Follow Us On

07

November

2025

Friday

  • പ്രാര്‍ത്ഥനകളും പ്രതിഷേധങ്ങളും ഫലംകണ്ടു; ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

    പ്രാര്‍ത്ഥനകളും പ്രതിഷേധങ്ങളും ഫലംകണ്ടു; ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം0

    റായ്പൂര്‍: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡില്‍ ജയിലിലായിരുന്ന മലയാളികളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിനും സിസ്റ്റര്‍ പ്രീതി മേരിക്കും ഒടുവില്‍ ജാമ്യം. ഛത്തീസ്ഗഡിലെ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒമ്പതു ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് അവര്‍ പുറത്തിറങ്ങുന്നത്. തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗദളിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കള്ളക്കേസില്‍ കുടുക്കി രണ്ട് കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. അറസ്റ്റിനെതിരെ കെസിബിസിയും സിബിസിഐയും ശക്തമായി രംഗത്തുവന്നിരുന്നു. കേരളത്തിലെ നഗരഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും അവരുടെ മോചനത്തിനുവേണ്ടിയുള്ള പ്രതിഷേധങ്ങളും പ്രാര്‍ത്ഥനകളും ഉയര്‍ന്നിരുന്നു.  

  • ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം നിഷേധിക്കപ്പെട്ടതിന്റെ പിന്നില്‍ രാഷ്ട്രീയമോ സാങ്കേതികത്വമോ?

    ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം നിഷേധിക്കപ്പെട്ടതിന്റെ പിന്നില്‍ രാഷ്ട്രീയമോ സാങ്കേതികത്വമോ?0

    ജോസഫ് മൈക്കിള്‍ ഛത്തീസ്ഗഡ് ജയിലില്‍ അടക്കപ്പെട്ട മലയാളികളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിനും സിസ്റ്റര്‍ പ്രീതി മേരിക്കുംവേണ്ടി കേരള ത്തിന്റെ തെരുവീഥികള്‍ അക്ഷരാര്‍ത്ഥത്തില്‍ നിലവിളി ക്കുകയാണ്. ഗ്രാമ- നഗര വ്യത്യാസമില്ലാതെ  പ്രാര്‍ത്ഥനകളും പ്രതിഷേധങ്ങളും ഉയര്‍ന്നുകൊണ്ടിരിക്കുന്നു. സമകാലിക കേരളത്തില്‍ അടുത്ത കാലത്തെങ്ങും ഒറ്റക്കെട്ടായി പൊതു സമൂഹവും മാധ്യമങ്ങളും ഒരുപോലെ രംഗത്തുവന്ന മറ്റൊരു സംഭവമില്ല. എന്നാല്‍, ജൂലൈ 25ന് അറസ്റ്റിലായ അവര്‍ക്ക് ഇത് എഴുതുന്ന 31-ാം തീയതിയും ജാമ്യം ലഭിച്ചിട്ടില്ലെന്നതാണ് ദുഃഖകരം. ന്യൂനപക്ഷ ‘സ്നേഹിക’ളായ കേന്ദ്രമന്ത്രിമാര്‍ രണ്ടു കോടതികള്‍ ജാമ്യം നിഷേധിച്ചു

  • ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ ജയിലിലാക്കാന്‍ എഫ്‌ഐആറില്‍ തിരിമറി നടത്തിയതായി ആരോപണം ഉയരുന്നു

    ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ ജയിലിലാക്കാന്‍ എഫ്‌ഐആറില്‍ തിരിമറി നടത്തിയതായി ആരോപണം ഉയരുന്നു0

    ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ കേസില്‍ എഫ്‌ഐആരില്‍ തിരിമറി നടന്നതായി ആരോപണം ഉയരുന്നു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഭാരതീയ ന്യായ സംഹിതയിലെ 143 വകുപ്പുപ്രകാരമുള്ള കേസായിരുന്നു കന്യാസ്ത്രീകള്‍ക്കുനേരെ പോലീസ് ആദ്യം ചുമത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് പോലീസ് കൈപ്പടയില്‍ എഴുതിയ ആദ്യ എഫ്‌ഐആറിലായിരുന്നു ഇത്. എന്നാല്‍ അന്നു വൈകുന്നേരം 5.22 ന് പുതിയ ഒരു എഫ്‌ഐആര്‍ കൂടിയിട്ട് അതില്‍ ഛത്തീസ്ഗഡ് മതസ്വാതന്ത്ര്യ നിയമത്തിലെ നാലാം വകുപ്പും കൂട്ടിച്ചേര്‍ത്തു.  മതപരിവര്‍ത്തനത്തിനായി കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട ജാമ്യം കിട്ടാത്ത

  • ദേശവിരുദ്ധ സംഘടനകളെ നിരോധിക്കണമെന്ന് സിബിസിഐ

    ദേശവിരുദ്ധ സംഘടനകളെ നിരോധിക്കണമെന്ന് സിബിസിഐ0

    ന്യൂഡല്‍ഹി: ദേശവിരുദ്ധ സംഘടനകളെ നിരോധിക്കണമെന്ന് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ). മതപരിവര്‍ത്തനം നടത്താന്‍ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ച് സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരോട് പകയോടുകൂടിയ സമീപനം സ്വീകരിച്ചത് ബജ്‌റംഗ്ദള്‍ ആണ്. ഇത്തരത്തിലുള്ള സംഘടനകളെ നിരോധിക്കണമെന്ന് സിബിസിഐ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രണ്ടു മലയാളി കന്യാസ്ത്രീകല്‍ക്കുനേരെ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിലും വൈദികര്‍ക്കുനേരെ മഹാരാഷ്ട്ര എംഎല്‍എ നടത്തിയ പ്രകോപനപരമായ പരാമര്‍ശത്തിലും സിബിസിഐ ആശങ്ക പ്രകടിപ്പിച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണത്തില്‍ ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ചുമതലപ്പെട്ടവര്‍ മൗനം

  • കന്യാസ്ത്രീകളുടെ അറസ്റ്റ്;സിബിസിഐ ആശങ്കപ്രകടിപ്പിച്ചു

    കന്യാസ്ത്രീകളുടെ അറസ്റ്റ്;സിബിസിഐ ആശങ്കപ്രകടിപ്പിച്ചു0

    ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത പോലീസ് നടപടിയില്‍ ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ) ആശങ്കപ്രകടിപ്പിച്ചു.  പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ രേഖാമൂലം നല്‍കിയ സമ്മതപത്രം ഉണ്ടായിട്ടും മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും മെത്രാന്‍ സമിതി ചൂണ്ടിക്കാട്ടി. കന്യാസ്ത്രീകള്‍ക്കു നേരെ അശ്ലീല ഭാഷയും ഉപയോഗിച്ചു. ഈ നടപടികളെല്ലാം സ്ത്രീത്വത്തിന് നേരേയുള്ള അതിക്രമമാണ്. ആവര്‍ത്തിച്ചുള്ള ഇത്തരം നടപടികള്‍ ഭരണഘടനയുടെ ഗുരുതരായ ലംഘനമാണ്. വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് സിബിസിഐ

  • മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഡില്‍  രണ്ട് മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ചു

    മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഡില്‍ രണ്ട് മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ചു0

    റായ്പൂര്‍ (ഛത്തീസ്ഗഡ്): ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ (ജൂലൈ 25) തടഞ്ഞുവച്ച മലയാളികളായ രണ്ട് കന്യാസ്ത്രീകള്‍ റിമാന്റില്‍.  സിസ്റ്റേഴ്‌സ് നടത്തുന്ന ആശുപത്രിയിലേക്ക് നാരായണ്‍പൂരില്‍നിന്ന് ആദ്യമായി ജോലിക്ക് എത്തിയ 19, 22 വയസുവീതം പ്രായമുള്ള രണ്ട് യുവതികളെയും കൂടെ ഉണ്ടായിരുന്ന അവരുടെ ബന്ധുവായ യുവാവിനെയും റെയില്‍വേ സ്റ്റേഷനില്‍നിന്നും കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ സിസ്റ്റേഴ്‌സാണ് ഇപ്പോള്‍ ജയിലില്‍ ആയിരിക്കുന്നത്. തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗദളിന്റെ നേതൃത്വത്തിലായിരുന്നു അങ്ങേയറ്റത്തെ മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ അരങ്ങേറിയത്. കന്യാസ്ത്രീകള്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുന്നു എന്നാരോപിച്ച് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍

  • മനുഷ്യക്കടത്തിനെതിരെ ബോധവല്ക്കരണവുമായി ജന്‍ വികാസ് കേന്ദ്ര

    മനുഷ്യക്കടത്തിനെതിരെ ബോധവല്ക്കരണവുമായി ജന്‍ വികാസ് കേന്ദ്ര0

    റാഞ്ചി (ജാര്‍ഖണ്ഡ്): മനുഷ്യക്കടത്തിനെതിരെ ശക്തമായ ബോധവല്ക്കരണ പ്രവര്‍ത്തനങ്ങളുമായി ഹസാരിബാഗ് രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ജന്‍ വികാസ് കേന്ദ്ര. ഹസാരിബാഗ്, രാംഗഡ്, കോഡെര്‍മ, ഛത്ര, ബൊക്കാറോ എന്നീ അഞ്ച് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.  മനുഷ്യക്കടത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുക എന്ന ലക്ഷ്യത്തോടെ ഇതിന്റെ ഭാഗമായി റാഞ്ചിയിലെ സോഷ്യല്‍ ഡെവലപ്മെന്റ് സെന്ററില്‍ വച്ച് സംസ്ഥാനതല സെമിനാര്‍ നടത്തി. ഹസാരിബാഗ് ബിഷപ് ആനന്ദ് ജോജോ സമ്മേളനം ഉദ്ഘാടനം ചെയ്തു. മനുഷ്യക്കടത്ത് ഇല്ലാതാക്കാന്‍ കൂട്ടായ ഉത്തരവാദിത്വമുണ്ടെന്നും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതു സമൂഹം, സഭാ

  • ബംഗ്ലാദേശ്  വിമാനപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി ലിയോ 14 ാമന്‍ മാര്‍പാപ്പ

    ബംഗ്ലാദേശ് വിമാനപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി ലിയോ 14 ാമന്‍ മാര്‍പാപ്പ0

    ധാക്ക/ബംഗ്ലാദേശ്:  ധാക്കയില്‍ മൈല്‍സ്റ്റോണ്‍ സ്‌കൂള്‍ ആന്‍ഡ് കോളേജ് കെട്ടിടത്തിലേക്ക് വ്യോമസേന പരിശീലന വിമാനം ഇടിച്ചുകയറി,  31 പേര്‍ കൊല്ലപ്പെടുകയും 170 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി ലിയോ 14 ാമന്‍ പാപ്പ. എഫ്7 ജെറ്റ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ഉണ്ടായ തീപിടുത്തത്തിലെ ഇരകളുടെ ഭൂരിഭാഗവും  ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികളാണ്. അപകടത്തില്‍, സ്‌കൂളിന്റെ ഒരു ഭാഗം കത്തിനശിച്ചു. വ്യോമസേന ജെറ്റ് അപകടത്തില്‍ ഉണ്ടായ ജീവഹാനിയില്‍ ലിയോ പതിനാലാമന്‍ പാപ്പ അഗാധ ദുഃഖം രേഖപ്പെടുത്തി.

Latest Posts

Don’t want to skip an update or a post?