ഇന്ത്യന്‍ ഭരണഘടനയുടെ ശില്പികളിലൊരാളായ ഫാ. ജെറോം ഡിസൂസ അനുസ്മരണം നടത്തി
- ASIA, Asia National, Featured, INDIA, LATEST NEWS, WORLD
- August 25, 2023
കോട്ടയം: ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) കര്‍ഷക വിലാപദിനമായി ആചരിച്ച് പ്രതിഷേധിക്കുന്നു. കര്‍ഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ നേതൃത്വത്തിലാണ് ദിനാചരണം നടത്തുന്നത്. വന്യമൃഗശല്യത്തില്‍ നിന്ന് കൃഷിയേയും കര്‍ഷകരേയും രക്ഷിക്കുക, വിലയിടിവ് അടക്കമുള്ള കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക, കര്‍ഷകരുടെ കടം എഴുതി തള്ളുക, ഡല്‍ഹി കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കുക, ഭൂനിയമങ്ങള്‍ ഭേദഗതി ചെയ്യുക, വിളമാറ്റകൃഷി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് വിലാപദിനമായി പ്രതിഷേധിക്കുന്നത്. 1000ത്തോളം കേന്ദ്രങ്ങളില്‍ കര്‍ഷകസംഘടനകള്‍ കോവിഡ് മാനദണ്ഡങ്ങ ളനുസരിച്ചുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും.
കോഴിക്കോട്: മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളിനോടനുബന്ധിച്ച് ജീസസ് യൂത്ത് കോഴിക്കോട് സോണിന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ അഖണ്ഡ ജപമാല നടത്തുന്നു. 14-ന് വൈകുന്നേരം ആറു മുതസല്‍ 15-ന് വൈകുന്നേരം ആറുവരെ സൂം പ്ലാറ്റ്ഫോമിലാണ് ജപമാല നടക്കുന്നത്. തിരുവാമ്പാടി സേക്രട്ട് ഹാര്‍ട്ട് അസിസ്റ്റന്റ് വികാരി ഫാ. അലക്സ് പനച്ചിക്കല്‍ അഖണ്ഡ ജപമാല ഉദ്ഘാടനം ചെയ്യും. ജപമാലയില്‍ എല്ലാവര്ക്കും പങ്കുചേരാവുന്നതാണ്. Join Zoom Meeting https://us02web.zoom.us/j/87370238488?pwd=M2lDQ2traW1lOHJnQzY5Y3NJTjdlZz09
തിരുവനന്തപുരം: മത്സ്യക്കച്ചവടക്കാരായ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും മനുഷ്യത്വരഹിതമായ സമീപനങ്ങള്‍ക്കുമെതിരെ പ്രതിഷേധവുമായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മത്സ്യക്കച്ചവടം നടത്തുന്ന സ്ത്രീകളെ അക്രമിക്കുകയും വിരട്ടിയോടിക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുകയാണെന്ന് അതിരൂപതാ വക്താവ് ഫാ. സി. ജോസഫ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. ഈ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് കഴിഞ്ഞ ദിവസം ആറ്റിങ്ങലില്‍ നടന്നത്. അഞ്ചു പേരടങ്ങുന്ന നിര്‍ദ്ധന മത്സ്യത്തൊഴിലാളി കുടുംബത്തിന്റെ ഏക അത്താണിയായ അല്‍ ഫോന്സിയ വില്പനയ്ക്കായി വച്ചിരുന്ന മത്സ്യം റോഡില്‍ വലിച്ചെറിയുകയും വില്പനോപകരണങ്ങള്
കാഞ്ഞിരപ്പള്ളി: അഗതിമന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ക്ഷേമപെന്‍ഷനുകള്‍ നിര്‍ത്തലാക്കിയ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കെസിബിസി ജസ്റ്റിസ് പീസ് ആന്റ് ഡവലപ്മെന്റ് കമ്മീഷന് ചെയര്മാന് ബിഷപ് മാര്‍ ജോസ് പുളിക്കല്‍. അഗതിമന്ദിരങ്ങളിലെ പാവങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന പെന്ഷന് നിര്‍ത്തലാക്കിയത് നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. അഗതികളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. സഭയും വിവിധ സംഘടനകളും നടത്തുന്ന അഗതിസംരക്ഷണ കേന്ദ്രങ്ങളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. പുതിയ ഉത്തരവിലൂടെ ഇത്തരം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് മാര്‍ പുളിക്കല്‍ പറഞ്ഞു.
കോട്ടയം: അഗതികളുടെ സാമൂഹ്യ സുരക്ഷാ പെന്ഷന് നിര്‍ത്തലാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നു. സര്‍ക്കാരിന്റെ ഉത്തരവ് മനുഷ്യത്വരഹിതമാണെന്ന് ഓര്‍ഫനേജ് ആന്റ് ചാരിറ്റബിള്‍ ഇന്സ്റ്റിറ്റിയൂഷന് സംസ്ഥാന പ്രസിഡന്റ് ഫാ. റോയി മാത്യു വടക്കേല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 2016 ജനുവരി 30 ന് ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവിലൂടെയായിരുന്നു അനാഥ/അഗതി/വൃദ്ധമന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് സാമൂഹ്യസുരക്ഷാ പെന്ഷന് ഏര്‍പ്പെടുത്തിയത്. അതാണ് ധനകാര്യവകുപ്പ് ഇപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുന്നത്. അഗതിമന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് ഭക്ഷണം, മരുന്ന്, വസ്ത്രം എന്നിവയ്ക്ക് എല്ലാംകൂടി1100 രൂപയാണ് ഇപ്പോള്‍ ഗ്രാന്റായി ലഭിക്കുന്നത്. രണ്ട്
മുംബൈ: നോറ ഡിസൂസ മെറായിയുടെ മനസില്‍ ഫാ. പ്ലാസിഡോ ഫോണ്സെകായ്ക്ക് ദൈവദൂതന്റെ സ്ഥാനമാണ്. ഒരു കൊച്ചുപെണ്‍കുട്ടിയുടെ ഹൃദയം നുറുങ്ങിയുള്ള പ്രാര്‍ത്ഥനയ്ക്ക് ദൈവം ആ വിശുദ്ധനിലൂടെ ഉത്തരം നല്‍കുകയായിരുന്നു എന്നതില്‍ ഇപ്പോഴും അവര്‍ക്ക് ഒരു സംശയവുമില്ല. അറിയപ്പെടുന്ന ഒരു വാര്‍ത്താ ചാനലിലെ സീനിയര്‍ എക്സിക്യൂട്ടീവാണ് നോറ. 36 വര്‍ഷം മുംബൈയിലെ സ്നേഹസദന്റെ ഡയറക്ടറായിരുന്ന ആ ദൈവദൂതന് ഇക്കഴിഞ്ഞ ജൂലായ് 31-ന് 84-ാമത്തെ വയസില്‍ നിത്യസമ്മാനത്തിനായി യാത്രയായി. 40,000 ത്തോളം കുട്ടികളെ തെരുവില്‍നിന്നും രക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അവരില്‍ പലരും
തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ കാലത്ത് അഗതിമന്ദിരങ്ങളിലെ അന്തേവാസികളുടെ ജീവിതം ദുരിതത്തിലാക്കുന്ന ഉത്തരവുമായി സംസ്ഥാന സര്‍ക്കാര്‍. അനാഥ/അഗതി/വൃദ്ധമന്ദിരങ്ങളില്‍ കഴിയുന്നവര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ക്ഷേമ പെന്ഷന് നിര്‍ത്തലാക്കി ധനകാര്യവകുപ്പ് ഉത്തരവിറക്കി. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവരും അരോരുമില്ലാത്തവരും മാനസിക നിലതെറ്റിയവരുമൊക്കെയാണ് അഗതിമന്ദിരങ്ങളില്‍ കഴിയുന്നത്. അവരോടാണ് സര്‍ക്കാരിന്റെ കണ്ണില്ലാത്ത ക്രൂരത. അന്തേവാസികള്‍ അനാഥമന്ദിരങ്ങളുടെ പൂര്ണസംരക്ഷണയിലാണെന്നും അര്‍ഹതയുള്ള അഗതിമന്ദിരങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ടെന്നുമാണ് പെന്ഷന് നിര്‍ത്തലാക്കികൊണ്ടുള്ള ഉത്തരവിലെ ന്യായീകരണം. 2014 ന് ശേഷം രജിസ്റ്റര്‍ ചെയ്ത അഞ്ഞൂറിലധികം സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നില്ല. ഒരാള്‍ക്ക് ഗ്രാന്റായി നല്‍കുന്നത്
തിരുവനന്തപുരം: വലിയ കുടുംബങ്ങള്‍ക്ക് പ്രോത്സാഹനവുമായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത. അതിരൂപതയ്ക്കു കീഴിലുള്ള കുടുംബങ്ങളിലെ നാലാമത്തെ കുഞ്ഞിന് ഇനിമുതല്‍ ബിഷപ്പുമാര്‍ മാമ്മോദീസ നല്കാന് തീരുമാനിച്ചു. അതനുസരിച്ച് അതിരൂപതയിലെ നാലാമത്തെ കുട്ടികള്‍ക്കു ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യമോ സഹായ മെത്രാന് ഡോ. ആര്. ക്രിസ്തുദാസോ മാമ്മോദീസ നല്‍കും. അതിന് തുടക്കംകുറിച്ച് ഓഗസ്റ്റ് 23 തിങ്കളാഴ്ച വൈകുന്നേരം 3.30 ന് വെള്ളയമ്പലം സെന്റ് തെരേസാസ് ദൈവാലയത്തില്‍വച്ച് നാലാമത്തെ കുട്ടികള്‍ക്ക് മാമ്മോദീസ നല്‍കും. സൺഡേ ശാലോമിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ whatsapp.com
Don’t want to skip an update or a post?