ശ്വാസകോശ സംബന്ധമായ പ്രശ്നമില്ല; പാപ്പയുടെ ആരോഗ്യ നില തൃപ്തികരമെന്ന് വത്തിക്കാന്‍
- AMERICA, American National, AUSTRALIA, Australia National, EUROPE, Europe National, Featured, Featured, Featured, WORLD
- November 28, 2023
വത്തിക്കാന്‍ സിറ്റി: ജർമ്മനിയിലെ സഭ ആരംഭിച്ച സിനഡൽ ചർച്ചകളുടെ ഭാഗമായി പ്രതിനിധികൾ വത്തിക്കാനുമായി കൂടികാഴ്ച നടത്തുമ്പോൾ വനിതാ പൗരോഹിത്യം, സ്വവർഗാനുരാഗം തുടങ്ങിയ സഭ തീർപ്പ് കൽപ്പിച്ചിരിക്കുന്ന വിഷയങ്ങൾ പരിഗണനയ്ക്ക് എടുക്കാൻ പാടില്ലെന്ന് വത്തിക്കാൻ. ഈ നിർദ്ദേശം ലംഘിച്ചാൽ ശിക്ഷാ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്നു വത്തിക്കാൻ വ്യക്തമാക്കി . ജർമ്മൻ മെത്രാൻ സമിതിയുടെ സെക്രട്ടറി ജനറൽ ബീറ്റ് ജിൽസിന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ എഴുതിയ കത്തിന്റെ പകര്‍പ്പ് എല്ലാ ജർമ്മൻ മെത്രാന്മാർക്കും അയച്ചു. ജർമ്മൻ
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ശ്വാസകോശ സംബന്ധമായ പരിശോധനകളില്‍ സങ്കീർണ്ണതയില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും വത്തിക്കാന്‍. കഴിഞ്ഞ ദിവസങ്ങളിലെ വിവിധ കൂടികാഴ്ചകൾ റദ്ദാക്കി ഫ്രാൻസിസ് പാപ്പായെ റോമിലെ ജെമെല്ലി ആശുപത്രിയിൽ അൾട്രാസൗണ്ട് സ്കാനിംഗിന് വിധേയനാക്കിയിരുന്നു. ശ്വാസകോശ സംബന്ധമായ സങ്കീർണ്ണതകളുടെ അപകടസാധ്യത വിലയിരുത്താൻ ലക്ഷ്യമിട്ടായിരുന്നു പരിശോധന. പരിശോധനാ ഫലങ്ങളിൽ ആശങ്കയ്ക്ക് വകയില്ലെന്നും പാപ്പ പേപ്പൽ വസതിയായ സാന്താ മാർത്തയിലേക്ക് മടങ്ങിയെന്നും വത്തിക്കാന്‍ അറിയിച്ചു. പരിശോധനയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കണ്ടെത്തിയില്ലെന്നും എന്നാൽ ശ്വാസംമുട്ടൽ ഉളവാക്കുന്ന ഒരു വീക്കം
മനാഗ്വേ: ക്രിസ്തു വിശ്വാസം പരസ്യമായി പ്രഘോഷിച്ച് ഈ വർഷത്തെ മിസ് യൂണിവേഴ്സ് കിരീടം ചൂടിയ നിക്കരാഗ്വേന്‍ സ്വദേശിനി ഷെയ്നീസ് പ്ലാസിയോസ്. കിരീടധാരണത്തിനു ശേഷം മാധ്യമങ്ങൾക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്ലാസിയോസ് തന്റെ വിശ്വാസം പരസ്യമാക്കിയത്. ‘ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്, കത്തോലിക്കാ വിശ്വാസിയാണ്, എന്നെ സംബന്ധിച്ചിടത്തോളം പ്രാര്‍ത്ഥനയാണ് എനിക്ക് ആശ്വാസം തരുന്ന ഏകമാര്‍ഗ്ഗം’, ദൈവമേ നന്ദി എന്ന് ഞാന്‍ പറയുമ്പോള്‍ ഈ കിരീടം എന്റേതല്ല, മറിച്ച് അവിടുത്തേതാണെന്നും ഇരുപത്തിമൂന്നു വയസ്സുകാരിയായ മിസ് യൂണിവേഴ്‌സ് പറഞ്ഞു കഴിഞ്ഞയാഴ്ച എല്‍ സാല്‍വദോറില്‍വച്ചായിരുന്നു മിസ്
ഇൻഡി ഗ്രിഗറി… മന:സ്സാക്ഷിയുള്ളവരുടെ മനസിലൊരു മുറിപ്പാടവശേഷിച്ചവൾ മാഞ്ഞുപോയി. നിയമത്തിന്റെ കടുംപിടുത്തമാണോ നിയമം വ്യാഖ്യാനിക്കുന്നവരുടെ ഹൃദയത്തിന്റെ കാഠിന്യമാണോ ആ കുഞ്ഞു ജീവനെ നിർബന്ധിച്ചു മരണത്തിനു വിട്ടുകൊടുത്തത്..? കരണങ്ങളെന്തായാലും മനുഷ്യന്റെ നന്മയ്ക്കായുള്ള നിയമങ്ങൾ അവന്റെ തന്നെ മരണക്കെണിയായി മാറുന്ന കാഴ്ച നമ്മുടെ ഹൃദയങ്ങളെ നൊമ്പരപ്പെടുത്താതിരിക്കില്ല. അത്തരമൊരു നൊമ്പരച്ചിത്രമാണ് എട്ടു മാസം മാത്രം ഈ ഭൂമിയിൽ ജീവിക്കാൻ അവകാശം ലഭിച്ച ഇൻഡി ഗ്രിഗറി. ശരീരത്തിന്റെ അനുദിന പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജോല്പാദനത്തെ പ്രതികൂലമായി ബാധിക്കുന്ന മൈറ്റോകോൺഡ്രിയ എന്ന അപൂർവ്വ രോഗവുമായാണവൾ പിറന്നു വീണത്. ജീവിച്ചിരുന്നിടത്തോളം
ന്യൂയോർക്ക് : നവംബർ ഇരുപതിന് ലോക ശിശുദിനം ആചരിക്കാനിരിക്കെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധങ്ങളിലും സംഘർഷങ്ങളിലും അകപ്പെട്ട ശിശുക്കളും കുട്ടികളും കടുത്ത ദുരിതത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അവരെ മറക്കാൻ പാടില്ലെന്നും യുനിസെഫ്. പലസ്തീൻ -ഇസ്രായേൽ,ഹെയ്തി,സിറിയ, സുഡാൻ,യുക്രൈൻ,യെമൻ എന്നീ രാജ്യങ്ങളിൽ ദുരിതമനുഭവിക്കുന്ന കുട്ടികളുടെ അവസ്ഥ പരാമർശിക്കവെയാണ് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമ വിഭാഗമായ യുനിസെഫ് ഇക്കാര്യം ഓർമ്മിപ്പിച്ചത് . നാൽപ്പത് കോടിയോളം കുട്ടികളാണ് സംഘർഷ പ്രദേശങ്ങളിലുള്ളത്. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം 2015 മുതൽ 2022 വരെ ഒരുലക്ഷത്തി ഇരുപതിനായിരത്തോളം കുട്ടികൾ കൊല്ലപ്പെടുകയോ അംഗവൈകല്യമുള്ളവരോ
ഹരാക്കത്ത് അൽ-മുഖാവമാ അൽ-ഇസ്ലാമിയ (ഇസ്ലാമിക പ്രതിരോധ പ്രസ്ഥാനം) യുടെ ചുരുക്കെഴുത്താണ് ഹമാസ്. 1970 കളിൽ ഈജിപ്തിലാരംഭിച്ച മുസ്ലിം ബ്രദർഹുഡ് എന്ന തീവ്ര ഇസ്ലാമിക സംഘടന വെസ്റ്റ്ബാങ്കിലും ഗാസയിലും ചില സമൂഹ്യസേവന പ്രവർത്തനങ്ങൾ നടത്തിയിരുന്നു. അക്രമരഹിത പ്രവർത്തനങ്ങളിൽ ഒതുങ്ങിയിരുന്ന അവർ 1987ലെ ഇന്റിഫദായുടെ അവസരത്തിലാണ് ഹമാസ് രൂപീകരിക്കുന്നത്. മുസ്ലിം ബ്രദർഹുഡിലെ അംഗങ്ങളും പിഎൽഒയിലെ തീവ്രചിന്താഗതിക്കാരുമായിരുന്നു തുടക്കക്കാർ. പി. എൽ. ഒ യുടെ മതേതര നിലപാടിനോടുള്ള എതിർപ്പ്, പലസ്തീന്റെ ഒരു ചെറിയ ഭാഗംപോലും വിട്ടുകൊടുക്കുകയില്ലെന്ന ദൃഢനിശ്ചയം, ഭീകരപ്രവർത്തനമുൾപ്പെടെ പലസ്തീന്റെ വിമോചനത്തിനായി
വത്തിക്കാൻ സിറ്റി: ഫ്രീമേസൺ പോലെയുള്ള സാമൂഹ്യവിരുദ്ധവും അധാർമ്മികവുമായ സംഘടനകളിൽ കത്തോലിക്കാ വിശ്വാസികൾ അംഗത്വമെടുക്കുന്നതും, പ്രവർത്തിക്കുന്നതും വിലക്കിക്കൊണ്ട് വിശ്വാസ തിരുസംഘം പുറപ്പെടുവിച്ച ഉത്തരവ് ആവർത്തിച്ച് വത്തിക്കാൻ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കത്തോലിക്കാ വിശ്വാസവും ഫ്രീമേസൺറിയും തമ്മിലുള്ള പൊരുത്തക്കേടുള്ളതിനാൽ ഒരു വിശ്വാസിക്ക് ഫ്രീമേസൺ സംഘടനകളിലുള്ള അംഗത്വം നിരോധിച്ചിരിക്കുന്നുവെന്ന് നിർദ്ദേശത്തിൽ പറയുന്നു.ഇത്തരം സംഘടനകളിൽ അംഗങ്ങളായിട്ടുള്ള ഏതൊരു സഭാ വിശ്വാസിക്കും ഈ നടപടി ബാധകമാണെന്നും ഡിക്കസ്റ്ററി വ്യക്തമാക്കി. കത്തോലിക്ക വിശ്വാസവും ഫ്രീമേസൺറിയും തമ്മിലുള്ള പൊരുത്തക്കേടിന്റെ കാരണങ്ങളെക്കുറിച്ച് എല്ലാ ഇടവകകളിലും മതബോധനം നടത്തണമെന്നും വിശ്വാസ തിരുസംഘം
ടൊറെവീജ(സ്പെയിൻ): ടൊറെവീജയിലെ ഒരു ചാപ്പലിൽ നിന്നും മോഷ്ടിച്ച വിവിധ വിശുദ്ധ വസ്തുക്കൾ തിരികെ നൽകി മോഷ്ടാക്കൾ. ഒറിഹുവേല രൂപതയിൽ സ്ഥിതി ചെയ്യുന്ന ചാപ്പലിൽ നിന്നും മോഷ്ടിച്ച വിശുദ്ധ വസ്തുക്കൾ കുമ്പസാരത്തെത്തുടർന്നാണ് മോഷ്ടാക്കൾ തിരിച്ചു കൊടുത്തതെന്ന് രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോസ് മുന്നില്ലാണ് വെളിപ്പെടുത്തിയത്. നവംബർ 5 ഞായറാഴ്ച പുലർച്ചെയാണ് ടൊറെവീജയിലെ ക്വിറോൺ ഹോസ്പിറ്റലിലെ ചാപ്പലില്‍ അതിക്രമിച്ചു കയറിയ മോഷ്ട്ടാക്കള്‍ വിശുദ്ധ കുർബാന സൂക്ഷിച്ചിരുന്ന കുസ്തോതിയും, അൾത്താരയിലെ കുരിശും, പ്രാർത്ഥനാ പുസ്തകങ്ങളും അടക്കം നിരവധി വിശുദ്ധ വസ്തുക്കള്‍ അവിടെ നിന്ന്
Don’t want to skip an update or a post?