വിഭൂതി ദിനത്തില് കൊല്ലപ്പെട്ട നിലയില് വൈദികനെ കണ്ടെത്തി
- AFRICA, Featured, INTERNATIONAL, LATEST NEWS, WORLD
- March 7, 2025
കടൂണ: കത്തോലിക്കാ വൈദീകരെ തട്ടികൊണ്ടുപോകുന്നതിനും കൊലപ്പെടുത്തുന്നതിനും സ്ഥിരംവേദിയായി മാറുകയാണ് ആഫ്രിക്കൻ രാജ്യമായ നൈജീരിയ. കഴിഞ്ഞ 17വർഷത്തിനുള്ളിൽ 16 വൈദികർ കൊലപ്പെട്ടെന്ന് റിപ്പോർട്ടുകൾ. ഇക്കാലയളവിൽ 53 വൈദികർ തട്ടികൊണ്ടുപോകലിനും 12 വൈദികർ അതിക്രൂര ആക്രമണത്തിനും ഇരയായിട്ടുമുണ്ട്. നടുക്കുന്ന ഈ കണക്കുകൾ നൈജീരിയൻ കത്തോലിക്കാ മെത്രാൻ സമിതിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ‘ഫീദെസ്’ ആണ് ഇക്കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഇതിൽ ഭൂരിഭാഗം വൈദികരും റോഡിൽ വെച്ചോ ദൈവാലയത്തിൽ നിന്നോ തട്ടിക്കൊണ്ടുപോകപ്പെട്ടവരാണ്. ദിവ്യബലി അർപ്പണം ഉൾപ്പെടെയുള്ള അജപാലന ശുശ്രൂഷയ്ക്ക് പോകുമ്പോഴോ അത്
വത്തിക്കാൻ സിറ്റി: മനുഷ്യജീവന്റെ മൂല്യം ഓർമിപ്പിക്കാനും ഗർഭസ്ഥശിശുക്കളുടെ സംരക്ഷണത്തിനുമായി ലോകമനസാക്ഷിയെ ഉണർത്താൻ പോളണ്ട് ശീലമാക്കിയ വിശേഷാൽ മണിനാദം ഇനി ആഫ്രിക്കൻ രാജ്യമായ സാംബിയയിലും മുഴങ്ങും. ഇക്കഴിഞ്ഞ ദിവസം ഫ്രാൻസിസ് പാപ്പ ആശീർവദിച്ച മണി സാംബിയയിലെ ലുസാക്കയിലുള്ള ഉണ്ണിമിശിഹാ കത്തീഡ്രൽ ദൈവാലയത്തിലാണ് സ്ഥാപിക്കുക. അതിനുമുന്നോടിയായി വിവിധ സാംബിയൻ നഗരങ്ങളിൽ വിശേഷാൽ മണി പ്രദർശിപ്പിക്കും. ജനനം മുതൽ സ്വാഭാവിക മരണംവരെ ജീവൻ സംരക്ഷിക്കേണ്ടതിന്റെ അടയാളമായി പോളണ്ടിലെ ‘യെസ് ടു ലൈഫ് ഫൗണ്ടേഷനാ’ണ് സാംബിയക്ക് മണിനാദം സമ്മാനിച്ചത്. ഈ മണിനാദം ജീവന്റെ
ജുബ: സമാധാനത്തിന്റെ സന്ദേശവുമായി ഫ്രാൻസിസ് പാപ്പ നടത്തിയ പേപ്പൽ സന്ദർശനത്തിന്റെ പ്രഥമ സ്തഫലമെന്നോണം 71 തടവുകാർക്ക് മാപ്പ് നൽകി സൗത്ത് സുഡാൻ പ്രസിഡന്റ്. ‘സൗത്ത് സുഡാൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷ’നിലൂടെ പുറപ്പെടുവിച്ച പ്രത്യേക ഉത്തരവിലൂടെയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 36 തടവുകാർക്കും നഷ്ടപരിഹാരമോ പിഴയോ നൽകാത്തതിന്റെ പേരിൽ ജയിലിടക്കപ്പെട്ട 35 തടവുകാർക്കും പ്രസിഡന്റ് സാൽവ കിർ മാപ്പ് നൽകിയത്. തടവുകാർക്ക് മാപ്പ് നൽകാനുള്ള കാരണങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഫ്രാൻസിസ് പാപ്പയുമായുള്ള കൂടിക്കാഴ്ചക്ക് തൊട്ടുപിന്നാലെയാണ് ഈ നടപടിയെന്നത് ശ്രദ്ധേയം.ഇതനുസരിച്ച് വേണ്ട നടപടികൾ സ്വീകരിച്ച്
ജുബ: ഈശോ വാഗ്ദാനം ചെയ്യുന്ന സമാധാനത്തിനായി ഒരു മനസോടെ പ്രവർത്തിക്കാൻ സൗത്ത് സുഡാനിലെ ക്രൈസ്തവ സമൂഹത്തോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം പ്രഥമവും പ്രധാനപ്പെട്ടതുമായ കാര്യം പ്രാർത്ഥനയാണെന്ന് ഉദ്‌ബോധിപ്പിച്ച പാപ്പ, പ്രാർത്ഥന കൂടാതെ യഥാർത്ഥ ഐക്യവും സമാധാനവും സംജാതമാവില്ലെന്നും വ്യക്തമാക്കി. സൗത്ത് സുഡാൻ പര്യടനത്തിലെ സുപ്രധാന കാര്യപരിപാടികളിൽ ഒന്നായ എക്യുമെനിക്കൽ പ്രാർത്ഥനാ ശുശ്രൂഷ നയിക്കവേയായിരുന്നു പാപ്പയുടെ സന്ദേശം. ആംഗ്ലിക്കൻ സഭാ തലവൻ കാന്റർബറി ആർച്ച്ബിഷപ്പ് ജസ്റ്റിൻ വെൽബി, സ്‌കോട്ട്ലൻഡിലെ ആംഗ്ലിക്കൻ സഭാ മോഡറേറ്റർ റവ.
ജൂബ: വിശുദ്ധ പത്രോസിന്റെ പിൻഗാമി രാജ്യം സന്ദർശിക്കണമെന്ന സൗത്ത് സുഡാനിയൻ ജനതയുടെ ചിരകാലാഭിലാഷം യാഥാർത്ഥ്യമാക്കി ഫ്രാൻസിസ് പാപ്പ. പ്രഥമ പേപ്പൽ പര്യടനം എന്നതിലുപരി സുരക്ഷാ ഭീഷണികളുള്ള സൗത്ത് സുഡാനിൽ ഒരു പാപ്പ സധൈര്യനായി തന്റെ അജഗണത്തെ കാണാൻ ആഗതനായിരിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. സംഘർഷഭരിതമായ തങ്ങളുടെ രാജ്യത്ത് സമാധാനത്തിന്റെ സന്ദേശവുമായി ത്രിദിന സന്ദർശനത്തിന് വന്നെത്തിയ പാപ്പയ്ക്ക് അതിഗംഭീര സ്വീകരണമാണ് ജനം ഒരുക്കിയത്. പ്രസിഡന്റ് സൽവാ കിറിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. പ്രസിഡന്റിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും അകമ്പടിയോടെ മുന്നോട്ട് നീങ്ങിയ
പാപ്പ യുവജനങ്ങളെ ഓർമിപ്പിച്ചത് അഞ്ച് സുപ്രധാന കാര്യങ്ങൾ! കിൻഷാസ: ഫ്രാൻസിസ് പാപ്പയെ നേരിൽ കാണാൻ, അദ്ദേഹത്തിന്റെ വാക്കുകൾക്ക് കാതോർക്കാൻ കിൻഷാസയിലെ മാർട്ടിയേഴ്‌സ് സ്റ്റേഡിയത്തിലേക്ക് യുവജനപ്രവാഹം. ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ (ഡി.ആർ.സി) 37വർഷങ്ങൾക്കുശേഷം നടക്കുന്ന പേപ്പൽ പര്യടനം നെഞ്ചിലേറ്റി പതിനായിരക്കണക്കിന് യുവജനങ്ങളാണ് മാർട്ടിയേഴ്‌സ് സ്റ്റേഡിയത്തിൽ ഒരുമിച്ചു കൂടിയത്. പാപ്പയുടെ സന്ദേശത്തിൽ ആവേശഭരിതരായ യുവജനത പാപ്പയുടെ ആഹ്വാനപ്രകാരം കൈകൾ കോർത്തുപിടിച്ച് ആടിയുംപാടിയും സന്തോഷം പങ്കിടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാണിപ്പോൾ. ജിവിതം എന്നത് മൊബൈൽ സ്‌ക്രീനിൽ വിരൽ തട്ടുന്നതിനെക്കാൾ
കിൻഷാസ: ആഭ്യന്തര കലാപങ്ങളുടെ മുറിപ്പാടുകളുമായി ജീവിക്കുന്ന ജനസമൂഹത്തെ ചേർത്തുപിടിച്ച് അനുരജ്ഞനത്തിന്റെ സന്ദേശം പകരാനെത്തിയ ഫ്രാൻസിസ് പാപ്പയ്ക്ക് ‘ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ’ (ഡി.ആർ.സി) ഒരുക്കിയത് പ്രൗഢോജ്വല സ്വീകരണം. പ്രധാനമന്ത്രി ജീൻ മൈക്കൽ സാമ ലുക്കോണ്ടെയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘം വിമാനത്താവളത്തിൽ പാപ്പയെ സ്വീകരിച്ചപ്പോൾ, പാപ്പയെ ഒരു നോക്കുകാണാനും ആശീർവാദം സ്വീകരിക്കാനുമായി പേപ്പൽ പതാകകളുമായി നഗരനിരത്തുകളിലുടനീളം പതിനായിരങ്ങളാണ്. തന്റെ 40-ാമത് അപ്പസ്‌തോലിക പര്യടനത്തിന് തുടക്കം കുറിച്ച് ഇന്നലെ (ജനുവരി 31) പ്രാദേശിക സമയം ഉച്ചയ്ക്ക് 2.33നാണ് ഫ്രാൻസിസ് പാപ്പ
വിശുദ്ധ കുർബാന മുടക്കാതെ 94% നൈജീരിയൻ കത്തോലിക്കർ വാഷിംഗ്ടൺ ഡി.സി: ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ അനുദിനം വ്യാപകമാകുമ്പോഴും ഏറ്റവും കൂടുതൽപേർ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടി നൈജീരിയ! നൈജീരിയൻ കത്തോലിക്കരിൽ 94% പേർ ആഴ്ചയിൽ ഒരിക്കലോ അല്ലെങ്കിൽ ഒന്നിലധികം തവണയോ ദിവ്യബലിയിൽ പങ്കെടുക്കുന്നു എന്ന് ഏറ്റവും പുതിയ സർവേ വ്യക്തമാക്കുന്നു. വിവിധ ഗവേഷണങ്ങളിലൂടെ ശ്രദ്ധേയരായ ‘കാര’ (സെന്റർ ഫോർ അപ്ലൈഡ് റിസർച്ച് ഇൻ ദ അപ്പസ്തലേറ്റ്) കത്തോലിക്കാ വിശ്വാസികൾ കൂടുതലുള്ള 36 രാജ്യങ്ങളിൽ
Don’t want to skip an update or a post?