Follow Us On

14

November

2025

Friday

  • മണിപ്പൂര്‍ കലാപം ആസൂത്രിതം; ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ ട്രൈബ്യൂണലിന്റെ റിപ്പോര്‍ട്ട്

    മണിപ്പൂര്‍ കലാപം ആസൂത്രിതം; ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ ട്രൈബ്യൂണലിന്റെ റിപ്പോര്‍ട്ട്0

    ഇംഫാല്‍: മണിപ്പൂരില്‍ 2023 മെയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട കലാപം ആസൂത്രിതവും വംശീയ ലക്ഷ്യത്തോടെ സൃഷ്ടിച്ചതാണെന്നും റിപ്പോര്‍ട്ട്. സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായി  മണിപ്പൂര്‍ കലാപം അന്വേഷിക്കുന്നതിനായി 2024-ല്‍ സ്ഥാപിച്ച സ്വതന്ത്ര ജനകീയ  ട്രൈബ്യൂണലിന്റെ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. കഴിഞ്ഞ 20നാണ് ട്രൈബ്യൂണല്‍ 694 പേജുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സ്വതന്ത്ര മനുഷ്യാവകാശ സംഘടനയായ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പിയുസിഎല്‍) സ്ഥാപിച്ച ട്രൈബ്യൂണലില്‍ ജസ്റ്റിസ് കെ. കണ്ണന്‍, ജസ്റ്റിസ് അഞ്‌ന പ്രകാശ്,

  • മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍നിന്നും ഡോക്ടര്‍മാരാകാനൊരുങ്ങി രണ്ട് പെണ്‍കുട്ടികള്‍

    മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍നിന്നും ഡോക്ടര്‍മാരാകാനൊരുങ്ങി രണ്ട് പെണ്‍കുട്ടികള്‍0

    ഇംഫാല്‍: പ്രതിസന്ധികളെ തോല്പിച്ച് മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍നിന്നും ഡോക്ടര്‍മാരാകാനൊരുങ്ങുകയാണ് രണ്ട് പെണ്‍കുട്ടികള്‍. മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്)  പാസായി.  മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയിലെ സോങ്പിക്കടുത്തുള്ള നാഗലോയ് ദുരിതാശ്വാസ ക്യാമ്പില്‍ നിന്നുള്ള നാംനൈഹിങ് ഹാവോകിപ്, ഹാറ്റ് നൈനെങ്  എന്നിവരാണ് നീറ്റ് വിജയിച്ചത്. ”ദുരിതാശ്വാസ ക്യാമ്പിലെ ജീവിതം വളരെ കഠിനവും വെല്ലുവിളികള്‍ നിറഞ്ഞതുമാണ്. അതിനാല്‍ ചെറുപ്പം മുതലുള്ള ആഗ്രഹം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായിരുന്നു.  ആ സമയത്താണ് നാഷണല്‍ ഇന്റഗ്രിറ്റി ആന്‍ഡ് എഡ്യൂക്കേഷണല്‍ ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍

  • മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; ആദിവാസി യുവതികള്‍ ബജ്‌റംഗദളിനെതിരെ വനിതാ കമ്മീഷന് പരാതി നല്‍കി

    മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; ആദിവാസി യുവതികള്‍ ബജ്‌റംഗദളിനെതിരെ വനിതാ കമ്മീഷന് പരാതി നല്‍കി0

    റായ്പുര്‍ (ഛത്തീസ്ഗഡ്): ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേസ്റ്റേഷനില്‍വച്ച് മലയാളികളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിനെയും സിസ്റ്റര്‍ പ്രീതി മേരിയെും കഴിഞ്ഞ ജൂലൈ 25ന് അറസ്റ്റു ചെയ്ത സംഭവത്തില്‍ ഒപ്പം ഉണ്ടായിരന്ന മൂന്ന് ആദിവാസി യുവതികള്‍ അക്രമത്തിന് നേതൃത്വം നല്‍കിയ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ ഛത്തീസ്ഗഡ് വനിതാ കമ്മീഷനില്‍ പരാതി നല്‍കി. റെയില്‍വേ സ്റ്റേഷനില്‍വച്ച് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയെന്നും  ജാതീയമായ അധിക്ഷേപങ്ങള്‍ക്ക് വിധേയരാക്കുകയും അനുചിതമായി ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. പോലീസിന് പരാതി നല്‍കിയെങ്കിലും അവര്‍ കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനെത്തുടര്‍ന്നാണ്

  • മതം മാറിയ ആദിവാസികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കാനുള്ള നിയമനിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങളുമായി ഛത്തീസ്ഗഡ് സര്‍ക്കാര്‍

    മതം മാറിയ ആദിവാസികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കാനുള്ള നിയമനിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങളുമായി ഛത്തീസ്ഗഡ് സര്‍ക്കാര്‍0

    റായ്പുര്‍ (ഛത്തീസ്ഗഡ്): മതംമാറിയ ആദിവാസികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കാനുള്ള നിയമനിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങളുമായി ഛത്തീസ്ഗഡ് സംസ്ഥാന സര്‍ക്കാര്‍. ക്രൈസ്തവ പീഡനങ്ങള്‍ തുടര്‍ക്കഥയായ സംസ്ഥാനത്ത് ഇത്തരമൊരു നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത് ഗൂഢലക്ഷ്യങ്ങളോടെയാണെന്നുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. മലയാളികളായ രണ്ടു കന്യാസ്ത്രീകളെ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റു ചെയ്തതിന്റെ അലയൊലികള്‍ അവസാനിക്കുന്നതിന് മുമ്പാണ് പുതിയ നീക്കങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നത്. നിര്‍ദിഷ്ട ഭേദഗതി പ്രകാരം, മതം മാറിയ ആദിവാസികള്‍ക്ക് ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ക്കൊപ്പം പട്ടികവര്‍ഗ സംവരണ ആനുകൂല്യങ്ങളും നഷ്ടപ്പെടും. ഈ നിയമപരിഷ്‌ക്കരണം

  • ജൂബിലി വര്‍ഷത്തില്‍ 2000 കുട്ടികളുടെ സംഗമമൊരുക്കി കോയമ്പത്തൂര്‍ രൂപത

    ജൂബിലി വര്‍ഷത്തില്‍ 2000 കുട്ടികളുടെ സംഗമമൊരുക്കി കോയമ്പത്തൂര്‍ രൂപത0

    കോയമ്പത്തൂര്‍:  കത്തോലിക്ക സഭ ജൂബിലി ആഘോഷിക്കുന്ന പ്രത്യാശയുടെ വര്‍ഷത്തില്‍ 2000-ത്തിലധികം കുട്ടികളുടെ സംഗമമൊരുക്കി കോയമ്പത്തൂര്‍ രൂപത. 2025-ലെ ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് കോയമ്പത്തൂര്‍ രൂപതയുടെ പാസ്റ്ററല്‍ സെന്ററില്‍ നടന്ന സംഗമത്തില്‍ 2,000-ത്തിലധികം കുട്ടികളും 245 മതബോധന അധ്യാപകരും പങ്കെടുത്തു. കോയമ്പത്തൂര്‍ ബിഷപ് ഡോ. തോമസ് അക്വിനാസിന്റെ മുഖ്യകാര്‍മ്മിതത്വത്തില്‍ സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ വികാരി ജനറാള്‍ ഫാ. ജോണ്‍ ജോസഫ് സ്റ്റാനിസ്, രൂപതയിലെ  വൈദികര്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. കത്തീഡ്രല്‍ കാമ്പസിലെ സെന്റ് മൈക്കിള്‍സ് ഓഡിറ്റോറിയം, ക്രിപ്റ്റ് ചര്‍ച്ച്,

  • ക്രൈസ്തവര്‍ക്കുനേരെ ആവര്‍ത്തിക്കുന്ന അക്രമങ്ങള്‍ക്കും വ്യാജ ആരോപണങ്ങള്‍ക്കുമെതിരെ പ്രതിഷേധ റാലിയുമായി ഹസാരിബാഗ് രൂപത

    ക്രൈസ്തവര്‍ക്കുനേരെ ആവര്‍ത്തിക്കുന്ന അക്രമങ്ങള്‍ക്കും വ്യാജ ആരോപണങ്ങള്‍ക്കുമെതിരെ പ്രതിഷേധ റാലിയുമായി ഹസാരിബാഗ് രൂപത0

    റാഞ്ചി (ജാര്‍ഖണ്ഡ്): ക്രൈസ്തവര്‍ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന അക്രമങ്ങള്‍ക്കും വ്യാജപ്രചാരണങ്ങള്‍ക്കുമെതിരെ ജാര്‍ഖണ്ഡിലെ ഹസാരിബാഗ് രൂപതയില്‍ സമാധാനപരമായ പ്രതിഷേധ മാര്‍ച്ച് നടത്തി. വണ്‍ ഇന്‍ ക്രൈസ്റ്റ് കമ്മിറ്റിയുടെ ബാനറില്‍ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ കത്തോലിക്കാ, സിഎന്‍ഐ, അസംബ്ലി ഓഫ് ഗോഡ്, ബാപ്റ്റിസ്റ്റ്, മറ്റ് പെന്ത ക്കോസ്ത് സഭകള്‍ എന്നിവയുള്‍പ്പെടെ ഒരുമിച്ച് അണിനിരന്നു.  വൈദികര്‍, കന്യാസ്ത്രീകള്‍, പാസ്റ്റര്‍മാര്‍, മതബോധന അധ്യാപകര്‍, വിവിധ അല്മായ നേതാക്കന്മാര്‍, വിശ്വാസികള്‍ എന്നിവര്‍ പ്രകടനത്തില്‍ അണിനിരന്നു. കത്തീഡ്രല്‍ പള്ളിയില്‍നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ ആയിരത്തിലധികം പേര്‍ പങ്കെടുത്തു.

  • തമിഴ്‌നാട്ടിലെ ആദ്യ കത്തോലിക്ക ഡിജിറ്റല്‍ ദിനപത്രം പുറത്തിറങ്ങി

    തമിഴ്‌നാട്ടിലെ ആദ്യ കത്തോലിക്ക ഡിജിറ്റല്‍ ദിനപത്രം പുറത്തിറങ്ങി0

    ചെന്നൈ: തമിഴ്നാട്ടിലെ ആദ്യ കത്തോലിക്ക ഡിജിറ്റല്‍ ദിനപത്രം പുറത്തിറക്കി. തമിഴ്‌നാട് കത്തോലിക്ക സഭയുടെ ഔദ്യോഗിക വാരികയായ ‘നാം വാഴ്‌വ്’-ന്റെ സുവര്‍ണജൂബിലിയോടനുബന്ധിച്ചാണ് ആദ്യത്തെ പ്രതിദിന ഇ-പത്രം പുറത്തിറക്കിയത്. തമിഴ്നാട്ടിലെ കത്തോലിക്കരുടെ ദീര്‍ഘകാല സ്വപ്നമാണ് ഇതോടെ  യാഥാര്‍ത്ഥ്യമായത്.  നാല് പേജുള്ള പ്രതിദിന പതിപ്പില്‍ വത്തിക്കാനില്‍ നിന്നുള്ള അനുദിന വാര്‍ത്തകള്‍, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രോഗ്രാമുകള്‍, ഏഷ്യ, ഇന്ത്യ,തമിഴ്‌നാട് ബിഷപ്‌സ് കൗണ്‍സില്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വാര്‍ത്തകളാണ് ഉള്‍പ്പെടുത്തുന്നത്.  അതോടൊപ്പം പ്രാദേശിക-അന്തര്‍ദ്ദേശിയ തലങ്ങളില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, അവരുടെ അവകാശങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ എന്നിവ

  • 50 വര്‍ഷമായി ഇന്ത്യയില്‍ സേവനം ചെയ്യുന്ന ഐറിഷ് വൈദികന്റെ വീസ ഒടുവില്‍ പുതുക്കി; നിര്‍ണായകമായത് മേഘാലയ മുഖ്യമന്ത്രിയുടെ ഇടപെടല്‍

    50 വര്‍ഷമായി ഇന്ത്യയില്‍ സേവനം ചെയ്യുന്ന ഐറിഷ് വൈദികന്റെ വീസ ഒടുവില്‍ പുതുക്കി; നിര്‍ണായകമായത് മേഘാലയ മുഖ്യമന്ത്രിയുടെ ഇടപെടല്‍0

    ഷില്ലോംഗ്: മേഘാലയത്തില്‍ കഴിഞ്ഞ 50 വര്‍ഷത്തിലധികമായി  നിസ്വാര്‍ത്ഥമായി സേവനം ചെയ്തുകൊണ്ടിരിക്കുന്ന 80-കാരനായ വൈദികന്റെ വീസ ഒടുവില്‍ പുതുക്കി. അദ്ദേഹത്തിന് വീസ എല്ലാ വര്‍ഷവും പുതുക്കി ലഭിച്ചിരുന്നെങ്കിലും 2025 ഓഗസ്റ്റ് ആദ്യ വാരത്തില്‍ കാലാവധി കഴിഞ്ഞിരുന്നു. പുതുക്കാന്‍ മുന്‍കൂട്ടി അപേക്ഷിച്ചിട്ടും ഉദ്യോഗസ്ഥര്‍ വീസ പുതുക്കിയില്ല. പ്രശ്‌നം സഭാ നേതാക്കള്‍ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ. സാങ്മയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. മുഖ്യമന്ത്രി സാങ്മ പ്രശ്‌നം കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അടുത്ത് ഉന്നയിക്കുകയും തുടര്‍ന്ന് വീസ പുതുക്കി നല്‍കുകയുമായിരുന്നു. വൈദികപട്ടം ലഭിച്ച് അധികം

Latest Posts

Don’t want to skip an update or a post?