ഒരു ഗണമായ്, ഒരു മനമായ് ബ്രിട്ടണിലെ സീറോ മലബാർ സഭാസമൂഹം 'ഇംഗ്ലണ്ടിലെ നസ്രത്തി'ലേക്ക്; വാൽസിംഗ്ഹാം തീർത്ഥാടനം ജൂലൈ 16ന്
- EUROPE, Europe National, WORLD
- June 21, 2022
വാഷിംഗ്ടൺ ഡി.സി: ഗർഭാശയങ്ങളെ കൊലക്കളമാക്കി മാറ്റിയ, ദശലക്ഷക്കണക്കിന് കുരുന്നുകളെ അരുംകൊല ചെയ്യാൻ നിയമസാധുത നൽകിയ കുപ്രസിദ്ധമായ ഗർഭച്ഛിദ്ര വിധി തിരുത്തിക്കുറിച്ച് യു.എസ് സുപ്രീം കോടതി. ഗർഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാണെന്നും ഗർഭച്ഛിദ്രത്തിന് നിയന്ത്രണമോ നിരോധനമോ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നുമുള്ള 1973ലെ ‘റോ വേഴ്സസ് വേഡ്’ വിധിയാണ് സുപ്രീം കോടതി തിരുത്തിയെഴുതിയത്. ‘ഡോബ്സ് വേഴ്സസ് ജാക്സൺ’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട കേസിലെ വിധി പ്രഖ്യാപനത്തിലൂടെ, 1973ലെ ഫെഡറൽ നിയമം ഭേദഗതി ചെയ്യപ്പെടുമ്പോൾ യു.എസിലെ പ്രോ ലൈഫ് ചരിത്രത്തിൽ രചിക്കപ്പെടുന്നത്
യു.കെ: ‘ഇംഗ്ലണ്ടിലെ നസ്രത്ത്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വാൽസിംഗ്ഹാമിലേക്ക് ഗ്രേറ്റ് ബ്രിട്ടണിലെ സീറോ മലബാർ സമൂഹം സംഘടിപ്പിക്കുന്ന വാർഷിക മരിയൻ തീർത്ഥാടനം ജൂലൈ 16ന് നടക്കും. യു.കെയിലെ സീറോ മലബാർ സമൂഹത്തിന് തനത് ആരാധനക്രമത്തിൽ വളരാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ ആത്മീയനേതൃത്വത്തിൽ വാൽസിംഹ്ഗാമിലേക്ക് നടത്തുന്ന ആറാമത്തെ തീർത്ഥാടനമാണിത്. രാവിലെ 9.30ന് ക്രമീകരിക്കുന്ന ജപമാല അർപ്പണം, ദിവ്യകാരുണ്യ ആരാധന എന്നിവയോടെയാണ് തീർത്ഥാടന തിരുക്കർമങ്ങൾ ആരംഭിക്കുന്നത്. രാവിലെ 11.00ന് ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ.
വാഴ്സോ: ക്രിസ്തുവിശ്വാസം പരസ്യമായി പ്രഘോഷിക്കാൻ നഗരനിരത്തുകളിൽ ഉടനീളം ദിവ്യകാരുണ്യ പ്രദക്ഷിണം ക്രമീകരിച്ച് പരിശുദ്ധ കുർബാനയുടെ തിരുനാൾ (കോർപ്പസ് ക്രിസ്റ്റി) ഭക്തിസാന്ദ്രമാക്കി പോളിഷ് കത്തോലിക്കർ. പരിശുദ്ധ കുർബാനയുടെ തിരുനാളിൽ തെരുവുകളിലൂടെ നടത്തുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം പോളിഷ് കത്തോലിക്കരെ സംബന്ധിച്ചിടത്തോളം പരമ്പരാഗത അനുഷ്ഠാനമാണ്. കൊറോണാ ഭീതി പൂർണമായി അകന്നിട്ടില്ലെങ്കിലും ഈ വർഷവും അത് പതിവുപോലെ ക്രമീകരിക്കാൻ സാധിച്ചതിന്റെ ആനന്ദത്തിലാണ് പോളണ്ടിലെ വിശ്വാസീസമൂഹം. രാജ്യത്തിന്റെ പല ഭാഗങ്ങളിലും സംഘടിപ്പിച്ച ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. പ്രഥമ ദിവ്യകാരുണ്യ സ്വീകരണം കഴിഞ്ഞ
മനില: ആശുപത്രിക്കിടക്ക വിവാഹവേദിയായി മാറുന്ന വാർത്തകൾ പതിവാണെങ്കിലും, പൗരോഹിത്യ സ്വീകരണത്തിന് അൾത്താരയാകുമോ? അസാധാരണമെന്നുതന്നെ പറയാവുന്ന അക്കാര്യം സംഭവിച്ചു ഇക്കഴിഞ്ഞ ദിവസം ഫിലിപ്പൈൻസിലെ മനിലയിൽ. കാൻസർ രോഗബാധിതനായി മരണത്തെ മുഖാമുഖം കണ്ട ബ്രദർ കാംസാൻ കിമ്മിന്റെ ‘അന്ത്യാഭിലാഷം’ സഫലമാക്കാൻ തിരുസഭാ അധികാരികൾ കൈക്കൊണ്ട തീരുമാനമാണ് ആശുപത്രി മുറിയെ തിരുപ്പട്ട സ്വീകരണ വേദിയായി ഉയർത്തിയത്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ലാവോസ് സ്വദേശിയാണ് ബ്രദർ കിം. മനിലയിൽ വിൻസെൻഷ്യൻ സഭയുടെ മേൽനോട്ടത്തിലുള്ള അഡാംസൺ യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്ര പഠനം പൂർത്തിയാക്കുന്നതിനിടെ കഴിഞ്ഞ മേയിലാണ്
വാഴ്സോ: ക്രിസ്തുവിശ്വാസത്തെപ്രതി സോവിയറ്റ് പട്ടാളത്തിന്റെ ക്രൂരപീഡനങ്ങൾക്ക് ഇരയായി രക്തസാക്ഷിത്വം വരിച്ച 10 പോളിഷ് കന്യാസ്ത്രീകളെ അൾത്താര വണക്കത്തിന് അർഹരായ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി തിരുസഭ. അനാഥരെയും രോഗികളെയും ശുശ്രൂഷിക്കുന്നത് ജീവിതവ്രതമായി സ്വീകരിച്ച ‘സിസ്റ്റേഴ്സ് ഓഫ് സെന്റ് എലിസബത്ത്’ സന്യാസിനീ സഭാംഗങ്ങളാണ് ഈ 10 കന്യാസ്ത്രീകളും. പോളണ്ടിലെ വിവിധ മഠങ്ങളിലെ അന്തേവാസികളായിരുന്ന ഇവരെല്ലാം ഇവരെല്ലാം 1944- 45 കാലഘട്ടത്തിലാണ് അരുംകൊല ചെയ്യപ്പെട്ടത്. ‘റെഡ് ആർമി’ എന്ന പേരിൽ കുപ്രസിദ്ധമായ സോവിയറ്റ് പട്ടാളം വരുന്നുണ്ടെന്ന് അറിഞ്ഞിട്ടും, തങ്ങളുടെ സംരക്ഷണയിലുണ്ടായിരുന്നവരെ ഉപേക്ഷിച്ച്
ഡൽഹി: ക്രിസ്തീയ വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ച ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന് കൃതജ്ഞതാർപ്പണമായി ഭാരതത്തിലെ എല്ലാ കുടുംബങ്ങളെയും തിരുഹൃദയത്തിന് സമർപ്പിക്കാൻ ഒരുങ്ങി ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി (സി.സി.ബി.ഐ). ഈശോയുടെ തിരുഹൃദയ തിരുനാളായ ജൂൺ 24ന് വിശുദ്ധ ദേവസഹായം പിള്ളയുടെ കബറിടം സ്ഥിതിചെയ്യുന്ന കോട്ടാർ സെന്റ് ഫ്രാൻസിസ് സേവ്യർ കത്തീഡ്രലിലാണ് സമർപ്പണ തിരുക്കർമങ്ങൾ. രാത്രി 8.30മുതൽ 9.30വരെ അർപ്പിക്കുന്ന ശുശ്രൂഷകൾക്ക് അപ്പസ്തോലിക് നൂൺഷ്യോ ആർച്ച്ബിഷപ്പ് ലെയോപോൾദോ ജിറെല്ലി ഉൾപ്പെടെ നിരവധി സഭാധ്യക്ഷരുടെ സാന്നിധ്യവും ഉണ്ടാകും.
മെക്സിക്കോ സിറ്റി: ക്രിസ്തുസ്നേഹം പ്രഘോഷിക്കാൻ, മരിയ ഭക്തി പരസ്യമായി പ്രഖ്യാപിക്കാൻ മെക്സിക്കോയിലെ പുരുഷസംഘം ജപമാല കൈകളിലേന്തി മെക്സിക്കൻ തലസ്ഥാന നഗരിയിലേക്ക്. പരിശുദ്ധ ദൈവമാതാവിന്റെ വിമലഹൃദയ തിരുനാൾ ദിനമായ ജൂൺ 25ന് മെക്സിക്കോ സിറ്റിയിലെ പൊതുനിരത്തിൽ ക്രമീകരിക്കുന്ന ജപമാല റാലിയിൽ ആയിരങ്ങൾ അണിചേരും. പോളണ്ടിൽ ആരംഭിച്ച് അയർലൻഡും അമേരിക്കയും ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന പുരുഷന്മാരുടെ ജപമാല റാലിക്ക് (മെൻസ് റോസറി) ഒരുപക്ഷേ, മെക്സിക്കൻ സിറ്റി ഇതാദ്യമായാണ് വേദിയാകുന്നത്. മെക്സിക്കോ സിറ്റിയിലെ മെട്രോപൊളിറ്റൻ കത്തീഡ്രലിൽ ഒത്തുചേരുന്ന വിശ്വാസീസമൂഹം ദിവ്യബലി
കീവ്: സോവിയറ്റ് ഭരണകൂടം പിടിച്ചെടുത്ത് സംഭരണകേന്ദ്രമാക്കുകയും പിന്നീട്, അൾത്താര മാറ്റി അവിടെ പിയാനോ സ്ഥാപിച്ച് സംഗീതശാലയാക്കി മാറ്റുകയും ചെയ്ത യുക്രൈനിലെ കത്തോലിക്കാ ദൈവാലയം ഇനി വിശ്വാസീസമൂഹത്തിന് സ്വന്തം. യുക്രേനിയൻ തലസ്ഥാനമായ കീവിൽ സ്ഥിതിചെയ്യുന്ന, ചരിത്രപ്രാധാന്യം ഏറെയുള്ള സെന്റ് നിക്കോളാസ് കത്തീഡ്രലാണ് ഏതാണ്ട് ഒരു നൂറ്റാണ്ടിനുശേഷം വിശ്വാസികൾക്ക് തിരികെ ലഭിക്കുന്നത്. യുക്രേനിയൻ കത്തോലിക്കാ സഭയും കീവിന്റെ പ്രാദേശിക ഭരണാധിപന്മാരും തമ്മിൽ 2021ൽ ഒപ്പുവെച്ച ഉടമ്പടി പ്രകാരമാണ് ജൂൺ ഒന്നു മുതൽ ദൈവാലയം സഭയുടേത് മാത്രമായിത്തീർന്നത്. യുക്രൈനിൽ യുദ്ധം നടക്കുന്ന
Don’t want to skip an update or a post?