ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹം സാക്ഷി; വാഴ്ത്തപ്പെട്ട ദേവസഹായവും 'ഒൻപത് സുഹൃത്തു'ക്കളും ഇനി നവവിശുദ്ധർ!
- AMERICA, American National, AUSTRALIA, Australia National, EUROPE, Europe National, Featured, Featured, Featured, WORLD
- May 16, 2022
കീവ്: യുക്രൈനിൽ റഷ്യൻ ഭരണകൂടം നടത്തുന്നത് വംശഹത്യയാണെന്നും സഭയ്ക്ക് നിക്ഷ്പക്ഷത പാലിക്കാനാവില്ലെന്നും ഓസ്ട്രേലിയൻ കത്തോലിക്കാ മെത്രാൻ സമിതി. റഷ്യൻ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ, അവിടത്തെ ജനത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുക്രേനിയൻ സഭാ തലവൻ മേജർ ആർച്ച്ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷേവ്ചുക്കിന് അയച്ച കത്തിലാണ് ഓസ്ട്രേലിയൻ മെത്രാൻ സമിതി ഇപ്രകാരം വ്യക്തമാക്കിയത്. യുക്രൈനിനെതിരായ റഷ്യയുടെ ആക്രമണം നൂറ്റാണ്ടുകളായി തുടരുകയാണെന്നും ഓസ്ട്രേലിയൻ മെത്രാൻ സമിതി അധ്യക്ഷൻ ആർച്ച്ബിഷപ്പ് മാർക്ക് കോൾറിഡ്ജ് ചൂണ്ടിക്കാട്ടി. ‘ഇത് ഒരു വിദൂര രാജ്യത്തിലെ പ്രാദേശിക സംഘർഷം മാത്രമല്ല.
വത്തിക്കാൻ സിറ്റി: ജീവിതയാത്രയ്ക്കിടയിൽ തിരിച്ചറിഞ്ഞ ക്രിസ്തുസ്നേഹം മാറോട് ചേർത്ത, വധശിക്ഷയ്ക്കു മുന്നിൽപ്പോലും പതറാതെ ക്രിസ്തുവിനെ മുറുകെപ്പിടിച്ച വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള ഇനി വിശുദ്ധൻ. നിരവധി ചരിത്രനിമിഷങ്ങൾക്ക് സാക്ഷിയായ വത്തിക്കാൻ ചത്വരത്തിൽ അർപ്പിച്ച തിരുക്കർമമധ്യേയാണ്, ഭാരതത്തിലെ പ്രഥമ അൽമായ വിശുദ്ധൻ ദേവസഹായത്തെ ഉൾപ്പെടെ 10 പേരെ ഫ്രാൻസിസ് പാപ്പ വിശുദ്ധരുടെ നിരയിലേക്ക് ഉയർത്തിയത്. ഇറ്റലി, ഫ്രാൻസ്, ഹോളണ്ട് എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് പുതുതായി നാമകരണം ചെയ്യപ്പെട്ട മറ്റു വിശുദ്ധർ. നവ വിശുദ്ധരുടെ നാട്ടുകാർ ഉൾപ്പെടെ ഏതാണ്ട് അര ലക്ഷം പേരാണ്
ടെക്സസ്: ക്രിസ്തുവിശ്വാസം ഉപേക്ഷിച്ച് പഴയ ആരാധനാ മൂർത്തികളിലേക്ക് തിരിച്ചെത്തിയാൽ നിനക്ക് രാജ ബഹുമതികൾ ലഭിക്കും, അതിന് തയാറായില്ലെങ്കിൽ മരണശിക്ഷ ഏറ്റുവാങ്ങേണ്ടി വരും? ഒരേസമയം പ്രലോഭനവും ഭീഷണിയും നിറയുന്ന ഈ ചോദ്യത്തിന് കൃത്യം ഉത്തരമുണ്ടായിരുന്നു അയാൾക്ക്: ‘തിരിച്ചറിഞ്ഞ സത്യദൈവത്തെ ഞാൻ ഒരിക്കലും തള്ളിപ്പറയില്ല; മരണം വരിക്കേണ്ടിവന്നാലും ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കുന്നതിൽനിന്ന് ഞാൻ പിന്തിരിയില്ല.’ എഴുതപ്പെട്ട സാഹിത്യകൃതിയിലെ നായകകഥാപാത്രത്തിന്റെ സംഭാഷണമല്ല, മറിച്ച്, ഭാരതത്തിലെ പ്രഥമ അൽമായ വിശുദ്ധനായി ഉയർത്തപ്പെടുന്ന ധീരരക്തസാക്ഷി ദേവസഹായത്തിന്റെ ക്രിസ്തുസാക്ഷ്യമത്രേ ഈ വാക്കുകൾ. ബ്രാഹ്മണ്യം വെടിഞ്ഞ് ക്രിസ്തുവിനെ
വത്തിക്കാൻ സിറ്റി: മുട്ടുവേദനയാൽ ക്ലേശം അനുഭവിക്കുമ്പോഴും യുക്രൈനിൽ സമാധാനം പുനസ്ഥാപിക്കാൻ റഷ്യൻ തലസ്ഥാനമായ മോസ്ക്കോയിലെത്തി പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്താനുള്ള സന്നദ്ധത വെളിപ്പെടുത്തി ഫ്രാൻസിസ് പാപ്പ. പ്രമുഖ ഇറ്റാലിയൻ ദിനപത്രമായ ‘കൊറിയേറെ ദേല്ല സേര’യ്ക്ക് അനുവദിച്ച അഭിമുഖത്തിലായിരുന്നു പാപ്പയുടെ വെളിപ്പെടുത്തൽ. ആക്രമണത്തിന് അറുതി വരുത്താൻ പുടിനുമായുള്ള ചർച്ചയ്ക്ക് നാളുകൾക്കുമുമ്പേ ശ്രമം ആരംഭിച്ച കാര്യം വെളിപ്പെടുത്തിയ പാപ്പ, കൂടിക്കാഴ്ചയ്ക്കുള്ള സന്നദ്ധത ആവർത്തിക്കുകയും ചെയ്തു. ‘യുദ്ധം 20 ദിനം പിന്നിട്ടപ്പോഴാണ് വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ
വത്തിക്കാൻ സിറ്റി: തിന്മയുടെ സാന്നിധ്യം ഇന്നും ലോകത്തുണ്ടെന്നും ദൈവനിയമത്തിലേക്കും നന്മതിന്മകളെ തിരിച്ചറിയുന്നതിലേക്കും ദൈവവചന മൂല്യങ്ങളിലേക്കും നാം തിരികെപ്പോയില്ലെങ്കിൽ, തിന്മ നമ്മെ എന്നെന്നും വേട്ടയാടിക്കൊണ്ടിരിക്കുമെന്നും മുന്നറിയിപ്പ് നൽകി ന്യൂയോർക്ക് ആർച്ച്ബിഷപ്പ് കർദിനാൾ തിമോത്തി ഡോളൻ. യുക്രൈൻ അഭയാർത്ഥികളെ സന്ദർശിക്കുന്നതിനുമുമ്പ് ‘വത്തിക്കാൻ ന്യൂസി’ന് നൽകിയ അഭിമുഖത്തിലാണ്, റഷ്യ യുക്രൈനിൽ നടത്തുന്ന യുദ്ധത്തെ പരാമർശിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം വ്യക്തമാക്കിയത്. ‘ബെർലിൻ ഭിത്തിയുടെ വീഴ്ചയും സോവിയറ്റ് യൂണിയന്റെ തകർച്ചയും സമാധാനത്തിന്റെ ഒരു കാലഘട്ടം വന്നു എന്ന പ്രതീതി എല്ലാവരിലും ഉണ്ടാക്കി. എന്നാൽ തിന്മ
കൊച്ചി: ക്രിസ്തുവിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ച വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതം ബോളിവുഡ് ഉൾപ്പെടെ മൂന്ന് ഭാഷകളിൽ സിനിമയാകുന്നു. ‘ദ ഫെയ്സ് ഓഫ് ദ ഫെയ്സ്ലെസ്’ (മുഖമില്ലാത്തവരുടെ മുഖം) എന്ന പേരിൽ അണിയിച്ചൊരുക്കുന്ന ചിത്രം ഹിന്ദിക്ക് പിന്നാലെ മലയാളം, സ്പാനിഷ് ഭാഷകളിലും റിലീസ് ചെയ്യും. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ ഡോക്യുമെന്ററി സംവിധായകനും മലയാളിയുമായി ഡോ. ഷൈസൺ ഔസേപ്പ് സംവിധാനം ചെയ്യുന്ന സിനിമയിൽ മലയാളി സിനിമാതാരമായ വിൻസി അലോഷ്യസാണ് സിസ്റ്റർ റാണി മരിയയായി വേഷമിടുന്നത്. ഓഗസ്റ്റിൽ റിലീസ്
പാരീസ്: തീവ്ര സെക്കുലറിസവും മതനിരാസവും വെല്ലുവിളി ഉയർത്തുമ്പോഴും ഫ്രാൻസിൽ ക്രിസ്തുവിശ്വാസം മാറോട് ചേർക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നുവെന്ന് വ്യക്തമാക്കുന്ന സദ്വാർത്ത പുറത്തുവരുന്നു: ഇത്തവണ ഈസ്റ്റർ ജാഗരമധ്യേ ഫ്രാൻസിൽ 4278 പേർ കത്തോലിക്കാ വിശ്വാസം (മുതിർന്നവരുടെ മാമ്മോദീസ- അഡൽട്ട് ബാപ്റ്റിസം) സ്വീകരിക്കും. ഫ്രഞ്ച് കത്തോലിക്കാ മെത്രാൻ സമിതി ഇക്കഴിഞ്ഞ ദിവസമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ ഇത് കൂടുതലാണെന്നും കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്നവരിൽ 28% പേർ 18നും 25നും ഇടയിൽ പ്രായമുള്ളവരാണെന്നും ഫ്രഞ്ച് മെത്രാൻ സമിതി വ്യക്തമാക്കുന്നു. 90ൽപ്പരം വരുന്ന,
ന്യൂയോർക്ക്: ബോക്സിംഗ് റിംഗിലെ താരപദവി ഉപേക്ഷിച്ച് കത്തോലിക്കാ പൗരോഹിത്യം സ്വീകരിച്ച ഫാ. സ്റ്റ്യൂവർട്ട് ലോംഗിന്റെ ജീവിതം സാക്ഷിക്കുന്ന ഹോളിവുഡ് ചലച്ചിത്രം ‘ഫാദർ സ്റ്റ്യൂ’വിന്റെ വിശേഷങ്ങൾ പങ്കുവെക്കാൻ മാർക്ക് വാൽബർഗ് ‘ശാലോം വേൾഡ്’ ചാനലിൽ. ഈസ്റ്റർ ദിനമായ ഏപ്രിൽ 17 രാത്രി 9.30ന് (09:30 PM ET | 09:30 PM BST | 09:30 PM IST | 09:30 PM AEST) സംപ്രേഷണം ചെയ്യുന്ന, ‘ബിയോൺഡ് ദ വിഷൻ’ പ്രോഗ്രാമിലാണ് ഹോളിവുഡ് താരം മാർക്ക് വാൽബർഗ് അതിഥിയായി
Don’t want to skip an update or a post?