചിന്തപ്പെടുന്നോ അവിടെ സഭ തഴച്ചുവളരും! ജൂലൈ എട്ടിന് മോസ്റ്റ് ഹോളി ട്രിനിറ്റി ബസിലിക്കയിൽ ആർച്ച്ബിഷപ്പ് വലേറിയൻ മഡുക ഒകെകെയുടെ മുഖ്യകാർമികത്വത്തിലായിരുന്നു തിരുപ്പട്ട സ്വീകരണ തിരുക്കർമങ്ങൾ. നവവൈദീകരുടെ സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ അനേകരാണ് തിരുക്കർമങ്ങളിൽ പങ്കെടുക്കാനെത്തിയത്. ക്രിസ്തുവിനെപ്രതിയുള്ള രക്തസാക്ഷിത്വങ്ങൾ
Don’t want to skip an update or a post?