പുരാതന ദൈവാലയം വിൽപ്പനയ്ക്കുവെച്ച് തുർക്കി നേതൃത്വം: പ്രതിഷേധം ശക്തമാകുന്നു
- EUROPE, Europe National, WORLD
- January 21, 2021
വത്തിക്കാൻ സിറ്റി: ദൈവവചനം കൂടുതൽ പഠിക്കാനും വിചിന്തനം ചെയ്യാനും പങ്കുവെക്കാനുമായി ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച ദൈവ വചന ഞായർ ആചരണം ജനുവരി 24ന്. ബൈബിൾ ലത്തീൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത വിശുദ്ധ ജെറോമിന്റെ 2019ലെ തിരുനാൾ ദിനത്തിലാണ് (സെപ്തംബർ 30) പാപ്പ ‘തിരുവചന ഞായർ’ പ്രഖ്യാപിച്ചത്. അതുപ്രകാരമുള്ള രണ്ടാമത്തെ തിരുവചന ഞായർ ആചരണമാണ് ഇത്തവണത്തേത്. ദൈവവചന ഞായറിന്റെ ഭാഗമായി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വിശേഷാൽ തിരുക്കർമങ്ങൾ അർപ്പിക്കപ്പെടും. മഹാമാരിയുടെ പശ്ചാത്തലത്തിൽ, വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ പാലിച്ചുകൊണ്ടാവും
ഇസ്താംബൂൾ: ബുർസായിലെ പുരാതന അർമേനിയൻ ദൈവാലയം തുർക്കി അധികാരികൾ വിൽപ്പനക്കുവെച്ചെന്ന് റിപ്പോർട്ടുകൾ. ചരിത്രപ്രസിദ്ധമായ ഹഗിയ സോഫിയ, കോറയിലെ ഹോളി സേവ്യർ എന്നീ ക്രൈസ്തവ ദൈവാലയങ്ങൾ ഇസ്ലാമിക പ്രാർത്ഥനകൾക്കായി ഭരണകൂടം വിട്ടുകൊടുത്തതിന് പിന്നാലെയുണ്ടായ ഈ കച്ചവടശ്രമത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. 63 ലക്ഷം ടർക്കിഷ് ‘ലിറ’ക്കാണ് (ഏകദേശം എട്ട് ലക്ഷം ഡോളർ) തുർക്കിയിലെ ഓൺലൈൻ ക്ലാസിഫൈഡ് സൈറ്റിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. കൃത്യമായ പരിപാലനമില്ലാത്തതിനാൽ ഇപ്പോൾ ക്ഷയോന്മുഖമാണ് ദൈവാലയ കെട്ടിടം. മർമരാ കടലിന്റെ തെക്ക് ഭാഗത്തുള്ള മിസ മലനിരയിലാണ് ഈ ദൈവാലയം സ്ഥിതി
ബുഡാപെസ്റ്റ്: ഭൂകമ്പത്തിൽ തകർന്ന ക്രൊയേഷ്യയിലെ ക്രൈസ്തവ ദൈവാലയം പുനർനിർമിക്കാൻ തയാറെടുത്ത് ഹംഗേറിയൻ ഭരണകൂടം. അതോടൊപ്പം, ഒരു സ്കൂൾ കെട്ടിടത്തിന്റെ പുനർനിർമാണം, 56 കണ്ടെയ്നർ വീടുകളുടെ നിർമാണം എന്നിവയും ഹംഗറി നിർവഹിക്കും. ഇറാഖിലെ കുർദിസ്ഥാനിൽ ഐസിസ് തീവ്രവാദികൾ തകർത്ത ക്രൈസ്തവ ദൈവാലയം 2019ൽ ഹംഗറി പുനർനിർമിച്ചതും വലിയ വാർത്തയായിരുന്നു. ക്രൈസ്തവ വിശ്വാസത്തെ മുറുകെപിടിക്കുന്ന യൂറോപ്പ്യൻ രാജ്യമാണ് ഹംഗറി. ഡിസംബർ 29ന് മധ്യ ക്രൊയേഷ്യയിലെ പെട്രിൻജയിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഏഴുപേർ മരിക്കുകയും ദൈവാലയവും വീടുകളും ഉൾപ്പെടെ നിരവധി
ഗ്ലാസ്കോ: അഭയാർത്ഥികൾക്ക് നൽകേണ്ട മനുഷ്യാന്തസിനുവേണ്ടി വാദിക്കുകയും സ്കോട്ട്ലൻഡിലെ ഏറ്റവും വലിയ അതിരൂപതയായ ഗ്ലാസ്ഗോയെ ഒരു പതിറ്റാണ്ടുകാലം നയിക്കുകയും ചെയ്ത ആർച്ച്ബിഷപ്പ് ഫിലിപ്പ് ടാർറ്റഗ്ലിയ ഇനി ദീപ്തസ്മരണ. ഡിസംബർ അവസാനം കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വവസതിയിൽ കഴിയുകയായിരുന്നു. ഗ്ലാസ്ഗോയുടെ മധ്യസ്ഥൻ വിശുദ്ധ മുൻഗോയുടെ തിരുനാൾ ദിനമായിരുന്ന ഇന്നലെയായിരുന്നു 70 വയസുകാരനായ അദ്ദേഹത്തിന്റെ വിയോഗം. മരണകാരണം വ്യക്തമല്ലെന്ന് അതിരൂപത അറിയിച്ചു. അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കും വേണ്ടി എക്കാലവും നിലകൊള്ളുകയും വാദിക്കുകയും ചെയ്തിരുന്ന ഇടയനായിരുന്നു അദ്ദേഹം. ഗ്ലാസ്ഗോയിലെ അഭയാർഥികളെയും കുടിയേറ്റക്കാരെയും നിർബന്ധിതമായി കുടിയൊഴിപ്പിക്കുന്നതിനെതിരെ
സ്കോട്ട്ലൻഡ്: കോവിഡ് മഹാമാരി ഉൾപ്പെടെയുള്ള പ്രതിസന്ധികളിലൂടെ ലോകം കടന്നുപോകുമ്പോൾ ദൈവമാതാവിന്റെ വിശേഷാൽ മധ്യസ്ഥംതേടി 33 ദിന ശുശ്രൂഷകൾക്ക് തുടക്കം കുറിച്ച് സ്കോട്ട്ലൻഡിലെ വിശ്വാസീസമൂഹം. ജനുവരി ഒൻപതുമുതൽ ലൂർദ് മാതാവിന്റെ തിരുനാൾ ദിനം (ഫെബ്രു.12) വരെ നീളുന്ന മരിയൻ സമർപ്പണ ശുശ്രൂഷകൾക്ക് പെയ്സ്ലി ബിഷപ്പ് ജോൺ കീനനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഓൺലൈനിലൂടെ എല്ലാ ദിവസവും ക്രമീകരിക്കുന്ന ശുശ്രൂഷയിൽ പങ്കുചേരാൻ ലോകമെമ്പാടുമുള്ള വിശ്വാസീഗണത്തെയും അദ്ദേഹം ക്ഷണിച്ചിട്ടുണ്ട്. ജനങ്ങളെ ഒന്നടങ്കം ദൈവമാതാവിന് സമർപ്പിക്കാൻ ക്ഷണിച്ചുകൊണ്ട് പെയ്സ്ലി രൂപതയിലെ 35 പ്രാഥമിക വിദ്യാലയങ്ങളിലെ
റോം/ മെക്സിക്കോസിറ്റി: കോവിഡ് ബാധിതരായി ഇതുവരെ ഇറ്റലിയിൽ 200ൽപ്പരം വൈദികരും ലാറ്റിൻ അമേരിക്കൻ രാജ്യമായ മെക്സിക്കോയിൽ നാല് ബിഷപ്പുമാരുൾപ്പെടെ 138 വൈദികരും മരണപ്പെട്ടെന്ന് റിപ്പോർട്ടുകൾ. ഇറ്റാലിയൻ മെത്രാൻ സമിതിയുടെ മാധ്യമമായ ‘അവനീരെ’യാണ് ഇറ്റലിയിൽനിന്നുള്ള കണക്കുകൾ പുറത്തുവിട്ടത്; മെക്സിക്കോയിൽനിന്നുള്ള കണക്കുകൾ റിപ്പോർട്ട് ചെയ്തത് കത്തോലിക്കാ മാധ്യമമായ ‘മൾട്ടിമീഡിയ കാത്തലിക് സെന്ററും’. ഇറ്റലിയിൽ മഹാമാരി റിപ്പോർട്ട് ചെയ്തശേഷം ഓരോ ഒന്നര ദിവസത്തിലും ഒരു വൈദികർ മരണത്തിനിരയായെന്നും ‘അവനീരെ’ ചൂണ്ടിക്കാട്ടുന്നു. 2020ൽ മാത്രം 200ൽപ്പരം വൈദികർ കോവിഡ് ബാധിച്ച് മരിച്ചെന്ന് ‘അവനീരെ’
യെരേവാൻ: മഹാമാരിയും നാഗോർനോ മേഖലയുമായി ബന്ധപ്പെട്ട സംഘർഷവും സൃഷ്ടിച്ച ദുരിതക്കാലത്ത് അപ്രതീക്ഷിത ക്രിസ്മസ് സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അർമേനിയയിലെ നൂറുകണക്കിന് കുട്ടികൾ. ‘ഓപ്പറേഷൻ ക്രിസ്മസ് ഫോർ അർമേനിയ’ എന്ന പേരിൽ സന്നദ്ധസംഘടനയായ ‘ഓർഗനൈസേഷൻ ഫോർ മാർട്ടേഴ്സ്’ നടത്തിയ പരിശ്രമങ്ങളാണ് കുട്ടിക്കൂട്ടത്തിന് അപ്രതീക്ഷിത ക്രിസ്മസ് സമ്മാനം ലഭിക്കാൻ കാരണമായത്. ‘ക്രിസ്മസ് ആഘോഷിക്കാൻ സാഹചര്യമില്ലാത്ത കുട്ടികൾക്ക് കളിപ്പാട്ടങ്ങളും മറ്റും സമ്മാനിക്കുക എന്നതായിരുന്നു ‘ഓപ്പറേഷൻ ക്രിസ്മസ് ഫോർ അർമേനിയ’യുടെ ലക്ഷ്യം. സാന്താക്ലോസ് വരാൻ പോകുന്നില്ലെന്നും അല്ലെങ്കിൽ ഈ വർഷം ക്രിസ്മസ് സമ്മാനങ്ങൾ കൈമാറില്ലെന്നും
ക്രാക്കോ: സർക്കാർ നിർദേശങ്ങൾ പാലിച്ചും ജാഗ്രത കൈവിടാതെയും ജനങ്ങൾ ‘ത്രീ കിംഗ്സി’ന് ഒപ്പം ഉണ്ണീയേശുവിനെ വണങ്ങാനെത്തിയപ്പോൾ പോളണ്ടിലെ എപ്പിഫനി തിരുനാൾ മഹാമാരിക്കാലത്തും സംതിംഗ് സ്പെഷൽ! ഉണ്ണിയേശുവിനെ ജ്ഞാനികൾ വണങ്ങാനെത്തിയത് അനുസ്മരിക്കുന്ന എപ്പിഫനി തിരുനാളിൽ, നഗര ഗ്രാമ ഭേദമെന്യേ സംഘടിപ്പിക്കുന്ന ഘോഷയാത്ര പോളിഷ് പാരമ്പര്യത്തിന്റെ ഭാഗമാണ്. നിരത്തുകളിലെ പുൽക്കൂട്ടിലേക്കുള്ള ഘോഷയാത്രയ്ക്ക് മാറ്റമുണ്ടായില്ലെങ്കിലും ജനപങ്കാളിത്തം കഴിവതും കുറച്ചായിരുന്നു ഇത്തവണത്തെ ആഘോഷം. ‘കർത്താവിന് നന്ദി പറയുക’ എന്ന ആപ്തവാക്യവുമായി സംഘടിപ്പിച്ച ആഘോഷത്തിൽ പോളണ്ടിൽ ഉടനീളം 2500 ചെറുഘോഷയാത്രകളാണ് സംഘടിപ്പിച്ചത്. ദൈവാലയങ്ങളിൽനിന്ന് നിരത്തുവക്കിലെ
Don’t want to skip an update or a post?