300 -ലധികം കുട്ടികള്‍ നൈജീരിയയില്‍ ഭീകരരുടെ പിടിയിലായിട്ട് ഒരാഴ്ച; പ്രാര്‍ത്ഥനയും സഹായവും അഭ്യര്‍ത്ഥിച്ച് ബിഷപ് റോബര്‍ട്ട് ബാരണ്‍
- AFRICA, Featured, INTERNATIONAL, LATEST NEWS, WORLD
- December 4, 2025

ആഫ്രിക്കയില്‍ നിന്നെത്തിയ രണ്ട് ലക്ഷത്തിലധികം വരുന്ന ഇസ്ലാമിക സൈന്യം സ്‌പെയിനില്‍ നിന്നുള്ള ഒരു ലക്ഷത്തോളം ക്രൈസ്തവ പടയാളികള്‍ക്കെതിരെ അണിനിരന്നിരിക്കുന്നു. സ്‌പെയിനിന്റെ ഭാഗമായ കാസ്റ്റിലിലെ രാജാവ് അല്‍ഫോന്‍സോ എട്ടാമനാണ് ക്രൈസ്തവ സൈന്യത്തിന് നേതൃത്വം നല്‍കുന്നത്. ഇസ്ലാമിക മുന്നേറ്റത്തെ ചെറുക്കാന്‍ ഇന്നസെന്റ് മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം യൂറോപ്പില്‍നിന്ന് പതിനായിരത്തോളം ക്രൈസ്തവ കുതിരപടയാളികളും എത്തിയിട്ടുണ്ട്. കുരിശിനെ വണങ്ങുന്ന എല്ലാവരും ഒന്നിച്ചുചേര്‍ന്നാലും തന്റെ സൈന്യത്തെ പരാജയപ്പെടുത്താനാവില്ലെന്ന് അല്‍മോഹാദ് സൈന്യത്തിന്റെ നേതാവായ മിരാമാമോലിന്‍ വെല്ലുവിളിച്ചു. എന്നാല്‍, തങ്ങളുടെ ജീവനെക്കാളുപരി ആത്മാക്കളുടെ രക്ഷയ്ക്കും വിശ്വാസ സംരക്ഷണത്തിനും പ്രാധാന്യം

കാല്‍ബോ ദെല്‍ഗാഡോ/മൊസാംബിക്ക്: മൊസാംബിക്കിലെ പെമ്പാ രൂപതയിലുള്ള ആഫ്രിക്കയുടെ നാഥയുടെ നാമത്തിലുള്ള മാസീസ് ഇടവകദൈവാലയവും വൈദികമന്ദിരവും അനുബന്ധ ഓഫീസുകളും ഭീകരാക്രമണത്തില്‍ നാമാവശേഷമായി. മൊസാംബിക്കിലെ കാബോ ദെല്‍ഗാഡോ പ്രൊവിന്‍സിന്റെ തലസ്ഥാനമായ തുറമുഖ നഗരമായ പെമ്പായില്‍ നടന്ന ഭീകരാക്രണമത്തില്‍ കെട്ടിടങ്ങളും ഹെല്‍ത്ത് സെന്റും പ്രാദേശിക സ്‌കൂളും ഉള്‍പ്പടെ സര്‍വ്വതും ഭീകരര്‍ വെടിവച്ചും തീവച്ചും നാമാവശേഷമാക്കി. പ്രദേശത്തുണ്ടായിരുന്ന സര്‍വ്വതും കത്തി നശിച്ചെങ്കിലും അക്രമികള്‍ എത്തുന്നതിന് മുമ്പ് ചാപ്പലില്‍ സൂക്ഷിച്ചിരുന്ന കൂദാശ ചെയ്ത തിരുവോസ്തിയും പ്രാര്‍ത്ഥനയ്ക്കും കൂദാശകള്‍ക്കുമുപയോഗിക്കുന്ന പുസ്തകങ്ങളും മാറ്റുവാന്‍ കഴിഞ്ഞതായി ഇടവക വികാരി

വത്തിക്കാൻ സിറ്റി:മരുഭൂമി താണ്ടുന്നതിനിടെ ഭാര്യയേയും കുഞ്ഞിനേയും നഷ്ടപ്പെട്ട കാമറൂൺ സ്വദേശി എംബെൻഗ് നിംബിലോ ക്രെപിനുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തി. ‘പാറ്റോ’ എന്ന വിളിപ്പേരിൽ ഇറ്റാലിയൻ മാധ്യമങ്ങളിൽ അറിയപ്പെടുന്ന ക്രെപിൻ, കാമറൂണിലെ ആംഗ്ലോഫോൺ പ്രതിസന്ധിയുടെ അക്രമത്തിനിടയിൽ തന്റെ മൂത്ത സഹോദരി കൊല്ലപ്പെട്ടതിനെത്തുടർന്ന് സ്വന്തം രാജ്യം വിടാൻ തീരുമാനിച്ചു.2016 ൽ ലിബിയയിലെ ഒരു അഭയാർത്ഥി ക്യാമ്പിൽ താമസിക്കുമ്പോൾ, ഐവറി കോസ്റ്റിൽ നിന്നുള്ള മാറ്റിലയെ കണ്ടുമുട്ടി. വിവാഹിതരായ അവർ മെഡിറ്ററേനിയൻ കടൽ കടന്ന് യൂറോപ്പിലെത്താൻ അഞ്ച് തവണ ശ്രമിച്ചു. മാറ്റില

ഖാർത്തും: സുഡാനിൽ തുടരുന്ന ആഭ്യന്തരയുദ്ധത്തെ തുടർന്ന് പലായനം ചെയ്യപ്പെടേണ്ടിവന്ന അഞ്ചു ദശലക്ഷത്തിലധികം വരുന്ന ജനങ്ങൾ അധിവസിക്കുന്ന മേഖലകളിൽ സുഡാനിലെ സഭയുടെ അജപാലനപ്രവർത്തനങ്ങളും, കാരുണ്യപ്രസ്ഥാനങ്ങളും മാതൃകാപരമായി മുൻപോട്ടു പോകുന്നു. അഭയാർത്ഥികൾക്ക് വസിക്കാനുള്ള ഇടങ്ങളും,വിദ്യാർത്ഥികൾക്ക് ക്ലാസുകളും തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളാണ് കോംബോണി മിഷനറിമാരുടെ നേതൃത്വത്തിൽ സഭ ചെയ്തു വരുന്നത്. ഇന്നലത്തെ പൊതുകൂടിക്കാഴ്ചാവേളയിൽ സുഡാനിൽ തുടരുന്ന യുദ്ധത്തിന്റെ സങ്കടകരമായ അവസ്ഥയെക്കുറിച്ചു ഫ്രാൻസിസ് പാപ്പാ വീണ്ടും സൂചിപ്പിച്ചിരുന്നു. ‘ദുരിതമനുഭവിക്കുന്ന സുഡാനെ മറക്കരുത്’ എന്ന ഫ്രാൻസിസ് പാപ്പയുടെ അഭ്യർത്ഥന, കഴിഞ്ഞ ഏപ്രിൽ 15-ന് ആരംഭിച്ച

അബൂജ: നൈജീരിയയിൽ ഐക്യം പുലരുന്നതിനായി വിവിധ ക്രൈസ്തവ സംഘടനകളുടെ ആഭിമുഖ്യത്തില്‍ 40 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥന ഒക്ടോബർ 20നു ആരംഭിക്കും. എക്യുമെനിക്കൽ കൂട്ടായ്മയായ നാഷ്ണൽ സോളം അസംബ്ലിയുടെ ആഭിമുഖ്യത്തിലാണ് പ്രാര്‍ത്ഥന നടക്കുന്നത്. അബൂജയിലെ നാഷണൽ എക്യുമെനിക്കൽ സെന്ററിൽനടന്ന സമ്മേളനത്തിന് ശേഷമാണ് ഉപവാസപ്രാർത്ഥന പ്രഖ്യാപിക്കപ്പെട്ടത്. ഒക്ടോബർ 20ന് ആരംഭിക്കുന്ന പ്രാർത്ഥനായജ്ഞം നവംബർ 30 വരെ നീണ്ടുനിൽക്കും. രാജ്യത്തെ പ്രസിഡന്റും, വൈസ് പ്രസിഡന്റും മുസ്ലിം സമുദായത്തിൽ നിന്നായതിൽ രാജ്യത്തെ നിരവധി ക്രൈസ്തവർക്ക് ആശങ്കയുണ്ടായിരുന്നുവെന്നു കാത്തലിക്ക് കരിസ്മാറ്റിക് റിന്യൂവൽ ഓഫ് നൈജീരിയയുടെ

ലിലോൻഗ്വേ(മലാവി) : തെക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയിൽ സാമ്പത്തിക, സാമൂഹിക പ്രതിസന്ധികൾ മൂലം പതിനയ്യായിരത്തോളം കുട്ടികൾ തെരുവിൽ ജീവിക്കാൻ നിർബന്ധിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ. ദാരിദ്ര്യം, കുടുംബത്തകർച്ചകൾ, എച്ച്ഐവി/എയ്‌ഡ്‌സ് പോലെയുള്ള രോഗാവസ്ഥകൾ തുടങ്ങിയവ മൂലം രാജ്യത്ത് പന്ത്രണ്ട് ലക്ഷത്തോളം കുട്ടികളാണ് അനാഥരായിട്ടുള്ളത്. ഭക്ഷ്യ അരക്ഷിതാവസ്ഥ കൂടുതൽ വഷളാകുന്നതിനാൽ ഈ കണക്കുകൾ വീണ്ടും വർദ്ധിച്ചേക്കുമെന്നും,കടുത്ത ദാരിദ്ര്യം മൂലം സ്കൂൾവിദ്യാഭ്യാസം അവസാനിപ്പിക്കാനും വീട് വിട്ടുപോകാനും കുട്ടികൾ നിർബന്ധിതരാകുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. തെരുവുകളിൽ കഴിയുന്ന കുട്ടികൾ, അതിജീവനത്തിനായി ക്രിമിനൽ സംഘങ്ങളിൽ ചേരുകയും ഭിക്ഷാടനം, മോഷണം

വത്തിക്കാൻ സിറ്റി: അഭയാർത്ഥികളെ സ്വീകരിക്കുന്നതിൽ ലോകത്തെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നായ ചാഡ് അഞ്ചാം സ്ഥാനത്തെന്ന് ലോകബാങ്ക്. നിലവിലുള്ള കണക്കുകളനുസരിച്ചു പത്തു ലക്ഷത്തോളം അഭയാർത്ഥികളാണ് ചാഡിൽ ഇപ്പോളുള്ളത്. അവരിൽ എഴുപത്തിയഞ്ച് ശതമാനവും അയൽരാജ്യമായ സുഡാനിൽനിന്നുള്ളവരും ഇരുപത്തിയൊന്ന് ശതമാനത്തോളം മധ്യ ആഫ്രിക്കൻ റിപ്പബ്ളിക്കിൽനിന്നുള്ളവരും നാലു ശതമാനംനൈജീരിയയിൽനിന്നുള്ളവരുമാണെന്ന് ലോകബാങ്കിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ലോകത്തെ പന്ത്രണ്ടിൽ ഒരു അഭയാർത്ഥി ഇവിടെയാണ് എത്തിച്ചേരുന്നത്. ജനസംഖ്യയുമായി ബന്ധപ്പെടുത്തിയുള്ള കണക്കുകൾ പ്രകാരം, പ്രതിശീർഷ അഭയാർത്ഥികളുടെ എണ്ണത്തിൽ ലോകത്ത് അഞ്ചാം സ്ഥാനത്താണ് ചാഡ്. അയൽരാജ്യമായ സുഡാനിൽ 2023 ഏപ്രിൽ പതിനഞ്ചിന്

വത്തിക്കാൻ സിറ്റി: നൈജീരിയയിൽ കുട്ടികൾക്കിടയിൽ ഡിഫ്തീരിയ രോഗം മുൻപില്ലാത്തവിധം പകരുന്നുവെന്നും, രാജ്യത്ത് ഇരുപത്തിരണ്ട് ലക്ഷത്തോളം കുട്ടികൾക്ക് ഇനിയും പ്രതിരോധ കുത്തിവയ്പ് ലഭ്യമായിട്ടില്ലെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ആഗോളചരിത്രത്തിൽ സമീപകാലത്തുണ്ടായ ഏറ്റവും ഗുരുതരമായ ഡിഫ്തീരിയ ബാധ നൈജീരിയയിൽ പകരുന്നതിനാൽ കുട്ടികൾക്ക് അടിയന്തിരമായി പ്രതിരോധകുത്തിവയ്പ് ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതെയെക്കുറിച്ച് കഴിഞ്ഞ ദിവസം യൂണിസെഫ് മുന്നറിയിപ്പ് നൽകി. നിലവിലെ കണക്കുകൾ പ്രകാരം പതിനൊന്നായിരത്തിലധികം പേർക്ക് ഡിഫ്തീരിയ ബാധിച്ചിട്ടുണ്ട്. ഇതുവരെ 453 പേർ ഡിഫ്തീരിയ ബാധിച്ച് മരിച്ചിട്ടുണ്ട് . ഇവരിൽ ഭൂരിഭാഗവും കുട്ടികളാണ്. നാലിനും
Don’t want to skip an update or a post?