Follow Us On

10

December

2025

Wednesday

  • മണിപ്പൂരിലെ ദുരിതബാധിതരായ സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനവുമായി ഇംഫാല്‍ അതിരൂപത

    മണിപ്പൂരിലെ ദുരിതബാധിതരായ സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനവുമായി ഇംഫാല്‍ അതിരൂപത0

    ഇംഫാല്‍: മണിപ്പൂര്‍ കലാപത്തെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ സ്ത്രീകള്‍ക്ക് തൊഴില്‍ പരിശീലനമൊരുക്കി ഇംഫാല്‍ അതിരൂപത. ഇംഫാല്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി  സ്പാനിഷ് സന്നദ്ധസംഘടനയായ മനോസ് യൂണിദാസിന്റെ   സഹകരണത്തോടെ കൈത്തറി നെയ്ത്തു പരിശീലന പരിപാടി സംഘടിപ്പിച്ചു. സിംഗ്ഘട്ടിലെ സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ഹാളില്‍ നടന്ന പരിശീലനത്തില്‍ വിദഗ്ധരായ പ്രാദേശിക നെയ്ത്തുകാരും മുതിര്‍ന്ന വനിതാ കരകൗശല വിദഗ്ധരും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. പങ്കെടുത്തവര്‍ക്ക് സ്വന്തമായി നെയ്ത്ത് ആരംഭിക്കാന്‍ കഴിയുന്നവിധത്തിലായിരുന്നു പരിശീലനം ഒരുക്കിയിരുന്നത്. എല്ലാവര്‍ക്കും ഒരു നെയ്ത്ത് കിറ്റും നെയ്ത്ത് നൂലുകളും

  • വിജയവാഡയില്‍ മെഴുകുതിരി റാലിക്കുനേരെ  പോലീസ് അതിക്രമം

    വിജയവാഡയില്‍ മെഴുകുതിരി റാലിക്കുനേരെ പോലീസ് അതിക്രമം0

    വിജയവാഡ (ആന്ധ്രാപ്രദേശ്): വിജയവാഡയില്‍ ക്രൈസ്തവര്‍ സമാധാനപരമായി നടത്തിയ മെഴുകുതിരി റാലിക്കുനേരെ പോലീസ് അതിക്രമം. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്‍ക്കു നേര്‍ക്കുണ്ടായ കടുത്ത നീതിനിഷേധത്തിനെതിരെയായിരുന്നു  റാലി. വൈദികര്‍, കന്യാസ്ത്രീകള്‍, ഫെഡറേഷന്‍ ഓഫ് ചര്‍ച്ചസ് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത റാലി പോലീസ് ഇടക്കുവച്ച് തടയുകയും മൈക്കുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. അനുവാദം വാങ്ങാതെയാണ് റാലി നടത്തിയതെന്നാരോപിച്ചായിരുന്നു പോലീസ് നടപടി. അനുവാദം ലഭിച്ച കാര്യം സംഘാടകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മെഴുകുതിരി റാലിക്ക് അനുവാദം ഇല്ലെന്നായി പോലീസ്.  അതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ മൈക്ക് ഉപയോഗിക്കാന്‍ അനുവാദമില്ലെന്ന് വീണ്ടും

  • ന്യൂനപക്ഷങ്ങള്‍ക്കെതിരായി വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍; കര്‍ണാടകയില്‍ പ്രതിഷേധ റാലി

    ന്യൂനപക്ഷങ്ങള്‍ക്കെതിരായി വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍; കര്‍ണാടകയില്‍ പ്രതിഷേധ റാലി0

    ബംഗളൂരു: ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവര്‍ക്കെതിരെ  ഇന്ത്യയിലുടെനീളം വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ക്കെതിരെ  കര്‍ണാടകയിലെ വിജയപുരയില്‍ പ്രതിഷേധ റാലി നടത്തി. ഛത്തീസ്ഗഡില്‍ മലയാളികളായ രണ്ടു കന്യാസ്ത്രീകള്‍ നേരിടേണ്ടിവന്ന കടുത്ത അനീതിക്കെതിരെയും റാലിയില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.  അംബേദ്കര്‍ ചൗക്കില്‍ ആരംഭിച്ച പ്രകടനം ഗാന്ധി ചൗക്കിലൂടെ നീങ്ങി ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുമ്പില്‍ അവസാനിച്ചു. വൈദികര്‍, കന്യാസ്ത്രീകള്‍, പ്രാദേശിക നേതാക്കള്‍, വിശ്വാസികള്‍ എന്നിവര്‍ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളുമായി റാലിയില്‍ അണിനിരന്നു. ക്രൈസ്തവരുടെ മൗലികാവകാശങ്ങള്‍, മതസ്വാതന്ത്ര്യം എന്നിവയെ ദുര്‍ബലപ്പെടുത്തുന്നതില്‍ തുടര്‍ന്നു നടന്ന സമ്മേളനം ആശങ്ക രേഖപ്പെടുത്തി. മിഷന്‍

  • പ്രാര്‍ത്ഥനകളും പ്രതിഷേധങ്ങളും ഫലംകണ്ടു; ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

    പ്രാര്‍ത്ഥനകളും പ്രതിഷേധങ്ങളും ഫലംകണ്ടു; ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം0

    റായ്പൂര്‍: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡില്‍ ജയിലിലായിരുന്ന മലയാളികളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിനും സിസ്റ്റര്‍ പ്രീതി മേരിക്കും ഒടുവില്‍ ജാമ്യം. ഛത്തീസ്ഗഡിലെ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒമ്പതു ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് അവര്‍ പുറത്തിറങ്ങുന്നത്. തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗദളിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കള്ളക്കേസില്‍ കുടുക്കി രണ്ട് കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. അറസ്റ്റിനെതിരെ കെസിബിസിയും സിബിസിഐയും ശക്തമായി രംഗത്തുവന്നിരുന്നു. കേരളത്തിലെ നഗരഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും അവരുടെ മോചനത്തിനുവേണ്ടിയുള്ള പ്രതിഷേധങ്ങളും പ്രാര്‍ത്ഥനകളും ഉയര്‍ന്നിരുന്നു.  

  • ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം നിഷേധിക്കപ്പെട്ടതിന്റെ പിന്നില്‍ രാഷ്ട്രീയമോ സാങ്കേതികത്വമോ?

    ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം നിഷേധിക്കപ്പെട്ടതിന്റെ പിന്നില്‍ രാഷ്ട്രീയമോ സാങ്കേതികത്വമോ?0

    ജോസഫ് മൈക്കിള്‍ ഛത്തീസ്ഗഡ് ജയിലില്‍ അടക്കപ്പെട്ട മലയാളികളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിനും സിസ്റ്റര്‍ പ്രീതി മേരിക്കുംവേണ്ടി കേരള ത്തിന്റെ തെരുവീഥികള്‍ അക്ഷരാര്‍ത്ഥത്തില്‍ നിലവിളി ക്കുകയാണ്. ഗ്രാമ- നഗര വ്യത്യാസമില്ലാതെ  പ്രാര്‍ത്ഥനകളും പ്രതിഷേധങ്ങളും ഉയര്‍ന്നുകൊണ്ടിരിക്കുന്നു. സമകാലിക കേരളത്തില്‍ അടുത്ത കാലത്തെങ്ങും ഒറ്റക്കെട്ടായി പൊതു സമൂഹവും മാധ്യമങ്ങളും ഒരുപോലെ രംഗത്തുവന്ന മറ്റൊരു സംഭവമില്ല. എന്നാല്‍, ജൂലൈ 25ന് അറസ്റ്റിലായ അവര്‍ക്ക് ഇത് എഴുതുന്ന 31-ാം തീയതിയും ജാമ്യം ലഭിച്ചിട്ടില്ലെന്നതാണ് ദുഃഖകരം. ന്യൂനപക്ഷ ‘സ്നേഹിക’ളായ കേന്ദ്രമന്ത്രിമാര്‍ രണ്ടു കോടതികള്‍ ജാമ്യം നിഷേധിച്ചു

  • ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ ജയിലിലാക്കാന്‍ എഫ്‌ഐആറില്‍ തിരിമറി നടത്തിയതായി ആരോപണം ഉയരുന്നു

    ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ ജയിലിലാക്കാന്‍ എഫ്‌ഐആറില്‍ തിരിമറി നടത്തിയതായി ആരോപണം ഉയരുന്നു0

    ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ കേസില്‍ എഫ്‌ഐആരില്‍ തിരിമറി നടന്നതായി ആരോപണം ഉയരുന്നു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഭാരതീയ ന്യായ സംഹിതയിലെ 143 വകുപ്പുപ്രകാരമുള്ള കേസായിരുന്നു കന്യാസ്ത്രീകള്‍ക്കുനേരെ പോലീസ് ആദ്യം ചുമത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് പോലീസ് കൈപ്പടയില്‍ എഴുതിയ ആദ്യ എഫ്‌ഐആറിലായിരുന്നു ഇത്. എന്നാല്‍ അന്നു വൈകുന്നേരം 5.22 ന് പുതിയ ഒരു എഫ്‌ഐആര്‍ കൂടിയിട്ട് അതില്‍ ഛത്തീസ്ഗഡ് മതസ്വാതന്ത്ര്യ നിയമത്തിലെ നാലാം വകുപ്പും കൂട്ടിച്ചേര്‍ത്തു.  മതപരിവര്‍ത്തനത്തിനായി കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട ജാമ്യം കിട്ടാത്ത

  • ദേശവിരുദ്ധ സംഘടനകളെ നിരോധിക്കണമെന്ന് സിബിസിഐ

    ദേശവിരുദ്ധ സംഘടനകളെ നിരോധിക്കണമെന്ന് സിബിസിഐ0

    ന്യൂഡല്‍ഹി: ദേശവിരുദ്ധ സംഘടനകളെ നിരോധിക്കണമെന്ന് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ). മതപരിവര്‍ത്തനം നടത്താന്‍ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ച് സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരോട് പകയോടുകൂടിയ സമീപനം സ്വീകരിച്ചത് ബജ്‌റംഗ്ദള്‍ ആണ്. ഇത്തരത്തിലുള്ള സംഘടനകളെ നിരോധിക്കണമെന്ന് സിബിസിഐ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രണ്ടു മലയാളി കന്യാസ്ത്രീകല്‍ക്കുനേരെ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിലും വൈദികര്‍ക്കുനേരെ മഹാരാഷ്ട്ര എംഎല്‍എ നടത്തിയ പ്രകോപനപരമായ പരാമര്‍ശത്തിലും സിബിസിഐ ആശങ്ക പ്രകടിപ്പിച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണത്തില്‍ ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ചുമതലപ്പെട്ടവര്‍ മൗനം

  • കന്യാസ്ത്രീകളുടെ അറസ്റ്റ്;സിബിസിഐ ആശങ്കപ്രകടിപ്പിച്ചു

    കന്യാസ്ത്രീകളുടെ അറസ്റ്റ്;സിബിസിഐ ആശങ്കപ്രകടിപ്പിച്ചു0

    ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത പോലീസ് നടപടിയില്‍ ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ) ആശങ്കപ്രകടിപ്പിച്ചു.  പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ രേഖാമൂലം നല്‍കിയ സമ്മതപത്രം ഉണ്ടായിട്ടും മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും മെത്രാന്‍ സമിതി ചൂണ്ടിക്കാട്ടി. കന്യാസ്ത്രീകള്‍ക്കു നേരെ അശ്ലീല ഭാഷയും ഉപയോഗിച്ചു. ഈ നടപടികളെല്ലാം സ്ത്രീത്വത്തിന് നേരേയുള്ള അതിക്രമമാണ്. ആവര്‍ത്തിച്ചുള്ള ഇത്തരം നടപടികള്‍ ഭരണഘടനയുടെ ഗുരുതരായ ലംഘനമാണ്. വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് സിബിസിഐ

Latest Posts

Don’t want to skip an update or a post?