മാതാപിതാക്കളുടെയും മൂന്ന് സഹോദരങ്ങളുടെയും ഘാതകനോട് നിരുപാധികം ക്ഷമിച്ച് കത്തോലിക്കാ വൈദീകൻ
- AMERICA, American National, AUSTRALIA, Australia National, EUROPE, Europe National, Featured, Featured, Featured, WORLD
- January 23, 2023
വത്തിക്കാൻ സിറ്റി: ആഭ്യന്തര കലാപങ്ങളുടെ മുറിപ്പാടുകളുമായി കഴിയുന്ന ജനസമൂഹത്തിന് ഇടയിലേക്ക് സമാധാനത്തിന്റെയും അനുരജ്ഞനത്തിന്റെയും സന്ദേശവുമായി എത്തുന്ന ഫ്രാൻസിസ് പാപ്പയെ വരവേൽക്കാനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കി ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയും (ഡി.ആർ.സി) സൗത്ത് സുഡാനും. ജനുവരി 31മുതൽ ഫെബ്രുവരി അഞ്ചുവരെയാണ് വിശുദ്ധ പത്രോസിന്റെ 266-ാം പിൻഗാമിയായ ഫ്രാൻസിസ് പാപ്പ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഈ രണ്ട് രാജ്യങ്ങളിലും പര്യടനം നടത്തുന്നത്. പര്യടനത്തിന്റെ ആദ്യ വേദിയായ ഡി.ആർ.സിയിൽ പാപ്പ വിമാനമിറങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ, ചരിത്രത്തിൽ ഇടംപിടിക്കുന്ന ഈ പേപ്പൽ പര്യടനം
നെയ്റോബി: മാതാപിതാക്കളെയും മൂന്ന് സഹോദരങ്ങളെയും അരുംകൊല ചയ്ത ഘാതകന് നിരുപാധികം ക്ഷമ നൽകിയ കത്തോലിക്കാ വൈദീകന്റെ സാക്ഷ്യം ശ്രദ്ധേയമാകുന്നു. ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽനിന്നുള്ള ഈശോ സഭാംഗം ഫാ. മാർസെൽ ഉവിനേസയാണ് തന്റെ കുടുംബാംഗങ്ങളെ ഒന്നടങ്കം കൺമുന്നിലിട്ട് വധിച്ചയാൾക്ക് മാപ്പു നൽകി ക്രിസ്തീയക്ഷമയുടെ ഉദാത്ത മാതൃക പകർന്ന ആ വൈദീകൻ. ‘റൈസൺ ഫ്രം ദ ആഷസ്: തിയോളജി ആസ് ഓട്ടോബയോഗ്രഫി ഇൻ പോസ്റ്റ്- ജിനോസൈഡ് റുവാണ്ട’ എന്ന തന്റെ ഗ്രന്ഥത്തിലാണ് ആരുടെയും ഹൃദയം കവരുന്ന ക്ഷമയുടെ അധ്യായം അദ്ദേഹം
‘മില്ലേനിയം സെയിന്റ്’ എന്ന വിശേഷണത്തോടെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ട കാർലോ അക്യുറ്റിസിനെ അനുസ്മരിപ്പിക്കുംവിധം ദിവ്യകാരുണ്യ ഭക്തിയിൽ ജീവിച്ച ജീസസ് യൂത്ത് അജ്ന ജോർജിന് (2023 ജനുവരി 21) സ്വർഗത്തിൽ ഒന്നാം പിറന്നാൾ! ദിവ്യകാരുണ്യ ഭക്തിക്കായി ജീവിതം സമർപ്പിക്കുക, കാൻസറിന്റെ കഠിന വേദനകളെ പരാതികൂടാതെ ഏറ്റുവാങ്ങി ദൈവസ്തുതിക്കായി കാഴ്ചവെക്കുക, മരണം തൊട്ടടുത്തെത്തുമ്പോഴും ദിവ്യകാരുണ്യനാഥനെ പുഞ്ചിരിയോടെ ചേർത്തുപിടിക്കുക… പറഞ്ഞുവരുന്നത് തിരുസഭ 2020ൽ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയ കാർലോ അക്യുറ്റിസിനെ കുറിച്ചല്ല, കാർലോയുടെ വിശുദ്ധജീവിതം അനുസ്മരിപ്പിക്കുന്ന അജ്നയെ കുറിച്ചാണ്. കഴിഞ്ഞ വർഷം
ജോഷിമഠ് (ഉത്തരാഖണ്ഡ്): ഭൂമി ഇടിഞ്ഞുതാഴുന്നതിനെ തുടര്‍ന്ന് ദുരിതത്തിലായ ജോഷിമഠിലെ ജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളുമായി പോയ മലയാളി വൈദികന് തിരികെയുള്ള യാത്രയില്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ ഇടവാകാംഗമായ ഫാ. മെല്‍ബില്‍ അബ്രാഹം പള്ളിത്താഴത്ത് (37) ആണ് കര്മ്മമേഖലയില്വച്ച് നിത്യപിതാവിന്റെ സന്നിധിയിലേക്ക് യാത്രയായത്. റിട്ടയേര്‍ഡ് അധ്യാപകരായ പള്ളിത്താഴത്ത് ബാബു- കാത്റിന് ദമ്പതികളുടെ മൂന്നുമക്കളില്‍ ഇളയവനാണ് ഫാ. മെല്ബിന്. സീറോമലബാര്‍ സഭയുടെ മിഷന് രൂപതയായ ബിജ്നോര്‍ രൂപതാ വൈദികനായ ഫാ. മെല്ബിന് അദ്ദേഹത്തിന്റെ മിഷന് സ്റ്റേഷനില്‍നിന്നും 320 കിലോമീറ്റര്‍ അകലെയുള്ള
കോട്ടയം: ഭാരതത്തിലെ ആദ്യത്തെ തദ്ദേശീയ സന്യാസസഭയും വിശുദ്ധ ചാവറ കുര്യാക്കോസ് സഹസ്ഥാപകനുമായ സി.എം.ഐ (കാർമലൈറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്) സഭയിൽനിന്ന് ഈ വർഷം ക്രിസ്തുവിന്റെ ബലിവേദിയിലേക്ക് എത്തിയത് 22 നവവൈദികർ. വിവിധ ദിനങ്ങളിൽ വിവിധ ദൈവാലയങ്ങളിൽവെച്ച് പൗരോഹിത്യം സ്വീകരിച്ച ഇവർ ജനുവരി മൂന്നിന് വിശുദ്ധ ചാവറയച്ചന്റെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന മാന്നാനം സെന്റ് ജോസഫ് ആശ്രമ ദൈവാലയത്തിൽ കൃതജ്ഞതാബലി അർപ്പിച്ചു. സഭയുടെ 15 പ്രൊവിൻസുകളിൽ നിന്നുള്ളവരാണ് നവവൈദികർ. ഫാ. തോമസ് പാലക്കൽ, ഫാ. തോമസ് പോരൂക്കര, ഫാ. ചാവറ
മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ സീറോ മലബാർ രൂപതയുടെ പുതിയ മെത്രാനായി ഫാ. ജോൺ പനന്തോട്ടത്തിൽ സി.എം.ഐയെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. 75 വയസ് പൂർത്തിയായിനെ തുടർന്ന് നിലവിലെ ബിഷപ്പ് മാർ ബോസ്കോ പുത്തൂർ കാനോനിക നിയമപ്രകാരം വിരമിക്കുന്നതിനാലാണ് പുതിയ നിയമനം. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വത്തിക്കാനിലും സീറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലും നടന്നു. നിലവിൽ മാനന്തവാടി രൂപതയിലെ നിരവിൽപുഴ സെന്റ് ഏലിയാസ് ആശ്രമത്തിന്റെ പ്രിയോറായും സെന്റ് ഏലിയാസ് ദൈവാലയ വികാരിയായും സേവനം
സ്വിറ്റ്സർലൻഡ്: കഴിഞ്ഞ 23 വർഷമായി സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ താമസിക്കുന്ന കോതമംഗലം സ്വദേശി ജോബി തെക്കേക്കര കഴിഞ്ഞ ഒരു വർഷംകൊണ്ട് ചൊല്ലിത്തീർത്തത് പതിനായിരത്തിൽപ്പരം ജപമാലകൾ! കൃത്യമായി പറഞ്ഞാൽ 10,101 ജപമാലകൾ, അതായത് ദിവസം ദിവസേന 28 ജപമാലകൾ. റെക്കോർഡ് ബുക്കുകളിൽ ഇടംപിടിക്കാനോ മറ്റുള്ളവരുടെ മുന്നിൽ മേന്മ പറയാനോ അല്ല മറിച്ച്, പരിശുദ്ധ അമ്മയോടുള്ള സ്നേഹവും അമ്മയുടെ മാധ്യസ്ഥ ശക്തിയെ കുറിച്ചുള്ള ബോധ്യവുമാണ് ഇതിന് ജോബിയെ പ്രചോദിപ്പിച്ചത്. ജോലിക്കു പോകുമ്പോഴും ജോലിയുടെ ഇടവേളകളിലും തിരികെ വീട്ടിലേക്കുള്ള യാത്രയിലുമെല്ലാം ജോബിയെ നയിക്കുന്ന
മെൽബൺ: ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിക്കുകയും ഒടുവിൽ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത ഓസ്ട്രേലിയൻ കർദിനാൾ ജോർജ് പെൽ (81) കാലം ചെയ്തു. ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട സങ്കീർണതകളെ തുടർന്നുണ്ടായ ഹൃദയസ്തംഭനം മൂലം വത്തിക്കാനിൽവെച്ചായിരുന്നു വിയോഗം. മെൽബൺ, സിഡ്നി അതിരൂപതകളുടെ അധ്യക്ഷ പദവി വഹിച്ചിരുന്ന ഇദ്ദേഹം ഓസ്ട്രേലിയൻ സഭയിലെ ഏറ്റവും പ്രമുഖ ഇടയനായിരുന്നു. 2014മുതൽ 2017വരെ വത്തിക്കാൻ സാമ്പത്തികകാര്യ വകുപ്പിന്റെ അധ്യക്ഷനുമായിരുന്നു ഇദ്ദേഹം. 1996 മെൽബൺ ആർച്ച്ബിഷപ്പായി സേവനം ചെയ്യവേ, അൾത്താര ശുശ്രൂഷകരായിരുന്ന രണ്ട്
Don’t want to skip an update or a post?